കർമപഥങ്ങളിൽ വേറിട്ട സേവനം... ഡ്രൈവർക്ക് വിശ്രമം ആയതിനാൽ പാലിയേറ്റിവ് കെയർ ആംബുലൻസിന്റെ സാരഥിയായതും നിയമസഭാ അംഗം; സമൂഹ അടുക്കളയിലും നിരത്തുകളിലെ വാഹന തിരക്കിലും റേഷൻ കടകൾ വഴി വിതരണം ചെയ്യാനുള്ള ഭക്ഷ്യകിറ്റുകൾ നിറയ്ക്കുന്നതനുമെല്ലാം നിറയുന്ന എംഎൽഎ; റാന്നിയേയും ഐത്തലയേയും കൊറോണ ഭീതിയിൽ നിന്ന് രക്ഷിച്ചെടുത്തതിന് പിന്നിൽ ഈ നേതാവിന്റെ കരുതലും; കോവിഡ് പ്രതിരോധത്തിൽ പത്തനംതിട്ടയുടെ ക്യാപ്ടനായി രാജു എബ്രഹാം
മറുനാടൻ മലയാളി ബ്യൂറോ
പത്തനംതിട്ട: കോവിഡിൽ ആദ്യം ഭയന്ന് വിറച്ച കേരളത്തിലെ ഗ്രാമം റാന്നിയിലെ ഐത്തലയാണ്. ഇവിടെയുള്ള ക്നാനായ സഭാ അംഗങ്ങൾക്ക്കൊറോണ സ്ഥിരീകരിച്ചതിനെ കേരളവും ഭീതിയോയെടാണ് കണ്ടത്. ഇറ്റലിയിൽ സ്ഥിര താമസമാക്കിയ മൂന്നംഗ കുടുംബമാണ് വൈറസുമായി ഗ്രാമത്തിൽ എത്തിയത്. ഇവർ അടുത്തിട പെഴുകിയവരെല്ലാം നിരീക്ഷണത്തിലായി. വീട്ടിൽ തന്നെ ഐസുലേഷൻ ഒരുക്കി. മുന്നൂറ് കുടുംബങ്ങളെ ആരോഗ്യ വകുപ്പ് വീട്ടിലെത്തി നിരീക്ഷിച്ചു. വൈറസ് ബാധ സ്ഥിരീകരിച്ചതോടെ മാതാപിതാക്കളും ഐസുലേഷൻ വാർഡിലേക്ക് മാറ്റി. ഇതിനെല്ലാം നേതൃത്വം നൽകിയത് റാന്നി എംഎൽഎയായ രാജു എബ്രഹാമാണ്. ആളുകളിൽ ഭീതി പടരുന്നത് തടയാൻ മുന്നിൽ നിന്ന് പ്രവർത്തിച്ച എംഎൽഎ. ഐത്തല ഇന്ന് ശാന്തമാണ്. രോഗ വിമുക്തി നേടി കോവിഡുകാരെല്ലാം വീട്ടിലെത്തി. അപ്പോഴും എംഎൽഎയ്ക്ക് മാത്രം വിശ്രമമില്ല. കോവിഡു കാലത്ത് ഏറ്റവും കൂടുതൽ ഓടുന്ന കേരളത്തിലെ നിയമസഭാ അംഗമാണ് രാജു എബ്രഹാം.
എന്തിനും ഏതിനും കോവിഡു കാലത്ത് ഈ എംഎൽഎയുണ്ട്. ഡ്രൈവർമാർ വിശ്രമത്തിലായാലും കോവിഡ് നിയന്ത്രണത്തിൽ കഴിയുന്നവർക്ക് ഭക്ഷ്യവസ്തുക്കളുമായി മാർ ക്രിസോസ്റ്റം പാലിയേറ്റീവ് കെയറിന്റെ ആംബുലൻസുകൾ ഓടുന്നതിന് കാരണം എംഎൽഎയുടെ സാന്നിധ്യമാണ്. ഡ്രൈവർമാർ ഇല്ലെങ്കിൽ എംഎൽഎ സാരഥിയാകും. അദ്ദേഹത്തിന്റെ സുഹൃത്ത് കൂടിയായ സിപിഎം ഏരിയാ സെക്രട്ടറി വിതരണക്കാരനും. ഐത്തലയിൽ കോവിഡ് സ്ഥിരീകരിച്ചത് മുതൽ വിശ്രമമില്ലാതെ ഓട്ടത്തിലാണ് രാജു ഏബ്രഹാം എംഎൽഎ. ഇപ്പോഴും നിരവധി പേർ ഇവിടെ ഐസുലേഷനിൽ വീട്ടിലുണ്ട്. ഇവർക്ക് ആഹാരം എത്തിക്കുന്നത് എംഎൽഎ നേരിട്ടാണ്.
കർമപഥങ്ങളിൽ വേറിട്ട സേവനം... ഡ്രൈവർക്ക് വിശ്രമം ആയതിനാൽ പാലിയേറ്റിവ് കെയർ ആംബുലൻസിന്റെ സാരഥിയായി റാന്നി എംഎൽഎ രാജു എബ്രഹാം നേരിട്ട് കിറ്റുകൾ വീട്ടിലെത്തിക്കുന്ന ചിത്രം ശ്രദ്ധയിൽ പെട്ടു. വളരെ സന്തോഷത്തോടെ അത് പങ്കുവെയ്ക്കുകയാണ്. രാജുവിന്റെ നേതൃത്വത്തിൽ മാർ ക്രിസ്റ്റോസം പാലിയേറ്റിവ് കെയർ സൊസൈറ്റി 800 ഭക്ഷ്യ കിറ്റുകളാണ് വിതരണം ചെയ്യുന്നത്-സോഷ്യൽ മീഡിയയും രാജു എബ്രഹാമിന്റെ ഡ്രൈവിങ് സീറ്റിലെ യാത്ര ചർച്ച ചെയ്യുന്നുണ്ട്. പത്തനംതിട്ടയിൽ ആകെ രാജു എബ്രഹാമിന്റെ സാന്നിധ്യമുണ്ട്. ജില്ലാ ഭരണകൂടവുമായി കാര്യങ്ങൾ ഏകോപിപ്പിക്കും. അടിയന്തര സാഹചര്യത്തിൽ ആരോഗ്യമന്ത്രി ശൈലജയുടെ ശ്രദ്ധയിൽ എല്ലാം കൊണ്ടു വരും. അങ്ങനെ പത്തനംതിട്ടയിൽ ആകെ പ്രതീക്ഷ നിറയ്ക്കുകയാണ് റാന്നിക്കാരുടെ രാജു സഖാവ്.
സമൂഹ അടുക്കളയിലും നിരത്തുകളിലെ വാഹന തിരക്കിലും റേഷൻ കടകൾ വഴി വിതരണം ചെയ്യാനുള്ള ഭക്ഷ്യകിറ്റുകൾ നിറയ്ക്കുന്നതനുമെല്ലാം എംഎൽഎയുണ്ട്. ബേബി ഫുഡ്, പഴവർഗങ്ങളും മരുന്നുമെല്ലാം റെഡി. മാർ ക്രിസോസ്റ്റം പാലിയേറ്റീവ് കെയറിന് 5 ആംബുലൻസുകളാണ് ഉള്ളത്. അവയെല്ലാം ഓരോ പഞ്ചായത്തുകൾക്കും നൽകിയിരിക്കുകയാണ്. പാലിയേറ്റീവ് കെയർ പ്രസിഡന്റാണ് രാജു ഏബ്രഹാം എംഎൽഎ. അവശ്യ വസ്തുക്കൾ വീടുകളിൽ എത്തിക്കാൻ ആംബുലൻസുകളെയാണ് ഉപയോഗിക്കുന്നത്. ഡ്രൈവർമാർ വീടുകളിലേക്ക് മടങ്ങിയാൽ അടിയന്തര ഘട്ടങ്ങളിൽ എംഎൽഎ ഡ്രൈവറാകും. ഏര്യാ സെക്രട്ടറിയായ പ്രസാദ് സഹായിയും വിതരണക്കാരനും. അങ്ങനെ റാന്നിയിലെ ഭീതി മാറ്റാൻ ഓടി നടക്കുകയാണ് രാജു എബ്രഹാം.
ആഴ്ചകൾക്ക് മുമ്പ് റാന്നിയിലെ പള്ളിയിൽ കുർബാനെ മധ്യേ ഖണ്ഡിപ്പിന്റെ സമയത്ത് സമയത്ത് മറ നീക്കി പുറത്തു വന്ന് അച്ചൻ പട്ടേല ....ന്റെ ഇറ്റലിയിൽ നിന്ന് വന്ന മകന് കൊറോണ സ്ഥിരീകരിച്ചു. അവരുമായി സഹകരിച്ച എല്ലാവരും പള്ളി വിട്ട് പോണമെന്ന് പ്രഖ്യാപിച്ചു. ഇതോടെ ആളുകൾ പരിഭ്രാന്തരായി. ചിലർ അപ്പോൾ തന്നെ പള്ളി വിട്ടു. സൺഡേ സ്കൂൾ വേണ്ടെന്ന് വച്ചു. എംഎൽഎയാണ് ഇക്കാര്യം അറിയിച്ചതെന്നും അച്ചൻ വിശദീകരിച്ചിരുന്നു. തൊട്ട് പിന്നാൽ എംഎൽഎ നേരിട്ടെത്തി. 300 വീടുകളിൽ കയറി. എല്ലാവരോടും പരിഭ്രാന്തരാകരുതെന്ന് നിർദ്ദേശിച്ചു. രോഗം സ്ഥിരീകരിച്ച വീട്ടിലുണ്ടായിരുന്ന അവരുടെ അച്ഛനേയും അമ്മയേയും ആംബുലൻസിൽ ആശുപത്രിയിലെ ഐസുലേഷനിലേക്ക് മാറ്റി. അന്ന് തുടങ്ങിയതാണ് രാജു എബ്രഹാമിന്റെ ഓട്ടം. കൊറോണയെ കുറിച്ച് അറിഞ്ഞതോടെ ഐത്തലയിലെ പള്ളികളിൽ എല്ലാം എംഎൽഎ എത്തി. വീടുകളിലും കയറി ഇറങ്ങി. കൃത്യമായ ബോധവൽക്കരണം നടത്തി. ഇത് റാന്നിയേയും ഐത്തലയേയും പ്രതിസന്ധി ഘട്ടത്തിൽ തുടച്ചു.
കൊറോണയെത്തി എന്നറിഞ്ഞതോടെ ഐത്തലയിൽ എത്താൻ ആരുമില്ലാത്ത അവസ്ഥയായി. ഇത് മനസ്സിലാക്കിയാണ് ആളുകളെ കാര്യങ്ങൾ ബോധ്യപ്പെടുത്താൻ എംഎൽഎ ഓടിയെത്തിയത്. കോവിഡ് - 19 സ്ഥിരീകരിച്ച സാഹചര്യത്തിൽ ജനങ്ങൾ പരിഭ്രാന്തരാവേണ്ടതില്ല. കൃത്യമായ പ്രതിരോധ മാർഗ്ഗങ്ങളിലൂടെ രോഗം പടർന്നു പിടിക്കാതിരിക്കാനും കാര്യക്ഷമമായ ചികിത്സയിലൂടെ രോഗം ഇല്ലാതാക്കാനും കഴിയുന്ന രോഗമാണ്. രോഗത്തെ ഭയപ്പെടുകയല്ല ജാഗ്രത പുലർത്തി ഇല്ലാതാക്കുകയാണ് വേണ്ടത്. രോഗം വരാതിരിക്കാൻ അതീവ ജാഗ്രതയും കരുതലും പുലർത്തേണ്ടതുണ്ട് . ചെറിയ പനി ഉള്ളവർ ഉടൻ തന്നെ നിർബന്ധമായും തൊട്ടടുത്തുള്ള പ്രാഥമിക ആരോഗ്യ കേന്ദ്രങ്ങളിൽ ചികിത്സ തേടേണ്ടതാണ്. വിദേശ രാജ്യങ്ങളിൽ നിന്നെത്തുന്നവർ നിർബന്ധമായും വിവരം ആരോഗ്യവകുപ്പിനെ അറിയിക്കേണ്ടതാണെന്നാണ് റാന്നി എംഎൽഎ വീടുവീടാന്തരം കയറി ഇറങ്ങി പറഞ്ഞു. ഇത് അവർ അനുസരിക്കുകയും ചെയ്തു.
റാന്നിയിലുള്ള അഞ്ചു പേർക്കാണ് കൊറോണ വൈറസ് ബാധ ആദ്യം സ്ഥിരീകരിച്ചിരിക്കുന്നത്. ആരോഗ്യമന്ത്രി കെ.കെ.ശൈലജയാണ് വാർത്താസമ്മേളനം നടത്തി ഇക്കാര്യം ഔദ്യോഗികമായി അറിയിച്ചത്. ഇവരെല്ലാം അടുത്ത ബന്ധുക്കളാണ്. 29നാണ് മുമ്പാണ് 55 കാരനും ഭാര്യയും 24-കാരനായ മകനും ഇറ്റലിയിൽ നിന്നെത്തിയത്. ഇയാളുടെ മൂത്ത സഹോദരന് പനി വന്നതിനെ തുടർന്ന് ആശുപത്രിയിൽ പ്രവേശിച്ചപ്പോഴാണ് കൊറോണബാധയുടെ ലക്ഷണങ്ങൾ കണ്ടെത്തിയത്. തുടർന്ന് ആരോഗ്യ വകുപ്പ് അധികൃതർ ഇവരുമായി ബന്ധപ്പെട്ട് കൂടുതൽ അന്വേഷണം നടത്തുകയും ചെയ്തു. ഇതോടെയാണ് ഇറ്റലിയിൽ നിന്നെത്തിയ ബന്ധുക്കളുടെ കാര്യം അറിഞ്ഞത്. തുടർന്ന് ഇറ്റലിയിൽ നിന്ന് വന്നവരേയും ഭാര്യയേയും ആശുപത്രിയിലെത്തിക്കുകയുമായിരുന്നു. ഇവരെല്ലാം രോഗ വിമുക്തി നേടി ഐത്തലയിൽ തിരിച്ചെത്തി.
ഇറ്റലിയിൽ നിന്നും വന്ന മൂന്ന് പേർക്കും അവരുടെ രണ്ട് ബന്ധുകൾക്കും കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ച സംഭവത്തിൽ വിദേശത്തു നിന്നും വന്നവരുടെ ഭാഗത്ത് നിന്നുണ്ടായത് അതീവ ഗുരുതരവീഴ്ച ചർച്ചയായെങ്കിലും അത്തരം വിവാദങ്ങൾക്ക് പിന്നാലെ രാജു എബ്രഹാം പോയില്ല. അവർക്ക് രോഗ വിമുക്തിയുണ്ടാക്കാനും ആത്മവിശ്വാസം വീണ്ടെടുക്കാനുമായിരുന്നു എംഎൽഎ മുന്നിൽ നിന്നത്. പ്രളയം തകർത്ത റാന്നിയെ കൊറോണ പിടിക്കാതിരിക്കാൻ എംഎൽഎ നടത്തിയ നീക്കമെല്ലാം ഫലം കണ്ടു. സാമൂഹിക അകലത്തിന്റെ പ്രസക്തി നാട്ടുകാരിൽ എത്തിച്ചായിരുന്നു ഇടപെടലുകൾ. വിഡ് വൈറസ് ബാധിച്ച 9 രോഗികളും നിരീക്ഷണത്തിലായ 1400 പേരുമായി കോവിഡ് രോഗ പ്രതിരോധത്തിൽ രാജ്യത്തു മുൻപേ നടന്ന നാടാണ് റാന്നി. മുഖ്യമന്ത്രിയും പ്രധാനമന്ത്രിയുമൊക്കെ ലോക്ഡൗൺ പ്രഖ്യാപിക്കും മുൻപേ റാന്നി 10 ദിവസം ലോക്ഡൗൺ ആയി. കടകൾ തുറക്കാതെയും പൊതുഗതാഗതം കുറച്ചും അപ്രഖ്യാപിത ലോക്ഡൗണായിരുന്നു റാന്നിയിൽ. റാന്നിയിലെ ജാഗ്രതയാണ് പിന്നീട് സംസ്ഥാനത്തിന്റെയും ശേഷം രാജ്യത്തിന്റെയും ജാഗ്രതയായി മാറിയത്.
ജാഗ്രതയുടെ കാര്യത്തിൽ ജനങ്ങൾക്കു മുൻപിൽ രാജു ഏബ്രഹാം എംഎൽഎയുടെ നേതൃത്വമുണ്ടായിരുന്നു. വുഹാനിൽ രോഗം ചെറുത്തു തോൽപ്പിക്കാൻ അവർ സ്വീകരിച്ച മാർഗങ്ങളെക്കുറിച്ചുള്ള വായിച്ചറിവിൽ, രാജു ലോക്ഡൗണിനു സമാനമായ നിർദ്ദേശം ജനങ്ങൾക്കു നൽകി. കോവിഡ് ചെറുക്കുന്നതിന്റെ ഭാഗമായി നിയന്ത്രണങ്ങൾ നടപ്പാക്കുമ്പോൾ ഉണ്ടാകുന്ന സാമൂഹിക ആഘാതം പഠിക്കണമെന്ന നിർദ്ദേശം മുന്നോട്ടു വച്ചതും റാന്നി എംഎൽഎയാണ്. ജോലിയില്ലാതാകുന്നതോടെ ജനങ്ങൾക്കുണ്ടാകുന്ന സാമ്പത്തിക ബുദ്ധിമുട്ട് സർക്കാർ മനസിലാക്കി. കോവിഡ് രോഗ പ്രതിരോധത്തിനായി എംഎൽഎ ഫണ്ട് നൽകുന്ന ആദ്യത്തെ ആളാമാണ് രാജു എബ്രഹാം. 1.32 കോടി രൂപ സർക്കാരിനു കൈമാറി. ഈ പണം ഉപയോഗിച്ച് റാപ്പിഡ് ടെസ്റ്റ് കിറ്റ്, പഴ്സനൽ പ്രൊട്ടക്ഷൻ കിറ്റ്, 9 െവന്റിലേറ്റർ എന്നിവ വാങ്ങാനാണ് തീരുമാനം.
സിപിഎമ്മിന്റെ സന്നദ്ധ സംഘടനയായ മാർ ക്രിസോസ്റ്റം പാലിയേറ്റീവ് കെയർ തുടക്കം മുതൽ സജീവമായി രംഗത്തുണ്ട്. എന്ത് ആവശ്യത്തിനും അവരെ വിളിക്കാം. അവരുടെ വാഹനങ്ങളിൽ അവശ്യ സേവനങ്ങൾ എത്തിക്കും. എല്ലാ പഞ്ചായത്തുകളിലും വൊളന്റിയർമാരെ തിരഞ്ഞെടുത്തു. 30 വീതം പേർ ഓരോ ദിവസവും സന്നദ്ധ പ്രവർത്തനങ്ങൾക്ക് ഉണ്ടാകും. സമൂഹ അടുക്കളയുടെ കാര്യങ്ങൾ അടക്കം ഇവരാണ് നേതൃത്വം വഹിക്കുന്നത്. കോവിഡ് സ്ഥിരീകരിച്ചതോടെ ലോക് ഡൗണിലായ ഐത്തല ഭാഗത്ത് നേരത്തെ തന്നെ ഭക്ഷ്യ കിറ്റ് എത്തിച്ചു തുടങ്ങിയിരുന്നു. അതിനു ശേഷമാണ് പഞ്ചായത്ത് തലത്തിൽ കിറ്റ് വിതരണം ആരംഭിക്കുന്നത്.
- TODAY
- LAST WEEK
- LAST MONTH
- ബിഹാർ മുൻ ഉപമുഖ്യമന്ത്രി സുശീൽ കുമാർ മോദി അന്തരിച്ചു; 72ാം വയസിലെ വിയോഗം കാൻസർബാധയെ തുടർന്ന് ചികിത്സയിൽ കഴിയവേ; വിട പറഞ്ഞത് ബിഹാറിലെ ബിജെപിയുടെ ജനകീയ മുഖം; കോട്ടയം സ്വദേശിനി ജെസി ജോർജിനെ ജീവിത സഖിയാക്കിയതു വഴി കേരളത്തിന്റെ മരുമകനായ രാഷ്ട്രീയക്കാരൻ
- 'കൈ മുഷ്ടി ചുരുട്ടി നെറ്റിയിൽ ഇടിച്ചു; മൊബൈൽ ചാർജറിന്റെ കേബിൾ കൊണ്ട് കഴുത്തിൽ മുറുക്കി; കുനിച്ചു നിർത്തി ഇടിച്ചു; ഓടാൻ ശ്രമിച്ചപ്പോൾ പിടിച്ച് ബെൽറ്റു കൊണ്ട് അടിച്ചു; ബോധം പോയപ്പോഴാണ് ആശുപത്രിയിൽ കൊണ്ടുപോയത്'; മകളെ മർദിച്ചത് സ്ത്രീധനത്തിന്റെ പേരിലെന്ന് പിതാവ്; രാഹുലിന്റേതു കൊടുംക്രൂരത
- മുട്ടത്തറ ഡ്രൈവിങ് സ്കൂളിൽ കാറുമായെത്തിയ ഉദ്യോഗസ്ഥന്റെ മകൾ ടെസ്റ്റിൽ പങ്കെടുത്തു; ഫലം പരാജയമെങ്കിലും മുട്ടത്തറയിലേത് സമരക്കാരെ നിഷ്പ്രഭമാക്കിയ ആദ്യ ടെസ്റ്റ്; പ്രശ്നമുണ്ടാക്കുന്ന ഡ്രൈവിങ് സ്കൂളുകളുടെ ലൈസൻസ് റദ്ദാക്കുന്നത് പരിഗണനയിൽ; മന്ത്രി തിരിച്ചെത്തിയാൽ എല്ലാം കടുക്കും
- താലികെട്ടി വധുവുമായി വീട്ടിലെത്തിയ വരൻ; ഓടിയെത്തിയ 35-കാരി പറഞ്ഞത് കേട്ട് വധു നടുങ്ങി; അന്വേഷണത്തിൽ തെളിഞ്ഞത് വരന്റെ അവിഹിതം; ലക്ഷ്യമിട്ടത് സ്ത്രീധന സ്വർണ്ണവുമായി വിദേശത്തേക്ക് പറക്കൽ; മിഥുനെ കുടുക്കി വധുവിന്റെ പരാതി കരമന പൊലീസിൽ; ഇത് വിവാഹ തട്ടിപ്പിന്റെ മറ്റൊരു വെർഷൻ
- മദ്രസാ വിദ്യാർത്ഥിയെ ലൈംഗികമായി ചൂഷണം ചെയ്തത് ഇമാം; പുറത്ത് പറയുമെന്ന് പറഞ്ഞപ്പോൾ ഭീഷണി; പ്രതികാരമായി കഴുത്തിൽ കയറിട്ട് ഇമാമിനെ കൊലപ്പെടുത്തി സഹപാഠികൾ; അജ്മീറിലെ മദ്രസാ കൊലപാതകം ചർച്ചയാക്കി സോഷ്യൽ മീഡിയ; കേരളത്തിലും അവർത്തിക്കുമെന്ന് മത വിമർശകർ
- വിശപ്പാണ് ലോകത്തിലെ ഏറ്റവും വലിയ സത്യം! ഗോതമ്പിനും പെട്രോളിനും വൈദ്യുതിക്കും മരുന്നിനും തീവില; ദാരിദ്ര്യം കൊണ്ട് പൊറുതിമുട്ടിയ ജനം പാക്കിസ്ഥാനെതിരെ; തീവ്രവാദത്തിന്റെ മുൻ ആഗോള ഫാക്ടറിയിൽ ഇപ്പോൾ സമരകാലം; അധിനിവേശ കാശ്മീർ ഇന്ത്യ തിരിച്ചുപിടിക്കുമോ?
- ടെക്നോപാർക്കിലെ ജീവനക്കാരിയായ ഭാര്യയെ മർദ്ദിച്ചത് ജർമനിയിൽ എയറോനോട്ടിക്കൽ എൻജിനീയറായ ഭർത്താവ്; കഴുത്തിൽ മൊബൈൽ ചാർജ്ജ് കേബിൾ ഇട്ട് മുറുക്കി കൊല്ലാനും ശ്രമിച്ചു; മാട്രിമോണിയൽ സൈറ്റിലൂടെ ഒത്ത വിവാഹം; പൊലീസ് ഒത്തുകളിയിലും ആരോപണം; പന്തീരാങ്കാവിലേത് സംശയ രോഗം
- പ്രതിക്കൂട്ടിൽ തലകുനിച്ചു നിന്ന് നിശബ്ദമായി വിധി കേട്ടു; യാതൊരു കൂസലുമില്ലാത്ത മുഖഭാവങ്ങളോടെ ശ്യാംജിത്ത്; പൊട്ടിക്കരഞ്ഞ് എല്ലാവർക്കും നന്ദി പറഞ്ഞ് വിഷ്ണുപ്രിയയുടെ സഹോദരിമാർ; പെൺകുട്ടിക്കൾക്ക് സ്വാതന്ത്ര്യം ഉറപ്പാക്കുന്ന വിധിയെന്ന് പ്രോസിക്യൂഷൻ; തലശേരി കോടതിയിൽ വൈകാരിക രംഗങ്ങൾ
- രാജസ്ഥാൻ റോയൽസിന് കനത്ത തിരിച്ചടി; ജോസ് ബട്ലർ ഇംഗ്ലണ്ടിലേക്ക് മടങ്ങി; അവശേഷിക്കുന്ന മത്സരങ്ങളിൽ സഞ്ജുവും കൂട്ടരും കൂടുതൽ കരുതലെടുക്കണം
- എൽഡിഎഫിന് തുടർഭരണത്തിന് വഴിയൊരുക്കിയത് കേരള കോൺഗ്രസ് നിലപാട്; രാജ്യസഭ സീറ്റ് എൽഡിഎഫിൽ ഉന്നയിക്കും; സീറ്റു സംബന്ധിച്ച് ഇടതുമുന്നണിയും സിപിഎമ്മും തീരുമാനമെടുക്കുമെന്ന് ജോസ് കെ മാണി; വിട്ടുവീഴ്ച്ച വേണ്ടെന്ന നിലപാടിൽ കേരളാ കോൺഗ്രസ്
- മെയ് മാസത്തിൽ വിരമിക്കുക 20000 പേർ; പെൻഷൻ ആനുകൂല്യങ്ങൾ കൊടുക്കാൻ മാത്രം ഈ സാമ്പത്തിക വർഷം വേണ്ടത് പതിനായിരം കോടി; 37000 കോടിയുടെ കടമെടുക്കലിന് അനുമതി കിട്ടിയാൽ പോലും പ്രതിസന്ധി രൂക്ഷമാകും; അടിയന്തരമായി പെൻഷൻപ്രായം ഉയർത്താൻ അണിയറ നീക്കം സജീവം; സർക്കാർ ജീവനക്കാർക്ക് കോളടിച്ചേക്കും
- കോഴിക്കടയിൽ വാഹനത്തിന്റെ നമ്പർ പ്ലേറ്റ് മറച്ച് ലോഡ് ഇറക്കാനെത്തി; നാട്ടുകാർക്ക് സംശയം; പരിശോധിച്ചപ്പോൾ കണ്ടെത്തിയത് ചത്ത കോഴികൾ
- രാത്രിയിൽ കാമുകിയെ പിരിഞ്ഞിരിക്കാൻ വിഷമം; ഭർത്താവും ഭാര്യയും കിടപ്പുമുറിയിൽ സംസാരിച്ചിരിക്കെ, കടന്നുകയറി യുവതിക്കൊപ്പം കട്ടിലിൽ കിടന്നു; കലി കയറി കാമുകനെ വെട്ടിപ്പരുക്കേൽപ്പിച്ച് ഭർത്താവ്; ആശുപത്രിയിൽ ശുശ്രൂഷയ്ക്കായി യുവതിയും ഒപ്പം
- ഭരണവിരുദ്ധ വികാരം വോട്ടായി മാറുന്നതോടെ യുഡിഎഫ് ട്വന്റി-ട്വന്റി അടിക്കുമോ? എൽഡിഎഫിന് ഭരണവിരുദ്ധ വികാരം വലിയ തിരിച്ചടിയാകുമോ? എൻഡിഎക്ക് സാധ്യത എത്ര സീറ്റിൽ? റാഷിദ് സിപി വീണ്ടും പ്രവചിക്കുന്നു സംസ്ഥാന തിരഞ്ഞെടുപ്പ് ചിത്രം
- സെഞ്ചുറിയിലേക്ക് കുതിക്കുന്നതിനിടെ സഞ്ജുവിന്റെ വിവാദ പുറത്താകൽ; 86 റൺസെടുത്ത് തിളങ്ങിയ നായകൻ മടങ്ങിയതോടെ താളം നഷ്ടപ്പെട്ട് രാജസ്ഥാൻ; 20 റൺസിന് ഡൽഹിയോട് തോൽവി; 350 ടി 20 വിക്കറ്റുകൾ നേടുന്ന ആദ്യ ഇന്ത്യൻ കളിക്കാരനായി യുസ്വേന്ദ്ര ചാഹൽ
- വീട്ടിൽ സോളാർ വെക്കുമ്പോൾ ഓൺ ഗ്രിഡ് ആക്കല്ലേ, കെ എസ് ഇ ബി കട്ടോണ്ട് പോകും; ബാറ്ററി വാങ്ങി ഓഫ് ഗ്രിഡ് വച്ചാൽ നമ്മുടെ കറന്റ് നമുക്ക് തന്നെ കിട്ടുമല്ലോ! കെ എസ് ഇ ബി കാട്ടുകള്ളന്മാരെന്ന് മുൻ ഡിജിപി ആർ ശ്രീലേഖയുടെ പോസ്റ്റ്
- താലികെട്ടി വധുവുമായി വീട്ടിലെത്തിയ വരൻ; ഓടിയെത്തിയ 35-കാരി പറഞ്ഞത് കേട്ട് വധു നടുങ്ങി; അന്വേഷണത്തിൽ തെളിഞ്ഞത് വരന്റെ അവിഹിതം; ലക്ഷ്യമിട്ടത് സ്ത്രീധന സ്വർണ്ണവുമായി വിദേശത്തേക്ക് പറക്കൽ; മിഥുനെ കുടുക്കി വധുവിന്റെ പരാതി കരമന പൊലീസിൽ; ഇത് വിവാഹ തട്ടിപ്പിന്റെ മറ്റൊരു വെർഷൻ
- പെൺകുട്ടിയുടെ പിറന്നാളിന് കേക്കുമായി എത്തിയ യുവാവ്; തേങ്ങ തുണിയിൽ കെട്ടി മർദ്ദിച്ച ബന്ധുക്കൾ; പോക്സോ കേസെടുത്ത പൊലീസും; നഹാസിനെതിരെ നടന്നത് ക്രൂര മർദ്ദനം
- ഒരു ഡോക്ടറെ അടിയന്തരമായി വീട്ടിൽ അയക്കാൻ സൂപ്രണ്ടിന് നിർദ്ദേശം; പറ്റില്ലെന്ന് പറഞ്ഞെങ്കിലും അധികാര സ്വരത്തിൽ ആവശ്യപ്പെട്ടു; വീട്ടിലെത്തിയ ഡോക്ടർ കണ്ടത് കാലിലെ കുഴിനഖം; ഒപി നിർത്തിയത് വിവാദത്തിൽ; തിരുവനന്തപുരം കളക്ടർക്കെതിരെ പരാതി
- റഹിമിന്റെ അയൽവാസിയായ കണ്ടക്ടറെ വീട്ടിൽ നിന്നും കസ്റ്റഡിയിൽ എടുത്ത് പൊലീസ്; നടക്കുന്നത് വിശദ ചോദ്യം ചെയ്യൽ; മെമ്മറി കാർഡ് കാണാതായതിൽ ട്വിസ്റ്റിന് സാധ്യതകൾ ഏറെ; ഡിവൈഎഫ് ഐക്കാരനെന്ന് യദു ആരോപിച്ച കണ്ടക്ടറെ നാടകീയമായി പൊലീസ് പൊക്കിയത് എന്തിന്?
- 'പെണ്ണുങ്ങളെ കൂടെക്കിടത്തുന്നു; മത്സരാർഥികളുടെ പ്രതിഫലത്തിന്റെ ഷെയർ വാങ്ങുന്നു; മോഹൻലാലിനെ കോമാളിയാക്കുന്നു; സിബിനെ ഡ്രഗ്സ് കൊടുത്ത് മനോരോഗിയാക്കാൻ നോക്കി': ബിഗ്ബോസ് അണിയറക്കാർക്കെതിരെ ആഞ്ഞടിച്ച് അഖിൽ മാരാർ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- മെയ് മാസത്തിൽ വിരമിക്കുക 20000 പേർ; പെൻഷൻ ആനുകൂല്യങ്ങൾ കൊടുക്കാൻ മാത്രം ഈ സാമ്പത്തിക വർഷം വേണ്ടത് പതിനായിരം കോടി; 37000 കോടിയുടെ കടമെടുക്കലിന് അനുമതി കിട്ടിയാൽ പോലും പ്രതിസന്ധി രൂക്ഷമാകും; അടിയന്തരമായി പെൻഷൻപ്രായം ഉയർത്താൻ അണിയറ നീക്കം സജീവം; സർക്കാർ ജീവനക്കാർക്ക് കോളടിച്ചേക്കും
- കോഴിക്കടയിൽ വാഹനത്തിന്റെ നമ്പർ പ്ലേറ്റ് മറച്ച് ലോഡ് ഇറക്കാനെത്തി; നാട്ടുകാർക്ക് സംശയം; പരിശോധിച്ചപ്പോൾ കണ്ടെത്തിയത് ചത്ത കോഴികൾ
- 'കൊടുത്താൽ കൊല്ലത്തും കിട്ടുമെന്ന് കേട്ടിട്ടില്ലേ...; അത് പോലെ ഒരു ഇതാണ് ഡ്രൈവർ യദുവിന് കിട്ടിയിട്ടുള്ളത്; ഒരു സ്ത്രീയാണെന്ന പരിഗണനയില്ലാതെ മോശമായ വാക്കുകൾ എന്നോട് പറഞ്ഞു'; ദുരനുഭവം തുറന്നുപറഞ്ഞ് നടി റോഷ്ന
- ഒരു ദിവസത്തേക്ക് രണ്ടുകോടി പ്രതിഫലം വാങ്ങുന്ന പവൻ; ഇന്ത്യയിൽ ആദ്യമായി ഒരുകോടി വാങ്ങിയ ചിരംഞ്ജീവി; അനിയന്റെയും ജ്യേഷ്ഠ പുത്രന്റെയും ഫാൻസ് ഏറ്റുമുട്ടിയപ്പോൾ ഒരുമരണം; രാഷ്ട്രീയ ഭിന്നത സിനിമയിലേക്കും; ദക്ഷിണേന്ത്യയിലെ ഏറ്റവും വലിയ സിനിമാ കുടുംബം അടിച്ചുപിരിയുമ്പോൾ!
- രാത്രിയിൽ കാമുകിയെ പിരിഞ്ഞിരിക്കാൻ വിഷമം; ഭർത്താവും ഭാര്യയും കിടപ്പുമുറിയിൽ സംസാരിച്ചിരിക്കെ, കടന്നുകയറി യുവതിക്കൊപ്പം കട്ടിലിൽ കിടന്നു; കലി കയറി കാമുകനെ വെട്ടിപ്പരുക്കേൽപ്പിച്ച് ഭർത്താവ്; ആശുപത്രിയിൽ ശുശ്രൂഷയ്ക്കായി യുവതിയും ഒപ്പം
- നിന്റെ അച്ഛന്റെ വകയാണോ റോഡ് എന്ന് കാർ യാത്രക്കാർ; അച്ഛന് വിളിച്ചപ്പോൾ താൻ തിരിച്ചുപറഞ്ഞു; യുവതി അടുത്തെത്തി 'നിനക്ക് എന്നെ അറിയാമോടാ' എന്ന് ചോദിച്ചു; എം എൽ എയാണോ മേയറാണോ എന്ന് അറിയില്ലായിരുന്നു എന്നും കെ എസ് ആർ ടി സി ഡ്രൈവർ; മേയർക്ക് വിമർശനം
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- ഭരണവിരുദ്ധ വികാരം വോട്ടായി മാറുന്നതോടെ യുഡിഎഫ് ട്വന്റി-ട്വന്റി അടിക്കുമോ? എൽഡിഎഫിന് ഭരണവിരുദ്ധ വികാരം വലിയ തിരിച്ചടിയാകുമോ? എൻഡിഎക്ക് സാധ്യത എത്ര സീറ്റിൽ? റാഷിദ് സിപി വീണ്ടും പ്രവചിക്കുന്നു സംസ്ഥാന തിരഞ്ഞെടുപ്പ് ചിത്രം
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്