അഡാർ ലൗവിലെ കണ്ണിറുക്കലിൽ ത്രില്ലടിച്ച് 'എന്തുകൊണ്ട് നീ എന്റെ കാലത്ത് വന്നില്ല' എന്ന് പ്രിയാവാര്യരോട് ചോദിച്ച നടൻ; ഞാൻ ഒരു ബീഫ് തിന്നുന്ന ഇന്ത്യാക്കാരാനാനെന്ന് പരസ്യ പ്രഖ്യാപനം; പൊതുസ്ഥാപനങ്ങളിൽ ഗാന്ധി കുടുംബത്തിന്റെ പേരുവെക്കുന്നതിനെ ശക്തമായി എതിർത്തു; ആരാധകരെ തെറിവിളിച്ചതിന്റെ പേരിലും വിവാദം; ലോക്ഡൗണിൽ അൽപ്പനേരമെങ്കിലും മദ്യശാലകൾ തുറന്നുവെക്കണമെന്ന് അവസാന വിവാദ ട്വീറ്റ്; ഋഷി കപൂർ ഒരു കള്ളിയിലും പെടുത്താൻ കഴിയാത്ത സൂപ്പർ ഹീറോ
മറുനാടൻ മലയാളി ബ്യൂറോ
മുംബൈ: വെള്ളിത്തിരയിൽ പ്രണയനായകൻ ആയിരുന്നെങ്കിലും മുന്നും പിന്നും നോക്കാതെയുള്ള വെട്ടിത്തുറന്ന അഭിപ്രായ പ്രകടനങ്ങളിലൂടെയാണ് അന്തരിച്ച ബോളിവുഡ് നടൻ ഋഷികപുർ സോഷ്യൽ മീഡിയിൽ സജീവമായിരുന്നത്. അദ്ദേഹത്തിന്റെ നിരവധി ട്വീറ്റുകളും അഭിപ്രായങ്ങളും വൻ വിവാദങ്ങളിലാണ് കലാശിച്ചത്. ഏറ്റവും ഒടുവിലായി ഈ ലോക്ഡൗൺ കാലത്തും ഋഷികപുർ വലിയ വിവാദം ഉണ്ടാക്കി. ലോകഡണിൽ കുറഞ്ഞ നേരമെങ്കിലും ബാറുകൾ തുറന്നുവെക്കണം എന്നായിരുന്നു അദ്ദേഹത്തിന്റെ ട്വീറ്റ്.
്.നിലവിലെ അനിശ്ചിതാവസ്ഥയിൽ പലരും മാനസിക സംഘർഷം അനുഭവിക്കുന്നുണ്ടെന്നും മദ്യ ശാല തുറക്കുന്നതിലൂടെ അവർക്ക് അതിൽ നിന്ന് മോചനം നേടാനാവും എന്നാണ് ഋഷി കപൂർ പറയുന്നത്. 'ഒന്ന് ചിന്തിച്ചു നോക്കൂ. സർക്കാർ വൈകിട്ട് കുറച്ച് നേരമെങ്കിലും മദ്യശാലകൾ തുറക്കണം. ഞാൻ പറയുന്നത് തെറ്റായി വ്യാഖ്യാനിക്കരുത്. ഇപ്പോഴത്തെ ഈ അനിശ്ചിതാവസ്ഥ മൂലം മാനസിക സമ്മർദം കൊണ്ട് മനുഷ്യർ പൊറുതി മുട്ടുകയാവും. പൊലീസുകാരായാലും ഡോക്ടർമാരായാലും... ഇതിൽ നിന്ന് അവർക്കും മോചനം വേണം. കരിഞ്ചന്തകളിലും ഇതിപ്പോൾ വില്പന തുടങ്ങിയിട്ടുണ്ട്'- ഋഷി കപൂർ കുറിച്ചു. സംസ്ഥാന ഗവൺമെന്റുകൾക്ക് എക്സൈസിൽ നിന്ന് ഇപ്പോൾ പണം ആവശ്യമുണ്ടെന്നും താരം കുറിച്ചു. മാനസിക പിരിമുറുക്കവും വിഷാദവും ഒന്നിച്ചാൽ വലിയ പ്രശ്നങ്ങൾക്ക് കാരണമാകുമെന്നും ഋഷി കപൂർ പറയുന്നു. ഇത് തന്റെ ചിന്തയാണ് എന്ന പറഞ്ഞുകൊണ്ടാണ് ട്വീറ്റ് അവസാനിപ്പിക്കുന്നത്. താരത്തിന്റെ പോസ്റ്റിന് താഴെ ചർച്ചകൾ കൊഴുത്തിരുന്നു. ചിലർ പിന്തുണക്കമ്പോൾ വിമർശനവുമായി ഒരു വിഭാഗം എത്തുന്നുണ്ട്.
പക്ഷേ അത് എന്ത് പറഞ്ഞാലും തനിക്ക് ഒരു പ്രശ്നവുമില്ല എന്നായിരുന്നു അദ്ദേഹത്തിന്റെ നിലപാട്. തെറി പറയുന്നവരെ അതേ ഭാഷയിൽതന്നെയാണ് കൈകാര്യം ചെയ്യുക. ബീഫ് നിരോധനത്തെക്കുറിച്ച് വലിയ വിവാദങ്ങൾ നടക്കുമ്പോൾ 'ഞാൻ ബീഫ് ത്ിന്നുന്ന ഒരു ഇന്ത്യാക്കാരനാണ്, എന്റെ ഭക്ഷണ സ്വാതന്ത്ര്യത്തിൽ ഇടപെടാൻ നിങ്ങൾക്ക് അവകാശമില്ല' എന്നു പറയാൻ എത്ര സെലിബ്രിറ്റികൾക്ക് ധൈര്യം ഉണ്ടാകും. ഇതിന്റെ പേരിൽ ശിവസേനയുടെയും ബിജെബിയുടെയും മറ്റും സൈബർ ആക്രമണം ഋഷിക്ക് നേരിടേണ്ടി വന്നിരുന്നു. എന്നാൽ ഒരു രാഷ്ട്രീയ കള്ളിയിലും ഒതുക്കി നിർത്താൻ കഴിയുന്ന വ്യക്തിത്വമായിരുന്നില്ല അദ്ദേഹം. കോൺഗ്രസിനെയും ഋഷി നിശിതമായി വിമർശിച്ചിരുന്നു. എന്തിനാണ് ഗാന്ധി നെഹ്റു കുടംബത്തിന്റെ പേരുകൾ രാജ്യത്തിന്റെ പൊതുസ്ഥാപനങ്ങളിൽ വെക്കുന്നത് എന്ന അദ്ദേഹത്തിന്റെ അഭിപ്രായ പ്രകടനം വലിയ രാഷ്ട്രീയ കോളിളക്കമാണ് സൃഷ്ടിച്ചത്. .
ഇതിനെതിരെ കോൺഗ്രസ് നേതാക്കൾ പ്രതികരിക്കുകയും പ്രവർത്തകർ അദ്ദേഹത്തിന്റെ വീടിനു പുറത്ത് പ്രതിഷേധിക്കുകയും ചെയ്തിരുന്നു. സിനിമാ മേഖലയിൽനിന്നുണ്ടായി വലിയ പ്രതിഷേധം. എന്നാൽ അദ്ദേഹം അതൊന്നും ഗൗനിച്ചതേയില്ല.
തെറിക്ക് അതേ ഭാഷയിൽ മറുപടി
ദേഷ്യം പിടിക്കുന്ന കാര്യത്തിലും ആരാധകരുമായി തല്ലിടുന്നതിലും ഋഷി കപൂറിനെ കഴിഞ്ഞിട്ടേ ബോളിവുഡിൽ മറ്റൊരു താരമുള്ളൂ. സാമൂഹിക മാധ്യമങ്ങളിൽ തന്നെ ആക്രമിക്കുന്നവരോട് അതേ നാണയത്തിൽ മറുപടി കൊടുക്കാൻ അദ്ദേഹം മടിക്കാറില്ല. ഒരു ആരാധികയെ പൊതുസ്ഥലത്ത് വച്ച് കരയിപ്പിച്ചു എന്നതാണ് ഋഷി കപൂറിനെതിരെയുള്ള ആരോപണം വന്നിരുന്നു. കുടുംബത്തോടൊപ്പം ബാദ്രയിലുള്ള ഒരു ഹോട്ടലിൽ വിരുന്നിന് പോയതായിരുന്നു ഋഷി കപൂർ. ഭാര്യ നീതു കപൂർ, മകൻ റൺബീർ കപൂർ, എന്നിവർക്ക് പുറമെ മറ്റു ബന്ധുക്കളും അദ്ദേഹത്തോടൊപ്പം ഉണ്ടായിരുന്നു.താരകുടുംബത്തെ കണ്ട ആവേശത്തിൽ ഒരു ആരാധിക ഓടിയെത്തുകയും റൺബീർ, നീതു കപൂർ എന്നിവർക്കൊപ്പം സെൽഫിയെടുക്കുകയും ചെയ്തു. തുടർന്ന് ഋഷിയോട് ഒരു സെൽഫിയിൽ തന്നോടൊപ്പം കൂടെ നിൽക്കാൻ ആപേക്ഷിച്ചു. പക്ഷേ ഋഷി കൂട്ടാക്കിയില്ല എന്ന് മാത്രമല്ല ആരാധികയെ വളരെ രൂക്ഷമായി ശകാരിച്ചു.
ഈ രംഗങ്ങളെല്ലാം നിസ്സഹായനായി റൺബീർ നോക്കി നിന്നുവെന്നും അച്ഛൻ സ്ഥലത്ത് നിന്ന് പോയപ്പോൾ ആരാധികയെ ആശ്വസിപ്പിച്ചുവെന്നും ബോളിവുഡ് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.ഋഷി കപൂറിനെ അനുകൂലിച്ചും പ്രതികൂലിച്ചും സാമൂഹിക മാധ്യമങ്ങളിൽ പലരും പോരടിക്കുന്നുണ്ട്. ഋഷി അഹങ്കാരിയാണെന്നും സ്ത്രീകളോട് പെരുമാറാൻ അറിയില്ലെന്നും ചിലർ അഭിപ്രായപ്പെടുന്നു. താരങ്ങൾ കുടുംബത്തോടൊപ്പം സ്വകാര്യ നിമിഷങ്ങൾ പങ്കുവയ്ക്കുന്ന അവസരങ്ങളിൽ അനൗചിത്യപരമായി ആരാധകർ പെരുമാറുന്നുവെന്നാണ് മറ്റൊരുപക്ഷം.
തന്നെ പരിഹസിച്ച ഒരു സ്ത്രീയെ തെറിവിളിച്ചതാണ് ഋഷിയുണ്ടാക്കിയ അടുത്ത വിവാദം.ശിവാനി ചൗഹാൻ എന്ന യൂസറിനെയാണ് ഋഷി അതിരൂക്ഷമായ ഭാഷയിൽ ചീത്ത വിളിച്ചത്. അതും ട്വിറ്ററിലെ ഡയറക്റ്റ് മെസ്സേജിലൂടെ. അതിന് പിന്നാലെ ഋഷി കപൂർ ശിവാനിയെ ബ്ലോക്ക് ചെയ്യുകയും ചെയ്തു.ചീത്തവിളിയുടെ സ്‌ക്രീൻ ഷോട്ട് അതി വ്യാപകമായി ഷെയർ ചെയ്യപ്പെട്ടതോടെ ഋഷിക്കെതിരെ ശക്തമായ പ്രതിഷേധങ്ങളും ഉയർന്നു.വിമർശിക്കുന്നവരെ തെറി വിളിക്കുന്നത് ഏതു സംസ്‌ക്കാരത്തിന്റെ ഭാഗമാണെന്നും.ഇന്ത്യൻ സിനിമയെ അപമാനിക്കുന്ന തരത്തിലാണ് ഋഷിയുടെ പെരുമാറ്റമെന്നു പല വിമർശനങ്ങളും ഋഷിക്ക് നേരെ ഉണ്ടായി.സമൂഹമാധ്യമങ്ങളിൽ വിമർശനങ്ങൾ കടുത്തതോടെ ഋഷിയും വിശദീകരണവുമായി രംഗത്തെത്തി.
ഞാൻ സന്യാസിയല്ല, നിങ്ങളുടെ അതേ ഭാഷയിൽ ഞാനും മറുപടി നൽകും. എന്ന് ഋഷി കപൂർ ട്വിറ്ററിൽ കുറിച്ചു.വിമർശിക്കുന്നവരെ തെറി വിളിക്കുന്നത് ഏതു സംസ്‌ക്കാരത്തിന്റെ ഭാഗമാണെന്നും.ഇന്ത്യൻ സിനിമയെ അപമാനിക്കുന്ന തരത്തിലാണ് ഋഷിയുടെ പെരുമാറ്റമെന്നു പല വിമർശനങ്ങളും ഋഷിക്ക് നേരെ ഉണ്ടായി.സമൂഹമാധ്യമങ്ങളിൽ വിമർശനങ്ങൾ കടുത്തതോടെ ഋഷിയും വിശദീകരണവുമായി രംഗത്തെത്തി. ഞാൻ സന്യാസിയല്ല, നിങ്ങളുടെ അതേ ഭാഷയിൽ ഞാനും മറുപടി നൽകും. എന്ന് ഋഷി കപൂർ ട്വിറ്ററിൽ കുറിച്ചു.
പ്രിയാവാര്യർ നാളത്തെ സൂപ്പർ താരം'
ഇങ്ങനെ കലഹ പ്രിയൻ ആണെങ്കിലും അഭിനന്ദിക്കേണ്ട ഘട്ടങ്ങൾ വന്നാൽ താതൊരു മടിയുമില്ലാതെ അഭിന്ദിക്കാനും അദ്ദേഹത്തിന് കഴിയും. അഡാർ ലൗവിലെ വൈറലായ കണ്ണിറുക്കൽ ഗാനം കണ്ട മലയാളിയായ പ്രിയാവാര്യരെ പ്രശം്സിച്ച് ഈ നടൻ രംഗത്ത് എത്തിയിരുന്നു.
'നീ നാളത്തെ സൂപ്പർതാരമാകുമെന്ന് ഞാൻ പ്രവചിക്കുന്നു എന്ന് പറഞ്ഞാണ് ട്വീറ്റ് ആരംഭിക്കുന്നത്. ആരെയും കീഴടക്കുന്ന മനോഹരവും നിഷ്‌കളങ്കവുമായ പുഞ്ചിരിയാണ് പ്രിയയുടെ പ്രത്യേകതയെന്ന് അദ്ദേഹം ചൂണ്ടിക്കാണിക്കുന്നു. 'എന്തുകൊണ്ട് നീ എന്റെ കാലത്ത് വന്നില്ല' എന്ന് തമാശരൂപേണ അദ്ദേഹം ചോദിക്കുന്നു.എന്തായാലും ഋഷികപൂറിന്റെ ട്വീറ്റിനെ ബോളിവുഡിനൊപ്പം മലയാളക്കരയും ഏറ്റെടുത്തിരുന്നു. റീ ട്വീറ്റുകളും കമന്റുകളുമായി ഋഷിയുടെ അക്കൗണ്ടിൽ മലയാളികളും മുൻപന്തിയിലുണ്ട്.
നടി ശ്രീദേവി മരിച്ച് അൽപ്പ ദിവസങ്ങൾക്കുശേഷം അദ്ദേഹത്തിന്റെ ഒരു ട്വീറ്റ് വൻ വിവാദമായിരുന്നു. അന്തരിച്ച നടി ശ്രീദേവിയുമായിട്ടുള്ള ഒരു ചിത്രം ട്വിറ്ററിൽ പങ്കുവെച്ച് ഇത് ഏത് ചിത്രമാണെന്നോ കൂടെയുള്ള നടി ആരാണെന്നോ തനിക്ക് അറിയില്ലെന്നും അദ്ദേഹം ട്വിറ്റ് ചെയ്തു. ഇത് ആരാധകരെ ചൊടിപ്പിച്ചിരുന്നു. തലങ്ങും വിലങ്ങുമുള്ള ആക്രമണമായിരുന്നു ഋഷി കപൂറിനു നേരെ ട്വിറ്ററിൽ നടന്നത്. കൂടെയുള്ള നടിയെ ഇന്ത്യയിലെ എല്ലാ ജനങ്ങൾക്കും അറിയാമെന്നും എന്നാൽ അവർക്കൊപ്പം നിൽക്കുന്ന നടനെയാണ് അറിയാത്തതെന്നും ആരാധകർ ട്വിറ്റ് ചെയ്തു.90 കളിലെ ബോളിവുഡിലെ പ്രണയ ജോഡിയായിരുന്നു ഋഷി കപൂറും ശ്രീദേവിയും. ഇരുവരും ഒരുപാട് ഹിറ്റ് ചിത്രങ്ങളുടെ ഭാഗമായിട്ടുണ്ടായിരുന്നു.
ശ്രീദേവിയുടെ വിയോഗത്തിൽ നിന്ന് ഇപ്പോഴും പ്രേക്ഷകർ വിമുക്തരായിട്ടില്ല. ആ സാഹചര്യത്തിൽ ഇത്തരത്തിലുള്ള പോസ്റ്റ് പ്രേക്ഷകരെ ചൊടിപ്പിച്ചതിൽ അതിശയോക്തിയില്ല. പക്ഷേ താൻ നടത്തിയ ഒരു സർക്കാസം കൈവിട്ടു പോവുകയായിരുന്നെന്നാണ് ഋഷി കപുർ ഇതേക്കുറിച്ച് പിന്നീട് പറഞ്ഞത്.
പാപ്പരാസികളുടെ പേടി സ്വപ്നം
നടന്മാരെയും നടികളെയും വെച്ച് കഥകൾ ഉണ്ടാക്കുകയും ഫോട്ടോ പ്രചരിപ്പിക്കുകയും ചെയ്യുന്ന പാപ്പരാസികളുടെ പേടി സ്വപ്നമായിരുന്നു അദ്ദേഹം. ചിലർക്കൊക്കെ അദ്ദേഹത്തിന്റെ കൈയിൽനിന്ന് തെറിമാത്രമല്ല തല്ലും കിട്ടിതിട്ടുണ്ട്. ഋഷികപൂറിന്റെ മകൻ രൺബീർ കപൂറും കത്രീന കൈഫും അടിച്ചു പിരിഞ്ഞോയെന്ന് അന്വേഷിക്കുകയായിരുന്നു ഒരു കാലത്ത് പാപ്പരാസിയുടെ പ്രധാന ജോലി. ഇതോടെ പരസ്യമായ പ്രതികരണവുമായി രൺബീർ കപൂറിന്റെ പിതാവ് ഋഷി കപൂർ രംഗത്ത് എത്തിയിരിന്നു. മകന്റെയും ഭാവി മരുകളുടെയും വ്യക്തി ജീവിതത്തിൽ തനിക്ക് വലിയ താത്പര്യമില്ലെന്ന് ഋഷി കപൂർ തുറഞ്ഞു പറഞ്ഞു. 'കത്രീന കൈഫിനോടൊപ്പം നമസ്‌തെ ലണ്ടൻ എന്ന ചിത്രത്തിൽ അഭിനയിച്ചിട്ടുണ്ട്. കഠിനാധ്വാനം ചെയ്യുന്ന താരമാണ് കത്രീന. എന്നാൽ കത്രീന തന്നെ പപ്പയെന്നു വിളിക്കുന്നതായി ചില മാധ്യമങ്ങളിൽ നിന്ന് അറിയാൻ കഴിഞ്ഞു. അസംബന്ധം എന്നു മാത്രമേ ഇതിനെ പറയാൻ കഴിയൂ. എന്റെ മക്കൾക്ക് അല്ലാതെ മറ്റാർക്കും എന്നെ പപ്പയെന്നു വിളിക്കാനുള്ള അനുമതി ഞാൻ കൊടുത്തിട്ടില്ല'- ഋഷി കപൂർ പറഞ്ഞു.
സഞ്ജയ് ദത്തിനെ ചെറുപ്പം മുതൽക്കുതന്നെ അദ്ദേഹത്തിന് ഇഷ്ടമില്ലായിരുന്നു. ഇതേക്കുറ്ിച്ച് മകൻ രൺബീർ പറയുന്നത് ഇങ്ങനെ. 'സഞ്ജയ് ദത്ത് തങ്ങളുടെ കുടുംബവുമായി അടുപ്പം സൂക്ഷിച്ചിരുന്ന ആളായിരുന്നു. തന്നെ ഒരു അനുജനെപോലെയാണ് അദ്ദേഹം കരുതിയിരുന്നത്. പിറന്നാൾ ദിനങ്ങളിൽ അദ്ദേഹം ധാരാളമായി സമ്മാനങ്ങൾ വാങ്ങിത്തരുമായിരുന്നു. അങ്ങനെ ഒരു പിറന്നാളിന് അദ്ദേഹം സമ്മാനമായി നൽകിയത് ഹാർളി ഡേവിസൺ ബൈക്കായിരുന്നു. എന്നാൽ പപ്പയ്ക്ക് ബൈക്ക് ഇഷ്ടമില്ലായിരുന്നു.അതറിയാവുന്ന ഞാൻ ആ ബൈക്ക് ഒരുപാട് കാലം ഒളിപ്പിച്ചുവെച്ചു.എന്നാൽ ഒരിക്കൽ തന്റെ പപ്പ അത് കണ്ടുപിടിച്ചെന്നും അപ്പോൾ തന്നെ സഞ്ജയ് സാറിനെ വിളിച്ച് പപ്പ ദേഷ്യപ്പെട്ടു.
എന്റെ മകനെ നശിപ്പിക്കരുതെന്നും അവനെ നിന്നെപ്പോലെയാക്കി തീർക്കരുതെന്നും പപ്പ പറഞ്ഞു. പപ്പയ്ക്ക് സഞ്ജയ് സാറിന്റെ ആ പ്രവൃത്തി തീരെ ഇഷ്ടപ്പെട്ടിരുന്നില്ല. പപ്പയെ ഭയന്ന് ഞാൻ ആ ബൈക്ക് കുറെകാലം ഓടിക്കാതിരുന്നു.'- രൺബീർ വ്യക്താമക്കി.
ആർ കെ സ്റ്റുഡിയോ വിറ്റത് മറക്കാനാവില്ല
ജീവിതത്തിലെ ഏറ്റവും വലിയ ദുഃഖമായി അദ്ദേഹം പറഞ്ഞിരുന്നത് തന്റെ പൂർവിക സ്വത്തായ ആർ കെ സ്റ്റുഡിയോ വിൽക്കേണ്ടി വന്നതിനെ കുറിച്ചാണ്. ബോളിവുഡ് സിനിമാപ്രേമികൾ എന്നും ഓർത്തിരിക്കുന്ന കാര്യമാണ് ആർ കെ സ്റ്റുഡിയോയും രാജ് കപൂറിനെയും. മുംബൈ മിററിന് നൽകിയ അഭിമുഖത്തിനിടയിലാണ് അദ്ദേഹം അക്കാര്യത്തെക്കുറിച്ച് വിശദീകരിച്ചത്. 'വൈകാരികമായ അടുപ്പമുണ്ടെങ്കിലും ഇപ്പോഴത്തെ പശ്ചാത്തലത്തിൽ ഇത്തരമൊരു തീരുമാനമെടുക്കുകയേ നിർവാഹമുള്ളൂ.കുടുംബാംഗങ്ങൾ തമ്മിൽ നല്ല ബന്ധമാണ് ഇപ്പോഴുള്ളത്. എന്നാൽ മക്കളുടെയും കൊച്ചുമക്കളുടെയും കാര്യത്തിൽ എന്താണ് സംഭവിക്കുകയെന്നതിനെക്കുറിച്ച് ആശങ്കയുണ്ട്. അവരും ഈ രീതി തന്നെ തുടരുമെന്നൊന്നും ഉറപ്പില്ലെന്നും അഭിപ്രായ വ്യത്യാസങ്ങൾ ഉടലെടുത്താൽ അത് കോടതിയിലെത്തും.
അഭിഭാഷകരാവും പിന്നീട് ഇക്കാര്യത്തിൽ തീരുമാനമെടുക്കുക. എന്റെ അച്ഛന്റെ ജീവശ്വാസമായ സ്റ്റുഡിയോ ഇത്തരത്തിൽ കോടതിയിൽ ചർച്ചയായി മാറുന്നത് കാണാൻ താൽപര്യമില്ല. നഷ്ടങ്ങൾ സമ്മാനിക്കുന്ന വെള്ളാനായുടെ രൂപത്തിലാണ് ഇപ്പോൾ സ്റ്റുഡിയോ. വേദനാജനകമാണെങ്കിലും അത് യാഥാർഥ്യമാണ്'- ഋഷി കപൂർ തുറന്നടിച്ചു.
- TODAY
- LAST WEEK
- LAST MONTH
- പ്രമുഖ യൂടൂബർ സ്വാതി കെട്ടിടത്തിൽ നിന്ന് ചാടി ജീവനൊടുക്കി; സംഭവസമയം മുറിയിൽ ഉണ്ടായിരുന്ന സുഹൃത്തിനെ ചോദ്യം ചെയ്തു പൊലീസ്; ആത്മഹത്യയ്ക്ക് പിന്നിലെ കാരണം തേടി അന്വഷണം; സ്വാതി ഗോദര വ്ളോഗിങ് തുടങ്ങിയത് യുപിഎസ്സി പരീക്ഷാ പരിശീലനത്തിന് ഡൽഹിയിൽ എത്തിയ ശേഷം
- ഇറാൻ പ്രകോപനത്തിന് തിരിച്ചടിയുമായി ഇസ്രയേൽ; ഇറാന്റെ വടക്കൻ നഗരമായ ഇസ്ഫഹാനിലെ വിമാനത്താവളത്തിന് മിസൈൽ ആക്രമണം നടത്തി ഇസ്രയേൽ; ആക്രമണത്തിന പിന്നാലെ ഇറാനിൽ വിമാന സർവീസുകൾ പൂർണായും നിർത്തിവെച്ചു; ഇസ്രയേൽ ആക്രമണം അമേരിക്കയെ അറിയിച്ച ശേഷം
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- മോഷണക്കുറ്റം ആരോപിച്ച് പൊലീസ് കസ്റ്റഡിലെടുത്തു; താനല്ല മോഷ്ടിച്ചതെന്ന് കേണു പറഞ്ഞിട്ടും കേൾക്കാതെ ഏമാന്മാർ; കുറ്റം സമ്മതിപ്പിക്കാനായി ക്രൂരമായി തല്ലിച്ചതച്ചതോടെ ആരോഗ്യം നശിച്ചു; കോടതി മോചിപ്പിച്ചതോടെ പൊലീസിനെതിരെ നിയമപോരാട്ടം; വിധിവരാനിരിക്കെ ജീവനൊടുക്കി യുവാവ്
- ഇറാനെ വരുതിയിലാക്കാൻ കൂടുതൽ ഉപരോധത്തിന് അമേരിക്കയും ബ്രിട്ടനും യൂറോപ്യൻ യൂണിയനും; ഇസ്രയേൽ ആക്രമിക്കാൻ ഉപയോഗിച്ച ഡ്രോണുകൾക്ക് എൻജിൻ നിർമ്മിച്ച 16 വ്യക്തികൾക്കും മൂന്ന് സ്ഥാപനങ്ങൾക്കുമെതിരെ നടപടി
- യുഡിഎഫ് വോട്ടുകൾ 47.24ൽ നിന്ന് 40.95 ആയി കുറയുന്നു; എന്നിട്ടും 8 മുതൽ 20 വരെ സീറ്റ് ലഭിക്കാം; എൽഡിഎഫ് വോട്ടിൽ തൽസ്ഥിതി, സീറ്റ് പൂജ്യം മുതൽ 10വരെ; വോട്ട് വർധിക്കുന്നത് എൻഡിഎക്ക്, പൂജ്യം മുതൽ 2വരെ ലഭിക്കാം; ഞെട്ടിച്ച് ട്വന്റി ട്വന്റി; മറുനാടൻ സർവേയിലെ കണക്കിന്റെ കളി ഇങ്ങനെ
- ജീവിതശൈലി രോഗമായ ടൈപ്പ് 2 പ്രമേഹത്തോടൊപ്പം ജനിതകമായി ഈ മൂന്ന് തരം ക്യാൻസറുകളും ബാധിക്കാമെന്ന് പുതിയ ഗവേഷണഫലം; ഇംഗ്ലണ്ടിലെ സറെ യൂണിവേഴ്സിറ്റി നടത്തിയ പഠനത്തിലാണ് പുതിയ കണ്ടുപിടുത്തം; ജീവിതശൈലി മാറ്റിയാൽ പ്രതിരോധശക്തി നേടാനാവുമെന്ന് ആരോഗ്യ വിദഗ്ദ്ധർ
- തമിഴ് സിനിമാതാരവും മോഡലുമായ യുവതിക്കെതിരെ ട്രെയിനിൽ ലൈംഗികാതിക്രമം; സംഭവം ചെന്നൈ- തിരുവനന്തപുരം എക്സ്പ്രസിൽ വെച്ച്; കൊല്ലം സ്വദേശിയായ യുവാവ് അറസ്റ്റിൽ; കഞ്ചാവു കേസികളിലെ പ്രതിയെന്ന് പൊലീസ്
- മുന്തിരി ജ്യൂസ് കുടിച്ച് ദേഹാസ്വാസ്ഥ്യം; നാലുപേർ ചികിത്സ തേടി
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
- ക്ഷേമപെൻഷൻ യഥാസമയം കൊടുക്കാൻ കഴിഞ്ഞില്ലെങ്കിൽ തിരിച്ചടിയെന്ന് വിലയിരുത്തൽ; പണം കണ്ടെത്താൻ സഹകരണ ബാങ്കുകളിൽ നിന്ന് 2000 കോടി കടമെടുക്കാൻ സർക്കാർ; 9.1 ശതമാനം പലിശയിൽ കടമെടുപ്പ്; ഒന്ന വർഷത്തിനുള്ളിൽ സഹകരണ ബാങ്കുകളെ സമീപിക്കുന്നത് ഇത് മൂന്നാം വട്ടം
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- വ്യാഴാഴ്ച പ്രാർത്ഥനയ്ക്ക് പോയിരുന്ന ജെസ്നയെ കാണാതായതും വ്യാഴാഴ്ച; ആരാധനാ സ്ഥലം കണ്ടെത്തിയെന്ന് അച്ഛൻ; രഹസ്യ സുഹൃത്തിന്റെ ഫോട്ടോയും കുടുംബം കണ്ടെത്തി! സിബിഐ സഞ്ചരിക്കാത്ത വഴികളിലൂടെ പോയ അച്ഛന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളോ? ജെസ്നയ്ക്ക് സംഭവിച്ചത് എന്ത്?
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- ഇനി യുദ്ധത്തിനില്ല, ആക്രമിച്ചാൽ തിരിച്ചടിക്കും, ആക്രമണ വിവരം അമേരിക്കയെ അറിയിച്ചിരുന്നു; ഇറാനെ ലക്ഷ്യം വച്ചാൽ അമേരിക്കയുടെ താവളങ്ങൾ ലക്ഷ്യമിടും; മിസൈൽ ആക്രമണത്തിനെതിരെ ലോകരാജ്യങ്ങൾ ഒരുമിച്ചതോടെ ഇറാൻ ആകെ പെട്ട അവസ്ഥയിൽ; ഇസ്രയേൽ തിരിച്ചടി എങ്ങനെയാകും എന്ന ആശങ്കയിൽ ലോകം
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍