ഇന്ത്യയിൽ ശ്രീരാമന്റെ പേരിൽ വീണ്ടും വിവാദം കൊഴുക്കുമ്പോൾ യൂറോപ്പിൽ രഥയാത്രകളിൽ പങ്കെടുക്കുന്നത് പതിനായിരങ്ങൾ; റോഡുകൾ കീഴടക്കി ആയിരങ്ങൾ ഘോഷയാത്രയിൽ അണിനിരന്നിട്ടും പരാതികൾ ഇല്ലാതെ പോകുന്നത് ഇന്ത്യൻ സംസ്ക്കാരത്തെ വിദേശികൾക്ക് ശരിക്കറിയുന്നതു കൊണ്ടാണെന്നു സംഘാടകർ
പ്രത്യേക ലേഖകൻ
ലണ്ടൻ: ആൾക്കൂട്ട കൊലയിലും മറ്റു മതങ്ങളിൽ വിശ്വസിക്കുന്നവരെ നിർബന്ധിപ്പിച്ചു ജയ് ശ്രീറാം വിളിപ്പിക്കുന്നു എന്നുമൊക്കെയുള്ള പരാതികൾ വാർത്തകളിൽ നിറയുകയും വിവാദങ്ങൾ പരക്കുകയും ചെയ്യുമ്പോൾ രാമനാമം മുഴങ്ങുകയാണ് യുകെയിലെ തെരുവുകളിൽ. ഇന്ത്യയിൽ രാമാനവമിയുമായി ബന്ധപ്പെട്ടു പൊതുവെ നടക്കുന്ന രഥയാത്രകളുടെ പകർപ്പാണ് ഏതാനും മാസമായി യുകെയുടെ വിവിധ നഗരങ്ങളിൽ സംഘടിപ്പിക്കപ്പെടുന്നത്. ഇസ്കോൺ സൊസൈറ്റിയുടെ നേതൃത്വത്തിൽ അര നൂറ്റാണ്ടായി നടക്കുന്ന രഥയാത്ര കഴിഞ്ഞ ഏതാനും വർഷമായി കൂടുതൽ നഗരങ്ങളിലേക്ക് വ്യാപിക്കുകയാണ്. പങ്കെടുക്കുന്നവരുടെ എണ്ണം ആയിരങ്ങളിൽ നിന്നും പതിനായിരങ്ങളിലേക്കു വളരുകയും ചെയ്യുന്നു.
ലണ്ടൻ രഥയാത്ര മാത്രം കൂടുതലായി ജനങ്ങളെ ആകർഷിച്ചിരുന്ന സ്ഥാനത്ത് ഇപ്പോൾ ബാത്ത്, ലെസ്റ്റർ, വാറ്റ്ഫോഡ്, ബർമിങ്ഹാം, മിൽട്ടൺ കെയ്ൻസ് എന്നിവിടങ്ങളിൽ എല്ലാം അനേകായിരങ്ങൾ പങ്കെടുക്കുന്ന രഥയാത്രകളാണ് സംഘടിപ്പിക്കപ്പെടുന്നത്. കഴിഞ്ഞ ദിവസം ലണ്ടനിലെ ഈസ്റ്റ് ഹാമിൽ മുരുകൻ ക്ഷേത്രത്തിൽ സംഘടിപ്പിക്കപ്പെട്ട രഥയാത്രയിലും അനേകായിരങ്ങളുടെ സാന്നിധ്യമാണ് റിപ്പോർട്ട് ചെയ്യപ്പെടുന്നത്. ഇന്ത്യയിലെ പൂജാ ചടങ്ങുകൾ അതേവിധം ആവർത്തിക്കുന്നതും ഭക്തി വിശ്വാസത്തിൽ കൂടുതൽ ശ്രദ്ധ നൽകിയുമാണ് യുകെയിൽ രഥയാത്രകൾ സംഘടിപ്പിക്കുന്നത്.
റോഡിലൂടെയുള്ള പ്രചാരണങ്ങളും ഘോഷയാത്രയും ഒന്നും യൂറോപ്യൻ തെരുവുകളിലെ പതിവ് കാഴ്ചകൾ അല്ലെങ്കിലും രഥയാത്രയ്ക്കു പ്രാദേശിക കൗൺസിലുകൾ അനുമതിയും പിന്തുണയും നൽകുന്ന രീതിയാണ് കണ്ടവരുന്നത്. മറ്റു സംസ്കാരങ്ങളെ ഉൾക്കൊള്ളുന്നതിന്റെ ഭാഗം കൂടിയായിയാണ് ബ്രിട്ടീഷ് ജനത ഇത്തരം ആഘോഷങ്ങളെ വീക്ഷിക്കുന്നതെന്നു പതിവായി രഥയാത്രയിൽ പങ്കാളിയാകുന്നു സദ്ഗമയ പ്രതിനിധി എപി രാധാകൃഷ്ണൻ സൂചിപ്പിച്ചു. മാത്രമല്ല ഈ ആഘോഷങ്ങളിൽ പങ്കാളികൾ ആകാനും സൗജന്യമായി വിതരണം ചെയ്യുന്ന ഭക്ഷണവും മധുരപലഹാരങ്ങളും ആസ്വദിച്ചു ആടിപ്പാടാനും ബ്രിട്ടീഷുകാർ തയ്യാറാകുന്നുവെന്നതും പ്രത്യേകതയാണ്.
യുകെയിൽ ഇന്ത്യൻ കുടിയേറ്റ സമൂഹത്തിന്റെ ആധിപത്യം കൂടുതൽ പ്രകടിപ്പിക്കുന്നതാണ് ഇത്തരം ആഘോഷങ്ങൾ. മുൻപ് ഏതാനും ടൗണുകളിൽ ഒതുങ്ങി നിന്നിരുന്ന ഇന്ത്യൻ മേളകൾ ഇപ്പോൾ മിക്ക നഗരങ്ങളിലും ആയിരങ്ങളെ ആകർഷിച്ചു തുടങ്ങിയിരിക്കുകയാണ്. മാഞ്ചസ്റ്റർ മേളയും മറ്റും സൗത്ത് ഏഷ്യൻ മേള എന്ന പേരിൽ ഇന്ത്യ, ശ്രീലങ്ക, പാക്കിസ്ഥാൻ, ബംഗ്ലാദേശ്, ഫിലിപ്പീൻസ് തുടങ്ങിയ രാജ്യങ്ങളിലെ ജനങ്ങളുടെ കൂട്ടായ്മായായി വളരുകയാണ്. മികച്ച ബ്രാൻഡുകളുടെ പിന്തുണയും ഇത്തരം മേളകൾ തേടി എത്തുന്നത് ജനപിന്തുണ വർദ്ധിക്കുന്നതുകൊണ്ടുകൂടിയാണ്.
മതപരമായ ചടങ്ങു എന്നതിനേക്കാൾ ഉപരി സാംസ്കാരിക കൂട്ടായ്മയുടെ ഒത്തുചേരൽ ആയും രഥയാത്രകൾ മാറുകയാണ് പലയിടത്തും. നൃത്തവും വാദ്യമേളങ്ങളും ഒരുക്കുന്ന പശ്ചാത്തല വിരുന്നിൽ കൂടുതൽ ആവേശത്തോടെ പങ്കെടുക്കുന്നതും പാശ്ചാത്യരാണ്. ഇന്ത്യൻ വംശജർ ഭക്തിപൂർവ്വം രഥയാത്രകളിൽ പങ്കാളികൾ ആകുമ്പോൾ സാംസ്കാരികമായ സമന്വയം കൂടുതൽ ഫലവത്തായി മാറുകയാണ് എന്ന് ചൂണ്ടിക്കാട്ടാനും സംഘാടകർ മറക്കുന്നില്ല.
ഭഗവദ് ദർശനത്തിനായി വിശ്വാസികൾ ക്ഷേത്രത്തിൽ പോകുമ്പോൾ രഥയാത്ര നടക്കുമ്പോൾ ഭഗവൻ വിശ്വാസികളുടെ അടുത്തേക്ക് എന്നതാണ് രഥയാത്ര സങ്കൽപ്പത്തിൽ പ്രധാനം. ഹരേ രാമ, ഹരേ കൃഷ്ണ മന്ത്രങ്ങൾ ഈണത്തിൽ പാടി, തപ്പും താളവുമായാണ് രഥയാത്രകൾ ആവേശം സൃഷ്ടിക്കുന്നത്. പ്രധാന രഥയാത്രകൾ കൂടാതെ ഉത്തരേന്ത്യൻ, തമിഴ്, ശ്രീലങ്കൻ വംശജർ സ്ഥാപിച്ചിരിക്കുന്ന ക്ഷേത്രങ്ങളുടെ വകയായും നൂറുകണക്കിന് ചെറു രഥയാത്രകളും യൂറോപ്പിൽ ഓരോ വർഷവും സംഘടിപ്പിക്കപ്പെടുന്നുണ്ട്.
യുകെയിൽ അനേകം പട്ടണങ്ങളിൽ നടക്കുന്ന രഥയാത്രകളിൽ ഏറ്റവും വലുതാണ് ലണ്ടനിലേത്, ബാത്ത്, വാറ്റ്ഫോഡ്, ഈസ്റ്റ്ഹാം, സൗത്താൽ തുടങ്ങിയ സ്ഥലങ്ങളിലും വിപുലമായ രഥയാത്രകൾ ഉണ്ടെങ്കിലും ജനബാഹുല്യം ഏറ്റവും കൂടുതൽ അനുഭവപ്പെടുന്നത് ലണ്ടനിലാണ്. ഇസ്കോൺ എന്ന ഹരേ കൃഷ്ണ പ്രസ്ഥാനമാണ് ലണ്ടനിലെ രഥയാത്രക്ക് നേതൃത്വം നൽകുന്നത്.
എന്നാൽ പതിയിലേറെയും പങ്കാളികൾ ബ്രിട്ടീഷ് വംശജർ ആണെന്നതും ശ്രദ്ധേയമാണ്. മലയാളികളുടെ എണ്ണമാകട്ടെ ഇത്തവണയും രഥയാത്രകളിൽ നാമമാത്രമായിരുന്നു. പാട്ടുപാടിയും നൃത്തം ചവിട്ടിയും വാദ്യോപകരണങ്ങൾ മുഴക്കിയും എല്ലാം ജഗന്നാഥ കീർത്തനങ്ങളും സ്തുതികളും ബ്രിട്ടന്റെ പട്ടണങ്ങളിൽ ജനസഹസ്രങ്ങളെയാണ് ആകർഷിക്കുന്നത്.
പ്രധാനമായും മൂന്നു കൂറ്റൻ ർഥങ്ങളാണ് ഞായറാഴ്ച ഈസ്റ്റ് ഹാമിൽ പ്രധാന കാഴ്ചയായായത്. ജഗനാഥന്റെയും സുബ്രദയുടെയും ബാലരാമന്റെയും രഥങ്ങൾ വലിക്കാൻ ജനം തിക്കി തിരക്കുക ആയിരുന്നു. പഞ്ചാബിയും തെലുങ്കനും മറാത്തിയും തമിഴനും മലയാളിയും ഒക്കെയുള്ള ആ ജനക്കൂട്ടത്തിൽ പലയിടത്തും ഭസ്മവും കുംകുമവും വാരി വിതറി ബ്രിട്ടീഷ് വിശ്വാസികൾ ആവേശം ആകാശത്തോളം ഉയരെയാക്കുകയാണ്. ഇത്തരം ഒരു കൂടിച്ചേരൽ ലണ്ടനിൽ മറ്റെവിടെയും കാണാനാകില്ല. ഏവരും ഒന്നെന്ന ഈശ്വര സങ്കൽപ്പമാണ് രഥയാത്രയിലൂടെ സാധ്യമാകുന്നത്. ഒരിക്കൽ പങ്കെടുക്കുന്നവർ പിന്നീട് ആരുടേയും സമ്മർദ്ദം ഇല്ലാതെ വരും വർഷങ്ങളിൽ പങ്കെടുക്കുന്നതും ഏറെ കൗതുകം ഉണർത്തുന്നു.
ബ്രിട്ടണിലെ പ്രധാന നഗരങ്ങളിലും ഏഴു യൂറോപ്യൻ രാജ്യങ്ങളിലുമായി പതിനഞ്ചോളം രഥയാത്രകളാണ് ഈ വർഷം സംഘടിപ്പിച്ചിരിക്കുന്നത്. ഇവ സെപ്റ്റംബർ പാതിയോടെയാണ് പൂർത്തിയാകുന്നത്. ഇന്ത്യൻ സംസ്കാരത്തിന്റെ നേർക്കാഴ്ചകൾ ലോകത്തിനു പരിചയപ്പെടുത്തുക എന്ന ലക്ഷ്യമാണ് രഥയാത്രകൾ വഴി ഉദ്ദേശിക്കുന്നത്. എവിടെ നിന്നെക്കെയോ എത്തുന്ന ജനങ്ങൾ ഒരേ മനസോടെ, ഒരേ വികാരത്തോടെ, ഒന്നിച്ചു കൂടി, ഭഗവദ് മന്ത്രങ്ങൾ ചൊല്ലി, ജാതി മത വർഗ വർണ വ്യത്യാസമില്ലാതെ ആടിയും പാടിയും ആഘോഷമാക്കുകയാണ് രഥയാത്രകൾ. രഥയാത്രകളിൽ വർദ്ധിച്ചു വരുന്ന ജനക്കൂട്ടത്തെ അത്ഭുതത്തോടെയാണ് ലോകം വീക്ഷിക്കുന്നത്.
പ്രധാന രഥയാത്രകളുടെ സമയ പട്ടിക
UK and European Rathayatra Dates in 2019
16th June - London, UK
22nd June - Wrocklaw, Poland
22nd June - Antwerp, Belgium
29th June - Budapest, Hungary
7th July - Paris, France
14th July - Leicester, UK
20th July Carmarthen, Wales
20th July - Berlin, Germany
21st July - Birmingham, UK
27th July - Dublin, Ireland
27th July - Belfast, Northern Ireland TBC
10th Aug - Cardiff, Wales
10th Aug - Amsterdam, Netherlands
1st Sept - Liver, UK
14th Sept - Brighton, UK
15th Sept - Milano, Italy
21st Sept - Torino, Italy
- TODAY
- LAST WEEK
- LAST MONTH
- 'പക്ഷെ' കൾക്ക് ഇനി സ്ഥാനമില്ല; ജൂലായിൽ അനധികൃത അഭയാർത്ഥികളുമായുള്ള വിമാനം ബ്രിട്ടനിൽ നിന്നും റുവാണ്ടയിലേക്ക് പറന്നിരിക്കും; പാർലമെന്റിൽ റുവാണ്ട ബിൽ നിയമമാക്കി വീണ്ടും കരുത്ത് തെളിയിച്ച് ഇന്ത്യൻ വംശജനായ പ്രധാനമന്ത്രി ഋഷി സുനക്
- ബ്രിട്ടന്റെ ജയിലുകളിലെ പകുതിയിലേറെ വനിത ഗാർഡുമാരും ജയിൽ പുള്ളികളുമായി അവിഹിത ബന്ധം പുലർത്തുന്നവർ; പുരുഷ തടവുകാരായി ലൈംഗിക ബന്ധം പുലത്തിയതിന്റെ പേരിൽ കഴിഞ്ഞ വർഷം മാത്രം പുറത്താക്കിയത് 18 വനിതാ ജീവനക്കാരെ
- ഡ്രസ്സിങ് റൂമിലേക്ക് കാമറ തിരിച്ചു; ഐപിഎൽ കാമറാമാന് നേരെ വെള്ളക്കുപ്പി എറിയാനോങ്ങി ധോണി; കലിപ്പിന് കാരണം അന്വേഷിച്ച് ആരാധകർ
- ന്യൂനപക്ഷങ്ങൾക്കെതിരേ വസ്തുതാവിരുദ്ധമായി പറയുന്നതെല്ലാം അപ്പാടെ വിശ്വസിച്ച് മതേതരത്വത്തെ തല്ലിക്കൊല്ലുന്ന ആൾക്കൂട്ടമല്ല ഇന്ത്യയിലെ ഭൂരിപക്ഷം; മോദി മുസ്ലിംകൾക്കെതിരെ നടത്തിയത് നിന്ദാപരമായ പ്രസംഗം; പ്രധാനമന്ത്രിയുടെ വിദ്വേഷ പ്രസംഗത്തിനെതിരെ ദീപിക മുഖപ്രസംഗം; ബിജെപിയുടെ വോട്ടു മോഹത്തിന് തിരിച്ചടിയോ ?
- ഹോളിവുഡ് പ്രൊഡക്ഷന്റെ ഓഡിഷനിൽ പങ്കെടുത്ത് ഫഹദ് ഫാസിൽ; അവർ എനിക്ക് അഭിനയിക്കാൻ ഒരു സീൻ തന്നു; ആ സീനിനു മുൻപോ അതിനു ശേഷമോ എന്താണെന്ന് അറിയില്ലെന്ന് ഫഹദ്
- ചൊവ്വാഴ്ചയും കമ്മിഷണർ ഓഫീസിലെത്തി; ഉച്ചക്കു മുൻപായി ഓഫീസിലെത്തുകയും ഓൺലൈൻ മീറ്റിങ്ങിൽ പങ്കെടുക്കുകയും ചെയ്തു; ചില ഫയലുകൾ തീർപ്പാക്കിയശേഷം മടങ്ങി; പൂരപ്രേമികൾ നിരാശർ തന്നെ; തൃശൂരിലെ കമ്മീഷണർ അങ്കിത് അശോക് തന്നെ; മാറ്റുമെന്നത് പ്രഖ്യാപനം മാത്രമാകുമ്പോൾ
- വർഷത്തിൽ 12 ദിവസം മദ്യവിൽപ്പന ഇല്ലാതാകുന്നത് ടൂറിസത്തെ ബാധിക്കുമെന്ന് വിലയിരുത്തൽ; എല്ലാമാസവും ഒന്നിനുള്ള ഡ്രൈ ഡേ പിൻവലിച്ചേക്കും; ബാർ മുതലാളിമാർക്ക് കോളടിക്കും വിധം ബിവറേജസ് ഔട്ട് ലെറ്റുകളും ലേലം ചെയ്യും; കാരുണ്യക്കാർക്ക് കഷ്ടകാലം വന്നേക്കും; വരുമാന ചർച്ചകൾ ഇങ്ങനെ
- വീട്ടിൽ ആശാരിപ്പണിക്ക് എത്തി യുവതിയുടെ നമ്പർ കൈക്കലാക്കി; സൗഹൃദം സ്ഥാപിച്ച് പണം തട്ടിയ ശേഷം വീഡിയോ കോളിലൂടെ യുവതിയുടെ സ്വകാര്യ ദൃശ്യങ്ങൾ പകർത്തി: പണം തിരികെ ചോദിച്ചതോടെ അശ്ലീല വീഡിയോ പ്രചരിപ്പിച്ച പ്രതി അറസ്റ്റിൽ
- ജയലിനുള്ളിൽ കിടക്കുമ്പോഴും നിസാം കള്ളപ്പണ ഇടപാട് നടത്തിയോ? ബിനാമി ഇടപാടുണ്ടെന്ന ബിസിനസ്സ് പങ്കാളിയുടെ പരാതിയിൽ പുഴക്കരയിലെ വീടുകളിൽ ആദായ നികുതി റെയ്ഡ്; നിർണ്ണായക വിവരങ്ങൾ കിട്ടിയെന്നും സൂചന; ചന്ദ്രബോസ് വധക്കേസ് പ്രതിക്കെതിരെ ഇഡി അന്വേഷണത്തിനും സാധ്യത
- മലയാള സിനിമയിൽ വീണ്ടും താരമംഗല്യം! നടൻ ദീപക് പറമ്പോലും നടി അപർണ ദാസും വിവാഹിതരായി; താലികെട്ട് ഗുരുവായൂർ ക്ഷേത്രനടയിൽ; ചടങ്ങിൽ പങ്കെടുത്ത് അടുത്ത സുഹൃത്തുക്കൾ
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- പൂരം നാളുകളിൽ വൻകിട ഹോട്ടലുകളിൽ പൊലീസ് സൗജന്യമായി മുറിയെടുത്തു; ഉന്നത ഉദ്യോഗസ്ഥരുടെ പേരുപറഞ്ഞ് ഓരോ ഹോട്ടലിലും രണ്ടും മൂന്നും മുറികൾ സൗജന്യമായി വാങ്ങി; പൂരത്തെ അറിയാവുന്ന ഉദ്യോഗസ്ഥരെ ഡ്യൂട്ടിയിലിൽ നിന്നും മാറ്റി; കമ്മീഷണറുടെ നിലപാടുകൾ സേനയ്ക്ക് കളങ്കമായി; തൃശൂർ പൂരത്തിൽ ഇന്റലിജൻസ് കണ്ടെത്തൽ ഇങ്ങനെ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- ഇസ്രയേൽ ഇറാന് ശക്തമായ തിരിച്ചടി നൽകിയത് ഒരീച്ച പോലും അറിയാതെ; മിസൈലുകളും ഡ്രോണുകളും റഷ്യൻ നിർമ്മിത എസ്-300 സംവിധാനത്തെ തകർത്തു; ആക്രമണം ഇറാൻ വ്യോമ പ്രതിരോധ സംവിധാനത്തെ പൂർണമായി കബളിപ്പിച്ചുകൊണ്ട്; ആക്രമണം നടന്നയിടത്ത് പൊടി പൊലുമില്ല കണ്ടുപിടിക്കാൻ
- ഇറാൻ പ്രകോപനത്തിന് തിരിച്ചടിയുമായി ഇസ്രയേൽ; ഇറാന്റെ വടക്കൻ നഗരമായ ഇസ്ഫഹാനിലെ വിമാനത്താവളത്തിന് മിസൈൽ ആക്രമണം നടത്തി ഇസ്രയേൽ; ആക്രമണത്തിന പിന്നാലെ ഇറാനിൽ വിമാന സർവീസുകൾ പൂർണായും നിർത്തിവെച്ചു; ഇസ്രയേൽ ആക്രമണം അമേരിക്കയെ അറിയിച്ച ശേഷം
- സംസ്ഥാന സർക്കാരിന് നാണക്കേടായി കെ എസ് ആർ ടിസി ബസിൽ സഹയാത്രികയുടെ മാറിടത്തിൽ കയറിപ്പിടിച്ച് അപമാനിച്ച് പൊതു മേഖലാ സ്ഥാപനത്തിന്റെ മാനേജിങ് ഡയറക്ടർ; ഡോ ആർ രാജീവിന് ജാമ്യം കിട്ടിത് മാത്രം ആശ്വാസമായി; ഏപ്രിൽ ഫൂൾ ദിനത്തിൽ നടന്ന ആരും അറിയാത്ത പീഡന വാർത്ത
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍