വ്യാപാരി കുടുംബത്തിന്റെ നിരാഹാര സമരം സർക്കാരിന് തിരിച്ചടിയാകുമെന്ന് കണ്ടപ്പോൾ അട്ടിമറിയും കുതന്ത്രവുമായി സിപിഎം; വ്യാപാരികളിൽ കുത്തിത്തിരുപ്പുണ്ടാക്കി; സമരം നിർത്തുന്നുവെന്ന് ഒരു നേതാവിന്റെ പ്രസംഗം; ഉദ്ദേശമില്ലെന്ന് സമര നായകൻ എബി; ക്നാനായ സമുദായത്തെയും വലിച്ചിഴച്ചു; റാന്നിയിലെ വ്യാപാരി സമരം നാലു മണിക്കൂർ കൊണ്ട് പിൻവലിപ്പിച്ച് സിപിഎം: വാഗ്ദാനം പാലിച്ചില്ലെങ്കിൽ വെള്ളിയാഴ്ച മുതൽ വീണ്ടും സമരം
ശ്രീലാൽ വാസുദേവൻ
പത്തനംതിട്ട: ലക്ഷപ്രഭുവായിരുന്ന വ്യാപാരി കുടുംബം ഒറ്റ പ്രളയം കൊണ്ട് കുത്തുപാളയെടുത്തപ്പോൾ തിരിഞ്ഞു നോക്കാതിരുന്ന സർക്കാരും സിപിഎമ്മും ഭരണപക്ഷത്തെ എംഎൽഎയായ രാജു ഏബ്രഹാമും നെട്ടോട്ടമോടുന്ന കാഴ്ചയാണ് ഇന്നലെ റാന്നിയിൽ കണ്ടത്. ഡാം തുറന്നു വിട്ടുണ്ടാക്കിയ പ്രളയത്തിൽ സർവവും നഷ്ടമായ റാന്നി തോട്ടമൺ ഇടശേരിൽ എബി സ്റ്റീഫൻ (46), ഭാര്യ ഷീജാ എബി, മക്കളായ ജോബിൻ (16), ജോഷ്വിൻ (13), ജോഹിൻ(8) എബിയുടെ മാതാവ് ലീലാമ്മ സ്റ്റീഫൻ എന്നിവരാണ് ഇന്നലെ സർക്കാരിന്റെ സഹായം തേടി മിനി സിവിൽ സ്റ്റേഷന് മുന്നിൽ നിരാഹാരം തുടങ്ങിയത്. മാധ്യമങ്ങളും വ്യാപാരികളും ഒന്നടങ്കം സമരത്തിന് പിന്തുണ പ്രഖ്യാപിച്ചു രംഗത്തു വന്നു. എംഎൽഎയാണ് ആദ്യം ഞെട്ടിയത്. ഈ മാതൃകയിൽ സംസ്ഥാനത്തിന്റെ മറ്റു ഭാഗങ്ങളിലും വ്യാപാരികൾ സമരം ചെയ്താൽ പണിയാകുമെന്ന് വന്നതോടെ ഇത് അട്ടിമറിക്കാനുള്ള ശ്രമം ആരംഭിച്ചു. അതിനായി നിരവധി കുതന്ത്രങ്ങൾ മെനയുകയും ചെയ്തു.
പമ്പാനദിയിലുണ്ടായ മഹാപ്രളയത്തിൽ ഒന്നരക്കോടിയിലധികം രൂപയുടെ സാമ്പത്തിക നഷ്ടം ഉണ്ടായതിന്റെ പേരിലാണ് വ്യാപാരി കുടുംബം ഇന്നലെ നിരാഹാരം ആരംഭിച്ചത്. ജില്ലാ കലക്ടർ നടത്തിയ ചർച്ചയെ തുടർന്ന് മണിക്കൂറുകൾക്കുള്ളിൽ താൽക്കാലികമായി അവസാനിപ്പിച്ചു. ഭീഷണിയും സമ്മർദ്ദവും വിലപ്പോവാതെ വന്നപ്പോൾ നടത്തിയ അനുരഞ്ജന ചർച്ചയാണ് സംസ്ഥാനസർക്കാരിനു തലവേദനയായി മാറുമായിരുന്ന സമരം താൽക്കാലികമായെങ്കിലും ഒതുക്കാൻ അധികൃതർക്ക് ആയത്. റാന്നി എംഎസ് സ്കൂൾ ജങ്ഷൻ മുതൽ വലിയപാലം ജങഗ്ഷൻ വരെയായി ഏഴു വ്യാപാര സ്ഥാപനങ്ങളാണ് എബിയുടെ കുടുംബത്തിന് ഉണ്ടായിരുന്നത്.
ഒന്നരക്കോടിയോളം രൂപ മൂന്നു ബാങ്കുകളിൽ നിന്നായി വായ്പയെടുത്ത് ബിസിനസ് നടത്തി വന്ന ഈ കുടുംബത്തെ പാടെ തകർത്താണ് പമ്പാനദിയിലെ പ്രളയജലം ഒഴുകിയത്. യുവവ്യാപാരിയുടെ സമരത്തെ ഇല്ലാതാക്കാൻ തുടക്കം മുതൽ ശക്തമായ ചരടുവലികളാണ് പല കോണുകളിൽ നിന്നും ഉണ്ടായത്. വ്യാപാരി വ്യവസായി ഏകോപന സമിതിയുടെ യൂണിറ്റ് ഭാരവാഹികളെ നേരിൽ കണ്ട് വിവരങ്ങൾ അറിയിച്ച ശേഷമായിരുന്നു നിരാഹാര സമരത്തിനു തീരുമാനം എടുത്തത്. തങ്ങൾ ഒപ്പമുണ്ടെന്നു പറഞ്ഞെങ്കിലും സമിതിയുടെ ഭാഗത്തു നിന്നും കാര്യമായ പിന്തുണ ലഭിച്ചില്ലെന്നതാണ് വാസ്തവം. ഇതിനു പിന്നിൽ ശക്തമായ രാഷ്ട്രീയ ചരടുവലി നടന്നതായി വ്യാപാരികൾക്കിടയിൽ ആരോപണം ഉയർന്നിട്ടുണ്ട്.
വ്യാപാരിയും കുടുംബവും നടത്തുന്ന നിരാഹാര സമരത്തിന് റാന്നിയിലെ വ്യാപാരികളുടെ മാനസികമായ പിന്തുണ ഏറെയുണ്ടായിരുന്നു. തങ്ങൾക്കുണ്ടായ വലിയ നഷ്ടത്തിന്റെ കണക്കു ശേഖരിച്ചു പോയതല്ലാതെ ഇതുവരെ തുടർ നടപടികൾ ഉണ്ടാകാത്തതിൽ ആശങ്കയിലാണ് ഇവിടുത്തെ വ്യാപാരികൾ. ഇന്നലെ സമര പന്തലിലും ജില്ലാ കലക്ടറുമായി നടന്ന ചർച്ചയിലുമൊക്കെ വ്യാപാരി സംഘടനാ ഭാരവാഹികളുടെ സാന്നിധ്യം ഉണ്ടായെങ്കിലും ആവശ്യം സാധിക്കും മുമ്പേ സമരം അവസാനിപ്പിക്കാനുള്ള വ്യഗ്രതയായിരുന്നു ചിലരിൽ കണ്ടതെന്ന് ആരോപണമുണ്ട്. സമരപ്പന്തലിൽ പ്രസംഗിച്ച ഒരു വ്യാപാരി നേതാവ് തങ്ങൾ സമരം അവസാനിപ്പിക്കുകയാണെന്ന് വച്ചു കാച്ചി. എന്നാൽ, താനാണ് സമരം നടത്തുന്നതെന്നും അങ്ങനെ അവസാനിപ്പിക്കാൻ ഉദ്ദേശമില്ലെന്നും എബി അറിയിച്ചതോടെ സിപിഎമ്മിന്റെ ഒരു തന്ത്രം പൊളിഞ്ഞു.
റാന്നി റവന്യു ടവറിനു മുമ്പിൽ നടക്കുന്ന സമരത്തിന് തടയിടാൻ പൊലീസിന്റെ വകയായിരുന്നു ആദ്യം ശ്രമം നടന്നത്. കോടതി, ഫയർ സ്റ്റേഷൻ തുടങ്ങിയവയുടെ സാന്നിധ്യവും ആൾക്കൂട്ടം ഉണ്ടാകുന്നതു മൂലമുണ്ടാകുന്ന വൈഷമ്യവും ചൂണ്ടിക്കാട്ടി റവന്യു ടവറിനു സമീപം സമരം നടത്തരുതെന്നു കാണിച്ച് ഞായറാഴ്ച വൈകിട്ടാണ് റാന്നി പൊലീസ് എബിക്കു നോട്ടീസ് നൽകിയത്. റാന്നിയിൽ വിവിധ സർക്കാർ ഓഫീസുകൾക്കു മുമ്പിൽ ഇതിനു മുമ്പും പലവിധ സമരങ്ങൾ നടന്നിട്ടുണ്ടെങ്കിലും സമരത്തിനു വിലക്ക് ഏർപ്പെടുത്തിക്കൊണ്ടുള്ള അധികൃതരുടെ നോട്ടീസ് ഇത് ആദ്യമായിരുന്നു. നോട്ടീസിനെ മാനിച്ച് റവന്യു ടവർ കോമ്പൗണ്ടിനു വെളിയിലാണ് ഇന്നലെ രാവിലെ എബി പന്തൽ കെട്ടി സമരം തുടങ്ങിയത്.
റാന്നിയിലെ വ്യാപാരികളെ മൊത്തത്തിൽ ബാധിക്കുന്ന വിഷയമായിട്ടും സമരം സംബന്ധിച്ച് നോട്ടീസ് അച്ചടിക്കാനും സമരപ്പന്തൽ കെട്ടാനും എബിയും കുടുംബവും ഏതാനും സുഹൃത്തുക്കളും മാത്രമായിരുന്നു ഉണ്ടായിരുന്നത്. എന്നാൽ സമരം തുടങ്ങുകയും ചാനൽ പ്രവർത്തകരടക്കം മാധ്യമപ്പട സ്ഥലത്ത് എത്തുകയും ചെയ്തതോടെ കളി കാര്യമാകുന്നെന്നു കണ്ട് സംഘടനാ ഭാരവാഹികളും രാഷ്ട്രീയ നേതാക്കളും പന്തലിൽ എത്തി. തുടർന്ന് അഭിവാദ്യ പ്രസംഗങ്ങളുടെ ഘോഷയാത്ര തന്നെ നടന്നു. ഇടയിൽ ചില വ്യാപാരി സംഘടനാ ഭാരവാഹികളുടെ പ്രസംഗം സമരത്തിന്റെ ഉദ്ദേശശുദ്ധിയെ പോലും ചോദ്യം ചെയ്തപ്പോൾ സത്യാഗ്രഹിക്കു പ്രശ്നത്തിൽ നേരിട്ട് ഇടപെടേണ്ടിവന്നു. സർക്കാരിനെതിരെ നടക്കുന്ന സമരം അനാവശ്യവും വ്യാപാരിക്ക്കൂടുതൽ ദോഷകരവും ആകുമെന്നു വരുത്തി തീർക്കാനായിരുന്നു ചിലരുടെ ശ്രമം.
അതിനാൽ സമരം അവസാനിപ്പിക്കുന്നതാണ് ഉചിതമെന്ന് ഇവർ ആവർത്തിച്ചുകൊണ്ടിരുന്നു. ഇത് സമരപന്തലിനു സമീപം രൂക്ഷമായ വാദപ്രതിവാദത്തിനും ഇടയാക്കി. ഇതിനിടയിലാണ് സമരക്കാരുമായി ചർച്ച നടത്താൻ ജില്ലാ കലളക്ടർ എത്തുന്നെന്ന അറിയിപ്പ് വന്നത്. ഇതോടെ മറ്റൊരു നാടകത്തിനും തുടക്കമായി. സമരം തുടങ്ങി ആദ്യമണിക്കൂറിൽ തന്നെ സർക്കാർ പ്രതിനിധിയായ ജില്ലാകലളക്ടർ പ്രശ്നത്തിൽ ഇടപെട്ടതിനെ സ്വാഗതം ചെയ്യുന്നുണ്ടെങ്കിലും ദിവസങ്ങളോളം നിരാഹാരം കിടന്നാലും ആരും തിരിഞ്ഞു നോക്കാത്ത നാട്ടിലാണ് മിനിറ്റുകൾക്കുള്ളിൽ ആക്ഷൻ ഉണ്ടായതെന്നു കാണുമ്പോൾ പലർക്കും ഇത് പൂർണതോതിൽ വിശ്വസിക്കാനും കഴിഞ്ഞില്ല.
സമരത്തിന് കാരണമായി ഉന്നയിച്ചിട്ടുള്ള ആവശ്യങ്ങൾ സർക്കാരിനെ അറിയിക്കാൻ സാവകാശം വേണമെന്നും വ്യാപാരികൾക്കു വായ്പ നൽകിയിട്ടുള്ള ബാങ്കുകളുമായി തിരിച്ചടവിന് ഏർപ്പെടുത്തിയിരിക്കുന്ന മോറട്ടോറിയം സംബന്ധിച്ച് ചർച്ച നടത്തണമെന്നും ജില്ലാകലക്ടറോട് ആവശ്യപ്പെട്ടു. വെള്ളിയാഴ്ചക്കുള്ളിൽ തുടർ നടപടികൾ സ്വീകരിക്കാമെന്നും വ്യാപാരി പ്രതിനിധികളുമായും ബാങ്ക് മാനേജർമാരുമായും ഇതിനിടയിൽ ചർച്ച നടത്തി പരിഹാരത്തിനു പരരമാവധി ശ്രമിക്കാമെന്നും കലക്ടർ നൽകിയ ഉറപ്പിന്റെ അടിസ്ഥാനത്തിൽ ഉച്ചയ്ക്കു രണ്ടു മണിയോടെ എബിയും കുടുംബവും നിരാഹാരസമരം അവസാനിപ്പിക്കുകയായിരുന്നു.
വെള്ളിയാഴ്ചയ്ക്കുള്ളിൽ പരിഹാരം ഉണ്ടായില്ലെങ്കിൽ വ്യത്യസ്ത മാർഗവുമായി തങ്ങൾ സമരരംഗത്തുണ്ടാകുമെന്ന് എബിയും കുടുംബവും വ്യക്തമാക്കിയതിനു പിന്നാലെ തങ്ങളും നിരാഹാരസമരം ആരംഭിക്കുമെന്ന് വ്യാപാരി സംഘടനാ ഭാരവാഹികളും അറിയിച്ചു. സമരം പിൻവലിപ്പിക്കാൻ ക്നാനായ സമുദായ തലത്തിലും നീക്കം നടന്നു. എംഎൽഎയും സമരം നടത്തുന്ന എബിയും ഇതേ സമുദായക്കാരാണ്. ഈ സമരം സമുദായാംഗമായ എംഎൽഎയ്ക്ക് അപമാനകരമാകുമെന്ന് കണ്ടാണ് സമുദായ നേതാക്കളെ രംഗത്ത് ഇറക്കിയത്.
- TODAY
- LAST WEEK
- LAST MONTH
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- ഞങ്ങളുടെ സ്ഥാനാർത്ഥിക്ക് വോട്ടു ചെയ്യല്ലേ! രാജസ്ഥാനിലെ ബൻസ്വാഡ-ദുംഗർപൂർ ലോക്സഭാ മണ്ഡലത്തിൽ വിചിത്ര അഭ്യർത്ഥനയുമായി കോൺഗ്രസ്; അപ്രതീക്ഷിതമായി ത്രികോണ മത്സരം വന്നതോടെ പാർട്ടിക്ക് നാണക്കേട്: പിന്നാമ്പുറ കഥ
- ഹിന്ദുക്കളുടെ സ്വത്ത് എടുത്ത് മുസ്ലീങ്ങൾക്ക് കൊടുക്കുമെന്ന് കോൺഗ്രസ് പ്രകടന പത്രികയിൽ ഉണ്ടോ? ജനങ്ങളുടെ സ്വത്തുക്കൾ കണ്ടുകെട്ടാനും സമ്പാദ്യം അപഹരിക്കാനും കോൺഗ്രസിന് പദ്ധതിയുണ്ടോ? പ്രധാനമന്ത്രി മോദിയും ബിജെപിയും നടത്തുന്ന പ്രചാരണത്തിന്റെ വസ്തുതയെന്ത്?
- സൗബിൻ സാഹിറിനെതിരെ മരട് പൊലീസ് ചുമത്തിയത് ഗൗരവതരമുള്ള വകുപ്പുകൾ; മരട് ഇൻസ്പെക്ടർ തയ്യാറാക്കിയ എഫ് ഐ ആറിലേത് അക്കൗണ്ട് വഴി പണം കൈമാറിയിട്ടും വഞ്ചിച്ചെന്ന ആരോപണം; ചുമത്തുന്നത് വഞ്ചനയും ക്രിമിനൽ ഗൂഢാലോചനയും; 'മഞ്ഞുമ്മൽ ബോയ്സ്' അറസ്റ്റിലാകാൻ സാധ്യത ഏറെ; ആ 47 കോടി തിരിച്ചു കൊടുക്കേണ്ടി വരും
- അമ്മയും മകളും തമ്മിൽ കണ്ടപ്പോൾ വികാരനിർഭര നിമിഷങ്ങൾ; അൽപനേരം ഒരുമിച്ച് ചെലവഴിക്കാൻ അനുമതി നൽകി സനയിലെ ജയിൽ അധികൃതർ; നിമിഷപ്രിയയെ കണ്ടതിന്റെ ആശ്വാസത്തിലും സന്തോഷത്തിലും പ്രേമകുമാരി; തൊടുപുഴയിലെ വീട്ടിൽ പ്രാർത്ഥനയോടെ നിമിഷയുടെ മകൾ
- സുൽത്താൻ ബത്തേരിയിൽ 1500 ഓളം ഭക്ഷ്യ കിറ്റുകൾ പിടികൂടി; പ്ലാസ്റ്റിക് കവറുകളിൽ പഞ്ചസാരയും ബിസ്ക്കറ്റും ചായപ്പൊടിയും വെളിച്ചെണ്ണയും ഉൾപ്പെടെയുള്ള അവശ്യ വസ്തുക്കൾ; ആദിവാസി കോളനികളിൽ വിതരണത്തിന് തയ്യാറാക്കിയ കിറ്റുകളെന്ന് ആരോപണം; വോട്ടർമാരെ സ്വാധീനിക്കാൻ ശ്രമിക്കുന്നത് ബിജെപിയെന്ന് യുഡിഎഫും എൽഡിഎഫും; നിഷേധിച്ച് ബിജെപി
- സായ് സുദർശന്റെ ബാറ്റിങ് വെടിക്കെട്ട്; ഡേവിഡ് മില്ലറുടെ വീരോചിത പോരാട്ടം; ഫിനിഷർ റോളിൽ റാഷിദ് ഖാൻ; 'സിക്സ്' അവിശ്വസനീയമായി തടുത്തിട്ട സ്റ്റബ്സ്; അവസാന പന്തുവരെ പൊരുതി കീഴടങ്ങി ഗുജറാത്ത് ടൈറ്റൻസ്; ഡൽഹി ക്യാപിറ്റൽസിന്റെ ജയം നാല് റൺസിന്
- എട്ടു വർഷം മുമ്പ് വോട്ട് ചെയ്തപ്പോൾ വിരലിൽ പുരട്ടിയ മഷിയടയാളം മായുന്നില്ല; സോപ്പും ലായനികളുമെല്ലാം ഉപയോഗിച്ചെങ്കിലും വര തെളിഞ്ഞുതന്നെ; തദ്ദേശതിരഞ്ഞെടുപ്പിൽ തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥർ എതിർത്തതോടെ ഭയന്ന് വോട്ട് ചെയ്യുന്നത് നിർത്തി ഉഷ
- മരണത്തിനുത്തരവാദികളായവരുടെ പേരുകൾ എഴുതിവെച്ച ശേഷം ആത്മഹത്യ; തൃശ്ശൂരിൽ വീട്ടമ്മയുടെ മരണത്തിൽ അങ്കണവാടി വർക്കർ അറസ്റ്റിൽ
- മദ്യലഹരിയിൽ ദേശീയ പാതയിലൂടെ ഇരു ചക്രവാഹനത്തിൽ പാഞ്ഞ് പൊലീസുകാരൻ; എതിരെ വന്ന വാഹനത്തിലിടിക്കാതെ രക്ഷപെട്ടത് തലനാരിഴയ്ക്ക്: വീഡിയോ പുറത്തായതോടെ അന്വേഷണം
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- പൂരം നാളുകളിൽ വൻകിട ഹോട്ടലുകളിൽ പൊലീസ് സൗജന്യമായി മുറിയെടുത്തു; ഉന്നത ഉദ്യോഗസ്ഥരുടെ പേരുപറഞ്ഞ് ഓരോ ഹോട്ടലിലും രണ്ടും മൂന്നും മുറികൾ സൗജന്യമായി വാങ്ങി; പൂരത്തെ അറിയാവുന്ന ഉദ്യോഗസ്ഥരെ ഡ്യൂട്ടിയിലിൽ നിന്നും മാറ്റി; കമ്മീഷണറുടെ നിലപാടുകൾ സേനയ്ക്ക് കളങ്കമായി; തൃശൂർ പൂരത്തിൽ ഇന്റലിജൻസ് കണ്ടെത്തൽ ഇങ്ങനെ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- കൈവിലങ്ങിട്ടാൽ മതിൽ കയറാനാകില്ലെന്ന് പറഞ്ഞ പ്രതി; മതിൽ കയറിയാൽ ചാടിയോടാനുള്ള സാധ്യത കണ്ടെത്തിയ അന്വേഷകൻ; മതിലിലേക്ക് കയറ്റും മുമ്പ് അവിടെ ഒരുക്കിയൽ 'പൊലീസ് മതിൽ'! ബീഹാറി റോബിൻഹുഡ് എന്തിനും മിടിക്കില്ലെന്ന് തിരിച്ചറിഞ്ഞ ബ്രില്ലിയൻസ്; രാജ്കുമാർ എന്തുകൊണ്ട് 'സേതുരാമയ്യർ' ആയി? ഈ വീഡിയോ കാണം
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- ഇസ്രയേൽ ഇറാന് ശക്തമായ തിരിച്ചടി നൽകിയത് ഒരീച്ച പോലും അറിയാതെ; മിസൈലുകളും ഡ്രോണുകളും റഷ്യൻ നിർമ്മിത എസ്-300 സംവിധാനത്തെ തകർത്തു; ആക്രമണം ഇറാൻ വ്യോമ പ്രതിരോധ സംവിധാനത്തെ പൂർണമായി കബളിപ്പിച്ചുകൊണ്ട്; ആക്രമണം നടന്നയിടത്ത് പൊടി പൊലുമില്ല കണ്ടുപിടിക്കാൻ
- ഇന്ത്യയിൽ നിന്നും യുകെയിലേക്ക് കെയറർ വിസയിൽ തൊഴിലാളികൾ എത്തുന്നതിൽ ആശങ്കയുമായി ലോകാരോഗ്യ സംഘടന; കെയർ ഹോമുകളിൽ ഗുണനിലവാരമില്ലാത്ത സേവനത്തിനു സാധ്യതയെന്ന് ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റി മുന്നറിയിപ്പും; ഇന്ത്യക്കാർക്ക് വിസ നിഷേധിക്കാൻ മറ്റൊരു കാരണം കൂടി
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- ഇറാൻ പ്രകോപനത്തിന് തിരിച്ചടിയുമായി ഇസ്രയേൽ; ഇറാന്റെ വടക്കൻ നഗരമായ ഇസ്ഫഹാനിലെ വിമാനത്താവളത്തിന് മിസൈൽ ആക്രമണം നടത്തി ഇസ്രയേൽ; ആക്രമണത്തിന പിന്നാലെ ഇറാനിൽ വിമാന സർവീസുകൾ പൂർണായും നിർത്തിവെച്ചു; ഇസ്രയേൽ ആക്രമണം അമേരിക്കയെ അറിയിച്ച ശേഷം
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍