പ്രളയം വന്ന് എല്ലാം തകർത്തിട്ടും പാഠം പഠിക്കാതെ നമ്മുടെ സർക്കാർ; കിൻഫ്ര-ഇൻകെൽ സംയുക്ത പദ്ധതിക്കായി രാമനാട്ടുകരയിൽ 86 ഏക്കർ വയൽ മണ്ണിട്ട് നികത്തുന്നത് നെൽവയൽ തണ്ണീർത്തട നിയമത്തിൽ വെള്ളം ചേർത്ത്; വി എസ് സർക്കാരിന്റെ കാലത്ത് ഏറ്റെടുത്ത സ്ഥലത്ത് വികസന പ്രവർത്തനങ്ങൾ നടത്താൻ ധൃതി പിടിച്ചു നീക്കം: ദേശിയ പാതയ്ക്കും ഉയരത്തിൽ വയൽ മണ്ണിട്ട് നികത്തുന്നത് സർക്കാർ ആവശ്യങ്ങൾക്ക് നെൽവയലുകൾ മണ്ണിട്ട് നികത്താമെന്ന് നിയമം പൊളിച്ചെഴുതിയ ശേഷം
ജാസിം മൊയ്ദീൻ
കോഴിക്കോട്: 'പണ്ടൊക്കെ എവിടെയെങ്കിലും വയൽ നികത്തുന്നുണ്ടെങ്കിൽ അവിടെയൊരു കൊടികുത്തി അതിനെ തടയാൻ മുൻപന്തിയിലുണ്ടായിരുന്നവരാണ് കേരളത്തിലെ കമ്മ്യൂണിസ്റ്റുകാർ, ഇന്നാരെങ്കിലും വയൽ നികത്തുന്നതിനെ എതിർത്താൽ അവരെ വികസന വിരോധികളെന്ന് വിളിച്ച് കളിയാക്കുകയും പറ്റിയാൽ അവർക്കിട്ട് രണ്ട് പൊട്ടിക്കുന്നവരുടെയും പാർട്ടിയായി കേരളത്തിലെ കമ്മ്യൂണിസ്റ്റ്പാർട്ടി'. ഇത് കോഴിക്കോട് ജില്ലയിലെ രാമനാട്ടുകര മുനിസിപ്പാലിറ്റിയിലെ നിർദ്ദിഷ്ട കിൻഫ്ര-ഇൻകെൽ സംയുക്ത നോളേജ് പാർക്കിന്റെ പദ്ധതിപ്രദേശത്ത് താമസിക്കുന്ന മണ്ണൊടി രാമദാസന്റെ വാക്കുകളാണ്. ഇതുപറയാൻ മാത്രം രാമദാസിനെ പ്രേരിപ്പിച്ചത് അദ്ദേഹത്തിന്റെ ജീവിതത്തിലുണ്ടായ ഒരു ദുരനുഭവമാണ്. ഒരു പക്ഷേ കേരളത്തിൽ അദ്ദേഹത്തിന് മാത്രം അനുഭവിക്കേണ്ടി വന്ന അവസ്ഥയായിരിക്കാം ഇത്. അതിനെ കുറിച്ച് പിന്നീട് പറയാം. ഇപ്പോൾ കാര്യത്തിലേക്ക് വരാം.
വി എസ് സർക്കാറിന്റെ അവസാന കാലത്താണ് രാമനാട്ടുകരയിൽ നാഷണൽ ഹൈവേക്ക് സമീപത്തായി 86 ഏക്കർ നെൽവയൽ സർക്കാർ ഏറ്റെടുക്കുന്നത്. ഇൻകെൽ-കിൻഫ്ര എന്നിവരുടെ സംയുക്താഭിമുഖ്യത്തിൽ അഡ്വാൻസ്ഡ് നോളേജ് പാർക്കായിരുന്നു ലക്ഷ്യം. രാമനാട്ടുകര ഫറോക്ക് ഭാഗങ്ങളിലുള്ള ചെരുപ്പ് ഫാക്ടറികളിലേക്കാവശ്യമായ ഫൂട് വെയർ ഡിസൈനർമാരെ വാർത്തെടുക്കുന്നതിന് ആവശ്യമായ കോഴ്സുകൾ, കേന്ദ്രസർക്കാറിന്റെ സഹായത്തോടെയുള്ള മീഡിയ അക്കാദമി, ഐടി അധിഷ്ഠിത കോഴ്സുകൾ തുടങ്ങി നിരവധി പദ്ധതികളാണ് ഇതിന്റെ ഭാഗമായി പ്രഖ്യാപിക്കപ്പെട്ടത്. എന്നാൽ ഏറ്റെടുത്ത ഭൂമി നെൽവയലായതിനാൽ പഴയ നെൽവയൽ തണ്ണീർതട നിയമപ്രകാരം ഇവിടെ കെട്ടിടങ്ങളുണ്ടാക്കാൻ പറ്റുമായിരുന്നില്ല. അതിനാൽ തന്നെ ഏറ്റെടുത്ത് വർഷങ്ങളിത്രയായും ഇവിടെ നിർമ്മാണ പ്രവർത്തികളും നടന്നിരുന്നില്ല. പദ്ധതിയുടെ ഭാഗമായുള്ള നെൽവയൽ നികത്തുന്നതിനെതിരെ അന്ന് തന്നെ യൂത്ത് കോൺഗ്രസിന്റെ മണ്ഡലം കമ്മറ്റി കോടതിയിൽ ഹർജി ഫയൽ ചെയ്യുകയും ചെയ്തു. ഇതിന്റെ അടിസ്ഥാനത്തിലും പ്രദേശവാസികളുടെ എതിർപ്പുകളുണ്ടായതിനെ തുടർന്നും വയൽ നികത്താതെ പൈലിങ് നടത്തി തൂണുകളിൽ കെട്ടിടങ്ങളുണ്ടാക്കുമെന്നായിരുന്നു ഇൻകെൽ-കിൻഫ്ര അധികൃതർ സ്ഥലത്തെത്തി ഉറപ്പ് നൽകിയിരുന്നത്. നാളിതുവരെയായും ഇവിടെയൊരു നിർമ്മാണ പ്രവർത്തികളും നടന്നിരുന്നില്ല.
എന്നാൽ ഇപ്പോൾ കാര്യങ്ങൾ മാറി. നെൽവയൽ തണ്ണീർത്തട നിയമത്തിൽ സർക്കാർ വെള്ളം ചേർത്തു. സർക്കാർ ആവശ്യങ്ങൾക്ക് നെൽവയലുകൾ മണ്ണിട്ട് നികത്താമെന്ന് പുതിയ നിയമം കൊണ്ടുവന്നു. ഇതോടുകൂടി കഴിഞ്ഞ ഏതാനും മാസങ്ങളായി പദ്ധതി പ്രദേശത്ത് വ്യപകമായി മണ്ണിട്ടുനികത്താനും തുടങ്ങി. എന്തിലേറെ നിലവിൽ കോഴിക്കോട്, മലപ്പുറം ജില്ലകളിലൊക്കെ മണ്ണെടുക്കുന്നതിനും ക്വാറികൾ പ്രവർത്തിക്കുന്നതിനും നിരോധനമുള്ള സമയമാണ്. എന്നിട്ടുപോലും ഒരു സർക്കാർ പദ്ധതിക്കായി ഇന്നലെയും ഇവിടെ ലോഡ് കണക്കിന് മണ്ണാണ് മലപ്പുറം ജില്ലയുടെ വാഴയൂർ ഭാഗങ്ങളിൽ നിന്നെത്തിച്ചിട്ടുള്ളത്. പുതിയ നെൽവയൽ തണ്ണീർതട നിയമപ്രകാരം സർക്കാർ ആവശ്യങ്ങൾക്ക് നികത്താനായി ഏറ്റെടുത്ത ഭൂമിയുടെ 30 ശതമാനം ജലസംരക്ഷണ പ്രവർത്തനങ്ങൾക്കായി മാറ്റിവെക്കണമെന്ന വ്യവസ്ഥപാലിച്ചാണ് ഇവിടെ ഇപ്പോൾ നികത്തൽ നടക്കുന്നതെങ്കിലും ഈ 30 ശതമാനംകൊണ്ട് എന്ത്കാര്യമെന്നാണ് നാട്ടുകാർ ചോദിക്കുന്നത്. നൂറ് ഏക്കറിനടുത്ത് വരുന്ന ഈ നിർദ്ദിഷ്ട വയലും അതിലെ മൺകുഴികളും അതുപോലെ തന്നെയുണ്ടായിട്ടും ഈ പ്രളയകാലത്ത് വയലിന് സമീപത്തെ വീടുകളിലും അംഗനവാടിയിലും വെള്ളം കയറിയിരുന്നു. അപ്പോൾ ഈ വയലെല്ലാം മണ്ണിട്ട് മൂടിയാലുള്ള അവസ്ഥയോ?.
നിലവിൽ മണ്ണിട്ട് തുടങ്ങിയിരിക്കുന്നത് ദേശീയ പാതയേക്കാളും ഉയരത്തിലാണ്. എന്നാൽ ദേശീയ പാതയിൽ നിന്ന് മുട്ടുകുന്ന്, ചെറയാംകുന്ന് ഭാഗങ്ങളിലേക്കുള്ള റോഡ് ദേശീയപാതയുടെ പകുതി ഉയരത്തിലാണ്. അത് ഈ വയലിന്റെ കരയിലൂടെയുമാണ്. വയൽ ദേശീയപാതയേക്കാൾ ഉയരത്തിൽ മണ്ണിട്ട് മൂടിയാൽ ഈ റോഡ് എല്ലാകലാത്തും വെള്ളത്തിലാകും. ഇത്രയധികം വയലിൽ സംഭരിച്ചിരുന്ന ജലം ഈ റോഡിലേക്കും അതിവേഗം ദേശീയപാതയിലേക്കും കടക്കും. അതോടൊപ്പം തന്നെ സമീപത്തെ വീടുകളിലേക്കും.
രാമദാസിന്റെ കഥ
ഇനി നമുക്ക് തുടക്കത്തിൽ പറഞ്ഞ രാമദാസിന്റെ വാക്കുകളിലേക്ക് വരാം. അദ്ദേഹത്തെ അങ്ങനെ പറയാൻ ഇടയാക്കിയ കാരണത്തിലേക്കും. ഒരു പക്ഷെ കാർഷിക കേരളത്തിൽ നെൽകൃഷി ചെയ്തതിന് പിഴ അടക്കേണ്ടി വന്ന അപൂർവ്വം വ്യക്തികളിൽ ഒരാളാകാം മണ്ണൊടി രാമദാസൻ. ഇൻകെൽ-കിൻഫ്ര നിർദ്ദിഷ്ട നോളേജ് പാർക്കിനായി ഏറ്റെടുത്ത നെൽവയലിന് സമീപത്താണ് രാമദാസന്റെയും വീട്. സർക്കാർ ഏറ്റെടുത്തതിൽ രാമദാസിന്റെ ഭൂമിയുമുണ്ടായിരുന്നു. സർക്കാർ ഏറ്റെടുത്തിട്ടും വർഷങ്ങളോളം തരിശായി കിടന്ന ഭൂമി കണ്ടപ്പോൾ രമാദിസിന്റെ കർഷക മനസ്സിന് വല്ലാത്ത വിഷമം. അയാൾ അദ്ദേഹത്തിന്റെ നിലത്തിൽ നെൽകൃഷിയിറക്കി.
നെല്ലിന് കതിരുവരാറായ സമയത്ത് വീട്ടിലേക്ക് രണ്ട് സർക്കാർ പ്രതിനിധികൾ വന്നു പറഞ്ഞു നിങ്ങൾ സർക്കാറിന്റെ പദ്ധതിക്ക് ബുദ്ധിമുട്ടുണ്ടാക്കിയിരിക്കുന്നു. ഞങ്ങളുടെ പദ്ധതി പ്രദേശത്തിന് സമീപം നിങ്ങൾ കൃഷിചെയ്ത് ഞങ്ങളുടെ പദ്ധതിക്ക് തടസ്സം നിൽക്കുന്നതാണെന്നും അതിനാൽ ഞങ്ങൾ വിധിക്കുന്ന പിഴയടക്കാൻ നിങ്ങൾ ബാധ്യസ്ഥനാണെന്നും. ഇതിന്റെ പിറികിൽ കോടതി കയറിയിറങ്ങാൻ പണവും സാഹചര്യവുമില്ലാതിരുന്ന രാമദാസാകെട്ടെ ഉടൻ തന്നെ അവർ പറഞ്ഞ പിഴയടക്കുകയും ചെയ്തു. മാത്രമല്ല അന്ന് കൊയ്യാൻപാകമായിരുന്ന ഓരേക്കർ നെൽകൃഷി കൊയ്തെടുക്കാനാക്കാനാകാതെ നശിക്കുകയും ചെയ്തു. അല്ലെങ്കിൽ കൊയ്തെടുക്കാൻ കാർഷിക കേരളത്തിലെ സർക്കാർ സംവിധാനങ്ങൾ അുവദിച്ചില്ലെന്ന് പറയാം. ഈ സംഭവം കഴിഞ്ഞിട്ട് അഞ്ച് വർഷങ്ങളായി. ആ നെൽപാടമിപ്പോഴും തരിശായി കിടക്കുന്നു. പിഴയടക്കേണ്ടി വരുമോ എന്ന് പേടിച്ച് സ്വന്തം സ്ഥലത്ത്പോലും വിത്തിറക്കാനാകാത്ത അവസ്ഥയിൽ രാമദാസിനെ പോലുള്ള കർഷകർ.
നിലവിൽ കേരളവും രാമനാട്ടുകര നഗരസഭയും ഭരിക്കുന്നത് കർഷകത്തൊഴിലാളികളുടെ ചോരയിൽ പടുത്തുയർത്തിയ കമ്മ്യൂണിസ്റ്റ് പാർട്ടികളാണ്. ഈ ദിവസം വരെ ഇത്രയും വലിയ നെൽവയൽ മണ്ണിട്ടുനികത്തുന്നതിനെതിരെ ഒരു ചെറുവിരലനക്കാനോ, ഒരു കൊടികുത്താനോ പോലും കേരളത്തിലെ കമ്മ്യൂണിസ്റ്റ്പാർട്ടികൾ ഇങ്ങോട്ട് വന്നിട്ടില്ല എന്നതാണ് ഇവിടുത്തെ കർഷകരെ സംബന്ധിച്ച് ഏറ്റവും വലിയ സങ്കടമുണ്ടാക്കുന്ന കാര്യം. മാത്രവുമല്ല പ്രദേശത്തെ സിപിഎമ്മുമാകരുടെ ഇപ്പോഴത്തെ നിലപാടാണ് ഏറ്റവും അത്ഭുതപ്പെടുത്തിയത്. വെള്ളം നമുക്ക് അറബിക്കടലിലേക്ക് ഒഴുക്കി വിടാം ഈ വയലൊക്കെ നികത്തി വികസനം വരട്ടെയെന്നാണ് ഇവരുടെ നിലപാട്. ഒരുപടികൂടികടന്ന് ഈ വയൽ നികത്തി ഇവിടെ നോളേജ് പാർക്ക് സ്ഥാപിച്ചിട്ടില്ലെങ്കിൽ വരുംകാലങ്ങളിൽ ഇവിടെയൊക്കെ മാപ്പിളമാർ വന്ന് വീടുവെക്കുമെന്ന് പറഞ്ഞ കമ്മ്യൂണിസ്റ്റ് നേതാക്കളുമുണ്ട് രാമനാട്ടുകരയിൽ.
- TODAY
- LAST WEEK
- LAST MONTH
- രജനിയെ തല്ലിയതുകണ്ട് മദ്യപാനം നിർത്തി; അടിക്കടി സിനിമകൾ ഹിറ്റായതോടെ അഹങ്കാരം തലക്ക് പിടിച്ചു; മണിരത്നത്തിന് ഗെറ്റൗട്ട് അടിച്ചത് വിനയായി; റഹ്മാൻ തരംഗത്തിൽ അപ്രസക്തൻ; ഇപ്പോൾ കോപ്പിറൈറ്റ് വിവാദത്തിൽ കോടതിയിൽനിന്നും തിരിച്ചടി; ഇളയരാജ വീണ്ടും വിവാദത്തിൽ
- പ്രകാശ് ജാവദേക്കർ തന്നെയും ഇ പി ജയരാജനെയും കണ്ടിരുന്നു; ഒരേ ഒരു സീറ്റിൽ വിട്ടുവീഴ്ച ചെയ്താൽ ലാവ്ലിൻ കേസും സ്വർണക്കടത്ത് കേസും സെറ്റിൽ ചെയ്യാം എന്ന്ഉറപ്പുകൊടുത്തു; പക്ഷേ ആ ഡീൽ നടക്കാത്തത് ഇക്കാരണം കൊണ്ട്; വെളിപ്പെടുത്തലുമായി ടി ജി നന്ദകുമാർ
- ബിജെപിയിലേക്ക് പോകാൻ ചർച്ച നടത്തി സിപിഎം നേതാവ് ഇ പി ജയരാജനാണ്; ശോഭസുരേന്ദ്രൻ മുഖാന്തരം ചർച്ച നടന്നു; പാർട്ടിയിൽ നിന്ന് ഭീഷണി വപ്പോൾ ജയരാജൻ പിന്മാറി; ശോഭയും ഇ പിയും ചർച്ച നടത്തിയത് ഗൾഫിൽ വച്ചും; രാഷ്ട്രീയാരോപണം കടുപ്പിച്ച് കെ സുധാകരൻ; ഇപിയുടെ മറുപടി നിർണ്ണായകം
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- ആലത്തൂരിലെ ഇടത് സ്ഥാനാർത്ഥി കെ. രാധാകൃഷ്ണന്റെ അകമ്പടി വാഹനത്തിൽ നിന്ന് ആയുധം കണ്ടെത്തിയെന്ന് യു.ഡി.എഫ്; സി സി ടി വി ദൃശ്യങ്ങൾ പുറത്തുവിട്ടു; അക്രമം അഴിച്ചുവിടാനുള്ള ആസൂത്രിതമായ നീക്കത്തിന്റെ ഭാഗമെന്ന് രമ്യ ഹരിദാസ്; പ്രചാരണ ബോർഡുകൾ അഴിച്ചുമാറ്റാൻ ഉപയോഗിച്ച ആയുധങ്ങളാണെന്ന് സിപിഎം വിശദീകരണം
- പോളിങ് ഉദ്യോഗസ്ഥരുടെ നിയമന ഉത്തരവ് ചോർന്ന സംഭവം; കോന്നി താലൂക്ക് ഓഫീസിലെ എൽഡി ക്ലാർക്ക് യദുകൃഷ്ണനെ കലക്ടർ സസ്പെൻഡ് ചെയ്തു; പ്രിന്റ് അടിക്കാൻ കൊടുത്ത കോപ്പിയാണ് പുറത്തു പോയതെന്ന് വിശദീകരണം; ആന്റോയുടെ ആരോപണം ശരിയാകുമ്പോൾ
- സംസ്കരിച്ച എണ്ണ ഇറക്കുമതിയിലുള്ള ലൂപ് ഹോൾ വഴി യുക്രെയിനെതിരെയുള്ള യുദ്ധത്തിൽ റഷ്യയെ ബ്രിട്ടൻ സഹായിക്കുന്നു എന്ന ഡാറ്റ പുറത്ത്; റഷ്യൻ എണ്ണ എത്തുന്നത് ഇന്ത്യയും ചൈനയും തുർക്കിയും വഴി; ഇന്ത്യയ്ക്കുണ്ടായത് വൻ നേട്ടം
- അമ്മയും മകളും തമ്മിൽ കണ്ടപ്പോൾ വികാരനിർഭര നിമിഷങ്ങൾ; അൽപനേരം ഒരുമിച്ച് ചെലവഴിക്കാൻ അനുമതി നൽകി സനയിലെ ജയിൽ അധികൃതർ; നിമിഷപ്രിയയെ കണ്ടതിന്റെ ആശ്വാസത്തിലും സന്തോഷത്തിലും പ്രേമകുമാരി; തൊടുപുഴയിലെ വീട്ടിൽ പ്രാർത്ഥനയോടെ നിമിഷയുടെ മകൾ
- കുടുംബകലഹത്തെ തുടർന്ന് മക്കളെ പൂട്ടിയിട്ട ശേഷം ഭാര്യയെ പ്രവാസി വെട്ടിക്കൊന്നു തൂങ്ങി മരിച്ചു; സംഭവം വെൺമണി പുന്തലയിൽ
- കെ എസ് എഫ് ഇ ഉദ്യോഗസ്ഥയ്ക്കെതിരെ പരാതിപ്പെട്ട റിട്ട പൊലീസ് ഉദ്യോഗസ്ഥനെ ക്രൂരമായി മർദ്ദിച്ച് സിപിഎം ബ്രാഞ്ച് സെക്രട്ടറിയും സുഹൃത്തും; നിസ്സാര വകുപ്പിൽ കേസൊതുക്കി പൊലീസും; ഡാനിയൽ വർഗ്ഗീസിന് നേരിട്ടത് സമാനതകളില്ലാത്ത മർദ്ദനം
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- കൈവിലങ്ങിട്ടാൽ മതിൽ കയറാനാകില്ലെന്ന് പറഞ്ഞ പ്രതി; മതിൽ കയറിയാൽ ചാടിയോടാനുള്ള സാധ്യത കണ്ടെത്തിയ അന്വേഷകൻ; മതിലിലേക്ക് കയറ്റും മുമ്പ് അവിടെ ഒരുക്കിയൽ 'പൊലീസ് മതിൽ'! ബീഹാറി റോബിൻഹുഡ് എന്തിനും മിടിക്കില്ലെന്ന് തിരിച്ചറിഞ്ഞ ബ്രില്ലിയൻസ്; രാജ്കുമാർ എന്തുകൊണ്ട് 'സേതുരാമയ്യർ' ആയി? ഈ വീഡിയോ കാണം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- പൂരം നാളുകളിൽ വൻകിട ഹോട്ടലുകളിൽ പൊലീസ് സൗജന്യമായി മുറിയെടുത്തു; ഉന്നത ഉദ്യോഗസ്ഥരുടെ പേരുപറഞ്ഞ് ഓരോ ഹോട്ടലിലും രണ്ടും മൂന്നും മുറികൾ സൗജന്യമായി വാങ്ങി; പൂരത്തെ അറിയാവുന്ന ഉദ്യോഗസ്ഥരെ ഡ്യൂട്ടിയിലിൽ നിന്നും മാറ്റി; കമ്മീഷണറുടെ നിലപാടുകൾ സേനയ്ക്ക് കളങ്കമായി; തൃശൂർ പൂരത്തിൽ ഇന്റലിജൻസ് കണ്ടെത്തൽ ഇങ്ങനെ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- ഇന്ത്യയിൽ നിന്നും യുകെയിലേക്ക് കെയറർ വിസയിൽ തൊഴിലാളികൾ എത്തുന്നതിൽ ആശങ്കയുമായി ലോകാരോഗ്യ സംഘടന; കെയർ ഹോമുകളിൽ ഗുണനിലവാരമില്ലാത്ത സേവനത്തിനു സാധ്യതയെന്ന് ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റി മുന്നറിയിപ്പും; ഇന്ത്യക്കാർക്ക് വിസ നിഷേധിക്കാൻ മറ്റൊരു കാരണം കൂടി
- ഇസ്രയേൽ ഇറാന് ശക്തമായ തിരിച്ചടി നൽകിയത് ഒരീച്ച പോലും അറിയാതെ; മിസൈലുകളും ഡ്രോണുകളും റഷ്യൻ നിർമ്മിത എസ്-300 സംവിധാനത്തെ തകർത്തു; ആക്രമണം ഇറാൻ വ്യോമ പ്രതിരോധ സംവിധാനത്തെ പൂർണമായി കബളിപ്പിച്ചുകൊണ്ട്; ആക്രമണം നടന്നയിടത്ത് പൊടി പൊലുമില്ല കണ്ടുപിടിക്കാൻ
- സൗബിൻ സാഹിറിനെതിരെ മരട് പൊലീസ് ചുമത്തിയത് ഗൗരവതരമുള്ള വകുപ്പുകൾ; മരട് ഇൻസ്പെക്ടർ തയ്യാറാക്കിയ എഫ് ഐ ആറിലേത് അക്കൗണ്ട് വഴി പണം കൈമാറിയിട്ടും വഞ്ചിച്ചെന്ന ആരോപണം; ചുമത്തുന്നത് വഞ്ചനയും ക്രിമിനൽ ഗൂഢാലോചനയും; 'മഞ്ഞുമ്മൽ ബോയ്സ്' അറസ്റ്റിലാകാൻ സാധ്യത ഏറെ; ആ 47 കോടി തിരിച്ചു കൊടുക്കേണ്ടി വരും
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍