11 എയർപോർട്ടുകളിൽ ഗ്രൗണ്ട് ഹാൻഡലിങ്ങ് കൈകാര്യം ചെയ്തു ഷൈസൺ തോമസ് കോടീശ്വരനായി; സ്വന്തം വിമാന കമ്പനി തുടങ്ങി കുത്തുപാള എടുത്തു; എയർ പെഗസ്സസ് പൊളിഞ്ഞടങ്ങുമ്പോൾ കുഴപ്പത്തിലാകുന്നത് തിളങ്ങി നിന്ന ഒരു മലയാളി ബിസിനസുകാരൻ കൂടി
മറുനാടൻ മലയാളി ബ്യൂറോ
ന്യൂഡൽഹി : ഒരുപാട് കൂട്ടലും കിഴിക്കലും നടത്തിയാണ് ഷൈസൺ തോമസ് തന്റെ ബിസിനസ് സംരംഭം തുടങ്ങിയത്. വെല്ലുവിളികൾ നിറഞ്ഞ വ്യാമ മേഖലയിലാണ് ഈ മലയാളി വിജയസാധ്യത കണ്ടെത്തിയത്. അപാരമായ ഇച്ഛാശക്തിയും ഭാഗ്യ പരീക്ഷണത്തിനുള്ള മനസ്സുമായി ഷൈസൺ തോമസ് റിസ്ക് എടുത്തു. എന്നാൽ വലിയ ബാധ്യതകളിലേക്കാണ് ഷൈസൺ തോമസ് നീങ്ങുന്നതെന്നാണ് സൂചന. മലയാളിയുടെ ഉടമസ്ഥതയിൽ ബംഗളൂരു ആസ്ഥാനമായി തുടങ്ങിയ വിമാന സർവീസ് കമ്പനി എയർ പെഗസ്സസ് അതിരൂക്ഷ പ്രതിസന്ധിയിലേക്ക്. ഇതേ തുടർന്ന് സർവീസുകൾ നിർത്തിവച്ചു.
കഴിഞ്ഞ വർഷം ഏപ്രിലിൽ ആരംഭിച്ച എയർ പെഗസ്സസ് തിരുവനന്തപുരവും കൊച്ചിയുമടക്കം ഏഴു ദക്ഷിണേന്ത്യൻ നഗരങ്ങളിലേക്കാണു ബംഗളൂരുവിൽ നിന്നു സർവീസ് നടത്തിയിരുന്നത്. ഇന്ത്യയിലെ 11 വിമാനത്താവളങ്ങളിൽ ഗ്രൗണ്ട് ഹാൻഡ്ലിങ് രംഗത്തു പ്രവർത്തിക്കുന്ന ഡെകോർ എവിയേഷൻ ആണ് എയർ പെഗസ്സസ് എന്ന ഉപകമ്പനി രൂപീകരിച്ചു വ്യോമയാന രംഗത്തേക്കു കടന്നത്. ഷൈസൺ തോമസ് ആയിരുന്നു മാനേജിങ് ഡയറക്ടർ. സാമ്പത്തിക പ്രതിസന്ധിയിലായ കമ്പനിയുടെ ചില സർവീസുകൾ സുരക്ഷാ മാനദണ്ഡങ്ങൾ പാലിച്ചില്ലെന്നു വ്യോമയാന ഡയറക്ടർ ജനറൽ (ഡിജിസിഎ) കണ്ടെത്തിയിരുന്നു. അഞ്ചു പൈലറ്റുമാരെ ഡിജിസിഎ സസ്പെൻഡ് ചെയ്യുകയുമുണ്ടായി. ചട്ടങ്ങൾ പാലിച്ചില്ലെങ്കിൽ സർവീസ് നടത്താൻ അനുവദിക്കില്ലെന്നു കമ്പനിക്കു മുന്നറിയിപ്പും നൽകിയിരുന്നു.
വിമാന സർവീസുകൾ താൽകാലികമായാണ് റദ്ദാക്കിയതെന്നാണ് എയർ പെഗസ്സസിന്റെ ബംഗളൂരു ഓഫിസിലെ ജീവനക്കാർ പറയുന്നത്. എന്നാൽ, കാരണം അറിയില്ലെന്നും കമ്പനി അധികൃതരിൽനിന്ന് വിവരങ്ങളൊന്നും ലഭ്യമല്ലെന്നും ജീവനക്കാർ വ്യക്തമാക്കുന്നു. എന്നാൽ വിലയ സാമ്പത്തിക പ്രതിസന്ധിയിലാണ് മലയാളി സംരഭകൻ എന്നാണ് സൂചന. മറ്റുള്ളവരുടെ വിജയപരാജയങ്ങളിൽ നിന്ന് പാഠങ്ങൾ ഉൾക്കൊണ്ട് നല്ല തയ്യാറെടുപ്പു തന്നെ നടത്തിയായിരുന്നു ഷൈസൺ വിമാനക്കമ്പിനി തുടങ്ങിയത്. 2015 ഏപ്രിലിൽ എയർ പെഗസ്സസ് പറന്നുയർന്നു. ബംഗലുരു ആസ്ഥാനമായി ദക്ഷിണേന്ത്യയിലെ നാല് സംസ്ഥാനങ്ങളിലേക്ക് സർവീസ് നടത്തുന്ന എയർ പെഗസ്സസ് വിമാനക്കമ്പനി ഒരു ഘട്ടത്തിൽ മലയാളികൾക്ക് അഭിമാനകരമായ സംരംഭമായിരുന്നു. കെംപഗൗഡ ഇന്റർനാഷണൽ എയർപോർട്ടിൽ നിന്നും ഹുബ്ലി, തിരുവനന്തപുരം, മധുര, ചെന്നൈ, മംഗലാപുരം, കഡപ്പ, കൊച്ചി എന്നിവിടങ്ങളിലേക്ക് എയർ പെഗസ്സസിന് പ്രതിദിന സർവീസുകളുണ്ടായിരുന്നു.
പ്രവർത്തനമാരംഭിച്ച് അധികം വൈകാതെ എയർ പെഗസ്സസ് നഷ്ടമില്ലാത്ത അവസ്ഥയിൽ എത്തി. എന്നാൽ വ്യോമ മേഖലയിലെ കുത്തകകൾ ഈ മലയാളിയുടെ സ്വപ്നങ്ങളെ തകർക്കുകയായിരുന്നു. ഒരു വർഷം പിന്നിടുമ്പോൾ തന്നെ എല്ലാം പൊളിയുകയാണെന്നാണ് ലഭിക്കുന്ന സൂചന. സുരക്ഷാ ക്രമീകരണത്തിൽ ഗുരുതരമായ വീഴ്ച വരുത്തിയ അഞ്ച് എയർ പെഗസ്സസ് പൈലറ്റുമാരെ ഡയറക്ടർ ജനറൽ ഓഫ് സിവിൽ ഏവിയേഷൻ (ഡി.ജി.സി.എ.) സസ്പെന്റ് ചെയ്തിരുന്നു. പിഴവുകൾ എത്രയുംവേഗം തിരുത്താത്ത പക്ഷം വിമാനത്തിന്റെ സർവീസുകൾ നിർത്താനുള്ള നടപടികളിലേക്കു നീങ്ങുമെന്നും ഡി.ജി.സി.എ. അറിയിച്ചു. ഇതോടെയാണ് പ്രശ്നം തുടങ്ങിയത്. എയർ പെഗസ്സസിന്റെ സുരക്ഷാ മേധാവിയേയും തൽസ്ഥാനത്തുനിന്നും നീക്കി. ഉന്നത തല ഗൂഢാലോചനയുടെ ഭാഗമായി അന്ന് തുടങ്ങിയ നീക്കമാണ് മലയാളിയുടെ വിമാനക്കമ്പനിയെ തകർത്തത്.
പറവൂർ സ്വദേശിയായ ഷൈസൺ തോമസ് തൃശൂർ സെന്റ് തോമസ് കോളജിൽ നിന്ന് എംകോം ബിരുദം നേടിയ ശേഷമാണ് ബംഗലുരുവിൽ എത്തുന്നത്. ഫെഡറൽ ബാങ്കിൽ ഓഫീസറായിരിക്കെ സിഎ പാസായി ചാർട്ടേഡ് അക്കൗണ്ടന്റായി. പ്രാക്ടീസിനിടെ 1998 ൽ വിമാനങ്ങളുടെ ഗ്രൗണ്ട്ഹാൻഡ്ലിങ് സർവീസിനായി ഡെക്കോർ ഏവിയേഷൻ ലിമിറ്റഡ് സ്ഥാപിച്ചു. 8,00 ലേറെ ജീവനക്കാരുള്ള ഡെക്കോർ ഏവിയേഷൻ 11 വിമാനത്താവളങ്ങളിൽ ഇന്ത്യയിലും വിദേശത്തുമുള്ള 21 വിമാനക്കമ്പനികൾക്ക് ഗ്രൗണ്ട് ഹാൻഡ്ലിങ് സേവനം നൽകിവരുന്നു. ഈ രംഗത്തെ പരിചയമാണ് സ്വന്തമായൊരു വിമാനക്കമ്പനി എന്ന സ്വപ്നത്തിലേക്ക് ഷൈസൺ തോമസിനെ നയിച്ചത്. എട്ടു വർഷത്തെ ദീർഘമായ തയ്യാറെടുപ്പിന് ശേഷം 2015 മാർച്ച് 25 ന് എയർ ഓപറേറ്റർ പെർമിറ്റ് ലഭിച്ചു. ഏപ്രിൽ 12 മുതൽ എയർ പെഗസ്സസ് സർവീസ് തുടങ്ങി. സ്വന്തമായി ഗ്രൗണ്ട് ഹാൻഡ്ലിങ് വിഭാഗമുള്ളതിനാൽ എയർ പെഗസ്സസിന് കുറഞ്ഞ പ്രവർത്തനച്ചെലവേയുണ്ടായിരുന്നുള്ളൂ. ഇത് തന്നെയാണ് വമ്പന്മാരുടെ കണ്ണിലെ കരടാക്കിയതും.
അസാമാന്യ ഇച്ഛാശക്തിയായിരുന്നു ഷൈസൺ തോമസിന്. താൻ നൽകുന്ന സേവനത്തിന്റെ നിലവാരം ഒട്ടുകുറയരുതെന്ന് ഷൈസൺ തോമസിന് നിർബന്ധമുണ്ടായിരുന്നു. ഒരു വർഷത്തിനുള്ളിൽ ഏകദേശം മൂന്ന് ലക്ഷത്തോളം പേരാണ് എയർ പെഗസ്സസിൽ പറന്നത്. ലീസിന് എടുത്ത മൂന്ന് എടിആർ 72500 വിമാനങ്ങളാണ് സർവീസിന് ഉപയോഗിച്ചിരുന്നത്. 72 സീറ്റുകളുള്ള വിമാനം ഇന്ത്യൻ സാഹചര്യങ്ങൾക്കനുസരണമായി 66 സീറ്റായി ക്രമീകരിച്ചു. ഇന്ത്യയിലെ ഒരു വിമാനത്താവളത്തിലും എടിആർ വിമാനങ്ങൾക്ക് ലാൻഡിങ്, പാർക്കിങ് ഫീസ് ഇല്ലെന്നുള്ളതും കമ്പനിക്ക് നേട്ടമായി. എയർ പെഗസ്സസിന്റെ ടിക്കറ്റ് നിരക്ക് ആരംഭിക്കുന്നത് 1,234 രൂപയിലും. കമ്പനിയുടെ ഓരോ വിമാനത്തിലെയും 10 ശതമാനം സീറ്റുകൾ 1,234 നിരക്കിൽ മാറ്റിവയ്ക്കുകയായിരുന്നു. അടുത്ത സ്ലാബ് 2,500 രൂപയുടേതാണ്. മൂന്നാമത്തെ സ്ലാബ് 28503000 നിരക്കിലുമായിരിക്കും. ശരാശരി 3000 രൂപ വരുമാനം ലഭിക്കത്തക്ക രീതിയിലാണ് ടിക്കറ്റ് നിരക്കുകൾ നിർണയിച്ചത്.
ദക്ഷിണേന്ത്യയിൽ ചുവടുറപ്പിച്ച ശേഷം രാജ്യത്തിന്റെ വടക്കും കിഴക്കും പടിഞ്ഞാറും മേഖലയിലേക്ക് സർവീസുകൾ വ്യാപിപ്പിക്കാനാണ് ഷൈസൺ തോമസിന്റെ ലക്ഷ്യം. പ്രധാന എയർപോർട്ടുകൾ ഒഴിവാക്കി പ്രാദേശിക എയർപോർട്ടുകൾ കേന്ദ്രമാക്കിയുള്ള വിമാന സർവീസുകളാണ് എയർ പെഗസ്സസിന്റെ വളർച്ചാതന്ത്രം. എന്നാൽ പ്രധാന എയർപോർട്ടുകളുമായി കണക്ടിവിറ്റി ഉറപ്പാക്കാനും പദ്ധതി ഒരുക്കി. അങ്ങനെ ആഭ്യന്തര വിമാന രംഗത്ത് വമ്പന്മാർക്ക് ഈ മലയാളി ഭീഷണിയായി. ഷൈസൺ തോമസിന്റെ ബിസിനസ് മോഡലിൽ ആകൃഷ്ടരായി വിദേശവിമാനക്കമ്പനികൾ എയർ പെഗസ്സസിൽ മൂലധന നിക്ഷേപം നടത്താൻ താത്പര്യം പ്രകടിപ്പിച്ചിരുന്നു. എന്നാൽ തത്ക്കാലം പുറത്തുനിന്നും മൂലധനസമാഹരണം ആവശ്യമില്ലെന്നുള്ളതാണ് ഈ സംരംഭകന്റെ നിലപാട്. ഇതോടെ ശത്രുക്കൾ കൂടി. ഇപ്പോൾ ഷൈസൺ തോമസും ഭാര്യ ഷൈന തോമസും മകൻ അശ്വിൻ തോമസുമായിരുന്നു എയർ പെഗസ്സസിന്റെ മുഖ്യഓഹരിയുടമകൾ.
ഇങ്ങനെ കുതിച്ചു വളരുമ്പോഴാണ് എയർ പെഗസ്സസിന്റെ മിക്ക പൈലറ്റുമാരും വിമാനം പറത്തുന്നതിലെ അടിസ്ഥാന നിയമങ്ങൾ തെറ്റിച്ചാണ് വിമാനം പറത്തിയിരുന്നതെന്നും ഡയറക്ടർ ജനറൽ ഓഫ് സിവിൽ ഏവിയേഷൻ അന്വഷണത്തിൽ കണ്ടെത്തിയത്. ഇതോടെ തളർച്ച തുടങ്ങി. നിർദ്ദേശിച്ചിട്ടുള്ള അളവിൽ ഇന്ധനം നിറയ്ക്കാതിരിക്കുക, റൺവേയാണെന്നു തെറ്റിദ്ധരിച്ചു റോഡിൽ വിമാനമിറക്കാൻ ഭാവിച്ച് കാബിൻ ക്രൂവിന് നിർദ്ദേശം നൽകുക തുടങ്ങി നിരവധി സുരക്ഷാവീഴ്ചകളാണ് ഇവർ നടത്തിയതായി കണ്ടെത്തിയത്. ഇത് ഷൈസൺ തോമസ് എന്ന മലയാളിയുടെ ആകാശ മോഹങ്ങളെ തകർത്തു. ഇതാണ് എയർ പെഗസ്സിനെ നഷ്ടത്തിലേക്ക് എത്തിക്കുന്നതും.
- TODAY
- LAST WEEK
- LAST MONTH
- 'പക്ഷെ' കൾക്ക് ഇനി സ്ഥാനമില്ല; ജൂലായിൽ അനധികൃത അഭയാർത്ഥികളുമായുള്ള വിമാനം ബ്രിട്ടനിൽ നിന്നും റുവാണ്ടയിലേക്ക് പറന്നിരിക്കും; പാർലമെന്റിൽ റുവാണ്ട ബിൽ നിയമമാക്കി വീണ്ടും കരുത്ത് തെളിയിച്ച് ഇന്ത്യൻ വംശജനായ പ്രധാനമന്ത്രി ഋഷി സുനക്
- ചൊവ്വാഴ്ചയും കമ്മിഷണർ ഓഫീസിലെത്തി; ഉച്ചക്കു മുൻപായി ഓഫീസിലെത്തുകയും ഓൺലൈൻ മീറ്റിങ്ങിൽ പങ്കെടുക്കുകയും ചെയ്തു; ചില ഫയലുകൾ തീർപ്പാക്കിയശേഷം മടങ്ങി; പൂരപ്രേമികൾ നിരാശർ തന്നെ; തൃശൂരിലെ കമ്മീഷണർ അങ്കിത് അശോക് തന്നെ; മാറ്റുമെന്നത് പ്രഖ്യാപനം മാത്രമാകുമ്പോൾ
- വീട്ടിൽ ആശാരിപ്പണിക്ക് എത്തി യുവതിയുടെ നമ്പർ കൈക്കലാക്കി; സൗഹൃദം സ്ഥാപിച്ച് പണം തട്ടിയ ശേഷം വീഡിയോ കോളിലൂടെ യുവതിയുടെ സ്വകാര്യ ദൃശ്യങ്ങൾ പകർത്തി: പണം തിരികെ ചോദിച്ചതോടെ അശ്ലീല വീഡിയോ പ്രചരിപ്പിച്ച പ്രതി അറസ്റ്റിൽ
- ജയലിനുള്ളിൽ കിടക്കുമ്പോഴും നിസാം കള്ളപ്പണ ഇടപാട് നടത്തിയോ? ബിനാമി ഇടപാടുണ്ടെന്ന ബിസിനസ്സ് പങ്കാളിയുടെ പരാതിയിൽ പുഴക്കരയിലെ വീടുകളിൽ ആദായ നികുതി റെയ്ഡ്; നിർണ്ണായക വിവരങ്ങൾ കിട്ടിയെന്നും സൂചന; ചന്ദ്രബോസ് വധക്കേസ് പ്രതിക്കെതിരെ ഇഡി അന്വേഷണത്തിനും സാധ്യത
- ശോഭ സുരേന്ദ്രൻ ആരോപിച്ചപോലെ അങ്ങനെ ഒരു ഉന്നതനെ സിപിഎമ്മിൽ നിന്ന് ബിജെപിയിൽ എത്തിക്കാൻ ശ്രമം നടത്തിയിട്ടില്ല; ആരോപണം അടിസ്ഥാന രഹിതമെന്ന് ദല്ലാൾ; കുഞ്ഞാലിക്കുട്ടിയും ശോഭയും കൂടിക്കാഴ്ച നടത്തി; ലക്ഷ്യമിട്ടത് ചെന്നിത്തലയേയും മുരളീധരനേയും; തിരിച്ചടിച്ച് നന്ദകുമാറും; ആ പേര് ശോഭ പറയുമോ?
- കോവിഡ് വാക്സിൻ എന്ന് തെറ്റിദ്ധരിപ്പിച്ച് വയോധികയ്ക്ക് കുത്തിവയ്പ്പ്; പത്തനംതിട്ട വലഞ്ചുഴി സ്വദേശിയായ 22കാരൻ പിടിയിൽ
- നിർമ്മാണം തുടങ്ങിയിട്ട് എട്ടു വർഷം; തെലങ്കാനയിൽ 49 കോടി മുടക്കി നിർമ്മിക്കുന്ന പാലം തകർന്നു വീണു: അപകടം ഉണ്ടായത് ബസ് പാലത്തിന് അടിയിലൂടെ കടന്നുപോയതിന് തൊട്ടുപിന്നാലെ
- വർഷത്തിൽ 12 ദിവസം മദ്യവിൽപ്പന ഇല്ലാതാകുന്നത് ടൂറിസത്തെ ബാധിക്കുമെന്ന് വിലയിരുത്തൽ; എല്ലാമാസവും ഒന്നിനുള്ള ഡ്രൈ ഡേ പിൻവലിച്ചേക്കും; ബാർ മുതലാളിമാർക്ക് കോളടിക്കും വിധം ബിവറേജസ് ഔട്ട് ലെറ്റുകളും ലേലം ചെയ്യും; കാരുണ്യക്കാർക്ക് കഷ്ടകാലം വന്നേക്കും; വരുമാന ചർച്ചകൾ ഇങ്ങനെ
- തെളിവുകളില്ല; സിസ്റ്റർ ജോസ് മരിയയെ തലയ്ക്കടിച്ച് കൊലപ്പെടുത്തിയ കേസ്; പ്രതി സതീശ് ബാബുവിനെ വെറുതെ വിട്ട് കോടതി
- ഇൻസ്റ്റാഗ്രാം വഴി പരിചയപ്പെട്ട പെൺകുട്ടിയെ കാറിൽ കയറ്റികൊണ്ടുപോയി പീഡിപ്പിച്ചു; ദൃശ്യങ്ങൾ പ്രചരിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തി: പരാതി നൽകിയതോടെ വിദേശത്തേക്ക് കടന്ന യുവാവ് വിമാനത്താവളത്തിൽ അറസ്റ്റിൽ
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- പൂരം നാളുകളിൽ വൻകിട ഹോട്ടലുകളിൽ പൊലീസ് സൗജന്യമായി മുറിയെടുത്തു; ഉന്നത ഉദ്യോഗസ്ഥരുടെ പേരുപറഞ്ഞ് ഓരോ ഹോട്ടലിലും രണ്ടും മൂന്നും മുറികൾ സൗജന്യമായി വാങ്ങി; പൂരത്തെ അറിയാവുന്ന ഉദ്യോഗസ്ഥരെ ഡ്യൂട്ടിയിലിൽ നിന്നും മാറ്റി; കമ്മീഷണറുടെ നിലപാടുകൾ സേനയ്ക്ക് കളങ്കമായി; തൃശൂർ പൂരത്തിൽ ഇന്റലിജൻസ് കണ്ടെത്തൽ ഇങ്ങനെ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- ഇസ്രയേൽ ഇറാന് ശക്തമായ തിരിച്ചടി നൽകിയത് ഒരീച്ച പോലും അറിയാതെ; മിസൈലുകളും ഡ്രോണുകളും റഷ്യൻ നിർമ്മിത എസ്-300 സംവിധാനത്തെ തകർത്തു; ആക്രമണം ഇറാൻ വ്യോമ പ്രതിരോധ സംവിധാനത്തെ പൂർണമായി കബളിപ്പിച്ചുകൊണ്ട്; ആക്രമണം നടന്നയിടത്ത് പൊടി പൊലുമില്ല കണ്ടുപിടിക്കാൻ
- ഇറാൻ പ്രകോപനത്തിന് തിരിച്ചടിയുമായി ഇസ്രയേൽ; ഇറാന്റെ വടക്കൻ നഗരമായ ഇസ്ഫഹാനിലെ വിമാനത്താവളത്തിന് മിസൈൽ ആക്രമണം നടത്തി ഇസ്രയേൽ; ആക്രമണത്തിന പിന്നാലെ ഇറാനിൽ വിമാന സർവീസുകൾ പൂർണായും നിർത്തിവെച്ചു; ഇസ്രയേൽ ആക്രമണം അമേരിക്കയെ അറിയിച്ച ശേഷം
- സംസ്ഥാന സർക്കാരിന് നാണക്കേടായി കെ എസ് ആർ ടിസി ബസിൽ സഹയാത്രികയുടെ മാറിടത്തിൽ കയറിപ്പിടിച്ച് അപമാനിച്ച് പൊതു മേഖലാ സ്ഥാപനത്തിന്റെ മാനേജിങ് ഡയറക്ടർ; ഡോ ആർ രാജീവിന് ജാമ്യം കിട്ടിത് മാത്രം ആശ്വാസമായി; ഏപ്രിൽ ഫൂൾ ദിനത്തിൽ നടന്ന ആരും അറിയാത്ത പീഡന വാർത്ത
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍