ഒരുമന്ത്രിയുടെയും പേര് വച്ചായിരുന്നില്ല ആ ഫേസ്ബുക്ക് പോസ്റ്റ്; താനൂർ പൊലീസ് സ്റ്റേഷനിൽ നിന്ന് പൊലീസ് വന്നപ്പോഴാണ് കേസ് എടുത്തെന്ന് മനസ്സിലായത്; മരട് ഫ്ളാറ്റ് പൊളിക്കൽ വിഷയത്തിന്റെ മറവിൽ ശൈലജ ടീച്ചർ, എം.എം.മണി പ്രശ്നങ്ങൾ മറന്നു പോകരുത് എന്ന് ഓർമ്മിപ്പിക്കാനായിരുന്നു പോസ്റ്റ്; മന്ത്രിയുടെ പരാതിയിൽ മലപ്പുറം താനൂരിലെ രഞ്ജിത്ത് അറസ്റ്റിലായത് ഇങ്ങനെ
എം മനോജ് കുമാർ
മലപ്പുറം: ആരുടെ പേരും പറയാതെ ഫെയ്സ് ബുക്കിൽ പോസ്റ്റിട്ടപ്പോൾ അതിന്റെ പേരിൽ അറസ്റ്റ് വരുമെന്ന് കരുതിയില്ല മലപ്പുറം താനൂർ സ്വദേശിയായ രഞ്ജിത്ത്. മന്ത്രിമാരായ എം.എം.മണിയെയും കെ.കെ.ശൈലജ ടീച്ചറെയും ഉദ്ദേശിച്ച് നടത്തിയ ഫെയ്സ് ബുക്ക് പോസ്റ്റ് ആയിരുന്നു ഇത്. മരട് ഫ്ളാറ്റ് പൊളിക്കുന്നതും സുപ്രീംകോടതി വിധിയും വന്നപ്പോൾ ചില പ്രശ്നങ്ങൾ അതിന്റെ മറവിൽ കേരളം മറക്കരുത് എന്ന് മാത്രമാണ് ഈ ഫെയ്സ് ബുക്ക് പോസ്റ്റ് ഇടുമ്പോൾ കരുതിയത്. എന്നാൽ താനൂർ പൊലീസ് സ്റ്റേഷനിൽ നിന്നും കോൾ വന്നു. പൊലീസുകാർ തിരക്കി വരുകയും ചെയ്തു. നിങ്ങളുടെ പേരിൽ ഒരു കേസ് ഉണ്ട്. സ്റ്റേഷനിൽ വരണം എന്നാണ് പൊലീസുകാർ പറഞ്ഞത്. അന്വേഷിച്ചപ്പോൾ ശൈലജ ടീച്ചറുടെ മകന്റെ പ്രശ്നത്തിൽ നടത്തിയ ഫെയ്സ് ബുക്ക് പോസ്റ്റിങ് ആണ് പ്രശ്നമെന്നു മനസിലായത്. ഡിജിപിയുടെ ഓഫീസിലെ സൈബർ സെൽ പ്രകാരമുള്ള കേസ് ആണ്. നിങ്ങളുടെ അറസ്റ്റ് രേഖപ്പെടുത്തുകയാണ്. ഇതാണ് പൊലീസ് പറഞ്ഞത്. പിന്നെ രണ്ടു പേരുടെ ആൾ ജാമ്യത്തിൽ വിട്ടയക്കുകയും ചെയ്തു. ജാമ്യം കിട്ടുന്ന വകുപ്പ് പ്രകാരമുള്ള കേസ് ആണ് പൊലീസ് രജിസ്റ്റർ ചെയ്തത്.
കഴിഞ്ഞ സെപ്റ്റംബർ പതിനേഴിനാണ് രഞ്ജിത്ത് ഫെയ്സ് ബുക്ക് പോസ്റ്റിങ് നടത്തിയത്. പോസ്റ്റ് പക്ഷെ ശൈലജ ടീച്ചറെയും സിപിഎം വൃത്തങ്ങളെയും പ്രകോപിപ്പിക്കുകയായിരുന്നു. 'മരടിലെ വിഷയങ്ങൾക്കിടയിൽ ശുണ്ഠിക്കാരന്റെ നന്മമരമായ ഭാര്യയുടെ പിടിപാടിൽ റാങ്ക് ലിസ്റ്റിലുള്ള ആദ്യ മുപ്പത്തിനാല് പേരെ മറികടന്നു സ്വന്തം മകന് ജോലി നല്കിയതും, നാടൻ ശുണ്ഠിക്കാരന്റെ അനിയൻ നാലേക്കറോളം വരുന്ന സർക്കാർ ഭൂമി വ്യാജ രേഖ ചമച്ച് കയ്യേറിയതും മറന്നു കളയല്ലേ.. വെറുതെ അല്ല പിണറായി സർക്കാരിനു കിയാലിൽ സിഎജിയെ കാണുമ്പോൾ ചതുർഥി കണ്ടത് പോലെയാകുന്നത്'' ഇതാണ് രഞ്ജിത്ത് നടത്തിയ ഫെയ്സ് ബുക്ക് പോസ്റ്റിങ്. ഈ പോസ്റ്റിങ് ആണ് ഇപ്പോൾ കേസിൽ കലാശിച്ചിരിക്കുന്നത്. മന്ത്രിയുടെ മകൻ കണ്ണൂർ എയർപോർട്ടിൽ അനധികൃതമായ ജോലി നേടിയെന്ന തരത്തിൽ വ്യാജ പോസ്റ്റിട്ടതിനെ തുടർന്നാണ് നടപടിയെന്നാണ് പൊലീസ് പ്രതികരിച്ചത്. മന്ത്രി മുഖ്യമന്ത്രിക്ക് പരാതി നൽകിയതിന്റെ അടിസ്ഥാനത്തിലായിരുന്നു അറസ്റ്റ്.
കേസിനെക്കുറിച്ച് രഞ്ജിത്ത് പറയുന്നത് ഇങ്ങനെ:
മരട് മുന്നിലുള്ളപ്പോൾ ശൈലജ ടീച്ചർ, എം.എം.മണി പ്രശ്നങ്ങൾ മറന്നു പോകരുത് എന്ന് ഓർമ്മിപ്പിക്കാനാണ് ഇത്തരം ഒരു പോസ്റ്റിങ് നടത്തിയത്. ഒരു മന്ത്രിയുടെയും പേര് വെച്ചിട്ടില്ല. എം.എം.മണിയുടെ സഹോദരന്റെ ഭൂമി കയ്യേറ്റം അങ്ങിനെ മുങ്ങിപ്പോകരുത്, കണ്ണൂർ എയർപോർട്ടിൽ ശൈലജ ടീച്ചറുടെ മകന് ജോലി കിട്ടിയത് മറന്നു പോകരുത്. മരടിലെ സുപ്രീംകോടതി വിധിയുടെ അടിസ്ഥാനത്തിൽ ഇത് രണ്ടും മുങ്ങിപ്പോകുന്നോ എന്ന് തോന്നി. അതിനാലാണ് പേര് വയ്ക്കാതെ ഇങ്ങിനെ ഒരു പോസ്റ്റിങ് നടത്തിയത്. പക്ഷെ പിന്നീട് ഈ കാര്യത്തിൽ കേസ് വന്നതാണ് പിന്നെ അറിഞ്ഞത്. താനൂർ പൊലീസ് വീട്ടിൽ തിരഞ്ഞു വരുകയായിരുന്നു. ചെറിയ കേസുണ്ട്. സ്റ്റേഷനിൽ ഹാജരാകണം. പൊലീസ് പറഞ്ഞു. ഞായറാഴ്ചയാണ് ഞാൻ ഹാജരായത്. ജാമ്യമുള്ള വകുപ്പ് പ്രകാരമാണ് കേസ്. ഐപിസി 153, 110 വകുപ്പുകൾ പ്രകാരമാണ് കേസ് എന്നാണ് പറഞ്ഞത്. രണ്ടു പേരെ ജാമ്യത്തിനായി വിളിച്ചു വരുത്തി. അങ്ങിനെയാണ് ജാമ്യം ലഭിച്ചത്. ന്യൂസിൽ വന്ന സംഭവം പോസ്റ്റാക്കി എന്ന് മാത്രമേയുള്ളൂ. ഞാൻ പ്രത്യേകിച്ച് ഒന്നും ചെയ്തിട്ടില്ല. വാർത്തകൾ വന്നു എന്നത് സത്യമായ കാര്യമാണ്. അതിനെ ആധാരമാക്കിയാണ് ഫെയ്സ് ബുക്ക് പോസ്റ്റ് ക്രിയേറ്റ് ചെയ്തത്. പിന്നീട് വന്നത് കേസാണ്-രഞ്ജിത്ത് പറയുന്നു.
കണ്ണൂർ എയർപോർട്ടിലെ ഉദ്യോഗത്തിനുവേണ്ടി നടത്തിയ പരീക്ഷയിൽ ഒന്നാം റാങ്കോടെയാണ് ലസിത് നിയമനം നേടിയത്. കണ്ണൂർ എയർപോർട്ടിൽ ഐ.ടി. ഡിപ്പാർട്ട്മെന്റിലെ ആദ്യത്തെ നിയമനവുമായിരുന്നു ഇത്. ഇതോടെയാണ് നിയമനം മാധ്യമ ശ്രദ്ധ നേടിയത്. നിയമന വിവാദം വന്നതിനെ തുടർന്ന് ആദ്യമേ തന്നെ ആരോഗ്യമന്ത്രി കെ.കെ.ശൈലജ ടീച്ചർ പത്രക്കുറിപ്പ് ഇറക്കിയിരുന്നു. എം.ടെക് ബിരുദധാരിയായിട്ടുള്ള മകൻ ലസിത് കണ്ണൂർ ഇന്റർനാഷണൽ എയർപോർട്ട് നടത്തിയ പരീക്ഷയിൽ ഒന്നാം റാങ്ക് കരസ്ഥമാക്കിയിരുന്നു. ഐ.ടി ഡിപ്പാർട്ട്മെന്റിൽ ജൂനിയർ എക്സിക്യൂട്ടീവ് ഇലക്ട്രോണിക്സ് ആയി നിയമനം നേടി. മുൻ ഗവൺമെന്റിന്റെ കാലത്ത് 2015 ൽ പ്രധാനപ്പെട്ട ഡിപ്പാർട്ട്മെന്റുകളിലേക്കുള്ള അപേക്ഷ ക്ഷണിക്കുകയും ഐ.ബി.പി.എസ് എന്ന ഏജൻസി മുഖേന പരീക്ഷ നടത്തുകയും ചെയ്തു. ഈ പരീക്ഷയിൽ ലസിത് ഒന്നാം റാങ്ക് കരസ്ഥമാക്കി.
റിസൾട്ട് നെറ്റിൽ പ്രസിദ്ധീകരിച്ചിരുന്നു. 2015 സെപ്റ്റംബർ 18 നാണ് നിയമനം ലഭിച്ചത്. ആ സമയത്ത് ഇടതുപക്ഷ ഭരണം ആയിരുന്നില്ല. ലസിത് എല്ലാ യോഗ്യതകളും നേടിയത് മെറിറ്റ് അടിസ്ഥാനത്തിലാണ്. ശിവപുരം എയിഡഡ് സ്കൂളിൽ പത്താംക്ലാസ്സ് വിദ്യാഭ്യാസവും മട്ടന്നൂർ ഹയർസെക്കണ്ടറി സ്കൂളിൽ പ്ലസ്ടുവും പൂർത്തിയാക്കി ത്രിവത്സര എഞ്ചിനീയറിങ് ഡിപ്ലോമക്കു ശേഷം കൊല്ലം ടി.കെ.എം.എഞ്ചിനീയറിങ് കോളേജിൽ നിന്നും മെറിറ്റ് സീറ്റിൽ ബി.ടെക് ബിരുദം നേടി. പിന്നീട് കേന്ദ്ര ഗവൺമെന്റിന്റെ ഗേറ്റ് സ്കോളർഷിപ്പോടെ ബിരുദാനന്തര ബിരുദം(എം.ടെക്) നേടുകയും ചെയ്തു. ഇന്റർ നാഷണൽ ജേർണലിൽ എഞ്ചിനീയറിങ് സംബന്ധമായ പ്രബന്ധം പ്രസിദ്ധീകരിച്ചിട്ടുണ്ട്. ഒരു കോ -ഓപ്പറേറ്റീവ് എഞ്ചിനീയറിങ് കോളേജിൽ അസിസ്റ്റന്റ് പ്രൊഫസറായി ഒന്നര വർഷം ജോലി ചെയ്തിരുന്നു. അതിനിടയിലാണ് എയർപോർട്ടിന്റെ തൊഴിൽ സംബന്ധിച്ച് പരസ്യം ശ്രദ്ധയിൽ പെട്ടതും അപേക്ഷിച്ചതും-വാർത്താക്കുറിപ്പിൽ അന്ന് വിശദമാക്കിയിരുന്നു. പക്ഷെ നിയമനം ഇപ്പോഴും വാർത്തകൾക്കും സോഷ്യൽ മീഡിയാ ട്രോളുകൾക്കും ശരവ്യമായി തുടരുകയാണ്. ഇതാണ് ആരോഗ്യമന്ത്രിയെ പ്രകോപിച്ചതും മുഖ്യമന്ത്രിക്ക് പരാതി നല്കുന്നതിലേക്ക് നയിച്ചതും.
Stories you may Like
- താനൂർ ബോട്ടപകടത്തിൽ മരിച്ച സിദ്ദീഖിന്റെ ബൈക്കും കളവു പോയി
- താനൂർ ബോട്ട് ദുരന്തക്കേസിൽ അറസ്റ്റിലായവർ ഒമ്പതായി
- 'ജയ് ഗണേശ്' എന്ന ടൈറ്റിൽ മിത്ത് വിവാദങ്ങൾക്ക് മുമ്പ് രജിസ്റ്റർ ചെയ്തത്: രഞ്ജിത് ശങ്കർ
- സൈബർ ആക്രമണത്തിനെതിരെ പറഞ്ഞതൊന്നും മാറ്റിയിട്ടില്ല; കെ കെ ശൈലജ
- കെ.കെ ശൈലജയുടെ വിവാദ ഫേസ്ബുക്ക് പോസ്റ്റ്, നേതാക്കൾക്ക് അതൃപ്തി
- TODAY
- LAST WEEK
- LAST MONTH
- സീതാമഡി ഗ്രാമത്തിന്റെ സ്വന്തം 'കായംകുളം കൊച്ചുണ്ണി'; ഗ്രാമത്തിലെ 7 ടാറിട്ട റോഡുകൾ ഇർഫാന്റെ വക; മോഷണത്തിന് പിടിക്കപ്പെട്ടാൽ ജാമ്യത്തിലിറങ്ങി വീണ്ടും മോഷണം പതിവുശൈലി; ലക്ഷ്യം വെക്കുന്നത് വിഐപികളെ മാത്രം; ഇർഫാൻ കേരളാ പൊലീസ് വലയിലായത് ഭാര്യയെ എംഎൽഎയാക്കാൻ തയ്യാറെടുക്കവേ
- മകളുടെ കൂടെ താമസിക്കാനെത്തിയ ശേഷം കൊച്ചുമകളെ പീഡിപ്പിച്ചു; സംഭവം പുറത്തറിയുന്നത് കുട്ടിയുടെ സ്വഭാവത്തിലെ മാറ്റം കണ്ട് മാതാവ് കൗൺസിലിങ് നൽകിയതോടെ: 72കാരന് ഇരുപത് വർഷം തടവും നാലു ലക്ഷം രൂപ പിഴയും
- രണ്ട് മക്കളുള്ള റോസമ്മയെ ഏറെനാൾ മുമ്പ് ഭർത്താവ് ഉപേക്ഷിച്ചു പോയത്; താമസിച്ചിരുന്നത് സഹോദരന്റെ ബെന്നിക്കൊപ്പം; ദല്ലാൾ മുഖാന്തിരം വിവാഹം ശരിയായത് മുതൽ ബെന്നി ഉടക്കിൽ; മെയ് ഒന്നിന് രണ്ടാം വിവാഹം നടക്കാനിരിക്കേ അരുംകൊല; നടുക്കത്തോടെ പൂങ്കാവ് ഗ്രാമം
- അഭിപ്രായ സർവേകളെയും കവച്ചുവെക്കുന്ന പ്രകടനം ഉണ്ടാകുമെന്ന പ്രതീക്ഷയിൽ എൽഡിഎഫ്; 20ൽ ഇരുപതും മോഹിച്ച് യുഡിഎഫും; ന്യൂനപക്ഷ വോട്ടുകളിൽ ഇരുമുന്നണികൾക്കും വലിയ പ്രതീക്ഷ; പ്രചാരണത്തിന്റെ അവസാന മണിക്കൂറുകളിലേക്ക് കേരളം; 13 സംസ്ഥാനങ്ങളിലെ 88 മണ്ഡലങ്ങളിൽ 26ന് ജനവിധി
- ജി കൃഷ്ണകുമാറിന്റെ കണ്ണിന് പരിക്കേറ്റ സംഭവത്തിൽ ബിജെപി പ്രവർത്തകൻ അറസ്റ്റിൽ; പിടിയിലായത് ബിജെപി കുണ്ടറ പഞ്ചായത്ത് സമിതി ജന.സെക്രട്ടറി സനൽ; സനലിന്റെ കൈ തട്ടിയാണ് അപകടം ഉണ്ടായതെന്ന് സൂചന; എൻഡിഎ സ്ഥാനാർത്ഥി പരാതി നൽകിയത് സിപിഎം പ്രവർത്തകർ ആക്രമിച്ചു എന്ന് ആരോപിച്ച്
- വെടിക്കെട്ട് സെഞ്ചുറിയുമായി യശസ്വി ജയ്സ്വാൾ; നായകന്റെ ഇന്നിങ്സുമായി സഞ്ജു; അഞ്ച് വിക്കറ്റെടുത്ത സന്ദീപ് ശർമയും; വീണ്ടും മുംബൈ ഇന്ത്യൻസിനെ കീഴടക്കി രാജസ്ഥാൻ റോയൽസ്; ഒൻപത് വിക്കറ്റ് ജയത്തോടെ പ്ലേ ഓഫിന് അരികെ
- പ്രധാനമന്ത്രിയുടെ വിവാദ പരാമർശം; നിരവധി പരാതികൾ ലഭിച്ചിട്ടും നടപടി എടുക്കാതെ തിരഞ്ഞെടുപ്പ് കമ്മീഷൻ; ജനകീയ വിഷയങ്ങൾ ചർച്ചയാകാതിരിക്കാനുള്ള വഴിതിരിച്ചുവിടലെന്ന് കണ്ട് കോൺഗ്രസ്; ഒരു പരിധിക്കപ്പുറം വിഷയം ഉയർത്തേണ്ടെന്ന നിലപാടിൽ നേതാക്കൾ
- 'പിണറായി വിജയൻ ഉടൻ അറസ്റ്റിലാകും, ദിവസങ്ങൾക്കകം അത് സംഭവിക്കും'; അപ്പോൾ രാഹുൽ ഗാന്ധി പിന്തുണയ്ക്കരുതെന്ന് ഹിമന്ത ബിശ്വ ശർമ്മ; അരവിന്ദ് കെജ്രിവാളിനെതിരെ നടപടി വേണമെന്ന് ആവശ്യപ്പെട്ടത് രാഹുൽ ഗാന്ധിയായിരുന്നു; കെജ്രിവാൾ അറസ്റ്റിലായപ്പോൾ രാഹുൽ ഗാന്ധി നിലപാട് മാറ്റിയെന്നും അസം മുഖ്യമന്ത്രി
- 'തലക്ക് പകരം കാലാണ് ആദ്യം വന്നത്; എന്നിട്ടും കയ്യിൽ നിന്ന് സോപ്പ് വഴുതി വീഴുന്ന പോലെ കുട്ടി മുഴുവനായും പുറത്തേക്ക് ചാടി': വീട്ടിൽ പ്രസവിച്ചതിന്റെ അനുഭവം പറഞ്ഞ് യുവതിയുടെ കുറിപ്പ്; സ്കാനിങ്ങും മരുന്നുകളും ആവശ്യമില്ല; ആധുനിക വൈദ്യത്തിനെതിരെ ഇസ്ലാമിക് അക്യൂപങ്ചറുകാർ
- തെങ്ങമത്ത് കെട്ടിട ഉടമയെയും ഭർത്താവിനെയും ഭർതൃപിതാവിനെയും മർദിച്ചതിന് നാല് സിപിഎം നേതാക്കൾക്കെതിരേ കേസ്; കടമുറിയിൽ സുക്ഷിച്ചിരുന്ന 1.72 ലക്ഷം രൂപ ഉടമയും ബന്ധുക്കളും ചേർന്ന് മോഷ്ടിച്ചുവെന്ന് സിപിഎം നേതാക്കളുടെ പരാതി; ക്രൂരമർദനമേറ്റ ഉടമയും ബന്ധുക്കളും കേസിൽ പ്രതിയായേക്കും
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- പൂരം നാളുകളിൽ വൻകിട ഹോട്ടലുകളിൽ പൊലീസ് സൗജന്യമായി മുറിയെടുത്തു; ഉന്നത ഉദ്യോഗസ്ഥരുടെ പേരുപറഞ്ഞ് ഓരോ ഹോട്ടലിലും രണ്ടും മൂന്നും മുറികൾ സൗജന്യമായി വാങ്ങി; പൂരത്തെ അറിയാവുന്ന ഉദ്യോഗസ്ഥരെ ഡ്യൂട്ടിയിലിൽ നിന്നും മാറ്റി; കമ്മീഷണറുടെ നിലപാടുകൾ സേനയ്ക്ക് കളങ്കമായി; തൃശൂർ പൂരത്തിൽ ഇന്റലിജൻസ് കണ്ടെത്തൽ ഇങ്ങനെ
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- ഇസ്രയേൽ ഇറാന് ശക്തമായ തിരിച്ചടി നൽകിയത് ഒരീച്ച പോലും അറിയാതെ; മിസൈലുകളും ഡ്രോണുകളും റഷ്യൻ നിർമ്മിത എസ്-300 സംവിധാനത്തെ തകർത്തു; ആക്രമണം ഇറാൻ വ്യോമ പ്രതിരോധ സംവിധാനത്തെ പൂർണമായി കബളിപ്പിച്ചുകൊണ്ട്; ആക്രമണം നടന്നയിടത്ത് പൊടി പൊലുമില്ല കണ്ടുപിടിക്കാൻ
- സ്വന്തം വിവാഹത്തിന് അടിച്ചു പിമ്പിരിയായി എത്തി വരൻ; കാൽ നിലത്ത് ഉറയ്ക്കാത്ത വരെ കാറിൽ നിന്നും ഇറക്കിയത് ബന്ധുക്കൾ; വിവാഹം നടത്താനെത്തിയ വൈദികനോടും മോശം പെരുമാറ്റം; പൊലീസിനോടും തട്ടിക്കയറി വിദേശത്തു നിന്നെത്തിയ വരൻ: കല്ല്യാണത്തിൽ നിന്നും പിന്മാറി വധു
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്