സർക്കാർ ഉത്തരവ് ഉണ്ടെന്ന് പറഞ്ഞ് ഇൻസ്റ്റിറ്റിയൂഷണൽ ക്വാറന്റീൻ ചെയ്യാതെ ആളുകളെ ഇറക്കി വിടുകയാണ്; വീട്ടിലേക്ക് പോകാൻ സർക്കാർ തന്നെ നിർബന്ധിക്കുന്നു; ഗർഭിണികളും രോഗികളും ഉള്ളത് കാരണം വീട്ടിലേക്ക് മടങ്ങാൻ ആളുകൾക്ക് പേടിയും; സ്കൂളുകളിൽ സൗകര്യം ഒരുക്കിയാൽ വാടക കൊടുക്കേണ്ട..ഭക്ഷണച്ചെലവ് മാത്രമേയുള്ളു; സിപിഎമ്മിന് ഇത് ചെയ്യാമെങ്കിലും ആലത്തൂർ എംപി പറഞ്ഞാൽ അത് വലിയ കുഴപ്പം; സൈബർ ആക്രണത്തിന് മറുപടിയുമായി രമ്യ ഹരിദാസ്
എം മനോജ് കുമാർ
തിരുവനന്തപുരം: ഇൻസ്റ്റിറ്റിയൂഷണൽ ക്വാറന്റീൻ എന്ന പദപ്രയോഗം നടത്തിയ ആലത്തൂരിന്റെ പെങ്ങളുട്ടിക്ക് നേരെ സിപിഎം സൈബർ ആക്രമണം. 'പെങ്ങളൂട്ടിക്ക് ഇതേ കുറിച്ച് വലിയ ബോധ്യമില്ലേ.' എന്ന് പരിഹസിച്ചാണ് ട്രോളുകൾ സിപിഎം സൈബർ കേന്ദ്രങ്ങൾ തൊടുത്തു വിടുന്നത്. കേരളത്തിന്റെ നിലവിലെ അവസ്ഥ കണ്ടിട്ടാണ് ഇന്നലെ ചാനൽ ചർച്ചയിൽ ഇൻസ്റ്റിറ്റിയൂഷണൽ ക്വാറന്റീൻ എന്ന പദപ്രയോഗം നടത്തിയത്. കേരളത്തിൽ പല നിയോജകമണ്ഡലങ്ങളിലും ഈ രീതിയിലുള്ള ക്വാറന്റീൻ സംവിധാനം നടപ്പിലാക്കുന്നുണ്ട്. എങ്കിൽ പിന്നെ അത് വ്യാപകമാക്കിക്കൂടെ എന്നാണ് ആലത്തൂർ എംപി രമ്യാ ഹരിദാസ് ചോദിച്ചത്. പാലക്കാട് വാളയാറിൽ ഗർഭിണികളും കുട്ടികളും അടങ്ങുന്നവർ തമിഴ്നാട് കടത്തിവിട്ടിട്ടും കേരള സർക്കാരിന്റെ കനിവ് തേടുകയായിരുന്നു. പാസിന്റെ പ്രശ്നവും ക്വാറന്റീൻ സൗകര്യങ്ങൾ ഏർപ്പെടുത്തുന്നതിൽ വന്ന കാലതാമസവും കാരണം തമിഴ്നാട് കടത്തിവിട്ടിട്ടും കേരളത്തിലുള്ളവർക്ക് കേരള സർക്കാർ എൻട്രി അനുവദിച്ചിരുന്നില്ല. തുടർന്നു ഈ കാര്യത്തിൽ ഹൈക്കോടതി ഇടപെടൽ വരെ ഇന്നലെ വന്നിരുന്നു.
തമിഴ്നാട്ടിൽ നിന്നും എത്തിയ കേരളക്കാർക്ക് ഇന്നലെ വാളയാർ ബോർഡറിൽ തമിഴ്നാട് സർക്കാർ തന്നെ താത്കാലിക താമസ സൗകര്യം ഒരുക്കി നൽകിയിരുന്നു. കേരളക്കാർക്ക് കേരള സർക്കാർ തന്നെ എൻട്രി അനുവദിക്കാതിരിക്കുകയും അവർക്ക് തമിഴ്നാട് സർക്കാർ അഭയ കേന്ദ്രമാകുന്ന അവസ്ഥയും ചൂണ്ടിക്കാട്ടിയാണ് ഇവരെ കേരളം തന്നെ ഏറ്റെടുത്ത് സ്കൂളുകൾ ക്വാറന്റീൻ കേന്ദ്രങ്ങളാക്കി ഇൻസ്റ്റിറ്റിയൂഷണൽ ക്വാറന്റീൻ നടത്തിക്കൂടെ എന്ന് രമ്യാ ഹരിദാസ് ചോദിച്ചത്. പല നിയോജകമണ്ഡലങ്ങളിലും ഇങ്ങനെ സ്കൂളുകൾ ക്വാറന്റീൻ കേന്ദ്രങ്ങളാക്കി മാറ്റിയിട്ടുണ്ട്. എങ്കിൽ പിന്നെ ഈ രീതിയിലുള്ള ഇൻസ്റ്റിറ്റിയൂഷണൽ ക്വാറന്റീൻ വ്യാപകമാക്കിക്കൂടെ എന്നാണ് രമ്യാ ഹരിദാസ് ചോദിച്ചത്. ആലത്തൂർ ലോക്സഭാ മണ്ഡലത്തിൽ എംപി എന്ന പദവി ഉപയോഗിച്ച് ഇൻസ്റ്റിറ്റിയൂഷണൽ ക്വാറന്റീൻ താൻ നടപ്പിലാക്കാൻ തയ്യാറാണെന്നും എംപി പറഞ്ഞിരുന്നു. ഇതോടെയാണ് എംപിയുടെ വാക്കുകൾക്ക് നേരെ സിപിഎം സൈബർ കേന്ദ്രങ്ങൾ ആക്രമണം തുടങ്ങിയത്. സിപിഎം ചെയ്യുന്ന കാര്യം അവർ ചെയ്താൽ ശരി കോൺഗ്രസ് ചെയ്താൽ തെറ്റ് എന്ന് പറയുന്നതിന് എന്ത് അടിസ്ഥാനമാണെന്ന് രമ്യാ ഹരിദാസ് ചോദിച്ചു. സിപിഎം സൈബർ ആക്രമണങ്ങളെ തുടർന്നു മറുനാടനോട് പ്രതികരിക്കുകയായിരുന്നു ആലത്തൂർ എംപി.
പ്രളയത്തിനു സ്കൂളുകൾ ഉപയോഗിച്ചു. പല സ്കൂളുകളും ആളുകൾക്ക് താമസിക്കാനുള്ള ഇടങ്ങളാക്കി പ്രളയസമയത്ത് മാറ്റിയിരുന്നു. അതേ രീതിയിൽ ഇപ്പോഴും സ്കൂളുകളെ ഉപയോഗിക്കാം എന്നാണ് ചാനൽ ചർച്ചയിൽ താൻ പറഞ്ഞത്. സാമൂഹിക അകലം പാലിച്ച് ഇത് നടപ്പിലാക്കാൻ വിഷമമില്ല എന്നാണ് ഞാൻ പറഞ്ഞത്. ഒരു പഞ്ചായത്തിലേക്ക് അൻപത് പേരെ വരുകയുള്ളൂ. അത്ര അത്യാവശ്യം ഉള്ളവരാകും ഈ ആളുകൾ. ഇത് തെറ്റായി വ്യാഖ്യാനിച്ച് സിപിഎം സൈബർ ആക്രമണങ്ങൾ തുടരുകയായിരുന്നു. ചാനൽ ചർച്ചയിൽ ഉണ്ടായിരുന്നത് ഞാനും നൗഷാദ് എംഎൽഎയുമായിരുന്നു. ട്രെയിനിൽ വരുന്ന ആളുകളെ ക്വാറന്റീനിൽ വയ്ക്കാൻ ഇൻസ്റ്റിറ്റിയൂഷണൽ ക്വാറന്റീൻ ഉപയോഗപ്പെടുത്താം. വാളയാർ പ്രശ്നം കാരണമാണ് ഇത് ഞാൻ ഉന്നയിച്ചത്. വാളയാറിൽ വന്നിറങ്ങിയ സ്ത്രീകളും കുട്ടികളും അടങ്ങിയ ആളുകൾ വളരെയധികം പ്രയാസത്തിലായിരുന്നു. പാലക്കാടൻ ചൂട്. ആ ചൂടിന്റെ നടുവിൽ തമിഴ്നാടിനും കേരളത്തിനും മധ്യേയാണ് അവർ ഉണ്ടായിരുന്നത്. തമിഴ്നാട് പൊലീസ് കടത്തിവിട്ടു. കേരള പൊലീസ് കടത്തിവിടുന്നില്ല. പാസ് നൽകുന്ന കാര്യത്തിൽ സർക്കാർ അലംഭാവം കാണിച്ചു. രണ്ടു ദിവസം പാസ് നൽകുന്ന സർവർ സർക്കാർ ഓഫ് ചെയ്ത് വെച്ചു. ബംഗളൂരു പഠിക്കുന്ന കുട്ടികൾ. ഹോസ്റ്റൽ അടച്ചാൽ അവർ ബസ് പിടിക്കും. ആ ബസിൽ തൃശൂർ, എറണാകുളം തുടങ്ങി വിവിധ ജില്ലകളിലെ കുട്ടികൾ ഉണ്ടാകും. ഓൺലൈൻ വഴി ചിലർക്ക് പാസ് ലഭിക്കുമ്പോൾ മറ്റു ചിലർക്ക് ലഭിക്കുന്നില്ല.
തൃശൂര് നിന്ന് ഒരിടപെടലും വന്നില്ല. ഞാനും ടിഎൻ പ്രതാപൻ എംപിയും തൃശൂർ കളക്ടറേറ്റിനു മുൻപിൽ കുത്തിയിരുന്നു സമരം നടത്തി. തൃശൂർ വളരെ മോശമായിരുന്നു. എംപിമാർക്ക് വരെ വിവരം ലഭിക്കുന്നില്ല. കുട്ടികൾ വഴിയിൽ കുടുങ്ങിയപ്പോൾ ഞങ്ങൾ അത് വിഷയമാക്കി. വാളയാറിൽ കേരള സർക്കാർ സ്കൂളുകൾ ഒരുക്കണം എന്ന് ഞങ്ങൾ ആവശ്യപ്പെട്ടു. മുഖ്യമന്ത്രിയെ വിളിച്ചിട്ടും എ.കെ.ബാലനെ വിളിച്ചിട്ടും ഈ കുട്ടികളെ കേരളത്തിൽ പ്രവേശിപ്പിക്കാൻ ഇവർ തയ്യാറാകുന്നില്ല. തമിഴ്നാട് സർക്കാരാണ് കനിവ് കാണിച്ചത്. അവർ ഒരുക്കിയതും ഇൻസ്റ്റിറ്റിയൂഷണൽ ക്വാറന്റീൻ സംവിധാനം. ഒരു സ്കൂൾ അവർ സജ്ജമാക്കി. അതും കേരളത്തിലെ ആളുകൾക്ക് വേണ്ടി. എങ്കിൽ പിന്നെ കേരള സർക്കാരിനു അത് ചെയ്തു കൂടെ? പാലക്കാട് എംപി ശ്രീകണ്ഠൻ എംപി ഇവർക്ക് പഴവും ഭക്ഷണവും ഒക്കെ വിതരണം ചെയ്തിരുന്നു. ഇതാണ് ചർച്ചയ്ക്ക് ഞങ്ങൾ വിഷയമാക്കിയത്. സ്കൂളുകൾ നമ്മൾ സജ്ജമാക്കണം. പഞ്ചായത്തുകൾക്ക് ചുമതല നൽകണം. ത്രിതല പഞ്ചായത്ത് സംവിധാനം നടപ്പിലാക്കണം എന്നാണ് ഞങ്ങൾ ആവശ്യപ്പെട്ടത്. സ്കൂളുകൾ ഒട്ടും ഹൈജീനിക്കല്ല. സ്കൂളുകളിൽ സംവിധാനം ഒരുക്കാൻ കഴിയില്ലെന്ന് നൗഷാദ് എംഎൽഎ പറഞ്ഞു. ഇതാണ് എനിക്കെതിരെ ട്രോളുകളായി സിപിഎം എയ്ത് വിടുന്നത്. കടുത്ത സൈബർ ആക്രമണങ്ങളാണ് നേരെ വന്നത്. മന്ത്രിമാർ ഇടപെട്ടിട്ട് ഇൻസ്റ്റിറ്റിയൂഷണൽ ക്വാറന്റീൻ ആക്കിയത് സ്കൂളുകളാണ്. ഇതവർ പറയുന്നില്ല. കമ്മ്യൂണിറ്റി കിച്ചൻ ഏർപ്പെടുത്തിയതിലും ക്വാറന്റൈനിൽ കിടന്നവർക്ക് ഭക്ഷണം നൽകുന്നതിലും കേരള സർക്കാരിനു നയാ പൈസ ചെലവ് വന്നിട്ടില്ല. സംഘടനകളും വ്യക്തികളുമാണ് പലപ്പോഴും ഇതിന്റെ ചെലവ് വഹിച്ചത്.
പ്രവാസികൾ കൂടുതലായി എത്തിയാൽ ഇൻസ്റ്റിറ്റിയൂഷണൽ ക്വാറന്റീനു വേണ്ടി സംസ്ഥാന സർക്കാർ സജ്ജമാക്കുന്നത് സ്കൂളുകൾ, കോളേജുകൾ, പൊളിടെക്നിക്ക് തുടങ്ങിയ ഇടങ്ങൾ തന്നെയാണ്. ഇത് ഇൻസ്റ്റിറ്റിയൂഷണൽ ക്വാറന്റീൻ ആണ്. ആലത്തൂർ പാർലമെന്റ് മണ്ഡല പരിധിയിൽ മന്ത്രി എ.കെ.ബാലൻ, എ.സി.മൊയ്തീൻ എന്നിവർ ഇൻസ്റ്റിറ്റിയൂഷണൽ ക്വാറന്റീൻ ആക്കിയത് സ്കൂളുകൾ തന്നെയാണ്. അപ്പോൾ സ്കൂളുകൾ ക്വാറന്റീൻ സെന്റർ ആയി ഉപയോഗിക്കാം എന്ന് പറഞ്ഞതിൽ ഒരു തെറ്റുമില്ല. സോഷ്യൽ ഡിസ്റ്റൻസിങ് മാത്രം നമ്മൾ പാലിച്ചാൽ മതി. ടോയിലേറ്റ് സംവിധാനങ്ങളും ആവശ്യമായി വന്നാൽ കൂടുതൽ ഒരുക്കി നൽകണം. ആലത്തൂർ പാർലമെന്റ് മണ്ഡല പരിധിയിൽ ഇൻസ്റ്റിറ്റിയൂഷണൽ ക്വാറന്റീൻ സംവിധാനം ഒരുക്കാൻ പലരും വിമുഖത കാണിക്കുന്നുണ്ട്.
ആളുകളെ വീടുകളിലേക്ക് പോകാൻ സർക്കാർ തന്നെ നിർബന്ധിക്കുകയാണ്. പക്ഷെ സർക്കാർ ഇടപെട്ട് ഇവരെ വീടുകളിൽ ക്വാറന്റൈൻ ചെയ്യാതെ ഇൻസ്റ്റിറ്റിയൂഷണൽ ക്വാറന്റീൻ സംവിധാനം ഏർപ്പെടുത്തണം. സിപിഎമ്മിന് ഇത് ചെയ്യാം. സിപിഎം മന്ത്രിമാർക്ക് ഇത് ചെയ്യാം. പക്ഷെ ആലത്തൂർ എംപി പറഞ്ഞാൽ അത് വലിയ കുഴപ്പം. പിന്നീട് വന്നത് സൈബർ ആക്രമണവും. ഇതാണ് നേരിട്ട് താൻ തന്നെ രംഗത്ത് വരാൻ കാരണം. ചില ആളുകൾക്ക് ഇന്നലെ പ്രശ്നം വന്നു. വീടുകളിൽ ക്വാറന്റൈൻ ചെയ്യാൻ സർക്കാർ പറഞ്ഞു. പക്ഷെ ചിലർക്ക് അത് പറ്റില്ല. പ്രായമായവരും ഗർഭിണികളും കൂട്ടത്തിലുണ്ട്. അവർക്ക് വീട്ടിലേക്ക് പോകാൻ കഴിയില്ല. ഇത് മനസിലാക്കിയപ്പോൾ ഇവരേ ഇൻസ്റ്റിറ്റിയൂഷണൽ ക്വാറന്റീൻ ചെയ്യാൻ ജനപ്രതിനിധികൾ എന്ന രീതിയിൽ ഞങ്ങൾ ആവശ്യപ്പെട്ടു. മരുന്നുകളും ഭക്ഷണവും ഏർപ്പെടുത്തി നല്കിയാൽ മതി. അതിനു ഉദ്യോഗസ്ഥരെ ചുമതലപ്പെടുത്തിയാൽ മതി. ഇൻസ്റ്റിറ്റിയൂഷണൽ ക്വാറന്റീൻ ചെയ്താൽ സ്കൂളുകൾക്ക് വാടക നൽകേണ്ട. ഭക്ഷണത്തിന്റെ ചെലവ് മാത്രം മതി. ഇൻസ്റ്റിറ്റിയൂഷണൽ ക്വാറന്റീൻ ചെയ്യുന്നവർക്ക് ഭക്ഷണം നൽകാൻ ഗ്രാമപഞ്ചായത്തുകൾക്ക് മടിയുണ്ടെങ്കിൽ ആലത്തൂർ പാർലമെന്റ് പരിധിയിൽ ഇവർക്ക് ഭക്ഷണം നൽകാൻ എംപി എന്ന നിലയിൽ താൻ തയ്യാറാണ്. യാഥാർത്ഥ്യം പറഞ്ഞതിനാണ് എനിക്ക് നേരെ സൈബർ ആക്രമണം നടക്കുന്നത്-രമ്യാ ഹരിദാസ് പറയുന്നു.
Stories you may Like
- അമൃത്സറിൽ ദർശനം നടത്തി രമ്യ പാണ്ഡ്യൻ
- സുകുമാരൻ നായരുടെ അടിയന്തിര നടപടി; ഈ അപൂർവത എൻഎസ്എസിന്റെ ചരിത്രത്തിലാദ്യം
- ആലത്തൂരിൽ തന്റെ പാതി കരിഞ്ഞ ഫ്ളക്സിന്റെ ചിത്രം പങ്കുവച്ച് രമ്യ ഹരിദാസ്
- ആലത്തൂർ എംപി മറുനാടന് പിന്തുണ പ്രഖ്യാപിക്കുമ്പോൾ
- മറുനാടനെ പിന്തുണച്ചതിന് വിമർശനം നേരിട്ടതോടെ മറുപടിയുമായി രമ്യ ഹരിദാസ് എംപി
- TODAY
- LAST WEEK
- LAST MONTH
- സീതാമഡി ഗ്രാമത്തിന്റെ സ്വന്തം 'കായംകുളം കൊച്ചുണ്ണി'; ഗ്രാമത്തിലെ 7 ടാറിട്ട റോഡുകൾ ഇർഫാന്റെ വക; മോഷണത്തിന് പിടിക്കപ്പെട്ടാൽ ജാമ്യത്തിലിറങ്ങി വീണ്ടും മോഷണം പതിവുശൈലി; ലക്ഷ്യം വെക്കുന്നത് വിഐപികളെ മാത്രം; ഇർഫാൻ കേരളാ പൊലീസ് വലയിലായത് ഭാര്യയെ എംഎൽഎയാക്കാൻ തയ്യാറെടുക്കവേ
- മകളുടെ കൂടെ താമസിക്കാനെത്തിയ ശേഷം കൊച്ചുമകളെ പീഡിപ്പിച്ചു; സംഭവം പുറത്തറിയുന്നത് കുട്ടിയുടെ സ്വഭാവത്തിലെ മാറ്റം കണ്ട് മാതാവ് കൗൺസിലിങ് നൽകിയതോടെ: 72കാരന് ഇരുപത് വർഷം തടവും നാലു ലക്ഷം രൂപ പിഴയും
- രണ്ട് മക്കളുള്ള റോസമ്മയെ ഏറെനാൾ മുമ്പ് ഭർത്താവ് ഉപേക്ഷിച്ചു പോയത്; താമസിച്ചിരുന്നത് സഹോദരന്റെ ബെന്നിക്കൊപ്പം; ദല്ലാൾ മുഖാന്തിരം വിവാഹം ശരിയായത് മുതൽ ബെന്നി ഉടക്കിൽ; മെയ് ഒന്നിന് രണ്ടാം വിവാഹം നടക്കാനിരിക്കേ അരുംകൊല; നടുക്കത്തോടെ പൂങ്കാവ് ഗ്രാമം
- തലപ്പാക്കട്ടി മട്ടൻ ബിരിയാണി ശാപ്പിട്ട ശേഷം ആളുകൾ ഉറങ്ങാൻ കാത്തിരുന്നു; ജോഷിയുടെ വീട്ടിൽ മോഷണത്തിന് മുമ്പും ശേഷവും വേഷം മാറി പൊലീസിനെ കബളിപ്പിക്കൽ; നിർണായകമായത് ഒരു സിസി ടിവിയും; 'ബിഹാറി റോബിൻഹുഡിന് ' വേണ്ടി വന്നത് ഒരു സ്ക്രൂഡ്രൈവർ മാത്രവും
- അഭിപ്രായ സർവേകളെയും കവച്ചുവെക്കുന്ന പ്രകടനം ഉണ്ടാകുമെന്ന പ്രതീക്ഷയിൽ എൽഡിഎഫ്; 20ൽ ഇരുപതും മോഹിച്ച് യുഡിഎഫും; ന്യൂനപക്ഷ വോട്ടുകളിൽ ഇരുമുന്നണികൾക്കും വലിയ പ്രതീക്ഷ; പ്രചാരണത്തിന്റെ അവസാന മണിക്കൂറുകളിലേക്ക് കേരളം; 13 സംസ്ഥാനങ്ങളിലെ 88 മണ്ഡലങ്ങളിൽ 26ന് ജനവിധി
- 'പിണറായി വിജയൻ ഉടൻ അറസ്റ്റിലാകും, ദിവസങ്ങൾക്കകം അത് സംഭവിക്കും'; അപ്പോൾ രാഹുൽ ഗാന്ധി പിന്തുണയ്ക്കരുതെന്ന് ഹിമന്ത ബിശ്വ ശർമ്മ; അരവിന്ദ് കെജ്രിവാളിനെതിരെ നടപടി വേണമെന്ന് ആവശ്യപ്പെട്ടത് രാഹുൽ ഗാന്ധിയായിരുന്നു; കെജ്രിവാൾ അറസ്റ്റിലായപ്പോൾ രാഹുൽ ഗാന്ധി നിലപാട് മാറ്റിയെന്നും അസം മുഖ്യമന്ത്രി
- ജി കൃഷ്ണകുമാറിന്റെ കണ്ണിന് പരിക്കേറ്റ സംഭവത്തിൽ ബിജെപി പ്രവർത്തകൻ അറസ്റ്റിൽ; പിടിയിലായത് ബിജെപി കുണ്ടറ പഞ്ചായത്ത് സമിതി ജന.സെക്രട്ടറി സനൽ; സനലിന്റെ കൈ തട്ടിയാണ് അപകടം ഉണ്ടായതെന്ന് സൂചന; എൻഡിഎ സ്ഥാനാർത്ഥി പരാതി നൽകിയത് സിപിഎം പ്രവർത്തകർ ആക്രമിച്ചു എന്ന് ആരോപിച്ച്
- വെടിക്കെട്ട് സെഞ്ചുറിയുമായി യശസ്വി ജയ്സ്വാൾ; നായകന്റെ ഇന്നിങ്സുമായി സഞ്ജു; അഞ്ച് വിക്കറ്റെടുത്ത സന്ദീപ് ശർമയും; വീണ്ടും മുംബൈ ഇന്ത്യൻസിനെ കീഴടക്കി രാജസ്ഥാൻ റോയൽസ്; ഒൻപത് വിക്കറ്റ് ജയത്തോടെ പ്ലേ ഓഫിന് അരികെ
- പ്രധാനമന്ത്രിയുടെ വിവാദ പരാമർശം; നിരവധി പരാതികൾ ലഭിച്ചിട്ടും നടപടി എടുക്കാതെ തിരഞ്ഞെടുപ്പ് കമ്മീഷൻ; ജനകീയ വിഷയങ്ങൾ ചർച്ചയാകാതിരിക്കാനുള്ള വഴിതിരിച്ചുവിടലെന്ന് കണ്ട് കോൺഗ്രസ്; ഒരു പരിധിക്കപ്പുറം വിഷയം ഉയർത്തേണ്ടെന്ന നിലപാടിൽ നേതാക്കൾ
- 'തലക്ക് പകരം കാലാണ് ആദ്യം വന്നത്; എന്നിട്ടും കയ്യിൽ നിന്ന് സോപ്പ് വഴുതി വീഴുന്ന പോലെ കുട്ടി മുഴുവനായും പുറത്തേക്ക് ചാടി': വീട്ടിൽ പ്രസവിച്ചതിന്റെ അനുഭവം പറഞ്ഞ് യുവതിയുടെ കുറിപ്പ്; സ്കാനിങ്ങും മരുന്നുകളും ആവശ്യമില്ല; ആധുനിക വൈദ്യത്തിനെതിരെ ഇസ്ലാമിക് അക്യൂപങ്ചറുകാർ
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- പൂരം നാളുകളിൽ വൻകിട ഹോട്ടലുകളിൽ പൊലീസ് സൗജന്യമായി മുറിയെടുത്തു; ഉന്നത ഉദ്യോഗസ്ഥരുടെ പേരുപറഞ്ഞ് ഓരോ ഹോട്ടലിലും രണ്ടും മൂന്നും മുറികൾ സൗജന്യമായി വാങ്ങി; പൂരത്തെ അറിയാവുന്ന ഉദ്യോഗസ്ഥരെ ഡ്യൂട്ടിയിലിൽ നിന്നും മാറ്റി; കമ്മീഷണറുടെ നിലപാടുകൾ സേനയ്ക്ക് കളങ്കമായി; തൃശൂർ പൂരത്തിൽ ഇന്റലിജൻസ് കണ്ടെത്തൽ ഇങ്ങനെ
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- ഇസ്രയേൽ ഇറാന് ശക്തമായ തിരിച്ചടി നൽകിയത് ഒരീച്ച പോലും അറിയാതെ; മിസൈലുകളും ഡ്രോണുകളും റഷ്യൻ നിർമ്മിത എസ്-300 സംവിധാനത്തെ തകർത്തു; ആക്രമണം ഇറാൻ വ്യോമ പ്രതിരോധ സംവിധാനത്തെ പൂർണമായി കബളിപ്പിച്ചുകൊണ്ട്; ആക്രമണം നടന്നയിടത്ത് പൊടി പൊലുമില്ല കണ്ടുപിടിക്കാൻ
- സ്വന്തം വിവാഹത്തിന് അടിച്ചു പിമ്പിരിയായി എത്തി വരൻ; കാൽ നിലത്ത് ഉറയ്ക്കാത്ത വരെ കാറിൽ നിന്നും ഇറക്കിയത് ബന്ധുക്കൾ; വിവാഹം നടത്താനെത്തിയ വൈദികനോടും മോശം പെരുമാറ്റം; പൊലീസിനോടും തട്ടിക്കയറി വിദേശത്തു നിന്നെത്തിയ വരൻ: കല്ല്യാണത്തിൽ നിന്നും പിന്മാറി വധു
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്