കടയുടെ പെയിന്റും ബോർഡും ഒരേ രൂപത്തിൽ; അരി വില വർദ്ധനവിന് അന്തിമ തീരുമാനം എടുത്തില്ല; റേഷൻ പരാതികൾക്ക് പൊതുസ്ഥലത്ത് പരാതിപ്പെട്ടിയും; സംസ്ഥാനത്തെ റേഷൻ കടകൾ ജനുവരി 31 മുതൽ പുതുമോടിയിൽ
എം മനോജ് കുമാർ
തിരുവനന്തപുരം: സംസ്ഥാനത്തെ റേഷൻ കടകൾക്ക് ഏകീകൃതരൂപമാകുന്നു. റേഷൻ കടകൾക്കുള്ള പെയിന്റ്, ബോർഡ് എന്നിവ ഇനി ഒരേ രൂപത്തിൽ ആകും. ഇത് പ്രകാരം സംസ്ഥാനത്തെ 14500 റേഷൻ കടകളും ഒരേ പെയിന്റിലും ഒരേ ബോർഡിലുമാകും പ്രത്യക്ഷപ്പെടുക. ജനുവരി 31 മുതൽ ഈ തീരുമാനം നടപ്പിലാകും. റേഷൻ കടകൾക്ക് ഏകീകൃത രൂപം നൽകുന്ന കാര്യത്തിൽ ഭക്ഷ്യവകുപ്പ് മന്ത്രി പി.തിലോത്തമനും റേഷൻ വ്യാപാരി സംഘടനകളും തമ്മിൽ നടന്ന കഴിഞ്ഞ ദിവസം നടന്ന ചർച്ചയിലാണ് ഈ തീരുമാനം വന്നത്. റേഷൻ കടകൾക്ക് ഒരേ പെയിന്റ്, ഒരേ ബോർഡ് എന്നിവ മാത്രമല്ല ഒരേ എംബ്ലവും വരും.
സംസ്ഥാനത്തെ പൊതുവിതരണ കേന്ദ്രങ്ങളെ ഒരൊറ്റ നോട്ടത്തിൽ ജനങ്ങൾക്ക് തിരിച്ചറിയാൻ വേണ്ടിയിട്ടാണ് ഈ മാറ്റം. പൊലീസ് സ്റ്റെഷനുകൾ ഒരേ രീതിയിൽ പെയിന്റ് അടിച്ച് ബോർഡ് തൂക്കാൻ മുൻപ് ഒരു നീക്കമുണ്ടായിരുന്നു. എന്നാൽ ഇത് പിന്നീട് വിവാദമാവുകയും കോടതിയിൽ എത്തിയപ്പോൾ ഹൈക്കോടതി ജഡ്ജി ഒരു പരാമർശം നടത്തുകയും ചെയ്തിരുന്നു. റേഷൻ കടകൾക്ക് ആണ് ഒരേ രീതിയിൽ പെയിന്റ് ചെയ്ത് ബോർഡ് തൂക്കേണ്ടത്. അല്ലാതെ പൊലീസ് സ്റ്റേഷനുകൾക്ക് അല്ല. പൊലീസ് സ്റ്റേഷനുകൾ പെയിന്റ് അടിച്ച് എകീകൃതരൂപമാക്കുന്ന നടപടി നിലച്ചപ്പോഴാണ് ഇപ്പോൾ റേഷൻ കടകൾക്ക് ഒരേ പെയിന്റും ഒരേ ബോർഡുമായി എകീകൃത രൂപം വരുന്നത്. ജഡ്ജിയുടെ ഈ പരാമർശം തന്നെയാണ് ഭക്ഷ്യവകുപ്പ് അധികൃതരെയും ഈ നടപടിക്ക് പ്രേരിപ്പിച്ചത്.
റേഷൻ കൺട്രോളറുടെ ഉത്തരവ് അനുസരിച്ച് കട വൃത്തിയായി സൂക്ഷിക്കേണ്ട ഉത്തരവാദിത്തം റേഷൻ കട ഉടമകൾക്കാണ്. ഈ നിർദ്ദേശത്തിന്റെ അടിസ്ഥാനത്തിൽ കൂടിയാണ് ഈ നിർദ്ദേശം നടപ്പിലാക്കാൻ തീരുമാനിച്ചത്. ഈ നിർദ്ദേശം നടപ്പിലാക്കുന്നതിന്റെ ഭാഗമായി ഒരു പിന്തുണ കൂടി സർക്കാർ നൽകും. ഏകീകൃത രൂപമാക്കുമ്പോൾ അതിനു വരുന്ന ചെലവ് ഇനത്തിൽ 2500 രൂപ കൂടി സർക്കാർ ഓരോ കടയ്ക്കും നൽകും. 2000 രൂപയാണ് ആദ്യം തീരുമാനിച്ചതെങ്കിലും റേഷൻ വ്യാപാരികൾ തുക കൂട്ടി നൽകണം എന്നാവശ്യപ്പെട്ടപ്പോൾ തുക 500 രൂപ കൂടി ഉയർത്തുകയായിരുന്നു. 7500 രൂപ മുതൽ 10000 രൂപ വരെയാണ് റേഷൻ വ്യാപാരികൾ ആവശ്യപ്പെട്ടത്. പക്ഷെ ഭക്ഷ്യവകുപ്പ് വഴങ്ങിയില്ല. പകരം റേഷൻ കൺട്രോളറുടെ ഉത്തരവ് ഇവരുടെ ശ്രദ്ധയിൽപ്പെടുത്തി.
ഈ ഉത്തരവ് പ്രകാരം റേഷൻ കടകൾ വൃത്തിയായി സൂക്ഷിക്കേണ്ടത് റേഷൻ കട വ്യാപാരികളുടെ ഉത്തരവാദിത്തമാണ്. പക്ഷെ വാടകക്കെട്ടിടത്തിൽ പെയിന്റ് അടിക്കേണ്ടത് തങ്ങളുടെ ബാധ്യത അല്ലാ എന്നാണ് റേഷൻ വ്യാപാരികൾ പറഞ്ഞത്. സ്വന്തം കെട്ടിടത്തിൽ ആണെങ്കിൽ ആവാം എന്നും വ്യാപാരികൾ ചർച്ചയിൽ ചൂണ്ടിക്കാട്ടി. പക്ഷെ പൊതുമാനദണ്ഡം സ്വീകരിക്കാൻ മന്ത്രി ആവശ്യപ്പെടുകയായിരുന്നു. ഒപ്പം ഒരു പരാതിപ്പെട്ടി കൂടി സ്ഥാപിക്കാൻ സർക്കാർ നിർദ്ദേശം നൽകിയിരുന്നു. ഈ പരാതിപ്പെട്ടിയുടെ കാര്യത്തിൽ പക്ഷെ റേഷൻ വ്യാപാരികൾ കടുത്ത എതിർപ്പ് രേഖപ്പെടുത്തി. വലിയ തുക ഇതിനായി വകയിരുത്തണം ഇതാണ് അവർ ആവശ്യപ്പെട്ടത്. അതോടെ പരാതിപ്പെട്ടിയുടെ കാര്യത്തിൽ സർക്കാർ പിന്നോക്കം പോയി. പരാതി കൊടുക്കാൻ ഓൺലൈൻ വഴി സംവിധാനമുണ്ട്. ഇതും റേഷൻ വ്യാപാരികൾ ചൂണ്ടിക്കാട്ടി. ഇതോടെ ഭക്ഷ്യവകുപ്പും ഈ പരാതിയുടെ കാര്യത്തിൽ പിന്നോക്കം പോയി. പക്ഷെ സോഷ്യൽ ഓഡിറ്റ് സംവിധാനം നിലവിൽ ഉള്ളതിനാൽ പരാതിപ്പെട്ടി സ്ഥാപിക്കേണ്ട ആവശ്യം സർക്കാരിനുണ്ട്.
കാരണം ഇത്തരം പരാതികൾ വിജിലൻസ് വിങ് പരിശോധിക്കുന്നുണ്ട്. അതിനാൽ പൊതുസ്ഥലങ്ങളിൽ പൊതുവിതരണ സംവിധാനത്തെക്കുറിച്ചുള്ള പരാതി അറിയിക്കാൻ പരാതിപ്പെട്ടി വരും. റേഷൻ പരാതിപ്പെട്ടി എന്ന പരാതിപ്പെട്ടിയാണ് നിലവിൽ വരാൻ പോകുന്നത്. പൊതുസ്ഥലങ്ങളിൽ ആകും ഈ പരാതിപ്പെട്ടി സ്ഥാപിക്കുക. അതേ സമയം റേഷൻ കടകൾക്കുള്ള ആശ്വാസ പാക്കേജിന്റെ പേരിൽ നൽകുന്ന 16000 രൂപ സർക്കാർ 18000 രൂപയാക്കി ഉയർത്തിയിട്ടുണ്ട്. വ്യാപാരികളിൽ നിന്നും വന്ന സമ്മർദ്ദത്തിന്റെ ഒടുവിലാണ് ഈ തീരുമാനം. ഇതുപ്രകാരമുള്ള അധിക ബാധ്യത തീർക്കാൻ റേഷൻ അരിക്ക് കിലോയ്ക്ക് രണ്ടു രൂപ കൂട്ടാൻ സർക്കാർ ഒരുങ്ങുകയാണ്. നിലവിലെ 16000 എന്ന പാക്കേജിന് മാത്രം 328 കോടി രൂപ സർക്കാരിന് അധികബാധ്യതയുണ്ട്. ഈ ബാധ്യത കൂട്ടാൻ ഇനി തയ്യാറല്ലെന്നാണ് ധനവകുപ്പ് നിലപാട്. 80 കോടി രൂപയാണ് സർക്കാരിന് ഈ ഇനത്തിൽ അധിക ബാധ്യത വരുന്നത്. എന്നാൽ ഈ അധിക ബാധ്യത ഏറ്റെടുക്കാൻ കഴിയില്ലെന്ന് ധനവകുപ്പ് അറിയിച്ചിരുന്നു. ഇതിനെ തുടർന്നാണ് ബാധ്യത ജനങ്ങൾക്ക് മുകളിൽ ചുമത്താൻ നിർദ്ദേശം വരുന്നത്. ഈ നിലപാടിനെ തുടർന്നാണ് റേഷൻ വിലവർധനയ്ക്ക് സർക്കാർ ഒരുങ്ങുന്നത്.
പക്ഷെ ഭക്ഷ്യവകുപ്പ് കർശനമായ നിലപാട് സ്വീകരിച്ചതിനാൽ റേഷൻ വില വർധനവിന്റെ കാര്യത്തിൽ സർക്കാർ അന്തിമ തീരുമാനം എടുത്തിട്ടില്ല. അരി കിലോയ്ക്ക് ഒരു രൂപ കൂട്ടണോ അതോ ഒരൊറ്റയടിക്ക് രണ്ടു രൂപ കൂട്ടണോ എന്ന കാര്യത്തിൽ സർക്കാർ തന്നെ ധാരണയിൽ എത്തിയിട്ടില്ല. ഇന്നലത്തെ കാബിനറ്റിൽ ഈ തീരുമാനം വന്നില്ലാ എന്നാണ് ലഭിക്കുന്ന സൂചനകൾ. റേഷൻ വില കൂട്ടിയാൽ അത് സംസ്ഥാനത്തെ 81 ;ലക്ഷം റേഷൻ കാർഡ് ഉടമകളെ പ്രതികൂലമായി ബാധിക്കും. അതുകൊണ്ട് തന്നെ റേഷൻ വിലവർധനവിനെ ഭക്ഷ്യവകുപ്പ് എതിർക്കുകയാണ്. റേഷൻ വ്യാപാരികളുടെ വില്പന അനുസരിച്ച് മാസം 16000 രൂപ ലഭിക്കുന്ന ഒരു പാക്കേജിന് ഇടത് സർക്കാർ മുൻപ് അംഗീകാരം നൽകിയിരുന്നു. എന്നാൽ 16000 രൂപ ലഭിച്ചാൽ ചിലവുകളും മാസവാടകയും താങ്ങാൻ കഴിയില്ലെന്ന് റേഷൻ വ്യാപാരികൾ സർക്കാരിനെ അറിയിച്ചിരുന്നു. തുടർന്നാണ് നിലവിലെ പാക്കേജിൽ 2000 രൂപ കൂടി വർധിപ്പിച്ച് പാക്കേജ് പതിനെട്ടായിരം ആക്കാൻ സർക്കാർ തീരുമാനിച്ചത്. 45 ക്വിന്റൽ വിറ്റാലാണ് ഈ 18000 രൂപ സർക്കാർ റേഷൻ വ്യാപാരികൾക്ക് നൽകുന്നത്. ഇങ്ങിനെ പാക്കേജ് കൂട്ടി നൽകുക വഴി സർക്കാരിന് അധിക ബാധ്യത വരുമെന്ന് മനസിലായതിനാണ് അധിക ബാധ്യത റേഷൻ ഉപഭോക്താക്കളുടെ മേൽ അടിച്ചേൽപ്പിക്കാൻ സർക്കാർ ഒരുങ്ങുന്നത്. നിലവിൽ റേഷൻ വ്യാപാരികളെ പുനരുദ്ധരിക്കാൻ സർക്കാർ തീരുമാനമുണ്ട്.
എടിഎം കൗണ്ടർ ഫെസിലിറ്റി ഏർപ്പെടുത്തിയും ലോട്ടറി വിൽപ്പന ഏർപ്പെടുത്തിയും വരുമാനം കൂട്ടാനുള്ള വഴികൾ സർക്കാർ ആലോചിക്കുന്നുണ്ട്. അത് ഉടനടി തന്നെ നടപ്പിലാകുകയും ചെയ്യും. ഇതുകൂടാതെ മൊബൈൽ ചാർജ് കൂപ്പണുകൾ വഴിയും റേഷൻ കടക്കാർക്ക് വരുമാനം ലഭ്യമാകാൻ വഴികളുണ്ട്. ഇതൊന്നും ചെയ്യാതെയാണ് അധിക ബാധ്യത ജനങ്ങൾക്ക് മുകളിൽ അടിപ്പിച്ചേൽപ്പിക്കാൻ നീക്കം നടത്തുന്നത്. രാവിലെ എട്ടുമുതൽ 12 വരെയും വൈകിട്ട് നാലുമുതൽ എട്ടുവരെയുമാണ് നിലവിൽ റേഷൻ കടകൾ പ്രവർത്തിക്കുന്നത്. ഇതൊഴിവാക്കി കൂടുതൽ നേരം തുറന്നിരിക്കാൻ തയ്യാറായാൽ വരുമാനം വർധിപ്പിക്കാനുള്ള വഴികൾ റേഷൻ കട ഉടമകൾക്ക് ലഭിക്കും. പക്ഷെ ഇതിനു നിലവിൽ റേഷൻ കട ഉടമകൾ തയ്യാറാകുന്നില്ല. ഈ സാധ്യതകൾ റേഷൻ കട ഉടമകൾക്ക് മുന്നിൽ നിലനിൽക്കുന്നതിലാണ് റേഷൻ വിലവർധനവിനെ ഭക്ഷ്യവകുപ്പ് എതിർക്കുന്നത്.
Stories you may Like
- TODAY
- LAST WEEK
- LAST MONTH
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- ഞങ്ങളുടെ സ്ഥാനാർത്ഥിക്ക് വോട്ടു ചെയ്യല്ലേ! രാജസ്ഥാനിലെ ബൻസ്വാഡ-ദുംഗർപൂർ ലോക്സഭാ മണ്ഡലത്തിൽ വിചിത്ര അഭ്യർത്ഥനയുമായി കോൺഗ്രസ്; അപ്രതീക്ഷിതമായി ത്രികോണ മത്സരം വന്നതോടെ പാർട്ടിക്ക് നാണക്കേട്: പിന്നാമ്പുറ കഥ
- അമ്മയും മകളും തമ്മിൽ കണ്ടപ്പോൾ വികാരനിർഭര നിമിഷങ്ങൾ; അൽപനേരം ഒരുമിച്ച് ചെലവഴിക്കാൻ അനുമതി നൽകി സനയിലെ ജയിൽ അധികൃതർ; നിമിഷപ്രിയയെ കണ്ടതിന്റെ ആശ്വാസത്തിലും സന്തോഷത്തിലും പ്രേമകുമാരി; തൊടുപുഴയിലെ വീട്ടിൽ പ്രാർത്ഥനയോടെ നിമിഷയുടെ മകൾ
- ഹിന്ദുക്കളുടെ സ്വത്ത് എടുത്ത് മുസ്ലീങ്ങൾക്ക് കൊടുക്കുമെന്ന് കോൺഗ്രസ് പ്രകടന പത്രികയിൽ ഉണ്ടോ? ജനങ്ങളുടെ സ്വത്തുക്കൾ കണ്ടുകെട്ടാനും സമ്പാദ്യം അപഹരിക്കാനും കോൺഗ്രസിന് പദ്ധതിയുണ്ടോ? പ്രധാനമന്ത്രി മോദിയും ബിജെപിയും നടത്തുന്ന പ്രചാരണത്തിന്റെ വസ്തുതയെന്ത്?
- സൗബിൻ സാഹിറിനെതിരെ മരട് പൊലീസ് ചുമത്തിയത് ഗൗരവതരമുള്ള വകുപ്പുകൾ; മരട് ഇൻസ്പെക്ടർ തയ്യാറാക്കിയ എഫ് ഐ ആറിലേത് അക്കൗണ്ട് വഴി പണം കൈമാറിയിട്ടും വഞ്ചിച്ചെന്ന ആരോപണം; ചുമത്തുന്നത് വഞ്ചനയും ക്രിമിനൽ ഗൂഢാലോചനയും; 'മഞ്ഞുമ്മൽ ബോയ്സ്' അറസ്റ്റിലാകാൻ സാധ്യത ഏറെ; ആ 47 കോടി തിരിച്ചു കൊടുക്കേണ്ടി വരും
- സുൽത്താൻ ബത്തേരിയിൽ 1500 ഓളം ഭക്ഷ്യ കിറ്റുകൾ പിടികൂടി; പ്ലാസ്റ്റിക് കവറുകളിൽ പഞ്ചസാരയും ബിസ്ക്കറ്റും ചായപ്പൊടിയും വെളിച്ചെണ്ണയും ഉൾപ്പെടെയുള്ള അവശ്യ വസ്തുക്കൾ; ആദിവാസി കോളനികളിൽ വിതരണത്തിന് തയ്യാറാക്കിയ കിറ്റുകളെന്ന് ആരോപണം; വോട്ടർമാരെ സ്വാധീനിക്കാൻ ശ്രമിക്കുന്നത് ബിജെപിയെന്ന് യുഡിഎഫും എൽഡിഎഫും; നിഷേധിച്ച് ബിജെപി
- സായ് സുദർശന്റെ ബാറ്റിങ് വെടിക്കെട്ട്; ഡേവിഡ് മില്ലറുടെ വീരോചിത പോരാട്ടം; ഫിനിഷർ റോളിൽ റാഷിദ് ഖാൻ; 'സിക്സ്' അവിശ്വസനീയമായി തടുത്തിട്ട സ്റ്റബ്സ്; അവസാന പന്തുവരെ പൊരുതി കീഴടങ്ങി ഗുജറാത്ത് ടൈറ്റൻസ്; ഡൽഹി ക്യാപിറ്റൽസിന്റെ ജയം നാല് റൺസിന്
- പിണറായിയുടെ പപ്പുമോൻ സൂചന; മോദിയുടെ മംഗല്യസൂത്ര; പി വി അൻവറിന്റെ ഡിഎൻഎ പരിശോധന; 'അളിയനെ' ആക്രമിച്ച് ബിജെപി; ഗണ്ടി കുടുംബം എന്ന് അധിക്ഷേപിച്ച് സൈബർ സഖാക്കളും; അമൂൽഗാന്ധി, ഡ്യൂപ്പിക്കേറ്റ് ഗാന്ധി...; അവസാന ലാപ്പിലും ചർച്ച നെഹ്റു കുടുംബം തന്നെ
- കണ്ണൂരിൽ സുഹൃത്തിനെ കുത്തി പരുക്കേൽപ്പിച്ച യുവാവ് ജീവനൊടുക്കിയ നിലയിൽ; കടുംകൈ കാട്ടിയത് സുഹൃത്ത് മരിച്ചിരിക്കാമെന്ന ഭയത്തിൽ
- 'തോൾ ചേർന്ന് നിന്നോളൂ, സിപിഎം കാവലുണ്ട്'; ആന്റോയും പിഷാരടിയും ഫിറോസുമുള്ള ചിത്രവുമായി സൈബർ സഖാവിന്റെ ഫേസ്ബുക്ക് പോസ്റ്റ്; മനുഷ്യരാണ്, മതം ചികയല്ലേയെന്ന് ആന്റോ ജോസഫ്; നിങ്ങൾ 'സംരക്ഷിച്ച' ടി. പിയുടെ വടകരയിൽ നിന്നാണ് ചിത്രമെന്നും നിർമ്മാതാവിന്റെ മറുപടി
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- പൂരം നാളുകളിൽ വൻകിട ഹോട്ടലുകളിൽ പൊലീസ് സൗജന്യമായി മുറിയെടുത്തു; ഉന്നത ഉദ്യോഗസ്ഥരുടെ പേരുപറഞ്ഞ് ഓരോ ഹോട്ടലിലും രണ്ടും മൂന്നും മുറികൾ സൗജന്യമായി വാങ്ങി; പൂരത്തെ അറിയാവുന്ന ഉദ്യോഗസ്ഥരെ ഡ്യൂട്ടിയിലിൽ നിന്നും മാറ്റി; കമ്മീഷണറുടെ നിലപാടുകൾ സേനയ്ക്ക് കളങ്കമായി; തൃശൂർ പൂരത്തിൽ ഇന്റലിജൻസ് കണ്ടെത്തൽ ഇങ്ങനെ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- കൈവിലങ്ങിട്ടാൽ മതിൽ കയറാനാകില്ലെന്ന് പറഞ്ഞ പ്രതി; മതിൽ കയറിയാൽ ചാടിയോടാനുള്ള സാധ്യത കണ്ടെത്തിയ അന്വേഷകൻ; മതിലിലേക്ക് കയറ്റും മുമ്പ് അവിടെ ഒരുക്കിയൽ 'പൊലീസ് മതിൽ'! ബീഹാറി റോബിൻഹുഡ് എന്തിനും മിടിക്കില്ലെന്ന് തിരിച്ചറിഞ്ഞ ബ്രില്ലിയൻസ്; രാജ്കുമാർ എന്തുകൊണ്ട് 'സേതുരാമയ്യർ' ആയി? ഈ വീഡിയോ കാണം
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- ഇസ്രയേൽ ഇറാന് ശക്തമായ തിരിച്ചടി നൽകിയത് ഒരീച്ച പോലും അറിയാതെ; മിസൈലുകളും ഡ്രോണുകളും റഷ്യൻ നിർമ്മിത എസ്-300 സംവിധാനത്തെ തകർത്തു; ആക്രമണം ഇറാൻ വ്യോമ പ്രതിരോധ സംവിധാനത്തെ പൂർണമായി കബളിപ്പിച്ചുകൊണ്ട്; ആക്രമണം നടന്നയിടത്ത് പൊടി പൊലുമില്ല കണ്ടുപിടിക്കാൻ
- ഇന്ത്യയിൽ നിന്നും യുകെയിലേക്ക് കെയറർ വിസയിൽ തൊഴിലാളികൾ എത്തുന്നതിൽ ആശങ്കയുമായി ലോകാരോഗ്യ സംഘടന; കെയർ ഹോമുകളിൽ ഗുണനിലവാരമില്ലാത്ത സേവനത്തിനു സാധ്യതയെന്ന് ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റി മുന്നറിയിപ്പും; ഇന്ത്യക്കാർക്ക് വിസ നിഷേധിക്കാൻ മറ്റൊരു കാരണം കൂടി
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- ഇറാൻ പ്രകോപനത്തിന് തിരിച്ചടിയുമായി ഇസ്രയേൽ; ഇറാന്റെ വടക്കൻ നഗരമായ ഇസ്ഫഹാനിലെ വിമാനത്താവളത്തിന് മിസൈൽ ആക്രമണം നടത്തി ഇസ്രയേൽ; ആക്രമണത്തിന പിന്നാലെ ഇറാനിൽ വിമാന സർവീസുകൾ പൂർണായും നിർത്തിവെച്ചു; ഇസ്രയേൽ ആക്രമണം അമേരിക്കയെ അറിയിച്ച ശേഷം
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍