അച്ചന്മാരുടെ പെണ്ണുപിടി മറച്ച് പിടിച്ചില്ലെങ്കിൽ നരകത്തിൽ പോവുമോ പിതാവേ?; റോബിനും ഫ്രാങ്കോയും പുണ്യവാന്മാരാണ്..അവർക്കുള്ളതാണ് സ്വർഗ്ഗമെങ്കിൽ.. അവർ പീഡകരാണ് എന്ന് വിളിച്ചുപറഞ്ഞ മറുനാടനെ പോലെയുള്ള മാധ്യമങ്ങൾക്കാണ് നരകമെങ്കിൽ രണ്ടുകൈയും നീട്ടി സ്വീകരിക്കുകയാണ് പിതാവേ! 'കൂലിക്ക് പണം മേടിച്ചാണ് സീറോ-മലബാർ സഭയ്ക്കെതിരെ വാർത്ത എഴുതുന്നതെന്ന മാർ ജോസഫ് പാംപ്ലാനിയുടെ പ്രസംഗത്തിന് മറുപടി-ഒന്നാം ഭാഗം
മറുനാടൻ ഡെസ്ക്
തിരുവനന്തപുരം: ജലന്ധറിലെ മുൻ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കൽ പ്രതിയായ പീഡനക്കേസിൽ പരാതിക്കാരിയെ ഇകഴ്ത്തിയും മാധ്യമങ്ങളെ താറടിച്ചും സിറോ മലബാർ സഭ മീഡിയ കമ്മീഷൻ ചെയർമാനും തലശേരി അതിരൂപത സഹായ മെത്രാനുമായ മാർ ജോസഫ് പാംപ്ലാനി നടത്തിയ പ്രസംഗത്തിന്റെ വീഡിയോ വൈറലായിരിക്കുകയാണ്. കാഞ്ഞിരപ്പള്ളിയിൽ ഞായറാഴ്ച നടന്ന യുവജനങ്ങളുടെ പരിപാടിയിൽ ആണ് ബിഷപിന്റെ വിമർശനം.മാധ്യമങ്ങൾ സഭയ്ക്കെതിരെയാണ് പ്രവർത്തിക്കുന്നതെന്നും അതിന് മാധ്യമങ്ങൾക്ക് തീവ്രവാദ ശക്തികൾ പോലെയുള്ള സംഘടിത ശക്തികളിൽ നിന്ന് പണം കിട്ടുന്നുണ്ടെന്നും മാലിന്യം മാത്രം വിളമ്പുന്ന ഓൺലൈൻ മാധ്യമങ്ങളെ പൂട്ടിക്കണമെന്നും ബിഷപ് പറയുന്നു. നേരോടെ നിർഭയം, അല്ലെങ്കിൽ കച്ചവടം നടത്തുന്നവർ എന്നൊക്കെയാണ് ആഞ്ഞടിച്ചിരിക്കുന്നത്. മറുനാടൻ മലയാളിയുടെ പേര് എടുത്തുപറയുന്നില്ലെങ്കിലും, അദ്ദേഹം ചില ഒളിയമ്പുകൾ എയ്യുന്നുണ്ട്. പൂട്ടിക്കണം എന്നാണ് ആഹ്വാനം. ഇതിനു മുമ്പും മറുനാടൻ സോഷ്യൽ മീഡിയയിൽ നടത്തുന്ന ഇടപെടലിനെതിരെ ഒൡഞ്ഞും, തെളിഞ്ഞും, പ്രഭാഷണം നടത്തിയിട്ടുള്ള വ്യക്തിയാണ് മാർ പാംപ്ലാനി. അദ്ദേഹം കഴിഞ്ഞ ദിവസം നടത്തിയ പ്രസംഗത്തിലെ പരാമർശങ്ങൾക്കുള്ള മറുപടി നാലുഭാഗങ്ങളായി പറയുന്നു.
'മാർ പാംപ്ലാനി പറയുന്നത് ഇപ്പോൾ ഓൺലൈൻ മീഡിയ സഭയെ തകർക്കുന്നതിന് ക്വട്ടേഷൻ എടുത്തിരിക്കുന്നുവെന്നാണ്. തീവ്രവാദ സംഘടനകളിൽ നിന്ന് പണം കൈപ്പറ്റിയിരിക്കുന്നു. അതിന് കാരണമായി അദ്ദേഹം രണ്ടു സംഭവങ്ങൾ ചൂണ്ടിക്കാട്ടുന്നു. ഉദാഹരണത്തിന് ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെതിരായ വാർത്തകൾ 42 തവണ ഒരുചാനൽ ചർച്ച നടത്തി, ഒരുഓൺലൈൻ പത്രം ഒരുവർഷത്തോളം അതേ കുറിച്ച് വാർത്ത എഴുതി. ഒപ്പം അദ്ദേഹം ചൂണ്ടിക്കാട്ടുന്ന മറ്റൊരുകേസ് ബാലപീഡകനായ ഫാ.റോബിൻ വടക്കുംചേരിയുടേതാണ്. ഈ രണ്ടുകേസുകളും എടുത്തുപറഞ്ഞുകൊണ്ട് അദ്ദേഹം മറ്റുവിഷയങ്ങളിലേക്ക് കടക്കാതെ സോഷ്യൽ മീഡിയയെയും, ഓൺലൈൻ മാധ്യമങ്ങളെയും ചാനലുകളെയും ആക്രമിക്കുകയാണ്.
മാർ പാംപ്ലാനി പറയുന്നത് ചാനലുകൾ ഒക്കെ അവസാനിപ്പിക്കാൻ വിശ്വാസികൾ ഒന്നിച്ചുനിന്നാൽ വിജയിക്കും എന്നാണ്. അദ്ദേഹം ഈ രണ്ടുവിഷയങ്ങളും എടുത്തുപറഞ്ഞതുകൊണ്ട് തന്നെ മറുപടിയും അവിടെ തന്നെ തുടങ്ങാം. പിതാവേ അങ്ങുപറയുന്നത് പീഡകന്മാരെ കുറിച്ച് വാർത്ത എഴുതിയാൽ നരകത്തിൽ പോകുമെന്നാണോ? അങ്ങനെയെങ്കിൽ, പിതാവേ അഭിമാനത്തോടെ പറയട്ടെ, ചെയ്യുന്ന പണി ആത്മാർഥമായി ചെയ്യുന്നതിന്റെ പേരിൽ, മരണം വരിച്ചാൽ ഭയക്കാത്തവരാണ് ഞങ്ങൾ, മാധ്യമപ്രവർത്തകർ. അതിന്റെ പേരിൽ സ്വർഗം നിഷേിധിക്കപ്പെട്ടാൽ, നരകത്തിൽ പോകേണ്ടി വന്നാൽ, അത് അംഗീകരിക്കാനും അതൊരു ആദരവാണ് എന്നുകരുതാനുമാണ് ഇഷ്ടം. സത്യം വിളിച്ചുപറയുന്നവരാണ് നരകത്തിൽ പോകുന്നതെങ്കിൽ, ആ നരകമാണ് ഞങ്ങൾക്കിഷ്ടം. സത്യം മറച്ചുവയ്ക്കുന്നവരാണ് സ്വർഗത്തിൽ പോകുന്നതെങ്കിൽ, ആ സ്വർഗം വേണ്ട.
ഫ്രാങ്കോ മുളയക്ക്ൽ ഒരുപീഡകനാണ്, റോബിൻ വടക്കുംചേരി ബാലപീഡകനും. രണ്ടുപേരും ചെയ്തിരിക്കുന്നത്, ചെയ്തുവെന്ന് വിശ്വസിക്കാൻ പറ്റുന്നത്, നിയമത്തിന്റെ മുന്നിൽ മാത്രമല്ല, ധാർമികതയുടെ പേരിലും ഫാ. മാർ പാംപ്ലാനി പ്രഘോഷണം നടത്തുന്ന ദൈവത്തിന് മുന്നിൽ നരകാഗ്നിക്ക് തുല്യമായ കുറ്റമാണ്. വ്യഭിചാരം ചെയ്യരുത് എന്നത് മാർ പാംപ്ലാനി പഠിപ്പിക്കുന്ന സഭാനിയമങ്ങളിലെ പത്തുകൽപനകളിൽ ഒന്നാണ്. ആ പത്തുകല്പനകൾ മാരകപാപങ്ങളായി കരുതപ്പെടുന്നു. എന്നാൽ, ഒരുമെത്രാൻ, ബ്രഹ്മചര്യം വിധിക്കപ്പെട്ട ഒരാൾ, കർത്താവിന്റെ മണവാട്ടി എന്ന് സ്വയം പ്രഖ്യാപിച്ച കന്യാസ്ത്രീയെ ബലാൽസംഗം ചെയ്താൽ, പീഡിപ്പിച്ചാൽ, അദ്ദേഹത്തിനുള്ളതാണ് നരകം. ആ നരകം, സത്യം വിളിച്ചുപറയുന്നവർക്കുള്ളതാണ് എന്നാണെങ്കിൽ, അതിനർഥം ഫ്രാങ്കോയ്ക്ക് അങ്ങ് കൽപിക്കുന്നത് സ്വർഗമാണ് എന്നാണ്. ആ സ്വർഗം വേണ്ട..ഈ നരകം മാത്രം മതി.
മാർ പാംപ്ലാനി ചോദിക്കും, ആരു പറഞ്ഞു ഫ്രാങ്കോ കുറ്റക്കാരനാണ് എന്ന്. സഭയുടെ ഒരുമെത്രാനാണ്. സഭയുടെ മെത്രാന്റെ സ്റ്റേറ്റ്മെന്റുകൾ ഒക്കെ പരിശോധിക്കുക, ബലാൽസംഗം ചെയ്തിട്ടില്ല എന്നുമാത്രമേ ഫ്രാങ്കോ പറഞ്ഞിട്ടുള്ളു. അതായത് ഇഷ്ടപ്രകാരം, സമ്മതപ്രകാരം ചെയ്തുവെന്നാണ് ഫ്രാങ്കോ അർഥമാക്കിയത്. ബ്രഹ്മചര്യം കൽപിച്ചിരിക്കുന്ന ഒരുകന്യാസ്ത്രീയെ ബ്രഹ്മചര്യം കൽപിച്ചിരിക്കുന്ന ഒരുമെത്രാൻ, സ്വന്തം ഇഷ്ടപ്രകാരം ലൈംഗിക ബന്ധത്തിൽ ഏർപ്പെട്ടാലും, അത് നരകാഗ്നിക്ക് തുല്യമായ പാപമാണ് എന്നാണ് പാംപ്ലാനിയെ പോലുള്ള സഭാതലവന്മാർ പഠിപ്പിച്ചിട്ടുള്ളത്. കന്യാസ്ത്രീ സമ്മതമല്ല എന്നുപറയുന്നിടത്തോളം കാലം അതുനിയമപരമായി പീഡനമാണ്. ധാർമികമായി സമ്മതമുണ്ടെങ്കിൽ തന്നെ അതുതെറ്റാണ്. ഫ്രാങ്കോ മുളയ്ക്കൽ സ്റ്റേജിൽ വച്ച് ചെയ്യാത്തതുകൊണ്ട് പ്രതിയാണ് എന്ന് പാംപ്ലാനി വിശ്വസിക്കുന്നില്ലെങ്കിൽ അദ്ദേഹത്തിന് സാരമായ എന്തോ കുഴപ്പമുണ്ട്. മാധ്യമപ്രവർത്തകർക്കല്ല കുഴപ്പം. പാംപ്ലാനിയുടെ ബോധ്യം മറിച്ചായത് അദ്ദേഹത്തിന് സത്യത്തെ കുറിച്ചുള്ള തിരിച്ചറിവ് ഇല്ലാത്തതുകൊണ്ടാണ്. നിയമത്തെ കുറിച്ചും ധർമത്തെ കുറിച്ചും ക്യത്യമായ ധാരണയില്ലാത്തതുകൊണ്ടാണ്. സമാനമാണ് റോബിൻ വടക്കുംചേരിയുടെ കേസും.
റോബിൻ കുറ്റക്കാരനാണ് എന്ന് കോടതി കണ്ടെത്തിയിരിക്കുന്നു. റോബിന്റെ കുഞ്ഞാണ് 16 പോലും തികയാത്ത പെൺകുട്ടിക്ക് പിറന്നതെന്ന് വിശ്വസിച്ചിരിക്കുന്നു. അത് വിളിച്ചുപറയുന്നത് പാപമാണ് മാരക പാപമാണ് എന്നാണ് പാംപ്ലാനി പറയുന്നതെങ്കിൽ അത് പറയുന്ന വാക്കാണ് പാപം. റോബിൻ, ഒരുദയയും അർഹിക്കാത്ത മനുഷ്യനാണ്. റോബിനെ പോലെയുള്ള ഒരാൾ വൈദികനായി ഇത്രയും നാൾ തുടർന്നുവെന്നത് വിശ്വാസികൾക്ക് അപമാനമാണ്. അത് വിശ്വാസിയുടെ പരാജയം കൂടിയാണ്. ആ പരാജയം ഇപ്പോഴും മാർ പാംപ്ലാനി അംഗീകരിക്കുന്നില്ല. റോബിന്റെ പേരിൽ സഭയെ അപമാനിക്കുന്നുവെന്നാണ് പാംപ്ലാനി പറയുന്നത്. ആരുസഭയെ അപമാനിച്ചുവെന്നാണ് ആരോപിക്കുന്നത്? റോബിൻ കുപ്പായം അണിഞ്ഞതുകൊണ്ട് അത് സഭയ്ക്ക് അപമാനമായി മാറി. അതിന് പാംപ്ലാനി എന്തിന് വിഷമിക്കണം? റോബിനെ രക്ഷിക്കാൻ ശ്രമിച്ച മാനന്തവാടി മെത്രാൻ കുറ്റക്കാരനാവണം എന്നുപറഞ്ഞു. റോബിനെ സംരക്ഷിക്കാൻ സഭ ശ്രമിച്ചു. റോബിന്റെ ആദ്യത്തെ പീഡനമായിരുന്നില്ല അതെന്നും വ്യക്തമാണ്. അത്രയം പീഡകനായ റോബിൻ എങ്ങനെയാണ് ദീപികയുടെയും, ഇൻഫാമിന്റെയും ഒക്കെ തലപ്പത്ത് എത്തിയത്? കൊട്ടിയൂർ പോലെ ഒരുവലിയ ഇടവകയുടെ വികാരിയായി മാറിയത് എങ്ങനെ? അക്കാരണം കൊണ്ടുതന്നെ അതിനുത്തരവാദിയായവരും കുറ്റക്കാരാണ്. റോബിനും ഫ്രാങ്കോയും പുണ്യവാന്മാരാണ്..അവർക്കുള്ളതാണ് സ്വർഗ്ഗമെങ്കിൽ, അവർ പീഡകരാണ് എന്ന് വിളിച്ചുപറഞ്ഞ മറുനാടനെ പോലെയുള്ള മാധ്യമങ്ങൾക്കാണ് നരകമെങ്കിൽ, ആ നരകം രണ്ടുകൈയും നീട്ടി സ്വീകരിക്കുകയാണ് പിതാവേ!'
മാർ ജോസഫ് പാംപ്ലാനിയുടെ പ്രസംഗം ഇങ്ങനെ:
ജലന്ധർ വിഷയത്തിൽ സത്യം എന്താണെന്ന് ദൈവത്തിനും അവർക്കു രണ്ടുപേർക്കും മാത്രമേ അറിയൂ. അവർ രണ്ടുപേരും ആരാണെന്ന് ഞാൻ പറയുന്നില്ല, നിങ്ങൾക്ക് തന്നെ അറിയാം. നിയമ വ്യവസ്ഥയിലൂടെ സത്യം പുറത്തുവരട്ടെ എന്നാണ് സഭാപിതാക്കന്മാരുടെ നിലപാട്. സത്യം നിങ്ങൾക്കറിയില്ലേ എന്ന് ചില യുവജനങ്ങൾ ചോദിക്കുന്നു. സത്യം എന്താണെന്ന് സഭയ്ക്കറിയില്ല. അവർ രണ്ടു പേരും വ്യത്യസ്തമായ അഭിപ്രായം പറഞ്ഞു. അത് ഞങ്ങൾ കേട്ടു. സത്യം എന്താണെന്ന് നീതിന്യായ വ്യവസ്ഥ തെളിയിക്കട്ടെ. സത്യം നാട്ടിൽ എല്ലാവർക്കും അറിയാൻ അത് സ്റ്റേജി വച്ച് നടന്ന കലാപരിപാടിയൊന്നുമല്ലല്ലോ. ഇവിടെ സത്യത്തെ കുറിച്ച് ചില പുകമറകൾ സൃഷ്ടിക്കപ്പെടുന്നു എന്നാണ് ബിഷപിന്റെ ഭാഷ്യം.
ഈ കാര്യത്തിൽ എന്നല്ല ഏതു കാര്യത്തിലായാലും സത്യത്തിന്റെ ഭാഗത്തുനിൽക്കണമെന്നു തന്നെതാണ് സഭ പഠിപ്പിക്കുന്നത്. നാട്ടിലെ ചാനലുകൾക്കും മാധ്യമങ്ങൾക്കും തിരുസഭയുടെ സത്യത്തിലെ ധാർമ്മികതയുടെ കരുത്തിനെ തകർക്കാനുള്ള ബോധപൂർവ്വമായ ആഗ്രഹം ഉണ്ടാകാം. ആ ആഗ്രഹത്തിന് എല്ലാം അവര് വയ്ക്കുന്ന കല്ലിലെല്ലാം തേങ്ങാ എറിയാൻ സഭയെ കിട്ടില്ല എന്നതുകൊണ്ട് സഭയുടെ തിന്മായുടെ പക്ഷത്താനെന്ന തെറ്റിദ്ധരിക്കരുത്. ഈ സഭയിൽ ആരും തെറ്റു ശചെയ്താലും അവരെല്ലാം നിയമത്തിന്റെ ഭാഗത്ത് ശിക്ഷിക്കപ്പെടണം. ഒരു തെറ്റിന് പോലും മറപിടിക്കാൻ സഭ കൂട്ടുനിൽക്കില്ല. സഭ ഇന്നുവരേ ഒരു സത്യത്തേയും മറച്ചുപിടിക്കാൻ ശ്രമിച്ചിട്ടില്ല.
എന്നാൽ ഇതിനു എല്ലാം പിന്നിൽ പ്രവർത്തിക്കുന്നവർക്ക് ലഭിക്കുന്ന സാമ്പത്തിക പിന്തുണയെ കുറിച്ച് അറിയുമ്പോഴാണ് നാം മനസ്സിലാക്കുക ഇതിന്റെയെല്ലാം പിന്നിൽ സുചിന്തിതവും സുസംഘടിതമായ തീവ്രവാദ ബന്ധമുള്ള വ്യക്തികളുശടയും സംഘടനകളുടെയും ബന്ധമുണ്ട്. അതുകൊണ്ട് നാം ഈ അടുത്ത കാലത്ത് സഭയ്ക്കെയതിരെ ഉയർന്ന ചില ആരോപണങ്ങൾക്ക് കിട്ടിയ അത്ഭുതാവഹമായ മൈലേജിനെ കുറിച്ച്, ഒരു വിഷയത്തെ കുറിച്ച് ചില ചാനലുകൾ തുടർച്ചയായി 47 ചർച്ചകൾ വരെ നടത്തിയിട്ടുണ്ട്.
ഇപ്രകാരം ഓൺലൈനിൽ വാർത്ത പ്രചരിപ്പിക്കുന്ന നുണയന്മാരുടെ വാർത്തയിൽ നിങ്ങൾ ക്ലിക്ക് ചെയ്യരുത്. ഒരു തവണ നിങ്ങൾ ക്ലിക്ക് ചെയാൽ അവന് 52 പൈസ കിട്ടും. ആയിരം പേരുടെ ഗ്രൂപ്പിൽ ഷെയർ ചെയ്താൻ അവന്റെ അക്കൗണ്ടിൽ 520 രൂപായാണ് ചെല്ലുന്നത്. മാലിന്യം മാത്രം മാത്രം വിളമ്പുന്ന ഓൺലൈൻ പത്രങ്ങളെ മാധ്യമങ്ങളെ അവഗണിക്കാന്, അവയെ ബ്ലോക്ക് ചെയ്യാൻ, അവയെ സംഘടിതമായി പൂട്ടിക്കാൻ ശ്രമിച്ചാൽ വിജയിക്കുമെന്ന് നമ്മൾ ഇതിനോടകം തെളിയിച്ചു കഴിഞ്ഞു.
കുമ്പസാരത്തിനെതിരെ നാട്ടിലെ വിഖ്യാതമായ ഒരു ചാനൽ പ്രചാരണം നൽകിയപ്പോൾ നമ്മുടെ ചില രൂപതകൾ അത് ഏറ്റെടുക്കുകയും റിപ്പോർട്ട് ചെയ്യുകയും ചെയ്തു. ചാനലിനെതിരെ ഫേസ്ബുക്കിന്റെ ഓഫീസിൽ ഒരു മണിക്കൂർ കൊണ്ട് അമ്പതിനായിരം കമന്റ് എത്തിക്കണമെന്ന് ആവശ്യപ്പെടുകയും ചെയ്തു. എന്നാൽ ഒരു മണിക്കൂർ കൊണ്ട് എഴുപത്തിരണ്ടായിരം കമന്റാണ്. അതിനർത്ഥം യുവജനങ്ങൾ സത്യം തിരിച്ചറിയാൻ തുടങ്ങി എന്നതാണ്-ബിഷപ് ആവശ്യപ്പെടുന്നു.
(രണ്ടാം ഭാഗം നാളെ)
Stories you may Like
- TODAY
- LAST WEEK
- LAST MONTH
- ഇറാൻ പ്രകോപനത്തിന് തിരിച്ചടിയുമായി ഇസ്രയേൽ; ഇറാന്റെ വടക്കൻ നഗരമായ ഇസ്ഫഹാനിലെ വിമാനത്താവളത്തിന് മിസൈൽ ആക്രമണം നടത്തി ഇസ്രയേൽ; ആക്രമണത്തിന പിന്നാലെ ഇറാനിൽ വിമാന സർവീസുകൾ പൂർണായും നിർത്തിവെച്ചു; ഇസ്രയേൽ ആക്രമണം അമേരിക്കയെ അറിയിച്ച ശേഷം
- പ്രമുഖ യൂടൂബർ സ്വാതി കെട്ടിടത്തിൽ നിന്ന് ചാടി ജീവനൊടുക്കി; സംഭവസമയം മുറിയിൽ ഉണ്ടായിരുന്ന സുഹൃത്തിനെ ചോദ്യം ചെയ്തു പൊലീസ്; ആത്മഹത്യയ്ക്ക് പിന്നിലെ കാരണം തേടി അന്വഷണം; സ്വാതി ഗോദര വ്ളോഗിങ് തുടങ്ങിയത് യുപിഎസ്സി പരീക്ഷാ പരിശീലനത്തിന് ഡൽഹിയിൽ എത്തിയ ശേഷം
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- മോഷണക്കുറ്റം ആരോപിച്ച് പൊലീസ് കസ്റ്റഡിലെടുത്തു; താനല്ല മോഷ്ടിച്ചതെന്ന് കേണു പറഞ്ഞിട്ടും കേൾക്കാതെ ഏമാന്മാർ; കുറ്റം സമ്മതിപ്പിക്കാനായി ക്രൂരമായി തല്ലിച്ചതച്ചതോടെ ആരോഗ്യം നശിച്ചു; കോടതി മോചിപ്പിച്ചതോടെ പൊലീസിനെതിരെ നിയമപോരാട്ടം; വിധിവരാനിരിക്കെ ജീവനൊടുക്കി യുവാവ്
- ഇറാനെ വരുതിയിലാക്കാൻ കൂടുതൽ ഉപരോധത്തിന് അമേരിക്കയും ബ്രിട്ടനും യൂറോപ്യൻ യൂണിയനും; ഇസ്രയേൽ ആക്രമിക്കാൻ ഉപയോഗിച്ച ഡ്രോണുകൾക്ക് എൻജിൻ നിർമ്മിച്ച 16 വ്യക്തികൾക്കും മൂന്ന് സ്ഥാപനങ്ങൾക്കുമെതിരെ നടപടി
- ജീവിതശൈലി രോഗമായ ടൈപ്പ് 2 പ്രമേഹത്തോടൊപ്പം ജനിതകമായി ഈ മൂന്ന് തരം ക്യാൻസറുകളും ബാധിക്കാമെന്ന് പുതിയ ഗവേഷണഫലം; ഇംഗ്ലണ്ടിലെ സറെ യൂണിവേഴ്സിറ്റി നടത്തിയ പഠനത്തിലാണ് പുതിയ കണ്ടുപിടുത്തം; ജീവിതശൈലി മാറ്റിയാൽ പ്രതിരോധശക്തി നേടാനാവുമെന്ന് ആരോഗ്യ വിദഗ്ദ്ധർ
- യുഡിഎഫ് വോട്ടുകൾ 47.24ൽ നിന്ന് 40.95 ആയി കുറയുന്നു; എന്നിട്ടും 8 മുതൽ 20 വരെ സീറ്റ് ലഭിക്കാം; എൽഡിഎഫ് വോട്ടിൽ തൽസ്ഥിതി, സീറ്റ് പൂജ്യം മുതൽ 10വരെ; വോട്ട് വർധിക്കുന്നത് എൻഡിഎക്ക്, പൂജ്യം മുതൽ 2വരെ ലഭിക്കാം; ഞെട്ടിച്ച് ട്വന്റി ട്വന്റി; മറുനാടൻ സർവേയിലെ കണക്കിന്റെ കളി ഇങ്ങനെ
- മുന്തിരി ജ്യൂസ് കുടിച്ച് ദേഹാസ്വാസ്ഥ്യം; നാലുപേർ ചികിത്സ തേടി
- തമിഴ് സിനിമാതാരവും മോഡലുമായ യുവതിക്കെതിരെ ട്രെയിനിൽ ലൈംഗികാതിക്രമം; സംഭവം ചെന്നൈ- തിരുവനന്തപുരം എക്സ്പ്രസിൽ വെച്ച്; കൊല്ലം സ്വദേശിയായ യുവാവ് അറസ്റ്റിൽ; കഞ്ചാവു കേസികളിലെ പ്രതിയെന്ന് പൊലീസ്
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
- ക്ഷേമപെൻഷൻ യഥാസമയം കൊടുക്കാൻ കഴിഞ്ഞില്ലെങ്കിൽ തിരിച്ചടിയെന്ന് വിലയിരുത്തൽ; പണം കണ്ടെത്താൻ സഹകരണ ബാങ്കുകളിൽ നിന്ന് 2000 കോടി കടമെടുക്കാൻ സർക്കാർ; 9.1 ശതമാനം പലിശയിൽ കടമെടുപ്പ്; ഒന്ന വർഷത്തിനുള്ളിൽ സഹകരണ ബാങ്കുകളെ സമീപിക്കുന്നത് ഇത് മൂന്നാം വട്ടം
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- വ്യാഴാഴ്ച പ്രാർത്ഥനയ്ക്ക് പോയിരുന്ന ജെസ്നയെ കാണാതായതും വ്യാഴാഴ്ച; ആരാധനാ സ്ഥലം കണ്ടെത്തിയെന്ന് അച്ഛൻ; രഹസ്യ സുഹൃത്തിന്റെ ഫോട്ടോയും കുടുംബം കണ്ടെത്തി! സിബിഐ സഞ്ചരിക്കാത്ത വഴികളിലൂടെ പോയ അച്ഛന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളോ? ജെസ്നയ്ക്ക് സംഭവിച്ചത് എന്ത്?
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്