മഹാപ്രളയത്തിൽ രക്ഷാപ്രവർത്തനത്തിന്നിടയിൽ വയറിനേറ്റ ഗുരുതര മുറിവുകൾ; കിടപ്പിലായതിനെ തുടർന്ന് ഭാര്യയ്ക്ക് ഒരു ജോലി തേടി സർക്കാരിനു അപേക്ഷ നൽകിയത് കഴിഞ്ഞ സെപ്റ്റംബറിൽ; അപേക്ഷ ഡയറക്ടർക്ക് കൈമാറിയെന്ന അറിയിപ്പ് വന്നത് ഫിഷറീസ് മന്ത്രിയുടെ ഓഫീസിൽ നിന്നും; ഒരു വർഷം കഴിഞ്ഞിട്ടും തീരുമാനമൊന്നും ആയില്ലെന്ന് ഫിഷറീസ് ഡയറക്ടറും; പ്രളയകാലത്തെ ജീവിക്കുന്ന രക്തസാക്ഷിയായ രത്നകുമാറിന്റെ ഭാര്യയ്ക്ക് ഒരു ജോലി എന്ന വാഗ്ദാനം ഇപ്പോഴും കടലാസിൽ
എം മനോജ് കുമാർ
തിരുവനന്തപുരം: കഴിഞ്ഞ മഹാപ്രളയത്തിന്നിടെ ചെങ്ങന്നൂരിലെ രക്ഷാപ്രവർത്തനത്തിന്നിടെ സംഭവിച്ച ഗുരുതര പരുക്കിനെ തുടർന്ന് ജീവിതം പ്രതിസന്ധിയിലായ രത്നകുമാറിന്റെ ഭാര്യയ്ക്ക് ജോലി തേടിയുള്ള അപേക്ഷയിൽ ഇതുവരെ തീരുമാനമായില്ല. പ്രളയസമയത്തെ രക്ഷാപ്രവർത്തനത്തിന്നിടയിൽ ഏറ്റ പരുക്ക് സർക്കാർ ഗൗരവമായി കാണുന്നു. എല്ലാ സഹായവും സർക്കാരിൽ നിന്നും ലഭിക്കുമെന്നുള്ള മുഖ്യമന്ത്രി പിണറായി വിജയന്റെ വാഗ്ദാനത്തെ തുടർന്ന് ഭാര്യയ്ക്ക് ജോലി തേടി രത്നകുമാർ മുഖ്യമന്ത്രിക്കും ഫിഷറീസ് മന്ത്രിക്കും കഴിഞ്ഞ സെപ്റ്റംബറിൽ തന്നെ അപേക്ഷ നൽകിയിരുന്നെങ്കിലും ഇതുവരെ നടപടികൾ വന്നില്ല. ആറാട്ടുപുഴയിൽ നിന്ന് വള്ളവുമായി പോയി ചെങ്ങന്നൂരിൽ രക്ഷാ പ്രവർത്തനം നടത്തുന്നതിന്നിടെയാണ് മത്സ്യത്തൊഴിലാളിയായ രത്നകുമാറിന് കവുങ്ങ് മുറിഞ്ഞു തായ്ത്തടി വയറിൽ കുത്തിക്കയറി ഗുരുതര പരുക്കേറ്റത്. അതിനുശേഷം തുടർച്ചയായുള്ള സർജറിയും ആരോഗ്യ പ്രശ്നങ്ങളും കാരണം ഇതുവരെ രത്നകുമാറിന് ജോലിക്ക് പോകാൻ കഴിഞ്ഞിട്ടില്ല. ഭാര്യയും രണ്ടു മക്കളും അച്ഛനും അമ്മയും അടങ്ങുന്ന കുടുംബം കടുത്ത പ്രതിസന്ധിയിലൂടെയാണ് അപകടത്തെ തുടർന്ന് കടന്നു പോകുന്നത്. ഇവർക്കെല്ലാം എകാവലംബമായ രത്നകുമാറിന് അപകടത്തിനു ശേഷം ഇതുവരെ ജോലിക്ക് പോകാൻ കഴിഞ്ഞിട്ടില്ല. ഇത് ചൂണ്ടിക്കാട്ടിയാണ് കഴിഞ്ഞ സെപ്റ്റംബറിൽ രത്നകുമാർ ഭാര്യയ്ക്ക് ഒരു ജോലി തേടി സർക്കാരിനു മുന്നിൽ അപേക്ഷ നൽകിയത്.
കഴിഞ്ഞ സെപ്റ്റംബറിൽ തന്നെ മുഖ്യമന്ത്രിക്കും ഫിഷറീസ് മന്ത്രിക്കും രത്നകുമാർ അപേക്ഷ നൽകിയെങ്കിലും നടപടി ഇഴയുകയാണ്. അപേക്ഷ തുടർ നടപടികൾക്കായി ഫിഷറീസ് ഡയരക്ടർക്ക് കൈമാറിയെന്ന് ഫിഷറീസ് മന്ത്രിയുടെ ഓഫീസിൽ നിന്ന് കഴിഞ്ഞ സെപ്റ്റംബർ 27 നു രത്നകുമാറിന് കത്ത് വന്നെങ്കിലും അതിന് ശേഷം നടപടികൾ ഒന്നും വന്നില്ല. ര ത്നകുമാറിന്റെ ദുരിതം ചൂണ്ടിക്കാട്ടി ഈ ഓഗസ്റ്റ് പതിനാറിന് മറുനാടൻ വിശദമായ വാർത്ത തന്നെ നൽകിയിരുന്നു. രത്നകുമാറിന്റെ ഭാര്യയ്ക്ക് ജോലി നൽകേണ്ടത് കേരളത്തിന്റെ ആവശ്യമാണെന്നാണ് വാർത്തയിൽ മറുനാടൻ വിശദമാക്കിയത്. രത്നകുമാറിന്റെ കാര്യം അറിയാമെന്നാണ് ഫിഷറീസ് ഡയറക്ടർ വെങ്കിടേശ് പതി മറുനാടൻ മലയാളിയോട് പ്രതികരിച്ചത്. ജോലിക്ക് അപേക്ഷ നൽകിയ കാര്യം അറിയാം. പക്ഷെ ഈ കാര്യത്തിൽ തീരുമാനം കൈക്കൊണ്ടിട്ടില്ല- വെങ്കിടേശ് പതി മറുനാടനോട് പ്രതികരിച്ചു. മുഖ്യമന്ത്രിയുടെ ആഹ്വാനം കേട്ട് രക്ഷാപ്രവർത്തനം നടത്തി ജീവിതം പ്രതിസന്ധിയിലായ രത്നകുമാറിന്റെ കുടുംബത്തെ സഹായിക്കാനുള്ള കാര്യത്തിൽ ഒരു തീരുമാനവും കൈക്കൊണ്ടിട്ടില്ലെന്നു തന്നെയാണ് ഫിഷറീസ് ഡയരക്ടറുടെ പ്രതികരണത്തിൽ നിന്നും വ്യക്തമാകുന്നത്.
ഞാൻ ശയ്യാവലംബിയായപ്പോഴാണ് ഭാര്യയ്ക്ക് ഒരു ജോലി തേടി ഒരപേക്ഷ കഴിഞ്ഞ സെപ്റ്റംബറിൽ അപേക്ഷ സർക്കാരിനു കൈമാറിയത്. ഈ കാര്യത്തിൽ മറുനാടൻ വാർത്ത നല്കിയ ശേഷം സർക്കാർ തലത്തിൽ നിന്ന് അന്വേഷണം വന്നിരുന്നു-രത്നകുമാർ മറുനാടൻ മലയാളിയോട് പറഞ്ഞു. ജോലിയുടെ കാര്യം ശരിയാക്കാം എന്ന് പറഞ്ഞിരുന്നു. പക്ഷെ ജോലി ഒന്നും ശരിയായില്ല. കഴിഞ്ഞ സെപ്റ്റംബറിൽ തന്നെ മുഖ്യമന്ത്രി, ഫിഷറീസ് മന്ത്രി, ജില്ലാ കലക്ടർ എന്നിവർക്ക് ഞാൻ അപേക്ഷ നൽകിയിരുന്നു. അതിൽ ഫിഷറീസ് മന്ത്രിയുടെ ഓഫീസിൽ നിന്നും എനിക്ക് ഒരറിയിപ്പ് വന്നിരുന്നു. അപേക്ഷ ഫിഷറീസ് ഡയരക്ടർക്ക് കൈമാറി എന്നാണ് ആ അറിയിപ്പിൽ പറഞ്ഞത്. പക്ഷെ അത് കഴിഞ്ഞ സെപ്റ്റംബർ ആണ്. ഇപ്പോൾ ഒരു വർഷമായി. രത്നകുമാർ പറയുന്നു.
രത്നകുമാറിന് അപകടം സംഭവിച്ച ശേഷവും മുൻപുമുള്ള ഒട്ടനവധി പ്രശ്നങ്ങളിൽ ബലിയാടായി മാറിയവർക്ക് എല്ലാം തന്നെ സർക്കാറിൽ നിന്ന് ധനസഹായവും ജോലിയും ലഭിച്ചിട്ടുണ്ട്. പക്ഷെ രത്നകുമാറിന്റെ കാര്യത്തിൽ മാത്രം ഇതുവരെ തീരുമാനം വന്നില്ല. ചെങ്ങന്നൂർ എംഎൽഎയായിരുന്ന അഡ്വ.കെ.കെ. രാമചന്ദ്രൻ നായരുടെ മകൻ ആർ പ്രശാന്തിന് വിദ്യാഭ്യാസ യോഗ്യതയ്ക്ക് അനുസൃതമായ സർക്കാർ ജോലി നൽകാൻ തീരുമാനമെടുത്ത സർക്കാരാണിത്. രാമചന്ദ്രൻ നായർ സർക്കാർ അംഗീകൃത സ്ഥാപനങ്ങളിൽ നിന്നും എടുത്ത വായ്പയുടെ കുടിശ്ശിക തീർക്കുന്നതിനുള്ള തുക അനുവദിച്ചത് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിൽ നിന്നായിരുന്നു. പൊലീസ് കസ്റ്റഡിയിൽ മരിച്ച നെടുങ്കണ്ടത്തെ രാജ്കുമാറിന്റെ ഭാര്യയ്ക്ക് സർക്കാർ ജോലി നൽകാൻ തീരുമാനമെടുത്തത് മന്ത്രിസഭാ യോഗമാണ്. രാജ് കുമാറിന്റെ കുടുംബത്തിലെ നാലു പേർക്ക് നാലു ലക്ഷം വീതം മൊത്തം 16 ലക്ഷം രൂപ നൽകാനും സർക്കാർ തലത്തിൽ നിന്നാണ് തീരുമാനം വന്നത്. കഴിഞ്ഞ ജൂൺ 12ന് സാമ്പത്തിക തട്ടിപ്പ് കേസിൽ പിടിയിലായ രാജ്കുമാറിനെ പൊലീസ് തല്ലിക്കൊന്നെന്ന് വ്യക്തമായതിനെ തുടർന്നാണ് ജോലിയും ധനസഹായവും നൽകാൻ സർക്കാർ തീരുമാനം വന്നത്. കേരളം പ്രളയത്തെ തുടർന്ന് പ്രതിസന്ധി നേരിട്ടപ്പോഴാണ് ചെങ്ങന്നൂരിലെ പാണ്ടനാട് മേഖലയിൽ ജീവൻ തുലാസിലാക്കി രത്നകുമാർ രക്ഷാപ്രവർത്തനത്തിനു ഇറങ്ങിയത്. പ്രളയം ചെങ്ങന്നൂരിനെ ഒന്നായി വിഴുങ്ങിയ ഓഗസ്റ്റ് 16ന് വള്ളത്തിൽ രക്ഷാപ്രവർത്തനം നടത്തുന്നതിനിടെയാണ് അപകടമുണ്ടായത്. വീടിനുള്ളിൽ അകപ്പെട്ടുപോയ രോഗിയായ യുവാവിനെ രക്ഷിക്കാനുള്ള പ്രയത്നത്തിലായിരുന്നു രത്നകുമാർ. വള്ളത്തിൽ നിന്നിറങ്ങി രോഗിയെ ഇരുകൈകളിലുമെടുത്ത് തലയ്ക്കു മുകളിൽ പൊക്കിപ്പിടിച്ചു. ഇതിനിടെ വെള്ളത്തിലൂടെ ഒഴുകിവന്ന കവുങ്ങുതടി വയറിൽ ശക്തിയായിടിച്ചു. വലിയ മുറിവുണ്ടാവുകയായിരുന്നു.
പരുക്കിനെ തുടർന്ന് ആലപ്പുഴ മെഡിക്കൽ കോളേജിൽ നിന്ന് 42 സ്റ്റിച്ചുകളാണ് ഈ അപകടത്തിൽ രത്നകുമാറിന്റെ ഉദരഭാഗത്ത് മാത്രമായി വേണ്ടി വന്നത്. കാലിനു പറ്റിയ പരുക്കുകൾ വേറെയും. ആലപ്പുഴ മെഡിക്കൽ കോളേജിൽ നിന്നാണ് രത്നകുമാറിന്റെ വയറിൽ സ്റ്റിച്ചുകൾ ഇട്ടത്. 42 സ്റ്റിച്ചുകളും പഴുത്തു. സ്റ്റിച്ചുകൾ പഴുത്തത് കൂടാതെ രക്തത്തിൽ തന്നെ അണുബാധയും വന്നു. അതിനുശേഷം വിദഗ്ദ ചികിത്സയ്ക്ക് കൊച്ചി അമൃത ആശുപത്രിയിൽ പ്രവേശിപ്പിച്ചു. 56 ദിവസമാണ് അമൃതാ ആശുപത്രിയിൽ കിടന്നത്. ഇതിനിടയിൽ മൂന്നു സർജറിയും കഴിഞ്ഞു. അമൃത ആശുപത്രിയിൽ ചികിത്സയിൽ തുടരുമ്പോൾ മുഖ്യമന്ത്രി നേരിട്ട് ഫോണിൽ വിളിച്ച് അടിയന്തിര സഹായവും തുടർ സഹായവും ഉറപ്പ് നൽകിയെങ്കിലും രത്നകുമാറിന് ഒന്നും ലഭിച്ചില്ല. പ്രളയം കേരളത്തെ നക്കിത്തുടയ്ക്കുമ്പോൾ മാധ്യമവാർത്തകളിൽ രത്നകുമാറും പരുക്കും നിറഞ്ഞു നിൽക്കുകയായിരുന്നു. ഈ വാർത്ത ശ്രദ്ധിച്ചും കാര്യങ്ങൾ അറിഞ്ഞുമാണ് മുഖ്യമന്ത്രി പിണറായി വിജയന്റെ ഫോൺ സന്ദേശം രത്നകുമാറിന്റെ അടുത്തെത്തിയത്. മുഖ്യമന്ത്രി നേരിട്ടാണ് ഫോണിൽ സംസാരിച്ചത്. രത്നകുമാർ തന്റെ സഹോദരൻ ആണെന്നാണു മുഖ്യമന്ത്രി വിശേഷിപ്പിച്ചത്. ആറാട്ടുപുഴയിൽ നിന്നും ചെങ്ങന്നൂരിൽ തോണി എത്തിച്ച് നടത്തിയ രക്ഷാ പ്രവർത്തനത്തെ വാഴ്ത്തി സംസാരിച്ച മുഖ്യമന്ത്രി രത്നകുമാറിന്റെ ചികിത്സ ഏറ്റെടുക്കേണ്ടത് കേരളത്തിന്റെ ആവശ്യമാണെന്നാണ് രത്നകുമാറിനോട് പറഞ്ഞത്. പ്രളയസമയത്തെ രക്ഷാപ്രവർത്തനത്തിന്നിടയിൽ ഏറ്റ പരുക്ക് സർക്കാർ ഗൗരവമായി കാണുന്നു. എല്ലാ സഹായവും സർക്കാരിൽ നിന്നും ലഭിക്കും. ഒരു പേടിയും ആവശ്യമില്ല. സർക്കാർ ഒപ്പമുണ്ട്. സർക്കാരിന്റെ വാക്കുകൾ മാത്രമാണ് സഹായം ഒപ്പമില്ലാ എന്നാണ് പിന്നീട് രത്നകുമാറിനും ബന്ധുക്കൾക്കും മനസിലാക്കാൻ കഴിഞ്ഞത്. മുഖ്യമന്ത്രിയുടെ ഈ വാക്കുകൾ എല്ലാം വീൺവാക്കുകൾ ആക്കി ഒരു സഹായവും തേടിയെത്തുകയും ചെയ്തില്ല
മുഖ്യമന്ത്രിയുടെ വാക്ക് വിശ്വസിച്ച് രണ്ടു അപേക്ഷകൾ രത്നകുമാർ മുഖ്യമന്ത്രി പിണറായി വിജയന് നൽകിയിരുന്നു. ഭാര്യയ്ക്ക് എന്തെങ്കിലും ജോലി ആവശ്യം ഉന്നയിച്ചാണ് ഈ രണ്ടു അപേക്ഷകളും നൽകിയത്. ഒന്ന് ജില്ലാ കലക്ടർ വഴി കൈമാറിയപ്പോൾ മറ്റൊന്ന് മുഖ്യമന്ത്രി പിണറായി വിജയന് രജിസ്ട്രേഡ് പോസ്റ്റിലും അയച്ചു. എന്നാൽ രണ്ടു അപേക്ഷയിലും ഒരു തീരുമാനവും വന്നില്ല. ഇതോടെയാണ് എല്ലാം വെറുതെയാണ് എന്ന ബോധ്യം രത്നകുമാറിനും വരുന്നത്. കഴിഞ്ഞ മഹാപ്രളയത്തിന് ശേഷം സർക്കാരിന്റെ ദുരിതാശ്വാസനിധിയിലേക്ക് ഒഴുകി വന്നത് കോടികളാണ്. കേരളത്തെ പുനർനിർമ്മിക്കാനും പ്രളയം കാരണം ജീവിതം നഷ്ടമായവർക്ക് പുനർജീവിതം നൽകാനും ഈ തുക വിനിയോഗിക്കും എന്നാണ് സർക്കാർ പ്രഖ്യാപിച്ചത്. ഇങ്ങിനെ ഒഴുകി വന്ന തുകകൾ ഒന്നും പ്രളയബാധിതർക്ക് ആശ്വാസമായില്ല. ഒന്നുകിൽ തുകകൾ അനർഹർക്ക് ലഭിക്കുകയോ അല്ലെങ്കിൽ സർക്കാർ ഖജനാവിൽ തന്നെ കെട്ടിക്കിടക്കുകയോ ചെയ്യുന്നു. ഇതിനെ ചൊല്ലിയുള്ള വാദപ്രതിവാദങ്ങൾ കേരളത്തിൽ ശക്തിയാർജ്ജിക്കുമ്പോഴാണ് പ്രളയബാധിതർക്ക് സർക്കാർ സഹായം ലഭ്യമായില്ലെന്നും പലരെയും സർക്കാർ തിരിഞ്ഞു നോക്കിയില്ലെന്നും വ്യക്തമാകുന്നത്. ആറാട്ടുപുഴയിലെ സ്വന്തം വീട്ടിൽ നിന്ന് ചെങ്ങന്നൂരിലെ പ്രളയബാധിത പ്രദേശത്തേക്ക് കുതിച്ച മത്സ്യബന്ധനത്തൊഴിലാളിയായ രത്നകുമാറിന്റെ ജീവിതം ഇതിനൊരു ജീവിക്കുന്ന ഉദാഹരണമായി തുടരുകയാണ്. രക്ഷാപ്രവർത്തനത്തിന്നിടയിൽ തോണി കവുങ്ങിൽ ഇടിച്ച് കവുങ്ങ് മുറിഞ്ഞു തായ്ത്തടി വയറിൽ കുത്തിക്കയറി ഗുരുതര പരുക്കേറ്റ രത്നകുമാർ ഇന്നും ശയ്യാവലംബിയാണ്. സർക്കാർ ധനസഹായം ലഭ്യമായില്ല എന്ന് മാത്രമല്ല ഭാര്യയ്ക്ക് ഒരു ജോലി നൽകുന്ന കാര്യം പരിഗണിക്കും എന്ന സർക്കാർ വാഗ്ദാനവും നടപ്പിലായതുമില്ല.
അപകടത്തെ തുടർന്ന് ആലപ്പുഴ മെഡിക്കൽ കോളേജിൽ നിന്ന് രത്നകുമാറിന്റെ വയറിൽ ഇട്ട 42 സ്റ്റിച്ചുകളും പഴുത്തിരുന്നു. സ്റ്റിച്ചുകൾ പഴുത്തത് കൂടാതെ രക്തത്തിൽ തന്നെ അണുബാധയും വന്നു. അതിനുശേഷം വിദഗ്ദ ചികിത്സയ്ക്ക് കൊച്ചി അമൃത ആശുപത്രിയിൽ പ്രവേശിപ്പിച്ചു. 56 ദിവസമാണ് അമൃതാ ആശുപത്രിയിൽ കിടന്നത്. ഇതിനിടയിൽ മൂന്നു സർജറിയും കഴിഞ്ഞു. അമൃതാ ആശുപത്രി അധികൃതർ ഈ ബില്ല് എഴുതി തള്ളിയതുകൊണ്ടുമാത്രമാണ് രത്നകുമാറിന് ആശുപത്രിയിൽ നിന്നും പുറത്തിറങ്ങാൻ കഴിഞ്ഞത്. പ്രളയബാധിതർക്കും അതുമായി ബന്ധപ്പെട്ടവർക്കുമുള്ള സർക്കാർ സഹായം കടലാസിലോ എന്ന ചോദ്യം മുഴങ്ങുമ്പോൾ അതിനുള്ള ഉത്തരമാവുകയാണ് രത്നകുമാറിന്റെ ഇപ്പോഴത്തെ ജീവിതം. ആറുമാസം തുടർച്ചയായി രത്നകുമാർ കിടക്കയിൽ തന്നെ കഴിഞ്ഞു. പക്ഷെ ഇപ്പോഴും മത്സ്യബന്ധനത്തിനു പോകാനുള്ള ആരോഗ്യസ്ഥിതി രത്നകുമാറിനില്ല. അതുകൊണ്ട് തന്നെ ജീവിതം പട്ടിണിയിലേക്കും പരിവട്ടത്തിലേക്കും നീങ്ങുകയാണ്. അമൃത ആശുപത്രിയിൽ ചികിത്സയിൽ തുടരുമ്പോൾ മുഖ്യമന്ത്രി നേരിട്ട് ഫോണിൽ വിളിച്ച് അടിയന്തിര സഹായവും തുടർ സഹായവും ഉറപ്പ് നൽകിയെങ്കിലും രത്നകുമാറിന് ഒന്നും ലഭിച്ചില്ല. പ്രളയം കേരളത്തെ നക്കിത്തുടയ്ക്കുമ്പോൾ മാധ്യമവാർത്തകളിൽ രത്നകുമാറും പരുക്കും നിറഞ്ഞു നിൽക്കുകയായിരുന്നു. ഈ വാർത്ത ശ്രദ്ധിച്ചും കാര്യങ്ങൾ അറിഞ്ഞുമാണ് മുഖ്യമന്ത്രി പിണറായി വിജയന്റെ ഫോൺ സന്ദേശം രത്നകുമാറിന്റെ അടുത്തെത്തിയത്. മുഖ്യമന്ത്രി നേരിട്ടാണ് ഫോണിൽ സംസാരിച്ചത്. രത്നകുമാർ തന്റെ സഹോദരൻ ആണെന്നാണു മുഖ്യമന്ത്രി വിശേഷിപ്പിച്ചത്. ആറാട്ടുപുഴയിൽ നിന്നും ചെങ്ങന്നൂരിൽ തോണി എത്തിച്ച് നടത്തിയ രക്ഷാ പ്രവർത്തനത്തെ വാഴ്ത്തി സംസാരിച്ച മുഖ്യമന്ത്രി രത്നകുമാറിന്റെ ചികിത്സ ഏറ്റെടുക്കേണ്ടത് കേരളത്തിന്റെ ആവശ്യമാണെന്നാണ് രത്നകുമാറിനോട് പറഞ്ഞത്.
മുഖ്യമന്ത്രിയുടെ വാക്ക് വിശ്വസിച്ച് രണ്ടു അപേക്ഷകൾ രത്നകുമാർ മുഖ്യമന്ത്രി പിണറായി വിജയന് നൽകിയിരുന്നു. ഭാര്യയ്ക്ക് എന്തെങ്കിലും ജോലി ആവശ്യം ഉന്നയിച്ചാണ് ഈ രണ്ടു അപേക്ഷകളും നൽകിയത്. ഒന്ന് ജില്ലാ കലക്ടർ വഴി കൈമാറിയപ്പോൾ മറ്റൊന്ന് മുഖ്യമന്ത്രി പിണറായി വിജയന് രജിസ്ട്രേഡ് പോസ്റ്റിലും അയച്ചു. എന്നാൽ രണ്ടു അപേക്ഷയിലും ഒരു തീരുമാനവും വന്നില്ല. ഇതോടെയാണ് എല്ലാം വെറുതെയാണ് എന്ന ബോധ്യം രത്നകുമാറിനും വരുന്നത്. അമൃത ആശുപത്രി അധികൃതർ ബിൽ എഴുതി തള്ളാൻ ആവശ്യപ്പെട്ടത് അമ്മയുടെ കത്ത് മാത്രമാണ്. അങ്ങിനെയാണ് മാതാ അമൃതാനന്ദമയി ദേവിയുടെ കത്ത്ആശുപത്രി അധികൃതർക്ക് ഞങ്ങൾ നൽകുന്നത്. അതുകൊണ്ട് ബിൽ അവർ എഴുതി തള്ളി. സർക്കാർ നൽകേണ്ട സഹായമാണ് അമൃതാ ആശുപത്രി അധികൃതർ നൽകിയത്. സർക്കാർ തിരിഞ്ഞു നോക്കിയില്ല എന്നത് ഇപ്പോഴും എന്നെ ഞെട്ടിക്കുന്നു. എനിക്ക് ഇപ്പോഴും ജോലിക്ക് പോകാൻ കഴിയില്ല. വീട് പട്ടിണിയായ അവസ്ഥയാണ്. കടലിൽ പോകേണ്ട ഞാൻ ഒന്നും ചെയ്യാൻ കഴിയാതെ വീട്ടിൽ നിൽക്കുന്നു. എന്റെ ഭാര്യയ്ക്ക് ജോലി നൽകാം എന്ന് അന്ന് സർക്കാർ തലത്തിൽ തന്നെ വാഗ്ദാനം വന്നിരുന്നു. പക്ഷെ ഒന്നും നടപ്പിലായില്ല. രത്നകുമാർ പറയുന്നു.
- TODAY
- LAST WEEK
- LAST MONTH
- 'പക്ഷെ' കൾക്ക് ഇനി സ്ഥാനമില്ല; ജൂലായിൽ അനധികൃത അഭയാർത്ഥികളുമായുള്ള വിമാനം ബ്രിട്ടനിൽ നിന്നും റുവാണ്ടയിലേക്ക് പറന്നിരിക്കും; പാർലമെന്റിൽ റുവാണ്ട ബിൽ നിയമമാക്കി വീണ്ടും കരുത്ത് തെളിയിച്ച് ഇന്ത്യൻ വംശജനായ പ്രധാനമന്ത്രി ഋഷി സുനക്
- ചൊവ്വാഴ്ചയും കമ്മിഷണർ ഓഫീസിലെത്തി; ഉച്ചക്കു മുൻപായി ഓഫീസിലെത്തുകയും ഓൺലൈൻ മീറ്റിങ്ങിൽ പങ്കെടുക്കുകയും ചെയ്തു; ചില ഫയലുകൾ തീർപ്പാക്കിയശേഷം മടങ്ങി; പൂരപ്രേമികൾ നിരാശർ തന്നെ; തൃശൂരിലെ കമ്മീഷണർ അങ്കിത് അശോക് തന്നെ; മാറ്റുമെന്നത് പ്രഖ്യാപനം മാത്രമാകുമ്പോൾ
- വീട്ടിൽ ആശാരിപ്പണിക്ക് എത്തി യുവതിയുടെ നമ്പർ കൈക്കലാക്കി; സൗഹൃദം സ്ഥാപിച്ച് പണം തട്ടിയ ശേഷം വീഡിയോ കോളിലൂടെ യുവതിയുടെ സ്വകാര്യ ദൃശ്യങ്ങൾ പകർത്തി: പണം തിരികെ ചോദിച്ചതോടെ അശ്ലീല വീഡിയോ പ്രചരിപ്പിച്ച പ്രതി അറസ്റ്റിൽ
- ജയലിനുള്ളിൽ കിടക്കുമ്പോഴും നിസാം കള്ളപ്പണ ഇടപാട് നടത്തിയോ? ബിനാമി ഇടപാടുണ്ടെന്ന ബിസിനസ്സ് പങ്കാളിയുടെ പരാതിയിൽ പുഴക്കരയിലെ വീടുകളിൽ ആദായ നികുതി റെയ്ഡ്; നിർണ്ണായക വിവരങ്ങൾ കിട്ടിയെന്നും സൂചന; ചന്ദ്രബോസ് വധക്കേസ് പ്രതിക്കെതിരെ ഇഡി അന്വേഷണത്തിനും സാധ്യത
- ശോഭ സുരേന്ദ്രൻ ആരോപിച്ചപോലെ അങ്ങനെ ഒരു ഉന്നതനെ സിപിഎമ്മിൽ നിന്ന് ബിജെപിയിൽ എത്തിക്കാൻ ശ്രമം നടത്തിയിട്ടില്ല; ആരോപണം അടിസ്ഥാന രഹിതമെന്ന് ദല്ലാൾ; കുഞ്ഞാലിക്കുട്ടിയും ശോഭയും കൂടിക്കാഴ്ച നടത്തി; ലക്ഷ്യമിട്ടത് ചെന്നിത്തലയേയും മുരളീധരനേയും; തിരിച്ചടിച്ച് നന്ദകുമാറും; ആ പേര് ശോഭ പറയുമോ?
- കോവിഡ് വാക്സിൻ എന്ന് തെറ്റിദ്ധരിപ്പിച്ച് വയോധികയ്ക്ക് കുത്തിവയ്പ്പ്; പത്തനംതിട്ട വലഞ്ചുഴി സ്വദേശിയായ 22കാരൻ പിടിയിൽ
- നിർമ്മാണം തുടങ്ങിയിട്ട് എട്ടു വർഷം; തെലങ്കാനയിൽ 49 കോടി മുടക്കി നിർമ്മിക്കുന്ന പാലം തകർന്നു വീണു: അപകടം ഉണ്ടായത് ബസ് പാലത്തിന് അടിയിലൂടെ കടന്നുപോയതിന് തൊട്ടുപിന്നാലെ
- വർഷത്തിൽ 12 ദിവസം മദ്യവിൽപ്പന ഇല്ലാതാകുന്നത് ടൂറിസത്തെ ബാധിക്കുമെന്ന് വിലയിരുത്തൽ; എല്ലാമാസവും ഒന്നിനുള്ള ഡ്രൈ ഡേ പിൻവലിച്ചേക്കും; ബാർ മുതലാളിമാർക്ക് കോളടിക്കും വിധം ബിവറേജസ് ഔട്ട് ലെറ്റുകളും ലേലം ചെയ്യും; കാരുണ്യക്കാർക്ക് കഷ്ടകാലം വന്നേക്കും; വരുമാന ചർച്ചകൾ ഇങ്ങനെ
- തെളിവുകളില്ല; സിസ്റ്റർ ജോസ് മരിയയെ തലയ്ക്കടിച്ച് കൊലപ്പെടുത്തിയ കേസ്; പ്രതി സതീശ് ബാബുവിനെ വെറുതെ വിട്ട് കോടതി
- ഇൻസ്റ്റാഗ്രാം വഴി പരിചയപ്പെട്ട പെൺകുട്ടിയെ കാറിൽ കയറ്റികൊണ്ടുപോയി പീഡിപ്പിച്ചു; ദൃശ്യങ്ങൾ പ്രചരിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തി: പരാതി നൽകിയതോടെ വിദേശത്തേക്ക് കടന്ന യുവാവ് വിമാനത്താവളത്തിൽ അറസ്റ്റിൽ
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- പൂരം നാളുകളിൽ വൻകിട ഹോട്ടലുകളിൽ പൊലീസ് സൗജന്യമായി മുറിയെടുത്തു; ഉന്നത ഉദ്യോഗസ്ഥരുടെ പേരുപറഞ്ഞ് ഓരോ ഹോട്ടലിലും രണ്ടും മൂന്നും മുറികൾ സൗജന്യമായി വാങ്ങി; പൂരത്തെ അറിയാവുന്ന ഉദ്യോഗസ്ഥരെ ഡ്യൂട്ടിയിലിൽ നിന്നും മാറ്റി; കമ്മീഷണറുടെ നിലപാടുകൾ സേനയ്ക്ക് കളങ്കമായി; തൃശൂർ പൂരത്തിൽ ഇന്റലിജൻസ് കണ്ടെത്തൽ ഇങ്ങനെ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- ഇസ്രയേൽ ഇറാന് ശക്തമായ തിരിച്ചടി നൽകിയത് ഒരീച്ച പോലും അറിയാതെ; മിസൈലുകളും ഡ്രോണുകളും റഷ്യൻ നിർമ്മിത എസ്-300 സംവിധാനത്തെ തകർത്തു; ആക്രമണം ഇറാൻ വ്യോമ പ്രതിരോധ സംവിധാനത്തെ പൂർണമായി കബളിപ്പിച്ചുകൊണ്ട്; ആക്രമണം നടന്നയിടത്ത് പൊടി പൊലുമില്ല കണ്ടുപിടിക്കാൻ
- ഇറാൻ പ്രകോപനത്തിന് തിരിച്ചടിയുമായി ഇസ്രയേൽ; ഇറാന്റെ വടക്കൻ നഗരമായ ഇസ്ഫഹാനിലെ വിമാനത്താവളത്തിന് മിസൈൽ ആക്രമണം നടത്തി ഇസ്രയേൽ; ആക്രമണത്തിന പിന്നാലെ ഇറാനിൽ വിമാന സർവീസുകൾ പൂർണായും നിർത്തിവെച്ചു; ഇസ്രയേൽ ആക്രമണം അമേരിക്കയെ അറിയിച്ച ശേഷം
- സംസ്ഥാന സർക്കാരിന് നാണക്കേടായി കെ എസ് ആർ ടിസി ബസിൽ സഹയാത്രികയുടെ മാറിടത്തിൽ കയറിപ്പിടിച്ച് അപമാനിച്ച് പൊതു മേഖലാ സ്ഥാപനത്തിന്റെ മാനേജിങ് ഡയറക്ടർ; ഡോ ആർ രാജീവിന് ജാമ്യം കിട്ടിത് മാത്രം ആശ്വാസമായി; ഏപ്രിൽ ഫൂൾ ദിനത്തിൽ നടന്ന ആരും അറിയാത്ത പീഡന വാർത്ത
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്