കയറിനു വിപണിയില്ലാത്ത കസാഖിസ്ഥാനിലേക്കുള്ള അടൂർ പ്രകാശിനൊപ്പമുള്ള വിദേശ യാത്രകൾ വിവാദമായി; മന്ത്രി കടകംപള്ളിയും റാണി ജോർജും നടത്തിയ ലണ്ടൻ ട്രിപ്പുകൾ പാഴും; എന്നിട്ടും യാത്രാ മോഹം തീരാതെ ടൂറിസം സെക്രട്ടറി; തെരഞ്ഞെടുപ്പ് കാലത്തെ വിദേശയാത്രയും ഖജനാവിന് നഷ്ടം; ഫ്രാൻസിലുള്ള ഐഎഎസുകാരിക്ക് മടങ്ങിവരാൻ കത്ത് നൽകി ചീഫ് സെക്രട്ടറി; റാണി ജോർജ് ഐഎഎസിന്റെ മറ്റൊരു വിദേശയാത്രയ്ക്കും പറയാനുള്ളത് നഷ്ടക്കണക്ക് മാത്രം
മറുനാടൻ മലയാളി ബ്യൂറോ
തിരുവനന്തപുരം: തെരഞ്ഞെടുപ്പ് അടുത്തിരിക്കെ വിദേശയാത്രയ്ക്കുപോയ ടൂറിസം സെക്രട്ടറി റാണി ജോർജിനെ മടക്കിവിളിച്ചു. അനുവാദം വാങ്ങാതെ പോയതിനാലും തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം നിലനിൽക്കുന്നതിനാലുമാണ് നടപടി. റാണി ജോർജിന്റെ പല വിദേശയാത്രകളും വിവാദമുണ്ടാക്കിയിരുന്നു. സർക്കാരിന് ഗുണമില്ലാത്ത യാത്രകളാണ് സെക്രട്ടറി നടത്തുന്നതെന്നായിരുന്നു ആരോപണം. ഇതുമായി ബന്ധപ്പെട്ട് വിജിലൻസ് കേസു പോലും ഉണ്ടായി. എന്നാൽ തെളിവുകളുടെ അഭാവത്തിൽ വെറുതെ വിടുകയും ചെയ്തു. ഈയിടെ മന്ത്രി കടകംപള്ളി സുരേന്ദ്രനൊപ്പം നടത്തിയ ബ്രിട്ടൺ യാത്രയും കേരളത്തിന് ഗുണമുണ്ടാക്കുന്നതായിരുന്നില്ല. ഇതിന് പിന്നാലെയാണ് പുതിയ വിവാദം ഉണ്ടാകുന്നത്.
പാരീസിൽ ഉച്ചകോടിയിൽ പങ്കെടുക്കുന്നതിനായാണ് ഇത്തവണ റാണി ജോർജ് പോയത്. 45 ദിവസം മുന്‍പ് റാണി ജോർജിന് സർക്കാർ വിദേശയാത്രയ്ക്ക് അനുമതി നൽകിയിരുന്നു. ഇതിനുശേഷമാണ് തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം നിലവിൽവന്നത്. ഇതോടെ സർക്കാരിന്റെ അനുമതിക്ക് സാധുത നഷ്ടമായി. തെരഞ്ഞെടുപ്പ് പ്രഖ്യാപിക്കപ്പെട്ടാൽ ഐഎഎസ് ഉദ്യോഗസ്ഥർ അടിയന്തര സാഹചര്യത്തിൽ മാത്രമേ യാത്ര നടത്താവൂ എന്നു ചട്ടമുണ്ട്. ഈ സാഹചര്യത്തിൽ വിദേശ യാത്ര നടത്താൻ റാണി ജോർജ് ചീഫ് സെക്രട്ടറിയുടെ അനുമതി തേടേണ്ടിയിരുന്നു. പക്ഷേ, ഇതുണ്ടായില്ല. ഇതേതുടർന്നാണ് റാണി ജോർജിനെ മടക്കിവിളിക്കാൻ ചീഫ് സെക്രട്ടറി തീരുമാനിച്ചത്. ഇത് സംബന്ധിച്ച് പൊതുഭരണ വകുപ്പിന് ചീഫ് സെക്രട്ടറി നിർദ്ദേശം നൽകി. മടങ്ങിവരാനുള്ള നിർദ്ദേശം റാണി ജോർജിനു കൈമാറാൻ ഫ്രാൻസിലെ ഇന്ത്യൻ എംബസിയോടു പൊതുഭരണ വകുപ്പ് ആവശ്യപ്പെട്ടു. ഇതോടെ റാണി ജോർജ് മടങ്ങി വരും.
പാരീസിലേക്കുള്ള യാത്ര ചെലവുകൾ കൊണ്ട് സർക്കാരിന് ഒരു ഗുണവുമില്ല. അങ്ങോട്ടുമിങ്ങോട്ടുമുള്ള വിമാന യാത്രാക്കൂലിയും മറ്റ് ചെലവുകളും ഖജനാവിൽ നിന്ന് തന്നെ നൽകും. അങ്ങനെ പാരീസിൽ പോയതു കൊണ്ട് സർക്കാരിന് ഗുണമില്ലെങ്കിലും ഖജനാവ് നഷ്ടം ഉറപ്പായിട്ടുണ്ട്. ഈ തുക റാണി ജോർജിൽ നിന്ന് ഈടാക്കണമെന്ന ആവശ്യവും ശക്തമാണ്. എന്നാൽ ഇതിന് വകുപ്പില്ല. അതുകൊണ്ട് തന്നെ ഖജനാവിൽ നിന്ന് തന്നെ പണം നൽകും. ഫലത്തിൽ റാണി ജോർജിന്റെ പാരീസ് യാത്ര കേരളത്തിന് നൽകുന്നത് ഖജനാവ് നഷ്ടം മാത്രമാണ്.
യുഡിഎഫ് സർക്കാരിന്റെ കാലത്തും റാണി ജോർജിന്റെ യാത്രകൾ വിവാദത്തിലായിരുന്നു. കയർ ഉത്പന്നങ്ങൾക്ക് വിപണി കണ്ടെത്താനെന്ന പേരിൽ അന്നത്തെ മന്ത്രി അടൂർ പ്രകാശും കയർ പ്രിൻസിപ്പൽ സെക്രട്ടറിയായിരുന്ന റാണി ജോർജും ഉദ്യോഗസ്ഥരും ഉൾപ്പെട്ട സംഘം വിദേശത്ത് ചുറ്റിയടിച്ചതിനെതിരെ വിജിലൻസ് അന്വേഷണം നടത്തിയിരുന്നു. കോടതി നിർദ്ദേശ പ്രകാരമാണ് എഫ്ഐആർ രജിസ്റ്റർ ചെയ്ത് കേസ് അന്വേഷണം. അഴിമതിയില്ലെന്ന വിജിലൻസിന്റെ ക്വിക്ക് വെരിഫിക്കേഷൻ റിപ്പോർട്ട് തള്ളിയതു കൊണ്ട് തന്നെ വ്യക്തമായ അന്വേഷണം വിജിലൻസിന് നടത്തി. പിന്നീട് ഈ കേസിൽ റാണി ജോർജ് കുറ്റവിമുക്തയാകുകയും ചെയ്തു. സർക്കാർ തുക വകമാറ്റി വിദേശയാത്ര നടത്തിയെന്നുകാട്ടി പൊതുപ്രവർത്തകനായ സുധാകരൻ തിരുവനന്തപുരം വിജിലൻസ് കോടതിയിൽ പരാതി നൽകിയത്.
മന്ത്രിയും പരിവാരങ്ങളും വിദേശത്ത് ചുറ്റിയടിച്ചത് കയർ മാർക്കറ്റിങ് കൺസോർഷ്യം രൂപീകരിക്കാനായി മാറ്റിവച്ച തുക ഉപയോഗിച്ചാണെന്ന് ഹർജിക്കാരൻ ആരോപിച്ചിരുന്നു. 25ൽപരം രാജ്യങ്ങൾ ഇവർ സഞ്ചരിച്ചതായാണ് പരാതിയിൽ പറയുന്നത്. മിക്ക യാത്രകളും നടത്തിയത് അടൂർ പ്രകാശും റാണി ജോർജും രണ്ടു ഉദ്യോഗസ്ഥരും ചേർന്നാണ്. കയറിന് വിപണിയില്ലാത്ത കസാക്കിസ്ഥാൻ ഉൾപ്പെടെയുള്ള രാജ്യങ്ങളും സംഘം സന്ദർശിച്ചു. 10 ലക്ഷത്തിന് മുകളിലാണ് ഓരോ യാത്രയ്ക്കും ശരാശരി ചെലവഴിച്ചത്. ചില രാജ്യങ്ങൾ സന്ദർശിക്കുന്നതിനായി 60 ലക്ഷം രൂപവരെ ചെലവഴിച്ചു. അനധികൃതമായുള്ള ഈ കാശ് ചെലവാക്കലാണ് പ്രശ്നമാകുന്നത്. മതിയായ അനുമതിയില്ലാതെയാണ് ഈ യാത്രകളെന്നതാണ് പരാതി. എന്നാൽ എല്ലാ അനുമതിയും ഉണ്ടെന്നായിരുന്നു കണ്ടെത്തൽ. സർക്കാർ മാറി ഇടതുപക്ഷം വന്നപ്പോഴും റാണി ജോർജിന്റെ വിദേശയാത്രകൾ വിവാദമായി.
കേരളത്തിൽ വിനോദ സഞ്ചാരികളെ എത്തിക്കാൻ പോയവർഷം കേരള ടൂറിസം മന്ത്രി കടകംപളി സുരേന്ദ്രൻ പലവട്ടമാണ് ലണ്ടനിൽ എത്തിയത്. പലപ്പോഴും ആ വകയിൽ ഓക്സ്ഫോർഡ് ഉൾപ്പെടെയുള്ള സ്ഥലങ്ങളും ചുറ്റിക്കറങ്ങി. പലപ്പോഴും മന്ത്രി സംഘത്തിൽ വകുപ്പ് ഉദ്യോഗസ്ഥരായ റാണി ജോർജ്, വി വേണു, ബാലകിരൺ എന്നിവരടങ്ങിയ വൻസംഘം തന്നെ ഇടം പിടിക്കുകയൂം ചെയ്തിരുന്നു. വേൾഡ് ട്രാവൽ മാർട്ട് അടക്കമുള്ള വേദികളിൽ ലക്ഷങ്ങൾ പൊടിച്ചാണ് കേരള സംഘം ഇടം പിടിച്ചത്. പ്രളയ നാടിന്റെ നഷ്ടമൊന്നും മന്ത്രി സംഘത്തിന്റെ കറക്കത്തിന് കരണമായില്ല. പ്രളയം മൂലം അടുത്ത രണ്ടു വർഷത്തേക്ക് സഞ്ചാരികളെ പ്രതീക്ഷിക്കേണ്ട എന്ന ഔദ്യോഗിക ഉപദേശം ലഭിച്ചിട്ടും വിദേശത്തു കറങ്ങാൻ അതൊന്നും മന്ത്രിക്കും സംഘത്തിനും തടസമായതുമില്ല. എന്നാൽ ഈ സന്ദർശനം കൊണ്ടൊന്നും ഉദ്ദേശിച്ച ബ്രിട്ടീഷ് സഞ്ചാരികളുടെ മനസ്സിൽ കാര്യമായ മാറ്റം ഉണ്ടാക്കാൻ ആയില്ലെന്നതാണ് സത്യം. വിപരീത ഫലം ഉണ്ടാക്കാൻ കാരണമായ അനേകം കാര്യങ്ങൾ സംഭവിച്ചു കൊണ്ടിരിക്കുന്നു എന്നതാണ് ഇപ്പോൾ കേരള ടൂറിസം നേരിടുന്ന പ്രധാന പ്രതിസന്ധിയും.
പ്രതിവർഷം കേരളത്തിന് ആറു ലക്ഷം സഞ്ചാരികളെ സമ്മാനിക്കുന്ന ബ്രിട്ടീഷ് സന്ദർശക സംഘത്തിൽ നിന്നും ഇത്തവണ കാര്യമായ ഒലിച്ചുപോക്ക് ഉണ്ടായിട്ടുണ്ട്. അതിനു ആക്കം നൽകും വിധം പ്രമുഖ മാധ്യമ പ്രവർത്തകയായ ജെന്നി മാരിയെ പോലുള്ളവർ തുടർച്ചയായി ഇന്ത്യ സന്ദർശനത്തിന്റെ കയ്പ് നിറഞ്ഞ അനുഭവങ്ങളും ലക്ഷക്കണക്കിന് വായനക്കാരുള്ള മാധ്യമങ്ങളിലൂടെ പുറത്തു വിട്ടതുമാണ്. കേരളത്തിൽ നിന്നും ടൂറിസം രംഗത്തിന്റെ പ്രചാരം നൽകാൻ എത്തുന്ന മന്ത്രി സംഘം ആയിരം വട്ടം വന്നു പോകുന്നതിന്റെ നൂറിരട്ടി ഫലം ചെയ്യുന്നതാണ് ജെന്നിയെ പോലുള്ളവർ നടത്തുന്ന നെഗറ്റീവ് റിവ്യൂകൾ. എന്നാൽ ഇത്തവണ ആ പതിവൊക്കെ തെറ്റിയിരിക്കുകയാണ്. കേരളത്തെ വേൾഡ് ട്രാവൽ മാർട്ടിന്റെ ഉത്തരവാദിത്ത ടൂറിസം ലിസ്റ്റിൽ എത്തിച്ചിട്ടും അസോസിയേഷൻ ഓഫ് ബ്രിട്ടീഷ് ട്രാവൽ ഏജൻസി ലിസ്റ്റിൽ നിന്നും കേരളം പുറത്തായിരിക്കുന്നു. കഴിഞ്ഞ വർഷം നിർബന്ധമായും സന്ദർശിച്ചിരിക്കേണ്ട 12 സ്ഥലങ്ങളുടെ കൂട്ടത്തിൽ കേരളത്തെ ഉൾപ്പെടുത്തിയ എ ബി ടി എ ഇത്തവണ മുൻഗണന ലിസ്റ്റിൽ നിന്നും കേരളത്തെ തഴഞ്ഞിരിക്കുകയാണ്. വേൾഡ് ട്രാവൽ മാർട്ടിൽ എത്തിയപ്പോൾ മന്ത്രിയും കൂട്ടരും നടത്തിയ ലോബിയിങ് ഒന്നും ഏറ്റില്ലെന്നു ചുരുക്കം.
- TODAY
- LAST WEEK
- LAST MONTH
- രാത്രിയിൽ മഠത്തിൽ വരവ് പഞ്ചവാദ്യം നടക്കുന്നതിനിടെ നടുവിലാൽ ഭാഗത്തു പൊലീസ് ബാരിക്കേഡ് വച്ച് എഴുന്നള്ളിപ്പ് തടഞ്ഞത് പ്രകോപനമായി; നടുവിലാലിലെ പൂരപ്പന്തലിന്റെ ലൈറ്റ് അണച്ചു തിരുവമ്പാടി ദേവസ്വം; ഇരുട്ടിന്റെ ഭംഗിയിൽ ഇത്തവണ പൂര വെടിക്കെട്ട് നടന്നില്ല; തൃശൂരിൽ നാടകീയതകൾ; പൂരത്തിലുണ്ടായത് ചരിത്രത്തിലെ ആദ്യ സംഭവം
- വെടിക്കെട്ട് കമ്മറ്റിക്കാരെ പോലും മൈതാനത്ത് അനുവദിക്കാത്ത കമ്മീഷണർ; തിരുവമ്പാടിയുടെ പ്രതിഷേധത്തിന് പിന്നാലെ ദേശക്കാരും കമ്മീഷണറും തമ്മിൽ തർക്കം; നായ്ക്കനാലിൽ ലാത്തി വീശൽ; പൊലീസിനെതിരെ ഗോ ബാക്ക് വിളികൾ; രാത്രിയിലെ പൂരക്കാഴ്ചകൾ വഴിതെറ്റിയ 2024; മഠത്തിൽ വരവ് നിർത്തിയത് സർക്കാരിനും തിരിച്ചടി
- ജെസ്നയുടെ രക്തം പുരണ്ട വസ്ത്രങ്ങൾ വീട്ടിൽനിന്ന് ശേഖരിച്ചത് ഡിവൈഎസ്പിയായിരുന്ന ചന്ദ്രശേഖരനും സിവിൽ പൊലീസ് ഓഫിസർ ലിജുവും; ആൻഡ്രോയിഡ് ഫോണിൽ നിന്നും മാച്ച നമ്പരുകൾ കണ്ടെത്തണം; ആ 60,000 രൂപയിലും അസ്വാഭാവികത; കൂടുതൽ വെളിപ്പെടുത്തലുമായി അച്ഛൻ; ജെസ്നാ കേസിൽ ദുരൂഹത മാറുന്നില്ല
- 'ഒറ്റക്ക് വഴിവെട്ടി വന്നവനെ കളിയാക്കുന്നോടോ പട്ടികളെ'; കോക്കസ്, ബെൽറ്റ്, ഗ്രൂപ്പിസം, ഫേവറേറ്റിസം, നെപ്പോട്ടിസം'; അതിഥി താരമായി എത്തി അവധിക്കാലം തൂക്കി ഈ യുവനടൻ; ഗോഡ്ഫാദർമാർ ആരുമില്ലാതെ ഒറ്റക്ക് കയറിവന്നവൻ; 'വർഷങ്ങൾക്കുശേഷം' ന്യൂജൻ സൂപ്പർസ്റ്റാർ തിരിച്ചുവരുമ്പോൾ
- ഷെയർ ചാറ്റിലൂടെ ഭാര്യമാരെ കാണിച്ച് ഇഷ്ടമായെങ്കിൽ 'ലൈംഗിക ബന്ധത്തിന്' അനുവാദം നൽകുന്നത് ആദ്യ മോഡൽ; 2021ൽ ആപ്പുമെത്തി; കായംകുളത്ത് നടത്തിയ 'പങ്കുവയ്ക്കൽ' ആദ്യ ഞെട്ടൽ; തൊടുപുഴയിൽ ഏഴു വയസ്സുകാരന്റെ കൊലയിലും ഭാര്യാ കച്ചവടം! വെച്ചൂച്ചിറയിലേത് 'ഗ്രാമീണ മോഡൽ'! വൈഫ് സ്വാപ്പിംഗിൽ കേരളം ഞെട്ടുമ്പോൾ
- ഷർട്ടും അടിവസ്ത്രവും മാത്രം ധരിച്ച് അവശനായി ഓടി വരുന്നത് കണ്ട് ഞെട്ടി; കാൽക്കലേക്ക് വീണ യുവാവിന്റെ മുഖത്തും ശരീരത്തിലും ചോര; വായും മുഖവും ആസിഡ് ഒഴിച്ച് പൊള്ളിച്ച നിലയിൽ; മണിമല പൊന്തൻപുഴ വനത്തിൽ വച്ച് വധശ്രമത്തിൽ നിന്ന് ഓടി രക്ഷപ്പെട്ട യുവാവിന് രക്ഷകരായി തിരഞ്ഞെടുപ്പ് നിരീക്ഷക സംഘം
- എറണാകുളം-അങ്കമാലി അതിരൂപതയിൽ ജനാഭിമുഖമല്ലാത്ത മറ്റൊരു കുർബാന രീതിയും സാധ്യമല്ല; ഏകീകൃത കുർബാന ആവശ്യപ്പെടുന്നത് ഒറ്റപ്പെട്ട ചില വ്യക്തികൾ മാത്രം; ആരാധനക്രമ കാര്യങ്ങളിൽ കോടതികൾക്കു ഇടപെടാൻ പറ്റുകയില്ല; കേസുകളെ വൈദികർ ഭയപ്പെടുന്നില്ലെന്നും വൈദികയോഗം
- വർക്കലക്കാരൻ ഐടി എൻജിനീയർക്ക് വധു കസാഖ്സ്ഥാനിൽ നിന്ന്: വിവാഹം നടന്നത് ശിവഗിരിയിൽ: മൂന്നു വർഷം നീണ്ട പ്രണയത്തിന് സാഫല്യം; വധുവിന്റെ അച്ഛനും അമ്മയും അനുഗ്രഹം ചൊരിഞ്ഞത് ഓൺലൈനിൽ തൽസമയം
- മതംവിട്ട സ്ത്രീകൾ സധൈര്യം സംസാരിക്കുന്നു; ഒപ്പം മുതിന്ന യുക്തിവാദികളെ ആദരിക്കലും; മതരഹിതരുടെ കുടുംബ സംഗമത്തിനൊരുങ്ങി കോഴിക്കോട്
- 'അപ്പുവിന്റെ അച്ഛനാണ് ഞാൻ'! വർഷങ്ങൾക്കു ശേഷം കുടജാദ്രിയുടെ മുകൾത്തട്ടിൽ മോഹൻലാൽ; യാത്രയ്ക്കിടെ കൊടുങ്കാട്ടിൽ വഴിതെറ്റി; അറിഞ്ഞ ലാലേട്ടനെക്കാൾ എത്ര വലുതാണ് അറിയപ്പെടാത്ത ലാലേട്ടൻ; തിരക്കഥാകൃത്തായ രാമാനന്ദിന്റെ കുറിപ്പ്
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- വ്യാഴാഴ്ച പ്രാർത്ഥനയ്ക്ക് പോയിരുന്ന ജെസ്നയെ കാണാതായതും വ്യാഴാഴ്ച; ആരാധനാ സ്ഥലം കണ്ടെത്തിയെന്ന് അച്ഛൻ; രഹസ്യ സുഹൃത്തിന്റെ ഫോട്ടോയും കുടുംബം കണ്ടെത്തി! സിബിഐ സഞ്ചരിക്കാത്ത വഴികളിലൂടെ പോയ അച്ഛന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളോ? ജെസ്നയ്ക്ക് സംഭവിച്ചത് എന്ത്?
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- ഇനി യുദ്ധത്തിനില്ല, ആക്രമിച്ചാൽ തിരിച്ചടിക്കും, ആക്രമണ വിവരം അമേരിക്കയെ അറിയിച്ചിരുന്നു; ഇറാനെ ലക്ഷ്യം വച്ചാൽ അമേരിക്കയുടെ താവളങ്ങൾ ലക്ഷ്യമിടും; മിസൈൽ ആക്രമണത്തിനെതിരെ ലോകരാജ്യങ്ങൾ ഒരുമിച്ചതോടെ ഇറാൻ ആകെ പെട്ട അവസ്ഥയിൽ; ഇസ്രയേൽ തിരിച്ചടി എങ്ങനെയാകും എന്ന ആശങ്കയിൽ ലോകം
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍