Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

സാധനം എവിടെയാടാ എന്ന് ചോദിച്ച് കരണം പുകച്ചുള്ള അടി; മുഖത്ത് മാറിമാറി അടിച്ചതിന് ശേഷം ഉടുമുണ്ട് പറിച്ചെറിഞ്ഞ് നിലത്തേക്ക് തള്ളി വീഴ്‌ത്തി; നിലത്തു വീണതോടെ നെഞ്ചിലും തലയിലും മാറി മാറി ചവിട്ടും; സുഹൃത്തുക്കൾക്കൊപ്പം കുടിച്ച് പൂസായി വീട്ടിലെത്തിയ മകൻ മദ്യകുപ്പി കിട്ടാത്തതിന്റെ രോഷം തീർത്തത് സ്വന്തം അച്ഛനോട്; ക്രൂര പീഡനത്തിന്റെ വീഡിയോ വൈറലായപ്പോൾ മുങ്ങിയത് മാവേലിക്കരക്കാരൻ രതീഷ്; വയോജന ദിനത്തിലെ മകന്റെ ക്രൂരത സോഷ്യൽ മീഡിയ ഏറ്റെടുക്കുമ്പോൾ

സാധനം എവിടെയാടാ എന്ന് ചോദിച്ച് കരണം പുകച്ചുള്ള അടി; മുഖത്ത് മാറിമാറി അടിച്ചതിന് ശേഷം ഉടുമുണ്ട് പറിച്ചെറിഞ്ഞ് നിലത്തേക്ക് തള്ളി വീഴ്‌ത്തി; നിലത്തു വീണതോടെ നെഞ്ചിലും തലയിലും മാറി മാറി ചവിട്ടും; സുഹൃത്തുക്കൾക്കൊപ്പം കുടിച്ച് പൂസായി വീട്ടിലെത്തിയ മകൻ മദ്യകുപ്പി കിട്ടാത്തതിന്റെ രോഷം തീർത്തത് സ്വന്തം അച്ഛനോട്; ക്രൂര പീഡനത്തിന്റെ വീഡിയോ വൈറലായപ്പോൾ മുങ്ങിയത് മാവേലിക്കരക്കാരൻ രതീഷ്; വയോജന ദിനത്തിലെ മകന്റെ ക്രൂരത സോഷ്യൽ മീഡിയ ഏറ്റെടുക്കുമ്പോൾ

ആർ പീയൂഷ്

ആലപ്പുഴ: 'സാധനം എവിടെയാടാ എന്ന് ചോദിച്ച് കരണം പുകച്ചുള്ള അടി. മുഖത്ത് മാറിമാറി അടിച്ചതിന് ശേഷം ഉടുമുണ്ട് പറിച്ചെറിഞ്ഞ് നിലത്തേക്ക് തള്ളിവീഴ്‌ത്തി. നിലത്തുവീണതോടെ നെഞ്ചിലും തലയിലും മാറി മാറി ചവിട്ടി'. ലോക വയോജനദിനത്തിൽ ആലപ്പുഴയിൽ വയോധികനായ പിതാവിന് മർദ്ദനമേറ്റത് ഇങ്ങനെയാണ്.

ലോക വയോദിനത്തിൽ മദ്യപിച്ചെത്തിയ മകനാണ് പിതാവിനെ ക്രൂരമായി മർദ്ദിച്ചത്. മാവേലിക്കര കല്ലുമല കാക്കാഴപള്ളിൽ കിഴക്കതിൽ രഘുവിനെയാണ് മകൻ രതീഷ് അതിക്രൂരമായി മർദ്ദിച്ചവശനാക്കിയത്. മദ്യക്കുപ്പി പിതാവ് എടുത്തു എന്നാരോപിച്ചായിരുന്നു മർദ്ദനം. മാതാവിന്റെ മുന്നിൽ വച്ചായിരുന്നു രതീഷിന്റെ പരാക്രമം. ഇയാൾക്കൊപ്പമുണ്ടായിരുന്ന ആരോ മൊബൈലിൽ പകർത്തിയ ദൃശ്യങ്ങൾ സമൂഹ മാധ്യമങ്ങളിൽ വൈറലായതിനെതുടർന്നാണ് സംഭവം പുരം ലോകമറിഞ്ഞത്. വീഡിയോ ദൃശ്യങ്ങളുടെ അടിസ്ഥാനത്തിൽ കുറത്തികാട് പൊലീസ് കേസെടുത്തു.

ഇന്നലെ വൈകിട്ടായിരുന്നു സംഭവം. സുഹൃത്തുക്കൾക്കൊപ്പം മദ്യപിച്ചെത്തിയ രതീഷ് വീട്ടിൽ സൂക്ഷിച്ചിരുന്ന മദ്യം കാണുന്നില്ല എന്നു പറഞ്ഞു ബഹളം ഉണ്ടാക്കി. ഈ സമയം വീട്ടിലുണ്ടായിരുന്ന പിതാവിനോട് മദ്യക്കുപ്പി എടുത്തോ എന്നു ചോദിച്ച് തട്ടിക്കയറുകയും ഒടുവിൽ ക്രൂരമായി മർദ്ദിക്കുകയുമായിരുന്നു. സാധനം എന്തിയെ എന്നു ചോദിച്ചാണ് മർദ്ദനം ആരംഭിക്കുന്നത് എന്ന് ദൃശ്യങ്ങളിൽ നിന്നും വ്യക്തമാണ്.

പിന്നീട് കേട്ടാലറക്കുന്ന അസഭ്യവാക്കുകൾ പറഞ്ഞുകൊണ്ട് പിതാവിന്റെ ഉടുമുണ്ട് വലിച്ചുരിയുകയും കാലിൽ പിടിച്ചു താഴേക്ക് മറിച്ചിടുകയുമായിരുന്നു. താഴെവീണ പിതാവിനെ ഇയാൾ നിലത്തിട്ടു ചവിട്ടുകയും കാലുമടക്കി തലയിൽ നിരവധി തവണ അടിക്കുകയുമായിരുന്നു. പിതാവ് അവശനാകുന്നത് കണ്ട് ഇയാൾക്കൊപ്പമുണ്ടായിരുന്ന സുഹൃത്ത് പിടിച്ചുമാറ്റുന്നതും കാണാം.

മകന്റെ അടിയേറ്റ് അവശനിലയിലായ രഘുവിനെ മാവേലിക്കര ഗവ.ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. സംഭവം സോഷ്യൽ മീഡിയയിൽ പ്രചരിച്ചതോടെയാണ് പൊലീസ് കേസെടുത്തത്. പിതാവിനെ മർദ്ദിച്ച ശേഷം വീട് വിട്ടുപോയ രതീഷിനെ പറ്റി യാതൊരു വിവരവുമില്ലെന്നും ഇയാൾക്കായുള്ള അന്വേഷണം ഊർജ്ജിതപ്പെടുത്തിയതായും കുറത്തികാട് എസ്‌ഐ വിപിൻ മറുനാടൻ മലയാളിയോട് പറഞ്ഞു. മാതാപിതാക്കളുടെ മൊഴി പൊലീസ് രേഖപ്പെടുത്തിയിട്ടുണ്ട്.

അതേ സമയം രഘുവും കുടുംബവും നാട്ടുകാരുമായി വലിയ സഹകരണമില്ലാത്തവരാണ്. രതീഷ് കടുത്ത മദ്യപാനിയും സാമൂഹ്യ വിരുദ്ധനും കൂടിയാണ്. നാട്ടിലെ സ്ഥിരം പ്രശ്നക്കാരനായ ഇയാൾക്കെതിരെ മുൻപും പരാതികൾ നാട്ടുകാർ ഉയർത്തിയിട്ടുണ്ട്. വയോദിനത്തിൽ തന്നെ ഇത്തരത്തിലൊരു സംഭവമുണ്ടായതിൽ വ്യാപക പ്രതിഷേധമാണ് സോഷ്യൽ മീഡിയയിൽ ഉയരുന്നത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP