പ്രമുഖ ജൂവല്ലറികളിലേക്ക് കൂടി പരിശോധന വ്യാപിപ്പിച്ച് എൻഫോഴ്സ്മെന്റ്; വിദേശ പണമിടപാടു സ്ഥാപനങ്ങളിലും മിന്നൽ പരിശോധന; സ്വർണ്ണ കടക്കാർക്ക് എതിരെയുള്ള ആരോപണം ചാക്കിൽ കെട്ടി എത്തിച്ച കള്ളപ്പണം സ്വർണ്ണമാക്കിയതായി; സ്വർണ്ണ വ്യാപാരത്തിലും ഫോറെക്സ് ഇടപാടിലും നടന്ന കള്ളക്കളികൾ കണ്ടെത്താൻ ആദായനികുതി വകുപ്പ്
മറുനാടൻ മലയാളി ബ്യൂറോ
കൊച്ചി: 1000, 500 രൂപ നോട്ടുകൾ നോട്ടുകൾ പിൻവലിക്കൽ പ്രധാനമന്ത്രി മോദി പ്രഖ്യാപിച്ചതിന് പിന്നാലെ സ്വർണ്ണ വില അനൗദ്യോഗികമായി ഉയർന്നു. ഒരു പവന് വിപണി വില 23,000 രൂപയോട് അടുത്താണ്. എന്നാൽ ഈ ദിവസം ഒരു പവന് 60,000 രൂപയ്ക്ക് വരെ സ്വർണം വിറ്റു. കൈയിലുള്ള കള്ളപ്പണം വെളുപ്പിക്കാനുള്ള തന്ത്രമായിരുന്നു ഇത്. നിയമവിരുദ്ധമെന്നു സംശയിക്കുന്ന നിക്ഷേപ പദ്ധതികളിലൂടെയും മറ്റു ഇടപാടുകളിലൂടെയും കള്ളപ്പണം വെളുപ്പിക്കുന്നു എന്ന ആരോപണം ശക്തമായതോടെ സംസ്ഥാനത്തെ പ്രമുഖ ജുവലറികളിൽ മിന്നൽ റെയ്ഡുമായി ആദായനികുതി ഉദ്യോഗസ്ഥർ എത്തിയിരുന്നു. മുമ്പ് തന്നെ ഈ റെയ്ഡ് ജുവലറികളും കേന്ദ്ര സർക്കാരിന്റെ ഹിറ്റ് ലിസ്റ്റിൽ ഉണ്ടായിരുന്നെങ്കിലും 500, 1000 നോട്ടുകൾ പിൻവലിച്ചതോടെ കള്ളപ്പണം വെളുപ്പിക്കൽ ഇടപാട് സജീവമായി എന്ന സംശയം മൂലമാണ് മിന്നൽ പരിശോധന നടത്തിയത്.
ജൂലറികൾക്ക് പുറമേ വിദേശ പണമിടപാടു സ്ഥാപനങ്ങളിലും ന്യൂ ജനറേഷൻ ബാങ്കുകളിലും നിരീക്ഷണം ശക്തമാക്കി. കള്ളപ്പണം വെളുപ്പിക്കാൻ ഹവാല സംഘങ്ങളും മാഫിയകളും മണി എക്സ്ചേഞ്ച് സ്ഥാപനങ്ങളെ ഉപയോഗപ്പെടുത്തുന്നു എന്ന വിവരത്തെത്തുടർന്ന് എൻഫോഴ്സ്മെന്റ് സംസ്ഥാന വ്യാപകമായി റെയ്ഡ് നടത്തി. കഴിഞ്ഞ നാലുദിവസം കൈവശമുണ്ടായിരുന്ന സ്വർണത്തിന്റെയും വില്പനയുടെയും വിവരങ്ങൾ അറിയിക്കാൻ രാജ്യത്തെ പ്രധാന ജൂവലറിയുടമകളോട് ഡയറക്ടറേറ്റ് ഓഫ് സെൻട്രൽ എക്സൈസ് ഇന്റലിജൻസ് ആവശ്യപ്പെട്ടുകയും ചെയ്തു. കഴിഞ്ഞ നാലുദിവസങ്ങളിലെ വ്യാപാരം തുടങ്ങുന്നതിനും ശേഷവുമുള്ള സ്റ്റോക്ക് വിവരങ്ങളും വില്പന സംബന്ധിച്ച വിവരങ്ങളുമാണ് നൽകേണ്ടത്. വിവരങ്ങൾ നൽകാത്തവർക്കെതിരെ സെൻട്രൽ എക്സൈസ് നിയമപ്രകാരം നടപടിയെടുക്കും. കള്ളപ്പണം വെളുപ്പിക്കുന്നതിന്റെ ഭാഗമായി അസാധുവായ 500, 1000 നോട്ടുകൾ കൈമാറ്റം ചെയ്യപ്പെടുന്നുണ്ടോ എന്നാണ് ആദായനികുതി വകുപ്പ് നിരീക്ഷിക്കുന്നത്. ഹവാല ഇടപാടുകാർ വൻ തുക കമ്മിഷൻ പറ്റി പിൻവലിച്ച നോട്ടുകൾ സ്വീകരിക്കുന്നതായും വിവരമുണ്ട്. സഹകരണ ബാങ്കുകളിലും ആദായ നികുതി വകുപ്പ് പിടിമുറുക്കുമെന്നാണു വിവരം.
കേന്ദ്രസർക്കാർ 500, 1000 നോട്ടുകൾ അസാധുവാക്കിയശേഷം കള്ളപ്പണം വെളുപ്പിക്കുന്നതിന്റെ ഭാഗമായി സ്വർണത്തിൽ നിക്ഷേപം നടന്നിട്ടുണ്ടെങ്കിൽ കണ്ടെത്തുന്നതിനാണ് നടപടിയെന്നും അധികൃതർ വ്യക്തമാക്കി. നോട്ട് അസാധുവാക്കിയതോടെ ചാക്കുകളിൽ പണം കേരളത്തിലെ ജൂലറികളിലെത്തിച്ചു. അത് സ്വർണ്ണമാക്കി കടയുടമകൾ മാറ്റി നൽകി. ഇതിലൂടെ കള്ളപ്പണം തടയുകയെന്ന കേന്ദ്ര സർക്കാർ ലക്ഷ്യം തന്നെ അടിതെറ്റി. കുഴൽപ്പണ മാഫിയയെ ഇല്ലായ്മ ചെയ്യാൻ കൂടിയായിരുന്നു ഇത്. എന്നാൽ ഫോറിൻ എക്സ്ചേഞ്ച് സ്ഥാപനങ്ങൾ ഇതും അട്ടിമറിച്ചു. സംസ്ഥാനത്ത് 2,000 രൂപ നോട്ടുകൾ സുലഭമാണെന്ന വിവരത്തേത്തുടർന്ന് ന്യൂ ജനറേഷൻ ബാങ്കുകളും നിരീക്ഷണത്തിലാണ്. നോട്ട് മാറ്റിയെടുക്കുന്നതുമായി ബന്ധപ്പെട്ട് വൻ ഇടപാടുകൾ നടക്കുന്നതായും വിവരമുണ്ട്. വൻകിട സ്ഥാപനങ്ങൾ വ്യാജ മേൽവിലാസങ്ങളിൽ നടത്തുന്ന ഇടപാടുകൾ പിടികൂടാനാണു നിർദ്ദേശം.
കറൻസി ക്ഷാമത്തിനു പിന്നാലെ എൻഫോഴ്സ്മെന്റ് പരിശോധനയ്ക്ക് എത്തിയതോടെ മിക്കവാറും ഫോറെക്സ് സ്ഥാപനങ്ങൾ കറൻസി ഇടപാടുകൾ നിർത്തിവച്ചു. ബാങ്കുകളിൽനിന്ന് കൂടുതൽ പണം മാറ്റിയെടുക്കാൻ സാധിക്കാത്ത അവസ്ഥയിലാണ് ഫോറെക്സ് സ്ഥാപനങ്ങൾ. മാറ്റിയെടുക്കാനും പിൻവലിക്കാനും അനുവാദമുള്ളത് ദിവസവും ഇടപാടിന് ആവശ്യമായ പണത്തിന്റെ വളരെ ചെറിയ ശതമാനം മാത്രമായതിനാൽ ഇടപാടുകൾ നടത്തേണ്ടെന്ന് ഫോറെക്സ് സ്ഥാപനങ്ങൾ തീരുമാനിക്കുകയായിരുന്നു. രാജ്യത്തെ 67 ഫോറെക്സ് സ്ഥാപനങ്ങളാണ് എൻഫോഴ്സ്മെന്റിന്റെ നിരീക്ഷണത്തിലുള്ളത്. ഇവർ 500, 1000 നോട്ടുകൾ ഉപയോഗിച്ച് വൻതോതിൽ കള്ളപ്പണം വെളുപ്പിക്കുന്നുണ്ടോ എന്നാണു പരിശോധിക്കുന്നത്.
സഹകരണ ബാങ്കുകളിലും നിരീക്ഷണം ശക്തമാക്കും. ഒരു ലക്ഷം രൂപയിൽ കൂടുതൽ നിക്ഷേപമുള്ളവരുടെ പൂർണ വിവരങ്ങളാണ് ആദായനികുതി വകുപ്പ് ആവശ്യപ്പെടുക. നിക്ഷേപകരുടെ വിവരങ്ങൾ, നിക്ഷേപത്തുക, നിക്ഷേപ കാലയളവ്, മുൻ നിക്ഷേപം എന്നീ വിവരങ്ങളും ശേഖരിക്കും. പ്രാഥമിക വായ്പാ സഹകരണ സംഘങ്ങൾ, പ്രാഥമിക സഹകരണ കാർഷിക ഗ്രാമവികസന ബാങ്കുകൾ, പ്രാഥമിക കാർഷിക സഹകരണ ബാങ്കുകൾ എന്നിവിടങ്ങളിൽ അടക്കം നേരത്തെ സംസ്ഥാനത്തെ 2,664 ബാങ്കുകൾക്കാണ് ആദായ നികുതി വകുപ്പ് പരിശോധനാ നോട്ടീസ് നൽകിയിരുന്നത്.
മലബാറിലുള്ള ജുവല്ലറികളിൽ ഇന്നലെ ആരംഭിച്ച റെയ്ഡ് തുടരുകയാണ്. വകുപ്പിന്റെ പ്രത്യേക ഇന്റലിജൻസ് സ്ക്വാഡാണു റെയ്ഡിനു നേതൃത്വം നൽകുന്നത്. ജൂവലറികളിൽ വ്യാപകമായി കള്ളപ്പണം വരുന്നുണ്ടെന്ന വിവരം നേരത്തെ കിട്ടിയതിന്റെ പശ്ചാത്തലത്തിലാണു റെയ്ഡ് നടത്തിയത്. ഇവിടങ്ങളിൽ നികുതിവെട്ടിപ്പിനായി പല പദ്ധതികളും നടത്തുന്നുവെന്ന ആരോപണം നേരത്തെ ഉയർന്നിരുന്നു. വിവിധ നിക്ഷേപ പദ്ധതികളിലൂടെ കള്ളപ്പണം വെളുപ്പിക്കുകയാണു ജുവലറികൾ എന്ന വാർത്തകളും പുറത്തുവന്നിരുന്നു.
ഇപ്പോൾ നോട്ടുകൾ അസാധുവാക്കിയ സാഹചര്യത്തിൽ കള്ളപ്പണം വെളുപ്പിക്കുന്നതിനായി ഇത്തരത്തിൽ അക്കൗണ്ടുകൾ ഉപേക്ഷിച്ചവരുടെ പേരുകൾ ഉപയോഗിക്കുന്നുവെന്ന സംശയം ഉയർന്നിരുന്നു. നികുതിവകുപ്പിന്റെ പരിശോധനയിൽ ഇത്തരത്തിൽ മറ്റുള്ളവരുടെ പേരിൽ തട്ടിപ്പു നടത്തി കള്ളപ്പണം വെളുപ്പിക്കാൻ ശ്രമിച്ചതായി വിവരം ലഭിച്ചുവെന്നാണു സൂചന.
Stories you may Like
- മാസപ്പടി വിവാദത്തിൽ ഒടുവിൽ മൗനം വെടിഞ്ഞ് മുഖ്യമന്ത്രി
- ഗുരുവായൂർ ദേവസ്വം ബോർഡിലെ പരിശോധന ശരിവച്ച് ആദായ നികുതി വകുപ്പ്
- വീണാ വിജയൻ വിവാദത്തിൽ ഗവർണ്ണർ നിർണ്ണായക കൂടിയാലോചനകളിൽ
- കരിമണൽ കർത്തയിൽ നിന്ന് മുഖ്യമന്ത്രി പിണറായി വിജയന്റെ മകൾക്ക് വെറുതെ കിട്ടിയത് 1.72 കോടി
- നിയമസഭ അതിവേഗം പിരിയും; കർത്തയുടെ 'പടിയിൽ' വിവാദം
- TODAY
- LAST WEEK
- LAST MONTH
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- ഇറാൻ പ്രകോപനത്തിന് തിരിച്ചടിയുമായി ഇസ്രയേൽ; ഇറാന്റെ വടക്കൻ നഗരമായ ഇസ്ഫഹാനിലെ വിമാനത്താവളത്തിന് മിസൈൽ ആക്രമണം നടത്തി ഇസ്രയേൽ; ആക്രമണത്തിന പിന്നാലെ ഇറാനിൽ വിമാന സർവീസുകൾ പൂർണായും നിർത്തിവെച്ചു; ഇസ്രയേൽ ആക്രമണം അമേരിക്കയെ അറിയിച്ച ശേഷം
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- ഷെയർ ചാറ്റിലൂടെ ഭാര്യമാരെ കാണിച്ച് ഇഷ്ടമായെങ്കിൽ 'ലൈംഗിക ബന്ധത്തിന്' അനുവാദം നൽകുന്നത് ആദ്യ മോഡൽ; 2021ൽ ആപ്പുമെത്തി; കായംകുളത്ത് നടത്തിയ 'പങ്കുവയ്ക്കൽ' ആദ്യ ഞെട്ടൽ; തൊടുപുഴയിൽ ഏഴു വയസ്സുകാരന്റെ കൊലയിലും ഭാര്യാ കച്ചവടം! വെച്ചൂച്ചിറയിലേത് 'ഗ്രാമീണ മോഡൽ'! വൈഫ് സ്വാപ്പിംഗിൽ കേരളം ഞെട്ടുമ്പോൾ
- നേരെ വെളുക്കും മുമ്പേ ഇരുട്ടിന്റെ മറവിൽ, ഇസ്രയേൽ ലക്ഷ്യമിട്ടത് ഇറാന്റെ ആണവ കേന്ദ്രത്തെയോ? തിരിച്ചടിച്ചത് തങ്ങൾക്ക് നേരേ ഡ്രോണുകളും മിസൈലുകളും തൊടുത്തുവിടുന്ന ഇസ്ഫഹൻ നഗരത്തിലെ സൈനിക കേന്ദ്രത്തെ ലാക്കാക്കി എന്നും സംശയം
- വെച്ചൂച്ചിറയിലെ സൗമ്യയുടെ ആത്മഹത്യ: ഭർത്താവ് സുനിൽ കുമാറിനെതിരേ വീണ്ടും കേസ്; കൂട്ടുകാരന്റെ ഭാര്യ നൽകിയ പരാതിയിൽ ഭർത്താവും സുനിൽകുമാറും പ്രതികൾ; നടന്നത് ഭാര്യമാരെ വച്ചു മാറാനുള്ള നീക്കം; കൂടുതൽ അറസ്റ്റുണ്ടാകും
- 'ഒറ്റക്ക് വഴിവെട്ടി വന്നവനെ കളിയാക്കുന്നോടോ പട്ടികളെ'; കോക്കസ്, ബെൽറ്റ്, ഗ്രൂപ്പിസം, ഫേവറേറ്റിസം, നെപ്പോട്ടിസം'; അതിഥി താരമായി എത്തി അവധിക്കാലം തൂക്കി ഈ യുവനടൻ; ഗോഡ്ഫാദർമാർ ആരുമില്ലാതെ ഒറ്റക്ക് കയറിവന്നവൻ; 'വർഷങ്ങൾക്കുശേഷം' ന്യൂജൻ സൂപ്പർസ്റ്റാർ തിരിച്ചുവരുമ്പോൾ
- ഷർട്ടും അടിവസ്ത്രവും മാത്രം ധരിച്ച് അവശനായി ഓടി വരുന്നത് കണ്ട് ഞെട്ടി; കാൽക്കലേക്ക് വീണ യുവാവിന്റെ മുഖത്തും ശരീരത്തിലും ചോര; വായും മുഖവും ആസിഡ് ഒഴിച്ച് പൊള്ളിച്ച നിലയിൽ; മണിമല പൊന്തൻപുഴ വനത്തിൽ വച്ച് വധശ്രമത്തിൽ നിന്ന് ഓടി രക്ഷപ്പെട്ട യുവാവിന് രക്ഷകരായി തിരഞ്ഞെടുപ്പ് നിരീക്ഷക സംഘം
- പ്രമുഖ യൂടൂബർ സ്വാതി കെട്ടിടത്തിൽ നിന്ന് ചാടി ജീവനൊടുക്കി; സംഭവസമയം മുറിയിൽ ഉണ്ടായിരുന്ന സുഹൃത്തിനെ ചോദ്യം ചെയ്തു പൊലീസ്; ആത്മഹത്യയ്ക്ക് പിന്നിലെ കാരണം തേടി അന്വഷണം; സ്വാതി ഗോദര വ്ളോഗിങ് തുടങ്ങിയത് യുപിഎസ്സി പരീക്ഷാ പരിശീലനത്തിന് ഡൽഹിയിൽ എത്തിയ ശേഷം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
- ക്ഷേമപെൻഷൻ യഥാസമയം കൊടുക്കാൻ കഴിഞ്ഞില്ലെങ്കിൽ തിരിച്ചടിയെന്ന് വിലയിരുത്തൽ; പണം കണ്ടെത്താൻ സഹകരണ ബാങ്കുകളിൽ നിന്ന് 2000 കോടി കടമെടുക്കാൻ സർക്കാർ; 9.1 ശതമാനം പലിശയിൽ കടമെടുപ്പ്; ഒന്ന വർഷത്തിനുള്ളിൽ സഹകരണ ബാങ്കുകളെ സമീപിക്കുന്നത് ഇത് മൂന്നാം വട്ടം
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- വ്യാഴാഴ്ച പ്രാർത്ഥനയ്ക്ക് പോയിരുന്ന ജെസ്നയെ കാണാതായതും വ്യാഴാഴ്ച; ആരാധനാ സ്ഥലം കണ്ടെത്തിയെന്ന് അച്ഛൻ; രഹസ്യ സുഹൃത്തിന്റെ ഫോട്ടോയും കുടുംബം കണ്ടെത്തി! സിബിഐ സഞ്ചരിക്കാത്ത വഴികളിലൂടെ പോയ അച്ഛന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളോ? ജെസ്നയ്ക്ക് സംഭവിച്ചത് എന്ത്?
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍