അനധികൃത നിയമനങ്ങൾക്ക് ചുക്കാൻ പിടിച്ച തിരുവഞ്ചൂരിന്റെ നോമിനിയായ സെക്രട്ടറി വിവാദം ആകും മുമ്പേ ഡെപ്യൂട്ടേഷൻ വേണ്ടെന്ന് വച്ച് കോട്ടയത്തേക്ക് മുങ്ങി; ബംഗളുരുവിൽ താമസിക്കുന്ന അഞ്ജുവിനെ പദവി ഏൽപ്പിച്ചത് ഓഫീസിൽ വരേണ്ട കാര്യമില്ലെന്നും പറഞ്ഞ്; രാഷ്ട്രീയത്തിലെ തിരിമറികൾ അറിയാതെ പോയ അഞ്ജു ബോബി ജോർജിനെ കുഴിയിൽ ചാടിച്ചത് തിരുവഞ്ചൂർ തന്നെ
മറുനാടൻ മലയാളി ബ്യൂറോ
തിരുവനന്തപുരം: യുഡിഎഫ് സർക്കാരിന്റെ കാലത്ത് കെബി ഗണേശ് കുമാറായിരുന്നു തുടക്കത്തിൽ കായിക മന്ത്രി. സ്പോർട്സ് കൗൺസിലിന്റെ ഭരണം കാര്യക്ഷമമാക്കാൻ കായികതാരങ്ങൾ നയിക്കട്ടേ എന്ന നിലപാട് എടുത്തത് ഗണേശനായിരുന്നു. അങ്ങനെ പ്രസിഡന്റായി പത്മിനി തോമസ് എത്തി. കൗൺസിൽ സെക്രട്ടറിയായി അന്താരാഷ്ട്ര വോളിബോൾ താരമായിരുന്ന അബ്ദുൾ റസാഖും എത്തി. അതായത് കായിക ഭരണം കായികതാരങ്ങൾക്ക് തന്നെ മന്ത്രി നൽകി. ദേശീയ ഗെയിംസ് അടക്കമുള്ള മുന്നൊരുക്കങ്ങളിലും കായികതാരങ്ങളുടെ സജീവ സാന്നിധ്യം കണ്ടു. എന്നാൽ രാഷ്ട്രീയ വിവാദങ്ങളിൽ ഗണേശ് മന്ത്രിസ്ഥാനത്ത് നിന്ന് മാറി. കുറച്ചുകാലം ഉമ്മൻ ചാണ്ടി കയ്യാളിയെ വകുപ്പ് തിരുവഞ്ചൂർ രാധാകൃഷ്ണന് സ്വന്തമായി. ഇതോടെ സ്പോർട്സ് കൗൺസിൽ ഭരണത്തിൽ തിരുവഞ്ചൂർ ഇടപെടലും തുടങ്ങി. ഈ കളിയുടെ ഭാഗമായിരുന്നു അഞ്ജു ബോബി ജോർജിനെ സ്പോർട്സ് കൗൺസിലിന്റെ തലപ്പത്ത് എത്തിച്ചത്.
അത്ലറ്റിക്സിൽ പിടി ഉഷയോളം തിളക്കമുള്ള പേരാണ് അഞ്ജു ബോബി ജോർജ്. പല കാരണങ്ങൾ കൊണ്ട് പിടി ഉഷയെ കൗൺസിൽ പ്രസിഡന്റാക്കുന്നതിനെ കുറിച്ച് മന്ത്രി ആലോചിച്ചതു പോലുമില്ല. എന്നാൽ അഞ്ജുവിനെ പോലെ ഭരണപരമായ കാര്യങ്ങളിൽ താൽപ്പര്യമില്ലാത്ത താരത്തെ പ്രസിഡന്റാക്കുന്നത് ഗുണം ചെയ്യുമെന്ന് മന്ത്രിയായിരിക്കെ തിരുവഞ്ചൂർ തിരിച്ചറിഞ്ഞു. ഈ രാഷ്ട്രീയ നാടകങ്ങളാണ് അഞ്ജുവിനെ പ്രസിഡന്റ് പദത്തിലെത്തിച്ചത്. കൗൺസിൽ പ്രസിഡന്റാകണമെന്ന നിർദ്ദേശം വന്നപ്പോൾ തന്നെ അത് ഏറ്റെടുക്കാനുള്ള വിഷമങ്ങൾ വ്യക്തമായി അഞ്ജു അറിയിക്കുകയും ചെയ്തു. ഉത്തരവാദിത്തം ഏറ്റെടുത്താൽ മതിയെന്നും ഓഫീസിൽ വരേണ്ടതില്ലെന്നും അന്ന് മന്ത്രി പറഞ്ഞു. ബംഗ്ലുരുവിലെ താമസം വില്ലനാകാതിരിക്കാൻ ഫ്ലൈറ്റ് ടിക്കറ്റ് നൽകാമെന്നും പറഞ്ഞു. ഇതൊന്നും അഞ്ജുവിന്റെ സാമ്പത്തിക താൽപ്പര്യങ്ങൾ കാരണമുണ്ടായതല്ലെന്നാണ് മറുനാടന് ലഭിക്കുന്ന സൂചന. സ്പോർട്സ് കൗൺസിലിൽ കാര്യങ്ങൾ നിയന്ത്രിക്കാനുള്ള തിരുവഞ്ചൂരിന്റെ തന്ത്രമായിരുന്നു ഇതെല്ലാം.
ബിനു ജോർജ് വർഗ്ഗീസെന്ന വിശ്വസ്തനെ സ്പോർട്സ് കൗൺസിൽ സെക്രട്ടറിയാക്കിയായിരുന്നു നീക്കങ്ങൾ. പത്മിനി തോമസ് പല തീരുമാനങ്ങൾക്കും എതിരു നിന്നതോടെ ബിനു ജോർജ് വർ്ഗ്ഗീസ് മന്ത്രിയോട് പരാതി പറഞ്ഞു. അങ്ങനെ ഭരണത്തിന്റെ അവസാന നാളിൽ പത്മിനിയെ നീക്കാൻ ആഭ്യന്തരമന്ത്രി തീരുമാനിച്ചു. പകരം എത്തുന്ന ആൾ പത്മിനിയെക്കാൾ മികച്ച കായികതാരമാകണമെന്ന് ഉറപ്പിച്ചു. കൗൺസിൽ അധ്യക്ഷനാക്കാൻ കരുക്കൾ നീക്കിയ കേരളാ ക്രിക്കറ്റ് അസോസിയേഷൻ പ്രസിഡന്റ് ടിസി മാത്യുവിന്റൈ സാധ്യതകൾ ഇല്ലാതാക്കാൻ അഞ്ജുവിലൂടെ കഴിയുമെന്നും മനസ്സിലാക്കി. അങ്ങനെ അഞ്ജുവിലേക്ക് കാര്യങ്ങളെത്തിച്ചു. വല്ലപ്പോഴും തിരുവനന്തപുരത്ത് വന്നാൽ മതിയെന്നും കാര്യങ്ങളെല്ലാം ബിനു പി ജോർജ് വർഗ്ഗീസ് നിർവ്വഹിച്ചോളുമെന്നും അറിയിച്ചു. അനുജനെ അസിസ്റ്റന്റെ സെക്രട്ടറിയാക്കാമെന്നും അറിയിച്ചു. അങ്ങനെ അഞ്ജുവിനെ ഒരു തരത്തിൽ പറഞ്ഞു സമ്മതിച്ചു.
പിന്നെ വല്ലപ്പോഴും വരുന്ന പ്രസിഡന്റിനെ മുന്നിൽ നിർത്തി സെക്രട്ടറി ഭരണമായി. അന്താരഷ്ട്ര താരമായിരുന്ന അബ്ദുൾ റസാഖിനെ ഗണേശിനെ വിശ്വസ്താനായി മുദ്രകുത്തിയാണ് പുറത്താക്കിയത്. ഡെപ്യൂട്ടേഷനിൽ സെക്രട്ടറിയായ റസാഖിനെ മുന്നറിയിപ്പൊന്നുമില്ലാതെ പൊലീസിലേക്ക് മടക്കി അയച്ചു. ഏറെ വേദനയുമായാണ് റസാഖ് പടിയിറങ്ങിയത്. അതിന് ശേഷം എംജി സർവ്വകലാശാലയിലെ കായിക അദ്ധ്യാപകനായ വിശ്വസ്തനെ സെക്രട്ടറിയാക്കി തിരുവഞ്ചൂർ കൗൺസിൽ ഭരണത്തിൽ നേരിട്ട് ഇടപെട്ടു. രമേശ് ചെന്നിത്തലയെന്ന കരുത്തന്റെ പിന്തുണ ഉണ്ടായിട്ടു പോലും പത്മിനി തോമസിന് കായിക മന്ത്രിയുടെ നീക്കങ്ങളെ പ്രതിരോധിക്കാൻ കഴിഞ്ഞില്ല. ദേശീയ ഗെയിംസ് വിവാദങ്ങളുടെ മറയിൽ പത്മിനി തോമസിനെ തന്ത്രപരമായി ഒഴിവാക്കി. കൗൺസിൽ പുനഃസംഘടനയുടെ പേരിൽ ജില്ലാ കൗൺസിലുകളിൽ പോലും വിശ്വസ്തരെ തിരുവഞ്ചൂർ നിയമിച്ചുവെന്നതാണ് യാഥാർത്ഥ്യം.
അഞ്ജു ജോർജ് പ്രസിഡന്റായതോടെ എല്ലാം തിരുവഞ്ചൂരിന്റെ ഇ്ഷ്ടപ്രകാരമായി. പ്രിസഡന്റിനെ നോക്കുകുത്തിയാക്കി സെക്രട്ടറി ഭരിച്ചു. സ്വജനപക്ഷപാതത്തിലൂടെ കൗൺസിലിൽ ഭരണം മുന്നോട്ട് പോയി. കായിക കേരളത്തിന് കരുത്താകുന്നതൊന്നും സംഭവിച്ചില്ല. ഇഷ്ടമില്ലാത്തവരെ തലങ്ങും വിലങ്ങും സ്ഥലം മാറ്റി. വിരമിച്ച കോച്ചുമാരേയും ട്രെയിനേഴ്സിനേയും മറ്റും കരാർ അടിസ്ഥാനത്തിൽ നിയമനം നൽകി. ഇങ്ങനെ സർവ്വത്ര അഴിമതിയുടെ സാധ്യതകൾ വിനിയോഗിക്കപ്പെട്ടു. ഇതിലൊന്നും പ്രസിഡന്റിന് ഒരു റോളുമില്ലായിരുന്നു. സെക്രട്ടറിയുടെ ശുപാർശയുള്ളതിനെല്ലാം സർക്കാർ ഉത്തരവുകൾ നൽകിയാണ് സ്വന്തക്കാരെ കൗൺസിലിൽ കുത്തി നിറച്ച് തിരുവഞ്ചൂർ കായിക സംഘടനയുടെ ഭരണത്തിൽ ഇടപെടൽ നടത്തിയത്. അവസാന കൗൺസിൽ യോഗത്തിൽ പോലും വ്യാപക സ്ഥലം മാറ്റ തീരുമാനങ്ങൾ ഉണ്ടായി. വൻ പരാതികളായി ഇത് മാറുകയും ചെയ്തു. ഭരണം മാറിയാൽ എന്ത് സംഭവിക്കുമെന്ന് സെക്രട്ടറി തിരിച്ചറിഞ്ഞിരുന്നു. അതിനാൽ സെക്രട്ടറി പദത്തിലെ ഡെപ്യൂട്ടേഷൻ ഒഴിവാക്കി എംജി സർവ്വകലാശാലയിലേക്ക് ബിനു ജോർജ് വർഗ്ഗീസ് കൂടുമാറി.
ഫലത്തിൽ പുതിയ സർക്കാർ അധികാരത്തിലെത്തുമ്പോൾ എല്ലാം വിശദീകരിക്കേണ്ട ബാധ്യത പ്രസിഡന്റ് അഞ്ജു ബോബി ജോർജിനായി. എന്താണ് കൗൺസിലിൽ സംഭവിക്കുന്നതെന്ന് കൃത്യമായി തന്നെ കായിക മന്ത്രി ഇപി ജയരാജനെ ധരിപ്പിച്ചു. അവസാന നാളിലെ തീരുമാനങ്ങളിലെ അഴിമതിയും ബോധ്യപ്പെടുത്തി. പ്രസിഡന്റിന്റെ വിമാനയാത്രയിലെ പ്രശ്നങ്ങളും മന്ത്രി അറിഞ്ഞു. ഇതിനെതിരെ നടപടിയെടുക്കാൻ മന്ത്രി തയ്യാറെടുക്കുന്നതിനിടെയാണ് അഞ്ജുവെത്തിയത്. മുമ്പിൽ പരാതിയായെത്തിയതെല്ലാം പ്രസിഡന്റിനോട് മന്ത്രി നേരിട്ട് ചോദിച്ചു. മന്ത്രിയെന്ന നിലയിൽ അതിനുള്ള അവകാശവും അധികാരവും ജയരാജനുണ്ടായിരുന്നു. എന്നാൽ ഇത്തരം ചോദ്യം ചെയ്യലുകൾക്ക് വിധേയയാകാത്ത അഞ്ജുവെന്ന കായികതാരത്തിന് അത് ഉൾക്കൊള്ളാനായില്ല. കൗൺസിലിൽ മുഴുവൻ അഴിമതിയാണെന്ന മന്ത്രിയുടെ പരമാർശത്തിൽ അഞ്ജു തെറ്റിധരിക്കപ്പെടുകയും ചെയ്തു. ഒപ്പമുണ്ടായിരുന്ന വൈസ് പ്രസിഡന്റിന്റെ വിലയിരുത്തൽ അഞ്ജുവിനെ മന്ത്രി അഴിമതിക്കാരിയാക്കിയെന്നായിരുന്നു. ഇതായിരുന്നു മുഖ്യമന്ത്രി പിണറായി വിജയന്റെ അടുത്തേക്ക് പരാതിയുമായി കായികതാരത്തെ എത്തിച്ചത്.
മന്ത്രിയുടെ പ്രതികരണങ്ങളിൽ അഞ്ജുവിനെ വേദനിപ്പിച്ചത് വിമാനയാത്രയിലെ ആക്ഷേപമായിരുന്നു. ബംഗ്ലുരുവിലാണ് അഞ്ജുവിന്റെ താമസം. തിരുവനന്തപുരത്ത് വരുന്നത് വിമാനത്തിലാണ്. ഈ വിമാന ടിക്കറ്റിന്റെ തുക കൗൺസിൽ നൽകും. അതായത് ഓഫീസിലെത്താൻ വിമാന ചാർജ്ജ് എഴുതിയെടുക്കുന്നു. സാധാരണ ഔദ്യോഗിക യാത്രകൾക്കാണ് എന്നാൽ ഇവിടെ ഓഫീസിൽ വരാനായി വിമാനയാത്രക്കൂലി. യുഡിഎഫ് സർക്കാരിന്റെ കാലത്ത് പ്രത്യേക ഉത്തരവ് തന്നെ ഇതിനായി ഇറക്കിയിരുന്നു. ഇതു സംബന്ധിച്ച മന്ത്രിയുടെ ചോദ്യങ്ങളാണ് അഞ്ജുവിനെ കുഴച്ചത്. ഇതിനൊപ്പം സ്പോർട്സ് കൗൺസിൽ പ്രസിഡന്റ് പദം താൽക്കാലികം അല്ലെന്നും അത് ഫുൾ ടൈം ആണെന്നും ഓർമിപ്പിച്ചു. സ്ഥിരമായി തിരുവനന്തപുരത്ത് ഉണ്ടാകണമെന്നാണ് മന്ത്രി ആവശ്യപ്പെട്ടത്. എല്ലാത്തിനും പുറമേ സ്വന്തം അനുജനെ സ്പോർട്സ് കൗൺസിലിൽ നിയമിക്കാൻ നടത്തിയ നീക്കവും ചോദ്യമായെത്തി. ഇതോടെ അഞ്ജുവിന് ഉത്തരമില്ലാതെയായി. ഇതിനൊപ്പം സ്പോർട് കൗൺസിലിൽ അഴിമതി നടക്കുന്നുണ്ട് എന്നും മന്ത്രി പറഞ്ഞു.
സ്പോർട്സ് കൗൺസിലിലെ പ്രശ്നങ്ങൾ മുഖ്യമന്ത്രിക്കും അറിയാമായിരുന്നു. കായിക സെക്രട്ടറിയായിരുന്ന എം ശിവശങ്കറാണ് മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറി. കാര്യങ്ങൾ അഞ്ജുവിന്റെ വരവ് അറിഞ്ഞപ്പോൾ തന്നെ മുഖ്യമന്ത്രിയും മനസ്സിലാക്കി. അഞ്ജുവിനെ പോലൊരു അത്ലറ്റിന് വേണ്ടത്ര പരിഗണന നൽകി മുഖ്യമന്ത്രി ആശ്വസിപ്പിച്ചു. അപ്പോഴും ജയരാജനെ തള്ളിപ്പറയാൻ മുഖ്യമന്ത്രി തയ്യാറായില്ല. സ്പോർട്സ് കൗൺസിലിൽ അഞ്ജു തുടരുമെന്ന് ഉറപ്പും നൽകിയില്ല. സ്പോർട്സ് കൗൺസിലിൽ സമ്പൂർണ്ണ അഴിച്ചുപണിയാണ് ജയരാജൻ ലക്ഷ്യമിടുന്നത്. എല്ലാ പ്രശ്നത്തിലും കൗൺസിൽ മുൻ സെക്രട്ടറി ബിനു ജോർജ് വർഗ്ഗീസിന്റെ ഇടപെടലും ജയരാജൻ തിരിച്ചറിയുന്നു. അഞ്ജുവിനെ സർക്കാരിനെതിരെ തിരിച്ചുവിട്ടതു പോലും ബിനുവാണോ എന്ന സംശയം മന്ത്രിക്കുണ്ട്. ഈ സാഹചര്യത്തിൽ അഴിമതിയും സ്പോർട്സ് കൗൺസിലിലെ ഇടപാടിലും വിജിലൻസ് അന്വേഷണമാണ് മന്ത്രി ലക്ഷ്യമിടുന്നത്.
യുഡിഎഫ് സർക്കാരിന്റെ ഭരണകാലത്ത് അഞ്ജു ബോബി ജോർജിന്റെ സഹോദരനും കായികതാരം സിനിമോൾ പൗലോസിന്റെ ഭർത്താവും പരിശീലകനുമായ അജിത്ത് മാർക്കോസിനെ അസി. സെക്രട്ടറി ടെക്നിക്കൽ വിഭാഗത്തിലുള്ള ഒഴിവിൽ മാനദണ്ഡങ്ങൾ ലംഘിച്ച് നിയമിക്കാൻ നീക്കം നടത്തിയത് വിവാദമായിരുന്നു. 80,000 രൂപ ശമ്പളമുള്ള തസ്തികയിലേക്കാണ് പിൻവാതിൽ നിയമനത്തിനു നീക്കമുണ്ടായത്. ഇതേ തസ്തികയിലേക്ക് മുമ്പ് അജിത്ത് അപേക്ഷ നൽകിയിരുന്നുവെങ്കിലും അന്നത്തെ സ്പോർട്സ് കൗൺസിൽ പ്രസിഡന്റ് പത്മിനി തോമസ് അജിത്തിന് മതിയായ യോഗ്യതകളില്ലെന്ന് കണ്ടെത്തിയതിനെ തുടർന്ന് അപേക്ഷ തള്ളുകയായിരുന്നു. കഴിഞ്ഞ നവംബർ 27ന് സംസ്ഥാന സ്പോർട്സ് കൗൺസിൽ പ്രസിഡന്റായി അഞ്ജു ബോബി ജോർജ് ചുമതലയേറ്റതോടെ വീണ്ടും നിയമനത്തിനുള്ള നീക്കം നടത്തുകയായിരുന്നു.
സാധാരണഗതിക്ക് ഒരോ സർക്കാരും മാറുമ്പോൾ സ്പോർട്സ് കൗൺസിൽ പ്രസിഡന്റുമാരും മാറാറുണ്ട്. അതൊഴിവാക്കാനും അഞ്ജുവിനെ മാറ്റുമ്പോൾ വിവാദം ആകുമെന്ന് ഉറപ്പുള്ളതുകൊണ്ടുമാണ് ഭരണം ഒഴിയുന്നതിന് നാല് മാസം മുമ്പ് പത്മിനിയെ മാറ്റി അഞ്ജുവിനെ ആക്കിയത്. ഇതിലൂടെ അഞ്ജുവിനെ മാറ്റുന്നത് തടയമാമെന്നും കരുതി. സ്പോർട്സ് കൗൺസിൽ പ്രസിഡന്റ് സ്ഥാനം മുഴുവൻ സമയ പ്രവർത്തനമായിരിക്കേ മാസത്തിൽ ഒന്നോ രണ്ടോ തവണ മാത്രം ബാംഗ്ലൂരിൽ നിന്നും വന്നുപോകുന്ന അഞ്ജുവിന്റെ രീതിയിൽ ഇടത് സർക്കാരിന് താൽപര്യമില്ല. അതുകൊണ്ട് തന്നെ പുതിയ പ്രസിഡന്റ് ഉണ്ടാകുമെന്ന് ഉറപ്പാണ്. മുൻ പ്രസിഡന്റും സിപിഐ(എം) നേതാവുമായി ടിപി ദാസന്റെ പേരാണ് ഈ സ്ഥാനത്തേക്ക് സജീവമായി ഉയർന്നു കേൾക്കുന്നത്.
- TODAY
- LAST WEEK
- LAST MONTH
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- ഇറാൻ പ്രകോപനത്തിന് തിരിച്ചടിയുമായി ഇസ്രയേൽ; ഇറാന്റെ വടക്കൻ നഗരമായ ഇസ്ഫഹാനിലെ വിമാനത്താവളത്തിന് മിസൈൽ ആക്രമണം നടത്തി ഇസ്രയേൽ; ആക്രമണത്തിന പിന്നാലെ ഇറാനിൽ വിമാന സർവീസുകൾ പൂർണായും നിർത്തിവെച്ചു; ഇസ്രയേൽ ആക്രമണം അമേരിക്കയെ അറിയിച്ച ശേഷം
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- ഷെയർ ചാറ്റിലൂടെ ഭാര്യമാരെ കാണിച്ച് ഇഷ്ടമായെങ്കിൽ 'ലൈംഗിക ബന്ധത്തിന്' അനുവാദം നൽകുന്നത് ആദ്യ മോഡൽ; 2021ൽ ആപ്പുമെത്തി; കായംകുളത്ത് നടത്തിയ 'പങ്കുവയ്ക്കൽ' ആദ്യ ഞെട്ടൽ; തൊടുപുഴയിൽ ഏഴു വയസ്സുകാരന്റെ കൊലയിലും ഭാര്യാ കച്ചവടം! വെച്ചൂച്ചിറയിലേത് 'ഗ്രാമീണ മോഡൽ'! വൈഫ് സ്വാപ്പിംഗിൽ കേരളം ഞെട്ടുമ്പോൾ
- നേരെ വെളുക്കും മുമ്പേ ഇരുട്ടിന്റെ മറവിൽ, ഇസ്രയേൽ ലക്ഷ്യമിട്ടത് ഇറാന്റെ ആണവ കേന്ദ്രത്തെയോ? തിരിച്ചടിച്ചത് തങ്ങൾക്ക് നേരേ ഡ്രോണുകളും മിസൈലുകളും തൊടുത്തുവിടുന്ന ഇസ്ഫഹൻ നഗരത്തിലെ സൈനിക കേന്ദ്രത്തെ ലാക്കാക്കി എന്നും സംശയം
- വെച്ചൂച്ചിറയിലെ സൗമ്യയുടെ ആത്മഹത്യ: ഭർത്താവ് സുനിൽ കുമാറിനെതിരേ വീണ്ടും കേസ്; കൂട്ടുകാരന്റെ ഭാര്യ നൽകിയ പരാതിയിൽ ഭർത്താവും സുനിൽകുമാറും പ്രതികൾ; നടന്നത് ഭാര്യമാരെ വച്ചു മാറാനുള്ള നീക്കം; കൂടുതൽ അറസ്റ്റുണ്ടാകും
- 'ഒറ്റക്ക് വഴിവെട്ടി വന്നവനെ കളിയാക്കുന്നോടോ പട്ടികളെ'; കോക്കസ്, ബെൽറ്റ്, ഗ്രൂപ്പിസം, ഫേവറേറ്റിസം, നെപ്പോട്ടിസം'; അതിഥി താരമായി എത്തി അവധിക്കാലം തൂക്കി ഈ യുവനടൻ; ഗോഡ്ഫാദർമാർ ആരുമില്ലാതെ ഒറ്റക്ക് കയറിവന്നവൻ; 'വർഷങ്ങൾക്കുശേഷം' ന്യൂജൻ സൂപ്പർസ്റ്റാർ തിരിച്ചുവരുമ്പോൾ
- ഷർട്ടും അടിവസ്ത്രവും മാത്രം ധരിച്ച് അവശനായി ഓടി വരുന്നത് കണ്ട് ഞെട്ടി; കാൽക്കലേക്ക് വീണ യുവാവിന്റെ മുഖത്തും ശരീരത്തിലും ചോര; വായും മുഖവും ആസിഡ് ഒഴിച്ച് പൊള്ളിച്ച നിലയിൽ; മണിമല പൊന്തൻപുഴ വനത്തിൽ വച്ച് വധശ്രമത്തിൽ നിന്ന് ഓടി രക്ഷപ്പെട്ട യുവാവിന് രക്ഷകരായി തിരഞ്ഞെടുപ്പ് നിരീക്ഷക സംഘം
- പ്രമുഖ യൂടൂബർ സ്വാതി കെട്ടിടത്തിൽ നിന്ന് ചാടി ജീവനൊടുക്കി; സംഭവസമയം മുറിയിൽ ഉണ്ടായിരുന്ന സുഹൃത്തിനെ ചോദ്യം ചെയ്തു പൊലീസ്; ആത്മഹത്യയ്ക്ക് പിന്നിലെ കാരണം തേടി അന്വഷണം; സ്വാതി ഗോദര വ്ളോഗിങ് തുടങ്ങിയത് യുപിഎസ്സി പരീക്ഷാ പരിശീലനത്തിന് ഡൽഹിയിൽ എത്തിയ ശേഷം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
- ക്ഷേമപെൻഷൻ യഥാസമയം കൊടുക്കാൻ കഴിഞ്ഞില്ലെങ്കിൽ തിരിച്ചടിയെന്ന് വിലയിരുത്തൽ; പണം കണ്ടെത്താൻ സഹകരണ ബാങ്കുകളിൽ നിന്ന് 2000 കോടി കടമെടുക്കാൻ സർക്കാർ; 9.1 ശതമാനം പലിശയിൽ കടമെടുപ്പ്; ഒന്ന വർഷത്തിനുള്ളിൽ സഹകരണ ബാങ്കുകളെ സമീപിക്കുന്നത് ഇത് മൂന്നാം വട്ടം
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- വ്യാഴാഴ്ച പ്രാർത്ഥനയ്ക്ക് പോയിരുന്ന ജെസ്നയെ കാണാതായതും വ്യാഴാഴ്ച; ആരാധനാ സ്ഥലം കണ്ടെത്തിയെന്ന് അച്ഛൻ; രഹസ്യ സുഹൃത്തിന്റെ ഫോട്ടോയും കുടുംബം കണ്ടെത്തി! സിബിഐ സഞ്ചരിക്കാത്ത വഴികളിലൂടെ പോയ അച്ഛന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളോ? ജെസ്നയ്ക്ക് സംഭവിച്ചത് എന്ത്?
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്