ഉദ്യോഗസ്ഥ പുനർനിർണ്ണയത്തിലെ അവസാനവാക്ക് നളിനി നെറ്റോ തന്നെ; മനോജ് എബ്രഹാമുമായുള്ള ഭിന്നതയിൽ ഒതുക്കപ്പെട്ട രാഹുൽ ആർ നായർ വീണ്ടും മുഖ്യധാരയിലേക്ക്; 19 എസ്പിമാരെ മാറ്റിയപ്പോൾ ഏറ്റവും മികച്ച പദവി ലഭിച്ചത് മുൻ പത്തനംതിട്ട എസ്പിക്ക്
മറുനാടൻ മലയാളി ബ്യൂറോ
തിരുവനന്തപുരം: പൊലീസിലെ അഴിച്ചുപണിയിൽ വീണ്ടും മുഖ്യമന്ത്രിയുടെ പ്രിൻസപ്പൽ സെക്രട്ടറി കൂടിയായ നളിനി നെറ്റോയുടെ ടച്ച് വ്യക്തം. ക്വാറി ഉടമകളിൽ നിന്ന് കൈക്കൂലി വാങ്ങിയെന്ന ആരോപണത്തിൽ സസ്പെന്റ് ചെയ്ത രാഹുൽ ആർ നായരെ ചതിക്കുഴിയിൽ വീഴ്ത്തിയത് പൊലീസിലെ ചില ഇടപടെലുകളായിരുന്നുവെന്ന് ആക്ഷേപം ഉയർന്നിരുന്നു. സത്യസന്ധതയോടെ പ്രവർത്തിച്ചതാണ് രാഹുലിന് വിനയായതെന്നും വിലയിരുത്തൽ വന്നിരുന്നു. ഈ അഭിപ്രായങ്ങളോട് ചേർന്ന നിലപാടാണ് ആഭ്യന്തര സെക്രട്ടറിയായിരുന്ന നളിനി നെറ്റോ കൈക്കൊണ്ടത്. അങ്ങനെയാണ് രാഹുലിന്റെ സസ്പെൻഷൻ പിൻവലിക്കപ്പെട്ടത്. ഇപ്പോൾ മുഖ്യമന്ത്രിയുടെ ഓഫീസിന്റെ നിയന്ത്രണം കിട്ടയതോടെ രാഹുലിനെ പൊലീസ് ആസ്ഥാനത്ത് സുപ്രധാന പദവിയിലേക്ക് നിയോഗിക്കാനും നളിനി നെറ്റോയ്ക്ക് കഴിയുന്നു.
കണ്ണൂർ എസ്പിയായിരുന്ന രാഹുലിനോട് സിപിഐ(എം) നേതാക്കളിൽ ചിലർക്ക് മുമ്പ് അനിഷ്ടങ്ങളുണ്ടായിരുന്നു. പത്തനംതിട്ട എസ്പിയായിരിക്കെ ഉയർന്ന ക്വാറി കൈക്കൂലി വിവാദത്തിൽ സിപിഐ(എം) തുടക്കത്തിൽ വിമർശനവും ഉയർത്തി. അതുകൊണ്ട് തന്നെ ആരോപണത്തിൽപ്പെട്ട യുവ ഐപിഎസുകാരനോട് പിണറായി സർക്കാർ എന്ത് നിലപാട് എടുക്കുമെന്നത് ചോദ്യമായി ഉയർന്നിരുന്നു. എന്നാൽ രാഹുലിനെതിരെയുള്ളത് കെട്ടിച്ചമച്ച ആരോപണമാണെന്ന് ആഭ്യന്തര വകുപ്പിന്റെ ചുമലയുള്ള മുഖ്യമന്ത്രിക്ക് ബോധ്യപ്പെട്ടു. ഇതോടെയാണ് പൊലീസ് ആസ്ഥാനത്ത് എഐജി തസ്തികയിൽ രാഹുലിനെ നിയമിക്കാൻ തീരുമാനിച്ചത്. ഇതോടെ പൊലീസ് ആസ്ഥാനത്ത് നടപടികളിൽ സുതാര്യതയുണ്ടാകുമെന്നാണ് മുഖ്യമന്ത്രിയുടെ ഓഫീസിന്റെ വിലയിരുത്തൽ. കൂടതൽ കരുതലോടെ രാഹുൽ പ്രവർത്തിക്കുമെന്നാണ് ആഭ്യന്തര സെക്രട്ടറി കൂടിയായ നളിനി നെറ്റോയുടെ വിലയിരുത്തൽ. ഇത് തന്നെയാണ് രാഹുലിന് ഉന്നത പദവി ലഭിക്കുന്നത്. പൊലീസിലെ സ്ഥലം മാറ്റങ്ങളിൽ നളിനി നെറ്റോയുടെ തീരുമാനം മുമ്പും വ്യക്തമായിരുന്നു. കൊച്ചി റേഞ്ച് ഐജിയായി എസ് ശ്രീജിത്തിനെ നിയമിച്ചതും നളിനി നെറ്റോയുടെ നീക്കത്തിന് തെളിവാണ്.
സസ്പെൻഷനിലായിരിക്കെ രാഹുലിനെ തിരിച്ചെടുക്കണമെന്ന് വാദിച്ചതും ആഭ്യന്തര സെക്രട്ടറിയായിരുന്ന നിളിനി നെറ്റോ തന്നെയായിരുന്നു. ഡിജിപി അടക്കമുള്ളവർ രാഹുലിന് എതിരായിരുന്നു. തിരിച്ചെടുത്ത ശേഷവും വിവാദമെത്തി. പൊലീസ് ആസ്ഥാനത്തെ അഴിമതികളെ കുറിച്ച് രാഹുലിനെ കൊണ്ട് എഡിജിപി സന്ധ്യ അന്വേഷിപ്പിച്ചിരുന്നു. തെളിവുകൾ നീണ്ടത് തിരുവനന്തപുരം റേഞ്ച് ഐജിയായ മനോജ് എബ്രഹാമിന് നേരെയും. ഈ അന്വേഷണ റിപ്പോർട്ട് മാദ്ധ്യമങ്ങളിൽ എത്തിയത് വിവാദമായി. രാഹുലാണ് ചോർത്തിയതെന്ന ആരോപണം മനോജ് എബ്രഹാം ഉന്നയിച്ചു. ഇതേ തുടർന്ന് മലപ്പുറത്തേക്ക് യുഡിഎഫ് സർക്കാർ മാറ്റുകയായിരുന്നു. ഇതോടെ നിർണ്ണായക പദവികളിൽ രാഹുൽ എത്താതിരിക്കാൻ പൊലീസിലെ ഉന്നതർ ചരട് വലികളും നടത്തി. പത്തനംതിട്ടയിലെ ക്വാറി മാഫിയയുമായി മനോജ് എബ്രാഹാമിനും എഡിജിപി ശ്രീലേഖയ്ക്കും ബന്ധമുണ്ടെന്ന രാഹുലിന്റെ മൊഴി നൽകലും വിവാദമായിരുന്നു.
2014 നവംബർ 17നാണ് രാഹുൽ ആർ നായരെ സർവ്വീസിൽ നിന്ന് സസ്പെന്റ് ചെയ്തത്. മലപ്പുറം എം.എസ്പി കമാണ്ടന്റായിരിക്കെയാണ് രാഹുൽ ആർ നായരെ സസ്പെൻഡു ചെയ്തത്. പത്തനംതിട്ട ജില്ലാ പൊലീസ് മേധാവിയായിരുന്ന സമയത്ത് ക്വാറി ഉടമകളിൽ നിന്നും 17 ലക്ഷം രൂപ കൈക്കൂലി വാങ്ങിയെന്ന പരാതിയെ തുടർന്നാണ് സസ്പെൻഡു ചെയ്തത്. രാഹുലിനെതിരെ കേസെടുക്കാൻ വിജിലൻസ് സ്പെഷ്യൽ ഇൻവെസ്റ്റിഗേഷൻ യൂണിറ്റിന് വിജിലൻസ് ഡയറക്ടർ നിർദ്ദേശം നൽകിയ സാഹചര്യത്തിലായിരുന്നു അത്. കഴിഞ്ഞ ജൂണിലാണ് എസ്പിക്കെതിരെ നടപടിയെടുക്കണമെന്ന് ചൂണ്ടികാട്ടി ഡി.ജി. പി കെ.എസ്. ബാലസുബ്രമണ്യം ആഭ്യന്തരമന്ത്രിക്ക് ശുപാർശ നൽകിയത്. ഇന്റലിജൻസ് എ.ഡി.ജി.പി എ. ഹേമചന്ദ്രൻ നടത്തിയ അന്വേഷണത്തിന്റെ അടിസ്ഥാനത്തിലായിരുന്നു ഇത്. ഇന്റലിജൻസ് അന്വേഷണത്തിന്റെ അടിസ്ഥാനത്തിൽ ഉദ്യോഗസ്ഥനെതിരെ നടപടിയെടുക്കാനാകില്ലെന്നും വിശദമായ അന്വേഷണം ആവശ്യമാണെന്നും ആഭ്യന്തര വകുപ്പ് തീരുമാനിച്ചു.
ഇതേ തുടർന്നാണ് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല വിജിലൻസ് അന്വേഷണത്തിന് ഉത്തരവിട്ടത്. മാസങ്ങൾ നീണ്ട അന്വേഷണത്തിനും തെളിവെടുപ്പിനുമിടെ 20ഓളം സാക്ഷികളിൽ നിന്ന് മൊഴിയെടുക്കുകയും മൊബൈൽ ഫോൺ കോളുകളുടെ വിശദാംശങ്ങൾ ശേഖരിക്കുകയും ചെയ്തു. അപ്പോൾ വിജിലൻസും ആരോപണത്തിൽ ഉറച്ചു നിന്നു. ഇതോടെയാണ് രാഹുലിനെതിരെ എഫ്ഐആർ രജിസ്റ്റർ ചെയ്തതും സർവ്വീസിൽ നിന്നും സസ്പെന്റ് ചെയ്തതും. പൊലീസിലെ തന്നെ ഉന്നത ഇടപെടൽ ഇതിന് പിന്നിലുണ്ടെന്ന് എഡിജിപി ശ്രീലേഖ, ഐജി മനോജ് എബ്രഹാം എന്നിവരുടെ നിർദ്ദേശ പ്രകാരമാണ് താൻ പ്രവർത്തിച്ചതെന്ന് രാഹുൽ വിജിലൻസിന് മൊഴി നൽകിയിരുന്നു. ഇതിനെതിരെ ഐപിഎസ് അസോസിയേഷനും പ്രതിഷേധിച്ചിരുന്നു. മനോജ് എബ്രഹാമായിരുന്നു അസോസിയേഷൻ സെക്രട്ടറിയെന്നതും അന്ന് വലിയ ചർച്ചയായി.
യുഡിഎഫ് സർക്കാർ പുറത്തായതോടെ രാഹുലിനെതിരെ പ്രവർത്തിച്ച പലർക്കും പണി കിട്ടി. യുവ ഐപിഎസുകാരന് മികച്ച പദവി നൽകണമെന്ന് മുഖ്യമന്ത്രിയുടെ പ്രിൻസിപ്പൽ സെക്രട്ടറി നിർദ്ദേശിക്കുകയും ചെയ്തു. ഇതിനെ ഡിജിപി ലോക്നാഥ് ബെഹ്റയും പിന്തുണച്ചു. ഇതോടെയാണ് രാഹുൽ പൊലീസ് ആസ്ഥാനത്ത് എത്തുന്നത്. ക്വാറി മാഫിയയുടെ കൈക്കൂലിക്കേസിൽ തുടരന്വേഷണത്തിൽ രാഹുലിനെതിരെ തെളിവുകളൊന്നും കിട്ടിയില്ലെന്നും സൂചനയുണ്ട്. ഈ സാഹചര്യത്തിൽ അന്വേഷണത്തിന്റെ കാര്യത്തിൽ വിജിലൻസ് ഡിജിപി ജേക്കബ് തോമസ് ഉടൻ തീരുമാനവും എടുക്കും. ഇതെല്ലാം മനസ്സിലാക്കിയാണ് രാഹുലിന് പൊലീസ് ആസ്ഥാനാത്തെ സുപ്രധാന ചുമതലയിൽ നളിനി നെറ്റോ നിയോഗിക്കുന്നത്. പൊലീസ് ആസ്ഥാനത്തെ അഴിമതി ഇല്ലായ്മ ചെയ്യുകയെന്ന ദൗത്യമാണ് രാഹുലിനുള്ളതെന്നാണ് സൂചന.
രാഹുൽ ആർ. നായരെ കൈക്കൂലിക്കേസിൽപ്പെടുത്തി മാദ്ധ്യമങ്ങൾക്ക് ഒറ്റുകൊടുത്തത് ഐ.ജി. മനോജ് ഏബ്രഹാം ആണെന്ന് ആരോപിക്കുന്ന രേഖകളുടെ പകർപ്പ് നേരത്തെ പുറത്തുവന്നിരുന്നു. രാഹുൽ ആർ. നായർ പാറമടലോബിയിൽ നിന്നും 17 ലക്ഷം രൂപ കൈക്കൂലി വാങ്ങിയെന്നുള്ള വിജിലൻസ് ഡയറക്ടർ വിൻസൻ എം. പോളിന്റെ പ്രിലിമിനറി റിപ്പോർട്ടാണ് ഐ.ജി മനോജ് ഏബ്രഹാം മാദ്ധ്യമങ്ങൾക്ക് ചോർത്തിയത്. 2014 നവംബർ 16 ന് മനോജ് എബ്രഹാമിന്റെ എന്ന മെയിൽ ഐഡിയിൽ നിന്നുമാണ് വിജിലൻസ് ഡയറക്ടറുടെ കണ്ടെത്തലുകൾ മാദ്ധ്യമങ്ങൾക്ക് ചോർന്നത്. നവംബർ 17 ന് മാത്രമാണ് കൈക്കൂലി കേസിൽ രാഹുൽ ആർ. നായർക്കെതിരെ എഫ്.ഐ.ആർ പോലും തയാറാക്കുന്നത്. ഈ സാഹചര്യത്തിൽ വിജിലൻസ് ഡയറക്ടറുടെ റിപ്പോർട്ട് എങ്ങനെ അഡ്മിനിസ്ട്രേഷൻ ഐ.ജിയായിരുന്ന മനോജ് ഏബ്രഹാമിന് ലഭിച്ചുവെന്നതാണ് ദുരൂഹമാണ്. പൊലീസിലെ ഗൂഢാലോചന രാഹുലിനെതിരെ ഉണ്ടായിരുന്നുവെന്നതിന് ഇത് തെളിവായി വ്യാഖ്യാനിക്കപ്പെട്ടു. പൊലീസ് നവീകരണത്തിനുള്ള ഫണ്ട് ദുർവിനിയോഗം ചെയ്തുവെന്ന് ആരോപിച്ച് മനോജ് ഏബ്രഹാമിനെതിരേ രാഹുൽ ആർ. നായർ നടത്തിയ അന്വേഷണവും വലിയ വിവാദമായി.
ബംഗളൂരുവിലെ വിസിനിറ്റി കമ്പനിയുമായി നടത്തിയ ഇടപാടിൽ 1.87 കോടിയുടെ ക്രമക്കേട് നടന്നുവെന്ന് ആദ്യ ദിവസം വാർത്ത നൽകിയ ഒരു പ്രമുഖ പത്രം പിറ്റേന്ന് നഷ്ടത്തിന്റെ തോത് 50 കോടി എന്നാണ് പുറത്തു വിട്ടത്. ഇതോടെയാണ് ഐ.ജി. രാഹുലിനെതിരേ രംഗത്തുവന്നത്. അന്വേഷണ റിപ്പോർട്ട് രാഹുൽ തന്നെ ചോർത്തിയെന്ന് കാട്ടി മനോജ് എബ്രഹാം ഡിജിപി സെൻകുമാറിന് പരാതിയും നൽകി. രഹസ്യ രേഖകൾ രാഹുൽ ചോർത്തിയെന്നായിരുന്നു പരാതി. അതിനിടെയാണ് രാഹുലിനെതിരായ അന്വേഷണ റിപ്പോർട്ട് മനോജ് എബ്രഹാമാണ് പുറത്തുവിട്ടതെന്ന് വ്യക്തമാക്കുന്ന രേഖകൾ പുറത്തുവന്നത്. ഈ സമയം പൊലീസിലെ ഏറ്റവും ശക്തനായ ഓഫീസറായിരുന്നു മനോജ് എബ്രഹാം. ഇതാണ് രാഹുലിന്റെ ഒതുക്കപ്പെടലിന് കാരണമെന്നായിരുന്നു അന്നത്തെ വിലയിരുത്തൽ.
Stories you may Like
- സർക്കാർ ഓഫീസുകളിൽ കൈക്കൂലി തടയാൻ സംവിധാനം; അഴിമതി രഹിത കേരളം യാഥാർത്ഥ്യമാകുമോ?
- പിണറായി പോലും ഭയക്കുന്ന യുവനേതാവ്! രാഹുൽ മാങ്കൂട്ടം താരമാവുമ്പോൾ
- തിരുവല്ല നഗരസഭയുടെ ഭരണം പുറത്തു നിന്ന് നിയന്ത്രിച്ച് മുൻ സെക്രട്ടറി
- കണ്ണൂരിലെ ക്വാറി സമരം പിൻവലിച്ചു; വർധനവ് നാലു രൂപ മാത്രം
- വഴിക്കടവ് വില്ലേജ് ഓഫീസർ അടിമുടി അഴിമതിക്കാരൻ
- TODAY
- LAST WEEK
- LAST MONTH
- രജനിയെ തല്ലിയതുകണ്ട് മദ്യപാനം നിർത്തി; അടിക്കടി സിനിമകൾ ഹിറ്റായതോടെ അഹങ്കാരം തലക്ക് പിടിച്ചു; മണിരത്നത്തിന് ഗെറ്റൗട്ട് അടിച്ചത് വിനയായി; റഹ്മാൻ തരംഗത്തിൽ അപ്രസക്തൻ; ഇപ്പോൾ കോപ്പിറൈറ്റ് വിവാദത്തിൽ കോടതിയിൽനിന്നും തിരിച്ചടി; ഇളയരാജ വീണ്ടും വിവാദത്തിൽ
- പ്രകാശ് ജാവദേക്കർ തന്നെയും ഇ പി ജയരാജനെയും കണ്ടിരുന്നു; ഒരേ ഒരു സീറ്റിൽ വിട്ടുവീഴ്ച ചെയ്താൽ ലാവ്ലിൻ കേസും സ്വർണക്കടത്ത് കേസും സെറ്റിൽ ചെയ്യാം എന്ന്ഉറപ്പുകൊടുത്തു; പക്ഷേ ആ ഡീൽ നടക്കാത്തത് ഇക്കാരണം കൊണ്ട്; വെളിപ്പെടുത്തലുമായി ടി ജി നന്ദകുമാർ
- ബിജെപിയിൽ ചേരാൻ ചർച്ച നടത്തിയത് ഇ.പി ജയരാജൻ; മകന്റെ നമ്പറിലൂടെയാണ് ആദ്യം ബന്ധപ്പെട്ടത്; തൊണ്ണൂറ് ശതമാനം ചർച്ചകളും പൂർത്തിയായപ്പോൾ പിന്മാറി; എന്തുകൊണ്ട് പിന്മാറിയെന്നു ജയരാജൻ പറയട്ടെയെന്നും ശോഭ സുരേന്ദ്രൻ; തെളിവുകളും ഹാജരാക്കി ആരോപണം വോട്ടെടുപ്പിന്റെ തലേന്നാൾ
- വോട്ടെടുപ്പിന്റെ തലേന്നാൾ ഇടിത്തീയായി ആരോപണങ്ങൾ; കെ സുധാകരന്റെ തുറന്നടിക്കൽ ശരിവച്ച് ശോഭ സുരേന്ദ്രൻ; ഇപിയെ പിന്തുണയ്ക്കാൻ രംഗത്ത് വരാതെ സിപിഎം ഉന്നത നേതാക്കൾ; കാസർകോഡ്, കണ്ണൂർ, വടകര മണ്ഡലങ്ങളിൽ വിവാദം ബാധിക്കുമോ എന്ന ആശങ്കയും
- ബിജെപിയിലേക്ക് പോകാൻ ചർച്ച നടത്തി സിപിഎം നേതാവ് ഇ പി ജയരാജനാണ്; ശോഭസുരേന്ദ്രൻ മുഖാന്തരം ചർച്ച നടന്നു; പാർട്ടിയിൽ നിന്ന് ഭീഷണി വപ്പോൾ ജയരാജൻ പിന്മാറി; ശോഭയും ഇ പിയും ചർച്ച നടത്തിയത് ഗൾഫിൽ വച്ചും; രാഷ്ട്രീയാരോപണം കടുപ്പിച്ച് കെ സുധാകരൻ; ഇപിയുടെ മറുപടി നിർണ്ണായകം
- അമ്മയും മകളും തമ്മിൽ കണ്ടപ്പോൾ വികാരനിർഭര നിമിഷങ്ങൾ; അൽപനേരം ഒരുമിച്ച് ചെലവഴിക്കാൻ അനുമതി നൽകി സനയിലെ ജയിൽ അധികൃതർ; നിമിഷപ്രിയയെ കണ്ടതിന്റെ ആശ്വാസത്തിലും സന്തോഷത്തിലും പ്രേമകുമാരി; തൊടുപുഴയിലെ വീട്ടിൽ പ്രാർത്ഥനയോടെ നിമിഷയുടെ മകൾ
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- കൈവിലങ്ങിട്ടാൽ മതിൽ കയറാനാകില്ലെന്ന് പറഞ്ഞ പ്രതി; മതിൽ കയറിയാൽ ചാടിയോടാനുള്ള സാധ്യത കണ്ടെത്തിയ അന്വേഷകൻ; മതിലിലേക്ക് കയറ്റും മുമ്പ് അവിടെ ഒരുക്കിയൽ 'പൊലീസ് മതിൽ'! ബീഹാറി റോബിൻഹുഡ് എന്തിനും മിടിക്കില്ലെന്ന് തിരിച്ചറിഞ്ഞ ബ്രില്ലിയൻസ്; രാജ്കുമാർ എന്തുകൊണ്ട് 'സേതുരാമയ്യർ' ആയി? ഈ വീഡിയോ കാണം
- ആലത്തൂരിലെ ഇടത് സ്ഥാനാർത്ഥി കെ. രാധാകൃഷ്ണന്റെ അകമ്പടി വാഹനത്തിൽ നിന്ന് ആയുധം കണ്ടെത്തിയെന്ന് യു.ഡി.എഫ്; സി സി ടി വി ദൃശ്യങ്ങൾ പുറത്തുവിട്ടു; അക്രമം അഴിച്ചുവിടാനുള്ള ആസൂത്രിതമായ നീക്കത്തിന്റെ ഭാഗമെന്ന് രമ്യ ഹരിദാസ്; പ്രചാരണ ബോർഡുകൾ അഴിച്ചുമാറ്റാൻ ഉപയോഗിച്ച ആയുധങ്ങളാണെന്ന് സിപിഎം വിശദീകരണം
- പോളിങ് ഉദ്യോഗസ്ഥരുടെ നിയമന ഉത്തരവ് ചോർന്ന സംഭവം; കോന്നി താലൂക്ക് ഓഫീസിലെ എൽഡി ക്ലാർക്ക് യദുകൃഷ്ണനെ കലക്ടർ സസ്പെൻഡ് ചെയ്തു; പ്രിന്റ് അടിക്കാൻ കൊടുത്ത കോപ്പിയാണ് പുറത്തു പോയതെന്ന് വിശദീകരണം; ആന്റോയുടെ ആരോപണം ശരിയാകുമ്പോൾ
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- കൈവിലങ്ങിട്ടാൽ മതിൽ കയറാനാകില്ലെന്ന് പറഞ്ഞ പ്രതി; മതിൽ കയറിയാൽ ചാടിയോടാനുള്ള സാധ്യത കണ്ടെത്തിയ അന്വേഷകൻ; മതിലിലേക്ക് കയറ്റും മുമ്പ് അവിടെ ഒരുക്കിയൽ 'പൊലീസ് മതിൽ'! ബീഹാറി റോബിൻഹുഡ് എന്തിനും മിടിക്കില്ലെന്ന് തിരിച്ചറിഞ്ഞ ബ്രില്ലിയൻസ്; രാജ്കുമാർ എന്തുകൊണ്ട് 'സേതുരാമയ്യർ' ആയി? ഈ വീഡിയോ കാണം
- പൂരം നാളുകളിൽ വൻകിട ഹോട്ടലുകളിൽ പൊലീസ് സൗജന്യമായി മുറിയെടുത്തു; ഉന്നത ഉദ്യോഗസ്ഥരുടെ പേരുപറഞ്ഞ് ഓരോ ഹോട്ടലിലും രണ്ടും മൂന്നും മുറികൾ സൗജന്യമായി വാങ്ങി; പൂരത്തെ അറിയാവുന്ന ഉദ്യോഗസ്ഥരെ ഡ്യൂട്ടിയിലിൽ നിന്നും മാറ്റി; കമ്മീഷണറുടെ നിലപാടുകൾ സേനയ്ക്ക് കളങ്കമായി; തൃശൂർ പൂരത്തിൽ ഇന്റലിജൻസ് കണ്ടെത്തൽ ഇങ്ങനെ
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- ഇന്ത്യയിൽ നിന്നും യുകെയിലേക്ക് കെയറർ വിസയിൽ തൊഴിലാളികൾ എത്തുന്നതിൽ ആശങ്കയുമായി ലോകാരോഗ്യ സംഘടന; കെയർ ഹോമുകളിൽ ഗുണനിലവാരമില്ലാത്ത സേവനത്തിനു സാധ്യതയെന്ന് ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റി മുന്നറിയിപ്പും; ഇന്ത്യക്കാർക്ക് വിസ നിഷേധിക്കാൻ മറ്റൊരു കാരണം കൂടി
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- ഇസ്രയേൽ ഇറാന് ശക്തമായ തിരിച്ചടി നൽകിയത് ഒരീച്ച പോലും അറിയാതെ; മിസൈലുകളും ഡ്രോണുകളും റഷ്യൻ നിർമ്മിത എസ്-300 സംവിധാനത്തെ തകർത്തു; ആക്രമണം ഇറാൻ വ്യോമ പ്രതിരോധ സംവിധാനത്തെ പൂർണമായി കബളിപ്പിച്ചുകൊണ്ട്; ആക്രമണം നടന്നയിടത്ത് പൊടി പൊലുമില്ല കണ്ടുപിടിക്കാൻ
- സൗബിൻ സാഹിറിനെതിരെ മരട് പൊലീസ് ചുമത്തിയത് ഗൗരവതരമുള്ള വകുപ്പുകൾ; മരട് ഇൻസ്പെക്ടർ തയ്യാറാക്കിയ എഫ് ഐ ആറിലേത് അക്കൗണ്ട് വഴി പണം കൈമാറിയിട്ടും വഞ്ചിച്ചെന്ന ആരോപണം; ചുമത്തുന്നത് വഞ്ചനയും ക്രിമിനൽ ഗൂഢാലോചനയും; 'മഞ്ഞുമ്മൽ ബോയ്സ്' അറസ്റ്റിലാകാൻ സാധ്യത ഏറെ; ആ 47 കോടി തിരിച്ചു കൊടുക്കേണ്ടി വരും
- ഇറാൻ പ്രകോപനത്തിന് തിരിച്ചടിയുമായി ഇസ്രയേൽ; ഇറാന്റെ വടക്കൻ നഗരമായ ഇസ്ഫഹാനിലെ വിമാനത്താവളത്തിന് മിസൈൽ ആക്രമണം നടത്തി ഇസ്രയേൽ; ആക്രമണത്തിന പിന്നാലെ ഇറാനിൽ വിമാന സർവീസുകൾ പൂർണായും നിർത്തിവെച്ചു; ഇസ്രയേൽ ആക്രമണം അമേരിക്കയെ അറിയിച്ച ശേഷം
- സംസ്ഥാന സർക്കാരിന് നാണക്കേടായി കെ എസ് ആർ ടിസി ബസിൽ സഹയാത്രികയുടെ മാറിടത്തിൽ കയറിപ്പിടിച്ച് അപമാനിച്ച് പൊതു മേഖലാ സ്ഥാപനത്തിന്റെ മാനേജിങ് ഡയറക്ടർ; ഡോ ആർ രാജീവിന് ജാമ്യം കിട്ടിത് മാത്രം ആശ്വാസമായി; ഏപ്രിൽ ഫൂൾ ദിനത്തിൽ നടന്ന ആരും അറിയാത്ത പീഡന വാർത്ത
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
- വയനാട്ടിലെ മേപ്പാടിയിൽ വനിതാ ഡോക്ടർ തൂങ്ങി മരിച്ച നിലയിൽ; കണ്ടെത്തിയത് ആശുപത്രി ക്യാംപസിലെ വീട്ടിൽ; ഡോ. ഫെലിസ് നസീർ ആത്മഹത്യ തടയുന്നതിനുള്ള അസോസിയേഷനിലെ കൗൺസിലർ
- ക്ഷേമപെൻഷൻ യഥാസമയം കൊടുക്കാൻ കഴിഞ്ഞില്ലെങ്കിൽ തിരിച്ചടിയെന്ന് വിലയിരുത്തൽ; പണം കണ്ടെത്താൻ സഹകരണ ബാങ്കുകളിൽ നിന്ന് 2000 കോടി കടമെടുക്കാൻ സർക്കാർ; 9.1 ശതമാനം പലിശയിൽ കടമെടുപ്പ്; ഒന്ന വർഷത്തിനുള്ളിൽ സഹകരണ ബാങ്കുകളെ സമീപിക്കുന്നത് ഇത് മൂന്നാം വട്ടം
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്