Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

മഹാപ്രളയത്തിൽ രക്ഷാപ്രവർത്തനത്തിന്നിടയിൽ വയറിനേറ്റ ഗുരുതര മുറിവുകൾ; കിടപ്പിലായതിനെ തുടർന്ന് ഭാര്യയ്ക്ക് ഒരു ജോലി തേടി സർക്കാരിനു അപേക്ഷ നൽകിയത് കഴിഞ്ഞ സെപ്റ്റംബറിൽ; അപേക്ഷ ഡയറക്ടർക്ക് കൈമാറിയെന്ന അറിയിപ്പ് വന്നത് ഫിഷറീസ് മന്ത്രിയുടെ ഓഫീസിൽ നിന്നും; ഒരു വർഷം കഴിഞ്ഞിട്ടും തീരുമാനമൊന്നും ആയില്ലെന്ന് ഫിഷറീസ് ഡയറക്ടറും; പ്രളയകാലത്തെ ജീവിക്കുന്ന രക്തസാക്ഷിയായ രത്‌നകുമാറിന്റെ ഭാര്യയ്ക്ക് ഒരു ജോലി എന്ന വാഗ്ദാനം ഇപ്പോഴും കടലാസിൽ

മഹാപ്രളയത്തിൽ രക്ഷാപ്രവർത്തനത്തിന്നിടയിൽ വയറിനേറ്റ ഗുരുതര മുറിവുകൾ; കിടപ്പിലായതിനെ തുടർന്ന് ഭാര്യയ്ക്ക് ഒരു ജോലി തേടി സർക്കാരിനു അപേക്ഷ നൽകിയത് കഴിഞ്ഞ സെപ്റ്റംബറിൽ; അപേക്ഷ ഡയറക്ടർക്ക് കൈമാറിയെന്ന അറിയിപ്പ് വന്നത് ഫിഷറീസ് മന്ത്രിയുടെ ഓഫീസിൽ നിന്നും; ഒരു വർഷം കഴിഞ്ഞിട്ടും തീരുമാനമൊന്നും ആയില്ലെന്ന് ഫിഷറീസ് ഡയറക്ടറും; പ്രളയകാലത്തെ ജീവിക്കുന്ന രക്തസാക്ഷിയായ രത്‌നകുമാറിന്റെ ഭാര്യയ്ക്ക് ഒരു ജോലി എന്ന വാഗ്ദാനം ഇപ്പോഴും കടലാസിൽ

എം മനോജ് കുമാർ

തിരുവനന്തപുരം: കഴിഞ്ഞ മഹാപ്രളയത്തിന്നിടെ ചെങ്ങന്നൂരിലെ രക്ഷാപ്രവർത്തനത്തിന്നിടെ സംഭവിച്ച ഗുരുതര പരുക്കിനെ തുടർന്ന് ജീവിതം പ്രതിസന്ധിയിലായ രത്‌നകുമാറിന്റെ ഭാര്യയ്ക്ക് ജോലി തേടിയുള്ള അപേക്ഷയിൽ ഇതുവരെ തീരുമാനമായില്ല. പ്രളയസമയത്തെ രക്ഷാപ്രവർത്തനത്തിന്നിടയിൽ ഏറ്റ പരുക്ക് സർക്കാർ ഗൗരവമായി കാണുന്നു. എല്ലാ സഹായവും സർക്കാരിൽ നിന്നും ലഭിക്കുമെന്നുള്ള മുഖ്യമന്ത്രി പിണറായി വിജയന്റെ വാഗ്ദാനത്തെ തുടർന്ന് ഭാര്യയ്ക്ക് ജോലി തേടി രത്‌നകുമാർ മുഖ്യമന്ത്രിക്കും ഫിഷറീസ് മന്ത്രിക്കും കഴിഞ്ഞ സെപ്റ്റംബറിൽ തന്നെ അപേക്ഷ നൽകിയിരുന്നെങ്കിലും ഇതുവരെ നടപടികൾ വന്നില്ല. ആറാട്ടുപുഴയിൽ നിന്ന് വള്ളവുമായി പോയി ചെങ്ങന്നൂരിൽ രക്ഷാ പ്രവർത്തനം നടത്തുന്നതിന്നിടെയാണ് മത്സ്യത്തൊഴിലാളിയായ രത്‌നകുമാറിന് കവുങ്ങ് മുറിഞ്ഞു തായ്ത്തടി വയറിൽ കുത്തിക്കയറി ഗുരുതര പരുക്കേറ്റത്. അതിനുശേഷം തുടർച്ചയായുള്ള സർജറിയും ആരോഗ്യ പ്രശ്‌നങ്ങളും കാരണം ഇതുവരെ രത്‌നകുമാറിന് ജോലിക്ക് പോകാൻ കഴിഞ്ഞിട്ടില്ല. ഭാര്യയും രണ്ടു മക്കളും അച്ഛനും അമ്മയും അടങ്ങുന്ന കുടുംബം കടുത്ത പ്രതിസന്ധിയിലൂടെയാണ് അപകടത്തെ തുടർന്ന് കടന്നു പോകുന്നത്. ഇവർക്കെല്ലാം എകാവലംബമായ രത്‌നകുമാറിന് അപകടത്തിനു ശേഷം ഇതുവരെ ജോലിക്ക് പോകാൻ കഴിഞ്ഞിട്ടില്ല. ഇത് ചൂണ്ടിക്കാട്ടിയാണ് കഴിഞ്ഞ സെപ്റ്റംബറിൽ രത്‌നകുമാർ ഭാര്യയ്ക്ക് ഒരു ജോലി തേടി സർക്കാരിനു മുന്നിൽ അപേക്ഷ നൽകിയത്.

കഴിഞ്ഞ സെപ്റ്റംബറിൽ തന്നെ മുഖ്യമന്ത്രിക്കും ഫിഷറീസ് മന്ത്രിക്കും രത്‌നകുമാർ അപേക്ഷ നൽകിയെങ്കിലും നടപടി ഇഴയുകയാണ്. അപേക്ഷ തുടർ നടപടികൾക്കായി ഫിഷറീസ് ഡയരക്ടർക്ക് കൈമാറിയെന്ന് ഫിഷറീസ് മന്ത്രിയുടെ ഓഫീസിൽ നിന്ന് കഴിഞ്ഞ സെപ്റ്റംബർ 27 നു രത്‌നകുമാറിന് കത്ത് വന്നെങ്കിലും അതിന് ശേഷം നടപടികൾ ഒന്നും വന്നില്ല. ര ത്‌നകുമാറിന്റെ ദുരിതം ചൂണ്ടിക്കാട്ടി ഈ ഓഗസ്റ്റ് പതിനാറിന് മറുനാടൻ വിശദമായ വാർത്ത തന്നെ നൽകിയിരുന്നു. രത്‌നകുമാറിന്റെ ഭാര്യയ്ക്ക് ജോലി നൽകേണ്ടത് കേരളത്തിന്റെ ആവശ്യമാണെന്നാണ് വാർത്തയിൽ മറുനാടൻ വിശദമാക്കിയത്. രത്‌നകുമാറിന്റെ കാര്യം അറിയാമെന്നാണ് ഫിഷറീസ് ഡയറക്ടർ വെങ്കിടേശ് പതി മറുനാടൻ മലയാളിയോട് പ്രതികരിച്ചത്. ജോലിക്ക് അപേക്ഷ നൽകിയ കാര്യം അറിയാം. പക്ഷെ ഈ കാര്യത്തിൽ തീരുമാനം കൈക്കൊണ്ടിട്ടില്ല- വെങ്കിടേശ് പതി മറുനാടനോട് പ്രതികരിച്ചു. മുഖ്യമന്ത്രിയുടെ ആഹ്വാനം കേട്ട് രക്ഷാപ്രവർത്തനം നടത്തി ജീവിതം പ്രതിസന്ധിയിലായ രത്‌നകുമാറിന്റെ കുടുംബത്തെ സഹായിക്കാനുള്ള കാര്യത്തിൽ ഒരു തീരുമാനവും കൈക്കൊണ്ടിട്ടില്ലെന്നു തന്നെയാണ് ഫിഷറീസ് ഡയരക്ടറുടെ പ്രതികരണത്തിൽ നിന്നും വ്യക്തമാകുന്നത്.

ഞാൻ ശയ്യാവലംബിയായപ്പോഴാണ് ഭാര്യയ്ക്ക് ഒരു ജോലി തേടി ഒരപേക്ഷ കഴിഞ്ഞ സെപ്റ്റംബറിൽ അപേക്ഷ സർക്കാരിനു കൈമാറിയത്. ഈ കാര്യത്തിൽ മറുനാടൻ വാർത്ത നല്കിയ ശേഷം സർക്കാർ തലത്തിൽ നിന്ന് അന്വേഷണം വന്നിരുന്നു-രത്‌നകുമാർ മറുനാടൻ മലയാളിയോട് പറഞ്ഞു. ജോലിയുടെ കാര്യം ശരിയാക്കാം എന്ന് പറഞ്ഞിരുന്നു. പക്ഷെ ജോലി ഒന്നും ശരിയായില്ല. കഴിഞ്ഞ സെപ്റ്റംബറിൽ തന്നെ മുഖ്യമന്ത്രി, ഫിഷറീസ് മന്ത്രി, ജില്ലാ കലക്ടർ എന്നിവർക്ക് ഞാൻ അപേക്ഷ നൽകിയിരുന്നു. അതിൽ ഫിഷറീസ് മന്ത്രിയുടെ ഓഫീസിൽ നിന്നും എനിക്ക് ഒരറിയിപ്പ് വന്നിരുന്നു. അപേക്ഷ ഫിഷറീസ് ഡയരക്ടർക്ക് കൈമാറി എന്നാണ് ആ അറിയിപ്പിൽ പറഞ്ഞത്. പക്ഷെ അത് കഴിഞ്ഞ സെപ്റ്റംബർ ആണ്. ഇപ്പോൾ ഒരു വർഷമായി. രത്‌നകുമാർ പറയുന്നു.

രത്‌നകുമാറിന് അപകടം സംഭവിച്ച ശേഷവും മുൻപുമുള്ള ഒട്ടനവധി പ്രശ്‌നങ്ങളിൽ ബലിയാടായി മാറിയവർക്ക് എല്ലാം തന്നെ സർക്കാറിൽ നിന്ന് ധനസഹായവും ജോലിയും ലഭിച്ചിട്ടുണ്ട്. പക്ഷെ രത്‌നകുമാറിന്റെ കാര്യത്തിൽ മാത്രം ഇതുവരെ തീരുമാനം വന്നില്ല. ചെങ്ങന്നൂർ എംഎ‍ൽഎയായിരുന്ന അഡ്വ.കെ.കെ. രാമചന്ദ്രൻ നായരുടെ മകൻ ആർ പ്രശാന്തിന് വിദ്യാഭ്യാസ യോഗ്യതയ്ക്ക് അനുസൃതമായ സർക്കാർ ജോലി നൽകാൻ തീരുമാനമെടുത്ത സർക്കാരാണിത്. രാമചന്ദ്രൻ നായർ സർക്കാർ അംഗീകൃത സ്ഥാപനങ്ങളിൽ നിന്നും എടുത്ത വായ്പയുടെ കുടിശ്ശിക തീർക്കുന്നതിനുള്ള തുക അനുവദിച്ചത് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിൽ നിന്നായിരുന്നു. പൊലീസ് കസ്റ്റഡിയിൽ മരിച്ച നെടുങ്കണ്ടത്തെ രാജ്കുമാറിന്റെ ഭാര്യയ്ക്ക് സർക്കാർ ജോലി നൽകാൻ തീരുമാനമെടുത്തത് മന്ത്രിസഭാ യോഗമാണ്. രാജ് കുമാറിന്റെ കുടുംബത്തിലെ നാലു പേർക്ക് നാലു ലക്ഷം വീതം മൊത്തം 16 ലക്ഷം രൂപ നൽകാനും സർക്കാർ തലത്തിൽ നിന്നാണ് തീരുമാനം വന്നത്. കഴിഞ്ഞ ജൂൺ 12ന് സാമ്പത്തിക തട്ടിപ്പ് കേസിൽ പിടിയിലായ രാജ്കുമാറിനെ പൊലീസ് തല്ലിക്കൊന്നെന്ന് വ്യക്തമായതിനെ തുടർന്നാണ് ജോലിയും ധനസഹായവും നൽകാൻ സർക്കാർ തീരുമാനം വന്നത്. കേരളം പ്രളയത്തെ തുടർന്ന് പ്രതിസന്ധി നേരിട്ടപ്പോഴാണ് ചെങ്ങന്നൂരിലെ പാണ്ടനാട് മേഖലയിൽ ജീവൻ തുലാസിലാക്കി രത്‌നകുമാർ രക്ഷാപ്രവർത്തനത്തിനു ഇറങ്ങിയത്. പ്രളയം ചെങ്ങന്നൂരിനെ ഒന്നായി വിഴുങ്ങിയ ഓഗസ്റ്റ് 16ന് വള്ളത്തിൽ രക്ഷാപ്രവർത്തനം നടത്തുന്നതിനിടെയാണ് അപകടമുണ്ടായത്. വീടിനുള്ളിൽ അകപ്പെട്ടുപോയ രോഗിയായ യുവാവിനെ രക്ഷിക്കാനുള്ള പ്രയത്നത്തിലായിരുന്നു രത്നകുമാർ. വള്ളത്തിൽ നിന്നിറങ്ങി രോഗിയെ ഇരുകൈകളിലുമെടുത്ത് തലയ്ക്കു മുകളിൽ പൊക്കിപ്പിടിച്ചു. ഇതിനിടെ വെള്ളത്തിലൂടെ ഒഴുകിവന്ന കവുങ്ങുതടി വയറിൽ ശക്തിയായിടിച്ചു. വലിയ മുറിവുണ്ടാവുകയായിരുന്നു.

പരുക്കിനെ തുടർന്ന് ആലപ്പുഴ മെഡിക്കൽ കോളേജിൽ നിന്ന് 42 സ്റ്റിച്ചുകളാണ് ഈ അപകടത്തിൽ രത്നകുമാറിന്റെ ഉദരഭാഗത്ത് മാത്രമായി വേണ്ടി വന്നത്. കാലിനു പറ്റിയ പരുക്കുകൾ വേറെയും. ആലപ്പുഴ മെഡിക്കൽ കോളേജിൽ നിന്നാണ് രത്നകുമാറിന്റെ വയറിൽ സ്റ്റിച്ചുകൾ ഇട്ടത്. 42 സ്റ്റിച്ചുകളും പഴുത്തു. സ്റ്റിച്ചുകൾ പഴുത്തത് കൂടാതെ രക്തത്തിൽ തന്നെ അണുബാധയും വന്നു. അതിനുശേഷം വിദഗ്ദ ചികിത്സയ്ക്ക് കൊച്ചി അമൃത ആശുപത്രിയിൽ പ്രവേശിപ്പിച്ചു. 56 ദിവസമാണ് അമൃതാ ആശുപത്രിയിൽ കിടന്നത്. ഇതിനിടയിൽ മൂന്നു സർജറിയും കഴിഞ്ഞു. അമൃത ആശുപത്രിയിൽ ചികിത്സയിൽ തുടരുമ്പോൾ മുഖ്യമന്ത്രി നേരിട്ട് ഫോണിൽ വിളിച്ച് അടിയന്തിര സഹായവും തുടർ സഹായവും ഉറപ്പ് നൽകിയെങ്കിലും രത്നകുമാറിന് ഒന്നും ലഭിച്ചില്ല. പ്രളയം കേരളത്തെ നക്കിത്തുടയ്ക്കുമ്പോൾ മാധ്യമവാർത്തകളിൽ രത്നകുമാറും പരുക്കും നിറഞ്ഞു നിൽക്കുകയായിരുന്നു. ഈ വാർത്ത ശ്രദ്ധിച്ചും കാര്യങ്ങൾ അറിഞ്ഞുമാണ് മുഖ്യമന്ത്രി പിണറായി വിജയന്റെ ഫോൺ സന്ദേശം രത്നകുമാറിന്റെ അടുത്തെത്തിയത്. മുഖ്യമന്ത്രി നേരിട്ടാണ് ഫോണിൽ സംസാരിച്ചത്. രത്നകുമാർ തന്റെ സഹോദരൻ ആണെന്നാണു മുഖ്യമന്ത്രി വിശേഷിപ്പിച്ചത്. ആറാട്ടുപുഴയിൽ നിന്നും ചെങ്ങന്നൂരിൽ തോണി എത്തിച്ച് നടത്തിയ രക്ഷാ പ്രവർത്തനത്തെ വാഴ്‌ത്തി സംസാരിച്ച മുഖ്യമന്ത്രി രത്നകുമാറിന്റെ ചികിത്സ ഏറ്റെടുക്കേണ്ടത് കേരളത്തിന്റെ ആവശ്യമാണെന്നാണ് രത്നകുമാറിനോട് പറഞ്ഞത്. പ്രളയസമയത്തെ രക്ഷാപ്രവർത്തനത്തിന്നിടയിൽ ഏറ്റ പരുക്ക് സർക്കാർ ഗൗരവമായി കാണുന്നു. എല്ലാ സഹായവും സർക്കാരിൽ നിന്നും ലഭിക്കും. ഒരു പേടിയും ആവശ്യമില്ല. സർക്കാർ ഒപ്പമുണ്ട്. സർക്കാരിന്റെ വാക്കുകൾ മാത്രമാണ് സഹായം ഒപ്പമില്ലാ എന്നാണ് പിന്നീട് രത്നകുമാറിനും ബന്ധുക്കൾക്കും മനസിലാക്കാൻ കഴിഞ്ഞത്. മുഖ്യമന്ത്രിയുടെ ഈ വാക്കുകൾ എല്ലാം വീൺവാക്കുകൾ ആക്കി ഒരു സഹായവും തേടിയെത്തുകയും ചെയ്തില്ല

മുഖ്യമന്ത്രിയുടെ വാക്ക് വിശ്വസിച്ച് രണ്ടു അപേക്ഷകൾ രത്നകുമാർ മുഖ്യമന്ത്രി പിണറായി വിജയന് നൽകിയിരുന്നു. ഭാര്യയ്ക്ക് എന്തെങ്കിലും ജോലി ആവശ്യം ഉന്നയിച്ചാണ് ഈ രണ്ടു അപേക്ഷകളും നൽകിയത്. ഒന്ന് ജില്ലാ കലക്ടർ വഴി കൈമാറിയപ്പോൾ മറ്റൊന്ന് മുഖ്യമന്ത്രി പിണറായി വിജയന് രജിസ്ട്രേഡ് പോസ്റ്റിലും അയച്ചു. എന്നാൽ രണ്ടു അപേക്ഷയിലും ഒരു തീരുമാനവും വന്നില്ല. ഇതോടെയാണ് എല്ലാം വെറുതെയാണ് എന്ന ബോധ്യം രത്നകുമാറിനും വരുന്നത്. കഴിഞ്ഞ മഹാപ്രളയത്തിന് ശേഷം സർക്കാരിന്റെ ദുരിതാശ്വാസനിധിയിലേക്ക് ഒഴുകി വന്നത് കോടികളാണ്. കേരളത്തെ പുനർനിർമ്മിക്കാനും പ്രളയം കാരണം ജീവിതം നഷ്ടമായവർക്ക് പുനർജീവിതം നൽകാനും ഈ തുക വിനിയോഗിക്കും എന്നാണ് സർക്കാർ പ്രഖ്യാപിച്ചത്. ഇങ്ങിനെ ഒഴുകി വന്ന തുകകൾ ഒന്നും പ്രളയബാധിതർക്ക് ആശ്വാസമായില്ല. ഒന്നുകിൽ തുകകൾ അനർഹർക്ക് ലഭിക്കുകയോ അല്ലെങ്കിൽ സർക്കാർ ഖജനാവിൽ തന്നെ കെട്ടിക്കിടക്കുകയോ ചെയ്യുന്നു. ഇതിനെ ചൊല്ലിയുള്ള വാദപ്രതിവാദങ്ങൾ കേരളത്തിൽ ശക്തിയാർജ്ജിക്കുമ്പോഴാണ് പ്രളയബാധിതർക്ക് സർക്കാർ സഹായം ലഭ്യമായില്ലെന്നും പലരെയും സർക്കാർ തിരിഞ്ഞു നോക്കിയില്ലെന്നും വ്യക്തമാകുന്നത്. ആറാട്ടുപുഴയിലെ സ്വന്തം വീട്ടിൽ നിന്ന് ചെങ്ങന്നൂരിലെ പ്രളയബാധിത പ്രദേശത്തേക്ക് കുതിച്ച മത്സ്യബന്ധനത്തൊഴിലാളിയായ രത്നകുമാറിന്റെ ജീവിതം ഇതിനൊരു ജീവിക്കുന്ന ഉദാഹരണമായി തുടരുകയാണ്. രക്ഷാപ്രവർത്തനത്തിന്നിടയിൽ തോണി കവുങ്ങിൽ ഇടിച്ച് കവുങ്ങ് മുറിഞ്ഞു തായ്ത്തടി വയറിൽ കുത്തിക്കയറി ഗുരുതര പരുക്കേറ്റ രത്നകുമാർ ഇന്നും ശയ്യാവലംബിയാണ്. സർക്കാർ ധനസഹായം ലഭ്യമായില്ല എന്ന് മാത്രമല്ല ഭാര്യയ്ക്ക് ഒരു ജോലി നൽകുന്ന കാര്യം പരിഗണിക്കും എന്ന സർക്കാർ വാഗ്ദാനവും നടപ്പിലായതുമില്ല.

അപകടത്തെ തുടർന്ന് ആലപ്പുഴ മെഡിക്കൽ കോളേജിൽ നിന്ന് രത്‌നകുമാറിന്റെ വയറിൽ ഇട്ട 42 സ്റ്റിച്ചുകളും പഴുത്തിരുന്നു. സ്റ്റിച്ചുകൾ പഴുത്തത് കൂടാതെ രക്തത്തിൽ തന്നെ അണുബാധയും വന്നു. അതിനുശേഷം വിദഗ്ദ ചികിത്സയ്ക്ക് കൊച്ചി അമൃത ആശുപത്രിയിൽ പ്രവേശിപ്പിച്ചു. 56 ദിവസമാണ് അമൃതാ ആശുപത്രിയിൽ കിടന്നത്. ഇതിനിടയിൽ മൂന്നു സർജറിയും കഴിഞ്ഞു. അമൃതാ ആശുപത്രി അധികൃതർ ഈ ബില്ല് എഴുതി തള്ളിയതുകൊണ്ടുമാത്രമാണ് രത്നകുമാറിന് ആശുപത്രിയിൽ നിന്നും പുറത്തിറങ്ങാൻ കഴിഞ്ഞത്. പ്രളയബാധിതർക്കും അതുമായി ബന്ധപ്പെട്ടവർക്കുമുള്ള സർക്കാർ സഹായം കടലാസിലോ എന്ന ചോദ്യം മുഴങ്ങുമ്പോൾ അതിനുള്ള ഉത്തരമാവുകയാണ് രത്നകുമാറിന്റെ ഇപ്പോഴത്തെ ജീവിതം. ആറുമാസം തുടർച്ചയായി രത്നകുമാർ കിടക്കയിൽ തന്നെ കഴിഞ്ഞു. പക്ഷെ ഇപ്പോഴും മത്സ്യബന്ധനത്തിനു പോകാനുള്ള ആരോഗ്യസ്ഥിതി രത്നകുമാറിനില്ല. അതുകൊണ്ട് തന്നെ ജീവിതം പട്ടിണിയിലേക്കും പരിവട്ടത്തിലേക്കും നീങ്ങുകയാണ്. അമൃത ആശുപത്രിയിൽ ചികിത്സയിൽ തുടരുമ്പോൾ മുഖ്യമന്ത്രി നേരിട്ട് ഫോണിൽ വിളിച്ച് അടിയന്തിര സഹായവും തുടർ സഹായവും ഉറപ്പ് നൽകിയെങ്കിലും രത്നകുമാറിന് ഒന്നും ലഭിച്ചില്ല. പ്രളയം കേരളത്തെ നക്കിത്തുടയ്ക്കുമ്പോൾ മാധ്യമവാർത്തകളിൽ രത്നകുമാറും പരുക്കും നിറഞ്ഞു നിൽക്കുകയായിരുന്നു. ഈ വാർത്ത ശ്രദ്ധിച്ചും കാര്യങ്ങൾ അറിഞ്ഞുമാണ് മുഖ്യമന്ത്രി പിണറായി വിജയന്റെ ഫോൺ സന്ദേശം രത്നകുമാറിന്റെ അടുത്തെത്തിയത്. മുഖ്യമന്ത്രി നേരിട്ടാണ് ഫോണിൽ സംസാരിച്ചത്. രത്നകുമാർ തന്റെ സഹോദരൻ ആണെന്നാണു മുഖ്യമന്ത്രി വിശേഷിപ്പിച്ചത്. ആറാട്ടുപുഴയിൽ നിന്നും ചെങ്ങന്നൂരിൽ തോണി എത്തിച്ച് നടത്തിയ രക്ഷാ പ്രവർത്തനത്തെ വാഴ്‌ത്തി സംസാരിച്ച മുഖ്യമന്ത്രി രത്നകുമാറിന്റെ ചികിത്സ ഏറ്റെടുക്കേണ്ടത് കേരളത്തിന്റെ ആവശ്യമാണെന്നാണ് രത്നകുമാറിനോട് പറഞ്ഞത്.

മുഖ്യമന്ത്രിയുടെ വാക്ക് വിശ്വസിച്ച് രണ്ടു അപേക്ഷകൾ രത്നകുമാർ മുഖ്യമന്ത്രി പിണറായി വിജയന് നൽകിയിരുന്നു. ഭാര്യയ്ക്ക് എന്തെങ്കിലും ജോലി ആവശ്യം ഉന്നയിച്ചാണ് ഈ രണ്ടു അപേക്ഷകളും നൽകിയത്. ഒന്ന് ജില്ലാ കലക്ടർ വഴി കൈമാറിയപ്പോൾ മറ്റൊന്ന് മുഖ്യമന്ത്രി പിണറായി വിജയന് രജിസ്ട്രേഡ് പോസ്റ്റിലും അയച്ചു. എന്നാൽ രണ്ടു അപേക്ഷയിലും ഒരു തീരുമാനവും വന്നില്ല. ഇതോടെയാണ് എല്ലാം വെറുതെയാണ് എന്ന ബോധ്യം രത്നകുമാറിനും വരുന്നത്. അമൃത ആശുപത്രി അധികൃതർ ബിൽ എഴുതി തള്ളാൻ ആവശ്യപ്പെട്ടത് അമ്മയുടെ കത്ത് മാത്രമാണ്. അങ്ങിനെയാണ് മാതാ അമൃതാനന്ദമയി ദേവിയുടെ കത്ത്ആശുപത്രി അധികൃതർക്ക് ഞങ്ങൾ നൽകുന്നത്. അതുകൊണ്ട് ബിൽ അവർ എഴുതി തള്ളി. സർക്കാർ നൽകേണ്ട സഹായമാണ് അമൃതാ ആശുപത്രി അധികൃതർ നൽകിയത്. സർക്കാർ തിരിഞ്ഞു നോക്കിയില്ല എന്നത് ഇപ്പോഴും എന്നെ ഞെട്ടിക്കുന്നു. എനിക്ക് ഇപ്പോഴും ജോലിക്ക് പോകാൻ കഴിയില്ല. വീട് പട്ടിണിയായ അവസ്ഥയാണ്. കടലിൽ പോകേണ്ട ഞാൻ ഒന്നും ചെയ്യാൻ കഴിയാതെ വീട്ടിൽ നിൽക്കുന്നു. എന്റെ ഭാര്യയ്ക്ക് ജോലി നൽകാം എന്ന് അന്ന് സർക്കാർ തലത്തിൽ തന്നെ വാഗ്ദാനം വന്നിരുന്നു. പക്ഷെ ഒന്നും നടപ്പിലായില്ല. രത്‌നകുമാർ പറയുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP