പി.എസ്.സി അംഗമാക്കണമെന്ന് സ്വന്തമായി ശുപാർശ ചെയ്ത് പാർട്ടി സെക്രട്ടറി; കോവൂർ കുഞ്ഞുമോന്റെ ആർ.എസ്പി ലെനിനിസ്റ്റ് പാർട്ടിയിൽ പൊട്ടിത്തെറി; 60 വയസുള്ള പാർട്ടി സെക്രട്ടറിക്ക് പദവി കിട്ടിയാലും തുടരാനാവുക രണ്ടുവർഷം മാത്രം; പാർട്ടിയിലെ യുവതുർക്കികളെ അവഗണിക്കുന്നതിൽ പ്രതിഷേധം; പി.എസ്.സി അംഗത്വം കിട്ടുമോ എന്ന് ഉറപ്പില്ലെങ്കിലും നോമിനിയെ ചർച്ച ചെയ്യാൻ യോഗം ചേരുമ്പോൾ പാർട്ടി വീണ്ടും പിളരുമോയെന്ന ആശങ്കയിൽ കുഞ്ഞുമോൻ
പി.വിനയചന്ദ്രൻ
തിരുവനന്തപുരം: പി.എസ്.സി അംഗത്വം ലഭിക്കുമെന്ന് യാതൊരു ഉറപ്പുമില്ലെങ്കിലും, സ്ഥാനത്തേക്ക് പരിഗണിക്കേണ്ട ആളെച്ചൊല്ലി ആർ.എസ്പി. (ലെനിനിസ്റ്റ്) പാർട്ടിയിൽ പൊട്ടിത്തെറി. നിലവിലെ സംസ്ഥാന സെക്രട്ടറി കൊല്ലം ചവറ സ്വദേശി ബലദേവിന്റെ പേര് അദ്ദേഹം തന്നെ നിർദ്ദേശിച്ച് മുഖ്യമന്ത്രിക്കും സിപിഎം സംസ്ഥാന സെക്രട്ടറിക്കും എൽ.ഡി.എഫ് കൺവീനർക്കും കത്തു നൽകിയതാണ് വിവാദമായത്. 60 വയസുള്ള ബലദേവിന് പി.എസ്.സി അംഗമെന്ന പദവി കിട്ടിയാൽ പോലും രണ്ടുവർഷമേ കസേരയിലിരിക്കാനാവൂ. 62 വയസാണ് പി.എസ്.സി അംഗത്തിന്റെ പരമാവധി പ്രായം. പാർട്ടിയിൽ യുവാക്കളുള്ളപ്പോൾ പ്രായപരിധിക്കടുത്തുള്ളയാളെ പി.എസ്.സി അംഗമാക്കുന്നതിലാണ് എതിർപ്പ്. പൊട്ടിത്തെറികൾക്കിടെ പാർട്ടി സംസ്ഥാന കമ്മിറ്റി യോഗം ബുധനാഴ്ച എംഎൽഎ ഹോസ്റ്റലിലെ കോവൂർ കുഞ്ഞുമോൻ എംഎൽഎയുടെ മുറിയിൽ ചേരും.
തിരുവനന്തപുരത്തെ അഭിഭാഷകനെയാണ് പാർട്ടിയിലെ ഒരു വിഭാഗം പി.എസ്.സി അംഗ സ്ഥാനത്തേക്ക് ഉയർത്തിക്കാട്ടുന്നത്. ഇതാദ്യമായാണ് പാർട്ടിക്ക് പി.എസ്.സി അംഗത്വം ലഭിക്കാൻ അവസരമുണ്ടാകുന്നത്. സെക്രട്ടറി തന്നെ സ്വന്തമായി പി.എസ്.സി അംഗമാക്കണമെന്ന് ആവശ്യപ്പെടുന്നത് അസാധാരണമാണ്. ആർ.എസ്പി (ബി) പിളർത്തി ലെനിനിസ്റ്റ് വിഭാഗം രൂപീകരിച്ച കുഞ്ഞുമോൻ, പി.എസ്.സി അംഗത്വത്തിന്റെ പേരിൽ പാർട്ടി വീണ്ടും പിളരുമോ എന്ന ആശങ്കയിലാണ്. പി.ശിവദാസൻ, സിമി റോസ്ബെൽ ജോൺ (കോൺഗ്രസ്), ടി.ടി.ഇസ്മായിൽ (മുസ്ലിം ലീഗ്), ഇ.രവീന്ദ്രനാഥൻ (എൽ.ജെ.ഡി ), എസ്.ഷൈൻ (ജെ.എസ്.എസ്) എന്നിവരാണ് ആറ് വർഷ കാലാവധി പൂർത്തിയാക്കി വിരമിച്ചത്. ഈ ഒഴിവുകളിലേക്കാണ് നിയമനം നടത്തേണ്ടത്. ഘടകകക്ഷികൾ കമ്മീഷനിൽ പ്രാതിനിധ്യം തേടി മുന്നണി നേതൃത്വത്തെ സമീപിച്ചിട്ടുണ്ട്. ചെയർമാൻ ഉൾപ്പെടെ 21 അംഗങ്ങളാണ് കമ്മിഷനിലുള്ളത്. അഞ്ച് പേർ വിരമിക്കുന്നതോടെ അംഗസംഖ്യ 16 ആയി കുറയും. ഇതിൽ 15 പേരും എൽ.ഡി.എഫ് പ്രതിനിധികളാണ്. ഇവരെല്ലാം പിണറായി സർക്കാർ അധികാരമേറ്റ ശേഷം നിയമിതരായവരാണ്. കേരള കോൺഗ്രസ് - എമ്മിലെ പ്രൊഫ.ലോപ്പസ് മാത്യു മാത്രമാണ് കമ്മിഷനിലെ ഏക യു.ഡി.എഫ് പ്രതിനിധി.
നിലവിലെ 15 എൽ.ഡി.എഫ് അംഗങ്ങളിൽ ചെയർമാൻ ഉൾപ്പെടെ 9 പേരും സിപിഎം പ്രതിനിധികളാണ്. സിപിഐക്ക് മൂന്ന് അംഗങ്ങളും ജനതാദൾ-എസ്, എൻ.സി.പി, കോൺഗ്രസ്-എസ് എന്നിവയ്ക്ക് ഓരോ അംഗവുമുണ്ട്. ആർ.എസ്പിക്ക് പുറമെ മറ്റ് ഘടകക്ഷികളും പി.എസ്.സി അംഗത്വം ആവശ്യപ്പെടുന്നുണ്ട്. യു.ഡി.എഫ് വിട്ട എംപി.വീരേന്ദ്ര കുമാറിന്റെ എൽ.ജെ.ഡി ഇപ്പോൾ ഇടതുമുന്നണിയിലെ ഘടകകക്ഷിയാണ്. തങ്ങളുടെ അംഗം വിരമിക്കുന്ന ഒഴിവിൽ പകരം പ്രാതിനിധ്യം എൽ.ജെ.ഡി ആവശ്യപ്പെടുന്നു. ജനാധിപത്യ കേരള കോൺഗ്രസ്, കേരള കോൺഗ്രസ് -ബി, ഐ.എൻ.എൽ എന്നിവയാണ് അടുത്ത കാലത്ത് ഇടതുമുന്നണിയിൽ ഇടം നേടിയ മറ്റ് പാർട്ടികൾ. ഇവരും പി.എസ്.സി അംഗത്വത്തിന് അവകാശവാദം ഉന്നയിക്കുന്നുണ്ട് യു.ഡി.എഫ് വിട്ട ജെ.എസ്.എസ് ഇടതുമുന്നണിയുമായി സഹകരിക്കുന്നുണ്ടെങ്കിലും ഘടകകക്ഷിയാക്കിയിട്ടില്ല.
കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിൽ സീറ്റ് ചോദിച്ച വനിതയെ അനുനയിപ്പിച്ച് പി.എസ്.സി അംഗമാക്കാൻ മുസ്ലിംലീഗ് നടത്തിയ വഴിവിട്ട നീക്കം ഗവർണർ പി.സദാശിവം തടഞ്ഞിരുന്നു. മലപ്പുറം ജില്ലാപഞ്ചായത്ത് മുൻ പ്രസിഡന്റും ലീഗിന്റെ മുൻനിര വനിതാ പ്രവർത്തകയുമായ സുഹറാ മമ്പാടിനെ പി.എസ്.സിയിൽ പുതിയ തസ്തിക സൃഷ്ടിച്ച് അംഗമായി നിയമിക്കാനായിരുന്നു തിടുക്കത്തിൽ സർക്കാർ നീക്കം നടത്തിയത്. ഒരു അംഗത്തെക്കൂടി അത്യാവശ്യമാണെന്ന് പി.എസ്.സിയിൽ നിന്ന് റിപ്പോർട്ട് എഴുതിവാങ്ങാൻ പൊതുഭരണസെക്രട്ടറി കെ.ആർ ജ്യോതിലാൽ ശ്രമിച്ചെങ്കിലും അംഗത്തെയല്ല, കൂടുതൽ ജീവനക്കാരെയാണ് വേണ്ടതെന്ന് ചെയർമാനായിരുന്ന കെ.എസ്.രാധാകൃഷ്ണൻ ഫയലിൽ എഴുതി. ഇതോടെ 1.05കോടി അപേക്ഷകൾ പി.എസ്.സിയിൽ കെട്ടിക്കിടക്കുകയാണെന്നുകാട്ടി മുഖ്യമന്ത്രിയായിരുന്ന ഉമ്മൻ ചാണ്ടി നേരിട്ട് സമ്മർദ്ദം ചെലുത്തിയെങ്കിലും നിയമനം നടത്താൻ ഗവർണർ തയ്യാറായില്ല.
മലപ്പുറത്തെ ലീഗിന്റെ തീപ്പൊരി നേതാവും പ്രഭാഷകയുമാണ് ജില്ലാപഞ്ചായത്ത് പ്രസിഡന്റായി മികവുതെളിയിച്ച സുഹറാമമ്പാട്. സംസ്ഥാനത്തെ മികച്ച ജില്ലാ പഞ്ചായത്തിനുള്ള പുരസ്കാരം നേടിയെടുത്തത് സുഹറയുടെ നേതൃത്വത്തിലുള്ള ഭരണസമിതിയാണ്. മലപ്പുറത്തെ ഉറച്ച സീറ്റിൽ മത്സരിപ്പിക്കണമെന്ന് സുഹറ ലീഗ് നേതൃത്വത്തോട് ആവശ്യപ്പെട്ടിരുന്നു. എന്നാൽ പൊതുവേ വനിതകളെ മത്സരിപ്പിക്കാത്ത ലീഗ് നേതൃത്വം സുഹറയെ അനുനയിപ്പിക്കാൻ ആദ്യം വിവരാവകാശകമ്മിഷണർ സ്ഥാനവും പിന്നീട് പി.എസ്.സി അംഗത്വവും വാഗ്ദാനം ചെയ്യുകയായിരുന്നു. സുഹറയെ അനുനയിപ്പിച്ച ശേഷമാണ് കഴിഞ്ഞതവണ പരാജയപ്പെട്ട കുറ്റ്യാടി, കുന്ദമംഗലം, ഇരവിപുരം, ഗുരുവായൂർ ഒഴികെ ഇരുപത് മണ്ഡലങ്ങളിലും മുസ്ലിംലീഗ് സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ചത്. കഴിഞ്ഞ രണ്ടിനുചേർന്ന മന്ത്രിസഭായോഗം സുഹറയെ പി.എസ്.സി അംഗമാക്കാൻ ഗവർണർക്ക് ശുപാർശചെയ്യാൻ തീരുമാനമെടുത്തു. ചെയർമാനടക്കം 21അംഗങ്ങളുള്ള പി.എസ്.സിയിൽ ഒരംഗത്തിന്റെ കൂടി തസ്തിക സൃഷ്ടിക്കാനുള്ള സർക്കാരിന്റെ ആദ്യശുപാർശ ഗവർണർ അതേപടി തിരിച്ചയച്ചു. പി.എസ്.സിയിൽ നിന്നുള്ള റിപ്പോർട്ട് സമപ്പിക്കാനും ഗവർണർ ആവശ്യപ്പെട്ടു. ഇതോടെ തീർപ്പാക്കാനുള്ള അപേക്ഷകളുടേയും ശേഷിക്കുന്ന അഭിമുഖപരീക്ഷകളുടേയും എണ്ണം സഹിതം അംഗങ്ങളുടെ എണ്ണം കൂട്ടേണ്ടത് അത്യാവശ്യമാണെന്ന റിപ്പോർട്ട് ഫാക്സിൽ അടിയന്തരമായി നൽകാൻ കഴിഞ്ഞ രണ്ടിന് കെ.ആർ.ജ്യോതിലാൽ പി.എസ്.സി സെക്രട്ടറി സാജുജോർജ്ജിന് കത്തയച്ചു.
ജ്യോതിലാലിന്റെ കത്തിന്റെ അടിസ്ഥാനത്തിൽ 145 തസ്തികകളിലായി 7357 ഉദ്യോഗാർത്ഥികളുടെ ഇന്റർവ്യൂ പൂർത്തിയാക്കാനുണ്ടെന്നും 2898 തസ്തികകളിലേക്ക് 1,05,55,567 അപേക്ഷകൾ തീർപ്പാക്കാനുണ്ടെന്നും പി.എസ്.സി സെക്രട്ടറി സാജുജോർജ്ജ് ഫയൽതയ്യാറാക്കി. കെ.എസ്.രാധാകൃഷ്ണൻ ചെന്നൈയിലായതിനാൽ ചെയർമാന്റെ ചുമതലവഹിച്ച മുതിർന്നഅംഗം പി.ജമീലയിൽ നിന്ന് ശുപാർശ വാങ്ങാൻ ശ്രമിച്ചെങ്കിലും ചെയർമാന് ഫയൽ സമർപ്പിക്കാൻ ജമീല നോട്ടെഴുതുകയായിരുന്നു. നിയമനപ്രക്രിയ വേഗത്തിലാക്കാനും ജോലിഭാരം ലഘൂകരിക്കാനും കൂടുതൽ ജീവനക്കാരെ നൽകണമെന്ന് ആവശ്യപ്പെടണമെന്ന് ചെയർമാൻ കെ.എസ്.രാധാകൃഷ്ണൻ ഫയലിലെഴുതി. രാഷ്ട്രീയക്കളിയാണെന്ന് മനസിലാക്കി ഗവർണർ പി.സദാശിവം നിയമനത്തിന് അനുമതി നിഷേധിച്ചു. 2013 മേയിൽ അംഗങ്ങളുടെ എണ്ണം 18ൽനിന്ന് 21ആക്കി ഉയർത്തി പി.എസ്.സിയെ സർക്കാർ ജംബോ കമ്മിഷനാക്കിയിരുന്നു. പണമില്ലാത്തതിനാൽ പരീക്ഷകൾ മുടങ്ങുന്ന പ്രതിസന്ധിയിലാണ് പി.എസ്.സി. നിയമനപ്രക്രിയ വേഗത്തിലാക്കാൻ സെക്ഷൻഓഫീസർ മുതൽ മുകളിലേക്ക് 36 ജീവനക്കാരുടെ സേവനം ഡെപ്യൂട്ടേഷനിൽ വിട്ടുനൽകണമെന്ന പി.എസ്.സിയുടെ ആവശ്യം സർക്കാർ നിരാകരിച്ചിരുന്നു.
- TODAY
- LAST WEEK
- LAST MONTH
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- ചുവപ്പിൽ നിന്ന് കാവി നിറത്തിലേക്ക്; ഇംഗ്ലീഷ്, ഹിന്ദി വാർത്താ ചാനലുകളുടെ ലോഗോയിൽ മാറ്റം വരുത്തി ദൂരദർശൻ ന്യൂസ്; സോഷ്യൽ മീഡിയയിൽ വിമർശനം
- ഫോർട്ട് കൊച്ചിയിൽ ഫലസ്തീൻ അനുകൂല പോസ്റ്ററുകൾ നശിപ്പിച്ചു; ജൂത വംശജരായ രണ്ട് വിദേശ വനിതകൾക്കെതിരെ കേസ്; പോസ്റ്റർ പതിച്ചത് ജമാത്തെ ഇസ്ലാമിയുടെ വിദ്യാർത്ഥി വിഭാഗം; കേസെടുത്തത് എസ്ഐഒയുടെ പ്രതിഷേധത്തിന് ഒടുവിൽ
- പിണറായിയെ ജയിലിൽ അടയ്ക്കണമെന്ന് പറയുന്നത് രാഹുലിന്റെ ഇരട്ടത്താപ്പെന്ന പരിഹാസത്തോടെ മോദി; വോട്ടിങ് യന്ത്രത്തിൽ തിരിമറി നടക്കാതെ ബിജെപിക്ക് 180 സീറ്റിൽ അധികം നേടാനാവില്ലെന്ന് പ്രിയങ്ക; ആദ്യഘട്ട പ്രചാരണം അവസാനിക്കുന്നതിന് മുമ്പ് ചൂടേറിയ വാഗ്വാദം; ഇനി 48 മണിക്കൂർ നിശ്ശബ്ദ പ്രചാരണം; ഏപ്രിൽ 19ന് ആദ്യഘട്ട വോട്ടെടുപ്പ്
- കാണാതായ നഴ്സിങ് ഓഫീസർ കരുനാഗപ്പള്ളിയിലെ ലോഡ്ജിൽ മരിച്ച നിലയിൽ; തിരുവനന്തപുരം മെഡിക്കൽ കോളേജിലെ ഓഫീസർ ബിജുകുമാറിനെ കാണാതായത് തിങ്കളാഴ്ച മുതൽ; പോസ്റ്റുമോർട്ടം നാളെ
- കാറിൽ നിന്ന് പുറത്തിറങ്ങിയ പാടേ കാൽ വഴുതി കാറിനിടയിൽ വീണു; വിവരമറിയാതെ സുഹൃത്ത് കാർ മുന്നോട്ടെടുത്തപ്പോൾ ഹെൽത്ത് ഇൻസ്പക്ടർക്ക് ദാരാണാന്ത്യം; സംഭവം സ്വന്തം വീടിന് മുന്നിൽ
- മരിച്ചയാളെ വീൽചെയറിൽ ഇരുത്തി ബാങ്കിലെത്തി വായ്പയെടുക്കാൻ ശ്രമം; വയോധികന്റെ കൈയിൽ പേന നൽകി രേഖകളിൽ ഒപ്പിടാൻ ആവശ്യപ്പെട്ടു; ബാങ്ക് ജീവനക്കാർക്ക് തോന്നിയ സംശയം നിർണായകമായി; യുവതി പിടിയിൽ
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- ഭക്ഷണം കഴിക്കാനെത്തിയ അഭിഭാഷകരെ ആക്രമിച്ച കേസ്; ജാമ്യാപേക്ഷ തള്ളിയതിന് പിന്നാലെ പ്രതി കീഴടങ്ങി: ഹോട്ടൽ മാനേജരായ യുവതിയും അറസ്റ്റിൽ
- തോരാമഴയിലും കാറ്റിലും താറുമാറായി യുഎഇയിലെ ജനജീവിതം; കാറുകൾ വെള്ളത്തിൽ മുങ്ങി; 500 ഓളം വിമാനങ്ങൾ റദ്ദാക്കി; സ്കൂളുകൾ അടച്ചു; സർക്കാർ ജീവനക്കാർക്ക് വർക്ക് ഫ്രം ഹോം; യുഎഇയിൽ റെഡ് അലർട്ട്
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
- ക്ഷേമപെൻഷൻ യഥാസമയം കൊടുക്കാൻ കഴിഞ്ഞില്ലെങ്കിൽ തിരിച്ചടിയെന്ന് വിലയിരുത്തൽ; പണം കണ്ടെത്താൻ സഹകരണ ബാങ്കുകളിൽ നിന്ന് 2000 കോടി കടമെടുക്കാൻ സർക്കാർ; 9.1 ശതമാനം പലിശയിൽ കടമെടുപ്പ്; ഒന്ന വർഷത്തിനുള്ളിൽ സഹകരണ ബാങ്കുകളെ സമീപിക്കുന്നത് ഇത് മൂന്നാം വട്ടം
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- വ്യാഴാഴ്ച പ്രാർത്ഥനയ്ക്ക് പോയിരുന്ന ജെസ്നയെ കാണാതായതും വ്യാഴാഴ്ച; ആരാധനാ സ്ഥലം കണ്ടെത്തിയെന്ന് അച്ഛൻ; രഹസ്യ സുഹൃത്തിന്റെ ഫോട്ടോയും കുടുംബം കണ്ടെത്തി! സിബിഐ സഞ്ചരിക്കാത്ത വഴികളിലൂടെ പോയ അച്ഛന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളോ? ജെസ്നയ്ക്ക് സംഭവിച്ചത് എന്ത്?
- മലയാളി ക്വട്ടേഷൻ സംഘം യുകെയിലും; പ്രതി സ്ഥാനത്തു മലയാളി വിദ്യാർത്ഥി വിസക്കാർ; പ്രകോപനം റിക്രൂട്ട് മാഫിയക്കെതിരെ നടത്തിയ സോഷ്യൽ മീഡിയ പ്രതികരണം; ലീഡ്സിലെ മലയാളി പ്രമുഖനും സംശയ നിഴലിൽ; യുകെ മലയാളികൾക്കിടയിൽ ഇതാദ്യ സംഭവം; വിളിച്ചു വരുത്തിയുള്ള അക്രമത്തെ അപലപിച്ചു ലീഡ്സ് മലയാളി സമൂഹം
- ഇനി യുദ്ധത്തിനില്ല, ആക്രമിച്ചാൽ തിരിച്ചടിക്കും, ആക്രമണ വിവരം അമേരിക്കയെ അറിയിച്ചിരുന്നു; ഇറാനെ ലക്ഷ്യം വച്ചാൽ അമേരിക്കയുടെ താവളങ്ങൾ ലക്ഷ്യമിടും; മിസൈൽ ആക്രമണത്തിനെതിരെ ലോകരാജ്യങ്ങൾ ഒരുമിച്ചതോടെ ഇറാൻ ആകെ പെട്ട അവസ്ഥയിൽ; ഇസ്രയേൽ തിരിച്ചടി എങ്ങനെയാകും എന്ന ആശങ്കയിൽ ലോകം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍