തകർന്നടിഞ്ഞ് വ്യാപാര സ്ഥാപനങ്ങളും വീടുകളും; ചെളിയടിഞ്ഞ് റോഡുകൾ; മൂക്കു തുളയ്ക്കുന്ന പൊടിയും ദുർഗന്ധവും; സൂക്ഷിച്ച് സഞ്ചരിച്ചില്ലെങ്കിൽ തെന്നി വീഴും; വൈദ്യുതി എത്താതെ ഇനിയും വീടുകൾ; പ്രളയം റാന്നിയെ അരനൂറ്റാണ്ട് പിന്നോട്ടടിച്ചു; പുനർ നിർമ്മാണത്തിന് അഞ്ചു വർഷമെങ്കിലും വേണ്ടി വരും; സർവ്വവും നശിച്ച് ആത്മഹത്യയുടെ വക്കിൽ വ്യാപാരികൾ; ഷട്ടറുകൾ ഉപേക്ഷിച്ച് പോയവരും നിരവധി; പ്രളയം തകർത്തെറിഞ്ഞ നഗരത്തെ കൈവിട്ട് മാധ്യമങ്ങളും: റാന്നിയിലെ നടുക്കുന്ന കാഴ്ച്ചകളിലൂടെ ഒരു സഞ്ചാരം
ശ്രീലാൽ വാസുദേവൻ
പത്തനംതിട്ട: പമ്പ നദിയിലെ മഹാപ്രളയം ശരിക്കും കശക്കിയെറിഞ്ഞത് പമ്പാ മണൽപ്പുറത്തെയും റാന്നിയെയുമാണ്. മനുഷ്യവാസ കേന്ദ്രമായ റാന്നി ഇന്നൊരു മരുപ്പറമ്പാണ്. പ്രളയം ഏറ്റവുമധികം നക്കിത്തുടച്ചതും റാന്നിയെയാണ്. രണ്ടാം ദിവസം റാന്നിയിൽ നിന്ന് പ്രളയജലം ഇറങ്ങി. അതോടെ മാധ്യമശ്രദ്ധയും ഇവിടെ നിന്നൊഴുകിപ്പോയി. പ്രളയാനന്തര റാന്നിയെ മാധ്യമങ്ങൾ കാണുന്നില്ല. അതു കൊണ്ടു തന്നെ അതിഭീകരമായ ഈ നാടിന്റെ അവസ്ഥ പുറംലോകം അറിയുന്നുമില്ല. അതു പറയേണ്ട രാജു ഏബ്രഹാം എംഎൽഎ പിണറായിയെ ഭയന്ന് മൗനം അവലംബിക്കുന്നു. അതിദയനീയമായ കാഴ്ചയാണ് റാന്നിയിലെത്തിയാൽ കാണാൻ കഴിയുക. ചെളിയടിഞ്ഞ റോഡുകൾ, വ്യാപാരികൾ ഉപേക്ഷിച്ചു പോയ സ്ഥാപനങ്ങൾ. ചെളിയടിഞ്ഞ് ഇനിയും കയറി താമസിക്കാൻ കഴിയാത്ത വിധമുള്ള വീടുകൾ. ശുദ്ധജലവും വൈദ്യുതിയും കിട്ടാക്കനി. റാന്നിയിൽ ശരിക്കും ലോകം അവസാനിച്ചുവെന്ന് പറയാം. മരണസംഖ്യ ഏറിയില്ല എന്നതു മാത്രം ഏക ആശ്വാസം. എന്നാൽ, നഷ്ടത്തിന്റെയും ദുരിതത്തിന്റെയും കഥകൾ പറയാൻ കഴിയുന്നതിനും അപ്പുറമാണ്.
ഒറ്റ പ്രളയം കൊണ്ട് അരനൂറ്റാണ്ട് പിന്നിലേക്ക് പോയിരിക്കുകയാണ് റാന്നി. പ്രളയം ബാധിക്കാത്ത ഒരു മേഖലയും റാന്നിയിൽ ഇല്ല. വ്യാപാര സ്ഥാപനങ്ങൾ, പെട്രോൾ പമ്പുകൾ, വീടുകൾ എന്നിവയെല്ലാം അടഞ്ഞു കിടക്കുന്നു. ചെളിമൂടി കിടക്കുന്ന റോഡുകൾ. പ്രളയം അടയാളപ്പെടുത്തിയ വമ്പൻ കെട്ടിടങ്ങൾ...അങ്ങനെ നീളുന്നു റാന്നിയുടെ ദുരിത കാഴ്ചകൾ. കേട്ടറിവു മാത്രമുള്ള ദുരന്തം നേരിട്ട് അനുഭവിച്ചറിഞ്ഞ ഞെട്ടലിലാണ് റാന്നി നിവാസികൾ. ഓർമയിൽ പോലും സൂക്ഷിക്കാൻ ആഗ്രഹിക്കാത്ത ദുരിത ദിനങ്ങളിൽ നിന്നും ഈ നാടിന്റെ മോചനം ഇനി എത്രയോ കാതം അകലെയാണെന്നതാണ് വാസ്തവം.
മലയോരമേഖലയുടെ റാണിയായി വിലസിയിരുന്ന റാന്നിയുടെ അഭിമാനവും ആശ്രയവും എല്ലാമായിരുന്നു പമ്പാനദി. താലൂക്കിലെ ഭൂരിപക്ഷം പഞ്ചായത്തുകളിലും നേരിട്ടുള്ള സാന്നിധ്യം കൊണ്ട് അനുഗ്രഹിച്ചു വന്ന പമ്പാനദി കഴിഞ്ഞ 14 ന് നേരം ഇരുണ്ടു വെളുത്തപ്പോൾ റാന്നി എന്ന പ്രദേശത്തെ നക്കിത്തുടച്ചു. സ്വാതന്ത്ര്യദിനത്തിൽ പുലർച്ചെ റാന്നിയുടെ രണ്ടാം ദുരന്തം പൂർത്തിയാകുകയായിരുന്നു. 1996 ജൂലായ് 29 ന് പകൽ പുനലൂർ -മൂവാറ്റുപുഴ സംസ്ഥാന പാതയിലെ വലിയപാലം അപ്രതീക്ഷിതമായി പമ്പാനദിയിലേക്കു തകർന്നു വീണപ്പോൾ മാത്രമാണ് റാന്നി നിവാസികൾ ഇതിനു മുമ്പ് ഇത്രമേൽ ഞെട്ടിയത്. അവിശ്വസനീയമായ ആ വാർത്ത നേരിൽ കണ്ട ശേഷമാണ് ഏവരും ബോധ്യപ്പെട്ടത്. പിന്നീട് മാസങ്ങളോളം റാന്നിയിലെ ജനങ്ങൾ യാത്രാ ബുദ്ധിമുട്ടിലായിരുന്നു.
എന്തിനും ഏതിനും റാന്നി ടൗൺ മേഖലയിലെ അങ്ങാടി, പഴവങ്ങാടി, താലൂക്കാസ്ഥാനത്തെ റാന്നി എന്നീ പഞ്ചായത്തുകളുമായി പരസ്പരം ബന്ധപ്പെട്ടു കഴിഞ്ഞു വന്ന ജനങ്ങൾക്ക് റാന്നി വലിയ പാലം തകർന്നതോടെ യാത്രാ ക്ലേശം രൂക്ഷമായി. പാലത്തിന്റെ തകർച്ച മേഖലയുടെ വികസനം പതിറ്റാണ്ടുകളാണ് പിന്നോട്ടടിച്ചത്. ആദ്യം പട്ടാളം നിർമ്മിച്ച ബെയ്ലി പാലവും പിന്നീട് കോടികൾ ചെലവിട്ട് യുദ്ധകാലാടിസ്ഥാനത്തിൽ ഇപ്പോഴത്തെ പാലവും യാഥാർത്ഥ്യമായതോടെ റാന്നി വീണ്ടും പുനർജനിക്കുകയായിരുന്നു. മുമ്പത്തേതിനേക്കാൾ മിടുക്കിയായി മുന്നേറുമ്പോഴാണ് അശനിപാതം പോലെ പമ്പാനദിയിലെ പ്രളയജലം റാന്നിയെ അപ്പാടെ വിഴുങ്ങിയത്. താലൂക്കിന്റെ ബഹുഭൂരിഭാഗം പഞ്ചായത്തുകളേയും വെള്ളപ്പൊക്കം സാരമായി ബാധിച്ചു. പമ്പാ ത്രിവേണി മുതൽ പെരുനാട്, നാറാണംമൂഴി, പഴവങ്ങാടി, അങ്ങാടി, റാന്നി, ചെറുകോൽ, അയിരൂർ പഞ്ചായത്തുകളെ നേരിട്ടും മറ്റു പഞ്ചായത്തു പ്രദേശങ്ങളെ പരോക്ഷമായും പ്രളയം ബാധിച്ചു. കോടികളുടെ നഷ്ടമാണ് ഓരോ പഞ്ചായത്തുകളിലും ഉണ്ടായത്. നൂറു കണക്കിനു വീടുകൾ വെള്ളപ്പൊക്കത്തിൽ മുങ്ങി. വെള്ളം കയറി നാശമുണ്ടായ വീടുകൾ അതിലേറെയാണ്. ഉടുതുണിക്കു മറുതുണി ഇല്ലാതെ പ്രാണരക്ഷാർഥം ഉയർന്ന സ്ഥലങ്ങളിലേക്ക് ഓടിക്കയറിയവർക്ക് പതിന്നാലിനു രാത്രിയിലും പതിനഞ്ചിനു പകലുമായി ഉണ്ടായ വെള്ളപ്പൊക്കം ഓർക്കാൻ പോലും കഴിയുന്നതല്ല.
എല്ലാം നഷ്ടപ്പെട്ടവരാണ് ഇന്നു റാന്നിക്കാർ. ഒരു ഉയിർത്തെഴുന്നേൽപ്പ് ഇന്നാട്ടുകാർക്ക് അടുത്ത കാലത്തെങ്ങും സാധ്യമാകുമെന്നു കരുതുന്നില്ല. ജീവിതകാലം മുഴുവൻ കഷ്ടപ്പെട്ട് സമ്പാദിച്ചതത്രയും പ്രളയജലം കവർന്നതിന്റെ ഞെട്ടലിൽ നിന്നും രണ്ടാഴ്ചയായിട്ടും ആരും മോചിതരായിട്ടില്ല. വീടുകളിൽ മിക്കതും വാസയോഗ്യമല്ലാത്ത വിധം തകർന്നു കഴിഞ്ഞു. വെള്ളം ഇറങ്ങിയതിനു പിന്നാലെ നിരവധി വീടുകളുടെ ഭിത്തികൾ വിണ്ടു കീറി. പലതും ഏതു സമയത്തും ഇടിഞ്ഞു വീഴാവുന്ന സ്ഥിതിയിലുമാണ്. വസ്ത്രങ്ങൾ, വീട്ടുപകരണങ്ങൾ, ഫ്രിഡ്ജ്, ടിവി. വാഷിങ് മെഷിൻ, മിക്സർ ഗ്രൈൻഡർ, കമ്പ്യൂട്ടറുകൾ തുടങ്ങി വെള്ളം കയറി നശിച്ച ഇലക്ട്രോണിക് സാധനങ്ങൾ എണ്ണമറ്റതാണ്. അതിരുകൾ ഇളക്കിയെറിഞ്ഞാണ് പ്രളയജലം കുത്തിയൊഴുകിയത്. വെള്ളം കയറിയ മേഖലകളിൽ മതിലുകളും കയ്യാലകളും വലിയ തോതിലാണ് തകർന്നത്. മനുഷ്യർക്ക് കാര്യമായ ജീവഹാനി ഉണ്ടായില്ലെന്നത് ഒഴിച്ചാൽ പ്രളയത്തിന്റെ സംഹാരം പൂർണമായിരുന്നു.
വെള്ളം കയറിയിറങ്ങിയ വീടുകളൊക്കെ ചെളി മൂടി നിറഞ്ഞിരിക്കുകയാണ്. സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നും എത്തിയ നിസ്വാർഥ സേവകരുടെ പ്രയത്നത്താൽ വീടുകളിൽ നിറഞ്ഞു കിടന്ന ചെളി കുറച്ചെങ്കിലും കോരി മാറ്റാൻ കഴിഞ്ഞു എന്നതാണ് ആശ്വാസകരം. എന്നാലും ഇനി നിരവധി തവണ തുടർച്ചയായി ശ്രമിച്ചാൽ മാത്രമേ വീടുകൾ പൂർവ സ്ഥിതിയിലാകൂ. കുടിവെള്ള ക്ഷാമമാണ് റാന്നി താലൂക്കിൽ ഏറെ സാരമായിട്ടുള്ളത്. വെള്ളം കയറിയ കിണറുകളിലെ കലക്ക വെള്ളം ഉപയോഗിക്കുന്നത് ഗുരുതര ആരോഗ്യ പ്രശ്നങ്ങൾ ഉണ്ടാക്കുമെന്ന് അധികൃതർ മുന്നറിയിപ്പു നൽകുന്നുണ്ട്. റാന്നി പോലെയുള്ള ഗ്രാമപഞ്ചായത്തുകളിൽ വീടുവീടാന്തരം ജോലിക്കാരെ വിട്ട് കിണറ്റിലെ മലിനജലം തേകി കളയുന്നുണ്ട്. പഞ്ചായത്തിൽ നിന്നും ഒരു കിണറിനു രണ്ടായിരം രൂപാ എന്ന ക്രമത്തിൽ നൽകുന്നുണ്ട്. എന്നാൽ മോട്ടോർ ഉപയോഗിച്ച് കിണറ്റിലെ കലക്കവെള്ളം തേകി കളയുന്നതല്ലാതെ കിണറിനുള്ളിൽ ഇറങ്ങി ചെളി കോരി കളയാൻ സംഘം തയാറാകുന്നില്ല. അതിനായി കിണറൊന്നിന് ആയിരത്തിയഞ്ഞൂറും അതിലേറെയും തുകയാണ് അവർ വാങ്ങുന്നത്.
ദുരിതാശ്വാസ ക്യാമ്പുകളിൽ കഴിഞ്ഞവരൊക്കെ ബുദ്ധിമുട്ടുകൾ ഉള്ളിലൊതുക്കി സ്വന്തം വീടുകളിലേക്ക് താമസം മാറ്റിയിട്ടുണ്ട്. എന്നാൽ ആനത്തോടു ഡാമിൽ നിന്നുള്ള കുമ്മായം കലർന്ന വെള്ളം ഒഴുകിയ പ്രദേശങ്ങളാകെ വെള്ള പുതച്ചു കിടക്കുകയാണ്. ഉണ്ടായിരുന്ന ചെടികളും ചെറിയ മരങ്ങളുമെല്ലാം കരിഞ്ഞ് ഉണങ്ങി. ഒരു കറിവെപ്പില പോലും സ്വന്തമായി എടുക്കാൻ ഇല്ലാത്ത ഭൂമിയിലേക്കാണ് ആയിരങ്ങളുടെ മടങ്ങി വരവ്. 2003ൽ ആനത്തോടു ഡാം തുറന്നു വിട്ടതു മൂലം പമ്പയിൽ ചെറിയ തോതിൽ വെള്ളപ്പൊക്കം ഉണ്ടായിരുന്നു. വെള്ളം ഇറങ്ങിയ ശേഷം ആറുമാസത്തോളം നദീതീരം അപ്പാടെ വെള്ള പുതച്ചു കിടക്കുകയായിരുന്നു. നിരവധി തവണ മഴ പെയ്ത് ആ മണ്ണ് ഒലിച്ചു പോയ ശേഷമാണ് പുൽക്കൊടി പോലും അവിടെ മുളച്ചത്. അതിനാൽ നദീ തീരവാസികളുടേയും പ്രളയജലം എത്തിയ സ്ഥലങ്ങളിലേയും കൃഷികളെല്ലാം ഇനി കുറച്ചു കാലത്തേക്ക് നടക്കില്ലെന്നത് വരും ദിനങ്ങളിലെ ജീവിതം കൂടുതൽ ദുഷ്കരമാക്കും.
റാന്നിയുടെ ദുരിത കാഴ്ചകൾ അവർണനീയമാണ്. സാധാരണ വെള്ളപ്പൊക്കത്തെ പോലും അതിജീവിക്കാൻ കഴിയാത്ത മലയോര മേഖലയെ തകർത്തെറിഞ്ഞതായിരുന്നു പമ്പാനദി കരുതി വച്ചത്. റോഡായ റോഡെല്ലാം തകർന്നു. വ്യാപാര സ്ഥാപനങ്ങളിലൊക്കെ വെള്ളം കയറി. നൂറു കണക്കിനു കടകളാണ് ടൗണിൽ മാത്രം മുങ്ങിയത്. ലക്ഷങ്ങളുടെ നഷ്ടം സംഭവിച്ച വ്യാപാരികളിൽ പലരും ആത്മഹത്യയുടെ വക്കിലാണ്. ഓണവ്യാപാരം മുന്നിൽ കണ്ട് വസ്ത്രങ്ങളും മറ്റും സ്റ്റോക്ക് ചെയ്തിരുന്ന വ്യാപാരികൾ കടംകയറി ജീവിതം വഴി മുട്ടി നിൽക്കുകയാണ്. അന്നത്തെ കച്ചവടം കൊണ്ട് കഷ്ടിച്ചു ജീവിതം മുന്നോട്ടു കൊണ്ടു പോയിരുന്ന ചെറിയ കച്ചവടക്കാരും ഇടത്തരം വ്യാപാരികളുമൊക്കെ ഇനിയെന്ത് എന്ന ചിന്തയിലാണ് ഇപ്പോൾ.
വീടുകളിൽ നിന്നും വാരിവലിച്ചിട്ട മാലിന്യങ്ങൾ അവരവരുടെ പറമ്പുകളിൽ കുന്നു കൂടി കിടക്കുകയാണെങ്കിൽ വ്യാപാര സ്ഥാപനങ്ങളിലെ സ്ഥിതി മറിച്ചാണ്. പുനലൂർ- മൂവാറ്റുപുഴ സംസ്ഥാന പാതയിൽ റാന്നി പൊലീസ് സ്റ്റേഷൻ മുതൽ റാന്നി പെരുമ്പുഴ സ്റ്റാൻഡ് വരെയും വലിയപാലം മുതൽ മാമുക്ക്, ഇട്ടിയപ്പാറ, ചെത്തോങ്കര, എസ്സി പടി വരെയും ഇതര റോഡുകളിൽ അങ്ങാടി ചെട്ടിമുക്ക്, പുളിമുക്ക്, പുല്ലൂപ്രം, വരവൂർ, കാലായിൽപടി, പേരൂർ, ഇടപ്പാവൂർ, മൂക്കന്നൂർ, പുതിയകാവ്, അയിരൂർ, ചെറുകോൽപ്പുഴ എന്നിവിടങ്ങളിലും വ്യാപാര സ്ഥാപനങ്ങളിൽ നിന്നുള്ള ചെളി കോരി റോഡിലേക്ക് നിക്ഷേപിച്ചിരിക്കുകയാണ്. പ്ലാസ്റ്റിക് അടക്കം വൻതോതിൽ മാലിന്യം ഇട്ടിയപ്പാറ ബസ് സ്റ്റാൻഡിനോടു ചേർന്നുള്ള വയൽ നികത്തിയ സ്ഥലത്താണ് നിക്ഷേപിക്കുന്നത്. അവിടം ഇപ്പോൾ മാലിന്യത്തിന്റെ വൻ മലയാണ് രൂപപ്പെട്ടിട്ടുള്ളത്.
റോഡരുകരിലേക്ക് കോരി ഇട്ടിരിക്കുന്ന ചെളി ചെറിയ മഴയിൽ പോലും റോഡിലേക്ക് ഒലിച്ചിറങ്ങുകയാണ്. ഇത് ഇരുചക്ര വാഹന യാത്രികരെ അപകടത്തിലാക്കുന്നുണ്ട്. ഒപ്പം മാലിന്യ കൂമ്പാരം റാന്നിയെ സാംക്രമികരോഗ ഭീതിയിലും ആക്കിയിട്ടുണ്ട്. ഏതു സമയത്തും പകർച്ചവ്യാധി പൊട്ടിപ്പുറപ്പെടാനുള്ള സാധ്യതയാണ് ഇവിടെ നിലനിൽക്കുന്നത്. വൻ തോതിലുള്ള പൊടി ശല്യം ആസ്ത്മ അടക്കം അലർജി രോഗങ്ങൾ ഉള്ളവരുടെ ആരോഗ്യ സ്ഥിതി മോശമാക്കും. മുഖാവരണം ധരിച്ചാണ് നിരവധിയാളുകൾ സഞ്ചരിക്കുന്നത്. എന്നാൽ ബഹുഭൂരിഭാഗം ആളുകളും പൊടികലർന്ന വായുവാണ് ശ്വസിക്കുന്നത്. മലിനപ്പെട്ട വെള്ളം, അന്തരീക്ഷം എന്നിവയെല്ലാം റാന്നിയെ വീണ്ടും ഒരു ദുരന്തത്തിലേക്കു നയിക്കാനുള്ള സാഹചര്യമാണ് ഒരുക്കുന്നത്. മലനാടിന്റെ റാണി എന്ന വിശേഷണത്തിൽ പുളകം കൊണ്ടിരുന്ന റാന്നിയുടെ ദുരവസ്ഥ മറ്റ് ഏതൊരു നാടിനേക്കാളും മോശമാണ്. ഇതിൽ നിന്നുള്ള ഒരു കരകയറ്റമാണ് റാന്നിയുടെ ലക്ഷ്യം.
- TODAY
- LAST WEEK
- LAST MONTH
- സംസ്ഥാന സർക്കാരിന് നാണക്കേടായി കെ എസ് ആർ ടിസി ബസിൽ സഹയാത്രികയുടെ മാറിടത്തിൽ കയറിപ്പിടിച്ച് അപമാനിച്ച് പൊതു മേഖലാ സ്ഥാപനത്തിന്റെ മാനേജിങ് ഡയറക്ടർ; ഡോ ആർ രാജീവിന് ജാമ്യം കിട്ടിത് മാത്രം ആശ്വാസമായി; ഏപ്രിൽ ഫൂൾ ദിനത്തിൽ നടന്ന ആരും അറിയാത്ത പീഡന വാർത്ത
- കള്ളനോട്ട് അച്ചടിച്ചത് എടിഎമ്മിലൂടെ മാറ്റിയെടുക്കാൻ; നിക്ഷേപിച്ച നോട്ടുകൾ മിഷിനുള്ളിലേക്ക് പോയപ്പോൾ അവർ തുള്ളിച്ചാടി; അമ്മയുടെ അക്കൗണ്ടിൽ പണം കാണിക്കാതെ വന്നപ്പോൾ ആശങ്കയും; പിന്നാലെ പൊലീസ് എത്തി ആ വിരുതന്മാരെ പൊക്കി; ആര്യാനാട്ടെ അറസ്റ്റിൽ തെളിയുന്നത് എടിഎമ്മിന്റെ മികവ്
- രാത്രിയിൽ മഠത്തിൽ വരവ് പഞ്ചവാദ്യം നടക്കുന്നതിനിടെ നടുവിലാൽ ഭാഗത്തു പൊലീസ് ബാരിക്കേഡ് വച്ച് എഴുന്നള്ളിപ്പ് തടഞ്ഞത് പ്രകോപനമായി; നടുവിലാലിലെ പൂരപ്പന്തലിന്റെ ലൈറ്റ് അണച്ചു തിരുവമ്പാടി ദേവസ്വം; ഇരുട്ടിന്റെ ഭംഗിയിൽ ഇത്തവണ പൂര വെടിക്കെട്ട് നടന്നില്ല; തൃശൂരിൽ നാടകീയതകൾ; പൂരത്തിലുണ്ടായത് ചരിത്രത്തിലെ ആദ്യ സംഭവം
- തൃശൂർ പൂരപ്രേമികൾക്ക് വേദനയുടേയും നിരാശയുടേയും വെടിക്കെട്ട്; ഏഴരയോടെ പാറമേക്കാവ് തിരി കൊളുത്തി; എട്ടു മണിയോടെ തിരുവമ്പാടിയുടെ വെടിക്കെട്ടിനും അവസാനം; പൂര പറമ്പിൽ പൊലീസ് രാജെന്ന് ദേശക്കാർ; രാത്രിയിലെ ആകാശ വിസ്മയം ഇത്തവണ നടന്നില്ല; തൃശൂർ പൂരത്തിൽ ഉണ്ടായതെല്ലാം സമാനതകളില്ലാത്ത വിവാദങ്ങൾ
- പാസ് നൽകിയ പൊലീസ് തന്നെ പ്രവേശനം നിഷേധിച്ചു; പാറമേക്കാവിലെ തിടമ്പേറ്റിയ ആനയ്ക്ക് വെള്ളം കൊടുക്കാൻ ശ്രമിച്ച പൂജാരിയേയും തടഞ്ഞു; പൂര എഴുന്നള്ളിപ്പിലേക്ക് വാഹനങ്ങളും എത്തി; പൂരത്തിന്റെ സൗഹൃദാന്തരീക്ഷത്തിന് കോട്ടം വരുത്തിയത് പൊലീസോ? നടുവിലാലിലെ ബാരിക്കേഡിൽ പ്രശ്നത്തുടക്കം
- വെടിക്കെട്ട് കമ്മറ്റിക്കാരെ പോലും മൈതാനത്ത് അനുവദിക്കാത്ത കമ്മീഷണർ; തിരുവമ്പാടിയുടെ പ്രതിഷേധത്തിന് പിന്നാലെ ദേശക്കാരും കമ്മീഷണറും തമ്മിൽ തർക്കം; നായ്ക്കനാലിൽ ലാത്തി വീശൽ; പൊലീസിനെതിരെ ഗോ ബാക്ക് വിളികൾ; രാത്രിയിലെ പൂരക്കാഴ്ചകൾ വഴിതെറ്റിയ 2024; മഠത്തിൽ വരവ് നിർത്തിയത് സർക്കാരിനും തിരിച്ചടി
- കരുവന്നൂരിൽ നിക്ഷേപകർക്ക് പണം തിരികെ നൽകാൻ എങ്ങനെ ഇടപെടാനാകുമെന്ന് താൻ നിയമോപദേശം തേടിയിട്ടുണ്ടെന്ന് പ്രധാനമന്ത്രി; തൃശൂർ വിജയത്തിന് 'കരുവന്നൂർ ഫോർമുല'; രാഹുലിനെ കടന്നാക്രമിക്കാൻ വയനാട്ടിലേക്കുള്ള ഒളിച്ചോട്ടം; കേരളത്തിൽ അക്കൗണ്ട് തുറക്കാൻ അജണ്ട സെറ്റ് ചെയ്ത് മോദി
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- തനിക്കു വന്ന അതേ അസുഖം തന്നെയാണ് കലാഭവൻ മണിക്കും വന്നത്; അസുഖമുണ്ട് എന്ന് അംഗീകരിക്കാൻ മണി തയാറായിരുന്നില്ല; സിനിമയിൽ നിന്ന് പുറത്താകുമോ എന്നു ഭയന്നു: സലിം കുമാർ പറയുന്നു
- രാത്രി വെടിക്കെട്ട് വേണ്ടെന്ന് വച്ചത് വേദനയിലാക്കിയത് പൂര പ്രേമികളെ; പൂരത്തിൽ അസാധാരണമാം വിധം പ്രതിസന്ധിയുണ്ടാക്കിയത് പൊലീസെന്ന് തിരുമ്പാടി ദേവസ്വം; അലങ്കാര പന്തലിലെ വെളിച്ചം തിരിച്ചെത്തിയിട്ടും ദേശക്കാർക്ക് ആവേശമില്ല; പൂരത്തിലെ 'രാത്രി വിസ്മയം' അട്ടിമറിച്ചത് പൊലീസോ?
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- വ്യാഴാഴ്ച പ്രാർത്ഥനയ്ക്ക് പോയിരുന്ന ജെസ്നയെ കാണാതായതും വ്യാഴാഴ്ച; ആരാധനാ സ്ഥലം കണ്ടെത്തിയെന്ന് അച്ഛൻ; രഹസ്യ സുഹൃത്തിന്റെ ഫോട്ടോയും കുടുംബം കണ്ടെത്തി! സിബിഐ സഞ്ചരിക്കാത്ത വഴികളിലൂടെ പോയ അച്ഛന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളോ? ജെസ്നയ്ക്ക് സംഭവിച്ചത് എന്ത്?
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- ഇനി യുദ്ധത്തിനില്ല, ആക്രമിച്ചാൽ തിരിച്ചടിക്കും, ആക്രമണ വിവരം അമേരിക്കയെ അറിയിച്ചിരുന്നു; ഇറാനെ ലക്ഷ്യം വച്ചാൽ അമേരിക്കയുടെ താവളങ്ങൾ ലക്ഷ്യമിടും; മിസൈൽ ആക്രമണത്തിനെതിരെ ലോകരാജ്യങ്ങൾ ഒരുമിച്ചതോടെ ഇറാൻ ആകെ പെട്ട അവസ്ഥയിൽ; ഇസ്രയേൽ തിരിച്ചടി എങ്ങനെയാകും എന്ന ആശങ്കയിൽ ലോകം
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്