Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

മലപ്പുറത്ത് പ്രതിരോധ വാക്‌സിൻ ഇതുവരെ കണ്ടെത്തിയിട്ടില്ലാത്ത അപൂർവ രോഗം; ഏഴുവയസ്സുകാരനിൽ സ്ഥിരീകരിച്ചത് വെസ്റ്റ് നൈൽ വൈറസ് ബാധ; നാഡീസംവിധാനത്തെ ഗുരുതരമായി ബാധിക്കുന്ന ഈ വൈറസ് പകരുന്നതുകൊതുകുകളിലുടെ; മനുഷ്യരിൽ നിന്ന് മനുഷ്യരിലേക്ക് പകരില്ല; വൈറസ് ബാധയേറ്റ് 80 ശതമാനം പേരേയും പൂർണമായും ചികിത്സിച്ചു സുഖപ്പെടുത്താമെന്നും ആശങ്കവേണ്ടെന്നും ആരോഗ്യവകുപ്പ് അധികൃതർ

മലപ്പുറത്ത് പ്രതിരോധ വാക്‌സിൻ ഇതുവരെ കണ്ടെത്തിയിട്ടില്ലാത്ത അപൂർവ രോഗം; ഏഴുവയസ്സുകാരനിൽ സ്ഥിരീകരിച്ചത് വെസ്റ്റ് നൈൽ വൈറസ് ബാധ; നാഡീസംവിധാനത്തെ ഗുരുതരമായി ബാധിക്കുന്ന ഈ വൈറസ് പകരുന്നതുകൊതുകുകളിലുടെ; മനുഷ്യരിൽ നിന്ന് മനുഷ്യരിലേക്ക് പകരില്ല; വൈറസ് ബാധയേറ്റ് 80 ശതമാനം പേരേയും പൂർണമായും ചികിത്സിച്ചു സുഖപ്പെടുത്താമെന്നും ആശങ്കവേണ്ടെന്നും ആരോഗ്യവകുപ്പ് അധികൃതർ

മറുനാടൻ മലയാളി ബ്യൂറോ

മലപ്പുറം: ഡിഫ്ത്തീരിയും വില്ലൻ ചുമയും പോലുള്ള നിർമ്മാർജനം ചെയ്ത രോഗങ്ങൾ തിരിച്ചുവരുന്ന മലപ്പുറം ജില്ലയിൽ, ഭീഷണിയായി വീണ്ടും ഒരു അപുർവ രോഗം കൂടി റിപ്പോർട്ട് ചെയ്തു. പ്രതിരോധ വാക്‌സിൻ ഇതുവരെ കണ്ടെത്തിയിട്ടില്ലാത്ത വെസ്റ്റ് നൈൽ വൈറസ് ബാധ മലപ്പുറത്ത് ഏഴുവയസ്സുകാരനിൽ സ്ഥിരീകരിച്ചു. എ.ആർ. നഗർ സ്വദേശിയായ ഏഴുവയസ്സുകാരനെ കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കഴിഞ്ഞ വെള്ളിയാഴ്ചയാണ് രോഗം സ്ഥിരീകരിച്ചതെന്നാണ് ആരോഗ്യവകുപ്പ് അധികൃതർ പറയുന്നത്.

നാഡീസംവിധാനത്തെയാണ് ഈ വൈറസ് ഗുരുതരമായി ബാധിക്കുന്നത്.പനി, ശക്തമായ തലവേദന, ബോധക്ഷയം, അപസ്മാരം, ശർദ്ദി എന്നിവയാണ് ലക്ഷണങ്ങൾ. മനുഷ്യരിൽ നിന്ന് മനുഷ്യരിലേക്ക് രോഗം പകർന്നതായി ഇതുവരെ റിപ്പോർട്ടില്ല.ക്യൂലക്‌സ് വിഭാഗത്തിൽപ്പെടുന്ന കൊതുകാണ് വൈറസിന്റെ വാഹകർ. ഇന്ത്യയിൽ 1952ൽ മുംബൈയിലാണ് ഈ വൈറസ് ബാധ കണ്ടെത്തുന്നത്. 2011-ൽ ആലപ്പുഴ ജില്ലയിൽ വെസ്റ്റ് നെയിൽ വൈറസ് മൂലമുള്ള മസ്തിഷ്‌കവീക്കം കണ്ടെത്തിയിരുന്നു. പിന്നീട് കോഴിക്കോട്ടും ഈ രോഗബാധ സ്ഥിരീകരിച്ചിരുന്നു.ഇവിടെനിന്ന് എവിടെനിന്നോ ആയിരിക്കണം രോഗം പടർന്നതായിരിക്കാമെന്നാണ് നിഗമനം. നേരെത്ത കരിമ്പനിക്കും ഷിഗെല്ലയ്ക്കും പിന്നാലെ കോഴിക്കോട് വെസ്റ്റ് നൈൽ വൈറസ് ബാധിച്ചത് ഭീതി ഉയർത്തിയരുന്നു. എന്നാൽ ഇയാളുടെ രോഗം ചികിൽസിച്ച് ഭേദമാക്കാനായി.

1937ൽ കിഴക്കൻ ആഫ്രിക്കയിലെ വെസ്റ്റ് നൈൽ മേഖലയിലാണ് ഈ വൈറസ് ബാധ ആദ്യമായി റിപ്പോർട്ട് ചെയ്യപ്പെട്ടത്. അതുകൊണ്ടുതന്നെയാണ് ഈ വൈറസിന് വെസ്റ്റ് നൈൽ എന്ന പേര് വന്നത്. ഇതുവരെ പന്ത്രണ്ടോളം രാജ്യങ്ങളിൽ രോഗബാധ റിപ്പോർട്ട് ചെയ്തിട്ടുണ്ട്. കൊതുകുകൾ, പക്ഷികൾ തുടങ്ങിയവയാണ് വെസ്റ്റ് നൈൽ വൈറസിന്റെ സ്വാഭാവിക വാഹകർ. രാത്രി സമയങ്ങളിൽ കടിക്കുന്ന ക്യൂലക്‌സ് കൊതുകുകളിലൂടെയാണ് ഇവ മനുഷ്യശരീരത്തിലേക്കെത്തുന്നത്. വെസ്റ്റ് നൈൽ വൈറസ് പക്ഷികളിൽ നിന്നും കൊതുകുകളിലേക്കും, കൊതുകുകളിലൂടെ മനുഷ്യരിലേക്കും പകരുന്നു. എന്നാൽ മനുഷ്യരിൽ നിന്നും മനുഷ്യരിലേക്ക് നേരിട്ട് വൈറസ് പകരുന്നതായി ഇതുവരെ റിപ്പോർട്ട് ചെയ്തിട്ടില്ല. എന്നാൽ രക്തദാനത്തിലൂടെയും അവയാവദാനത്തിലൂടെയും പകർന്നേക്കാം.ഗർഭസമയത്ത് അമ്മയിൽ നിന്നും കുഞ്ഞിലേക്കും വൈറസ് പകരാൻ സാധ്യത കൂടുതലാണ്.

സാധാരണ വൈറൽ പനിക്ക് ഉണ്ടാവുന്ന തരത്തിൽ കണ്ണ് വേദന, പനി, ശരീരവേദന, തലവേദന, ഛർദ്ദി, വയറിളക്കം, ചർമ്മത്തിലെ തടിപ്പുകൾ, തുടങ്ങിയവയാണ് വെസ്റ്റ് നൈൽ പനിയുടെ ലക്ഷണങ്ങൾ.റിപ്പോർട്ട് ചെയ്യപ്പെട്ട കേസുകളിൽ ഒരു ശതമാനം പേരിൽ തലച്ചോർ വീക്കം(encephalitsi), മെനിഞ്ചൈറ്റിസ് എന്നിവ ബാധിച്ചതായാണ് കണക്കുകൾ. വെസ്റ്റ് നൈൽ വൈറസ് ബാധയേൽക്കുന്ന 150ൽ ഒരാൾക്ക് മാത്രമേ ഇത്തരം ലക്ഷണങ്ങൾ പ്രകടമാവുകയുള്ളൂ. ബാക്കിയുള്ളവരിൽ ലക്ഷണങ്ങൾ പ്രകടമാവില്ല എന്നതാണ് വൈറസ് ബാധയുടെ പ്രധാന വിഷയം. വൈറസ് ബാധയേറ്റ് രണ്ട് മുതൽ ആറ് വരെയുള്ള ദിവസങ്ങളിൽ ലക്ഷണങ്ങൾ പ്രത്യക്ഷപ്പെട്ടു തുടങ്ങും. പതിനാല് ദിവസം വരെ ലക്ഷണങ്ങൾ പ്രത്യക്ഷപ്പെടാതിരിക്കുന്ന കേസുകളും റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്.

സാധാരണഗതിയിൽ വെസ്റ്റ് നൈൽ വൈറസ് ബാധ അപകടകാരിയല്ല. വൈറസ് ബാധയേറ്റ് 80 ശതമാനം പേരേയും പൂർണമായും ചികിത്സിച്ചു സുഖപ്പെടുത്താം. എന്നാൽ കൊതുക്, പക്ഷികൾ തുടങ്ങിയവ കൂടുതലുള്ള സ്ഥലങ്ങളിൽ രോഗം വളരെ പെട്ടന്ന് വ്യാപിക്കാൻ സാധ്യതയുണ്ട്.
വെസ്റ്റ് നൈൽ വൈറസ് ഏത് പ്രായത്തിലുള്ളവരിലും ഉണ്ടായേക്കാം. എന്നാൽ 60 വയസ്സിന് മുകളിൽ പ്രായമുള്ളവർ, ഡയബറ്റിസ്, കാൻസർ, രക്തസമ്മർദ്ദം, കിഡ്‌നി രോഗങ്ങൾ തുടങ്ങിയ രോഗങ്ങൾ ഉള്ളവരിൽ വൈറസ് ബാധ ഗുരുതരമാവാം.മസ്തിഷ്‌ക വീക്കം, മെനിഞ്ചൈറ്റിസ് തുടങ്ങിയ ഗുരുതരലക്ഷണങ്ങൾ ഉള്ളവരിൽ രോഗം മൂർച്ഛിക്കാം.

വൈറസ് ബാധ തടയുന്നതിനുള്ള പ്രതിരോധ വാക്‌സിൻ നിലവിൽ ലഭ്യമല്ല. ലക്ഷണങ്ങൾക്കുള്ള സപ്പോർട്ടീവ് ചികിത്സയാണ് ഇപ്പോൾ നടക്കുന്നത്. ചികിത്സ ഫലപ്രദമാണെങ്കിൽ രണ്ട് മുതൽ മൂന്നാഴ്ച വരെ സമയം കൊണ്ട് രോഗം ഭേദമാക്കാം. എന്നാൽ ശരീരത്തിന്റെ ക്ഷീണം പൂർണമായും മാറാൻ മാസങ്ങൾ തന്നെ വേണ്ടിവന്നേക്കും. കൊതുക് കടിയിലൂടെയാണ് വെസ്റ്റ് നൈൽ വൈറസ് മനുഷ്യരിലേക്ക് പടരുന്നത് എന്നതുകൊണ്ടുതന്നെ കൊതുക് പ്രതിരോധമാണ് ഈ രോഗത്തിനെതിരെ സ്വീകരിക്കാവുന്ന ഏറ്റവും ഫലപ്രദമായ മുൻകരുതൽ. കൊതുക് കടിയേൽക്കാൻ സാധ്യതയുള്ള സ്ഥലങ്ങളിൽ ജോലി ചെയ്യുന്നവർ ആന്റി മോസ്‌ക്വിറ്റോ ലോഷൻ അടക്കമുള്ള പ്രതിരോധ മാർഗങ്ങൾ സ്വീകരിക്കുന്നത് നല്ലതാണ്. കിടന്നുറങ്ങുമ്പോൾ കൊതുകുവല ഉപയോഗിക്കാൻ ശ്രദ്ധിക്കണമെന്നും ആരോഗ്യവകുപ്പ് അധികൃതർ അറിയിച്ചു.

വാക്സിനേഷൻ എടുക്കുന്നതിലെ വിമുഖത മൂലം മലപ്പുറത്ത് ഡിഫ്ത്തീരയും വില്ലൻ ചുമയുമടക്കമുള്ള രോഗങ്ങൾ തിരിച്ചുവന്നിരുന്നു. എന്നാൽ ഇപ്പോൾ പ്രതിരോധ വാക്സിൽ കണ്ടെത്തിയിട്ടില്ലാത്ത അപുർവ രോഗമാണ് ഇവിടെ റിപ്പോർട്ട് ചെയ്തിരിക്കുന്നത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP