വഴിയിൽ എറിയാൻ ആകാതെ പറമ്പത്ത് കൂട്ടിവച്ച മാലിന്യങ്ങൾ കൊണ്ടു വന്നാൽ എടുക്കുമെന്ന് പറഞ്ഞപ്പോൾ തലസ്ഥാന നഗരക്കാർക്ക് ആഹ്ലാദം; മാലിന്യം കൊണ്ടു വരുന്നവർ കച്ചവടം നടത്തുമെന്ന കുരുട്ടുബുദ്ധി പൊളിഞ്ഞത് വലിയ ലോറിക്ക് വഴിയിൽ തള്ളിയത് പിടിക്കപ്പെട്ടപ്പോൾ; മറ നീക്കിയത് ബിഗ് ബസാർ എന്ന ഏറ്റവും വലിയ ഹൈപ്പർമാർക്കറ്റ് കമ്പനിയുടെ വൃത്തികെട്ട മുഖം
മറുനാടൻ മലയാളി ബ്യൂറോ
തിരുവനന്തപുരം: പഴയ സാധനങ്ങൾ ഉണ്ടെങ്കിൽ കൊണ്ടു വരൂ. തുണിയാണെങ്കിൽ കിലോയ്ക്ക് രൂപ 300, പ്ലാസ്റ്റിക്കാണെങ്കിൽ കിലോയ്ക്ക് നൂറ് രൂപ. ഇലക്ട്രോണിക്സ് ഉപകരണങ്ങൾ എങ്കിൽ ഒരെണ്ണത്തിന് ആയിരം രൂപ.
ഫെബ്രുവരി പകുതി മുതൽ മാർച്ച് അവസാനം വരെ മാലിന്യങ്ങൾ വിറ്റ് കാശാക്കാം. തിരുവനന്തപുരത്തെ എല്ലാ പത്രങ്ങളിലും അരപ്പേജ് വാർത്തയായിരുന്നു ഇത്. അങ്ങനെ തലസ്ഥാന നിവാസികളെല്ലാം ബിഗ് ബസാറിലേക്ക് ഒഴുകി. മൂന്ന് വർഷമായി ഈ പരസ്യ വാചകം വരുന്നതും കാത്ത് തിരുവനന്തപുരത്തുകാർ ഇരുന്നു. കൂട്ടിവച്ച പാഴ് വസ്തുക്കളുമായി ബിഗ് ബസാറിലെത്തി. വിളപ്പിൽശാല മാലിന്യ പ്ലാന്റ് പൂട്ടിയതു മുതൽ തിരുവനന്തപുരം നേരിടുന്ന മാലിന്യ പ്രശ്നത്തിന് ബിഗ് ബസാർ നൽകുന്ന സേവനമായി പലരും ഇതിനെ കണ്ടു.
പക്ഷേ പരസ്യവാചകത്തിലേത് പോലെയല്ല കാര്യങ്ങൾ എന്നതാണ് വസ്തുത. പഴയ സാധനം നൽകിയാൽ കാശു കിട്ടില്ല. പകരം കൂപ്പൺ കിട്ടും. അതായത് പത്ത് കിലോ തുണി നൽകിയാൽ മൂവായിരം രൂപയുടെ കൂപ്പൺ. അതുമായി മുകളിൽ പോകണം. ആവശ്യത്തിന് സാധനം വാങ്ങിച്ച ശേഷം ഈ കൂപ്പൺ ഉപയോഗിക്കാം. തുണിയും മറ്റുമാണെങ്കിൽ ഇരുപത്തിയഞ്ച് ശതമാനം. മറ്റ് സാധനങ്ങൾക്ക് പന്ത്രണ്ട് ശതമാനവും. അങ്ങനെ തിരുവനന്തപുരത്തുകാർ പഴയ സാധനവും കൊടുത്ത് ആവശ്യത്തിന് സാധനവും വാങ്ങി മടങ്ങി.
തിരുവനന്തപുരത്ത് കിഴക്കേക്കോട്ടയിലും കേശവദാസപുരത്തും ബിഗ് ബസാറിന് ഷോറൂമുകൾ. നാൽപ്പത് ദിവസമായി തിരക്കോട് തിരിക്ക്. എല്ലാവരും പാഴ് വസ്തുക്കൾ നൽകി സാധനങ്ങളുമായി മടങ്ങി. പലരും വാങ്ങുന്ന പാഴ് വസ്തുക്കൾ എന്തുചെയ്യുമെന്ന് ബിഗ് ബസാറിലെ ജീവനക്കാരോട് തിരിക്കി. എല്ലാം ലോറിയിൽ ഗോഡൗണ്ടിൽ കൊണ്ടു പോകുമെന്നായിരുന്നു അവരുടെ മറുപടി. റീ സൈക്കിൾ ചെയ്ത് ഉപയോഗിക്കുന്ന സാങ്കേതിക വിദ്യയായിരിക്കുമെന്ന് വരുത്തി തീർത്തു.
ഇതിനിടെയാണ് സത്യം പുറം ലോകത്ത് എത്തിയത്. ലോറിയിൽ കയറ്റി ആളൊഴിഞ്ഞ സ്ഥലത്ത് തള്ളുകയാണ് ബിഗ് ബസാർ ചെയ്യുന്നത്. തിരുവനന്തപുരം മേയർ പ്രശാന്ത് കളി കൈയോടെ പിടിച്ചു. പിഴയും അടപ്പിച്ചു. പത്രക്കുറിപ്പും ഇറക്കി. ബിഗ് ബസാറാണ് ഇത് ചെയ്തതെന്ന് വ്യക്തമാക്കി തന്നെയായിരുന്നു കോർപ്പറേഷന്റെ പത്രക്കുറിപ്പ്. അതുകൊണ്ട് കൊടുക്കാതിരിക്കാൻ കഴിയാത്ത അവസ്ഥയിലുമായി പത്രങ്ങൾ. എന്നാൽ ഏത് കടയിൽ നിന്നാണ് ചവർ കൊണ്ട് തള്ളിയതെന്ന് മാത്രം ആരും വാർത്ത കൊടുത്തില്ല. ബിഗ് ബസാറിന്റെ പേര് നൽകാതെ കോർപ്പറേഷനെ തൃപ്തിപ്പെടുത്താൻ വാർത്ത. കാരണം അടുത്ത വർഷവും ബിഗ് ബസാറിന്റെ ജി ഗ്രേറ്റ് എക്സ്ചേഞ്ച് സെയിൽ പരസ്യം ഇവർക്കും കിട്ടും. അതിലെ സാമ്പത്തിക ചിന്ത തന്നെയാണ് കാരണം. ഈ പദ്ധതി പൊളിഞ്ഞാൽ പിന്നെ എങ്ങനെ പരസ്യം കിട്ടും. അതുകൊണ്ട് തന്നെ കള്ളക്കളിയും.
തിരുവനന്തപുരം നഗരസഭാ പരിധിയിൽ തിരുമല കൊങ്കളത്തു പൊതു സ്ഥലത്തു മാലിന്യം നിക്ഷേപിച്ച ബിഗ് ബസാറിനെതിരേ കേസെടുക്കുകയും 25000 രൂപ ചുമത്തുകയും ചെയ്തു. അതു കൊണ്ട് മാത്രം നടപടി നിർത്താതെ രാത്രിയുടെ മറവിൽ ആരുമറിയാതെ കൊണ്ടുതള്ളിയ മാലിന്യം നീക്കം ചെയ്യണമെന്ന കർശന നിർദ്ദേശവും നഗരത്തിന്റെ മേയർ നൽകി. പഴകിയ സാധനങ്ങൾ എടുത്തു പർച്ചേസിനായി വൗച്ചർ നൽകുന്ന ബിഗ്ബസാറിന്റെ പദ്ധതിയുടെ ഭാഗമായി ഉപഭോക്താക്കളിൽനിന്നു വാങ്ങിയ പഴകിയ ചെരുപ്പുകളും ബാഗുകളും ഉൾപ്പെടുന്ന വസ്ത്തുക്കളാണ് അധികാരികൾ രാത്രിയുടെ മറവിൽ കൊണ്ടുതള്ളിയത്. പരിസ്ഥിതിക്ക് ഹാനികരമായ വസ്തുക്കൾ വരെ ഇതിലുണ്ടായിരുന്നു. കൊങ്കുളത്തെ സ്വകാര്യ വ്യക്തിയുടെ പറമ്പിലും പൊതുസ്ഥലത്തുമായി ബിഗ് ബസാർ ഈ മാലിന്യം കൊണ്ടു നിക്ഷേപിച്ചത്. അഞ്ച് ലോഡുകളായി കൊണ്ടുവന്നത് കഴിഞ്ഞ ദിവസം രാത്രിയാണ് മാലിന്യം തള്ളിയത്.
സംഭവം ശ്രദ്ധയിൽപ്പെട്ട നാട്ടുകാരാണ് വിവരം മേയറെയും സംഘത്തെയും അറിയിച്ചത്. പിന്നീട് മടിച്ചു നിൽക്കാതെ മേയർ ഉടനടി നടപിടിയുമായി രംഗത്തെത്തുകയായിരുന്നു. ഇന്നു രാവിലെ സ്ഥലത്തെത്തിയ മേയറും പ്രശാന്തും സംഘവും ബിഗ് ബസാർ അധികൃതരാണ് മാലിന്യം തള്ളിയതെന്ന് മനസിലാക്കി. തുടർന്ന് നാട്ടുകാരിൽ നിന്നും കാര്യങ്ങൾ ചോദിച്ചറിഞ്ഞ് ഉടനടി നടപടി കൈക്കൊള്ളുകയായിരുന്നു. ബിഗ് ബസാർ അധികൃതരെ സ്ഥലത്തു വിളിച്ചുവരുത്തി മാലിന്യങ്ങൾ ഇരുപത്തിനാലു മണിക്കൂറിനുള്ളിൽ നീക്കാനും നിർദ്ദേശം നൽകി. ഇതിനൊപ്പമാണ് പത്രക്കുറിപ്പ് ഇറക്കി തട്ടിപ്പ് ജനങ്ങളെ ബോധ്യപ്പെടുത്താൻ കോർപ്പറേഷൻ ശ്രമിച്ചത്. അവിടെ മേയറേയും കോർപ്പറേഷനേയും സ്ഥാപനത്തിന്റെ പേരു മറച്ചുവച്ച് നിരാശരാക്കി മാദ്ധ്യമങ്ങൾ.
ഇന്ത്യയിലെ ഏറ്റവും വലിയ റീടെയിൽ കച്ചവട സ്ഥാപനമാണ് ബിഗ് ബസാർ. എല്ലാ പ്രധാന നഗരത്തിലും ഷോറുമുകളുണ്ട്. നേരിട്ട് സാധനങ്ങളെടുത്ത് നേരിട്ട് ഉപഭോക്താക്കളിലെത്തിക്കുന്നുവെന്നാണ് പ്രചരണം. എന്നാൽ മിക്ക സാധനങ്ങൾക്കും റിടെയിൽ വില തന്നെ നൽകണം. രാജ്യത്താകമാനം ഉള്ള കടകൾക്കായി ഫാക്ടറികളിൽ നിന്ന് നേരിട്ട് സാധനങ്ങളെടുക്കുന്നതിനാൽ വലിയ വിലക്കുറവിൽ ബിഗ് ബസാറിന് സാധനങ്ങൾ ലഭിക്കും. അങ്ങനെയാണ് കച്ചവടം പൊടിപൊടിക്കുന്നത്. ബിഗ് ബസാർ എത്തിയതോടെ ചെറുകിടക്കാരെല്ലാം പൂട്ടി. പലർക്കും തൊഴിൽ നഷ്ടം. ആത്മഹത്യ ചെയ്തവരും ഉണ്ട്. ഇതിനൊപ്പമാണ് എപ്രകാരമാണ് പൊള്ളയായ വാഗ്ദാനങ്ങളിൽ ബിഗ് ബസാർ സാധാരണക്കാരെ ആകർഷിക്കുന്നതെന്ന് വ്യക്തമാകുന്നത്. സമൂഹം നേരിടുന്ന വലിയ പ്രശ്നമാണ് മാലന്യം. അണുകുടുംബങ്ങളും ഫ്ലാറ്റുകളും പെരുകിയതിന്റെ ബാക്കി പത്രം. കച്ചവടം കൂട്ടാനായി അതിന്റെ സാധ്യത പോലും വിദഗ്ധമായി ഉപയോഗിക്കുന്നു. അതിന്റെ ഉത്തമോദാഹരണമാണ് തിരുവനന്തപുരത്ത് കണ്ടത്.
പ്ലാസ്റ്റികും വസ്ത്രങ്ങളും ചെരുപ്പുകലും അങ്ങനെ എല്ലാം അവർ വാങ്ങുന്നു. ഇവ റീ സൈക്കിൾ ചെയ്യുകയല്ല ബിഗ് ബസാർ ചെയ്യുന്നതെന്നാണ് വ്യക്തമാകുന്നത്. പരിസ്ഥിതിക്ക് ദോഷമുണ്ടാകുന്ന തരത്തിൽ എല്ലാം എവിടെയോ തള്ളുന്നു. അല്ലെങ്കിൽ കത്തിച്ചു കളയുന്നു. ഇത് ചെയ്യാൻ കരാറുകാരേയും ചുമതലപ്പെടുത്തുന്നു. തിരുവനന്തപുരത്തെ മാലിന്യങ്ങൾ തള്ളുന്നത് പിടിക്കുമ്പോൾ ഒരു തെറ്റും ചെയ്തില്ലെന്നായിരുന്നു ബിഗ് ബസാറുകാർ പറഞ്ഞത്. ചവറ് നശിപ്പിക്കൽ കരാറുകാരുടെ ചുമതലയാണെന്നും പറഞ്ഞു. പക്ഷേ തിരുവനന്തപുരം കോർപ്പറേഷൻ മുട്ടുമടക്കിയില്ല. അപ്പോഴും പത്രക്കുറിപ്പ് വരുമെന്ന് കരുതിയില്ല. സാമൂഹ്യമാദ്ധ്യമങ്ങൾ പത്രക്കുറിപ്പ് ഏറ്റെടുത്തു. അതുകൊണ്ട് ജനം അറിഞ്ഞു. അതിനാൽ മനോരമ വാർത്ത നൽകി. അപ്പോഴും ബിഗ് ബസാർ എന്ന ആഗോള ഭീമന്റെ പേര് ഒളിപ്പിക്കുകയും ചെയ്തു.
- TODAY
- LAST WEEK
- LAST MONTH
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- ഇറാൻ പ്രകോപനത്തിന് തിരിച്ചടിയുമായി ഇസ്രയേൽ; ഇറാന്റെ വടക്കൻ നഗരമായ ഇസ്ഫഹാനിലെ വിമാനത്താവളത്തിന് മിസൈൽ ആക്രമണം നടത്തി ഇസ്രയേൽ; ആക്രമണത്തിന പിന്നാലെ ഇറാനിൽ വിമാന സർവീസുകൾ പൂർണായും നിർത്തിവെച്ചു; ഇസ്രയേൽ ആക്രമണം അമേരിക്കയെ അറിയിച്ച ശേഷം
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- നേരെ വെളുക്കും മുമ്പേ ഇരുട്ടിന്റെ മറവിൽ, ഇസ്രയേൽ ലക്ഷ്യമിട്ടത് ഇറാന്റെ ആണവ കേന്ദ്രത്തെയോ? തിരിച്ചടിച്ചത് തങ്ങൾക്ക് നേരേ ഡ്രോണുകളും മിസൈലുകളും തൊടുത്തുവിടുന്ന ഇസ്ഫഹൻ നഗരത്തിലെ സൈനിക കേന്ദ്രത്തെ ലാക്കാക്കി എന്നും സംശയം
- വെച്ചൂച്ചിറയിലെ സൗമ്യയുടെ ആത്മഹത്യ: ഭർത്താവ് സുനിൽ കുമാറിനെതിരേ വീണ്ടും കേസ്; കൂട്ടുകാരന്റെ ഭാര്യ നൽകിയ പരാതിയിൽ ഭർത്താവും സുനിൽകുമാറും പ്രതികൾ; നടന്നത് ഭാര്യമാരെ വച്ചു മാറാനുള്ള നീക്കം; കൂടുതൽ അറസ്റ്റുണ്ടാകും
- ഷെയർ ചാറ്റിലൂടെ ഭാര്യമാരെ കാണിച്ച് ഇഷ്ടമായെങ്കിൽ 'ലൈംഗിക ബന്ധത്തിന്' അനുവാദം നൽകുന്നത് ആദ്യ മോഡൽ; 2021ൽ ആപ്പുമെത്തി; കായംകുളത്ത് നടത്തിയ 'പങ്കുവയ്ക്കൽ' ആദ്യ ഞെട്ടൽ; തൊടുപുഴയിൽ ഏഴു വയസ്സുകാരന്റെ കൊലയിലും ഭാര്യാ കച്ചവടം! വെച്ചൂച്ചിറയിലേത് 'ഗ്രാമീണ മോഡൽ'! വൈഫ് സ്വാപ്പിംഗിൽ കേരളം ഞെട്ടുമ്പോൾ
- പ്രമുഖ യൂടൂബർ സ്വാതി കെട്ടിടത്തിൽ നിന്ന് ചാടി ജീവനൊടുക്കി; സംഭവസമയം മുറിയിൽ ഉണ്ടായിരുന്ന സുഹൃത്തിനെ ചോദ്യം ചെയ്തു പൊലീസ്; ആത്മഹത്യയ്ക്ക് പിന്നിലെ കാരണം തേടി അന്വഷണം; സ്വാതി ഗോദര വ്ളോഗിങ് തുടങ്ങിയത് യുപിഎസ്സി പരീക്ഷാ പരിശീലനത്തിന് ഡൽഹിയിൽ എത്തിയ ശേഷം
- 'ഒറ്റക്ക് വഴിവെട്ടി വന്നവനെ കളിയാക്കുന്നോടോ പട്ടികളെ'; കോക്കസ്, ബെൽറ്റ്, ഗ്രൂപ്പിസം, ഫേവറേറ്റിസം, നെപ്പോട്ടിസം'; അതിഥി താരമായി എത്തി അവധിക്കാലം തൂക്കി ഈ യുവനടൻ; ഗോഡ്ഫാദർമാർ ആരുമില്ലാതെ ഒറ്റക്ക് കയറിവന്നവൻ; 'വർഷങ്ങൾക്കുശേഷം' ന്യൂജൻ സൂപ്പർസ്റ്റാർ തിരിച്ചുവരുമ്പോൾ
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- വീട്ടിലെ വോട്ടിൽ ബാഹ്യ ഇടപെടൽ; കാസർകോട് മണ്ഡലത്തിലെ കല്യാശ്ശേരിയിൽ 92കാരിക്ക് വേണ്ടി വോട്ടു ചെയ്തത് സിപിഎം നേതാവ്; സിപിഎം ബൂത്ത് ഏജന്റായ ഗണേശൻ വോട്ടു ചെയ്തതിൽ പരാതി: പോളിങ് ഉദ്യോഗസ്ഥരെ സസ്പെന്റ് ചെയ്തു വരാണാധികാരി
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
- ക്ഷേമപെൻഷൻ യഥാസമയം കൊടുക്കാൻ കഴിഞ്ഞില്ലെങ്കിൽ തിരിച്ചടിയെന്ന് വിലയിരുത്തൽ; പണം കണ്ടെത്താൻ സഹകരണ ബാങ്കുകളിൽ നിന്ന് 2000 കോടി കടമെടുക്കാൻ സർക്കാർ; 9.1 ശതമാനം പലിശയിൽ കടമെടുപ്പ്; ഒന്ന വർഷത്തിനുള്ളിൽ സഹകരണ ബാങ്കുകളെ സമീപിക്കുന്നത് ഇത് മൂന്നാം വട്ടം
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- വ്യാഴാഴ്ച പ്രാർത്ഥനയ്ക്ക് പോയിരുന്ന ജെസ്നയെ കാണാതായതും വ്യാഴാഴ്ച; ആരാധനാ സ്ഥലം കണ്ടെത്തിയെന്ന് അച്ഛൻ; രഹസ്യ സുഹൃത്തിന്റെ ഫോട്ടോയും കുടുംബം കണ്ടെത്തി! സിബിഐ സഞ്ചരിക്കാത്ത വഴികളിലൂടെ പോയ അച്ഛന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളോ? ജെസ്നയ്ക്ക് സംഭവിച്ചത് എന്ത്?
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍