ഡിജിപിക്കും ചീഫ് സെക്രട്ടറിക്കും മേൽ മുഖ്യമന്ത്രിയെ ഉപദേശിച്ച് വഷളാക്കുന്നത് മുത്തൂറ്റ് മുതലാളിയുടെ സെക്യൂരിറ്റി ഓഫീസർ; മുഖ്യമന്ത്രിയുടെ അവലോകന യോഗങ്ങളിൽ ഡിജിപിക്ക് പോലും വാ തുറക്കാൻ കഴിയില്ല; പ്രെമോഷനും നിയമനവും പോലും ചാരക്കേസിലെ വിവാദ നായകന്റെ കൈകളിൽ; ആഭ്യന്തര സെക്രട്ടറിയുടെ പണി വെറും ഒപ്പിടൽ മാത്രം; കരുണാകരന്റെ വിശ്വസ്തനായി കുപ്രസിദ്ധി നേടിയ ശ്രീവാസ്തവ മുത്തൂറ്റ് മുതലാളിയുടെ ഓഫീസിലിരുന്നു കേരളാ പൊലീസിനെ നയിക്കുമ്പോൾ
മറുനാടൻ മലയാളി ബ്യൂറോ
തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയനും കേരളത്തിലെ പ്രധാന ചിട്ടിക്കമ്പനിക്കുമുള്ളത് ഒരു സുരക്ഷാ ഉപദേഷ്ടാവ്. ഇതാണ് അവസ്ഥ. മുത്തൂറ്റ് ഗ്രൂപ്പിന്റെ സെക്യൂരിറ്റി ഉപദേഷ്ടാവാണ് മുൻ ഡിജിപി രമൺ ശ്രീവാസ്തവ. മുത്തൂറ്റിന്റെ ഓഫിസിൽ ഇരുന്നാണ് ചീഫ് സെക്രട്ടറി റാങ്കിൽ മുഖ്യമന്ത്രി പിണറായി വിജയന്റെ പൊലീസ് ഉപദേഷ്ടാവായിരിക്കുന്ന മുൻ ഡി.ജി.പി രമൺ ശ്രീവാസ്തവ കേരളത്തിലെ പൊലീസിനെ നിയന്ത്രിക്കുന്നത്. ഡിജിപി ലോക്നാഥ് ബെഹ്റയ്ക്ക് മുകളിലാണ് ശ്രീവാസ്തവ. ആഭ്യന്തര സെക്രട്ടറി പോലും രമൺ ശ്രീവാസ്തവയും ഉത്തരവുകളാണ് നടപ്പാക്കുന്നത്. ഇങ്ങനെ പൊലീസ് ഭരണത്തിൽ മുഖ്യമന്ത്രി അറിയാതെ താൽപ്പര്യങ്ങൾ നടപ്പാക്കപ്പെടുന്നു. ഇതാണ് കേരളാ പൊലീസിനെ വിവാദങ്ങളിൽ നിന്ന് വിവാദങ്ങളിലേക്ക് നയിക്കുന്നത്.
എന്ത് പറ്റിയാലും ശ്രീവാസ്തവ നോക്കുമെന്ന് പറയുന്ന പൊലീസുകാർ പോലും സർവ്വീസിലുണ്ട്. ബെഹ്റയുടെ തലയ്ക്കുമുകളിലൂടെ പുറപ്പെടുവിക്കുന്ന കല്പനകൾ പുറപ്പെടുവിച്ച് കേരളാ പൊലീസിലെ സൂപ്പർ ഡിജിപിയായി ശ്രീവാസ്തവ വിലസുകയാണെന്ന പരാതി സിപിഎമ്മിനും ഉണ്ട്. കഴിവുള്ള ഉദ്യാഗസ്ഥരെ മൂലയ്ക്കിരുത്തുന്നു. കെ കരുണാകരന്റെ വിശ്വസ്തനായിരുന്നു ശ്രീവാസ്തവ. ചാരക്കേസിൽ കുടുങ്ങിയ കരുണാകരന്റെ വിശ്വസ്തൻ. ഒടുവിൽ കുറ്റവിമുക്തി നേടി ഡിജിപി പദവിയുമായി ബിഎസ് എഫിന്റെ തലവനുമായി. ഈ പരിചയം മുതൽക്കൂട്ടാനാക്കാനായിരുന്നു ശ്രീവാസ്തവയെ മുഖ്യമന്ത്രി ഉപദേഷ്ടാവാക്കിയത്. സുപ്രീംകോടതി വിധിയുമായി ടിപി സെൻകുമാർ പൊലീസ് ആസ്ഥാനത്ത് ഡിജിപിയായെത്തിയ നാണക്കേടായിരുന്നു ശ്രീവാസ്തവയെ നിയമിക്കാൻ പിണറായിയെ പ്രേരിപ്പിച്ചത്. സെൻകുമാർ പോയി ബെഹ്റ എത്തിയതോടെ പൊലീസ് ഭരണം ശ്രീവാസ്തവയ്ക്ക് സ്വന്തമാവുകയായിരുന്നു.
കാർഷികോത്പാദന കമ്മിഷണർ പദവിയിൽ ആഭ്യന്തരസെക്രട്ടറി സുബ്രത ബിശ്വാസിനെ ഒതുക്കിയിരിക്കുകയാണ്. ആഭ്യന്തരം, വിജിലൻസ് ഫയലുകൾ ഒപ്പിടാൻ മാത്രമാണ് അദ്ദേഹം ഓഫീസിലെത്തുന്നത്. തീരുമാനമെല്ലാം ശ്രീവാസ്തവ എടുക്കും. പൊലീസ് കാര്യങ്ങളെക്കുറിച്ച് മുഖ്യമന്ത്രിയെ ഉപദേശിക്കുക മാത്രമാണ് ശ്രീവാസ്തവ ചെയ്യുന്നതെന്നാണ് മുഖ്യമന്ത്രിയുടെ ഓഫീസ് വിശദീകരിക്കുന്നത്. പ്രതിഫലം വാങ്ങാത്തതിനാൽ സ്വകാര്യ ജോലി പ്രശ്നമില്ലെന്നും പറയുന്നു. അങ്ങനെ മുത്തൂറ്റിന്റെ ഓഫീസിൽ ഇരുന്ന് പൊലീസിനെ നിയന്ത്രിക്കുന്ന സൂപ്പർ കോപ്പാവുകയാണ് മുൻ ഡിജിപി. ഇതിനെതിരെ പ്രതിഷേധം അണപൊട്ടുകയാണ്. വരാപ്പുഴ കസ്റ്റഡി മരണത്തിൽ ഉൾപ്പെടെ സർക്കാരിനെ വെട്ടിലാക്കിയ തീരുമാനങ്ങൾക്ക് കാരണം ശ്രീവാസ്തവയാണെന്ന് സിപിഎമ്മിനും അഭിപ്രായമുണ്ട്. കരുണാകരന്റെ വിശ്വസ്തന്റെ ഉള്ളിലുള്ളത് കോൺഗ്രസ് താൽപ്പര്യമാണെന്ന വിലയിരുത്തലും സിപിഎം നേതാക്കൾക്കുണ്ട്.
സെൻകുമാറിന്റെ കാലത്ത് പൊലീസ് ഭരണത്തിൽ ഇടപെടാതെ നിന്ന ശ്രീവാസ്തവ പിന്നീട് സേനയെ കൈപ്പിടിയിലാക്കി. തുടക്കത്തിലെ ഇടപെടൽ അതിരു വിട്ടപ്പോഴാണ് അന്നത്തെ ഡി.ജി.പി സെൻകുമാർ, ശ്രീവാസ്തവ മുഖ്യമന്ത്രിയെ ഉപദേശിച്ചാൽ മതിയെന്നും പൊലീസിനോട് വേണ്ടെന്നും തുറന്നടിച്ചത്. സെൻകുമാർ പടിയിറങ്ങിയതോടെ ബെഹ്റ വിധേയനായി. പൊലീസ് ഉദ്യോഗസ്ഥരുമായുള്ള മുഖ്യമന്ത്രിയുടെ യോഗത്തിൽ ശ്രീവാസ്തവ പങ്കെടുത്തതിനെ ഉത്തരമേഖലാ ഡി.ജി.പിയായിരുന്ന രാജേഷ് ദിവാൻ എതിർത്തിരുന്നു. മുഖ്യമന്ത്രിയുടെ തൊട്ടടുത്തുള്ള ശ്രീവാസ്തവയുടെ സീറ്റിലെ നെയിം ബോർഡ് അകലെയുള്ള കസേരയിലേക്ക് ദിവാൻ മാറ്റിവച്ചു. പിന്നീട് പൊലീസിന്റെ യോഗങ്ങളിലെല്ലാം അഭിപ്രായം പറയുന്നത് പതിവാക്കിയ ശ്രീവാസ്തവ ഇന്റലിജൻസ് മേധാവിയെയും ആഭ്യന്തര സെക്രട്ടറിയെയും മൂലയിലേക്ക് ഒതുക്കി.
പിണറായിയെ പേടിച്ച് ആരും പരാതിയും പറഞ്ഞില്ല. ഡിജിപി സ്ഥാനം പോകാതിരിക്കാൻ ബെഹ്റയും എല്ലാം സഹിച്ചു. ഋഷിരാജ് സിംഗിനെ സേനയ്ക്ക് പുറത്ത് നിർത്തുന്നതും ശ്രീവാസ്തവയുടെ തന്ത്രമാണ്. തനിക്ക് വിധേയരാകുന്നവർ മാത്രം താക്കോൽ സ്ഥാനങ്ങളിലെന്ന നയമാണ് ശ്രീവാസ്തവ എടുക്കുന്നത്. വിജിലൻസ് ഡയറക്ടറായിരുന്ന ഡിജിപി ജേക്കബ് തോമസിനെ മാറ്റി നിർത്തുന്നതിന് പിന്നിലും ചരട് വലിച്ചത് ശ്രീവാസ്തവയാണെന്ന ആരോപണം ശക്തമാണ്. സംസ്ഥാനത്തുടനീളമുള്ള സംഭവങ്ങൾ സ്റ്റേറ്റ് പൊലീസ് മോണിട്ടറിങ് റൂം തത്സമയം ശ്രീവാസ്തവയെ അറിയിക്കണം. അദ്ദേഹത്തിന്റെ നിർദ്ദേശ പ്രകാരമാണ് പൊലീസിന്റെ ഓപ്പറേഷനുകൾ. ഇന്റലിജൻസ് റിപ്പോർട്ടുകൾ ശ്രീവാസ്തവയാണ് വിലയിരുത്തുന്നത്. തുടക്കത്തിൽ ബെഹ്റ ശ്രീവാസ്തവയുമായി അടുപ്പത്തിലായിരുന്നില്ല, പിന്നീട് വിധേയനായി.
ചീഫ് സെക്രട്ടറിയുടെ റാങ്കുള്ളതിനാൽ ഏത് ഉദ്യോഗസ്ഥനെയും വിളിച്ചുവരുത്താം. ഏത് ഫയലും പരിശോധിക്കാം. കോൺസ്റ്റബിൾ മുതൽ ഡി.ജി.പി വരെയുള്ള നിയമനവും സ്ഥലംമാറ്റവും നിയന്ത്രിക്കുന്നു. ഉദ്യോഗസ്ഥരെ നേരിട്ടുവിളിച്ച് നിർദ്ദേശം നൽകുന്നു. അങ്ങനെ പൊലീസിനെ കൈപ്പിടിയിലാക്കി. മുത്തൂറ്റിന്റെ ധനകാര്യ കമ്പനിയുടെ ചീഫ് സെക്യൂരിറ്റി അഡൈ്വസറുമാണ് ശ്രീവാസ്തവ. പൊലീസ് ആസ്ഥാനത്തിനു തൊട്ടടുത്ത്, വെള്ളയമ്പലത്ത് കമ്പനിയുടെ ഓഫീസിലിരുന്നാണ് പൊലീസിനെ ഭരിക്കുന്നത്. നല്ല നിയമനത്തിനായി ഐ.പി.എസുകാർ ഈ ഓഫീസ് കയറി ഇറങ്ങുകയാണ്. പെൻഷൻ ഉള്ളതിനാൽ ഉപദേഷ്ടാവിന്റെ റോളിൽ ശ്രീവാസ്തവയ്ക്ക് ശമ്പളം ഇല്ല. എന്നാൽ ചീഫ് സെക്രട്ടറിയുടെ യാത്രാബത്തയും ദിനബത്തയും നൽകുന്നുണ്ട്. ഇന്നോവകാറും ഡ്രൈവറുമുണ്ട്. പെൻഷൻകാരനായതിനാൽ സ്വകാര്യ സ്ഥാപനത്തിൽ നിന്ന് ശമ്പളം വാങ്ങാനും തടസമില്ല. അങ്ങനെ എന്തുകൊണ്ടും നേട്ടമാവുകയാണ് ശ്രീവാസ്തവയ്ക്ക് പൊലീസിലെ സൂപ്പർ ഡിജിപി സ്ഥാനം.
അലഹബാദ് സ്വദേശിയായ ശ്രീവാസ്തവ 1973 ബാച്ച് ഐ.പി.എസ് ഉദ്യോഗസ്ഥനാണ്. ഐ.എസ്.ആർ.ഒ ചാരക്കേസിൽ സസ്പെൻഷനിലായിരുന്നു. പാലക്കാട്ടെ വെടിവയ്പുകേസിലും കുടുങ്ങി. കരുണാകരന്റെ അതിവിശ്വസ്തനായിരുന്നു ശ്രീവാസ്തവ. ചാരക്കേസിൽ ശ്രീവാസ്തവയെ ന്യായീകരിച്ച കെ. കരുണാകരന് മുഖ്യമന്ത്രിസ്ഥാനം രാജിവയ്ക്കേണ്ടി വന്നതും കേരളത്തിൽ രാഷ്ട്രീയ ചരിത്രത്തിലുണ്ടാക്കിയ കോളിളക്കം ഏറെയാണ്.
Stories you may Like
- പത്മജാ വേണുഗോപാലിനെ ബിജെപിയിലേക്ക് എത്തിച്ചത് മുൻ ഡിജിപി ലോക്നാഥ് ബെഹ്റ?
- ഇക്കാര്യത്തിലൊന്നും ഞാൻ ഒരു പ്രതികരണവും നടത്തന്നില്ല: കൊച്ചി മെട്രോ ചെയർമാൻ
- ദാവൂദ് ഇബ്രാഹിമിന്റെ സ്വത്തുക്കൾ വാങ്ങിക്കൂട്ടുന്നതിന്റെ കാരണം പറഞ്ഞ് അഭിഭാഷകൻ
- ബിജെപി പ്രവേശനത്തിന് പിന്നിൽ ബെഹ്റയെന്ന ആരോപണം തള്ളി പത്മജ
- സിദ്ധാർത്ഥന്റെ മരണത്തിലെ സിബിഐ അന്വേഷണം; പൊലീസ് കാലതാമസം വരുത്തിയില്ല
- TODAY
- LAST WEEK
- LAST MONTH
- തൃശൂരിൽ ഗോവിന്ദൻ മാസ്റ്ററുടെ യാത്ര നടക്കുമ്പോൾ പ്രമുഖനായിട്ടുള്ള നേതാവ് ശോഭാ സുരേന്ദ്രനെ കാണാൻ എന്തിനാണ് രാമനിലയത്തിലെ മുറിയിൽ വന്നതെന്ന് നന്ദകുമാർ വെളിപ്പെടുത്തണം; അവസാന ഘട്ടത്തിൽ ശോഭാ സുരേന്ദ്രന്റെ പൊട്ടിത്തെറിയിൽ പുറത്തു വരുന്നത് വമ്പൻ അട്ടിമറി നീക്കം; ദല്ലാൾ ആര് പേര് പറയുമോ?
- സീതാമഡി ഗ്രാമത്തിന്റെ സ്വന്തം 'കായംകുളം കൊച്ചുണ്ണി'; ഗ്രാമത്തിലെ 7 ടാറിട്ട റോഡുകൾ ഇർഫാന്റെ വക; മോഷണത്തിന് പിടിക്കപ്പെട്ടാൽ ജാമ്യത്തിലിറങ്ങി വീണ്ടും മോഷണം പതിവുശൈലി; ലക്ഷ്യം വെക്കുന്നത് വിഐപികളെ മാത്രം; ഇർഫാൻ കേരളാ പൊലീസ് വലയിലായത് ഭാര്യയെ എംഎൽഎയാക്കാൻ തയ്യാറെടുക്കവേ
- കൈവിലങ്ങിട്ടാൽ മതിൽ കയറാനാകില്ലെന്ന് പറഞ്ഞ പ്രതി; മതിൽ കയറിയാൽ ചാടിയോടാനുള്ള സാധ്യത കണ്ടെത്തിയ അന്വേഷകൻ; മതിലിലേക്ക് കയറ്റും മുമ്പ് അവിടെ ഒരുക്കിയൽ 'പൊലീസ് മതിൽ'! ബീഹാറി റോബിൻഹുഡ് എന്തിനും മിടിക്കില്ലെന്ന് തിരിച്ചറിഞ്ഞ ബ്രില്ലിയൻസ്; രാജ്കുമാർ എന്തുകൊണ്ട് 'സേതുരാമയ്യർ' ആയി? ഈ വീഡിയോ കാണം
- തലപ്പാക്കട്ടി മട്ടൻ ബിരിയാണി ശാപ്പിട്ട ശേഷം ആളുകൾ ഉറങ്ങാൻ കാത്തിരുന്നു; ജോഷിയുടെ വീട്ടിൽ മോഷണത്തിന് മുമ്പും ശേഷവും വേഷം മാറി പൊലീസിനെ കബളിപ്പിക്കൽ; നിർണായകമായത് ഒരു സിസി ടിവിയും; 'ബിഹാറി റോബിൻഹുഡിന് ' വേണ്ടി വന്നത് ഒരു സ്ക്രൂഡ്രൈവർ മാത്രവും
- മകളുടെ കൂടെ താമസിക്കാനെത്തിയ ശേഷം കൊച്ചുമകളെ പീഡിപ്പിച്ചു; സംഭവം പുറത്തറിയുന്നത് കുട്ടിയുടെ സ്വഭാവത്തിലെ മാറ്റം കണ്ട് മാതാവ് കൗൺസിലിങ് നൽകിയതോടെ: 72കാരന് ഇരുപത് വർഷം തടവും നാലു ലക്ഷം രൂപ പിഴയും
- രണ്ട് മക്കളുള്ള റോസമ്മയെ ഏറെനാൾ മുമ്പ് ഭർത്താവ് ഉപേക്ഷിച്ചു പോയത്; താമസിച്ചിരുന്നത് സഹോദരന്റെ ബെന്നിക്കൊപ്പം; ദല്ലാൾ മുഖാന്തിരം വിവാഹം ശരിയായത് മുതൽ ബെന്നി ഉടക്കിൽ; മെയ് ഒന്നിന് രണ്ടാം വിവാഹം നടക്കാനിരിക്കേ അരുംകൊല; നടുക്കത്തോടെ പൂങ്കാവ് ഗ്രാമം
- 'പിണറായി വിജയൻ ഉടൻ അറസ്റ്റിലാകും, ദിവസങ്ങൾക്കകം അത് സംഭവിക്കും'; അപ്പോൾ രാഹുൽ ഗാന്ധി പിന്തുണയ്ക്കരുതെന്ന് ഹിമന്ത ബിശ്വ ശർമ്മ; അരവിന്ദ് കെജ്രിവാളിനെതിരെ നടപടി വേണമെന്ന് ആവശ്യപ്പെട്ടത് രാഹുൽ ഗാന്ധിയായിരുന്നു; കെജ്രിവാൾ അറസ്റ്റിലായപ്പോൾ രാഹുൽ ഗാന്ധി നിലപാട് മാറ്റിയെന്നും അസം മുഖ്യമന്ത്രി
- എട്ടു സെന്റ് വസ്തു വാങ്ങാമെന്ന് ഉറപ്പ് പറഞ്ഞപ്പോൾ 10ലക്ഷം അഡ്വാൻസായി വാങ്ങി; പൊതിഞ്ഞ് 10ലക്ഷം തന്നപ്പോൾ വേണ്ടെന്ന് പറഞ്ഞു; അക്കൗണ്ടിലേക്ക് നിക്ഷേപിച്ച പണം തിരികെ നൽകാത്തത് വസ്തു വാങ്ങാതെ പറ്റിച്ചതിനാൽ; പിണറായിയ്ക്കൊപ്പം തലപ്പൊക്കമുള്ള നേതാവ് ബിജെപിയിൽ ചേരാനെത്തി; ആഞ്ഞടിച്ച് ശോഭാ സുരേന്ദ്രൻ
- ഇന്ത്യയിൽ നിന്നും യുകെയിലേക്ക് കെയറർ വിസയിൽ തൊഴിലാളികൾ എത്തുന്നതിൽ ആശങ്കയുമായി ലോകാരോഗ്യ സംഘടന; കെയർ ഹോമുകളിൽ ഗുണനിലവാരമില്ലാത്ത സേവനത്തിനു സാധ്യതയെന്ന് ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റി മുന്നറിയിപ്പും; ഇന്ത്യക്കാർക്ക് വിസ നിഷേധിക്കാൻ മറ്റൊരു കാരണം കൂടി
- കോൺഗ്രസ് സ്ഥാനാർത്ഥി മുങ്ങി; എട്ട് സ്ഥാനാർത്ഥികളെ കൊണ്ട് പത്രിക പിൻവലിപ്പിച്ച് ബിജെപിയുടെ കളി; കോൺഗ്രസിനെ വഞ്ചിച്ച നിലേഷ് കുംഭാണി ബിജെപിയിൽ ചേർന്നേക്കും; സൂററ്റിൽ ഓപ്പറേഷൻ താമര വിജയിച്ചതോടെ തിരഞ്ഞെടുപ്പ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് കോൺഗ്രസ്
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- പൂരം നാളുകളിൽ വൻകിട ഹോട്ടലുകളിൽ പൊലീസ് സൗജന്യമായി മുറിയെടുത്തു; ഉന്നത ഉദ്യോഗസ്ഥരുടെ പേരുപറഞ്ഞ് ഓരോ ഹോട്ടലിലും രണ്ടും മൂന്നും മുറികൾ സൗജന്യമായി വാങ്ങി; പൂരത്തെ അറിയാവുന്ന ഉദ്യോഗസ്ഥരെ ഡ്യൂട്ടിയിലിൽ നിന്നും മാറ്റി; കമ്മീഷണറുടെ നിലപാടുകൾ സേനയ്ക്ക് കളങ്കമായി; തൃശൂർ പൂരത്തിൽ ഇന്റലിജൻസ് കണ്ടെത്തൽ ഇങ്ങനെ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- ഇസ്രയേൽ ഇറാന് ശക്തമായ തിരിച്ചടി നൽകിയത് ഒരീച്ച പോലും അറിയാതെ; മിസൈലുകളും ഡ്രോണുകളും റഷ്യൻ നിർമ്മിത എസ്-300 സംവിധാനത്തെ തകർത്തു; ആക്രമണം ഇറാൻ വ്യോമ പ്രതിരോധ സംവിധാനത്തെ പൂർണമായി കബളിപ്പിച്ചുകൊണ്ട്; ആക്രമണം നടന്നയിടത്ത് പൊടി പൊലുമില്ല കണ്ടുപിടിക്കാൻ
- സ്വന്തം വിവാഹത്തിന് അടിച്ചു പിമ്പിരിയായി എത്തി വരൻ; കാൽ നിലത്ത് ഉറയ്ക്കാത്ത വരെ കാറിൽ നിന്നും ഇറക്കിയത് ബന്ധുക്കൾ; വിവാഹം നടത്താനെത്തിയ വൈദികനോടും മോശം പെരുമാറ്റം; പൊലീസിനോടും തട്ടിക്കയറി വിദേശത്തു നിന്നെത്തിയ വരൻ: കല്ല്യാണത്തിൽ നിന്നും പിന്മാറി വധു
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍