ഊർജിത് പട്ടേലിനെ വിശ്വസിച്ച് ആവേശപൂർവം പ്രഖ്യാപനം നടത്തി; വിമർശനങ്ങളെല്ലാം പുച്ഛിച്ചു തള്ളി നിലപാടിൽ ഉറച്ചുനിന്നു; പറഞ്ഞ കാലയളവായിട്ടും പ്രശ്നങ്ങൾ തീരുന്ന ലക്ഷണമില്ല; റിസർവ് ബാങ്കിനെ കുറ്റം പറഞ്ഞ് സർക്കാർ രംഗത്ത്; കുഴപ്പങ്ങളുടെ ഉത്തരവാദിത്തത്തെ ചൊല്ലി തർക്കം തുടങ്ങി
മറുനാടൻ മലയാളി ബ്യൂറോ
ന്യൂഡൽഹി: ഇരുട്ടിവെളുക്കുംമുമ്പ് പട്ടാളം നടത്തുന്ന സർജ്ജിക്കൽ സ്ട്രൈക്ക് പോലെ പ്രധാനമന്ത്രി നരേന്ദ്ര മോദി രാജ്യത്തെ ഞെട്ടിച്ചുകൊണ്ട് കറൻസി നിരോധനം പ്രഖ്യാപിച്ചത് പ്രധാനമായും റിസർവ് ബാങ്കിനെ മുഖവിലയ്ക്കെടുത്തു കൊണ്ടാണ്. പ്രഖ്യാപനം പ്രധാനമന്ത്രി നടത്തിയതിനുശേഷം അത് ഫലപ്രദമായി, ജനങ്ങൾക്ക് പ്രശ്നമുണ്ടാകാതെ, കുറ്റമറ്റ രീതിയിൽ നടപ്പിലാക്കേണ്ട ചുമതല പൂർണമായും റിസർവ് ബാങ്കിനായിരുന്നു.
ധനകാര്യ മന്ത്രാലയത്തിന്റെ മേൽനോട്ടത്തിലായിരുന്നു കാര്യങ്ങളുടെ ക്രമീകരണമെങ്കിലും ബാങ്കുകളുടെ പ്രവർത്തനം എങ്ങനെ വേണം, എടിഎമ്മുകളെല്ലാം എങ്ങനെ ക്രമീകരിക്കണം, എന്തെല്ലാം രീതിയിൽ നിയന്ത്രണം കൊണ്ടുവരണം, കറൻസി എത്രത്തോളം എത്തിക്കണം എന്നിങ്ങനെയുള്ള കാര്യത്തിലെല്ലാം നടപടിയെടുക്കേണ്ട ഉത്തരവാദിത്തം ആർബിഐക്കുതന്നെയായിരുന്നു. പക്ഷേ, എട്ടുദിവസത്തിനപ്പുറം മോദി കള്ളപ്പണവേട്ടയ്ക്കായി പ്രഖ്യാപിച്ച കറൻസി നിരോധനത്തിന്റെ പരിധി തീരുമ്പോൾ പ്രതിക്കൂട്ടിലാകുകയാണ് റിസർവ് ബാങ്കും അതിന്റെ മേധാവി ഊർജിത് പട്ടേലും.
മൂന്നുലക്ഷം കോടി മുതൽ അഞ്ചുലക്ഷം കോടിവരെയുള്ള നിരോധിത കറൻസി ബാങ്കുകളിൽ തിരിച്ചെത്തില്ലെന്ന വിലയിരുത്തലായിരുന്നു സർക്കാരിനും റിസർവ് ബാങ്കിനും കറൻസി നിരോധനം പ്രഖ്യാപിക്കുമ്പോൾ ഉണ്ടായിരുന്നത്. ആ പ്രഖ്യാപിത ലക്ഷ്യം പാളിയെന്നു മാത്രമല്ല, ജനങ്ങളെ വലയ്ക്കരുതെന്ന കേന്ദ്രസർക്കാരിന്റെ കർശന നിർദ്ദേശം ഫലപ്രദമായി നടപ്പാക്കുന്നതിൽ റിസർവ് ബാങ്കിന് വീഴ്ചവന്നുവെന്ന വിലയിരുത്തലാണ് ഇപ്പോൾ ഉണ്ടാകുന്നത്. ഇതോടെ സർക്കാരും റിസർവ് ബാങ്കും കറൻസി നിരോധനത്തെ ചൊല്ലി രണ്ടുതട്ടിലായിക്കഴിഞ്ഞെന്ന് ദേശീയ മാദ്ധ്യമങ്ങൾ റിപ്പോർട്ടുചെയ്യുന്നു.
നോട്ടുപ്രഖ്യാപനത്തിന് മുമ്പുതന്നെ ആവശ്യത്തിന് കറൻസി എത്തിക്കാമായിരുന്നിട്ടും അതിന് വേണ്ട നടപടികൾ കൈക്കൊള്ളാത്തതുമുതൽ പഴയ നോട്ടുകൾ നിക്ഷേപിക്കുന്ന കാര്യത്തിൽ മണിക്കൂറുകളുടെ വ്യത്യാസത്തിൽ നിലപാടുകൾ മാറ്റുന്നതുവരെ ആകെ കുത്തഴിഞ്ഞ രീതിയിലാണ് റിസർവ് ബാങ്കിന്റെ നടപടികൾ ഉണ്ടായത്. ഇതിൽ കേന്ദ്രസർക്കാരിന് കടുത്ത അമർഷമുണ്ട്. മാത്രമല്ല, നോട്ടുനിരോധനത്തിന് ഉദ്ദേശിച്ച ഫലം കിട്ടിയില്ലെന്നുവന്നാൽ ബിജെപിക്കും കേന്ദ്രസർക്കാരിനും കനത്ത തിരിച്ചടിയായി മാറും. ഇത്തരത്തിൽ തിരിച്ചടി ഒഴിവാക്കാനാണ് രാജ്യം മുഴുവൻ കള്ളപ്പണ വേട്ടയ്ക്കായി ഇൻകം ടാക്സ് വകുപ്പിനെ ഉപയോഗിച്ച് റെയ്ഡുകൾ വ്യാപകമാക്കിയിട്ടുള്ളതെന്നാണ് വിവരം.
നോട്ടുനിരോധനം പ്രഖ്യാപിച്ചതിന് പിന്നാലെ റിസർവ് ബാങ്ക് ഇടയ്ക്കിടെ നോട്ടുകൾ മാറ്റിയെടുക്കുന്നതിനുള്ള മാനദണ്ഡങ്ങൾ മാറ്റിയതിനെ ചൊല്ലിയാണ് ധനമന്ത്രാലയത്തിൽ വൻ എതിർപ്പുണ്ടായിരിക്കുന്നത്. ഇത്തരത്തിൽ ജനങ്ങൾക്കിടയിൽ ആശയക്കുഴപ്പം ഉണ്ടാകാൻ ആർബിഐ നിർദ്ദേശങ്ങൾ കാരണമാകുന്നുവെന്ന വിമർശനം ശക്തമാകുകയും ചെയ്തു. ഏറ്റവുമൊടുവിൽ അക്കൗണ്ടുകളിൽ ഒറ്റത്തവണായി പരമാവധി 5000 രൂപവരെയേ പഴയ നോട്ടുകൾ നിക്ഷേപിക്കാവൂ എന്നും അതിൽ കൂടുതൽ നിക്ഷേപിക്കുന്നവരെ രണ്ട് ബാങ്കുദ്യോഗസ്ഥർ ചോദ്യം ചെയ്യുമെന്നും അപ്പോൾ ഉറവിടം കൃത്യമായി വ്യക്തമാക്കേണ്ടിവരുമെന്നും എന്തുകൊണ്ട് ഈ പണം നിക്ഷേപിക്കാൻ ഇത്രയും വൈകിയെന്ന് ബോധ്യപ്പെടുത്തണമെന്നും ആർബിഐ ഉത്തരവിറക്കിയിരുന്നു.
ഡിസംബർ 20നായിരുന്നു ഇത്. ഇക്കാര്യത്തിൽ ധനമന്ത്രാലയമാണ് തീരുമാനമെടുത്തത്. എന്നാൽ ഇക്കാര്യം റിസർവ് ബാങ്ക് സർക്കുലറായി ഇറക്കിയപ്പോൾ പണി പാളി. ധനമന്ത്രാലയം നിർദ്ദേശിച്ച പ്രകാരമുള്ള ഉത്തരവല്ല വന്നത്. ഇതു തിരിച്ചറിഞ്ഞതോടെയാണ് ഇതിനു പിന്നാലെ തിരുത്തൽ ഉത്തരവ് വരുന്നതും കെവൈസി മാനദണ്ഡൾ പാലിക്കുന്ന അക്കൗണ്ടുകളിൽ നിക്ഷേപിക്കുന്നവർക്ക് പരിധിയില്ലെന്നും ചോദ്യം ചെയ്യൽ ഉണ്ടാവില്ലെന്നും അല്ലാത്ത അക്കൗണ്ടുകളിലെ നിക്ഷേപത്തെ മാത്രമാണ് ഉത്തരവിൽ ഉദ്ദേശിച്ചതെന്നും വ്യക്തമാക്കപ്പെടുന്നതും.
അതേസമയം, ഇതിൽ നിന്ന ഭിന്നമാണ് ആർബിഐയുടെ നിലപാട്. കറൻസി നിരോധനത്തിന് ശേഷം സർക്കാർ ഇടയ്ക്കിടെ നിലപാട് മാറ്റുന്നതാണ് പ്രശ്നമാകുന്നതെന്ന് ആർബിഐ ഉദ്യോഗസ്ഥർ പറയുന്നു. ആർബിഐയുടെ ഇമേജിനെ തന്നെ ബാധിക്കുംവിധത്തിലാണ് സർക്കാരിന്റെ നിർദ്ദേശങ്ങൾ വരുന്നതെന്നും പുറത്ത് പ്രചരണം നടക്കുന്നതെന്നും എല്ലാത്തിനും ഉത്തരവാദി ആർബിഐ ആണെന്ന് വരുത്തി സർക്കാർ കൈകഴുകാനുള്ള നീക്കങ്ങളാണ് നടക്കുന്നതെന്നുമാണ് അവരുടെ ആക്ഷേപം.
അതേസമയം, നോട്ടുനിരോധനത്തിന് പിന്നാലെ ഒന്നൊന്നായി ഉണ്ടായ പ്രശ്നങ്ങളിൽ നേരത്തേ പ്രതീക്ഷിച്ചവയും അല്ലാത്തവയും ഉണ്ടായിരുന്നു. ഇവയോടെല്ലാം നല്ലരീതിയിൽ യഥാസമയം പ്രതികരിക്കുന്നതിന് ആർബിഐക്ക് കഴിഞ്ഞില്ലെന്ന വിലയിരുത്തലും മന്ത്രാലയത്തിൽ നിന്ന് വരുന്നുണ്ട്. ഉദാഹരണത്തിന് വിവാഹ സീസണിലാണ് നോട്ടുനിരോധനം പ്രഖ്യാപിക്കപ്പെട്ടതെന്ന ആക്ഷേപം ഉയർന്നതോടെ തന്നെ ഇതിനായി പണം പിൻവലിക്കൽ ഇളവ് നൽകണമെന്ന് ആദ്യംതന്നെ ആവശ്യമുയർന്നിരുന്നു.
പുതിയ കറൻസിയായി 2.5 ലക്ഷംവരെ വധൂവരന്മാരുടെ വീട്ടുകാർക്ക് പ്രത്യേകം പിൻവലിക്കാൻ അനുമതി നൽകാമെന്ന് സർക്കാർ തീരുമാനിക്കുകയും ചെയ്തു. പക്ഷേ, മൂന്നുദിവസത്തിന് ശേഷമാണ് ആർബിഐ ഉത്തരവിറക്കിയത്. ഇതിനകം തന്നെ ഇക്കാര്യത്തിൽ എതിരാളികൾ സർക്കാരിനെതിരെ പ്രചരണം നടത്തുകയും ചെയ്തു. മാത്രമല്ല, ഈ ഉത്തരവിൽ കടുപ്പിച്ച നിബന്ധനകൾ കൂട്ടിച്ചേർത്താണ് ആർബിഐ നിർദ്ദേശങ്ങൾ വന്നതെന്നതും തിരിച്ചടിയുണ്ടാക്കി.
മറ്റൊരു അഭിപ്രായ വ്യത്യാസം ഉണ്ടായിരിക്കുന്നത് തിരിച്ചെത്തുന്ന നോട്ടുകളുടെ കാര്യത്തിലാണ്. കഴിഞ്ഞ മാസം അവസാനത്തോടെ തന്നെ 12 ലക്ഷം കോടിയിൽപ്പരം രൂപ തിരിച്ചെത്തിയെന്നാണ് റിസർവ് ബാങ്ക് വ്യക്തമാക്കിയിട്ടുള്ളത്. ഇത് ശരിയല്ലെന്ന തോന്നലാണ് ധനമന്ത്രാലയത്തിനുള്ളത്. അതിനാൽ ബാങ്കുകളിലെത്തിയ പണം ഡബിൾ ചെക്ക് ചെയ്യണമെന്നും ആവർത്തിച്ച് എണ്ണിത്തിട്ടപ്പെടുത്തണമെന്നും ആർബിഐയോടും ബാങ്കുകലോടും സാമ്പത്തിക കാര്യ സെക്രട്ടറി ശക്തികാന്ത് ദാസ് നിർദ്ദേശം നൽകിയിരുന്നു.
നിയമപ്രകാരം ടാക്സ് ഒടുക്കിയ പണമാണ് ബാങ്കുകളിൽ നിക്ഷേപിക്കുന്നത് എന്ന ഉറപ്പുവരുത്തേണ്ടത് ബാങ്കുകളുടേയും ആർബിഐയുടേയും ഉത്തരവാദിത്തംകൂടിയാണെന്ന തരത്തിൽ കേന്ദ്ര നിർദ്ദേശമുണ്ടായെന്നും വാർത്തകളുണ്ട്. ഇത് പ്രാവർത്തികമല്ലെന്നും ബാങ്കുകളുടെ സുഗമമായ പ്രവർത്തനത്തെ ബാധിക്കുന്നതാണെന്നും ആർബിഐയുടെ ഉത്തരവാദിത്തമല്ല ഇതെന്നുമാണ് വാദമുയർന്നിട്ടുള്ളത്.
കാർഡുകളുടെ ഉപയോഗത്തിന് മേൽ ചാർജുകൾ ഈടാക്കില്ലെന്ന് സർക്കാർ പ്രഖ്യാപിച്ചെങ്കിലും അത് ആർബിഐ നിർദ്ദേശമായി പുറത്തുവരാനും ഏറെ ദിവസമെടുത്തുവെന്നതിനെ ചൊല്ലിയും രണ്ടുതട്ടിലാണ് കേന്ദ്രസർക്കാരും ആർബിഐയും. ഏതായാലും നോട്ടുനിരോധനത്തിൽ സർക്കാരിന്റെ മുഖച്ഛായ രക്ഷിക്കാനുള്ള ബാധ്യത റിസർവ് ബാങ്ക് നിറവേറ്റിയില്ലെന്ന് സർക്കാരും തിരിച്ച് തങ്ങളുടെ പരിമിതികൾ ചൂണ്ടിക്കാട്ടി റിസർവ് ബാങ്കും രണ്ടു തട്ടിലാണിപ്പോളെന്നാണ് റിപ്പോർട്ടുകൾ. ഈ മാസം അവസാനത്തോടെ പ്രധാനമന്ത്രി പ്രഖ്യാപിച്ച അമ്പതുദിവസത്തെ കാലാവധി പൂർത്തിയാകുമ്പോൾ ഈ അകൽച്ച കൂടുമോ എന്ന സംശയമാണ് ഉയരുന്നത്.
- TODAY
- LAST WEEK
- LAST MONTH
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- അറസ്റ്റിലായാൽ താൻ മുൻപ് പിടികൂടി ജയിലിലാക്കിയ പ്രതികളോടൊപ്പം കഴിയേണ്ടി വരുമല്ലോ എന്ന ആശങ്ക സ്വയം ജീവനൊടുക്കലായി; സിഐയുടെ തൂങ്ങി മരണം അറസ്റ്റ് ഭയത്തിലോ? കൊച്ചിയിലെ സിഐ സൈജുവിന്റെ മരണകാരണം ഉറപ്പിക്കാൻ വിശദ അന്വേഷണം; സിസിടിവി പരിശോധനയ്ക്ക് പൊലീസ്
- യുഡിഎഫ് വോട്ടുകൾ 47.24ൽ നിന്ന് 40.95 ആയി കുറയുന്നു; എന്നിട്ടും 8 മുതൽ 20 വരെ സീറ്റ് ലഭിക്കാം; എൽഡിഎഫ് വോട്ടിൽ തൽസ്ഥിതി, സീറ്റ് പൂജ്യം മുതൽ 10വരെ; വോട്ട് വർധിക്കുന്നത് എൻഡിഎക്ക്, പൂജ്യം മുതൽ 2വരെ ലഭിക്കാം; ഞെട്ടിച്ച് ട്വന്റി ട്വന്റി; മറുനാടൻ സർവേയിലെ കണക്കിന്റെ കളി ഇങ്ങനെ
- കെ സുരേന്ദ്രനേക്കാൾ അഞ്ചിരട്ടിയിലേറെ ജനപിന്തുണയുള്ളത് സുരേഷ് ഗോപിക്ക്; വി ഡി സതീശനെക്കാർ പിന്തുണ ശശി തരൂരിന്; എം വി ഗോവിന്ദന് വോട്ട് വെറും 2 ശതമാനം; സംസ്ഥാന ഭരണം മോശമായിട്ടും പിണറായി കേരളത്തിന്റെ ജനപ്രിയ നേതാവ് ആവുന്നത് എങ്ങനെ?
- കർത്തായിൽ നിന്നും ഇഡിക്ക് നിർണ്ണായക വിവരങ്ങൾ കിട്ടിയെന്ന് സൂചന; മാസപ്പടിയിലെ അന്വേഷണം അതിവേഗം നീങ്ങുമ്പോൾ വീണാ വിജയന്റെ ചോദ്യം ചെയ്യലും ഉടനുണ്ടാകുമെന്ന സൂചന ശക്തം; മുഖ്യമന്ത്രിയുടെ മകൾക്ക് നോട്ടീസ് ഉടൻ നൽകിയേക്കും; സിഎംആർഎല്ലിന്റെ വിഐപി ബന്ധങ്ങൾ കണ്ടെത്താൻ ഇഡി
- മദ്യലഹരിയിലായിരുന്നെന്നും ബോർഡ് നശിപ്പിച്ചത് പ്രത്യേക ഉദ്ദേശ്യത്തോടെയല്ലെന്നും വിദേശവനിത; ഫലസ്തീൻ അനുകൂല പോസ്റ്ററുകൾ നശിപ്പിച്ചത് ഓസ്ട്രേലിയൻ വംശജരായ രണ്ട് ജൂത വനിതകൾ; ഹോം സ്റ്റേ പൊലീസ് കാവൽ; ടൂറിസ്റ്റ് വിസയിൽ എത്തിയവരുടെ മടക്കം അനിശ്ചിതത്വത്തിലോ?
- പിണറായിസത്തിന്റെ അന്ത്യം? സംസ്ഥാന ഭരണത്തിനെതിരെ ജനവികാരം ശക്തം; എൽഡിഎഫ് സർക്കാർ മോശമെന്ന് 41 ശതമാനം; പ്രതിപക്ഷത്തിന്റെ പ്രകടനവും ശരാശരി; കഴിഞ്ഞ തവണത്തെ പ്രതികൂല തരംഗം ഇല്ലാഞ്ഞിട്ടും ഇടതുമുന്നണി മങ്ങുന്നത് ഇതുകൊണ്ടെന്ന് മറുനാടൻ സർവേ
- ഞാൻ ചുംബന സമരത്തിൽ പങ്കെടുത്തതിന്റെ പേരിൽ ഇവളുടെ പ്രണയം പൊട്ടി; പ്രണയിക്കുന്ന ആൾ പൊളിറ്റിക്കൽ ആകണമെന്ന് മാത്രമാണ് മക്കൾക്ക് നൽകിയ ഉപദേശം
- സാംസൺ ആൻഡ് സൺസ് ബിൽഡേഴ്സ് ഫ്ളാറ്റ് തട്ടിപ്പ് കേസ്; പ്രതികളുടെ മുൻകൂർ ജാമ്യം തള്ളി സുപ്രീംകോടതി; ജോൺ ജേക്കബും നടി ധന്യാ മേരി വർഗീസും അടക്കമുള്ള പ്രതികൾ 15 ദിവസത്തിനകം കീഴടങ്ങണമെന്ന് കോടതി നിർദ്ദേശം; വിചാരണാ കോടതിയിൽ സ്ഥിര ജാമ്യത്തിന് അപേക്ഷ നൽകാമെന്ന് കോടതി
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
- ക്ഷേമപെൻഷൻ യഥാസമയം കൊടുക്കാൻ കഴിഞ്ഞില്ലെങ്കിൽ തിരിച്ചടിയെന്ന് വിലയിരുത്തൽ; പണം കണ്ടെത്താൻ സഹകരണ ബാങ്കുകളിൽ നിന്ന് 2000 കോടി കടമെടുക്കാൻ സർക്കാർ; 9.1 ശതമാനം പലിശയിൽ കടമെടുപ്പ്; ഒന്ന വർഷത്തിനുള്ളിൽ സഹകരണ ബാങ്കുകളെ സമീപിക്കുന്നത് ഇത് മൂന്നാം വട്ടം
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- വ്യാഴാഴ്ച പ്രാർത്ഥനയ്ക്ക് പോയിരുന്ന ജെസ്നയെ കാണാതായതും വ്യാഴാഴ്ച; ആരാധനാ സ്ഥലം കണ്ടെത്തിയെന്ന് അച്ഛൻ; രഹസ്യ സുഹൃത്തിന്റെ ഫോട്ടോയും കുടുംബം കണ്ടെത്തി! സിബിഐ സഞ്ചരിക്കാത്ത വഴികളിലൂടെ പോയ അച്ഛന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളോ? ജെസ്നയ്ക്ക് സംഭവിച്ചത് എന്ത്?
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- ഇനി യുദ്ധത്തിനില്ല, ആക്രമിച്ചാൽ തിരിച്ചടിക്കും, ആക്രമണ വിവരം അമേരിക്കയെ അറിയിച്ചിരുന്നു; ഇറാനെ ലക്ഷ്യം വച്ചാൽ അമേരിക്കയുടെ താവളങ്ങൾ ലക്ഷ്യമിടും; മിസൈൽ ആക്രമണത്തിനെതിരെ ലോകരാജ്യങ്ങൾ ഒരുമിച്ചതോടെ ഇറാൻ ആകെ പെട്ട അവസ്ഥയിൽ; ഇസ്രയേൽ തിരിച്ചടി എങ്ങനെയാകും എന്ന ആശങ്കയിൽ ലോകം
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍