ശിവകുമാറിനെ വിട്ടൊരു കളിയില്ലെന്ന് ചെന്നിത്തല; അടൂർ പ്രകാശിനേയും ഭാരവാഹിയാക്കാൻ ഉറച്ച് ഗ്രൂപ്പ് ലീഡർ; കെസിയുടെ മനസ്സിലുള്ളത് അനിൽകുമാറിന്റെ പേരും; പുനഃസംഘടനയിൽ തെളിയുന്നത് ഐ ഗ്രൂപ്പിനുള്ളിലെ കലഹം; കെ മുരളീധരന്റെ വെടിപൊട്ടിക്കൽ ഭാരവാഹിയാകാൻ ആഗ്രഹിക്കുന്ന നേതാക്കളുടെ മനസ്സ് തിരിച്ചറിഞ്ഞ്; സ്ഥാനമൊഴിയാൻ സുധാകരനും കൊടിക്കുന്നിലിനും വിമുഖത; വിശാല ഐ ഗ്രൂപ്പ് പല വഴിക്ക്; 'ഒരാൾ ഒരു പദവി'യിൽ ചെന്നിത്തല നേരിടുന്നത് വമ്പൻ പ്രതിസന്ധി
മറുനാടൻ മലയാളി ബ്യൂറോ
തിരുവനന്തപുരം: മുഖ്യമന്ത്രി പദം ലക്ഷ്യമിട്ട് നീങ്ങുന്ന രമേശ് ചെന്നിത്തലയ്ക്ക് വെല്ലുവിളിയായി ഐ ഗ്രൂപ്പിൽ പാളയത്തി പട. കെപിസിസി പുനഃസംഘടന വൈകാൻ കാരണം ചെന്നിത്തലയുടെ നിലപാടാണെന്ന പരാതി ഐ ഗ്രൂപ്പിൽ വ്യാപകമാണ്. ഒരാൾക്ക് ഒരു പദവിയെന്ന നയം നടപ്പാക്കാനാണ് പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന് താൽപ്പര്യം. ഇതിന് ഉമ്മൻ ചാണ്ടിയും എ ഗ്രൂപ്പും പിന്തുണയ്ക്കുന്നു. എംഎൽഎമാർക്കും എംപിമാർക്കും കെപിസിസിയിൽ ഭാരവാഹിത്വം നൽകേണ്ടതില്ലെന്നാണ് വി എം സുധീരന്റേയും പക്ഷം. എന്നാൽ അടൂർ പ്രകാശ്, വി എസ്.ശിവകുമാർ, എ.പി.അനിൽ കുമാർ എന്നിവരെ ഭാരവാഹിയാക്കാനാണ് ചെന്നിത്തലയുടെ നീക്കം. ഇതിനെതിരെ ഐ ഗ്രൂപ്പിൽ കലാപം പൊട്ടിപുറപ്പെട്ടിട്ടുണ്ട്.
ഐ ഗ്രൂപ്പിന്റെ ഭാഗമായി കെപിസിസിയിൽ എത്താൻ ആഗ്രഹിച്ചവരെല്ലാം ചെന്നിത്തലയുമായി പിണക്കത്തിലാണ്. ഇതിനൊപ്പം കെസി വേണുഗോപാലും ചില നീക്കങ്ങൾ നടത്തുന്നു. കെപിസിസി വർക്കിങ് പ്രസിഡന്റ് സ്ഥാനത്തേക്ക് വി എസ് ശിവകുമാറിനെ കൊണ്ടു വരാനാണ് ചെന്നിത്തലയ്ക്ക് താൽപ്പര്യം. എന്നാൽ കെ പി അനിൽകുമാർ എന്ന മുൻ യൂത്ത് കോൺഗ്രസ് സംസ്ഥാന അധ്യക്ഷനെ വർ്ക്കിങ് പ്രസിഡന്റാക്കാനാണ് കെസിയുടെ കരുനീക്കം. മൂന്ന് വർക്കിങ് പ്രസിഡന്റുമാരാണ് കെപിസിസിക്കുള്ളത്. ഇതിൽ കെ സുധാകരനും കൊടിക്കുന്നിൽ സുരേഷിനും സ്ഥാനം ഒഴിയാനും മടിയാണ്. അന്തരിച്ച എംഐ ഷാനവാസിന്റെ സ്ഥാനത്തേക്കാണ് ശിവകുമാറും അനിൽകുമാറും മത്സരിക്കുന്നത്. ഇതിൽ ശിവകുമാർ എംഎൽഎയാണ്.
വി എസ് ശിവകുമാർ എൻ എസ് എസ് നോമിനിയെന്ന തരത്തിലാണ് ഭാരവാഹിയാകാൻ ശ്രമിക്കുന്നത്. എൻ എസ് എസുമായി ഏറെ അടുപ്പമുള്ള കെസി വേണുഗോപാൽ മറ്റൊരു പേര് നിർദ്ദേശിക്കുമ്പോൾ അത് മറ്റൊരു പ്രതിസന്ധിയാകുന്നു. കെപിസിസി പുനഃസംഘടനയുടെയും നിയമസഭാ ഉപതിരഞ്ഞെടുപ്പ് തയ്യാറെടുപ്പുകളുടെയും പ്രാരംഭ ചർച്ച കോൺഗ്രസ് സംസ്ഥാന നേതൃത്വം തിരക്കിട്ട് ആരംഭിച്ചിരുന്നു. പുനഃസംഘടന പെട്ടെന്ന് പൂർത്തിയാക്കാൻ രാഷ്ട്രീയകാര്യ സമിതി യോഗം തീരുമാനിച്ചതിനു പിന്നാലെ തന്നെ ഇതിനായി ചുമതലപ്പെടുത്തിയ ഉമ്മൻ ചാണ്ടി, രമേശ് ചെന്നിത്തല, മുല്ലപ്പള്ളി രാമചന്ദ്രൻ എന്നിവർ പ്രത്യേകമായി കൂടിയാലോചന നടത്തി. ഈ കൂടിയാലോചനയിലാണ് പുനഃസംഘടനയിൽ ശിവകുമാറിനെ വർക്കിങ് പ്രസിഡന്റാക്കണമെന്ന നിലപാടിൽ ചെന്നിത്തല ഉറച്ച് നിന്നത്. പുനഃസംഘടന ഇനിയും നീട്ടിക്കൊണ്ടുപോകാനാവില്ലെന്നു മുല്ലപ്പള്ളി വ്യക്തമാക്കി.
എന്നാൽ എംഎൽഎയായ ശിവകുമാറിനെ വർക്കിങ് പ്രസിഡന്റാക്കരുതെന്ന് ഉമ്മൻ ചാണ്ടിയും നിലപാട് എടുത്തു. ഇതോടെ മുല്ലപ്പള്ളി വെട്ടിലായി. ഇതിന് പിന്നാലെയാണ് ഐ ഗ്രൂപ്പിൽ വെടിപൊട്ടിയത്. കെ സി വേണുഗോപാൽ എഐസിസിയിൽ സംഘടനാ ജനറൽ സെക്രട്ടറിയാണ്. അതുകൊണ്ട് തന്നെ കെസിയെ തള്ളാനും കഴിയില്ല. ഹൈബി ഈഡൻ, അടൂർ പ്രകാശ് എന്നിവർക്കും കെപിസിസിയിൽ സ്ഥാനം ലഭിക്കണമെന്നാണ് ചെന്നിത്തലയുടെ ആഗ്രഹം,. ഇതോടെയാണ് ഐ ഗ്രൂപ്പിലെ തന്നെ ജനപ്രതിനിധികൾ അല്ലാത്ത നേതാക്കൾ പ്രതിഷേധവുമായി രംഗത്ത് വരുന്നത്. ചെന്നിത്തലയോട് എതിർപ്പുള്ളവർ കെസി വേണുഗോപാലുമായി അടുക്കുകയാണ്. കെ മുരളീധരനും പരസ്യമായി തന്നെ ചെന്നിത്തലയുടെ നീക്കത്തെ തള്ളി പറഞ്ഞു, അതൃപ്തി വ്യക്തമാക്കി കെ മുരളീധരൻ കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന് കത്ത് നൽകി. മുല്ലപ്പള്ളി രാമചന്ദ്രനും രമേശ് ചെന്നിത്തലയും ഉമ്മൻ ചാണ്ടിയും തമ്മിൽ കൂടിയാലോചിച്ച് സ്വന്തക്കാരെ തിരുകി കയറ്റുന്നത് അംഗീകരിക്കില്ലെന്നാണ് മുരളീധരൻ പറയുന്നത്.
നിങ്ങളുടെയൊക്കെ ഇഷ്ടത്തിനനുസരിച്ച് പുനഃസംഘടന പൂർത്തിയാക്കിക്കൊള്ളൂവെന്ന ധ്വനിയും മുരളിയുടെ കത്തിലുണ്ട്. നേരത്തെ ചില പേരുകൾ ഭാരവാഹിത്വത്തിനായി മുരളി നിർദ്ദേശിച്ചിരുന്നെങ്കിലും അംഗീകരിച്ചില്ല. ഇനിയാരെയും ഭാരവാഹികളായി നിർദ്ദേശിക്കുന്നില്ലെന്ന് മുരളീധരൻ കത്തിൽ വ്യക്തമാക്കി. എന്നാൽ ഐ ഗ്രൂപ്പിലെ പോരാണ് മുരളീധരന്റെ കത്തിന് പിന്നിലുള്ളതെന്ന് കോൺഗ്രസിൽ ഏവർക്കും അറിയാം. ജംബോ സമിതി വേണ്ടെന്നും 'ഒരാൾ ഒരു പദവി' എന്ന അടിസ്ഥാനത്തിൽ ഭാരവാഹികളെ തീരുമാനിക്കുമെന്നുമാണ് പുനഃസംഘടനയുടെ ആദ്യഘട്ടത്തിൽ അവകാശപ്പെട്ടത്. ഭാരവാഹികളുടെ എണ്ണം 21 ആയി ചുരുക്കി തയ്യാറാക്കിയ പട്ടികയാണ് മൂന്നുപേരും വീതംവയ്പായത്. ചെന്നിത്തല നൽകിയ ഐ ഗ്രൂപ്പ് നോമിനികളിലേറെയും ജനപ്രതിനിധികളാണ്. എ ഗ്രൂപ്പ് ജനപ്രതിനിധികളെ ഒഴിവാക്കി. എ കെ ആന്റണിയും കെ സി വേണുഗോപാലും നിർദ്ദേശിച്ച പേരുകളടങ്ങിയ ലിസ്റ്റാണ് മുല്ലപ്പള്ളി നൽകിയത്. ഇതോടെ ഒരാൾ ഒരു പദവി തത്വവും അട്ടിമറിക്കപ്പെട്ടുവെന്ന അവസ്ഥ വന്നു. ഇതിന് കാരണം ചെന്നിത്തലയാണെന്നാണ് ഐ ഗ്രൂപ്പിനുള്ളിലെ പൊതു വികാരം.
ജനപ്രതിനിധികളായവരെ പുനഃസംഘടനയിൽ പരിഗണിക്കുന്നതും വർക്കിങ് പ്രസിഡന്റ് സ്ഥാനം ഒഴിവാക്കി വൈസ് പ്രസിഡന്റ് സ്ഥാനം പുനഃസ്ഥാപിക്കുന്നതുമാണ് തർക്കവിഷയമായി നിന്നിരുന്നത്. ഒരാൾക്ക് ഒരു പദവിയെന്ന മുല്ലപ്പള്ളിയുടെ നിലപാടിനെ എ ഗ്രൂപ്പ് പിന്തുണച്ചപ്പോൾ പറ്റില്ലെന്ന നിലപാടിൽ ഐ ഗ്രൂപ്പ് ഉറച്ചുനിന്നു. പുനഃസംഘടന എത്രയും വേഗം തീർക്കുകയെന്ന ലക്ഷ്യത്തോടെ ഐ ഗ്രൂപ്പ് സമ്മർദത്തിന് നേതൃത്വം വഴങ്ങിയെന്നാണ് സൂചന. ഇതോടെയാണ് മുരളീധരൻ രംഗത്തുവന്നതും. വി എം സുധീരനടക്കമുള്ളവർ നിർദ്ദേശിച്ച പേരുകൾ തഴയപ്പെട്ടാൽ അവരും പരസ്യമായി രംഗത്തെത്തും. ഭാരവാഹികളെ നിശ്ചയിക്കാൻ കൂടിയാലോചന നടത്തിയില്ലെന്നും ചിലർ ഏകപക്ഷീയമായി തീരുമാനമെടുക്കുകയാണെന്നും കെ. മുരളീധരൻ കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രനു നൽകിയ കത്തിൽ പറയുന്നുണ്ട്.
രാഷ്ട്രീയ കാര്യസമിതിയിൽ പറഞ്ഞ കാര്യങ്ങൾ പോലും മുഖവിലയ്ക്കെടുത്തില്ലെന്നും മുരളീധരൻ വ്യക്തമാക്കി. മുൻ കെപിസിസി പ്രസിഡന്റായിട്ട് പോലും പുനഃസംഘടന സംബന്ധിച്ച് ഒരു കാര്യവും തന്നോട് ആലോചിച്ചിട്ടില്ല. രണ്ടോ മൂന്നോ പേർ ചേർന്നാണ് എല്ലാം തീരുമാനിക്കുന്നത്. ഭാരവാഹികളായി ഒരാളുടേയും പേരു നിർദ്ദേശിക്കാൻ ഇനിയില്ല. നിങ്ങൾക്ക് ഇഷ്ടമുള്ളതുപോലെ ചെയ്യാം. ഇക്കാര്യത്തിൽ തന്റെ അഭിപ്രായം ഇനി ആരും ചോദിക്കേണ്ടതില്ലെന്നുമാണ് മുരളീധരൻ പാർട്ടി നേതൃത്വത്തിന് നൽകിയ കത്തിലെ ഉള്ളടക്കം. മുരളീധരൻ നിർദ്ദേശിച്ച പേരുകൾക്കു പകരം മറ്റു ചിലരെ ഭാരവാഹികളാക്കിയതാണ് പ്രകോപനത്തിന് കാരണം. ജനപ്രതിനിധികളാകാനും ഭാരവാഹികളാകാനും ഒരേ നേതാക്കൾത്തന്നെ മതിയെങ്കിൽ മറ്റു നേതാക്കൾ എന്തിനെന്നാണ് മുരളീധരന്റ ചോദ്യം. ഇരട്ടപ്പദവി നൽകുന്നതിലുള്ള എതിർപ്പ് ചിലർ എ.കെ. ആന്റണിയെ അറിയിച്ചിട്ടുണ്ട്. അതേസമയം, എ ഗ്രൂപ്പ് ഭാരവാഹികളാക്കേണ്ടവരുടെ പട്ടിക നേതൃത്വത്തിനു നൽകികഴിഞ്ഞു.
ഒരാൾക്ക് ഒരു പദവി എന്ന നിബന്ധനയിൽ മുതിർന്ന നേതാക്കൾ ഭിന്നാഭിപ്രായം ഉയർത്തിയതോടെ കെപിസിസി പുനഃസംഘടന വഴിമുട്ടി. ജൂലൈ മാസം അവസാനത്തോടെ ഭാരവാഹികളെ പ്രഖ്യാപിക്കാനായിരുന്നു തീരുമാനിച്ചിരുന്നത്. പുനഃസംഘടന മുടങ്ങിയതോടെ കെപിസിസി ഭാരവാഹികളുടെ ദ്വിദിന ക്യാമ്പ് മാറ്റിവെക്കുകയും ചെയ്തിരുന്നു. ഒറ്റ പദവി ആശയത്തിന് എഐസിസി ജനറൽ സെക്രട്ടറി ഉമ്മൻ ചാണ്ടിയുടെ പിന്തുണ ലഭിച്ചെങ്കിലും രമേശ് ചെന്നിത്തല അംഗീകരിച്ചിട്ടില്ല.
Stories you may Like
- 2011ൽ ഉമ്മൻ ചാണ്ടി തനിക്ക് ഉപമുഖ്യമന്ത്രി പദവിയും റവന്യൂ മന്ത്രി സ്ഥാനവും വാഗ്ദാനം ചെയ്തിരുന്നു
- വീണ്ടും ചെന്നിത്തലയ്ക്ക് മുമ്പിൽ പിണറായി ക്ലീൻ ബൗൾഡ്!
- 'ക്ലിഫ് ഹൗസിൽ കുളിക്കുന്നത് പട്ടിയോ കുട്ടിയോ?' പരിഹസിച്ച് ചെന്നിത്തല
- ശരി തരൂരിനെ ഒതുക്കും, ഒഴിവാക്കും എന്നെല്ലാം പറഞ്ഞിട്ട് ഇപ്പോഴോ
- പുനഃസംഘടനയിൽ ചെന്നിത്തലയ്ക്ക് അതൃപ്തിയില്ല; വി ഡി സതീശൻ;
- TODAY
- LAST WEEK
- LAST MONTH
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- ഇറാൻ പ്രകോപനത്തിന് തിരിച്ചടിയുമായി ഇസ്രയേൽ; ഇറാന്റെ വടക്കൻ നഗരമായ ഇസ്ഫഹാനിലെ വിമാനത്താവളത്തിന് മിസൈൽ ആക്രമണം നടത്തി ഇസ്രയേൽ; ആക്രമണത്തിന പിന്നാലെ ഇറാനിൽ വിമാന സർവീസുകൾ പൂർണായും നിർത്തിവെച്ചു; ഇസ്രയേൽ ആക്രമണം അമേരിക്കയെ അറിയിച്ച ശേഷം
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- നേരെ വെളുക്കും മുമ്പേ ഇരുട്ടിന്റെ മറവിൽ, ഇസ്രയേൽ ലക്ഷ്യമിട്ടത് ഇറാന്റെ ആണവ കേന്ദ്രത്തെയോ? തിരിച്ചടിച്ചത് തങ്ങൾക്ക് നേരേ ഡ്രോണുകളും മിസൈലുകളും തൊടുത്തുവിടുന്ന ഇസ്ഫഹൻ നഗരത്തിലെ സൈനിക കേന്ദ്രത്തെ ലാക്കാക്കി എന്നും സംശയം
- വെച്ചൂച്ചിറയിലെ സൗമ്യയുടെ ആത്മഹത്യ: ഭർത്താവ് സുനിൽ കുമാറിനെതിരേ വീണ്ടും കേസ്; കൂട്ടുകാരന്റെ ഭാര്യ നൽകിയ പരാതിയിൽ ഭർത്താവും സുനിൽകുമാറും പ്രതികൾ; നടന്നത് ഭാര്യമാരെ വച്ചു മാറാനുള്ള നീക്കം; കൂടുതൽ അറസ്റ്റുണ്ടാകും
- ഷെയർ ചാറ്റിലൂടെ ഭാര്യമാരെ കാണിച്ച് ഇഷ്ടമായെങ്കിൽ 'ലൈംഗിക ബന്ധത്തിന്' അനുവാദം നൽകുന്നത് ആദ്യ മോഡൽ; 2021ൽ ആപ്പുമെത്തി; കായംകുളത്ത് നടത്തിയ 'പങ്കുവയ്ക്കൽ' ആദ്യ ഞെട്ടൽ; തൊടുപുഴയിൽ ഏഴു വയസ്സുകാരന്റെ കൊലയിലും ഭാര്യാ കച്ചവടം! വെച്ചൂച്ചിറയിലേത് 'ഗ്രാമീണ മോഡൽ'! വൈഫ് സ്വാപ്പിംഗിൽ കേരളം ഞെട്ടുമ്പോൾ
- പ്രമുഖ യൂടൂബർ സ്വാതി കെട്ടിടത്തിൽ നിന്ന് ചാടി ജീവനൊടുക്കി; സംഭവസമയം മുറിയിൽ ഉണ്ടായിരുന്ന സുഹൃത്തിനെ ചോദ്യം ചെയ്തു പൊലീസ്; ആത്മഹത്യയ്ക്ക് പിന്നിലെ കാരണം തേടി അന്വഷണം; സ്വാതി ഗോദര വ്ളോഗിങ് തുടങ്ങിയത് യുപിഎസ്സി പരീക്ഷാ പരിശീലനത്തിന് ഡൽഹിയിൽ എത്തിയ ശേഷം
- 'ഒറ്റക്ക് വഴിവെട്ടി വന്നവനെ കളിയാക്കുന്നോടോ പട്ടികളെ'; കോക്കസ്, ബെൽറ്റ്, ഗ്രൂപ്പിസം, ഫേവറേറ്റിസം, നെപ്പോട്ടിസം'; അതിഥി താരമായി എത്തി അവധിക്കാലം തൂക്കി ഈ യുവനടൻ; ഗോഡ്ഫാദർമാർ ആരുമില്ലാതെ ഒറ്റക്ക് കയറിവന്നവൻ; 'വർഷങ്ങൾക്കുശേഷം' ന്യൂജൻ സൂപ്പർസ്റ്റാർ തിരിച്ചുവരുമ്പോൾ
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- വീട്ടിലെ വോട്ടിൽ ബാഹ്യ ഇടപെടൽ; കാസർകോട് മണ്ഡലത്തിലെ കല്യാശ്ശേരിയിൽ 92കാരിക്ക് വേണ്ടി വോട്ടു ചെയ്തത് സിപിഎം നേതാവ്; സിപിഎം ബൂത്ത് ഏജന്റായ ഗണേശൻ വോട്ടു ചെയ്തതിൽ പരാതി: പോളിങ് ഉദ്യോഗസ്ഥരെ സസ്പെന്റ് ചെയ്തു വരാണാധികാരി
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
- ക്ഷേമപെൻഷൻ യഥാസമയം കൊടുക്കാൻ കഴിഞ്ഞില്ലെങ്കിൽ തിരിച്ചടിയെന്ന് വിലയിരുത്തൽ; പണം കണ്ടെത്താൻ സഹകരണ ബാങ്കുകളിൽ നിന്ന് 2000 കോടി കടമെടുക്കാൻ സർക്കാർ; 9.1 ശതമാനം പലിശയിൽ കടമെടുപ്പ്; ഒന്ന വർഷത്തിനുള്ളിൽ സഹകരണ ബാങ്കുകളെ സമീപിക്കുന്നത് ഇത് മൂന്നാം വട്ടം
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- വ്യാഴാഴ്ച പ്രാർത്ഥനയ്ക്ക് പോയിരുന്ന ജെസ്നയെ കാണാതായതും വ്യാഴാഴ്ച; ആരാധനാ സ്ഥലം കണ്ടെത്തിയെന്ന് അച്ഛൻ; രഹസ്യ സുഹൃത്തിന്റെ ഫോട്ടോയും കുടുംബം കണ്ടെത്തി! സിബിഐ സഞ്ചരിക്കാത്ത വഴികളിലൂടെ പോയ അച്ഛന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളോ? ജെസ്നയ്ക്ക് സംഭവിച്ചത് എന്ത്?
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍