പെണ്ണ് ബാങ്കുവിളിച്ചതിന് കിതാബ് നാടകം കീറിയെറിഞ്ഞ മത മൗലിക വാദികളോട് ഇത് റഫീഖിന്റെ മധുരപ്രതികാരം; രോഹിത് വെമുലയുടേയും ഫാത്തിമാ ലത്തീഫിന്റെയുമൊക്കെ മരണം ഉയർത്തിയ ചോദ്യങ്ങളുമായി പുതിയ നാടകത്തിന് നിറഞ്ഞ കൈയടി; മേമുണ്ട എച്ച് എസ് എസ് അവതരിപ്പിച്ച നാടകം ചോദ്യം ചെയ്യുന്നത് ജാതി-മത വെറിയന്മാരെ മാത്രമല്ല പരോക്ഷമായി അവർക്ക് പിന്തുണ നൽകുന്ന ഇടതുപക്ഷ നിലപാടുകളെയും; സ്കൂൾ കലോത്സവ നാടക വേദിയിൽ വീണ്ടും താരമായി റഫീക്ക് മംഗലശ്ശേരി
കെ വി നിരഞ്ജൻ
കാഞ്ഞങ്ങാട്: പോരാളിയായൊരു നാടക കലാകാരനാണ് റഫീഖ് മംഗലശ്ശേരി. സമൂഹത്തിലെ നെറികേടുകളെ നാടകങ്ങളിലൂടെ ചോദ്യം ചെയ്ത, അപ്രിയ സത്യങ്ങൾ അരങ്ങിലൂടെ വിളിച്ചുപറഞ്ഞ ഈ കലാകാരൻ പല തവണ വർഗ്ഗീയ-യാഥാസ്ഥിതിക ശക്തികളുടെ വേട്ടയ്ക്ക് ഇരയായിട്ടുണ്ട്. കഴിഞ്ഞ തവണ ജില്ലയിൽ ഒന്നാം സ്ഥാനം ലഭിച്ചിട്ടും റഫീഖ് ഒരുക്കിയ നാടകത്തിന് സംസ്ഥാന സ്കൂൾ കലോത്സവത്തിൽ പങ്കെടുക്കാൻ കഴിഞ്ഞില്ല. മേമുണ്ട ഹൈസ്കൂളിന് വേണ്ടി ഉണ്ണി ആറിന്റെ കഥയെ അടിസ്ഥാനപ്പെടുത്തി റഫീഖ് ഒരുക്കിയ കിത്താബിനെതിരെ മുസ്ലിം വർഗ്ഗീയ സംഘടനകൾ പ്രതിഷേധവുമായി രംഗത്ത് വരികയായിരുന്നു. സ്ത്രീകൾ തങ്ങൾക്ക് ബാങ്ക് വിളിക്കണമെന്ന് ആവശ്യപ്പെട്ട് രംഗത്ത് വന്നതാണ് ആ നാടകത്തെ വലിയ വിവാദങ്ങളിലേക്ക് വലിച്ചിഴച്ചത്.
കോഴിക്കോട് ജില്ലാ കലോത്സവത്തിൽ ഒന്നാം സ്ഥാനവും എ ഗ്രേഡും നേടി സംസ്ഥാന തലത്തിലേക്ക് തെരഞ്ഞെടുക്കപ്പെട്ട ഈ നാടകത്തിൽ വേഷമിട്ട റിയ പർവീൻ മികച്ച നടിയായും തെരഞ്ഞെടുക്കപ്പെട്ടിരുന്നു. നാടക പ്രേമികൾ നിറഞ്ഞ കയ്യടികളോടെ വരവേറ്റ നാടകത്തിനെതിരെ വർഗ്ഗീയ ശക്തികൾ ഒറ്റക്കെട്ടായ് രംഗത്ത് വന്നതോടെ സംസ്ഥാന കലോത്സവത്തിൽ മത്സരിക്കാനുള്ള വഴി അടയുകയായിരുന്നു. ഇസ്ലാമിക പ്രത്യയശാസ്ത്രത്തെ വികലമായാണ് നാടകം ചിത്രീകരിക്കുന്നതെന്ന് പറഞ്ഞ് രംഗത്ത് വന്നവരിൽ എസ് ഡി പി ഐയും പോപ്പുലർ ഫ്രണ്ടും മാത്രമല്ല മുസ്ലിം ലീഗും ഉണ്ടായിരുന്നു.
ഇത്തവണ നാടകമൊരുക്കാൻ തീരുമാനിച്ചപ്പോൾ മേമുണ്ട ഹയർ സെക്കണ്ടറി സ്കൂൾ അധികൃതർ കിതാബിന്റെ അതേ അണിയറ പ്രവർത്തകരെ തന്നെ വിളിക്കുകയായിരുന്നു. അങ്ങിനെയാണ് പേര് എന്ന നാടകം രൂപപ്പെടുന്നത്. കിതാബിനെപോലെ തന്നെ വർത്തമാനകാല നെറികേടുകൾക്കെതിരെ ശബ്ദമുയർത്തുകയാണ് പേരും. പേര് വെറുമൊരു പേരല്ല എന്ന വ്യക്തമാക്കുകയാണ് ഈ നാടകം. രോഹിത് വെമുലയുടേയും ഫാത്തിമാ ലത്തീഫിന്റെയുമൊക്കെ മരണം പേരിന്റെ രാഷ്ട്രീയത്തെ വെളിപ്പെടുത്തുന്നു. ജാതിയും മതവും വർണ്ണ വിവേചനവും മാത്രമല്ല ഒരു പേരുപോലും എങ്ങിനെ മനുഷ്യന്റെ ജീവിക്കാനുള്ള അവകാശത്തെ തകർത്തെറിയുന്നുവെന്ന് ഈ നാടകം വ്യക്തമാക്കുന്നു. ജാതീയതയും വംശീയതയും അസഹിഷ്ണുതയും നിറഞ്ഞു നിൽക്കുന്ന വർത്തമാനകാല ഇന്ത്യൻ അവസ്ഥയെയാണ് ഈ നാടകം ചിത്രീകരിക്കുന്നത്.
തീട്ടപ്പറമ്പിൽ അഭി എന്ന ദലിത് യുവാവിന്റെ ജീവിതമാണ് നാടകം. ടിക് ടോക്ക് താരമായ അഭി സമൂഹമാധ്യമങ്ങളിൽ അംഗീകാരം വാരിക്കൂട്ടുമ്പോൾ സമൂഹത്തിലെ ഉന്നതർക്ക് അത് ഉൾക്കൊള്ളാൻ പറ്റുന്നില്ല. ഇതിനിടെ നാട്ടിലെ ഉത്സവത്തിന്റെ ഭാഗമായി നാട്ടിലെ ക്ലബ് ചിത്രീകരിക്കുന്ന വീഡിയോയിൽ കറുത്തവാനായതുകൊണ്ട് അഭിയെ ആനയായി വേഷമിടീക്കുന്നു. കറുത്തവനായതുകൊണ്ട് മാത്രം കോമരത്തിന്റെയും പൂജാരിയുടെയുമെല്ലാം വേഷം നഷ്ടപ്പെടുന്ന അഭി ആനയായി എത്തുമ്പോൾ അതിക്രൂരമായി പീഡിപ്പിക്കുകയാണ് സമൂഹം. ഒടുവിൽ ഗത്യന്തരമില്ലാതാവുന്ന ആന തിരിഞ്ഞുനിന്ന് തിരിച്ചടിക്കുമ്പോൾ എതിരാളികളെല്ലാം പതറിപ്പോകുന്നു. എല്ലാവരും തങ്ങളുടെ കാൽക്കീഴിലാണെന്ന സവർണ്ണ മേധാവിത്വത്തിന്റെ വിശ്വാസത്തെ അഭിയെന്ന കൊച്ചുപയ്യൻ ആനയായി വേഷമിട്ട് മദമിളകി പൊളിച്ചടുക്കുകയായിരുന്നു. ആനയായി മാറുന്ന അഭി ഓരോ ആവശ്യം ഉന്നയിക്കുമ്പോഴും ദേവി കോപിക്കുമെന്ന് പറഞ്ഞാണ് എല്ലാവരും അഭിയെ നിശബ്ദനാക്കുന്നത്. ഒടുവിൽ ഇത്തരമൊരു ദേവിയെ തനിക്ക് വേണ്ടെന്നും താൻ ചാത്തനാണ്.. കുട്ടിച്ചാത്തനാണെന്ന് പറഞ്ഞ് അഭി ഇളകിയാടുമ്പോൾ സദസ്സ് കയ്യടികളോടെ ഇളകി മറയുകയായിരുന്നു.
ഇടതുപക്ഷത്തെയും ഈ നാടകം വിമർശന വിധേയമാക്കുന്നുണ്ട്. ഉത്സവത്തിന്റെ വീഡിയോ ചിത്രീകരിക്കുന്ന ക്ലബിന്റെ പേര് ചെന്താര എന്നാണ്. പുരോഗമന വാദിയായ ബാബുവേട്ടനാണ് അതിന്റെ തലപ്പത്തുള്ളത്. മറ്റുള്ളവർ അഭിയെ പ്രത്യക്ഷമായി അപമാനിക്കുമ്പോൾ, താൻ അഭിക്കൊപ്പമാണെന്ന തോന്നൽ സൃഷ്ടിച്ചുകൊണ്ട് പരോക്ഷമായി അവനെ അപമാനിക്കുന്നവർക്കൊപ്പം നിൽക്കുകയാണ് ചെന്താരയുടെ ബാബുവേട്ടൻ. ഇടതുപക്ഷത്തെ വിശ്വസിച്ച് ശബരിമലയ്ക്ക് പോയ ബിന്ദുവിനെ ഉൾപ്പെടെ ഇടതുപക്ഷം തന്നെ വർഗ്ഗീയവാദിയും മാവോയിസ്റ്റുമായി ചിത്രീകരിക്കുന്ന കാലത്ത് പേര് ഉയർത്തുന്ന ഇടതുപക്ഷ വിമർശത്തിന് പ്രസക്തി ഏറെയുണ്ട്.
കുറുമ്പനെന്ന് മുദ്രചാർത്തപ്പെട്ട ഞാനെന്ന ആന വെറും അഞ്ചു മിനിട്ട് ഒന്നിളകിയപ്പോൾ നിങ്ങൾ എത്ര വിറച്ചു. അപ്പോ കാലങ്ങളായി നിങ്ങളെല്ലാം ഞങ്ങൾക്ക് നേരെ മദമിളകി ആക്രോശിച്ചപ്പോൾ ഞങ്ങളെത്ര സഹിച്ചിട്ടുണ്ടാവുമെന്ന അഭിയുടെ ചോദ്യത്തിന് മുമ്പിൽ നിശബ്ദരാകുന്ന സമൂഹത്തിന് മുന്നിലാണ് നാടകം അവസാനിക്കുന്നത്. ഭയം കൊണ്ടും മറ്റു പല കാരണങ്ങൾ കൊണ്ടും എല്ലാവരും ചോദിക്കാൻ മടിക്കുന്നത് ശക്തമായ ഭാഷയിൽ ചോദിച്ചുകൊണ്ടാണ് നാടകം പ്രേക്ഷക പ്രീതി സ്വന്തമാക്കിയത്. വർത്തമാനകാല ഇന്ത്യയിൽ ജാതിയുടെയും മതത്തിന്റെയും എന്തിന് പേരിന്റെ പേരിൽ പോലും അവഗണന നേരിടുന്ന ഒരു വിഭാഗത്തിന്റെ ജീവിതം. . അവരുടെ അതിജീവനത്തിന്റെ പോരാട്ടങ്ങൾ ലളിതവും എന്നാൽ ശക്തമായതുമായ രംഗഭാഷയുടെ കരുത്തിൽ ഏറെ ആസ്വാദ്യകരമായി പ്രേക്ഷകരിലേക്കെത്തിക്കുകയാണ് ഈ നാടകം.
കാഞ്ഞങ്ങാട്ടെ വേദിയിൽ പേരിന് ലഭിച്ച അംഗീകാരം മധുരപ്രതികാരണമാണെന്ന് സംവിധായകൻ റഫീഖ് മംഗലശ്ശേരി പറയുന്നു. കഴിഞ്ഞ തവണ ജില്ലയിൽ മികച്ച നാടകമായി കിതാബ് തെരഞ്ഞെടുക്കപ്പെട്ടെങ്കിലും വർഗ്ഗീയ ശക്തികളുടെ എതിർപ്പുകാരണം സംസ്ഥാന തലത്തിൽ കളിക്കാൻ സാധിച്ചില്ല. എങ്കിലും യാതൊരു ഒത്തുതീർപ്പുമില്ലാതെ ശക്തമായ പ്രമേയം തന്നെ അവതരണത്തിനായി തെരരഞ്ഞെടുക്കുകയായിരുന്നു. സമൂഹത്തിൽ ജാതി-മത ശക്തികൾ വീണ്ടും ശക്തമായ വേരോട്ടം ഉണ്ടാക്കുകയാണ്. കൊച്ചു കുട്ടികളുടെ മനസ്സിൽ പോലും വർഗ്ഗീയത നിറയ്ക്കുകയാണ് അവർ. ഇത്തരമൊരു കാലത്ത് പേരിന് വലിയ പ്രാധാന്യമുണ്ടെന്ന് അദ്ദേഹം പറഞ്ഞു. ഇടതുപക്ഷത്തിന്റെ പല നിലപാടുകളും വർഗ്ഗീയ ശക്തികളെ സഹായിക്കുന്നതാണ്. അതുകൊണ്ട് തന്നെ ഇടതുപക്ഷവും വിമർശനം അർഹിക്കുന്നുണ്ട്. അതുകൊണ്ട് തന്നെയാണ് ചെന്താരയും ബാബുവേട്ടനുമെല്ലാം നാടകത്തിൽ കടന്നുവന്നതെന്നും റഫീഖ് വ്യക്തമാക്കി.
പേരും ഇനി വിവാദമാകുമോ എന്ന ചോദ്യത്തിന് നിരവധി തവണ വർഗ്ഗീയ സംഘടനകളുടെ ഭീഷണി നേരിട്ട റഫീഖ് മംഗലശ്ശേരി ഒന്ന് പുഞ്ചിരിക്കുക മാത്രം ചെയ്തു. നേരത്തെ നൃത്തം പഠിച്ചതിന് മത മൗലികവാദികളുടെ വേട്ടയ്ക്കിരയായ മലപ്പുറം മൊറയൂർ സ്വദേശിനി വി പി റൂബിയയുടെ ജീവിതം റാബിയ എന്ന പേരിൽ റഫീഖ് നാടകമാക്കിയിരുന്നു. മലപ്പുറം മൊറയൂർ ഹയർ സെക്കണ്ടറി സ്കൂളിലെ വിദ്യാർത്ഥിയായിരുന്ന റൂബിയ വിലക്ക് ലംഘിച്ച് നൃത്തരംഗത്തേക്ക് കടന്നുവരുന്ന സംഭവമാണ് നാടകത്തിലൂടെ റഫീഖ് പറഞ്ഞത്. പർദ്ദ അഴിച്ച് മാറ്റിക്കൊണ്ട് ചിലങ്കയുടെ താളത്തിൽ ചുവടുവെക്കുന്ന നായികയുടെ ദൃശ്യം മതമൗലിക വാദികളെ അസ്വസ്ഥപ്പെടുത്തുകയും അവർ സംവിധായകന് നേരെ വാളോങ്ങുകയും ചെയ്തു. ഒരു ദലിതൻ നമ്മോട് പറയുന്നത്, അതിരുകൾക്കപ്പുറത്ത് ഒരു സുഹൃത്ത്, ചാലക്കൂട്ടുകളിൽ ഒരു മൈമൂന തുടങ്ങിയ നാടകങ്ങളെല്ലാം കത്തുന്ന യാഥാർത്ഥ്യങ്ങളായിരുന്നു. മനുഷ്യ ദൈവങ്ങൾക്കൊരു ചരമഗീതം എന്ന നാടകം ചേകന്നൂർ മൗലവിയുടെ ജീവിതത്തെ അടിസ്ഥാനമാക്കി രചിച്ചതായിരുന്നു.ഒരുപാട് ജീവിതപ്രയാസങ്ങൾക്കിടയിലും കലയുടെ ലോകത്ത് സജീവമാണ് റഫീഖ് മംഗലശ്ശേരി. എന്നാൽ ആർക്കു മുമ്പിലും തോറ്റുകൊടുക്കാതെ കലാരംഗത്ത് ഈ യുവാവ് മുന്നോട്ട് കുതിക്കുകയാണ്.
- TODAY
- LAST WEEK
- LAST MONTH
- സീതാമഡി ഗ്രാമത്തിന്റെ സ്വന്തം 'കായംകുളം കൊച്ചുണ്ണി'; ഗ്രാമത്തിലെ 7 ടാറിട്ട റോഡുകൾ ഇർഫാന്റെ വക; മോഷണത്തിന് പിടിക്കപ്പെട്ടാൽ ജാമ്യത്തിലിറങ്ങി വീണ്ടും മോഷണം പതിവുശൈലി; ലക്ഷ്യം വെക്കുന്നത് വിഐപികളെ മാത്രം; ഇർഫാൻ കേരളാ പൊലീസ് വലയിലായത് ഭാര്യയെ എംഎൽഎയാക്കാൻ തയ്യാറെടുക്കവേ
- മകളുടെ കൂടെ താമസിക്കാനെത്തിയ ശേഷം കൊച്ചുമകളെ പീഡിപ്പിച്ചു; സംഭവം പുറത്തറിയുന്നത് കുട്ടിയുടെ സ്വഭാവത്തിലെ മാറ്റം കണ്ട് മാതാവ് കൗൺസിലിങ് നൽകിയതോടെ: 72കാരന് ഇരുപത് വർഷം തടവും നാലു ലക്ഷം രൂപ പിഴയും
- രണ്ട് മക്കളുള്ള റോസമ്മയെ ഏറെനാൾ മുമ്പ് ഭർത്താവ് ഉപേക്ഷിച്ചു പോയത്; താമസിച്ചിരുന്നത് സഹോദരന്റെ ബെന്നിക്കൊപ്പം; ദല്ലാൾ മുഖാന്തിരം വിവാഹം ശരിയായത് മുതൽ ബെന്നി ഉടക്കിൽ; മെയ് ഒന്നിന് രണ്ടാം വിവാഹം നടക്കാനിരിക്കേ അരുംകൊല; നടുക്കത്തോടെ പൂങ്കാവ് ഗ്രാമം
- അഭിപ്രായ സർവേകളെയും കവച്ചുവെക്കുന്ന പ്രകടനം ഉണ്ടാകുമെന്ന പ്രതീക്ഷയിൽ എൽഡിഎഫ്; 20ൽ ഇരുപതും മോഹിച്ച് യുഡിഎഫും; ന്യൂനപക്ഷ വോട്ടുകളിൽ ഇരുമുന്നണികൾക്കും വലിയ പ്രതീക്ഷ; പ്രചാരണത്തിന്റെ അവസാന മണിക്കൂറുകളിലേക്ക് കേരളം; 13 സംസ്ഥാനങ്ങളിലെ 88 മണ്ഡലങ്ങളിൽ 26ന് ജനവിധി
- ജി കൃഷ്ണകുമാറിന്റെ കണ്ണിന് പരിക്കേറ്റ സംഭവത്തിൽ ബിജെപി പ്രവർത്തകൻ അറസ്റ്റിൽ; പിടിയിലായത് ബിജെപി കുണ്ടറ പഞ്ചായത്ത് സമിതി ജന.സെക്രട്ടറി സനൽ; സനലിന്റെ കൈ തട്ടിയാണ് അപകടം ഉണ്ടായതെന്ന് സൂചന; എൻഡിഎ സ്ഥാനാർത്ഥി പരാതി നൽകിയത് സിപിഎം പ്രവർത്തകർ ആക്രമിച്ചു എന്ന് ആരോപിച്ച്
- വെടിക്കെട്ട് സെഞ്ചുറിയുമായി യശസ്വി ജയ്സ്വാൾ; നായകന്റെ ഇന്നിങ്സുമായി സഞ്ജു; അഞ്ച് വിക്കറ്റെടുത്ത സന്ദീപ് ശർമയും; വീണ്ടും മുംബൈ ഇന്ത്യൻസിനെ കീഴടക്കി രാജസ്ഥാൻ റോയൽസ്; ഒൻപത് വിക്കറ്റ് ജയത്തോടെ പ്ലേ ഓഫിന് അരികെ
- പ്രധാനമന്ത്രിയുടെ വിവാദ പരാമർശം; നിരവധി പരാതികൾ ലഭിച്ചിട്ടും നടപടി എടുക്കാതെ തിരഞ്ഞെടുപ്പ് കമ്മീഷൻ; ജനകീയ വിഷയങ്ങൾ ചർച്ചയാകാതിരിക്കാനുള്ള വഴിതിരിച്ചുവിടലെന്ന് കണ്ട് കോൺഗ്രസ്; ഒരു പരിധിക്കപ്പുറം വിഷയം ഉയർത്തേണ്ടെന്ന നിലപാടിൽ നേതാക്കൾ
- 'പിണറായി വിജയൻ ഉടൻ അറസ്റ്റിലാകും, ദിവസങ്ങൾക്കകം അത് സംഭവിക്കും'; അപ്പോൾ രാഹുൽ ഗാന്ധി പിന്തുണയ്ക്കരുതെന്ന് ഹിമന്ത ബിശ്വ ശർമ്മ; അരവിന്ദ് കെജ്രിവാളിനെതിരെ നടപടി വേണമെന്ന് ആവശ്യപ്പെട്ടത് രാഹുൽ ഗാന്ധിയായിരുന്നു; കെജ്രിവാൾ അറസ്റ്റിലായപ്പോൾ രാഹുൽ ഗാന്ധി നിലപാട് മാറ്റിയെന്നും അസം മുഖ്യമന്ത്രി
- 'തലക്ക് പകരം കാലാണ് ആദ്യം വന്നത്; എന്നിട്ടും കയ്യിൽ നിന്ന് സോപ്പ് വഴുതി വീഴുന്ന പോലെ കുട്ടി മുഴുവനായും പുറത്തേക്ക് ചാടി': വീട്ടിൽ പ്രസവിച്ചതിന്റെ അനുഭവം പറഞ്ഞ് യുവതിയുടെ കുറിപ്പ്; സ്കാനിങ്ങും മരുന്നുകളും ആവശ്യമില്ല; ആധുനിക വൈദ്യത്തിനെതിരെ ഇസ്ലാമിക് അക്യൂപങ്ചറുകാർ
- തെങ്ങമത്ത് കെട്ടിട ഉടമയെയും ഭർത്താവിനെയും ഭർതൃപിതാവിനെയും മർദിച്ചതിന് നാല് സിപിഎം നേതാക്കൾക്കെതിരേ കേസ്; കടമുറിയിൽ സുക്ഷിച്ചിരുന്ന 1.72 ലക്ഷം രൂപ ഉടമയും ബന്ധുക്കളും ചേർന്ന് മോഷ്ടിച്ചുവെന്ന് സിപിഎം നേതാക്കളുടെ പരാതി; ക്രൂരമർദനമേറ്റ ഉടമയും ബന്ധുക്കളും കേസിൽ പ്രതിയായേക്കും
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- പൂരം നാളുകളിൽ വൻകിട ഹോട്ടലുകളിൽ പൊലീസ് സൗജന്യമായി മുറിയെടുത്തു; ഉന്നത ഉദ്യോഗസ്ഥരുടെ പേരുപറഞ്ഞ് ഓരോ ഹോട്ടലിലും രണ്ടും മൂന്നും മുറികൾ സൗജന്യമായി വാങ്ങി; പൂരത്തെ അറിയാവുന്ന ഉദ്യോഗസ്ഥരെ ഡ്യൂട്ടിയിലിൽ നിന്നും മാറ്റി; കമ്മീഷണറുടെ നിലപാടുകൾ സേനയ്ക്ക് കളങ്കമായി; തൃശൂർ പൂരത്തിൽ ഇന്റലിജൻസ് കണ്ടെത്തൽ ഇങ്ങനെ
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- ഇസ്രയേൽ ഇറാന് ശക്തമായ തിരിച്ചടി നൽകിയത് ഒരീച്ച പോലും അറിയാതെ; മിസൈലുകളും ഡ്രോണുകളും റഷ്യൻ നിർമ്മിത എസ്-300 സംവിധാനത്തെ തകർത്തു; ആക്രമണം ഇറാൻ വ്യോമ പ്രതിരോധ സംവിധാനത്തെ പൂർണമായി കബളിപ്പിച്ചുകൊണ്ട്; ആക്രമണം നടന്നയിടത്ത് പൊടി പൊലുമില്ല കണ്ടുപിടിക്കാൻ
- സ്വന്തം വിവാഹത്തിന് അടിച്ചു പിമ്പിരിയായി എത്തി വരൻ; കാൽ നിലത്ത് ഉറയ്ക്കാത്ത വരെ കാറിൽ നിന്നും ഇറക്കിയത് ബന്ധുക്കൾ; വിവാഹം നടത്താനെത്തിയ വൈദികനോടും മോശം പെരുമാറ്റം; പൊലീസിനോടും തട്ടിക്കയറി വിദേശത്തു നിന്നെത്തിയ വരൻ: കല്ല്യാണത്തിൽ നിന്നും പിന്മാറി വധു
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്