ശബരിമല പ്രശ്നത്തിനിടയിലും ചർച്ചയാകുന്നത് സെക്സ് റാക്കറ്റ് കേസ്; പൊലീസ് യൂണിഫോം നൽകി രഹ്നാ ഫാത്തിമയെ മലകയറ്റിയത് ശരീരം വിറ്റ് രശ്മി പശുപാലൻ അഴിക്കുള്ളിലായതുമായി ബന്ധപ്പെട്ട കേസിലെ അന്വേഷണ ഉദ്യോഗസ്ഥൻ; കെ സുരേന്ദ്രനുമായി രഹ്ന കൂടിക്കാഴ്ച നടത്തിയെന്ന് രശ്മി ആരോപിച്ചത് ഇരുവരോടുമുള്ള പഴയ പകതീർക്കാൻ; രശ്മിയുടെ പ്രസ്താവന വിശ്വസിച്ച് പ്രതികരിച്ച മന്ത്രി കടകംപള്ളിയും വെട്ടിലായി
മറുനാടൻ മലയാളി ബ്യൂറോ
കോട്ടയം: കേരളം ഞെട്ടലോടെയാണ് ഓപ്പറേഷൻ ബിഗ് ഡാഡിയിലെ കേരളാ പൊലീസിലെ വെളിപ്പെടുത്തലുകൾ മലയാളി ഉൾക്കൊണ്ടത്. ചുംബന സമരനായികയായ രശ്മി പശുപാലനെ കുടുക്കിയ ഓപ്പറേഷൻ. രശ്മിയും ഭർത്താവ് രാഹുൽ പശുപാലനും ഏറെ നാൾ അഴിക്കുള്ളിലും കിടന്നു. ഈ കേസിന് പിന്നിലെ ചാലശക്തിയായിരുന്നു ഐജി ശ്രീജിത്ത്. ഈ കേസുമായി ബന്ധപ്പെട്ട് കിസ് ഓഫ് ലൗ പ്രവർത്തകരെ മുഴുവൻ പൊലീസ് നിരീക്ഷിച്ചിരുന്നു. ഇതിൽ രഹ്നാ ഫാത്തിമയും ഉണ്ടായിരുന്നതായാണ് സൂചന. എന്നാൽ ബി എസ് എൻ എൽ ഉദ്യോഗസ്ഥയ്ക്കെതിരെ പൊലീസ് കേസൊന്നും എടുത്തില്ല. എന്നാൽ പല വിവാദങ്ങളും രഹ്ന പിന്നീടുണ്ടാക്കി. വത്തക്ക കൊണ്ട് മാറുമറയ്ക്കൽ സമരമുൾപ്പെടെ. അതുകൊണ്ട് തന്നെ രഹ്നയുടെ ശബരിമല ദർശനത്തിന് മാനങ്ങൾ പലതായി.
ഇതിനിടെയാണ് ഓൺലൈൻ സെക്സ്റാക്കറ്റ് കേസിലെ മുഖ്യപ്രതിയും മോഡലുമായ രശ്മി നായരുടെ ആരോപണം എത്തുന്നത്. ഇതോ ഓപ്പറേഷൻ ബിഗ് ഡാഡിയിൽ വന്ന കഥകൾ വീണ്ടും ചർച്ചയായി. ഇതിനിടെ രഹ്നാ ഫാത്തിമയ്ക്കും ബിജെപി നേതാവ് കെ സുരേന്ദ്രനുമെതിരെ വ്യാജ ആരോപണവും ഉയർത്തി. ബിജെപി നേതാവ് കെ.സുരേന്ദ്രനുമായി രഹ്ന മംഗലാപുരത്തു കൂടിക്കാഴ്ച നടത്തിയെന്നും കലാപമുണ്ടാക്കാനുള്ള ഗൂഢാലോചനയുടെ ഭാഗമായാണു ശബരിമല സന്ദർശനമെന്നുമായിരുന്നു രശ്മി നായർ സമൂഹമാധ്യമത്തിൽ കുറിച്ചത്. ഇത് ഫെയ്സ് ബുക്കിൽ എത്തിയപാടെ സുരേന്ദ്രനെതിരെ ആരോപണവുമായി ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രനും എത്തി. സൈബർ സഖാക്കൾ രശ്മി നായരുടെ വാക്കുകൾ ഏറ്റെടുത്തു. എന്നാൽ കെ സുരേന്ദ്രനെതിരായ ആരോപണം തെറ്റാണെന്ന് തെളിഞ്ഞതോടെ കടകംപള്ളി വെട്ടിലായി. രശ്മിയെ കൊണ്ട് സിപിഎമ്മുകാർ വ്യാജ ആരോപണം ഉയർത്തിയെതന്ന് പോലും വാദമെത്തി.
വെള്ളിയാഴ്ച രാവിലെ ശബരിമലയിലെ നടപ്പന്തൽ വരെ എത്തിയെങ്കിലും നടിയും മോഡലുമായ രഹ്നയ്ക്കു പ്രതിഷേധത്തെത്തുടർന്നു തിരികെ പോരേണ്ടി വന്നിരുന്നു. 2 വർഷം മുൻപ് കെ.സുരേന്ദ്രന്റെ പേരിലെ ഫേസ്ബുക്കിൽ ശബരിമലയിലെ യുവതീപ്രവേശത്തെ അനുകൂലിച്ചു പോസ്റ്റിട്ടിരുന്നു. ഇതിനു തന്റെ സുഹൃത്തുക്കളാരോ തന്നെ ടാഗ് ചെയ്തിരുന്നു. തന്റെ നിലപാട് സമാനമായതിനാൽ അന്ന് ടാഗ് ആക്സപ്റ്റ് ചെയ്തിരുന്നു. ഇതു മാത്രമാണു കെ.സുരേന്ദ്രനുമായി തനിക്കുള്ള പരിചയം. അല്ലാതെ അദ്ദേഹത്തെ താൻ മംഗലാപുരത്തു കണ്ടെന്നും അതിന് അവർക്ക് നേരിട്ട് അറിവുണ്ടെന്നുമെല്ലാം രശ്മി പറയുന്നതു നുണയാണ്. സെക്സ് റാക്കറ്റ് കേസിൽ രശ്മിയും രാഹുൽ പശുപാലനും അറസ്റ്റിലായപ്പോൾ അവർക്കെതിരെ മൊഴി നൽകിയതിലുള്ള പകപോക്കലാണ് ഇതെന്നും രഹ്ന പറയുന്നു. ഇതോടെയാണ് സെക്സ് കേസും സജീവ ചർച്ചാ വിഷയമായത്. അതിനിടെ സുരേന്ദ്രന്റെ വ്യാജ പേരിലുള്ള പോസ്റ്റാണ് സിപിഎം സഖാക്കൾ ആഘോഷമാക്കിയതെന്നും വ്യക്തമായി. ഇതോടെ സുരേന്ദ്രനെ കരുതിക്കൂട്ടി പ്രതിസ്ഥാനത്ത് നിർത്താനാണ് ശ്രമമെന്നും വ്യക്തമായി.
രഹ്നയുടെ ഭർത്താവ് മനോജ് ശ്രീധർ നിർമ്മിക്കാനിരുന്ന 'പ്ലിങ്' എന്ന സിനിമയ്ക്കു വേണ്ടി വന്ന സാമ്പത്തിക ബാധ്യത തീർക്കാനാണ് അന്നു താൻ സെക്സ്റാക്കറ്റിൽ പ്രവർത്തിക്കുന്നതെന്നായിരുന്നു രശ്മിയും രാഹുലും പൊലീസിനോടു പറഞ്ഞിരുന്നത്. ഇതു ശരിയല്ലെന്നും സിനിമയ്ക്കു വേണ്ട ചെലവുകൾ താനാണു വഹിച്ചതെന്നും ഇതുവഴി അവർക്കു യാതൊരു ബാധ്യതയുമുണ്ടായിട്ടില്ലെന്നും മനോജും രഹ്നയും പൊലീസിനു മൊഴി നൽകിയിരുന്നു. ചുംബന സമരവുമായി ബന്ധപ്പെട്ടു പരിചയപ്പെട്ട ഇവരുമായുള്ള ബന്ധം പിന്നീടു ശരിയല്ലെന്നു ബോധ്യമായതിനെ തുടർന്നു വിച്ഛേദിച്ചിരുന്നതായി മനോജും രഹ്നയും മാധ്യമങ്ങളിൽ വെളിപ്പെടുത്തിയിരുന്നു. ഇതിന്റെ വിഡിയോകൾ ഇപ്പോഴും യുട്യൂബിൽ ലഭ്യമാണെന്നും സംശയമുള്ളവർക്കു പരിശോധിക്കാമെന്നും രഹ്ന പറയുന്നു. ഇതോടെയാണ് ശബരിമലയിൽ രശ്മിയുടെ ഗൂഢാലോചന പൊളിഞ്ഞത്. രാവിലെ കുടുംബവുമായി ശബരിമല കയറാനെത്തിയ രഹ്നയെ വിശ്വാസികൾ നടപ്പന്തലിനു സമീപം തടഞ്ഞിരുന്നു. ഹെൽമറ്റ് ധരിച്ച് കനത്ത പൊലീസ് സുരക്ഷയിലാണ് നടപ്പന്തൽ വരെ എത്തിയത്. ബിഗ് ഡാഡി കേസ് അന്വേഷിച്ച ഐജി ശ്രീജിത്താണ് രഹ്്നയ്ക്ക് സുരക്ഷ ഒരുക്കാനായി മല കയറിയത്. രഹ്നയുടെ രാഷ്ട്രീയം അറിയാമായിരുന്നിട്ടും ഐജി ശ്രീജിത്ത് കൂടെ പോയത് ഏറെ ചർച്ചാ വിഷയവുമായിട്ടുണ്ട്.
ഓൺലൈൻ പെൺവാണിഭ സംഘങ്ങളെ പിടികൂടാൻ സംസ്ഥാനവ്യാപകമായി പൊലീസ് നടത്തിയ റെയ്ഡിൽ പ്രമുഖ മോഡലും കേരളത്തെ ഇളക്കിമറിച്ച ചുംബന സമരത്തിന്റെ സംഘാടകനും ഉൾപ്പടെ എട്ടു പേർ പിടിയിലായിരുന്നു. പ്രായപൂർത്തിയാവാത്ത കുട്ടികളെ ഉപയോഗിച്ചുള്ള പെൺവാണിഭ സംഘം കേരളത്തിൽ പ്രവർത്തനം നടത്തുന്നതായുള്ള വിവരത്തെ തുടർന്ന് നടത്തിയ റെയ്ഡിലാണ് രശ്മിയും ഭർത്താവും അറസ്റ്റിലായത്. രശ്മിയെ ഇടപാടുകാർക്ക് എത്തിച്ചു കൊടുക്കവെയാണ് രാഹുൽ പശുപാലൻ പൊലീസ് പിടിയിലാവുന്നത്. ചുംബന സമരത്തിലൂടെ അറിയപ്പെട്ട രാഹുൽ പശുപാലനും അദ്ദേഹത്തിന്റെ ഭാര്യയായ മോഡലും. തങ്ങളുടെ ഫേസ്ബുക്ക് പേജിലൂടെ പുരോഗമനവാദവുമായി സജീവമായിരുന്ന ഇരുവരും കേസിൽ ശിക്ഷിക്കപ്പെടുമോ എന്ന് പറയാറായിട്ടില്ലെങ്കിലും ഇതോടെ സംശയത്തിന്റെ നിഴലിലായിരിക്കുകയാണ്.
കുട്ടികളെക്കുറിച്ച് ലൈംഗിക പരാമർശങ്ങൾ നടത്തിയിരുന്ന ഒരു ഫേസ്ബുക്ക് പേജാണ് അന്വേഷണ സംഘത്തെ പ്രതികളിലേക്ക് നയിച്ചത്. കൊച്ചുസുന്ദരികൾ എന്ന പേരിൽ തുടങ്ങിയ ഈ പേജിൽ കമ്മന്റുകളും പോസ്റ്റുകളും ഇടുന്നവരെ ഏറെക്കാലമായി സൈബർ സെൽ നീരിക്ഷിച്ചിരുന്നു. കൂടുതൽ അന്വേഷണം നടത്തിയപ്പോൾ ഈ പേജ് വഴി പെൺവാണിഭം നടത്തുന്നതായി പൊലീസ് സംഘത്തിന് വിവരം ലഭിച്ചു. പൊലീസിന്റെ നിർദ്ദേശപ്രകാരം ഈ പേജ് ഫേസ്ബുക്ക് ബ്ലോക്ക് ചെയ്തപ്പോൾ മറ്റൊരു പേജ് തുടങ്ങിയ സംഘം വാണിഭം തുടർന്നു. ഇതെത്തുടർന്ന് പേജ് തുടങ്ങിയ പ്രവാസി മലയാളി നാട്ടിലെത്താൻ പൊലീസ് കാത്തിരുന്നു. കല്ല്യാണത്തിനായി നാട്ടിലെത്തിയപ്പോഴാണ് ഇയാളെ പൊലീസ് അറസ്റ്റ് ചെയ്യുന്നത്. പേജുമായി ബന്ധപ്പെട്ട് വാണിഭം നടത്തുന്നവരെ പിടികൂടാനായി പിന്നീടുള്ള നീക്കം. ഇടപാടുകാരെന്ന വ്യാജേന പൊലീസ് നടത്തിയ ഓപ്പറേഷനിലാണ് രാഹുൽ പശുപാലനടക്കമുള്ള പ്രതികൾ വലയിലായത്.
പ്ലേബോയ് എന്ന മാസികയുടെ മോഡലായിപുന്നു് രാഹുൽ പശുപാലന്റെ ഭാര്യയായ രശ്മി അന്ന്. പൊതുനിരത്തിൽ ഒരു പുരുഷനും സ്ത്രീക്കും ചുംബിക്കുന്നതിൽ യാതൊരു തടസ്സവുമില്ലെന്ന വാദവുമായി രാഹുൽ പശുപാലനും രശ്മിയുമാണ് കിസ് ഓഫ് ലവ് ക്യാമ്പെയ്നിന് തുടക്കമിടുന്നത്. ചുംബന സമരത്തിനെത്തിയ പശുപാലനും ഭാര്യയും പൊലീസ് വാഹനത്തിൽ ചുംബിച്ചിരിക്കന്ന ചിത്രം അന്താരാഷ്ട്ര മാധ്യമങ്ങളിൽക്കൂടി പ്രത്യക്ഷപ്പെട്ടതോടെ ഇവർക്ക് കേരളത്തിൽ സെലിബ്രിറ്റി ഇമേജും ലഭിച്ചു. പിന്നീട് ഇടതുപക്ഷ ചായ്വോടുകൂടിയുള്ള പോസ്റ്റുകളിലൂടെ ഇവർ സോഷ്യൽ മീഡിയായ ഫേസ്ബുക്കിൽ സജീവമായിരുന്നു. ചുംബന സമരം കേരളത്തിന് പുറത്തേക്ക് കൂടി വ്യാപിച്ചതോടെ സമരവും കേരളത്തിന്റെ സമകാലിക രാഷ്ട്രീയ സംഭവങ്ങളും വിഷയമാക്കി 'പ്ലിങ്' എന്ന പേരിലൊരു സിനിമയുടെ അണിയറപ്രവർത്തനത്തിലായിരുന്നു അറസ്റ്റിലാവുമ്പോൾ രാഹുൽ പശുപാലൻ. ഈ സിനിമയുടെ അണിയറ പ്രവർത്തകരായിരുന്നു രഹ്നാ ഫാത്തിമയും പങ്കാളിയായ മനോജും.
കെ സുരേന്ദ്രനുമായി രശ്മി നായർക്ക് ഏറെ പ്രശ്നങ്ങളുണ്ട്. കിസ് ഓഫ് ലൗവിനെതിരെ പ്രതികരിച്ച പ്രധാന നേതാവ് സുരേന്ദ്രൻ. ഓപ്പറേഷൻ ബിഗ് ഡാഡിയും ചർച്ചയാക്കി. ഈ വൈരാഗ്യം തീർക്കലാണ് രഹ്നയുമായി ബന്ധപ്പെട്ടുയർത്തിയ വിവാദം. സുരേന്ദ്രനെ മോശക്കാരനാക്കുകയാണ് ഇതിന് പിന്നിലെ ലക്ഷ്യമെന്നും വ്യക്തമായിട്ടുണ്ട്.
- TODAY
- LAST WEEK
- LAST MONTH
- സംസ്ഥാന സർക്കാരിന് നാണക്കേടായി കെ എസ് ആർ ടിസി ബസിൽ സഹയാത്രികയുടെ മാറിടത്തിൽ കയറിപ്പിടിച്ച് അപമാനിച്ച് പൊതു മേഖലാ സ്ഥാപനത്തിന്റെ മാനേജിങ് ഡയറക്ടർ; ഡോ ആർ രാജീവിന് ജാമ്യം കിട്ടിത് മാത്രം ആശ്വാസമായി; ഏപ്രിൽ ഫൂൾ ദിനത്തിൽ നടന്ന ആരും അറിയാത്ത പീഡന വാർത്ത
- കള്ളനോട്ട് അച്ചടിച്ചത് എടിഎമ്മിലൂടെ മാറ്റിയെടുക്കാൻ; നിക്ഷേപിച്ച നോട്ടുകൾ മിഷിനുള്ളിലേക്ക് പോയപ്പോൾ അവർ തുള്ളിച്ചാടി; അമ്മയുടെ അക്കൗണ്ടിൽ പണം കാണിക്കാതെ വന്നപ്പോൾ ആശങ്കയും; പിന്നാലെ പൊലീസ് എത്തി ആ വിരുതന്മാരെ പൊക്കി; ആര്യാനാട്ടെ അറസ്റ്റിൽ തെളിയുന്നത് എടിഎമ്മിന്റെ മികവ്
- രാത്രിയിൽ മഠത്തിൽ വരവ് പഞ്ചവാദ്യം നടക്കുന്നതിനിടെ നടുവിലാൽ ഭാഗത്തു പൊലീസ് ബാരിക്കേഡ് വച്ച് എഴുന്നള്ളിപ്പ് തടഞ്ഞത് പ്രകോപനമായി; നടുവിലാലിലെ പൂരപ്പന്തലിന്റെ ലൈറ്റ് അണച്ചു തിരുവമ്പാടി ദേവസ്വം; ഇരുട്ടിന്റെ ഭംഗിയിൽ ഇത്തവണ പൂര വെടിക്കെട്ട് നടന്നില്ല; തൃശൂരിൽ നാടകീയതകൾ; പൂരത്തിലുണ്ടായത് ചരിത്രത്തിലെ ആദ്യ സംഭവം
- തൃശൂർ പൂരപ്രേമികൾക്ക് വേദനയുടേയും നിരാശയുടേയും വെടിക്കെട്ട്; ഏഴരയോടെ പാറമേക്കാവ് തിരി കൊളുത്തി; എട്ടു മണിയോടെ തിരുവമ്പാടിയുടെ വെടിക്കെട്ടിനും അവസാനം; പൂര പറമ്പിൽ പൊലീസ് രാജെന്ന് ദേശക്കാർ; രാത്രിയിലെ ആകാശ വിസ്മയം ഇത്തവണ നടന്നില്ല; തൃശൂർ പൂരത്തിൽ ഉണ്ടായതെല്ലാം സമാനതകളില്ലാത്ത വിവാദങ്ങൾ
- പാസ് നൽകിയ പൊലീസ് തന്നെ പ്രവേശനം നിഷേധിച്ചു; പാറമേക്കാവിലെ തിടമ്പേറ്റിയ ആനയ്ക്ക് വെള്ളം കൊടുക്കാൻ ശ്രമിച്ച പൂജാരിയേയും തടഞ്ഞു; പൂര എഴുന്നള്ളിപ്പിലേക്ക് വാഹനങ്ങളും എത്തി; പൂരത്തിന്റെ സൗഹൃദാന്തരീക്ഷത്തിന് കോട്ടം വരുത്തിയത് പൊലീസോ? നടുവിലാലിലെ ബാരിക്കേഡിൽ പ്രശ്നത്തുടക്കം
- വെടിക്കെട്ട് കമ്മറ്റിക്കാരെ പോലും മൈതാനത്ത് അനുവദിക്കാത്ത കമ്മീഷണർ; തിരുവമ്പാടിയുടെ പ്രതിഷേധത്തിന് പിന്നാലെ ദേശക്കാരും കമ്മീഷണറും തമ്മിൽ തർക്കം; നായ്ക്കനാലിൽ ലാത്തി വീശൽ; പൊലീസിനെതിരെ ഗോ ബാക്ക് വിളികൾ; രാത്രിയിലെ പൂരക്കാഴ്ചകൾ വഴിതെറ്റിയ 2024; മഠത്തിൽ വരവ് നിർത്തിയത് സർക്കാരിനും തിരിച്ചടി
- കരുവന്നൂരിൽ നിക്ഷേപകർക്ക് പണം തിരികെ നൽകാൻ എങ്ങനെ ഇടപെടാനാകുമെന്ന് താൻ നിയമോപദേശം തേടിയിട്ടുണ്ടെന്ന് പ്രധാനമന്ത്രി; തൃശൂർ വിജയത്തിന് 'കരുവന്നൂർ ഫോർമുല'; രാഹുലിനെ കടന്നാക്രമിക്കാൻ വയനാട്ടിലേക്കുള്ള ഒളിച്ചോട്ടം; കേരളത്തിൽ അക്കൗണ്ട് തുറക്കാൻ അജണ്ട സെറ്റ് ചെയ്ത് മോദി
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- തനിക്കു വന്ന അതേ അസുഖം തന്നെയാണ് കലാഭവൻ മണിക്കും വന്നത്; അസുഖമുണ്ട് എന്ന് അംഗീകരിക്കാൻ മണി തയാറായിരുന്നില്ല; സിനിമയിൽ നിന്ന് പുറത്താകുമോ എന്നു ഭയന്നു: സലിം കുമാർ പറയുന്നു
- രാത്രി വെടിക്കെട്ട് വേണ്ടെന്ന് വച്ചത് വേദനയിലാക്കിയത് പൂര പ്രേമികളെ; പൂരത്തിൽ അസാധാരണമാം വിധം പ്രതിസന്ധിയുണ്ടാക്കിയത് പൊലീസെന്ന് തിരുമ്പാടി ദേവസ്വം; അലങ്കാര പന്തലിലെ വെളിച്ചം തിരിച്ചെത്തിയിട്ടും ദേശക്കാർക്ക് ആവേശമില്ല; പൂരത്തിലെ 'രാത്രി വിസ്മയം' അട്ടിമറിച്ചത് പൊലീസോ?
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- വ്യാഴാഴ്ച പ്രാർത്ഥനയ്ക്ക് പോയിരുന്ന ജെസ്നയെ കാണാതായതും വ്യാഴാഴ്ച; ആരാധനാ സ്ഥലം കണ്ടെത്തിയെന്ന് അച്ഛൻ; രഹസ്യ സുഹൃത്തിന്റെ ഫോട്ടോയും കുടുംബം കണ്ടെത്തി! സിബിഐ സഞ്ചരിക്കാത്ത വഴികളിലൂടെ പോയ അച്ഛന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളോ? ജെസ്നയ്ക്ക് സംഭവിച്ചത് എന്ത്?
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- ഇനി യുദ്ധത്തിനില്ല, ആക്രമിച്ചാൽ തിരിച്ചടിക്കും, ആക്രമണ വിവരം അമേരിക്കയെ അറിയിച്ചിരുന്നു; ഇറാനെ ലക്ഷ്യം വച്ചാൽ അമേരിക്കയുടെ താവളങ്ങൾ ലക്ഷ്യമിടും; മിസൈൽ ആക്രമണത്തിനെതിരെ ലോകരാജ്യങ്ങൾ ഒരുമിച്ചതോടെ ഇറാൻ ആകെ പെട്ട അവസ്ഥയിൽ; ഇസ്രയേൽ തിരിച്ചടി എങ്ങനെയാകും എന്ന ആശങ്കയിൽ ലോകം
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്