ദ്രാവിഡ പാർട്ടികളുടെ നെഞ്ചിടിപ്പേറ്റി സ്റ്റൈൽമന്നനും രാഷ്ട്രീയത്തിലേക്ക്; കമൽഹാസന്റെ സിനിമാ ജീവിതത്തിന്റെ 60ാം വാർഷികാഘോഷത്തിൽ നടൻ പറഞ്ഞത് തമിഴ് രാഷ്ട്രീയം എന്നും അത്ഭുതങ്ങളുടെ കലവറയെന്ന്; തൊട്ടുപിറകെ 40 വർഷമായി ഒന്നിച്ചുള്ള രജനിയുമായി സഹകരിക്കുന്നതിൽ തടസമില്ലെന്ന് കമൽഹാസനും; തമിഴ് മക്കളുടെ കണ്ണും കരളുമായ രണ്ട് നടന്മാർ ഒന്നിച്ച് രാഷ്ട്രീയപാർട്ടി വരുമോ? രജനീകാന്തും കമൽഹാസനും രാഷ്ട്രീയത്തിലും ഒന്നിക്കുമോയെന്ന ചർച്ചയിൽ തമിഴകം
മറുനാടൻ ഡെസ്ക്
ചെന്നൈ: വെള്ളിത്തിരയും അധികാരവുമായി എന്നും അഭേദ്യമായ ബന്ധമുള്ള നാടാണ് തമിഴകം. എംജിആറും കരുണാനിധിയും ജയലളിതയും തൊട്ട് ഇവിടെ ദീർഘകാലം അരങ്ങുവാണ രാഷ്ട്രീയ നേതാക്കൾ ഒക്കെയും ചലച്ചിത്ര ലോകത്ത് നിന്ന് ഉള്ളവരാണ്. എക്കാലവും സിനിമാ താരങ്ങളോട് അങ്ങേയറ്റത്തെ വീരാരാധന നിലനിർത്തുന്നവരുമാണ് തമിഴ് മക്കൾ. എന്നാൽ നിലവിൽ എഐഡിഎംകെയുടെയോ ഡിഎംകെയുടേയോ നേതൃത്വത്തിൽ പ്രശസ്തനായ ഒരു സിനിമാ താരമില്ല. ഇതിനിടയിലാണ് ഈ ഇരുദ്രാവിഡ പാർട്ടികളുടെയും നെഞ്ചിടിപ്പ് ഒരുപോല കൂട്ടിക്കൊണ്ട്, തമിഴ്നാടിന്റെ കണ്ണും കരളുമായ രണ്ട് സൂപ്പർ താരങ്ങൾ ഒന്നിക്കുന്നതായുള്ള വാർത്തകൾ പുറത്തുവരുന്നത്. മക്കൾ നീതി മയ്യം എന്ന രാഷ്ട്രീയ പാർട്ടി പ്രഖ്യാപിച്ചിട്ടും അത് വേണ്ടത്ര ക്ലച്ച് പിടിക്കാതെപോയ കമൽഹാസനും രജനിയുടെ സഹകരണം ആശ്വാസമാവുമെന്ന് ഉറപ്പാണ്.
തമിഴ് രാഷ്ട്രീയത്തിൽ ഇനിയും അത്ഭുതങ്ങൾ സംഭവിക്കുമെന്ന് പ്രഖ്യാപിച്ച രജനികാന്ത് കമൽഹാസന്റെ രാഷ്ട്രീയ പാർട്ടിയുമായി സഹകരിക്കുന്നതിൽ തടസമില്ലെന്നും വ്യക്തമാക്കി. ഇതോടെ തലൈവരുടെ പാർട്ടി പ്രഖ്യാപനം ഉടനെയുണ്ടാകുമെന്ന ചർച്ചകൾ സജീവമായി.2021ലെ നിയമസഭാ തിരഞ്ഞെടുപ്പിൽ മത്സരിക്കുമെന്നു പ്രഖ്യാപിച്ചതിനുശേഷം രാഷ്ട്രീയ നിലപാടുകളിൽ ചാഞ്ചാടി നിൽക്കുകയാണ് നടൻ രജനികാന്ത്.തന്നെ ആർക്കും കാവി പുതപ്പിക്കാനാവില്ലെന്ന പ്രഖ്യാപനത്തോടെ ബിജെപിയിലേക്കെന്ന അഭ്യൂഹങ്ങൾക്കും ഈയിടെ വിരാമമിട്ടു. കഴിഞ്ഞ ദിവസം നടന്ന കമൽഹാസന്റെ സിനിമാ ജീവിതത്തിന്റെ അറുപതാം വാർഷിക ആഘോഷത്തിനിടെ തമിഴ് രാഷ്ട്രീയം എന്നും അത്ഭുതങ്ങളുടെ കലവറയാണെന്നും ഇനിയും പ്രതീക്ഷിക്കാമെന്നും പറഞ്ഞതോടെയാണ് രജനികാന്തും കമലും ഒന്നിക്കുന്നെന്ന തരത്തിൽ ചർച്ചകൾ സജീവമായത്.
തൊട്ടുപിറകെ 40 വർഷമായി ഒന്നിച്ചുള്ള രജനിയുമായി സഹകരിക്കുന്നതിൽ തടസമില്ലെന്ന് കമൽഹാസൻ പ്രഖ്യാപിച്ചു. രജനികാന്തും അതംഗീകരിച്ചു. മാധ്യമങ്ങളെ കണ്ടതോടെ പുതിയ പാർട്ടി പ്രഖ്യാപനം ഉടനെന്ന പ്രതീതിയാണ് തമിഴ്നാട്ടിലെങ്ങും. ആരാധകകൂട്ടമായ രജനികാന്ത് മക്കൾ മൻട്രത്തെ രാഷ്ട്രീയ പാർട്ടിയാക്കി മാറ്റുമെന്നാണ് സൂചന. ഈ പാർട്ടി കമൽഹാസന്റെ മക്കൾ നീതി മയ്യവുമായി സഖ്യമുണ്ടാക്കിയാവും അടുത്ത നിയമസഭ തിരഞ്ഞെടുപ്പിനെ നേരിടുകയെന്നുമാണ് പുറത്തുവരുന്ന വാർത്തകൾ.'5 വർഷം മുൻപു താൻ മുഖ്യമന്ത്രിയാകുമെന്ന് എടപ്പാടി പളനിസാമി സ്വപ്നത്തിൽ പോലും കരുതിക്കാണില്ല. പക്ഷേ അദ്ഭുതം സംഭവിച്ചു. എടപ്പാടിയുടെ നേതൃത്വത്തിലുള്ള അണ്ണാഡിഎംകെ സർക്കാർ 5 മാസം തികയ്ക്കില്ലെന്നാണ് രാഷ്ട്രീയ പണ്ഡിതർ പോലും അഭിപ്രായപ്പെട്ടത്. അപ്പോഴും അദ്ഭുതം സംഭവിച്ചു. തമിഴ് രാഷ്ട്രീയത്തിൽ എന്നും അദ്ഭുതങ്ങളാണു സംഭവിച്ചുകൊണ്ടിരിക്കുന്നത്. ഇപ്പോഴും അങ്ങനെ തന്നെ. ഭാവിയിലും തമിഴ് രാഷ്ട്രീയ്ത്തിൽ അദ്ഭുതങ്ങൾ സംഭവിക്കും.'-രജനീകാന്ത് പറഞ്ഞു.
അതിനിടെ തമിഴ് രാഷ്ട്രീയത്തിൽ നടന്ന അദ്ഭുതമാണ് എടപ്പാടി പളനിസാമിക്കു മുഖ്യമന്ത്രിപദം ലഭിച്ചതെന്ന രജനീകാന്തിന്റെ പരാമർശത്തെ വിമർശിച്ച് അണ്ണാഡിഎംകെ. ഇന്നലെ പൊട്ടിമുളച്ച നേതാവല്ല പളനിസാമിയെന്നും 4 പതിറ്റാണ്ടുകാലത്തെ കഠിന പ്രയത്നമാണ് അദ്ദേഹത്തെ മുഖ്യമന്ത്രി സ്ഥാനത്ത് എത്തിച്ചതെന്നും അണ്ണാഡിഎംെക വക്താവ് ആർ.എം.ബാബു മുരുകവേൽ പറഞ്ഞു. പാർട്ടി എംഎൽഎമാരും പ്രവർത്തരു ചേർന്നാണു മുഖ്യമന്ത്രിയായി പളനിസാമിയെ തിരഞ്ഞെടുത്തത്. താഴെക്കിടയിൽ നിന്ന് ഉയർന്നുവന്ന നേതാവാണ് പളനിസാമി. നടൻ എന്ന നിലയിൽ ഇത്തരം പ്രസ്താവനകൾ ഒഴിവാക്കണം. അദ്ദേഹം അദ്ഭുതം സൃഷ്ടിക്കുമോ എന്നു കാലം തെളിയിക്കുമെന്നും ബാബു പറഞ്ഞു.
ഇതോടെ രജനിയുടെ രാഷ്ട്രീയ പ്രവേശനം വീണ്ടും തമിഴകത്ത് ചൂടുള്ള ചർച്ചയായി. 2021ലെ നിയമസഭാ തിരഞ്ഞെടുപ്പിൽ മത്സരിക്കുമെന്നു രജനീകാന്ത് നേരത്തേ വ്യക്തമാക്കിയിരുന്നു. 2020 ഓഗസ്റ്റിനും സെപ്റ്റബറിനും ഇടയിൽ രജനി രാഷട്രീയ പാർട്ടി പ്രഖ്യാപിച്ചേക്കുമെന്നാണു സൂചന. ആരാധക സംഘടനയായ രജനി മക്കൾ മൻട്രം പേര് മാറ്റി രാഷ്ട്രീയ പാർട്ടിയാക്കി മാറ്റാനാണു പദ്ധതിയെന്നും റിപ്പോർട്ടുകളുണ്ട്. 6 മാസത്തിനുള്ളിൽ പാർട്ടിയുടെ ഭരണഘടനയും, നിയമാവലിയും ഉണ്ടാക്കുമെന്നാണു പുറത്തുവരുന്ന വിവരം.
തമിഴ് രാഷ്ട്രീയത്തിന്റെ നെടും തൂണുകളായിരുന്ന ജയലളിതയുടെയും കരുണാനിധിയുടെയും മരണത്തോടെ ഉണ്ടായ ശക്തനായ നേതാവിന്റെ അഭാവം തന്റെ രാഷ്ട്രീയ പ്രവേശനത്തിലൂടെ നികത്തുകയാണു രജനീകാന്തിന്റെ ലക്ഷ്യമെന്ന് സുഹൃത്തും രാഷ്ട്രീയ ഉപദേശകനുമായ തമിഴരുവി മണിയൻ പറഞ്ഞു. അണ്ണാഡിഎംകെ, ഡിഎംകെ എന്നീ പാർട്ടികളുടെ ബദൽ രാഷ്ട്രീയമാകും രജനീകാന്ത് മുന്നോട്ടുവയ്ക്കുക എന്നാണു സൂചന. ബിജെപിയിൽ ചേരുമെന്ന പ്രചാരണം തള്ളി നേരത്തെ രജനീകാന്ത് തള്ളിയതും സജീവചർച്ചയായിരുന്നു. ബിജെപിയുടെ കെണിയിൽ വീഴില്ലെന്നും തന്നെയും തിരുവള്ളുവരെയും ഒന്നും കാവിവൽക്കരിക്കാനുള്ള ശ്രമം നടക്കില്ലെന്നും രജനീകാന്ത് പറഞ്ഞു. കവി തിരുവള്ളുവർ കാവി വസ്ത്രം അണിഞ്ഞുകൊണ്ടുള്ള ചിത്രം തമിഴ്നാട് ബിജെപി പ്രചരിപ്പിച്ചതിനു പിന്നാലെയാണ് പ്രസ്താവനയുമായി സൂപ്പർസ്റ്റാർ രംഗത്തെത്തിയത്.
തിരുവള്ളുവറിനെ കാവി പൂശുന്നത് ബിജെപി അജൻഡയാണ്. ഇതൊന്നും പ്രാധാന്യമുള്ള വിഷയമായി താൻ കരുതുന്നില്ല.ചർച്ച ചെയ്യേണ്ട ഒരുപാട് വിഷയങ്ങൾ ഇപ്പോൾ ഇവിടെയുണ്ട്. ബിജെപി പാർട്ടിയിലേക്ക് ക്ഷണിച്ചിട്ടില്ല. തന്നെ ബിജെപിയുടെ അംഗമായി ചിത്രീകരിക്കാൻ ശ്രമം നടക്കുന്നുണ്ടെന്നും രജനീകാന്ത് ചെന്നൈയിൽ പറഞ്ഞു. ഗോവയിൽ നടക്കുന്ന രാജ്യാന്തര ചലച്ചിത്രോത്സവത്തിൽ (ഐഎഫ്എഫ്ഐ) രജനീകാന്തിനെ പ്രത്യേക പുരസ്കാരം നൽകി ആദരിക്കുമെന്നു കേന്ദ്ര സർക്കാർ അറിയിച്ചതിനു പിന്നാലെയാണ് ബിജെപിക്കെതിരെ താരത്തിന്റെ പ്രസ്താവന. ഐകൺ ഓഫ് ഗോൾഡൻ ജൂബിലി അവാർഡ് രജനിക്കു സമ്മാനിക്കുമെന്നാണ് കേന്ദ്രമന്ത്രി പ്രകാശ് ജാവഡേക്കർ കഴിഞ്ഞ ആഴ്ച അറിയിച്ചത്. അതേസസയം രജനി തങ്ങൾക്കൊപ്പമെത്തുമെന്ന പ്രതീക്ഷ ബിജെപി ഇപ്പോഴും കൈവിട്ടിട്ടില്ല. നദീസംയോജനം, ഹൈഡ്രോകാർബൺ പദ്ധതി പിൻവലിക്കുക, പാവപ്പെട്ടവർക്കു ഭവന പദ്ധതികൾ നടപ്പാക്കുക തുടങ്ങിയ ആവശ്യങ്ങൾ സഖ്യ നിബന്ധനയായി ബിജെപി നേതൃത്വത്തിനു മുന്നിൽ അവതരിപ്പിച്ചേക്കുമെന്നും സൂചനയുണ്ട്. ഇവ കേന്ദ്രം നടപ്പാക്കിയാൽ രജനീകാന്തിനും, ബിജെപിക്കും തമിഴ്നാട്ടിൽ ജനസമ്മതി ഉയരുമെന്നാണ് വിലയിരുത്തൽ.
'ദൈവം അനുവദിക്കുമെങ്കിൽ' രാഷ്ട്രീയത്തിൽ ഇറങ്ങുമെന്ന് 2017ൽ രജനീകാന്ത് പ്രഖ്യാപിച്ചിരുന്നു. നോട്ടു നിരോധനം, ജമ്മു കശ്മീരിനു പ്രത്യേക പദവി നൽകിയിരുന്ന 370ാം വകുപ്പ് റദ്ദാക്കൽ തുടങ്ങിയ കേന്ദ്ര സർക്കാർ നടപടികളെ പിന്തുണച്ചതോടെ താരം ബിജെപിയിൽ ചേരുമെന്നും അഭ്യൂഹങ്ങൾ ഉയർന്നു. അതോടെയാണ് ഇപ്പോൾ വിശദീകരണവുമായി രജനീകാന്ത് തന്നെ രംഗത്തെത്തിയത്. 2021 നിയമസഭാ തിരഞ്ഞെടുപ്പിനു മുന്നോടിയായി രജനി രാഷ്ട്രീയ പാർട്ടി പ്രഖ്യാപിക്കുമെന്നാണ് ആരാധകർ കരുതുന്നത്.
- TODAY
- LAST WEEK
- LAST MONTH
- ഇറാൻ പ്രകോപനത്തിന് തിരിച്ചടിയുമായി ഇസ്രയേൽ; ഇറാന്റെ വടക്കൻ നഗരമായ ഇസ്ഫഹാനിലെ വിമാനത്താവളത്തിന് മിസൈൽ ആക്രമണം നടത്തി ഇസ്രയേൽ; ആക്രമണത്തിന പിന്നാലെ ഇറാനിൽ വിമാന സർവീസുകൾ പൂർണായും നിർത്തിവെച്ചു; ഇസ്രയേൽ ആക്രമണം അമേരിക്കയെ അറിയിച്ച ശേഷം
- പ്രമുഖ യൂടൂബർ സ്വാതി കെട്ടിടത്തിൽ നിന്ന് ചാടി ജീവനൊടുക്കി; സംഭവസമയം മുറിയിൽ ഉണ്ടായിരുന്ന സുഹൃത്തിനെ ചോദ്യം ചെയ്തു പൊലീസ്; ആത്മഹത്യയ്ക്ക് പിന്നിലെ കാരണം തേടി അന്വഷണം; സ്വാതി ഗോദര വ്ളോഗിങ് തുടങ്ങിയത് യുപിഎസ്സി പരീക്ഷാ പരിശീലനത്തിന് ഡൽഹിയിൽ എത്തിയ ശേഷം
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- മോഷണക്കുറ്റം ആരോപിച്ച് പൊലീസ് കസ്റ്റഡിലെടുത്തു; താനല്ല മോഷ്ടിച്ചതെന്ന് കേണു പറഞ്ഞിട്ടും കേൾക്കാതെ ഏമാന്മാർ; കുറ്റം സമ്മതിപ്പിക്കാനായി ക്രൂരമായി തല്ലിച്ചതച്ചതോടെ ആരോഗ്യം നശിച്ചു; കോടതി മോചിപ്പിച്ചതോടെ പൊലീസിനെതിരെ നിയമപോരാട്ടം; വിധിവരാനിരിക്കെ ജീവനൊടുക്കി യുവാവ്
- ഇറാനെ വരുതിയിലാക്കാൻ കൂടുതൽ ഉപരോധത്തിന് അമേരിക്കയും ബ്രിട്ടനും യൂറോപ്യൻ യൂണിയനും; ഇസ്രയേൽ ആക്രമിക്കാൻ ഉപയോഗിച്ച ഡ്രോണുകൾക്ക് എൻജിൻ നിർമ്മിച്ച 16 വ്യക്തികൾക്കും മൂന്ന് സ്ഥാപനങ്ങൾക്കുമെതിരെ നടപടി
- ജീവിതശൈലി രോഗമായ ടൈപ്പ് 2 പ്രമേഹത്തോടൊപ്പം ജനിതകമായി ഈ മൂന്ന് തരം ക്യാൻസറുകളും ബാധിക്കാമെന്ന് പുതിയ ഗവേഷണഫലം; ഇംഗ്ലണ്ടിലെ സറെ യൂണിവേഴ്സിറ്റി നടത്തിയ പഠനത്തിലാണ് പുതിയ കണ്ടുപിടുത്തം; ജീവിതശൈലി മാറ്റിയാൽ പ്രതിരോധശക്തി നേടാനാവുമെന്ന് ആരോഗ്യ വിദഗ്ദ്ധർ
- യുഡിഎഫ് വോട്ടുകൾ 47.24ൽ നിന്ന് 40.95 ആയി കുറയുന്നു; എന്നിട്ടും 8 മുതൽ 20 വരെ സീറ്റ് ലഭിക്കാം; എൽഡിഎഫ് വോട്ടിൽ തൽസ്ഥിതി, സീറ്റ് പൂജ്യം മുതൽ 10വരെ; വോട്ട് വർധിക്കുന്നത് എൻഡിഎക്ക്, പൂജ്യം മുതൽ 2വരെ ലഭിക്കാം; ഞെട്ടിച്ച് ട്വന്റി ട്വന്റി; മറുനാടൻ സർവേയിലെ കണക്കിന്റെ കളി ഇങ്ങനെ
- മുന്തിരി ജ്യൂസ് കുടിച്ച് ദേഹാസ്വാസ്ഥ്യം; നാലുപേർ ചികിത്സ തേടി
- തമിഴ് സിനിമാതാരവും മോഡലുമായ യുവതിക്കെതിരെ ട്രെയിനിൽ ലൈംഗികാതിക്രമം; സംഭവം ചെന്നൈ- തിരുവനന്തപുരം എക്സ്പ്രസിൽ വെച്ച്; കൊല്ലം സ്വദേശിയായ യുവാവ് അറസ്റ്റിൽ; കഞ്ചാവു കേസികളിലെ പ്രതിയെന്ന് പൊലീസ്
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
- ക്ഷേമപെൻഷൻ യഥാസമയം കൊടുക്കാൻ കഴിഞ്ഞില്ലെങ്കിൽ തിരിച്ചടിയെന്ന് വിലയിരുത്തൽ; പണം കണ്ടെത്താൻ സഹകരണ ബാങ്കുകളിൽ നിന്ന് 2000 കോടി കടമെടുക്കാൻ സർക്കാർ; 9.1 ശതമാനം പലിശയിൽ കടമെടുപ്പ്; ഒന്ന വർഷത്തിനുള്ളിൽ സഹകരണ ബാങ്കുകളെ സമീപിക്കുന്നത് ഇത് മൂന്നാം വട്ടം
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- വ്യാഴാഴ്ച പ്രാർത്ഥനയ്ക്ക് പോയിരുന്ന ജെസ്നയെ കാണാതായതും വ്യാഴാഴ്ച; ആരാധനാ സ്ഥലം കണ്ടെത്തിയെന്ന് അച്ഛൻ; രഹസ്യ സുഹൃത്തിന്റെ ഫോട്ടോയും കുടുംബം കണ്ടെത്തി! സിബിഐ സഞ്ചരിക്കാത്ത വഴികളിലൂടെ പോയ അച്ഛന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളോ? ജെസ്നയ്ക്ക് സംഭവിച്ചത് എന്ത്?
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍