പതിനാറുകാരി പ്രസവിച്ചത് തലശ്ശേരി ബിഷപ്പിന് കീഴിലെ ആശുപത്രിയിൽ; ചോരക്കുഞ്ഞിനേയും അമ്മയേയും ഒളിവിൽ പാർപ്പിച്ചത് വയനാട്ടിലെ മഠത്തിൽ; എല്ലാം മറച്ചുവച്ച ഡോക്ടറും കന്യാസ്ത്രീകളും പോക്സോ കേസിൽ കുടുങ്ങും; ഫാ റോബിന്റെ പീഡനം വെട്ടിലാക്കുന്നത് രണ്ട് രൂപതകളെ; പുലിവാല് പിടിച്ച് കത്തോലിക്കാ സഭ
മറുനാടൻ മലയാളി ബ്യൂറോ
കണ്ണൂർ: പീഡനത്തെത്തുടർന്ന് +1 വിദ്യാർത്ഥിനി പ്രസവിച്ച സംഭവത്തിൽ കത്തോലിക്ക സഭയ്ക്ക് എതിരേയും അന്വേഷണം. അറസ്റ്റിലായ ഫാദർ റോബിൻ വടക്കുംചേരി (48) കുറ്റം സമ്മതിച്ചു. വൈദികനെ സംരക്ഷിക്കാൻ ഉന്നത ഇടപെടൽ നടക്കുന്നതായും പൊലീസിന് സൂചന ലഭിച്ചിട്ടുണ്ട്. പെൺകുട്ടിയുടെ പ്രസവം രഹസ്യമാക്കിവച്ച ക്രിസ്തുരാജ ആശുപത്രി അധികൃതർക്കെതിരെയും വൈദികനെ രക്ഷപെടുത്താൻ ശ്രമിച്ചവർക്കെതിരെയും കേസെടുക്കാനും പൊലീസ് ആലോചിക്കുന്നു. മാനന്തവാടി രൂപതയ്ക്ക് കീഴിലാണ് ഫാദർ പ്രവർത്തിച്ചിരുന്നത്. തൊക്കിലങ്ങാടിയിലെ ക്രിസ്തുരാജ ആശുപത്രി സേക്രട് ഹാർഡ് കന്യാസ്ത്രീ മഠത്തിന് കീഴിലുള്ളതാണ്. തലശ്ശേരി അതിരൂപതയ്ക്ക് കീഴിലാണ് ഈ മഠത്തിന്റെ പ്രവർത്തനം. പെൺകുട്ടിയേയും നവജാത ശിശുവിനേയും ഒളിവിൽ താമസിപ്പിച്ചത് വൈത്തിരിയിലെ മഠത്തിലാണ്. മാനന്തവാടി രൂപതയ്ക്ക് കീഴിലാണ് ഈ മഠമെന്നാണ് സൂചന. അതുകൊണ്ട് തന്നെ രണ്ട് രൂപതകളെ പ്രതിസന്ധിയിലാക്കുന്നതാണ് റോബിന്റെ പീഡനം.
ഈ സാഹചര്യത്തിൽ സഭയിലെ പല ഉന്നതരും ഈ കേസിൽ കുടുങ്ങുമെന്നാണ് സൂചന. അതുകൊണ്ട് തന്നെ കേസ് അട്ടിമറിക്കാനും സഭയിലെ ഉന്നതർ ശ്രമം തുടങ്ങിയിട്ടുണ്ട്. കേസ് അന്വേഷണം റോബിൻ വടക്കുംചേരിയിൽ മാത്രം ഒതുക്കണമെന്നാണ് ആവശ്യം. കുട്ടികൾക്കെതിരായ അക്രമം തടയുന്നതുമായി ബന്ധപ്പെട്ട വകുപ്പാണ് (പോക്സോ) ഇയാൾക്കെതിരെ ചുമത്തിയിരിക്കുന്നത്. വിചാരണ കഴിയുന്നതിനു മുൻപ് ജാമ്യം ലഭിക്കാത്ത വകുപ്പാണിത്. ചോദ്യം ചെയ്യലിൽ റോബിൻ കുറ്റം സമ്മതിച്ചു. തുടർന്ന് വൈദികനെ നീണ്ടുനോക്കി സെന്റ് സെബാസ്റ്റ്യൻസ് പള്ളിലെത്തിച്ച് തെളിവെടുപ്പ് നടത്തി. ഈ സാഹചര്യത്തിലാണ് സഹായിച്ചവർക്കെതിരേയും പോസ്കോ ചുമത്തേണ്ട സാഹചര്യം വരുന്നത്. പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ എറണാകുളം പുത്തൻവേലിക്കര ലൂർദ്ദ്മാതാ ഇടവക പള്ളി വികാരിയായിരുന്ന ഫാ. എഡ്വിൻ ഫിഗരിസ് പീഡിപ്പിച്ച കേസിൽ പെൺകുട്ടിയെ പരിശോധിച്ച വനിതാ ഡോക്ടർക്കെതിരെ പോക്സോ നിയമപ്രകാരം കേസ് എടുത്തിരുന്നു. വിചാരണ കോടതി ഡോക്ടറെ താക്കീത് ചെയ്യുകയും ഇത്തരം തെറ്റ് ഇനി ആവർത്തിക്കരുതെന്നും നിർദ്ദേശിച്ച് ശിക്ഷയിൽ നിന്ന് ഒഴിവാക്കുകയായിരുന്നു.
അന്ന് കുട്ടികൾക്കെതിരെയുള്ള ലൈംഗികാതിക്രമം തടയുന്നതിനുള്ള 2012ലെ പോക്സോ നിയമപ്രകാരം ഡോ. അജിതയ്ക്കെതിരെ കേസ് എടുത്തത്. കേരളത്തിൽ ആദ്യമായാണ് പീഡനകേസിൽ പരിശോധിച്ച ഡോക്ടർക്കെതിരെ പോക്സോ കുറ്റം ചുമത്തി കേസ് രജിസ്റ്റർ ചെയ്യുന്നത്. ഇത് കോടതി ശരിവയ്ക്കുകയും ചെയ്തു. ഈ സാഹചര്യം കൊട്ടിയൂരിലെ പീഡനത്തിലും ഉണ്ട്. റോബിനെ സഹായിച്ചവരെല്ലാം പോസ്കോ പ്രകാരം അകത്താകാൻ സാധ്യത ഏറെയാണ്. എന്നാൽ ഇത് ഒഴിവാക്കാനുള്ള കള്ളക്കളികൾ സജീവമാണ്. പെൺകുട്ടിയെ ചികിൽസിച്ച ആശുപത്രി, പ്രസവം എടുത്ത ഡോക്ടർ, ഒളിവിൽ താമസിപ്പിച്ച കന്യാസ്ത്രീ മഠം എന്നിവരെല്ലാം പോസ്കോ പ്രകാരം പ്രതിസന്ധിയിലാകുമെന്ന തിരിച്ചറിവ് സഭയ്ക്ക് വന്നു കഴിഞ്ഞു. അതുകൊണ്ട് തന്നെയാണ് ഫാദർ റോബിനെ പരസ്യമായി തന്നെ തള്ളിപ്പറഞ്ഞ് മാനന്തവാടി രൂപത ആദ്യമേ രംഗത്ത് വന്നത്.
കുട്ടികൾക്കെതിരായ അക്രമം തടയുന്നതിനുള്ള പോക്സോ വകുപ്പാണ് വൈദികനെതിരെ ചുമത്തിയിരിക്കുന്നത്. അതിനാൽ തന്നെ വിചാരണ കഴിയുംവരെ വൈദികന് ജാമ്യം ലഭിക്കില്ല. പീഡനത്തിന് ഇരയായ പെൺകുട്ടിയേയും പ്രസവിച്ച കുട്ടിയേയും ചൈൽഡ് ലൈൻ കണ്ടെത്തിയത് വയനാട്ടിലെ വൈത്തിരിയിലെ കന്യാസ്ത്രീകൾ നടത്തുന്ന അനാഥാലയത്തിൽ നിന്നാണ്. പെൺകുട്ടിയുടെ പ്രായം പതിനാറാണെന്ന് ഇവർക്കും അറിയാമായിരുന്നുവെന്നാണ് പൊലീസ് കരുതുന്നത്. അതുകൊണ്ട് തന്നെ ഈ അനാഥാലയത്തിന് എതിരേയും ആശുപത്രിക്കെതിരേയും കുട്ടിയുടെ മാതാപിതാക്കൾക്കെതിരേയും കേസ് എടുക്കണ്ടി വരും. ജാമ്യമില്ലാത്ത വകുപ്പായതിനാൽ ഇവർക്കെല്ലാം ദീർഘകാലം അകത്തു കിടക്കേണ്ടിയും വരും. ആശുപത്രി അധികൃതരും കന്യാസ്ത്രീകളും മറ്റേതെങ്കിലും സഭാ പ്രമുഖന്റെ പേര് മൊഴിയായി നൽകിയാൽ അവർക്കെതിരേയും കേസെടുക്കേണ്ടി വരും. അങ്ങനെ കത്തോലിക്കാ സഭ നേരിടുന്ന ഏറ്റവും വലിയ പ്രതിസന്ധിയായി ഈ പീഡനം മാറുകയാണ്.
പുത്തൻവേലിക്കര ലൂർദ്ദ്മാതാ ഇടവക പള്ളി വികാരിയായിരുന്ന ഫാ. എഡ്വിൻ ഫിഗരിസ് പീഡനക്കേസിൽ സഭ സമർത്ഥമായി കൈ കഴുകിയിരുന്നു. അവിടെ പീഡനത്തിന് ഉത്തരവാദിയായ ഫിഗരിസിനെ സഹായിച്ചതിന് പ്രത്യക്ഷ തെളിവൊന്നും ഉണ്ടായില്ല. എന്നാൽ റോബിന്റെ കാര്യത്തിൽ അതല്ല അവസ്ഥ. ഇത് തന്നെയാണ് സഭയെ വെട്ടിലാക്കുന്നതും. അതുകൊണ്ട് കൂടിയാണ് പീഡനത്തിൽ പ്രതിയായ ഫാദർ റോബിൻ വടക്കുംചേരിയെ പൊലീസ് കസ്റ്റഡിയിൽ എടുത്തതോടെ വൈദികനെ തള്ളിപ്പറഞ്ഞ് മാനന്തവാടി രൂപത രംഗത്തെത്തിയതെന്നാണ് വിലയിരുത്തൽ. വൈദികനെ വികാരി സ്ഥാനത്തുനിന്നും പുറത്താക്കിയതായും, സഭാതലത്തിൽ നടപടി എടുക്കാൻ അന്വേഷണം തുടങ്ങിയതായും രൂപത ബിഷപ് വാർത്താകുറിപ്പിൽ അറിയിച്ചു. കൂടാതെ സഭാപരമായ കർമ്മങ്ങൾ ചെയ്യാനുള്ള മുഴുവൻ അവകാശങ്ങളും ഇദ്ദേഹത്തിൽ നിന്നും വിലക്കിയതായും മാനന്തവാടി രൂപത പ്രസ്താവിച്ചു.
കൂടാതെ മാനന്തവാടി രൂപതയുടെ ഔദ്യോഗിക വെബ്സൈറ്റിൽ നിന്നും റോബിൻ വടക്കഞ്ചേരിലിന്റെ പേരും മറ്റ് വിവരങ്ങളും ഇന്ന് രാവിലെയോടെ നീക്കം ചെയ്തിട്ടുണ്ട്. സമൂഹത്തെ ഞെട്ടിച്ച പീഡനകേസ്സിൽ ഇരയുടെ പിതാവിനെവരെ വിലക്കെടുക്കുന്ന തരത്തിൽ ക്രിമിനൽ ബുദ്ധി കാണിച്ച റോബിന് ഒടുവിൽ അടിതെറ്റുകയായിരുന്നു. രാഷ്ട്ര ദീപികയുടെ മുൻ ഡയറക്ടർ, മാനന്തവാടി രൂപത മുൻ കോർപ്പറേറ്റ് മാനേജർ, മേരിമാതാ കോളേജ് മുൻ മാനേജർ, ദ്വാരക വിയാനി ഭവൻ ഡയറക്ടർ, ഡീ പോൾ സ്ക്കൂൾ അസി.മാനേജർ, ദ്യാരക ഡിപ്പാർട്മെന്റ് ഓഫ് യൂത്ത് മിനിസ്ട്രി ഡയറക്ടർ, കോർപ്പറേറ്റ് എഡ്യൂക്കേഷണൽ ഏജൻസി മാനേജർ തുടങ്ങി നിരവധി സ്ഥാനങ്ങളിൽ നിന്നിരുന്ന റോബിൻ വടക്കഞ്ചേരിലിനെതിരെ മുമ്പും പല ആരോപണങ്ങളും ഉയർന്നിരുന്നൂവെങ്കിലും എഴുതി നൽകാത്ത പരാതികളില്ലാത്തതിനാൽ രൂപത ഇയാളെ കൂടെതന്നെ നിർത്തുകയായിരുന്നു.
പീഡന സംഭവം പുറത്തറിഞ്ഞതിനെ തുടർന്ന് ഒളിവിൽ പോയ വൈദികനെ തിങ്കളാഴ്ചയാണ് പൊലീസ് തൃശ്ശൂർ ചാലക്കുടിയിൽനിന്ന് പൊലീസ് പിടികൂടിയത്. ഇയാൾ കാനഡയിലേയ്ക്ക് രക്ഷപ്പെടാൻ ശ്രമിക്കുന്നതിനിടെയാണ് പൊലീസിന്റ പിടിയിലായത്. സഭയുടെ നിയന്ത്രണത്തിലുള്ള കൂത്തുപറമ്പിനു സമീപത്തെ ക്രിസ്തുരാജ ആശുപത്രിയിലാണ് പെൺകുട്ടി ആൺകുഞ്ഞിനെ പ്രസവിച്ചത്. ആശുപത്രി അധികൃതർ ഇക്കാര്യം ബന്ധപ്പെട്ടവരെ അറിയിക്കുകയോ ആവശ്യമായ നടപടക്രമങ്ങൾ പാലിക്കുകയോ ചെയ്തിരുന്നില്ല. പ്രസവ ശേഷം കുഞ്ഞിനെ വയനാട് ജില്ലയിലെ വൈത്തിരിയിൽ കന്യാസ്ത്രീകൾ നടത്തുന്ന അനാഥാലയത്തിലേയ്ക്ക് മാറ്റിയിരുന്നു. ക്രിസ്തുരാജ ആശുപത്രിയും ക്രൈസ്തവ കീഴിലുള്ള ആശുപത്രിയിലാണ്. ഇക്കാര്യങ്ങളെല്ലാം രഹസ്യമാക്കിവച്ചത് ഉന്നത കേന്ദ്രങ്ങളിൽനിന്നുള്ള ഇടപെടലുകളുടെ ഫലമായാണെന്നാണ് പൊലീസ് കരുതുന്നത്.
അതുകൊണ്ട് തന്നെ സഭയിലെ പല പ്രമുഖർക്കും ഇതുമായി ബന്ധമുണ്ടെന്നാണ് സൂചന. റോബിന് രക്ഷപെടുന്നതിന് വിവിധ കേന്ദ്രങ്ങളിൽനിന്ന് സഹായം ലഭിച്ചതായും പൊലീസ് കണ്ടെത്തിയിട്ടുണ്ട്. രക്ഷപെടാൻ സഹായമൊരുക്കിയവർക്കെതിരെയും കേസെടുത്ത് അന്വേഷണം നടത്താൻ പൊലീസ് ആലോചിക്കുന്നുണ്ട്. കൂടുതൽ പെൺകുട്ടികൾ വൈദികന്റെ പീഡനത്തിന് ഇരയായിട്ടുണ്ടോ എന്ന കാര്യവും അന്വേഷിക്കും. സംഭവം ഒതുക്കിത്തീർക്കാനുള്ള ശ്രമങ്ങൾ നടന്നിരുന്നതായും സമ്മർദ്ദങ്ങളെ അതിജീവിച്ചാണ് പ്രതിയെ അറസ്റ്റ് ചെയ്തതെന്നും അന്വേഷണ സംഘം വ്യക്തമാക്കി. പെൺകുട്ടിയുടെ പ്രസവവിവരം മറച്ചുവച്ച കൂത്തുപറമ്പിലെ ക്രിസ്തുരാജ ആശുപത്രിക്കെതിരെയും നിയമനടപടി സ്വീകരിക്കുമെന്ന് പൊലീസ് അറിയിച്ചു. ഈ മാസം 26നാണ് പെൺകുട്ടി പരാതി നൽകുന്നത്. നേരത്തെ ചൈൽഡ് ലൈൻ പ്രവർത്തകർ അജ്ഞാത ഫോൺകോൾ പിന്തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് പെൺകുട്ടിയെ കണ്ടെത്തുന്നത്.
കൊട്ടിയൂർ നീണ്ടുനോക്കി സെന്റ് സെബാസ്റ്റ്യൻസ് പള്ളി വികാരിയും കൊട്ടിയൂർ എജെഎം ഹയർസെക്കൻഡറി സ്കൂൾ മാനെജരുമായ റോബിൻ വടക്കുംചേരിയുടെ സ്കൂളിലെ +1 വിദ്യാർത്ഥിനിയാണ് പീഡനത്തിന് ഇരയായത്. നേരത്തെയും ഇതെ സ്കൂളിൽ നിന്നും സമാനമായ രീതിയിൽ പീഡന ആരോപണം ഉയർന്നിരുന്നു. ഇതിനെക്കുറിച്ചും അന്വേഷിക്കുമെന്ന് കണ്ണൂർ എസ്പി ശിവവിക്രം വ്യക്തമാക്കിയിട്ടുണ്ട്. പീഡനത്തെ തുടർന്ന് ഗർഭിണിയായ പെൺകുട്ടി 20 ദിവസം മുമ്പ് ജന്മംനൽകിയ ആൺകുഞ്ഞിനെ പൊലീസ് കണ്ടെത്തിയിട്ടുണ്ട്. ഉന്നതതലത്തിൽ നിന്നുള്ള ഇടപെടൽ സംഭവത്തിൽ നടന്നെന്നും വീട്ടുകാരെ സ്വാധീനിച്ച ചിലരാണ് കുഞ്ഞിനെ അനാഥാലയത്തിലേക്ക് മാറ്റിയതെന്നുമാണ് വിവരം. വയനാട്ടിലെ ഒരു അനാഥാലയത്തിൽ നിന്നുമാണ് കുഞ്ഞിനെ കണ്ടെത്തിയത്.കുഞ്ഞിനെയും മാതാവിനെയും പൊലീസ് സുരക്ഷിതകേന്ദ്രത്തിലേക്ക് മാറ്റി.
ജില്ലാ ചൈൽഡ്ലൈൻ പ്രവർത്തകർക്കു ലഭിച്ച വിവരത്തെത്തുടർന്നാണു പീഡനവിവരം പുറംലോകമറിയുന്നത്. കുട്ടിയുടെ പിതാവാണു പീഡിപ്പിച്ചതെന്ന തരത്തിൽ കേസിനെ വഴിമാറ്റിവിടാനുള്ള നീക്കങ്ങൾ നടന്നെങ്കിലും ഇതെല്ലാം ചൈൽഡ് ലൈൻ പ്രവർത്തകരുടെ ഇടപെടൽ അപ്രസക്തമാക്കി.
- TODAY
- LAST WEEK
- LAST MONTH
- പ്രമുഖ യൂടൂബർ സ്വാതി കെട്ടിടത്തിൽ നിന്ന് ചാടി ജീവനൊടുക്കി; സംഭവസമയം മുറിയിൽ ഉണ്ടായിരുന്ന സുഹൃത്തിനെ ചോദ്യം ചെയ്തു പൊലീസ്; ആത്മഹത്യയ്ക്ക് പിന്നിലെ കാരണം തേടി അന്വഷണം; സ്വാതി ഗോദര വ്ളോഗിങ് തുടങ്ങിയത് യുപിഎസ്സി പരീക്ഷാ പരിശീലനത്തിന് ഡൽഹിയിൽ എത്തിയ ശേഷം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- മോഷണക്കുറ്റം ആരോപിച്ച് പൊലീസ് കസ്റ്റഡിലെടുത്തു; താനല്ല മോഷ്ടിച്ചതെന്ന് കേണു പറഞ്ഞിട്ടും കേൾക്കാതെ ഏമാന്മാർ; കുറ്റം സമ്മതിപ്പിക്കാനായി ക്രൂരമായി തല്ലിച്ചതച്ചതോടെ ആരോഗ്യം നശിച്ചു; കോടതി മോചിപ്പിച്ചതോടെ പൊലീസിനെതിരെ നിയമപോരാട്ടം; വിധിവരാനിരിക്കെ ജീവനൊടുക്കി യുവാവ്
- ഇറാനെ വരുതിയിലാക്കാൻ കൂടുതൽ ഉപരോധത്തിന് അമേരിക്കയും ബ്രിട്ടനും യൂറോപ്യൻ യൂണിയനും; ഇസ്രയേൽ ആക്രമിക്കാൻ ഉപയോഗിച്ച ഡ്രോണുകൾക്ക് എൻജിൻ നിർമ്മിച്ച 16 വ്യക്തികൾക്കും മൂന്ന് സ്ഥാപനങ്ങൾക്കുമെതിരെ നടപടി; ഉടനടി തിരിച്ചടിക്കാത്ത ഇസ്രയേൽ നടപടിയിൽ ആശ്വാസം കണ്ട് ലോകരാജ്യങ്ങൾ
- യുഡിഎഫ് വോട്ടുകൾ 47.24ൽ നിന്ന് 40.95 ആയി കുറയുന്നു; എന്നിട്ടും 8 മുതൽ 20 വരെ സീറ്റ് ലഭിക്കാം; എൽഡിഎഫ് വോട്ടിൽ തൽസ്ഥിതി, സീറ്റ് പൂജ്യം മുതൽ 10വരെ; വോട്ട് വർധിക്കുന്നത് എൻഡിഎക്ക്, പൂജ്യം മുതൽ 2വരെ ലഭിക്കാം; ഞെട്ടിച്ച് ട്വന്റി ട്വന്റി; മറുനാടൻ സർവേയിലെ കണക്കിന്റെ കളി ഇങ്ങനെ
- മുന്തിരി ജ്യൂസ് കുടിച്ച് ദേഹാസ്വാസ്ഥ്യം; നാലുപേർ ചികിത്സ തേടി
- തമിഴ് സിനിമാതാരവും മോഡലുമായ യുവതിക്കെതിരെ ട്രെയിനിൽ ലൈംഗികാതിക്രമം; സംഭവം ചെന്നൈ- തിരുവനന്തപുരം എക്സ്പ്രസിൽ വെച്ച്; കൊല്ലം സ്വദേശിയായ യുവാവ് അറസ്റ്റിൽ; കഞ്ചാവു കേസികളിലെ പ്രതിയെന്ന് പൊലീസ്
- ജീവിതശൈലി രോഗമായ ടൈപ്പ് 2 പ്രമേഹത്തോടൊപ്പം ജനിതകമായി ഈ മൂന്ന് തരം ക്യാൻസറുകളും ബാധിക്കാമെന്ന് പുതിയ ഗവേഷണഫലം; ഇംഗ്ലണ്ടിലെ സറെ യൂണിവേഴ്സിറ്റി നടത്തിയ പഠനത്തിലാണ് പുതിയ കണ്ടുപിടുത്തം; ജീവിതശൈലി മാറ്റിയാൽ പ്രതിരോധശക്തി നേടാനാവുമെന്ന് ആരോഗ്യ വിദഗ്ദ്ധർ
- ദുവാ ഇരന്ന് മുസ്ലിം മത പണ്ഡിതർ; ഒപ്പം പ്രാർത്ഥിച്ച് ക്രിസ്ത്യൻ പുരോഹിതരും സന്യാസിമാരും; വൈറലായി പാലക്കാട്ടെ മതസൗഹാർദ ഗൃഹപ്രവേശനം; ഇതാണ് ദ റിയൽ കേരളാ സ്റ്റോറിയെന്ന് സോഷ്യൽ മീഡിയ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
- ക്ഷേമപെൻഷൻ യഥാസമയം കൊടുക്കാൻ കഴിഞ്ഞില്ലെങ്കിൽ തിരിച്ചടിയെന്ന് വിലയിരുത്തൽ; പണം കണ്ടെത്താൻ സഹകരണ ബാങ്കുകളിൽ നിന്ന് 2000 കോടി കടമെടുക്കാൻ സർക്കാർ; 9.1 ശതമാനം പലിശയിൽ കടമെടുപ്പ്; ഒന്ന വർഷത്തിനുള്ളിൽ സഹകരണ ബാങ്കുകളെ സമീപിക്കുന്നത് ഇത് മൂന്നാം വട്ടം
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- വ്യാഴാഴ്ച പ്രാർത്ഥനയ്ക്ക് പോയിരുന്ന ജെസ്നയെ കാണാതായതും വ്യാഴാഴ്ച; ആരാധനാ സ്ഥലം കണ്ടെത്തിയെന്ന് അച്ഛൻ; രഹസ്യ സുഹൃത്തിന്റെ ഫോട്ടോയും കുടുംബം കണ്ടെത്തി! സിബിഐ സഞ്ചരിക്കാത്ത വഴികളിലൂടെ പോയ അച്ഛന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളോ? ജെസ്നയ്ക്ക് സംഭവിച്ചത് എന്ത്?
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- ഇനി യുദ്ധത്തിനില്ല, ആക്രമിച്ചാൽ തിരിച്ചടിക്കും, ആക്രമണ വിവരം അമേരിക്കയെ അറിയിച്ചിരുന്നു; ഇറാനെ ലക്ഷ്യം വച്ചാൽ അമേരിക്കയുടെ താവളങ്ങൾ ലക്ഷ്യമിടും; മിസൈൽ ആക്രമണത്തിനെതിരെ ലോകരാജ്യങ്ങൾ ഒരുമിച്ചതോടെ ഇറാൻ ആകെ പെട്ട അവസ്ഥയിൽ; ഇസ്രയേൽ തിരിച്ചടി എങ്ങനെയാകും എന്ന ആശങ്കയിൽ ലോകം
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്