മൂന്നാഴ്ചയ്ക്കുള്ളിൽ നാല് ലക്ഷം രൂപയുടെ ബിസിനസ് ടാർജറ്റ് നൽകിയത് ജോലി ചെയ്യുന്ന ഇൻഷുറൻസ് കമ്പനി; തൊട്ടു പിന്നാലെ വന്നത് ടെർമിനേറ്റ് ചെയ്തതായുള്ള മെയിലും; കൊറോണ കാലത്ത് ജോലി നഷ്ടമായ ആകുലതയിൽ റിലയൻസ്-നിപ്പോൺ ഇൻഷുറൻസ് കമ്പനി അസിസ്റ്റന്റ് മാനേജർ; സ്വാഭാവികമായ നടപടിയെന്നും തിരികെ എടുക്കാൻ ഒരു സാധ്യതയുമില്ലെന്നും കേരള മേധാവി മറുനാടനോട്; കൊറോണ കാലത്ത് പിരിച്ചുവിടൽ നടപടികളുമായി ഇൻഷുറൻസ് കമ്പനികൾ
എം മനോജ് കുമാർ
തിരുവനന്തപുരം: അശുഭകരമായ വാർത്തകൾ വരും എന്ന് മനസിലാക്കിയാണ് ലോക്ക് ഡൗൺ കാലത്ത് ജോലി നഷ്ടം വരുകയോ ശമ്പളം വെട്ടിക്കുറയ്ക്കുകയോ ചെയ്യാൻ പാടില്ലെന്ന് പ്രധാനമന്ത്രിയുടെ തന്നെ പ്രഖ്യാപനം വന്നത്. പക്ഷെ നിയന്ത്രിക്കാൻ കഴിയാത്തവിധം സ്വകാര്യ മേഖലയിൽ നിന്ന് ജീവനക്കാർക്ക് ജോലി നഷ്ടം വരുകയാണ്. പല കമ്പനികളും ജീവനക്കാരുടെ ശമ്പളം വെട്ടിക്കുറയ്ക്കുകയും പലരെയും ജോലിയിൽ നിന്ന് പുറത്താക്കുകയും ചെയ്തിട്ടുണ്ട്. സ്വകാര്യ ബാങ്കിങ് മേഖലയിലും ഇൻഷൂറൻസ് മേഖലയിലും തൊഴിൽ പീഡനവും ജോലി നഷ്ടവും മറ്റേതു ജോലി മേഖലയെ സംബന്ധിച്ചും കൂടുതലാണ്.
കൊറോണ കാലത്ത് പൂർത്തീകരിക്കാൻ കഴിയാത്ത ടാർജറ്റ് നൽകുകയും ടാർജറ്റ് അച്ചീവ് ചെയ്തില്ലെന്ന് പറഞ്ഞു ജോലിയിൽ നിന്ന് പിരിച്ചു വിടുകയാണ് ഇൻഷൂറൻസ് കമ്പനികൾ ചെയ്യുന്നത്. അസംഘടിത മേഖലയിലുള്ള 40 കോടി തൊഴിലാളികളെ കൊറോണ ദാരിദ്ര്യത്തിന്റെ പടുകുഴിയിലേക്ക് തള്ളിവിടുമെന്നാണ് ഐഎൽഒ നൽകുന്ന മുന്നറിയിപ്പ്. ഇതിന്റെ അലയൊലികളാണ് ഇന്ത്യയിലും കൊച്ചു കേരളത്തിലും നടക്കുന്നത്. ടാർജറ്റ് അച്ചീവ്ചെയ്തില്ലെന്നുള്ള കാരണം ചൂണ്ടിക്കാട്ടിയാണ് തൃശൂരിൽ നിന്നുള്ള വിശ്വനാഥനു ജോലി നഷ്ടമായത്. റിലയൻസ്-നിപ്പോൺ ലൈഫ് ഇൻഷൂറൻ കമ്പനിയിൽ അസിസ്റ്റന്റ് മാനേജർ ജോലിയാണ് ഈ കൊറോണ കാലത്ത് വിശ്വനാഥനു നഷ്ടമായത്.
പതിവ് പോലെയുള്ള മെയിൽ എന്ന് കരുതിയാണ് റിലയൻസ് നിപ്പോൺ ഇന്ഷൂറൻസ് കമ്പനിയിൽ തൃശൂർ അസിസ്റ്റന്റ് മാനേജറായ വിശ്വനാഥൻ എച്ച്ആർ മാനേജർ മാത്യു തോമസിന്റെ ബംഗളൂരിൽ നിന്നുള്ള മെയിൽ കഴിഞ്ഞ തിങ്കളാഴ്ച ഓപ്പൺ ചെയ്തത്. പക്ഷെ അത് സാധാരണ മെയിൽ ആയിരുന്നില്ല. ആ മെയിൽ വിശ്വനാഥനെ സംബന്ധിച്ച് അസാധാരണവും അതിന്റെ ഉള്ളടക്കം അദ്ദേഹത്തെ ഞെട്ടിക്കുന്നതുമായിരുന്നു. ടാർജറ്റ് അചീവ് ചെയ്യാത്തതിനാൽ വിശ്വനാഥനെ ജോലിയിൽ നിന്ന് പിരിച്ചു വിട്ടതായാണ് മെയിലിൽ പറഞ്ഞത്. ഈ കൊറോണ കാലത്ത് സ്വകാര്യ മേഖലയിൽ ഉടലെടുത്ത പ്രതിസന്ധിയുടെ ഇരയായി താനും മാറിയിരിക്കുന്നു എന്ന യാഥാർത്ഥ്യം ഞെട്ടലോടെയാണ് വിശ്വനാഥനും മനസിലാക്കുന്നത്. ഒപ്പമുള്ള വയോവൃദ്ധരായ മാതാപിതാക്കൾക്ക് ഏകാശ്രയം വിശ്വനാഥനാണ്. അവരെ പരിചരിക്കാനുള്ള ഉത്തരവാദിത്തം തോളിൽ ഉള്ളപ്പോൾ തന്നെയാണ് വിശ്വനാഥന് ജോലി നഷ്ടം വരുന്നത്. 15 ദിവസത്തിനകം നാല് ലക്ഷം രൂപയാണ് ഇൻഷൂറൻസ് പോളിസി ഇനത്തിൽ സമാഹരിക്കാൻ കമ്പനി നിർദ്ദേശം നൽകിയത്. ഇപ്പോൾ ടാർജറ്റ് അച്ചീവ് ചെയ്താൽ ജോലിയിൽ തുടരാം എന്നാണ് കമ്പനി പറയുന്നത്. ഈ കൊറോണ കാലത്ത് എങ്ങിനെ ടാർജറ്റ് അചീവ് ചെയ്യും എന്നാണ് വിശ്വനാഥൻ മറുനാടനോട് ചോദിച്ചത്. ഇപ്പോൾ എനിക്ക് ജോലി നഷ്ടം സംഭവിച്ചിരിക്കുന്നു.
കൊറോണ കാലത്ത് ടാർജറ്റ് അച്ചീവ് ചെയ്യാത്തത് മാത്രമായിരുന്നില്ല വിശ്വനാഥന്റെ കാര്യത്തിൽ റിലയൻസ് കണ്ടത്. സ്വകാര്യ ഇൻഷൂറൻസ് ബാങ്കിങ് മേഖലയിൽ എഐടിയുസി രൂപീകരിച്ച ന്യൂ ജനറേഷൻ ബാങ്ക് ആൻഡ് ആൻഡ് ഇൻഷൂറൻസ് എംപ്ലോയീസ് യൂണിയൻ നേതാവ് കൂടിയായിരുന്നു വിശ്വനാഥൻ. ഇതാണ് കമ്പനിയുടെ കണ്ണിലെ കരടായി വിശ്വനാഥനെ മാറ്റിയത്. തൊഴിൽ നിയമങ്ങൾ ചൂണ്ടിക്കാട്ടി കമ്പനിക്കെതിരെ ലേബർ കോടതിയിൽ പോകുമെന്ന് പറഞ്ഞു ഭീഷണിപ്പെടുത്തിയ കാര്യവും വിശ്വനാഥന് അയച്ച കത്തിൽ കമ്പനി വ്യക്തമാക്കുന്നുണ്ട്. തനിക്ക് ജോലി നഷ്ടം വരുമെന്ന് ആദ്യം തന്നെ വിശ്വനാഥൻ മനസിലാക്കിയിരുന്നു. കഴിഞ്ഞ ശനിയാഴ്ച ഓഫീസിൽ പോയപ്പോൾ അറ്റൻഡൻസ് ബ്ലോക്ക് ആയിരുന്നു. എംപ്ലോയ് നമ്പർ വാലീഡ് ആകുന്നില്ല. റിപ്പോർട്ടിങ് മാനേജരെ വിളിച്ചപ്പോൾ ടാർജറ്റ് അച്ചീവ് ചെയ്യാത്തതാണ് പ്രശ്നം എന്നാണ് പറഞ്ഞത്. കൊറോണ കാലത്ത് ഇൻഷൂറൻസ് മേഖലയിലെ പീഡനം മറുനാടനോട് കഴിഞ്ഞ ദിവസം വിശ്വനാഥൻ വെളിപ്പെടുത്തിയിരുന്നു. ഇത് സംബന്ധിച്ച് ഞങ്ങൾ റിപ്പോർട്ടും നൽകിയിരുന്നു.
പിരിച്ചു വിട്ടതിനെ തുടർന്ന് വിശ്വനാഥൻ സെൻട്രൽ ലേബർ കമ്മിഷണർക്ക് പരാതി നൽകിയിട്ടുണ്ട്. ഒരു കാരണവും കൂടാതെയാണ് കമ്പനി ഈ കൊറോണ കാലത്തെ തന്നെ പിരിച്ചു വിട്ടത്. പരാതി കിട്ടിയപ്പോൾ തന്നെ അവർ കൊച്ചി റീജിയണിലേക്ക് ഈ പരാതി ഫോർവേഡ് ചെയ്തു. കൊച്ചി ഓഫീസിൽ നിന്നും വിളിച്ച് ഡെപ്യൂട്ടി കമ്മിഷണർ സംസാരിക്കുകയും ചെയ്തു. കൊറോണ കാലത്ത് ആരെയും പിരിച്ചു വിടാൻ പാടില്ലാത്തത് ആയതിനാൽ ഞങ്ങൾ ഈ പരാതി പരിശോധിച്ച് നടപടി എടുക്കും എന്നാണു വിശ്വനാഥനെ അറിയിച്ചത്. പരാതി നൽകിയതോടെ റിലയൻസും നടപടികൾ സ്വീകരിക്കാൻ നിർബന്ധിതരായി. ഓഫീസിൽ നിന്ന് വിശ്വനാഥനെ വിളിച്ച് പറഞ്ഞത് ആരെയും പിരിച്ചു വിടരുത് എന്ന നിർദ്ദേശം സുപ്രീംകോടതി സ്റ്റേ ചെയ്തിട്ടുണ്ട് എന്നാണ് പറഞ്ഞത്. സ്മൂത്ത് റിലീവിങ് ഞങ്ങൾ ചെയ്തു തരാം. തിരിച്ചെടുക്കാൻ കഴിയില്ലെന്ന് തന്നെയാണ് അവർ മറുപടി നൽകിയത്. വിശ്വനാഥനെ തിരിച്ചെടുക്കാൻ കഴിയില്ലെന്ന് തന്നെയാണ് റിലയൻസ്-നിപ്പോൺ കമ്പനി കേരള ഹെഡ് അഭിഷേക് മറുനാടനോട് പറഞ്ഞത്. വിശ്വനാഥനെ ആദ്യം കമ്പനി ഡീ ഗ്രേഡ് ചെയ്തിരുന്നു. ടാർജറ്റ് എച്ചീവ് ചെയ്യാത്തതാണ് പ്രശ്നം. കമ്പനി വലിയ ശമ്പളം നൽകുന്നതാണ്. അപ്പോൾ കമ്പനിക്ക് റിസൽട്ട് വേണം. സ്വാഭാവികമായ നടപടിക്രമമാണ് കമ്പനിയുടെ ഭാഗത്ത് നിന്നും വരുന്നത്. അവസരങ്ങൾ കമ്പനി ധാരാളം നൽകി. ഒന്നും ഉപയോഗിക്കാൻ വിശ്വനാഥന് കഴിഞ്ഞില്ല. തിരിച്ചെടുക്കാൻ ഒരു സാധ്യതയുമില്ല. വിശ്വനാഥന് മുന്നിൽ എല്ലാ കവാടങ്ങളും അടച്ചുകൊണ്ട് കേരള ഹെഡ് മറുപടി നൽകുന്നു.
മൂവായിരത്തോളം തൊഴിലാളികൾ ഉള്ള മേഖലയാണ് സ്വകാര്യ ഇൻഷൂറൻസ് മേഖല. പലർക്കും ബിസിനസ് ടാർജറ്റ് തികയക്കാത്തതിന്റെ പേരിൽ ജോലി നഷ്ടമായിക്കഴിഞ്ഞു. മറ്റുള്ള പലരും ഭീഷണികൾക്കും സമ്മർദ്ദങ്ങൾക്കും നടുവിൽ ഭീതിയോടെയാണ് ജോലിയിൽ തുടരുന്നത്. ബിസിനസ് ലക്ഷ്യം കൈവരിക്കാത്തതിന്റെ പേരിൽ ഒരുപാട് പേരുടെ ശമ്പളം വിവിധ കമ്പനികൾ തടഞ്ഞുവെയ്ക്കുകയും ചെയ്തിട്ടുണ്ട്. അറ്റൻഡൻസ് ബ്ലോക്ക് ചെയ്യുക, ടാർജറ്റിന്റെ പേരിലുള്ള ഭീഷണിപ്പെടുത്തൽ തുടങ്ങിയ പ്രശ്നങ്ങളും ജീവനക്കാർക്ക് നേരിടേണ്ടി വരുന്നുണ്ട്. കൊറോണ കാലമായതിനാൽ ആർക്കും ഇടപാടുകാരെ കാണാനോ പോളിസി ചേർത്താനോ കഴിയുന്നില്ല. ഇനി എങ്ങിനെയെങ്കിലും ഇടപാടുകാരെ കണ്ടാൽ തന്നെ പോളിസിയെടുക്കാൻ മിക്കവരും തയ്യാറാകുന്നുമില്ല. ഇങ്ങനെ പ്രശ്നങ്ങളുടെ നടുവിൽ നടുവിൽ തുടരുമ്പോഴാണ് ജോലി തന്നെ നഷ്ടമാകുന്ന അവസ്ഥ ജീവനക്കാർക്ക് നേരിടേണ്ടി വരുന്നത്. സാമ്പത്തിക പ്രശ്നങ്ങളിൽ കുടുങ്ങി വലയുമ്പോഴാണ് ജീവനക്കാർക്ക് ജോലി നഷ്ടവും ഇതുമായി ബന്ധപ്പെട്ട കടുത്ത സമ്മർദ്ദവും നേരിടേണ്ടി വരുന്നത്.
വളരെ പരിതാപകരമായ അവസ്ഥയാണ് സ്വകാര്യ ഇൻഷൂറൻസ് കമ്പനികളിൽ നിലനിൽക്കുന്നത് എന്നാണ് ജീവനക്കാർ മറുനാടനോട് പറഞ്ഞത്. കൊറോണ കാലമല്ലാത്ത അവസ്ഥയിൽ പോലും ഇൻഷൂറൻസ് കമ്പനികളിൽ ടാർജറ്റ് അച്ചീവ് ചെയ്യാൻ പ്രയാസമാണ്. ഈ ജോലിയിൽ മുന്നോട്ടു പോകവേ തന്നെയാണ് കൊറോണ വരുന്നത്. ആർക്കും പുറത്തിറങ്ങാൻ പോലും കഴിയുന്നില്ല. ഇനി പുറത്തിറങ്ങിയാൽ തന്നെ ഒരാളും പോളിസി എടുക്കാൻ തയ്യാറാകുന്നില്ല. കൊറോണ സമസ്ത മേഖലയെയും ബാധിച്ചിട്ടുണ്ട്. ഈ ഘട്ടത്തിൽ ആരും പോളിസി ചിന്തിക്കുന്നുപോലുമില്ല. പക്ഷെ കമ്പനികൾക്ക് ഇതൊന്നും അറിയേണ്ട. ടാർജറ്റ് പൂർത്തീകരിക്കാനാണ് ഇവർ അവശ്യപ്പെടുന്നത്. അല്ലെങ്കിൽ പിരിച്ചു വിടും എന്ന ഭീഷണിയാണ് വന്നത്. ജീവനക്കാർ പറയുന്നു. സെയിൽസ് ആപ്ലിക്കേഷനിൽ ലീഡുകൾ അപ്ലോഡിഡ് ചെയ്തില്ലെങ്കിൽ അറ്റൻഡൻസ് അടക്കം ബ്ലോക്ക് ചെയ്യുകയും ശമ്പളം വെട്ടിക്കുറയ്ക്കൽ, പിടിച്ചു വയ്ക്കൽ എന്നീ നടപടികൾ നേരിടേണ്ടി വരുമെന്നും ജീവനക്കാരെ അറിയിച്ചിട്ടുണ്ട്. ബാങ്കിങ് ഇൻഷൂറൻസ് സെക്ടറിൽ ഉൾപ്പെടെ ഒരു ജീവനക്കാരനേയും പിരിച്ചു വിടുകയോ ശമ്പളം വെട്ടിക്കുറയ്ക്കുകയോ ചെയ്യരുതെന്ന് കേന്ദ്ര സർക്കാർ മാർഗനിർദ്ദേശമുണ്ട്. ഇത് സംബന്ധിച്ച് എല്ലാ സംസ്ഥാനങ്ങൾക്കും കേന്ദ്രം കത്ത് നൽകിയിട്ടുണ്ട്. ഇതിന്റെ ലംഘനമാണ് ഈ സെക്ടറിൽ നടക്കുന്നത്.
പല ജീവനക്കാർക്കും ജോലി നഷ്ടം വന്നതോടെ സ്വകാര്യ ഇൻഷൂറൻസ് കമ്പനി ജീവനക്കാരുടെ സംഘടനയായ ന്യൂ ജനറേഷൻ ബാങ്ക് ആൻഡ് ആൻഡ് ഇൻഷൂറൻസ് എംപ്ലോയീസ് യൂണിയൻ (എഐടിയുസി) രംഗത്ത് വന്നിട്ടുണ്ട്. കൊറോണ കാലത്ത് ജീവനക്കാരെ പീഡിപ്പിക്കുന്ന രീതി മാനേജ്മെന്റുകൾ അവസാനിപ്പിക്കണമെന്നാണ് യൂണിയൻ പത്രസമ്മേളനം വിളിച്ച് ആവശ്യപ്പെട്ടത്. കമ്പനികൾ നിലപാട് മാറ്റിയില്ലെങ്കിൽ വലിയ പ്രക്ഷോഭം നേരിടേണ്ടി വരുമെന്നും യൂണിയൻ നേതാക്കൾ വാർത്താസമ്മേളനത്തിൽ ആവശ്യപ്പെട്ടിട്ടുണ്ട്. എൻജിബിഐഇയു സംസ്ഥാന പ്രസിഡന്റ് അഡ്വ.ജയശങ്കറും സംസ്ഥാന ജനറൽ സെക്രട്ടറി സി.എസ്.വിനോദുമാണ് നിലവിൽ സംഘടനയെ നയിക്കുന്നത്. നിലവിലെ പ്രശ്നങ്ങളുടെ പേരിൽ സമരങ്ങളിലേക്ക് പോകേണ്ടി വരുമെന്നാണ് ഇവർ മുന്നറിയിപ്പ് നൽകുന്നത്.
- TODAY
- LAST WEEK
- LAST MONTH
- 'പക്ഷെ' കൾക്ക് ഇനി സ്ഥാനമില്ല; ജൂലായിൽ അനധികൃത അഭയാർത്ഥികളുമായുള്ള വിമാനം ബ്രിട്ടനിൽ നിന്നും റുവാണ്ടയിലേക്ക് പറന്നിരിക്കും; പാർലമെന്റിൽ റുവാണ്ട ബിൽ നിയമമാക്കി വീണ്ടും കരുത്ത് തെളിയിച്ച് ഇന്ത്യൻ വംശജനായ പ്രധാനമന്ത്രി ഋഷി സുനക്
- ചൊവ്വാഴ്ചയും കമ്മിഷണർ ഓഫീസിലെത്തി; ഉച്ചക്കു മുൻപായി ഓഫീസിലെത്തുകയും ഓൺലൈൻ മീറ്റിങ്ങിൽ പങ്കെടുക്കുകയും ചെയ്തു; ചില ഫയലുകൾ തീർപ്പാക്കിയശേഷം മടങ്ങി; പൂരപ്രേമികൾ നിരാശർ തന്നെ; തൃശൂരിലെ കമ്മീഷണർ അങ്കിത് അശോക് തന്നെ; മാറ്റുമെന്നത് പ്രഖ്യാപനം മാത്രമാകുമ്പോൾ
- വീട്ടിൽ ആശാരിപ്പണിക്ക് എത്തി യുവതിയുടെ നമ്പർ കൈക്കലാക്കി; സൗഹൃദം സ്ഥാപിച്ച് പണം തട്ടിയ ശേഷം വീഡിയോ കോളിലൂടെ യുവതിയുടെ സ്വകാര്യ ദൃശ്യങ്ങൾ പകർത്തി: പണം തിരികെ ചോദിച്ചതോടെ അശ്ലീല വീഡിയോ പ്രചരിപ്പിച്ച പ്രതി അറസ്റ്റിൽ
- ജയലിനുള്ളിൽ കിടക്കുമ്പോഴും നിസാം കള്ളപ്പണ ഇടപാട് നടത്തിയോ? ബിനാമി ഇടപാടുണ്ടെന്ന ബിസിനസ്സ് പങ്കാളിയുടെ പരാതിയിൽ പുഴക്കരയിലെ വീടുകളിൽ ആദായ നികുതി റെയ്ഡ്; നിർണ്ണായക വിവരങ്ങൾ കിട്ടിയെന്നും സൂചന; ചന്ദ്രബോസ് വധക്കേസ് പ്രതിക്കെതിരെ ഇഡി അന്വേഷണത്തിനും സാധ്യത
- വർഷത്തിൽ 12 ദിവസം മദ്യവിൽപ്പന ഇല്ലാതാകുന്നത് ടൂറിസത്തെ ബാധിക്കുമെന്ന് വിലയിരുത്തൽ; എല്ലാമാസവും ഒന്നിനുള്ള ഡ്രൈ ഡേ പിൻവലിച്ചേക്കും; ബാർ മുതലാളിമാർക്ക് കോളടിക്കും വിധം ബിവറേജസ് ഔട്ട് ലെറ്റുകളും ലേലം ചെയ്യും; കാരുണ്യക്കാർക്ക് കഷ്ടകാലം വന്നേക്കും; വരുമാന ചർച്ചകൾ ഇങ്ങനെ
- ബ്രിട്ടന്റെ ജയിലുകളിലെ പകുതിയിലേറെ വനിത ഗാർഡുമാരും ജയിൽ പുള്ളികളുമായി അവിഹിത ബന്ധം പുലർത്തുന്നവർ; പുരുഷ തടവുകാരായി ലൈംഗിക ബന്ധം പുലത്തിയതിന്റെ പേരിൽ കഴിഞ്ഞ വർഷം മാത്രം പുറത്താക്കിയത് 18 വനിതാ ജീവനക്കാരെ
- നിങ്ങൾ ബ്രിട്ടീഷ് പൗരത്വം എടുക്കാൻ ഉദ്ദേശിക്കുന്നുണ്ടോ ? എങ്കിൽ, ബ്രിട്ടീഷ് സംസ്കാരത്തെയും ജീവിത ശൈയിലെ കുറിച്ചുമെല്ലാം അറിഞ്ഞിരിക്കണം; സിറ്റിസൺഷിപ് ക്വിസ്സ് പാസായാൽ മാത്രം പൗരത്വം ലഭിക്കും; നിങ്ങളുടെ ബ്രിട്ടനെ കുറിച്ചുള്ള അറിവ് ഇവിടെ പരിശോധിക്കാം
- കോവിഡ് വാക്സിൻ എന്ന് തെറ്റിദ്ധരിപ്പിച്ച് വയോധികയ്ക്ക് കുത്തിവയ്പ്പ്; പത്തനംതിട്ട വലഞ്ചുഴി സ്വദേശിയായ 22കാരൻ പിടിയിൽ
- ശോഭ സുരേന്ദ്രൻ ആരോപിച്ചപോലെ അങ്ങനെ ഒരു ഉന്നതനെ സിപിഎമ്മിൽ നിന്ന് ബിജെപിയിൽ എത്തിക്കാൻ ശ്രമം നടത്തിയിട്ടില്ല; ആരോപണം അടിസ്ഥാന രഹിതമെന്ന് ദല്ലാൾ; കുഞ്ഞാലിക്കുട്ടിയും ശോഭയും കൂടിക്കാഴ്ച നടത്തി; ലക്ഷ്യമിട്ടത് ചെന്നിത്തലയേയും മുരളീധരനേയും; തിരിച്ചടിച്ച് നന്ദകുമാറും; ആ പേര് ശോഭ പറയുമോ?
- പെരുമ്പാവൂരിൽ പത്താംക്ലാസ് വിദ്യാർത്ഥിനി കുഴഞ്ഞുവീണ് മരിച്ചു;പൊലിഞ്ഞത് കദളിചിറ പട്ടരുമഠം വീട്ടിൽ റഷീദിന്റെ മകൾ നസ്രിന
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- പൂരം നാളുകളിൽ വൻകിട ഹോട്ടലുകളിൽ പൊലീസ് സൗജന്യമായി മുറിയെടുത്തു; ഉന്നത ഉദ്യോഗസ്ഥരുടെ പേരുപറഞ്ഞ് ഓരോ ഹോട്ടലിലും രണ്ടും മൂന്നും മുറികൾ സൗജന്യമായി വാങ്ങി; പൂരത്തെ അറിയാവുന്ന ഉദ്യോഗസ്ഥരെ ഡ്യൂട്ടിയിലിൽ നിന്നും മാറ്റി; കമ്മീഷണറുടെ നിലപാടുകൾ സേനയ്ക്ക് കളങ്കമായി; തൃശൂർ പൂരത്തിൽ ഇന്റലിജൻസ് കണ്ടെത്തൽ ഇങ്ങനെ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- ഇസ്രയേൽ ഇറാന് ശക്തമായ തിരിച്ചടി നൽകിയത് ഒരീച്ച പോലും അറിയാതെ; മിസൈലുകളും ഡ്രോണുകളും റഷ്യൻ നിർമ്മിത എസ്-300 സംവിധാനത്തെ തകർത്തു; ആക്രമണം ഇറാൻ വ്യോമ പ്രതിരോധ സംവിധാനത്തെ പൂർണമായി കബളിപ്പിച്ചുകൊണ്ട്; ആക്രമണം നടന്നയിടത്ത് പൊടി പൊലുമില്ല കണ്ടുപിടിക്കാൻ
- ഇറാൻ പ്രകോപനത്തിന് തിരിച്ചടിയുമായി ഇസ്രയേൽ; ഇറാന്റെ വടക്കൻ നഗരമായ ഇസ്ഫഹാനിലെ വിമാനത്താവളത്തിന് മിസൈൽ ആക്രമണം നടത്തി ഇസ്രയേൽ; ആക്രമണത്തിന പിന്നാലെ ഇറാനിൽ വിമാന സർവീസുകൾ പൂർണായും നിർത്തിവെച്ചു; ഇസ്രയേൽ ആക്രമണം അമേരിക്കയെ അറിയിച്ച ശേഷം
- സംസ്ഥാന സർക്കാരിന് നാണക്കേടായി കെ എസ് ആർ ടിസി ബസിൽ സഹയാത്രികയുടെ മാറിടത്തിൽ കയറിപ്പിടിച്ച് അപമാനിച്ച് പൊതു മേഖലാ സ്ഥാപനത്തിന്റെ മാനേജിങ് ഡയറക്ടർ; ഡോ ആർ രാജീവിന് ജാമ്യം കിട്ടിത് മാത്രം ആശ്വാസമായി; ഏപ്രിൽ ഫൂൾ ദിനത്തിൽ നടന്ന ആരും അറിയാത്ത പീഡന വാർത്ത
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്