Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202418Thursday

പെൺകുട്ടികളെ പ്രേമം നടിച്ച് തട്ടിക്കൊണ്ടുപോയി; ലൈംഗികമായി പീഡിപ്പിക്കുന്നത് പതിവാക്കി അമ്മയും മകനും; വിചാരണ പൂർത്തിയായ കേസിന്റെ വിധി നാളെ

പെൺകുട്ടികളെ പ്രേമം നടിച്ച് തട്ടിക്കൊണ്ടുപോയി; ലൈംഗികമായി പീഡിപ്പിക്കുന്നത് പതിവാക്കി അമ്മയും മകനും; വിചാരണ പൂർത്തിയായ കേസിന്റെ വിധി നാളെ

ജംഷാദ് മലപ്പുറം

മലപ്പുറം: പെൺകുട്ടികളെ പ്രേമം നടിച്ച് തട്ടിക്കൊണ്ടുപോയി ലൈംഗികമായി പീഡിപ്പിക്കുന്നത് പതിവാക്കി അമ്മയും മകനും. വിചാരണ പൂർത്തിയായ കേസിന്റെ വിധി നാളെപെൺകുട്ടികളെ പ്രേമം നടിച്ച് തട്ടിക്കൊണ്ടുപോയി ലൈംഗികമായി പീഡിപ്പിക്കുന്നത് പതിവാക്കിയ യുവാവും ഇതിന് ഒത്താശ ചെയ്ത് നൽകുന്ന മാതാവും പ്രതികളായ കേസിന്റെ വിചാരണ പൂർത്തിയായി. മഞ്ചേരി പോക്‌സോ സ്‌പെഷ്യൽ കോടതി വിധി നാളെ പ്രസ്താവിക്കും. കോഴിക്കോട് മൈക്കാവ് വേനപ്പാറ ഓമശ്ശേരി മൂലക്കടവത്ത് കല്ലറക്കപ്പറമ്പ് ഷിബിൻ (23), മാതാവ് ആനന്ദം (46) എന്നിവരാണ് പ്രതികൾ.

2017 ജൂൺ 12നാണ് കൊണ്ടോട്ടി കുറുപ്പത്ത് സ്വദേശിയായ 17 കാരിയെ പ്രതികൾ തട്ടിക്കൊണ്ടുപോയി പല സ്ഥലങ്ങളിൽ വച്ചായി പീഡിപ്പിച്ചത്. പെൺകുട്ടിയുടെ വീട്ടുകാർ നൽകിയ പരാതിയെ തുടർന്ന് 2017 ജൂൺ 23ന് പരപ്പനങ്ങാടിയിൽ വെച്ച് പൊലീസ് പെൺകുട്ടിയെ കണ്ടെത്തുകയും പ്രതികളെ അറസ്റ്റ് ചെയ്യുകയുമായിരുന്നു. ഈ കേസിൽ ജാമ്യത്തിലിറങ്ങി മുങ്ങിയതായിരുന്നു ഇരുവരും. സമാനമായ രീതിയിൽ മാനന്തവാടിയിൽ നിന്നും കാണാതായ മറ്റൊരു പെൺകുട്ടിയെ വള്ളുവമ്പ്രത്ത് വെച്ച് പൊലീസ് കണ്ടെത്തിയിരുന്നു. പെൺകുട്ടിക്കൊപ്പം ഉണ്ടായിരുന്ന ഷിബിനെയും മാതാവിനെയും കൊണ്ടോട്ടി പൊലീസ് അറസ്റ്റ് ചെയ്യുകയായിരുന്നു. ഹരിജൻ വിഭാഗത്തിൽപ്പെട്ട പ്രായപൂർത്തിയാകാത്ത പെൺകുട്ടികളെ പ്രണയം നടിച്ച് തട്ടിക്കൊണ്ടു പോയി ബലാൽസംഗം ചെയ്തതിന് അമ്മക്കും മകനുമെതിരെ വാഴക്കാട്, കോടഞ്ചേരി പൊലീസ് സ്റ്റേഷനുകളിലും കേസുകൾ നിലവിലുണ്ട്.

ബന്ധുവീട്ടിൽ വിരുന്നെത്തിയ നാലു വയസ്സുകാരിയെ മറ്റൊരു വീട്ടിലേക്കുകൊണ്ടുപോയി 65കാരൻ ലൈംഗികമായി പീഡിപ്പിച്ചതും അടുത്തിടെയാണ്. മലപ്പുറം പെരുമ്പടപ്പിൽ നാല് വയസുകാരിയെ ലൈംഗിക പീഡനത്തിന് ഇരയാക്കിയ സംഭവത്തിൽ 65 കാരനാണ് പിടിയിലായത്. .മാറഞ്ചേരി പനമ്പാട് അവുണ്ടിത്തറ സ്വദേശി രാധാകൃഷ്ണൻ(65)നെയാണ് പെരുമ്പടപ്പ് എസ്‌ഐ സുരേഷും സംഘവും അറസ്റ്റ് ചെയ്തത്. മാസം മുമ്പാണ് ് കേസിനാസ്പദമായ സംഭവം നടന്നത്.കുട്ടിയുടെ മാതാവ് ചൈൽഡ് ലൈനിന് നൽകിയ പരാതിയിൽ ചൈൽഡ് ലൈനിന്റെ നിർദേശപ്രകാരം പെരുമ്പടപ്പ് പൊലീസ് കേസെടുക്കുകയായിരുന്നു. പെരിന്തൽമണ്ണ ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാന്റ് ചെയ്തു. പ്രതി മാറഞ്ചേരി പനമ്പാട് അവുണ്ടിത്തറ സ്വദേശി രാധാകൃഷ്ണന് വിവാഹതനാണെങ്കിലും ഭാര്യയും മക്കളും ഇയാളോടൊപ്പമില്ല. കുടുംബ പ്രശ്നത്തെ തുടർന്നു ഇവർ വേറെപോയതാണ്.

പ്രതി രാധാകൃഷ്ണൻ ബന്ധുവീട്ടിൽ വിരുന്നു വന്ന നാലു വയസ്സുകാരിയെ അവരുടെ വീട്ടിൽ നിന്നും തന്ത്രപൂർവം തന്റെ വീട്ടിലേക്ക്കൊണ്ടുവന്നാണ് ലൈംഗികമായി പീഡിപ്പിച്ചത്. രാധാകൃഷ്ണൻ വീട്ടിൽ തനിയെയാണിപ്പോൾ താമസം. പെൺകുട്ടിയുടെ സ്വഭാവത്തിൽവന്ന വ്യത്യാസം കാരണം മാതാവ് സംസാരിച്ചതോടെയാണ് പീഡന വിവരം പുറത്തുവന്നത്. ഇതോടെ കുട്ടിയുടെ മാതാവ് ചൈൽഡ് ലൈനിനെ വിവരം അറിയിക്കുകയായിരുന്നു. തുടർന്ന് ചൈൽഡ് ലൈൻ വിവരം പെരുമ്പടപ്പ് പൊലീസിന് കൈമാറിതോടെയാണ് പൊലീസ് കേസെടുത്തത്. പൊന്നാനി ജുഡീഷ്യൽ കോടതി പ്രതിയെ പിടികൂടിയപ്പോൾ അവധിയായതിനാൽ പ്രതിയെ പെരിന്തൽമണ്ണ ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതിയിലാണ്ഹാജരാക്കിയത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP