'എന്നെ ഇപ്പോൾ ഒരുകൊലയാളിയെ പോലെയോ തീവ്രവാദിയെ പോലെയോ ബോംബ് പൊട്ടിച്ചത് പോലെയോ പീഡിപ്പിച്ചത് പോലെയോ ആണ് കാണുന്നത്; ഇപ്പോഴത്തെ ഏറ്റവും വലിയ വില്ലൻ കൊറോണ വൈറസാണ്..ഞാൻ വില്ലനല്ല; വിമാനത്താവളത്തിൽ എന്നെ കാണാൻ വന്നവർ ഒരുതെറ്റും ചെയ്തിട്ടില്ല; അവരെ ശിക്ഷിക്കുന്നതിന് പകരം എന്നെ ശിക്ഷിക്കാം'; എല്ലാം അജ്ഞതയിൽ സംഭവിച്ചതെന്നും രജത് കുമാർ; ബിഗ് ബോസ് മുൻ താരത്തെ ചോദ്യം ചെയ്യലിന് ശേഷം ജാമ്യത്തിൽ വിട്ടു
ആർ പീയൂഷ്
കൊച്ചി: ബിഗ് ബോസ് റിയാലിറ്റി ഷോയിൽ നിന്നും പുറത്തായ ശേഷം വിവാദ നായകനായി മാറിയ ഡോക്ടർ രജത്കുമാറിനെ പൊലീസ് അറസ്റ്റ് ചെയ്ത് ജാമ്യത്തിൽ വിട്ടു. വൈകിട്ട് 6 മണിയോടെയാണ് ആലുവ ഈസ്റ്റ് പൊലീസ് സ്റ്റേഷനിൽ രജത് കുമാർ ഹാജരായത്. തുടർന്ന് അദ്ദേഹത്തെ മൂന്ന് മണിക്കൂറിലധികം ചോദ്യം ചെയ്തു. രാത്രി 9 മണിയോടെയാണ് അദ്ദേഹത്തെ ജാമ്യത്തിൽ വിട്ടയച്ചത്. നെടുമ്പാശേരി സിഐ ബൈജുവാണ് ചോദ്യം ചെയ്തത്. പുറത്തുവന്ന ശേഷം രജിത്തിന്റെ വാക്കുകൾ ഇങ്ങനെ:
'സ്നേഹ സംഭാഷണം തന്നെയായിരുന്നു എന്നാണ് എനിക്ക് പറയാനുള്ളത്. കാരണം എനിക്ക് പരാതിയില്ല. അതിന് കാരണം ഞാൻ പറഞ്ഞത് മുഴുവൻ സത്യമാണെന്ന് സിഐ സാറിന് മനസ്സിലായി. ചോദ്യം എല്ലാ വശത്തൂടെയും വന്നു. പിന്നെ ഒരുകാര്യം എന്റെ സഹോദരങ്ങൾ അറിയേണ്ടത്...70 ദിവസം ബിഗ്ബോസ് എന്ന റിയാലിറ്റി ഷോയ്ക്ക് അകത്ത് മുറി അടച്ച്, പുറംലോകവുമായി ബന്ധമില്ലാതെ കഴിയുകയായിരുന്നു. വന്നിറങ്ങുമ്പോൾ ഇങ്ങനെ സംഭവിക്കുമെന്ന് ധാരണയില്ലായിരുന്നു. ഞാൻ പ്രീപെയ്ഡ് ടാക്സിയിൽ ടിക്കറ്റ് എടുത്ത് പോകണമെന്ന് കരുതിയാണ് വന്നത്. എങ്ങനെയോ വരുന്ന വിവരം സോഷ്യൽ മീഡിയയിലൂടെയും മറ്റും അറിഞ്ഞു. ഞാൻ ബിഗ്ബോസിലേക്ക് പോയത് വട്ടപൂജ്യമായിട്ടാണ്. ഒരുപാട് പീഡനങ്ങളും ഇൻസൾട്ടും അനുഭവിച്ച് ചെയ്യാത്ത തെറ്റിന് പഴി കേട്ട്, കഷ്ടത എത്രേയോ അനുഭവിച്ച് പോയ വ്യക്തിയാണ്. പക്ഷേ തിരിച്ചുഞാൻ വരുന്നത് മലയാളി സഹോദരങ്ങളുടെ ഹൃദയങ്ങളിൽ ഒരുപാട് ഫ്ളാറ്റുകൾ നിർമ്മിച്ച ശേഷമാണെന്ന് പൂർണമായി വിശ്വസിക്കുന്നു.
പുറത്തിറങ്ങി വന്നപ്പോഴാണ്...ഇത്രയും വലിയ ആൾക്കൂട്ടത്തെ കണ്ടത്. എന്നെ സ്നേഹിക്കുന്ന സഹോദരങ്ങൾ എങ്ങനെയോ വന്നിരിക്കുന്നുവെന്നാണ്, അവര് അറിഞ്ഞുവന്നതാണോ ആരെങ്കിലും കണ്ടക്റ്റ് ചെയ്തതാണോ വിളിച്ചുവരുത്തിയതാണോ എന്നൊന്നും ഞാൻ വിശ്വസിക്കുന്നില്ല. വീട്ടിൽ വന്നപ്പോൾ മൊബൈൽ ഓഫ് ചെയ്തു. ഗേറ്റ് പൂട്ടിയാണ് ഇരുന്നത്. ഞാൻ ഒളിവിലായിരുന്നില്ല. ആറ്റിങ്ങൽ പൊലീസ് വീട്ടിൽ വന്നപ്പോഴാണ് ഞാൻ മുറ്റത്ത് നിൽക്കുന്നത് കാണുന്നത്. ആളുകൂടിയപ്പോൾ പൊലീസ് പറഞ്ഞു...ആള് കൂടിക്കൂടാ...കൊറോണ വൈറസ്...എന്നെ സ്നേഹിച്ചിരിക്കുന്നവരോടെ എനിക്ക് നന്ദിയും ...ജീവിതം പോലും സമർപ്പിച്ചിരിക്കുന്നയാളാണ് സമൂഹത്തിന് വേണ്ടി. പക്ഷേ എന്നേക്കാൾ കൂടുതൽ നമ്മൾ ഇപ്പോൾ സ്നേഹിക്കേണ്ടത് ഒരുകുഞ്ഞിന് പോലും കൊറോണ വൈറസ് വരരുത് എന്നതിനാണ്.
ഒരുകാര്യം എടുത്തുപറയുന്നു..ആരോഗ്യവകുപ്പിന്റെ പ്രവർത്തനം വിശേഷിച്ച് ഷൈലജ ടീച്ചറിന്റെ പ്രവർത്തനം ലോകത്തിന് തന്നെ മാതൃകയാണ്. ഇങ്ങനെ വലിയൊരു കാര്യം ചെയ്യുമ്പോൾ ഞാൻ ഇതൊന്നും അറിയാതെ ജയിലിൽ നിന്നെന്ന പോലെയാണ് വന്നിറങ്ങുന്നത്. ഇപ്പോൾ സ്റ്റേഷനിൽ സിഐ പറഞ്ഞപ്പോഴാണ് അറിയുന്നത് വിമാനത്താവളത്തിന് 500 മീറ്റർ പരിധിക്കുള്ളിൽ ആളുകൾ ഇത്രയും കൂടിക്കൂടാ എന്ന്. ആളുവരുമെന്ന് അറിയിച്ചിരുന്നെങ്കിൽ അവർ അത് കൺട്രോൾ ചെയ്യുമായിരുന്നുവെന്ന്. അപ്പോൾ ഇത് അജ്ഞതയിൽ സംഭവിച്ചതായിരിക്കും. അജ്ഞാനത്താൽ സംഭവിച്ചതായിരിക്കും എന്റെ സഹോദരങ്ങൾക്ക്. അത് ഞാൻ അനുഭവിച്ച പീഡനങ്ങൾ കൊണ്ട് ഒരുപക്ഷേ, എന്നെ സ്നേഹിക്കുന്ന ഹൃദയങ്ങൾ എന്നെ ഒന്നുകാണാൻ വേണ്ടി വന്നതായിരിക്കും. കാണാൻ വന്ന സ്നേഹം ഞാൻ ഉൾക്കൊള്ളുന്നു. പക്ഷേ എന്നെ ഇപ്പം ഒരുകൊലയാളിയെ പോലെയോ തീവ്രവാദിയെ പോലെയോ ബോംബ് പൊട്ടിച്ചത് പോലെയോ പീഡിപ്പിച്ചത് പോലെയോ ഞാൻ ഇതിന്റെ നിയമനടപടിയുമായി പോകുന്നു. പക്ഷേ ഞാൻ ഇത് അനുഭവിക്കുന്നതിൽ എനിക്ക് ഒരുവിഷമവും ഇല്ല .കാരണം എന്നെ വോട്ടിട്ട് സ്നേഹിച്ച എന്റെ കുട്ടി അനിയന്മാര് ഇത്രയും കഷ്ടപ്പെട്ട് വന്ന അവരുടെ കഷ്ടതയിൽ എന്റെ ഈ നിയമ നടപടി..ഇന്റൊറേഗേഷൻ അലിഞ്ഞിപോയിരിക്കുകയാണ്.
എന്നെ കാണാൻ വന്നവർ ഒരുതെറ്റും ചെയ്തിട്ടില്ല. അവരെ ആരെയെങ്കിലും നിങ്ങൾ ശിക്ഷിക്കാൻ ഉദ്ദേശിക്കുന്നെങ്കിൽ, ആ നിഷ്ക്കളങ്കരായ നന്മയുള്ള മനുഷ്യർക്ക് പകരം എന്നെ ശിക്ഷിക്കാം. ഇപ്പോഴത്തെ ഏറ്റവും വലിയ വില്ലൻ കൊറോണ വൈറസാണ് ഞാൻ വില്ലനല്ല. '
രജത് കുമാറിനെ ഹൈക്കോടതി വിധി ലംഘിച്ച് നെടുമ്പാശേരി വിമാനത്താവളത്തിൽ കൂട്ടം കൂടി, യാത്രക്കാർക്കും വിമാനത്താവളജീവനക്കാർക്കും തടസ്സമുണ്ടാക്കി തുടങ്ങിയ കുറ്റങ്ങളാണ് രജിത് കുമാറിന് എതിരെ ചുമത്തിയിരിക്കുന്നത്. സ്റ്റേഷൻ ജാമ്യം ലഭിക്കുമെന്നാണ് അറിയുന്നത്. കൊറോണ പടരുമ്പോൾ നിയന്ത്രണം ലംഘിച്ച് നെടുമ്പാശേരി വിമാനത്താവളത്തിലൊരുക്കിയ സ്വീകരണ ചടങ്ങിന്റെ പേരിൽ ഈ റിയാലിറ്റി താരത്തിനെതിരെ നെടുമ്പാശ്ശേരി പൊലീസ് കേസെടുത്തിരുന്നു. ജാമ്യമുള്ള വകുപ്പുകൾ മാത്രമേ ചുമത്തിയിരുന്നുള്ളു.
ബിഗ് ബോസ് മത്സരത്തിലെ നിയമം ലംഘിച്ചതിനാൽ രജത്കുമാറിനെ റിയാലിറ്റി ഷോയിൽ നിന്നും പുറത്താക്കിയിരുന്നു. രേഷ്മയെന്ന മത്സരാർത്ഥിയുടെ കണ്ണിൽ മുളക് തേച്ചതിനാണ് പുറത്താക്കിയത്. ഇതിനു ശേഷം നെടുമ്പാശ്ശേരി വിമാനത്താവളത്തിൽ കഴിഞ്ഞ ദിവസം നൽകിയ സ്വീകരണ ചടങ്ങാണ് വിവാദമായത്. ബിഗ് ബോസ് മത്സരാർഥിയായിരുന്ന ഡോ. രജിത് കുമാർ, ചേലാമറ്റം സ്വദേശി ഷിയാസ് കരീം, പരീക്കുട്ടി, ഇബാസ് റഹ്മാൻ എന്നിവർ ഉൾപ്പെടെ 79 പേർക്കെതിരെയാണ് കേസെടുത്തത്.
കൊറോണ കാലത്ത് തനിക്ക് സ്വീകരണം നൽകാൻ രജത് കുമാർ തന്നെയാണ് ആരാധകരോട് ആവശ്യപ്പെട്ടത്. ഇത് മനസിലാക്കിയാണ് രജത് കുമാറിനെ അറസ്റ്റ് ചെയ്യാൻ പൊലീസ് തേടി നടന്നത്. താൻ കീഴടങ്ങാൻ നെടുമ്പാശ്ശേരി പൊലീസ് സ്റ്റേഷനിലേക്ക് പോവുകയാണെന്ന് ആറ്റിങ്ങൽ സിഐയെയാണ് രജത് കുമാർ അറിയിച്ചത്. രജത് കുമാറിനെ അറസ്റ്റ് ചെയ്യാൻ തേടി നടക്കുകയാണെന്ന് അറിഞ്ഞാണ്കീഴടങ്ങാൻ പോകുന്ന കാര്യം രജത് കുമാർ ആറ്റിങ്ങൽ സിഐയെ വിളിച്ച് പറഞ്ഞത്. കീഴടങ്ങാൻ രജത്കുമാർ കൊച്ചിയിലേക്ക് നീങ്ങിയതായി ആറ്റിങ്ങൽ സിഐ മറുനാടൻ മലയാളിയോട് പറഞ്ഞു. രജത്കുമാറിനെ തങ്ങൾ അന്വേഷിക്കുന്നതായും എന്നാൽ കീഴടങ്ങാൻ വരുന്ന കാര്യം അറിയിച്ചില്ലെന്നുമാണ് നെടുമ്പാശ്ശേരി സിഐ മറുനാടൻ മലയാളിയോട് പറഞ്ഞു.
നെടുമ്പാശ്ശേരി പൊലീസ് സ്റ്റേഷനിൽ രജത് എത്തുന്ന കാര്യം അറിയിച്ചില്ല. ഈ വിവരം ആറ്റിങ്ങൽ പൊലീസിനോട് തിരക്കുമെന്നും നെടുമ്പാശ്ശേരി സിഐ പറഞ്ഞു. ഈ കേസിൽ കീഴടങ്ങാനാണ് രജത് കുമാർ കൊച്ചിയിക്ക് തിരിച്ചത്. എയർപോർട്ടിലെ സ്വീകരണ ചടങ്ങ് വിവാദമായപ്പോൾ അറസ്റ്റിനുള്ള നീക്കം മനസിലാക്കി രജത് കുമാർ മുങ്ങുകയായിരുന്നു. ഇതറിഞ്ഞതോടെ രജത് കുമാറിന്റെ വീടുള്ള ആറ്റിങ്ങലിലേക്കും പൊലീസ് അന്വേഷണം വ്യാപിപ്പിച്ചിരുന്നു. പക്ഷെ താരത്തിനെ കണ്ടുകിട്ടിയില്ല.
അറസ്റ്റ് ചെയ്യാൻ ആറ്റിങ്ങൽ പൊലീസ്എത്തിയപ്പോൾ താരത്തിന്റെ ആങ്ങലിലെ വീട് അടഞ്ഞു കിടക്കുകയായിരുന്നു. തുടർന്ന് വീട്ടിനു മുന്നിൽ പൊലീസ് പോസ്റ്റർ പതിച്ചിരുന്നു. ആരാധക വൃന്ദവും ആറ്റിങ്ങലിലെ വീട്ടിനു മുന്നിലുണ്ടായിരുന്നു. ഇതോടെയാണ് അന്വേഷണം ആറ്റിങ്ങൽ പൊലീസ് ഊർജ്ജിതമാക്കിയത്. കൊറോണ കാലത്ത് നെടുമ്പാശ്ശേരി വിമാനത്താവളത്തിൽ എല്ലാ നിയന്ത്രണങ്ങളും ലംഘിച്ച് ഒരു റിയാലിറ്റി ഷോ താരം സ്വീകരണ ചടങ്ങ് ഒരുക്കിയത് സർക്കാരിനെ ചൊടിപ്പിച്ചിരുന്നു. സ്വീകരണ ചടങ്ങ് സംഘടിപ്പിച്ചവരെയും സ്വീകരണം ഒരുക്കാൻ ആരാധകരോട് ആവശ്യപ്പെട്ട രജത്കുമാറിനെതിരെയും നെടുമ്പാശ്ശേരി പൊലീസ് കേസ് എടുത്തിരുന്നു. പക്ഷെ പൊലീസ് അന്വേഷണം മുറുകിയപ്പോൾ ഈ താരം മുങ്ങുകയും ചെയ്തു.
കൊറോണ കാലത്ത് നിയന്ത്രണങ്ങൾ ലംഘിച്ച് വിമാനത്താവളത്തിൽ സ്വീകരണമൊരുക്കിയതിൽ സർക്കാർ കടുത്ത പ്രതിഷേധത്തിലായിരുന്നു. മനസ്സ് ശുദ്ധമായാൽ കൊറോണ വരില്ലെന്ന നിരുതതരവാദപരമായ പ്രസ്താവനയും സർക്കാർ ഗൗരവത്തിലെടുത്തിരുന്നു. ഇതോടെയാണ് രജത്കുമാറിനെ എങ്ങിനെയും അറസ്റ്റ് ചെയ്യാൻ പൊലീസ് തേടി നടന്നത്. നിയന്ത്രണം ലംഘിച്ച് നെടുമ്പാശേരി വിമാനത്താവളത്തിൽ സ്വീകരണം നൽകിയതിൽ പതിനാല് പേരെ പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. സ്വീകരണത്തിന് ആളെ കൂട്ടിയത് ഇവരാണെന്നാണ് പൊലീസ് പറഞ്ഞത്.
കേസ് എടുത്തതിനെ തുടർന്ന് രജിത്കുമാർ ഒളിവിലാണ്. രജിത്കുമാർ ഫാൻസ് അസോസിയേഷൻ ഞായറാഴ്ച രാത്രിയാണ് സ്വീകരണമൊരുക്കിയത്. നിയമവിരുദ്ധമായ സംഘംചേരൽ, കലാപശ്രമം, സർക്കാർ ഉത്തരവ് ലംഘനം, പൊതുഗതാഗത സംവിധാനം തടസ്സപ്പെടുത്തി ജനങ്ങൾക്ക് അപകടമുണ്ടാക്കൽ തുടങ്ങിയ വകുപ്പുകൾപ്രകാരമാണ് കേസ്. വിമാനത്താവളത്തിന്റെ 500 മീറ്റർ പരിധിയിൽ സംഘം ചേരരുതെന്ന ഹൈക്കോടതി ഉത്തരവും ഇവർ ലംഘിച്ചിട്ടുണ്ട്.
ബിഗ് ബോസ് മത്സരത്തിലെ നിയമം ലംഘിച്ചതിനാൽ രജത്കുമാറിനെ റിയാലിറ്റി ഷോയിൽ നിന്നും പുറത്താക്കിയിരുന്നു. രേഷ്മയെന്ന മത്സരാർത്ഥിയുടെ കണ്ണിൽ മുളക് തേച്ചതിനാണ് പുറത്താക്കിയത്. മോട്ടിവേഷണൽ ക്ലാസുകളിൽ തുടർച്ചയായി സ്ത്രീവിരുദ്ധത പ്രസംഗിച്ചും വിമർശനങ്ങൾ നേരിട്ട് കോളജ് അദ്ധ്യാപകനാണ് ഡോ.രജിത് കുമാർ. കാലടി ശ്രീശങ്കരാ കോളജിലെ ബോട്ടണി അദ്ധ്യാപകനാണ്.
2013 ഫെബ്രുവരി 9ന് വിദ്യാഭ്യാസവകുപ്പ് സംഘടിപ്പിച്ച പരിപാടിയിൽ തിരുവനന്തപുരം വനിതാ കോളജിൽ വച്ച് രജിത്കുമാർ നടത്തിയ സ്ത്രീവിരുദ്ധ പരാമർശത്തിനെതിരെ സദസ്സിൽ നിന്ന് ആര്യ സുരേഷ് എന്ന പെൺകുട്ടി പ്രതിഷേധം അറിയിച്ച് കൂവിയിരുന്നു. ഇതോടെയാണ് രജത് കുമാർ വീണ്ടും വിവാദ നായകനായി മാറിയത്.
Stories you may Like
- ബെംഗളൂരുവിനെതിരെ സൺറൈസേഴ്സിന് 207 റൺസ് വിജയലക്ഷ്യം
- അവസാന മൂന്ന് ടെസ്റ്റുകൾക്കുള്ള ഇന്ത്യൻ ടീമിനെ ഇന്ന് പ്രഖ്യാപിക്കും
- നിരാശപ്പെടുത്തി രോഹിതും ഗില്ലും; അർധ സെഞ്ചുറിയുമായി യശസ്വി ജെയ്സ്വാൾ
- ചെന്നൈയ്ക്ക് മുന്നിൽ 174 റൺസ് വിജയലക്ഷ്യമുയർത്തി ആർസിബി
- ഹൈദരാബാദിനെ അവരുടെ തട്ടകത്തിൽ തകർത്ത് ബെംഗളൂരുവിന്റെ പ്രതികാരം
- TODAY
- LAST WEEK
- LAST MONTH
- വനിതാപൊലീസുകാരും, മാധ്യമ പ്രവർത്തകരും അടങ്ങുന്ന നാനൂറോളം സ്ത്രീകളെ ഒരു പരാതിയുമില്ലാതെ ഇത്രയും കാലം പീഡിപ്പിക്കാൻ കഴിഞ്ഞതെങ്ങനെ? ഇത് ഇന്ത്യ കണ്ട എറ്റവും വലിയ ലൈംഗിക പീഡനക്കേസ്; പ്രജ്വൽ രേവണ്ണയുടെ സൈക്കോ സ്ത്രീ പീഡനത്തിന്റെ മോഡസ് ഓപ്പറൻഡി ഇങ്ങനെ
- മാറ്റം കണ്ടുതുടങ്ങിയത് കോവിഡ് കാലത്ത്; ഏറ്റവുമൊടുവിൽ സ്വന്തം പേരുപോലും ഓർക്കാൻ കഴിയുമായിരുന്നില്ല; പെട്ടെന്ന് രണ്ടര മൂന്ന് വയസ്സുകാരിയായത് പോലെ; ദുരിതങ്ങൾ താണ്ടാൻ സഹായിയായത് സഹോദരി വിജയമ്മ; ചെറിയ വേഷങ്ങൾ എങ്കിലും മലയാളിയുടെ മനസ്സിൽ ഇടം പിടിച്ച കനകലത വിടവാങ്ങുമ്പോൾ ബാക്കിയാക്കുന്നത് കലയുടെ 'പൂക്കാലം'
- ഒരു ദിവസത്തേക്ക് രണ്ടുകോടി പ്രതിഫലം വാങ്ങുന്ന പവൻ; ഇന്ത്യയിൽ ആദ്യമായി ഒരുകോടി വാങ്ങിയ ചിരംഞ്ജീവി; അനിയന്റെയും ജ്യേഷ്ഠ പുത്രന്റെയും ഫാൻസ് ഏറ്റുമുട്ടിയപ്പോൾ ഒരുമരണം; രാഷ്ട്രീയ ഭിന്നത സിനിമയിലേക്കും; ദക്ഷിണേന്ത്യയിലെ ഏറ്റവും വലിയ സിനിമാ കുടുംബം അടിച്ചുപിരിയുമ്പോൾ!
- ഉറക്കക്കുറവായി തുടങ്ങിയ രോഗം ഒടുവിൽ കീഴടക്കി; നടി കനകലത അന്തരിച്ചു; അന്ത്യം തിരുവനന്തപുരത്തെ വസതിയിൽ; ആദ്യത്തെ കൺമണിയും രാജാവിന്റെ മകനും അനിയത്തിപ്രാവും അടക്കം മലയാളത്തിലും തമിഴിലുമായി 360 ൽ അധികം ചിത്രങ്ങൾ; സിനിമയിലേക്ക് എത്തിയത് നാടകത്തിൽ തിളങ്ങിയ ശേഷം
- മൂന്ന് പവന്റെ മാലയ്ക്ക് വേണ്ടി മകൻ അമ്മയെ കൊലപ്പെടുത്തി; മകൻ അറസ്റ്റിൽ; ഹൃദയാഘാതമെന്ന് ആദ്യം കരുതിയെങ്കിലും പിടി വീണത് ഡോക്ടർക്ക് സംശയം തോന്നിയതോടെ
- സിസിടിവി ക്യാമറയുടെ മെമ്മറി കാർഡ് പ്രതികൾ സ്വാധീനമുപയോഗിച്ച് നശിപ്പിച്ചു; സച്ചിൻ ദേവ് എംഎൽഎ ബസിൽ അതിക്രമിച്ച് കയറിയെന്നും എഫ്ഐആർ; ഔദ്യോഗിക കൃത്യ നിർവ്വഹണ തടസ്സത്തോടൊപ്പം മറ്റ് പ്രധാന കുറ്റാരോപണവും; കേസെടുത്തെങ്കിലും അറസ്റ്റിലേക്ക് പോകില്ല; മേയറും ഭർത്താവും മുൻകൂർ ജാമ്യം തേടിയേക്കും
- കെ എസ് ആർ ടി സി ഡ്രൈവറുടെ പരാതി: മേയർക്കും സച്ചിൻ ദേവ് എംഎൽഎയ്ക്കും എതിരെ ജാമ്യമില്ലാ വകുപ്പുപ്രകാരം കേസ്; യദുവിന്റെ ഹർജിയിൽ കേസെടുത്തത് കോടതി നിർദ്ദേശപ്രകാരം; അഭിഭാഷകന്റെ പരാതിയിൽ കേസെടുത്തിരുന്നത് ജാമ്യം കിട്ടുന്ന വകുപ്പുകൾ പ്രകാരം
- പഠനകാലത്തെ പ്രണയം പൂവണിഞ്ഞില്ല; പൂർവ്വ വിദ്യാർത്ഥി വാട്സാപ്പിൽ വീണ്ടും അടുപ്പം പൂത്തുലഞ്ഞു; ബന്ധുക്കളുടെ നയപരമായ ഇടപെടൽ അനിലയുടെ കുടുംബത്തെ തകർത്തില്ല; കുടുംബം തകർന്നതിന്റെ വേദന മൃദു സ്വഭാവിയായ സുദർശന പ്രസാദിനെ മറ്റൊരാളാക്കി; അനിലയുടെ കൊല ആസൂത്രിതം
- അടുത്ത പത്ത് ദിവസത്തേക്ക് മഴ വരുന്നു; ഇന്ന് അർധരാത്രി മുതൽ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ മഴയ്ക്ക് സാധ്യത: മൺസൂൺ സമയം തെറ്റില്ലെന്നും കൂടുതൽ മഴ ലഭിച്ചേക്കുമെന്നും വിദഗ്ദർ
- 12 ഫോറും ആറ് സിക്സുമായി സൂര്യകുമാർ യാദവ് സെഞ്ചുറി പ്രകടനത്തിലൂടെ മുന്നിൽ നിന്ന് പട നയിച്ചപ്പോൾ മുംബൈക്ക് അനായാസ ജയം; ഹൈദരാബാദിനെ കീഴടക്കിയത് ഏഴുവിക്കറ്റിന്; മുംബൈയുടെ പ്ലേ ഓഫ് സ്വപ്നം വീണ്ടും സജീവമായി
- 'കൊടുത്താൽ കൊല്ലത്തും കിട്ടുമെന്ന് കേട്ടിട്ടില്ലേ...; അത് പോലെ ഒരു ഇതാണ് ഡ്രൈവർ യദുവിന് കിട്ടിയിട്ടുള്ളത്; ഒരു സ്ത്രീയാണെന്ന പരിഗണനയില്ലാതെ മോശമായ വാക്കുകൾ എന്നോട് പറഞ്ഞു'; ദുരനുഭവം തുറന്നുപറഞ്ഞ് നടി റോഷ്ന
- ഒരു ദിവസത്തേക്ക് രണ്ടുകോടി പ്രതിഫലം വാങ്ങുന്ന പവൻ; ഇന്ത്യയിൽ ആദ്യമായി ഒരുകോടി വാങ്ങിയ ചിരംഞ്ജീവി; അനിയന്റെയും ജ്യേഷ്ഠ പുത്രന്റെയും ഫാൻസ് ഏറ്റുമുട്ടിയപ്പോൾ ഒരുമരണം; രാഷ്ട്രീയ ഭിന്നത സിനിമയിലേക്കും; ദക്ഷിണേന്ത്യയിലെ ഏറ്റവും വലിയ സിനിമാ കുടുംബം അടിച്ചുപിരിയുമ്പോൾ!
- കണ്ണൂരിലെ സംഘിയായ കഥാനായകൻ ഗൾഫിലെത്തുന്ന കഥ; ജയസൂര്യയെ നായകനാക്കി ജോഷി ചെയ്യാനിരുന്ന ചിത്രം; ആ പ്രൊജക്റ്റ് നടക്കാതെ ആയതോടെ ഡിജോയോട് കഥ പറഞ്ഞത് ജയസൂര്യ; പക്ഷേ സിനിമയായപ്പോൾ കഥാകൃത്ത് പുറത്ത്; 'മലയാളി ഫ്രം ഇന്ത്യ' കഥാ മോഷണ വിവാദത്തിൽ
- തൃശ്ശൂരിൽ നിന്നും യാത്ര തുടങ്ങി പാളയം എത്തുന്നതുവരെ പല തവണയായി യദു ഒരു മണിക്കൂറോളം ഫോണിൽ സംസാരിച്ചു; പൊലീസ് അന്വേഷണം അസാധാരണ വഴികളിലൂടെ; യദുവിനെ കെ എസ് ആർ ടി സി പിരിച്ചു വിട്ടേക്കും; ഡ്രൈവിങ് ലൈസൻസും റദ്ദാക്കിയേക്കും; യദുവിനെ എല്ലാ അർത്ഥത്തിലും പൂട്ടാൻ നീക്കം
- പഠനകാലത്തെ പ്രണയം പൂവണിഞ്ഞില്ല; പൂർവ്വ വിദ്യാർത്ഥി വാട്സാപ്പിൽ വീണ്ടും അടുപ്പം പൂത്തുലഞ്ഞു; ബന്ധുക്കളുടെ നയപരമായ ഇടപെടൽ അനിലയുടെ കുടുംബത്തെ തകർത്തില്ല; കുടുംബം തകർന്നതിന്റെ വേദന മൃദു സ്വഭാവിയായ സുദർശന പ്രസാദിനെ മറ്റൊരാളാക്കി; അനിലയുടെ കൊല ആസൂത്രിതം
- ആ ബസിൽ ഉള്ളത് മൂന്ന് ക്യാമറകൾ; ലൈംഗിക അധിക്ഷേപം ഉൾപ്പെടെ എല്ലാ ആരോപണത്തിനും തെളിവ് തിരുവനന്തപുരം ഡിപ്പോയുടെ ആർ.പി.സി 101യിൽ; പക്ഷേ ആ ക്യാമറ പരിശോധനയ്ക്ക് പൊലീസിന് താൽപ്പര്യക്കുറവും; മേയറും എംഎൽഎയായ ഭർത്താവും ചെയ്തത് ജാമ്യമില്ലാ കുറ്റം; കേസെടുക്കാതെ കള്ളക്കളികൾ; യദുവിന് പണി പോകും
- 10 രൂപ നൽകിയപ്പോൾ ടിക്കറ്റിന് 13 രൂപ; ആകെയുള്ള 500 ന്റെ നോട്ട് നൽകിയതോടെ കലി തുള്ളി കണ്ടക്ടർ; ഇറങ്ങേണ്ട സ്റ്റോപ്പിന് പകരം തൊട്ടടുത്ത സ്റ്റോപ്പിൽ നിർത്തിയപ്പോൾ ചവിട്ടി താഴെയിട്ട് മർദ്ദനം; തൃശൂരിൽ 68 കാരന്റെ ജീവനെടുത്തത് 3 രൂപയെ ചൊല്ലിയുള്ള തർക്കം; കൊലക്കുറ്റത്തിന് കേസ്
- ഇത് അപ്പാ മക്കൾ പാർട്ടി! എംഎൽഎ-എംപിമാർ തൊട്ട് മുൻ മുഖ്യമന്ത്രിയും പ്രധാനമന്ത്രിയും വരെ ഈ കുടുംബത്തിലുണ്ട്; 2,976 വീഡിയോകളിലായി കൊച്ചുമകന്റെ ലീലകളിൽ ഞെട്ടൽ; പിതാവും പുത്രനും ഒരുപോലെ പീഡനക്കേസിൽ; കർണാടകയിൽ ഗൗഡ കുടുംബവാഴ്ചക്ക് അന്ത്യമാവുമ്പോൾ
- വനിതാപൊലീസുകാരും, മാധ്യമ പ്രവർത്തകരും അടങ്ങുന്ന നാനൂറോളം സ്ത്രീകളെ ഒരു പരാതിയുമില്ലാതെ ഇത്രയും കാലം പീഡിപ്പിക്കാൻ കഴിഞ്ഞതെങ്ങനെ? ഇത് ഇന്ത്യ കണ്ട എറ്റവും വലിയ ലൈംഗിക പീഡനക്കേസ്; പ്രജ്വൽ രേവണ്ണയുടെ സൈക്കോ സ്ത്രീ പീഡനത്തിന്റെ മോഡസ് ഓപ്പറൻഡി ഇങ്ങനെ
- 'ഈ ഒരു തെളിവു മാത്രം മതി; ഇപ്പോൾ അദ്ദേഹത്തിന്റെ ഓർമ്മ തിരിച്ചു കിട്ടിക്കാണുമെന്ന് ഞാൻ പ്രതീക്ഷിക്കുന്നു': യാത്രയ്ക്കിടെ തന്നെ അപമാനിച്ച ദിവസം കെ എസ് ആർ ടി സി ബസ് ഓടിച്ചത് യദു തന്നെയെന്ന് തെളിഞ്ഞതായി നടി റോഷ്ന
- 'പെണ്ണുങ്ങളെ കൂടെക്കിടത്തുന്നു; മത്സരാർഥികളുടെ പ്രതിഫലത്തിന്റെ ഷെയർ വാങ്ങുന്നു; മോഹൻലാലിനെ കോമാളിയാക്കുന്നു; സിബിനെ ഡ്രഗ്സ് കൊടുത്ത് മനോരോഗിയാക്കാൻ നോക്കി': ബിഗ്ബോസ് അണിയറക്കാർക്കെതിരെ ആഞ്ഞടിച്ച് അഖിൽ മാരാർ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- 'കൊടുത്താൽ കൊല്ലത്തും കിട്ടുമെന്ന് കേട്ടിട്ടില്ലേ...; അത് പോലെ ഒരു ഇതാണ് ഡ്രൈവർ യദുവിന് കിട്ടിയിട്ടുള്ളത്; ഒരു സ്ത്രീയാണെന്ന പരിഗണനയില്ലാതെ മോശമായ വാക്കുകൾ എന്നോട് പറഞ്ഞു'; ദുരനുഭവം തുറന്നുപറഞ്ഞ് നടി റോഷ്ന
- നിന്റെ അച്ഛന്റെ വകയാണോ റോഡ് എന്ന് കാർ യാത്രക്കാർ; അച്ഛന് വിളിച്ചപ്പോൾ താൻ തിരിച്ചുപറഞ്ഞു; യുവതി അടുത്തെത്തി 'നിനക്ക് എന്നെ അറിയാമോടാ' എന്ന് ചോദിച്ചു; എം എൽ എയാണോ മേയറാണോ എന്ന് അറിയില്ലായിരുന്നു എന്നും കെ എസ് ആർ ടി സി ഡ്രൈവർ; മേയർക്ക് വിമർശനം
- ഒരു ദിവസത്തേക്ക് രണ്ടുകോടി പ്രതിഫലം വാങ്ങുന്ന പവൻ; ഇന്ത്യയിൽ ആദ്യമായി ഒരുകോടി വാങ്ങിയ ചിരംഞ്ജീവി; അനിയന്റെയും ജ്യേഷ്ഠ പുത്രന്റെയും ഫാൻസ് ഏറ്റുമുട്ടിയപ്പോൾ ഒരുമരണം; രാഷ്ട്രീയ ഭിന്നത സിനിമയിലേക്കും; ദക്ഷിണേന്ത്യയിലെ ഏറ്റവും വലിയ സിനിമാ കുടുംബം അടിച്ചുപിരിയുമ്പോൾ!
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
- ക്ഷേമപെൻഷൻ യഥാസമയം കൊടുക്കാൻ കഴിഞ്ഞില്ലെങ്കിൽ തിരിച്ചടിയെന്ന് വിലയിരുത്തൽ; പണം കണ്ടെത്താൻ സഹകരണ ബാങ്കുകളിൽ നിന്ന് 2000 കോടി കടമെടുക്കാൻ സർക്കാർ; 9.1 ശതമാനം പലിശയിൽ കടമെടുപ്പ്; ഒന്ന വർഷത്തിനുള്ളിൽ സഹകരണ ബാങ്കുകളെ സമീപിക്കുന്നത് ഇത് മൂന്നാം വട്ടം
- കൈവിലങ്ങിട്ടാൽ മതിൽ കയറാനാകില്ലെന്ന് പറഞ്ഞ പ്രതി; മതിൽ കയറിയാൽ ചാടിയോടാനുള്ള സാധ്യത കണ്ടെത്തിയ അന്വേഷകൻ; മതിലിലേക്ക് കയറ്റും മുമ്പ് അവിടെ ഒരുക്കിയൽ 'പൊലീസ് മതിൽ'! ബീഹാറി റോബിൻഹുഡ് എന്തിനും മിടിക്കില്ലെന്ന് തിരിച്ചറിഞ്ഞ ബ്രില്ലിയൻസ്; രാജ്കുമാർ എന്തുകൊണ്ട് 'സേതുരാമയ്യർ' ആയി? ഈ വീഡിയോ കാണം
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്