'തെക്കനെയും മൂർഖനെയും' എന്നത് പ്രളയകാലത്തെ വ്യാജ പ്രചാരണം മാത്രം; മലബാറിലേക്ക് തെക്കൻ ജില്ലകളിൽനിന്ന് ഇന്നലെ മാത്രം എത്തിച്ചത് മുന്നൂറ് ടണ്ണോളം സാധനങ്ങൾ; തെക്ക് വടക്ക് എന്നുള്ള വേർതിരിവ് മലയാളികൾക്ക് ഇല്ലെന്ന തെളിവാണ് ഇതെന്നും തിരുവനന്തപുരം മേയർ; ദുരിതത്തിൽ കേരളം കൈകോർക്കുന്നത് പ്രാദേശിക ഭേദമില്ലാതെ
സുവർണ്ണ പി എസ്
തിരുവനന്തപുരം: 'തെക്കനെയും മൂർഖനെയും കണ്ടാൽ ആദ്യം ആരെ തല്ലണം.' - മലബാർ പ്രളയത്തിൽ പകച്ചു നിൽക്കുമ്പോൾ ചിലർ അഴിച്ചു വിട്ട ഒരു കുപ്രചാരണം ആയിരുന്നു തെക്കൻ ജില്ലക്കാർ വടക്കൻ ഭാഗങ്ങളുടെ ദുരിതാശ്വാസ പ്രവർത്തനങ്ങളിൽ സഹകരിക്കുന്നില്ല എന്നത്. കഴിഞ്ഞ തവണ കേരളത്തിന്റെ തെക്കൻ ഭാഗങ്ങൾ പ്രളയക്കെടുതിയിൽ മുങ്ങിയപ്പോൾ മുൻപിൻ നോക്കാതെ ഓടിയെതതിയത് മലബാറുകൾ ആണെന്നും ഇപ്പോൾ തെക്കന്മാർ ആരും ഈ ഭാഗത്തേക്ക് തിരിഞ്ഞുനോക്കുന്നില്ലെന്നും, അവശ്യസാധനങ്ങൾ അയച്ചുകൊടുക്കുന്നില്ലെന്നും ചിലർ സംഘടിതമായി പ്രചാരണം നടത്തിയിരുന്നു. എന്നാൽ ആദ്യ ദിനങ്ങളിലെ മന്ദതക്കുശേഷം മലബാറിലേക്കുള്ള ദുരിതാശ്വാസം ഇപ്പോൾ തലസ്ഥാന നഗരത്തിൽനിന്ന് അടക്കം പ്രവഹിക്കയാണ്.
രണ്ടാം ദിവസം മുതൽ നിരവധി ലോഡുകളാണ് തിരുവനന്തപുരം നഗരസഭയിൽ നിന്നും ദുരിതബാധിത പ്രദേശങ്ങളിലേയ്ക്ക് പോയത്. ലോഡ് ഒരുക്കുന്നതിനായ് വൊളന്റിയർമാർക്കൊപ്പം മേയർ വി.കെ പ്രശാന്ത് എപ്പോഴും കൂടെ തന്നെ ഉണ്ടായിരുന്നു. ദുരിതാശ്വാസ ക്യാമ്പുകളിലേക്കുള്ള സാധനങ്ങൾ സമാഹരിക്കുന്നതിനും അവ അടുക്കിവയ്ക്കുന്നതിനും വാഹനങ്ങളിൽ സുരക്ഷയോടെ കയറ്റി അയച്ച് കൃത്യ സമയത്ത് അവിടെയെത്തുന്നുണ്ടോയെന്ന് ഉറപ്പാക്കുന്നതും ചെറുപ്പക്കാരാണ്. കഴിഞ്ഞ അഞ്ച് ദിവസം സജീവ പ്രവർത്തനങ്ങളുമായി ചെറുപ്പക്കാർ മേയർക്കൊപ്പം തന്നെയുണ്ട്.
തെക്കൻ ജില്ലകൾ ദുരിതാശ്വാസ പ്രവർത്തനങ്ങളിൽ പങ്കുചേരുന്നില്ലെന്നുള്ള കുപ്രചരണങ്ങൾ തെറ്റാണെന്ന് തിരുവനന്തപുരം മേയർ വി.കെ പ്രശാന്ത് പറയുന്നു. മാത്രമല്ല കഴിഞ്ഞ പ്രളയകാലത്ത് മലയാളികൾ കാണിച്ച കൂട്ടായ്മയും ഐക്യവുമാണ് പ്രളയത്തെ അതിജീവിക്കാൻ നമ്മളെ സഹായിച്ചതെന്നും. അന്ന് ഉണ്ടാക്കിയ ഐക്യത്തെ തകർക്കാനായുള്ള ശ്രമങ്ങൾ ചില കേന്ദ്രങ്ങളിൽ നിന്ന് ഉണ്ടായി എന്നും എന്നാൽ അതെല്ലാം മലയാളികൾ തള്ളിക്കളഞ്ഞുവെന്നും മേയർ പറയുന്നു. അതിന്റെ തെളിവാണ് കളക്ഷൻ സെന്ററിലേക്ക് എത്തിക്കൊണ്ടിരിക്കുന്ന സഹായങ്ങൾ. ഏകദേശം മുന്നൂറ് ടണ്ണോളം സാധനങ്ങളാണ് പ്രളയബാധ്യതമേഖലകളിലേയ്ക്ക് കയറ്റി അയച്ചത്.
തിരുവനന്തപുരം നഗരസഭയുടെ വഹനങ്ങൾ അവിടെയ്ക്ക് എത്തുമ്പോൾ മികച്ച സ്വീകരണമാണ് ലഭിച്ചതെന്നും തെക്ക് വടക്ക് എന്നുള്ള വേർതിരിവ് മലയാളികൾക്ക് ഇല്ലെന്നുള്ളതിന്റെ തെളിവാണ് ഇതെന്നും പറയുന്ന മേയർ ഇത്തരം കുപ്രചരണങ്ങൾ നടത്തിയവരെല്ലാം ഇതിൽ നിന്നും പിന്നീട് പിന്മാറിയെന്നും പറയുന്നു. ഇതിന് പുറമേ പല ആളുകളും സഹായവുമായി എത്തുന്നുണ്ട്. അതെല്ലാം തന്നെ സിഎംഡിആർഎഫിലേക്കുള്ള തുകകൾ നഗരസഭയുടെ കേന്ദ്രത്തിലെത്തിക്കാൻ വന്നിട്ടുള്ളതാണ്. ഇതുപോലെ ഇനിയും ധാരാളം ആളുകൾ ദുരിതം അനുഭവിക്കുന്നവരെ സഹായിക്കാൻ എത്തണമെന്നാണ് മോയർ പറയുന്നത്. അതിനോടൊപ്പം തന്നെ ഇനിയും സാധനസാമഗ്രികൾ തരണമെന്ന് ആഗ്രഹിക്കുന്നവർ ശുദ്ധീകരണ സാധനങ്ങൾ തരണമെന്നും അല്ലാത്തപക്ഷം മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേയ്ക്ക് ആ പൈസ നൽകാമെന്നും മേയർ പറയുന്നു.
ദുരിതാശ്വാസ ക്യാമ്പുകളിലേക്കുള്ള സാധനങ്ങൾ സമാഹരിക്കുന്നതിനായി നഗരസഭയിൽ തുറന്നിരിക്കുന്ന ക്യാമ്പിൽ നിരവധിയാളുകളാണ് സാധനങ്ങൾ എത്തിക്കുന്നത്. അവശ്യസാധനങ്ങൾ എല്ലാം കിട്ടുന്നുണ്ടെന്നും എന്നാൽ ഡോക്റ്റിസൈക്ലിനും ക്ലീനിംങ് ഐറ്റംസും ബേബി സ്വറ്ററുമാണ് ഇനി ആവശ്യമുള്ള പ്രധാന സാധനങ്ങളെന്നും പ്രവർത്തകർ പറയുന്നു. അഞ്ച് ദിവസങ്ങൾ പിന്നിടുമ്പോഴെക്കും നിരവധി വാഹനങ്ങളാണ് ദുരിതാശ്വാസ മേഖലകളിലേക്ക് സാധനങ്ങളുമായ് പോയിരിക്കുന്നത്. വൊളന്റിയർമാർ 24 മണിക്കൂറും കളക്ഷൻ സെന്ററുകളിൽ നിന്ന് പ്രവർത്തിക്കുകയാണ്. കൂടുതലും ചെറുപ്പക്കാരാണ് പ്രവർത്തനങ്ങൾക്കായി സജീവമായി നിൽക്കുന്നത്. നഗരസഭയിൽ മാത്രമല്ല തിരുവനന്തപുരത്ത് വിവിധ സ്ഥലങ്ങളിലായി നിരവധി കളക്ഷൻ സെന്ററുകളാണ് പ്രവർത്തിക്കുന്നത്.
അതേസമയം സർക്കാരിന്റെ കീഴിലുള്ള ക്യാമ്പുകളിലേയ്ക്ക് അല്ലാതെ അധികം ആരും എത്തിപ്പെടാത്ത സ്ഥലങ്ങളിലേയ്ക്ക് അവശ്യസാധനങ്ങൾ എത്തിക്കുകയാണ് ബിഗ് എഫ് എമ്മിന്റെ കീഴിലുള്ള കൂട്ടായിമ. ബിഗ് എഫ് എമ്മിന്റെ കീഴിലുള്ള 25 ഓർഗനൈസേഷനുകൾ ഒരുമിച്ച് നിന്നുകൊണ്ട് ബിഗ് ഫ്രണ്ട്സ് എന്ന പേരിലാണ് കൂട്ടായിമയുടെ പ്രവർത്തനം. തിരുവനന്തപുരം ബേക്കറി ജംഗ്ക്ഷന് സമീപം പ്രവർത്തിക്കുന്ന കളക്ഷൻ സെന്ററിലേക്ക് നിരവധി സാധനങ്ങളാണ് എത്തുന്നത്. സാധനങ്ങൾ എത്തിക്കാൻ കഴിയാത്തവർ വിളിച്ച് പറയുന്നതിന് അനുസരിച്ച് ബിഗ് എഫ്എം പ്രവർത്തകർ നേരിട്ട് ചെന്ന് സാധനങ്ങൾ കളക്റ്റ് ചെയ്യുന്നുമുണ്ട്. അതേസമയം ബിഗ് എഫ്എമ്മിന്റെ കീഴിൽ പ്രവർത്തിക്കുന്ന കളക്ഷൻ സെന്ററിലെ വൊളന്റിയേർസെല്ലാം വളരെ റിസ്ക്കെടുത്താണ് സാധനങ്ങൾ ക്യാമ്പുകളിൽ എത്തിക്കുന്നതെന്നും. കൂടാതെ അഞ്ചും ആറും കിലോമീറ്റർ നടന്നാണ് വൊളന്റിയേഴ്സ് സാധനങ്ങൾ ക്യാമ്പുകളിലും വീടുകളിലും എത്തിക്കുന്നതെന്നും ബിഗ് എഫ്എം പ്രവർത്തകൻ വിനോദ് പറയുന്നു. ഓരോ ദിവസവും രണ്ടും മൂന്നും കണ്ടെയ്നറുകളാണ് സാധനങ്ങളുമായ് ദുരിതമേഖലകളിലേയ്ക്ക് പോകുന്നത്.
പ്രളയത്തിൽ ദുരിതം അനുഭവിക്കുന്നവരെ സഹായിക്കുന്നതിനായ് കേരളം ഒന്നിച്ച് നിന്ന് പ്രവർത്തിക്കുന്ന കാഴ്ച്ചയാണ് ഇക്കഴിഞ്ഞ കുറച്ച് ദിവസങ്ങളായ് നമ്മൾ കണ്ടുകൊണ്ടിരിക്കുന്നത്. ജാതിയും മതവും സമ്പത്തും പ്രദേശവുമൊന്നും ഇതിനൊരു തടസമാകുന്നില്ല. കഴിഞ്ഞ പ്രളയത്തിൽ കേരളം ഒന്നിച്ച് നിന്ന് പ്രവർത്തിച്ചതിന്റെ ഫലമായാണ്് പ്രളയത്തിൽ നിന്ന് ഒരു നാടിനെ പെട്ടെന്ന് രക്ഷപ്പെടുത്തിയെടുക്കാൻ സഹായിച്ചത്. ഇത്തവണയും അങ്ങനെ തന്നെ നിന്നുകൊണ്ട് പ്രളയത്തിൽ നിന്ന് കരകയറാനാകുമെന്ന് തെളിയിക്കുകയാണ് കേരളീയർ.
Stories you may Like
- കോൺഗ്രസിന് പ്രശാന്ത് കിഷോറിന്റെ മുന്നറിയിപ്പ്
- കണ്ണൂർ കോർപറേഷൻ മേയർ തിരഞ്ഞെടുപ്പിൽ വോട്ടുചോർച്ച സി.പി. എമ്മിന് തിരിച്ചടി
- സുധാകരനെതിരെ ആരോപണമുന്നയിച്ച പ്രശാന്ത് ബാബുവിനെതിരെ പരാതിയുമായി വീട്ടമ്മ
- മുസ്ലിഹ് മഠത്തിൽ കണ്ണൂർ കോർപറേഷനിൽ യു ഡി എഫ് മേയർ സ്ഥാനാർത്ഥി
- ജെഡിയു ബിജെപി സഖ്യം അധികകാലം നീളില്ലെന്ന് പ്രശാന്ത് കിഷോർ
- TODAY
- LAST WEEK
- LAST MONTH
- അറസ്റ്റിലായാൽ താൻ മുൻപ് പിടികൂടി ജയിലിലാക്കിയ പ്രതികളോടൊപ്പം കഴിയേണ്ടി വരുമല്ലോ എന്ന ആശങ്ക സ്വയം ജീവനൊടുക്കലായി; സിഐയുടെ തൂങ്ങി മരണം അറസ്റ്റ് ഭയത്തിലോ? കൊച്ചിയിലെ സിഐ സൈജുവിന്റെ മരണകാരണം ഉറപ്പിക്കാൻ വിശദ അന്വേഷണം; സിസിടിവി പരിശോധനയ്ക്ക് പൊലീസ്
- കർത്തായിൽ നിന്നും ഇഡിക്ക് നിർണ്ണായക വിവരങ്ങൾ കിട്ടിയെന്ന് സൂചന; മാസപ്പടിയിലെ അന്വേഷണം അതിവേഗം നീങ്ങുമ്പോൾ വീണാ വിജയന്റെ ചോദ്യം ചെയ്യലും ഉടനുണ്ടാകുമെന്ന സൂചന ശക്തം; മുഖ്യമന്ത്രിയുടെ മകൾക്ക് നോട്ടീസ് ഉടൻ നൽകിയേക്കും; സിഎംആർഎല്ലിന്റെ വിഐപി ബന്ധങ്ങൾ കണ്ടെത്താൻ ഇഡി
- മദ്യലഹരിയിലായിരുന്നെന്നും ബോർഡ് നശിപ്പിച്ചത് പ്രത്യേക ഉദ്ദേശ്യത്തോടെയല്ലെന്നും വിദേശവനിത; ഫലസ്തീൻ അനുകൂല പോസ്റ്ററുകൾ നശിപ്പിച്ചത് ഓസ്ട്രേലിയൻ വംശജരായ രണ്ട് ജൂത വനിതകൾ; ഹോം സ്റ്റേ പൊലീസ് കാവൽ; ടൂറിസ്റ്റ് വിസയിൽ എത്തിയവരുടെ മടക്കം അനിശ്ചിതത്വത്തിലോ?
- ഞാൻ ചുംബന സമരത്തിൽ പങ്കെടുത്തതിന്റെ പേരിൽ ഇവളുടെ പ്രണയം പൊട്ടി; പ്രണയിക്കുന്ന ആൾ പൊളിറ്റിക്കൽ ആകണമെന്ന് മാത്രമാണ് മക്കൾക്ക് നൽകിയ ഉപദേശം
- എൽ നിനോ പിൻവാങ്ങി; പസഫിക് സമുദ്രം തണുത്തു: ഇനി ലാ നിനോയ്ക്ക് സാധ്യത
- വീടിന്റെ മൂന്നാംനിലയിൽ കളിക്കുന്നതിനിടെ നാലു വയസ്സുകാരി കെട്ടിപ്പിടിച്ചു; ബാലൻസ് തെറ്റി താഴേയ്ക്ക് വീണ 13കാരിമരിച്ചു: പരിക്കേറ്റ നാല് വയസ്സുകാരി ആശുപത്രിയിൽ
- കടമെടുത്ത് ശമ്പളം നൽകുന്ന സർക്കാർ പിൻവാതിൽ നിയമനക്കാരെ കൂട്ടത്തോടെ സ്ഥിരപ്പെടുത്താനുള്ള നീക്കത്തിൽ; അതും മുൻകാല പ്രാബല്യത്തോടെ; 1000 രാഷ്ട്രീയ നിയമനക്കാർക്ക് കോളടിച്ചേക്കും; പി എസ് സി റാങ്കുകാരോട് കാട്ടുന്ന വിവേചനം ചർച്ചകളിൽ
- രണ്ടാം വട്ടവും ഒന്നാം സമ്മാനം; ഭാഗ്യദേവതയുടെ കണ്ണിലുണ്ണിയായി തോമസ്; ഒരു വർഷം മുൻപ് 80 ലക്ഷത്തിന്റെ ഭാഗ്യം ലഭിച്ച തോമസിന് ഇക്കുറി ലഭിച്ചത് ഒരു കോടിയുടെ ഭാഗ്യം: കോടീശ്വരനായത് ഫോൺ ചെയ്ത് മാറ്റിവെപ്പിച്ച ടിക്കറ്റിൽ
- മരിച്ചയാളെ വീൽചെയറിൽ ഇരുത്തി ബാങ്കിലെത്തി വായ്പയെടുക്കാൻ ശ്രമം; വയോധികന്റെ കൈയിൽ പേന നൽകി രേഖകളിൽ ഒപ്പിടാൻ ആവശ്യപ്പെട്ടു; ബാങ്ക് ജീവനക്കാർക്ക് തോന്നിയ സംശയം നിർണായകമായി; യുവതി പിടിയിൽ
- യു.എ.ഇ.യിൽ 24 മണിക്കൂറിനിടെ പെയ്തിറങ്ങിയത് ഒരു വർഷം ലഭിക്കുന്ന മഴ; ഏഴ് എമിറേറ്റുകളും വെള്ളത്തിലായതോടെ കോടികളുടെ നാശനഷ്ടം; കേരളത്തിൽ നിന്നുള്ല വിവിധ വിമാനങ്ങൾ റദ്ദാക്കി
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
- ക്ഷേമപെൻഷൻ യഥാസമയം കൊടുക്കാൻ കഴിഞ്ഞില്ലെങ്കിൽ തിരിച്ചടിയെന്ന് വിലയിരുത്തൽ; പണം കണ്ടെത്താൻ സഹകരണ ബാങ്കുകളിൽ നിന്ന് 2000 കോടി കടമെടുക്കാൻ സർക്കാർ; 9.1 ശതമാനം പലിശയിൽ കടമെടുപ്പ്; ഒന്ന വർഷത്തിനുള്ളിൽ സഹകരണ ബാങ്കുകളെ സമീപിക്കുന്നത് ഇത് മൂന്നാം വട്ടം
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- വ്യാഴാഴ്ച പ്രാർത്ഥനയ്ക്ക് പോയിരുന്ന ജെസ്നയെ കാണാതായതും വ്യാഴാഴ്ച; ആരാധനാ സ്ഥലം കണ്ടെത്തിയെന്ന് അച്ഛൻ; രഹസ്യ സുഹൃത്തിന്റെ ഫോട്ടോയും കുടുംബം കണ്ടെത്തി! സിബിഐ സഞ്ചരിക്കാത്ത വഴികളിലൂടെ പോയ അച്ഛന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളോ? ജെസ്നയ്ക്ക് സംഭവിച്ചത് എന്ത്?
- മലയാളി ക്വട്ടേഷൻ സംഘം യുകെയിലും; പ്രതി സ്ഥാനത്തു മലയാളി വിദ്യാർത്ഥി വിസക്കാർ; പ്രകോപനം റിക്രൂട്ട് മാഫിയക്കെതിരെ നടത്തിയ സോഷ്യൽ മീഡിയ പ്രതികരണം; ലീഡ്സിലെ മലയാളി പ്രമുഖനും സംശയ നിഴലിൽ; യുകെ മലയാളികൾക്കിടയിൽ ഇതാദ്യ സംഭവം; വിളിച്ചു വരുത്തിയുള്ള അക്രമത്തെ അപലപിച്ചു ലീഡ്സ് മലയാളി സമൂഹം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- ഇനി യുദ്ധത്തിനില്ല, ആക്രമിച്ചാൽ തിരിച്ചടിക്കും, ആക്രമണ വിവരം അമേരിക്കയെ അറിയിച്ചിരുന്നു; ഇറാനെ ലക്ഷ്യം വച്ചാൽ അമേരിക്കയുടെ താവളങ്ങൾ ലക്ഷ്യമിടും; മിസൈൽ ആക്രമണത്തിനെതിരെ ലോകരാജ്യങ്ങൾ ഒരുമിച്ചതോടെ ഇറാൻ ആകെ പെട്ട അവസ്ഥയിൽ; ഇസ്രയേൽ തിരിച്ചടി എങ്ങനെയാകും എന്ന ആശങ്കയിൽ ലോകം
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍