ചെമ്പ് കുടത്തിന്റെ മുകളിൽ തെർമോകൂളും മറ്റു രാസവസ്തുക്കളും ചുറ്റി ഒരു ബോക്സ്; ആറ്റോമിക് പവർ ആണെന്നും ടെസ്റ്റ് ചെയ്യണമെങ്കിൽ ആറ്റോമിക് സെന്ററിലെ വിദഗ്ദർ വരണമെന്നും പറയും; കൈവശം വച്ചാൽ സമ്പത്ത് വന്ന് കുമിയും, റൈസ് പുള്ളറിൽ താത്പര്യമുള്ളവർ കോടികൾ മുടക്കി വാങ്ങുമെന്നും അവകാശവാദം; മലയാളികൾ അടക്കമുള്ള ഒട്ടനവധി പേരെ വഴിയാധാരമാക്കി ബംഗളൂരുവിൽ റൈസ് പുള്ളർ തട്ടിപ്പ് വീണ്ടും; മലയാളി മാധ്യമ പ്രവർത്തകർ ഒളികാമറയുമായി ഇറങ്ങിയപ്പോൾ കുടുങ്ങിയത് കർണാടക സ്വദേശികളായ നാല് പേർ
എം മനോജ് കുമാർ
ബംഗളൂർ: പണമിറക്കി പണം നേടാനുള്ള കുറുക്കു വഴികൾ തേടുന്നവർ ചെന്ന് ചാടുന്ന തട്ടിപ്പുകളിൽ പ്രധാനമാണ് റൈസ് പുള്ളർ. ഇരുതല മൂരി, നക്ഷത്ര ആമ,വെള്ളിമൂങ്ങ, വലംപിരി ശംഖ്, നാഗമാണിക്യം എന്നൊക്കെ പറഞ്ഞ തട്ടിപ്പുകളിൽ ഒന്ന് തന്നെയാണ് റൈസ് പുള്ളർ തട്ടിപ്പും. മലയാളികൾ സമീപകാലത്ത് ഏറ്റവുമധികം അകപ്പെട്ട തട്ടിപ്പുകളിൽ ഒന്ന് കൂടിയാണ് റൈസ് പുള്ളർ തട്ടിപ്പ്.
ഈ തട്ടിപ്പിൽ കുരുങ്ങി കിടപ്പാടം വിറ്റ് കടം വീട്ടെണ്ടിവന്ന അനുഭവങ്ങൾ ഒരുപാട് പേർക്ക് നേരിട്ടുണ്ട്. ഇത്തരം തട്ടിപ്പിന്റെ വാർത്തകൾ ഒരുപാട് വന്നെങ്കിലും റൈസ് പുള്ളറിന്റെ മോഹവലയത്തിൽ കുടുങ്ങി കഷ്ടപ്പെട്ടു സമ്പാദിച്ച സ്വർണവും പണവും ഭൂമിയും കൈവിട്ടു പോയവർ നിരവധി പേരുണ്ട്. എന്നിട്ടും ഈതട്ടിപ്പുകൾ ഇപ്പോഴും തുടരുക തന്നെയാണ്. ബംഗളൂരുവിൽ മലയാളികൾ അടങ്ങിയ ഒട്ടനവധി പേരിൽ നിന്ന് ലക്ഷങ്ങൾ തട്ടിയെടുത്ത റൈസ് പുള്ളർ തട്ടിപ്പ് സംഘം ബംഗളൂര് പൊലീസിന്റെ പിടിയിലായി.
മലയാളി മാധ്യമ പ്രവർത്തകർ അടങ്ങിയ സംഘം നടത്തിയ ഒളികാമറാ ഓപ്പറെഷനിലാണ് റൈസ് പുള്ളർ തട്ടിപ്പ് സംഘം പൊലീസിന്റെ പിടിയിലായത്. കർണാടക സ്വദേശികളായ ശ്രീരാമ ഗൗഡ, നടരാജ്, അരവിന്ദ, ഷഫിയുള്ള എന്നിവരാണ് പൊലീസിന്റെ പിടിയിലായത്. പ്രത്യേക പൊലീസ് സംഘം രൂപീകരിച്ചാണ് തട്ടിപ്പുകാരെ ബംഗളൂര് പൊലീസ് വലയിലാക്കിയത്. ഇവരെ തുടർ അന്വേഷണത്തിനായി കോടതി പൊലീസിന്റെ കസ്റ്റഡിയിൽ തന്നെ വിട്ടു.
ചെമ്പ് കുടത്തിന്റെ മുകളിൽ തെർമോകൂളും മറ്റു രാസവസ്തുക്കളും ചുറ്റി ഒരു ബോക്സിൽ വയ്ക്കും. കവർ തുറക്കുമ്പോൾ തന്നെ സമ്മിശ്ര ഗന്ധം വരും. വലിയ ആറ്റോമിക് പവർ ആണ്. . ഇത് ടെസ്റ്റ് ചെയ്യണമെങ്കിൽ ഡിആർഡിഒയിൽ നിന്നും ആറ്റോമിക് സെന്ററിൽ നിന്നോ വിദഗ്ദർ ഇത് തുറക്കണമെങ്കിൽ വരണം. പ്രത്യേക സ്യൂട്ടും കോട്ടും വേണം. റേഡിയേഷൻ തരംഗങ്ങളെ പ്രതിരോധിക്കുന്ന വസ്ത്രവും മറ്റു ഉപകരണങ്ങളും വേണ്ടതുണ്ട്. അതിനായി ഒന്നര കോടി രൂപ ഫീസ് തന്നെ നൽകണം. ടെസ്റ്റ് നടത്തി വിജയിച്ചാൽ 100 മുതൽ 500 കോടി രൂപവരെ വിലവരും. ഇത് കൈവശം വച്ചാൽ സമ്പത്ത് വന്ന് കുമിയും. ഇതൊക്കെയാണ് ബംഗളൂരുവിലെ റൈസ് പുള്ളർ തട്ടിപ്പുകാർ പറഞ്ഞ കാര്യങ്ങൾ. റൈസ് പുള്ളർ കൈവശമിരിക്കുന്ന ആൾക്ക് പണം മുടക്കാനില്ല.
വിദേശത്തുനിന്ന് റൈസ് പുള്ളർ പരിശോധിക്കാൻ വരുന്ന വിദഗ്ദ്ധർക്ക് ലക്ഷങ്ങൾ പ്രതിഫലം കൊടുക്കണം. അതിനാൽ റൈസ് പുള്ളർ വിൽക്കാൻ ശ്രമിക്കുന്നു. ഇതാണ് റൈസ്പുള്ളർ തട്ടിപ്പുകാർ പ്രധാനമായും പറയുന്ന കാര്യം. ബംഗളൂരുവിലെ ഈ സംഘവും ഈ തട്ടിപ്പ് തന്നെയാണ് പയറ്റിയത് എന്നാണ് മനസിലാക്കാൻ കഴിയുന്നത്. ഇവരുടെ ഈ വലയിൽ വീണാണ് കയ്യിലുള്ള പണം മുഴുവൻ പലരും നഷ്ടപ്പെടുത്തിയത്. ഇതറിഞ്ഞാണ് റൈസ് പുള്ളർ തട്ടിപ്പുകൾക്ക് പുറകെ ഒളികാമറയുമായി മാധ്യമ സംഘം പോയത്. അന്വേഷണം മുന്നോട്ടു പോകവേ ഒന്നര കോടി നൽകാൻ തടിപ്പ് സംഘം ആവശ്യപ്പെട്ടതോടെ ഇനി മുന്നോട്ടു പോകാൻ കഴിയില്ലെന്ന് മനസിലാക്കിയാണ് ഇവർ വിവരങ്ങൾ പൊലീസിനു കൈമാറിയത്. തുടർന്ന് ബംഗളൂരു ക്രൈംബ്രാഞ്ച് ആണ് സംഘത്തെ കുടുക്കിയത്. മൂന്നു മാസത്തെ പ്രയത്നത്തിന്നൊടുവിലാണ് സംഘത്തെ ഇവർ കുരുക്കിയത്.
'റൈസ് പുള്ളർ' അത്ഭുതശേഷികളുണ്ടെന്ന് അവകാശപ്പെടുന്ന ചെമ്പ് കുടം
റൈസ് പുള്ളറിന് അറ്റോമിക് പവറുണ്ട് എന്ന് പറഞ്ഞു ജനങ്ങളെ പറ്റിക്കുന്ന പരിപാടിയാണ് റൈസ് പുള്ളർ. ഒരു ചെമ്പ് കുടമാണ് റൈസ് പുള്ളർ. അത്ഭുതശേഷികളുണ്ടെന്ന് അവകാശപ്പെടുന്ന ചെമ്പ് കുടമാണ് ഇത്. ഇറിഡിയം കൊണ്ട് നിർമ്മിച്ചിരിക്കുന്ന റൈസ് പുള്ളറിന് അരിമണികളെ ആകർഷിക്കാനുള്ള കഴിവ് ഉണ്ടെന്നാണ് അവകാശവാദം. അരി അടുത്ത് വച്ചാൽ പോലും പൊടിച്ചു കളയുന്ന മെഷീനാണ്. അത്രയധികം ആറ്റോമിക് പവറുള്ള മെഷീനാണ് റൈസ് പുള്ളർ. ഇത് വാങ്ങി കൈവശം വയ്ക്കുക. കോടികൾ വിലമതിക്കുന്ന റൈസ് പുള്ളറിൽ താത്പര്യമുള്ളവർ വന്നു പുള്ളർ വാങ്ങും. കോടികൾ എന്ന് കേട്ടാണ് ലക്ഷങ്ങളും കോടികളും നൽകി റൈസ് പുള്ളർ തട്ടിപ്പിൽ ആളുകൾ കുരുങ്ങുന്നത്. ഒടുവിൽ തട്ടിപ്പ് മനസിലായപ്പോഴേക്കും കയ്യിലെ ധനം മുഴുവൻ നഷ്ടമായ അവസ്ഥവരുകയും ചെയ്യും. റൈസ് പുള്ളർ തട്ടിപ്പിൽ കുരുങ്ങി ബംഗളൂരുവിൽ ചിലർ ആത്മഹത്യ ചെയ്യുകയും ചെയ്തിട്ടുണ്ട്. റൈസ് പുള്ളർ തട്ടിപ്പിൽ മലയാളികൾ അടക്കം ഒട്ടനവധി ആളുകൾക്ക് പണം നഷ്ടമായെന്നറിഞ്ഞപ്പോഴാണ് ഒളികാമറാ ഓപ്പറേഷൻ വഴി മലയാള മാധ്യമ സംഘം തട്ടിപ്പുകാരെ കുരുക്കിയത്.
ജീവിതത്തിൽ ഐശ്വര്യവും ബിസിനസിൽ ലാഭവും കൊണ്ടുവരുമെന്ന് തെറ്റിദ്ധരിപ്പിച്ചാണ് റൈസ് പുള്ളർ തട്ടിപ്പ് സംഘം നീങ്ങുന്നത്. റൈസ് പുള്ളറിന്റെ പരീക്ഷണം നടത്താൻ റേഡിയേഷൻ തരംഗങ്ങളെ പ്രതിരോധിക്കുന്ന വസ്ത്രവും മറ്റു ഉപകരണങ്ങളും വേണ്ടതുണ്ട്. ഇതിനുള്ള പണവും ഇടപാടുകാരിൽ നിന്ന് വാങ്ങും. പരീക്ഷണം നടത്തുന്നത് ശാസ്ത്രജ്ഞരാണെന്നും ഇവർക്കും പണം നൽകേണ്ടതുണ്ടെന്ന് പറഞ്ഞ് കോടികൾ തന്നെ ഇവർ കൈപ്പറ്റും. പണം നൽകി റൈസ് പുള്ളർ വാങ്ങിയവർ ഒടുവിൽ ആത്മഹത്യ ചെയ്യേണ്ട ഘട്ടത്തിലാകും. തട്ടിപ്പുകാരെ പിന്നെ പൊടിയിട്ടു നോക്കിയാലും കാണില്ല. റൈസ് പുള്ളർ തട്ടിപ്പിനെക്കുറിച്ച് വ്യാപകമായ രീതികൾ വാർത്തകൾ വരുന്നുണ്ടെങ്കിലും പിന്നെയും റൈസ് പുള്ളർ തട്ടിപ്പുകൾ നടക്കുകതന്നെയാണ് ചെയ്യുന്നത്. എത്ര വാർത്തകൾ കണ്ടാലും റൈസ് പുള്ളർ തട്ടിപ്പിന് മലയാളികൾ തലവെച്ചു കൊടുക്കുന്നതും പതിവാണ്. ബംഗളൂരുവിൽ തന്നെ ഒട്ടനവധി മലയാളികൾ ഇവരുടെ തട്ടിപ്പിൽ കുരുങ്ങിയിട്ടുണ്ട്. ഇവർക്കെല്ലാം പണം നഷ്ടമായി എന്നാണ് ലഭിക്കുന്ന വിവരങ്ങൾ.
ഇറീഡിയത്തിന്റെ ശക്തിയുള്ള ഉപകരണമാണ് റൈസ് പുള്ളിങ്ങിന്റെ പിന്നിലുള്ളത്. ഉപഗ്രഹ വിക്ഷേപണവുമായി ബന്ധപ്പെട്ട് കോടികൾക്ക് നാസയ്ക്ക് വേണ്ടി ഇടപാടു നടത്തുന്നവരാണ് തങ്ങളെന്ന് തട്ടിപ്പുകാർ പറയാറുണ്ട്. ഇറീഡയമുള്ള പെട്രോമാക്സ് എന്നു കാണിച്ചായിരുന്നു തട്ടിപ്പ്. ഇപ്പോഴതു മാറി ലോഹപ്പാത്രങ്ങളും താഴികക്കുടങ്ങളും ഇവർ റൈസ് പുള്ളറിൽ ഉപയോഗിക്കുന്നു. ഇവയോട് ചേർത്ത് അരിമണി വിതറിയാൽ ലോഹത്തോട് ചേർന്ന് അരിമണി നീങ്ങി നീങ്ങി വരുമെന്നാണ് വിശ്വസിപ്പിക്കുക. ഇതിലാണ് ഇടപാടുകാർ കൂടുതലും കുരുങ്ങുന്നത്. റൈസ് പുള്ളറിന് ചുറ്റും വിതറിയിരിക്കുന്ന അരിമണികളെ ആകർഷിക്കാനാകുമെന്നും റൈസ് പുള്ളറിലേക്ക് ടോർച്ച് ലൈറ്റ് തെളിയിച്ചാൽ അതിന്റെ ബൾബ് ഫ്യൂസായിപ്പോകുമെന്നും കാട്ടിക്കൊടുക്കും. റൈസ് പുള്ളർ നേരിട്ട് കാണുന്നതിനും പണം വാങ്ങും. ബംഗളൂര്വിലെ മലയാള മാധ്യമ സംഘത്തോട് ഒന്നരക്കോടി രൂപയാണ് ഇവർ ആവശ്യപ്പെട്ടത്. ഒന്നര കോടി നൽകാതെ ഇവരുമായുള്ള ഡീൽ മുന്നോട്ടു പോകില്ലെന്ന് മനസിലാക്കിയാണ് ഒളി കാമറാ ഓപ്പറേഷൻ പാതി വഴിയിൽ നിർത്തി മാധ്യമ സംഘം ബംഗളൂര് സിറ്റി പൊലീസ് കമ്മിഷണറെ കാണുന്നത്.
റൈസ് പുള്ളറിനു പിന്നിലുള്ളത് ഇറിഡിയം
ഇറിഡിയമാണ് റൈസ് പുള്ളർ തട്ടിപ്പുകൾക്ക് പ്രധാനമായും ഉപയോഗിക്കുന്നത്. പ്രകൃതിദത്തമായ പ്ലാറ്റിനത്തിൽ ഇഴപിരിഞ്ഞു കിടന്നിരുന്ന ആറു ലോഹങ്ങളിൽ ഒന്നാണ് ഇറിഡിയം. ലവണ ലായനികളുടെ വൈവിധ്യമാർന്ന നിറങ്ങൾ കണ്ടാണ് മഴവില്ല് എന്നർത്ഥമുള്ള ഇറിഡിയം എന്ന പേർ നൽകിയത്. പ്രകൃതിയിലെ ഏറ്റവും സാന്ദ്രത കൂടിയ രണ്ടാമത്തെ മൂലകമാണ് ഇറിഡിയം. പ്ലാറ്റിനം കുടുംബത്തിൽപ്പെട്ട കാഠിന്യമേറിയ ഈ ലോഹത്തിന് തേയ്മാനമോ ദ്രവിക്കലോ ഒരിക്കലും സംഭവിക്കില്ല. ഇവ വെള്ളി നിറത്തിലാണ് കാണപ്പെടുന്നത്. പ്രകൃതിയിൽ വളരെ ചുരുക്കമായി മാത്രമേ കാണാനാകൂ.
ആസിഡുകളെ പ്രതിരോധിക്കാനുള്ള ശേഷിയും ഇവയ്ക്കുണ്ട്. ശുദ്ധമായ ലോഹരൂപത്തിന് പകരം മറ്റുപല ലോഹങ്ങളുമായി ചേർന്നുള്ള മിശ്രിതരൂപത്തിലാണ് ഇറിഡിയം നിലകൊള്ളുന്നത്. ഭൂമിയിൽ ഇടിച്ചിറങ്ങിയ ഉൽക്കകളിലും ഇറിഡിയം കണ്ടെത്തിയിട്ടുണ്ട്. ക്ഷേത്രത്തിന്റെ താഴികക്കുടം ഉണ്ടാക്കുന്നത് ചെമ്പു കൊണ്ടാണ്. ചെമ്പും നിക്കലും ഖനനം ചെയ്യുമ്പോൾ കിട്ടുന്ന ഒരു ഉപോല്പന്നം കൂടി ആണ്. ചെമ്പു താഴികക്കുടം ക്ഷേത്രത്തിന്റെ ഇടിമിന്നൽ ചാലകം ആയിട്ടാണ് ഉപയോഗിക്കുന്നത്. പല തവണ ഇടിമിന്നൽ ഏറ്റു കൂടിയ വൈദ്യുത താപം കടന്നു പോകുമ്പോ ചെമ്പിന്റെ സ്വാഭാവിക സ്വഭാവത്തിൽ മാറ്റം വരുകയും, ഇറിഡിയത്തിന്റെ സ്വഭാവം വരുകയും ചെയ്യും.
തുരുമ്പെടുക്കാത്ത മെറ്റൽ എന്ന ഖ്യാതി ഉള്ള ഇറിഡിയം ഒരു വർഷം മൂന്നു ടണ്ണിൽ കുറവേ ലോകത്തു ഉൽപ്പാദിപ്പിക്കപ്പെടുന്നുള്ളു. ഉൽപ്പാദനത്തിൽ ഈ കുറവ് ആണ് ഇറിഡിയത്തിനെ മാർക്കറ്റിൽ ഒരു സൂപ്പർ സ്റ്റാർ ആക്കുന്നത്. അതുകൊണ്ട് തന്നെ വിപണിയിൽ വലിയ വിലയുണ്ട്. ഈ ഡിമാൻഡ് മുതലെടുക്കുന്നവരാണ് റൈസ് പുള്ളർ എന്ന തട്ടിപ്പുമായി ഇറങ്ങുന്നത്.
Stories you may Like
- സംസ്ഥാന ബജറ്റ് നാളെ; ധനമന്ത്രിയിൽനിന്നും മാജിക് പ്രതീക്ഷിച്ച് കേരളം
- തകഴിയിൽ റൈസ് മില്ലിന് നിർമ്മിച്ച കെട്ടിടം ഗോഡൗണാക്കാമോയെന്ന് പരിശോധിക്കും
- കരുവന്നൂരിൽ നടന്നത് ചെങ്കൊടി തണലിലെ വൻ തട്ടിപ്പ്!
- കാർഷിക മേഖലയുടെ വികസനത്തിനായി 2365 കോടി രൂപ ചെലവഴിക്കും: മന്ത്രി പി. പ്രസാദ്
- കിഷോർ ചൗധരിയെ കീഴടക്കിയത് സാഹസികമായി
- TODAY
- LAST WEEK
- LAST MONTH
- രജനിയെ തല്ലിയതുകണ്ട് മദ്യപാനം നിർത്തി; അടിക്കടി സിനിമകൾ ഹിറ്റായതോടെ അഹങ്കാരം തലക്ക് പിടിച്ചു; മണിരത്നത്തിന് ഗെറ്റൗട്ട് അടിച്ചത് വിനയായി; റഹ്മാൻ തരംഗത്തിൽ അപ്രസക്തൻ; ഇപ്പോൾ കോപ്പിറൈറ്റ് വിവാദത്തിൽ കോടതിയിൽനിന്നും തിരിച്ചടി; ഇളയരാജ വീണ്ടും വിവാദത്തിൽ
- പ്രകാശ് ജാവദേക്കർ തന്നെയും ഇ പി ജയരാജനെയും കണ്ടിരുന്നു; ഒരേ ഒരു സീറ്റിൽ വിട്ടുവീഴ്ച ചെയ്താൽ ലാവ്ലിൻ കേസും സ്വർണക്കടത്ത് കേസും സെറ്റിൽ ചെയ്യാം എന്ന്ഉറപ്പുകൊടുത്തു; പക്ഷേ ആ ഡീൽ നടക്കാത്തത് ഇക്കാരണം കൊണ്ട്; വെളിപ്പെടുത്തലുമായി ടി ജി നന്ദകുമാർ
- ബിജെപിയിൽ ചേരാൻ ചർച്ച നടത്തിയത് ഇ.പി ജയരാജൻ; മകന്റെ നമ്പറിലൂടെയാണ് ആദ്യം ബന്ധപ്പെട്ടത്; തൊണ്ണൂറ് ശതമാനം ചർച്ചകളും പൂർത്തിയായപ്പോൾ പിന്മാറി; എന്തുകൊണ്ട് പിന്മാറിയെന്നു ജയരാജൻ പറയട്ടെയെന്നും ശോഭ സുരേന്ദ്രൻ; തെളിവുകളും ഹാജരാക്കി ആരോപണം വോട്ടെടുപ്പിന്റെ തലേന്നാൾ
- വോട്ടെടുപ്പിന്റെ തലേന്നാൾ ഇടിത്തീയായി ആരോപണങ്ങൾ; കെ സുധാകരന്റെ തുറന്നടിക്കൽ ശരിവച്ച് ശോഭ സുരേന്ദ്രൻ; ഇപിയെ പിന്തുണയ്ക്കാൻ രംഗത്ത് വരാതെ സിപിഎം ഉന്നത നേതാക്കൾ; കാസർകോഡ്, കണ്ണൂർ, വടകര മണ്ഡലങ്ങളിൽ വിവാദം ബാധിക്കുമോ എന്ന ആശങ്കയും
- അമ്മയും മകളും തമ്മിൽ കണ്ടപ്പോൾ വികാരനിർഭര നിമിഷങ്ങൾ; അൽപനേരം ഒരുമിച്ച് ചെലവഴിക്കാൻ അനുമതി നൽകി സനയിലെ ജയിൽ അധികൃതർ; നിമിഷപ്രിയയെ കണ്ടതിന്റെ ആശ്വാസത്തിലും സന്തോഷത്തിലും പ്രേമകുമാരി; തൊടുപുഴയിലെ വീട്ടിൽ പ്രാർത്ഥനയോടെ നിമിഷയുടെ മകൾ
- ബിജെപിയിലേക്ക് പോകാൻ ചർച്ച നടത്തി സിപിഎം നേതാവ് ഇ പി ജയരാജനാണ്; ശോഭസുരേന്ദ്രൻ മുഖാന്തരം ചർച്ച നടന്നു; പാർട്ടിയിൽ നിന്ന് ഭീഷണി വപ്പോൾ ജയരാജൻ പിന്മാറി; ശോഭയും ഇ പിയും ചർച്ച നടത്തിയത് ഗൾഫിൽ വച്ചും; രാഷ്ട്രീയാരോപണം കടുപ്പിച്ച് കെ സുധാകരൻ; ഇപിയുടെ മറുപടി നിർണ്ണായകം
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- കൈവിലങ്ങിട്ടാൽ മതിൽ കയറാനാകില്ലെന്ന് പറഞ്ഞ പ്രതി; മതിൽ കയറിയാൽ ചാടിയോടാനുള്ള സാധ്യത കണ്ടെത്തിയ അന്വേഷകൻ; മതിലിലേക്ക് കയറ്റും മുമ്പ് അവിടെ ഒരുക്കിയൽ 'പൊലീസ് മതിൽ'! ബീഹാറി റോബിൻഹുഡ് എന്തിനും മിടിക്കില്ലെന്ന് തിരിച്ചറിഞ്ഞ ബ്രില്ലിയൻസ്; രാജ്കുമാർ എന്തുകൊണ്ട് 'സേതുരാമയ്യർ' ആയി? ഈ വീഡിയോ കാണം
- ആലത്തൂരിലെ ഇടത് സ്ഥാനാർത്ഥി കെ. രാധാകൃഷ്ണന്റെ അകമ്പടി വാഹനത്തിൽ നിന്ന് ആയുധം കണ്ടെത്തിയെന്ന് യു.ഡി.എഫ്; സി സി ടി വി ദൃശ്യങ്ങൾ പുറത്തുവിട്ടു; അക്രമം അഴിച്ചുവിടാനുള്ള ആസൂത്രിതമായ നീക്കത്തിന്റെ ഭാഗമെന്ന് രമ്യ ഹരിദാസ്; പ്രചാരണ ബോർഡുകൾ അഴിച്ചുമാറ്റാൻ ഉപയോഗിച്ച ആയുധങ്ങളാണെന്ന് സിപിഎം വിശദീകരണം
- പോളിങ് ഉദ്യോഗസ്ഥരുടെ നിയമന ഉത്തരവ് ചോർന്ന സംഭവം; കോന്നി താലൂക്ക് ഓഫീസിലെ എൽഡി ക്ലാർക്ക് യദുകൃഷ്ണനെ കലക്ടർ സസ്പെൻഡ് ചെയ്തു; പ്രിന്റ് അടിക്കാൻ കൊടുത്ത കോപ്പിയാണ് പുറത്തു പോയതെന്ന് വിശദീകരണം; ആന്റോയുടെ ആരോപണം ശരിയാകുമ്പോൾ
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- കൈവിലങ്ങിട്ടാൽ മതിൽ കയറാനാകില്ലെന്ന് പറഞ്ഞ പ്രതി; മതിൽ കയറിയാൽ ചാടിയോടാനുള്ള സാധ്യത കണ്ടെത്തിയ അന്വേഷകൻ; മതിലിലേക്ക് കയറ്റും മുമ്പ് അവിടെ ഒരുക്കിയൽ 'പൊലീസ് മതിൽ'! ബീഹാറി റോബിൻഹുഡ് എന്തിനും മിടിക്കില്ലെന്ന് തിരിച്ചറിഞ്ഞ ബ്രില്ലിയൻസ്; രാജ്കുമാർ എന്തുകൊണ്ട് 'സേതുരാമയ്യർ' ആയി? ഈ വീഡിയോ കാണം
- പൂരം നാളുകളിൽ വൻകിട ഹോട്ടലുകളിൽ പൊലീസ് സൗജന്യമായി മുറിയെടുത്തു; ഉന്നത ഉദ്യോഗസ്ഥരുടെ പേരുപറഞ്ഞ് ഓരോ ഹോട്ടലിലും രണ്ടും മൂന്നും മുറികൾ സൗജന്യമായി വാങ്ങി; പൂരത്തെ അറിയാവുന്ന ഉദ്യോഗസ്ഥരെ ഡ്യൂട്ടിയിലിൽ നിന്നും മാറ്റി; കമ്മീഷണറുടെ നിലപാടുകൾ സേനയ്ക്ക് കളങ്കമായി; തൃശൂർ പൂരത്തിൽ ഇന്റലിജൻസ് കണ്ടെത്തൽ ഇങ്ങനെ
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- ഇന്ത്യയിൽ നിന്നും യുകെയിലേക്ക് കെയറർ വിസയിൽ തൊഴിലാളികൾ എത്തുന്നതിൽ ആശങ്കയുമായി ലോകാരോഗ്യ സംഘടന; കെയർ ഹോമുകളിൽ ഗുണനിലവാരമില്ലാത്ത സേവനത്തിനു സാധ്യതയെന്ന് ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റി മുന്നറിയിപ്പും; ഇന്ത്യക്കാർക്ക് വിസ നിഷേധിക്കാൻ മറ്റൊരു കാരണം കൂടി
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- ഇസ്രയേൽ ഇറാന് ശക്തമായ തിരിച്ചടി നൽകിയത് ഒരീച്ച പോലും അറിയാതെ; മിസൈലുകളും ഡ്രോണുകളും റഷ്യൻ നിർമ്മിത എസ്-300 സംവിധാനത്തെ തകർത്തു; ആക്രമണം ഇറാൻ വ്യോമ പ്രതിരോധ സംവിധാനത്തെ പൂർണമായി കബളിപ്പിച്ചുകൊണ്ട്; ആക്രമണം നടന്നയിടത്ത് പൊടി പൊലുമില്ല കണ്ടുപിടിക്കാൻ
- സൗബിൻ സാഹിറിനെതിരെ മരട് പൊലീസ് ചുമത്തിയത് ഗൗരവതരമുള്ള വകുപ്പുകൾ; മരട് ഇൻസ്പെക്ടർ തയ്യാറാക്കിയ എഫ് ഐ ആറിലേത് അക്കൗണ്ട് വഴി പണം കൈമാറിയിട്ടും വഞ്ചിച്ചെന്ന ആരോപണം; ചുമത്തുന്നത് വഞ്ചനയും ക്രിമിനൽ ഗൂഢാലോചനയും; 'മഞ്ഞുമ്മൽ ബോയ്സ്' അറസ്റ്റിലാകാൻ സാധ്യത ഏറെ; ആ 47 കോടി തിരിച്ചു കൊടുക്കേണ്ടി വരും
- ഇറാൻ പ്രകോപനത്തിന് തിരിച്ചടിയുമായി ഇസ്രയേൽ; ഇറാന്റെ വടക്കൻ നഗരമായ ഇസ്ഫഹാനിലെ വിമാനത്താവളത്തിന് മിസൈൽ ആക്രമണം നടത്തി ഇസ്രയേൽ; ആക്രമണത്തിന പിന്നാലെ ഇറാനിൽ വിമാന സർവീസുകൾ പൂർണായും നിർത്തിവെച്ചു; ഇസ്രയേൽ ആക്രമണം അമേരിക്കയെ അറിയിച്ച ശേഷം
- സംസ്ഥാന സർക്കാരിന് നാണക്കേടായി കെ എസ് ആർ ടിസി ബസിൽ സഹയാത്രികയുടെ മാറിടത്തിൽ കയറിപ്പിടിച്ച് അപമാനിച്ച് പൊതു മേഖലാ സ്ഥാപനത്തിന്റെ മാനേജിങ് ഡയറക്ടർ; ഡോ ആർ രാജീവിന് ജാമ്യം കിട്ടിത് മാത്രം ആശ്വാസമായി; ഏപ്രിൽ ഫൂൾ ദിനത്തിൽ നടന്ന ആരും അറിയാത്ത പീഡന വാർത്ത
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
- വയനാട്ടിലെ മേപ്പാടിയിൽ വനിതാ ഡോക്ടർ തൂങ്ങി മരിച്ച നിലയിൽ; കണ്ടെത്തിയത് ആശുപത്രി ക്യാംപസിലെ വീട്ടിൽ; ഡോ. ഫെലിസ് നസീർ ആത്മഹത്യ തടയുന്നതിനുള്ള അസോസിയേഷനിലെ കൗൺസിലർ
- ക്ഷേമപെൻഷൻ യഥാസമയം കൊടുക്കാൻ കഴിഞ്ഞില്ലെങ്കിൽ തിരിച്ചടിയെന്ന് വിലയിരുത്തൽ; പണം കണ്ടെത്താൻ സഹകരണ ബാങ്കുകളിൽ നിന്ന് 2000 കോടി കടമെടുക്കാൻ സർക്കാർ; 9.1 ശതമാനം പലിശയിൽ കടമെടുപ്പ്; ഒന്ന വർഷത്തിനുള്ളിൽ സഹകരണ ബാങ്കുകളെ സമീപിക്കുന്നത് ഇത് മൂന്നാം വട്ടം
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്