തിരുവഞ്ചൂരിനോട് എതിരിട്ട് കൈയടി വാങ്ങവേ മോഹന വാഗ്ദാനം നൽകി ഒതുക്കാനായി ചെന്നിത്തല ഏറ്റെടുത്തു; മോദി വിളിച്ചപ്പോൾ പാര പണിതു; പരസ്യമായി അപമാനിച്ച് ആണത്തം തെളിയിച്ച് സിങ്കം; ഇത് താൻടാ പൊലീസ്!
മറുനാടൻ മലയാളി ബ്യൂറോ
തിരുവനന്തപുരം: ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല വന്നത് കണ്ടിട്ടും എഴുന്നേൽക്കാത്ത എഡിജിപി ഋഷിരാജ് സിംഗിന്റെ നടപടി ശരിയോ? എഡിജിപിക്ക് മുകളിലാണ് ആഭ്യന്തരമന്ത്രി. അതുകൊണ്ട് ആഭ്യന്തര മന്ത്രി വരുന്നത് കണ്ടാൽ ബഹുമാനപുരസ്കരം പൊലീസ് ഉദ്യോഗസ്ഥർ എഴുന്നേൽക്കാറും അഭിവാദ്യം ചെയ്യുകയുമുണ്ട്. ആഭ്യന്തര മന്ത്രിയല്ല ഏത് മന്ത്രി വന്നാലും ഇതൊക്കെ സംഭവിക്കുന്നതാണ് ചരിത്രം. ഇതാണ് പ്രോട്ടോകാൾ ഉയർത്തി ഋഷിരാജ് സിങ് ചെയ്യാതിരുന്നത്. ആഭ്യന്തരമന്ത്രിയോട് പ്രോട്ടോകോൾ ബന്ധമോ ഉള്ളൂവെന്ന് എഡിജിപി പറയുമ്പോൾ അത് പുതിയ ചർച്ചകൾക്കും വഴിവയ്ക്കുകയാണ്. എന്നാൽ വ്യക്തിയെന്ന നിലയിൽ ഋഷിരാജ് സിങ് ചെയ്തത് ശരിയെന്ന അഭിപ്രായമാണ് അദ്ദേഹത്തിന്റെ വിശ്വസ്തർ പങ്കുവയ്ക്കുന്നത്.
സിബിഐയിൽ നിന്ന് ഋഷിരാജ് സിങ് കേരളാ കേഡറിൽ മടങ്ങിയെത്തിയത് ഏറെ പ്രതീക്ഷയോടെയാണ്. സിബിഐയിലെ പ്രവർത്തന പരിചയം കേരളത്തിൽ കുറ്റാന്വേഷണ രംഗത്ത് ഫലപ്രദമായി ഉപയോഗിക്കുകയായിരുന്നു ഉദ്ദേശം. എന്നാൽ അതൊന്നുമല്ല ഉമ്മൻ ചാണ്ടി സർക്കാരിന്റെ കാലത്ത് നടന്നത്. ആഭ്യന്തരമന്ത്രി വകപ്പ് കൈകാര്യം ചെയ്ത മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയും പിന്നീട് വകുപ്പ് ഏറ്റെടുത്ത തിരുവഞ്ചൂർ രാധാകൃഷ്ണനും സിങ്കത്തെ കണ്ടില്ലെന്ന് നടിച്ചു. അങ്ങനെയാണ് ആർക്കും വേണ്ടാത്ത ഗതാഗത കമ്മീഷണർ പദവിയിൽ ഋഷിരാജ് സിങ് എത്തിയത്. മുമ്പ് ടി പി സെൻകുമാർ ഗതാഗത കമ്മീഷണറായിരുന്നപ്പോൾ ആ വകുപ്പിന്റെ കരുത്ത് മലയാളി അറിഞ്ഞതാണ്. അതിനുമപ്പുറം കാര്യങ്ങൾ ഗതാഗത വകുപ്പിന് ജനങ്ങൾക്കായി ചെയ്യാനാകുമെന്ന് ഋഷിരാജ് സിങ് തെളിയിച്ചു. ആര്യാടൻ മുഹമ്മദ് ഗതാഗത മന്ത്രിയായിരിക്കെ പലതും നടപ്പാക്കി. പെട്ടെന്നാണ് വകുപ്പ് മാറ്റം വന്നത്. ആര്യാടന് പകരം തിരുവഞ്ചൂർ ഗതാഗത മന്ത്രിയായി.
ഋഷിരാജ് സിംഗിന്റെ പ്രവർത്തനങ്ങളോട് പലപ്പോഴും തിരുവഞ്ചൂരിന് യോജിക്കാനായില്ല. സീറ്റ് ബെൽറ്റ് വിഷയവും ഹെൽമറ്റുമെല്ലാം വിവാദമായതോടെ ഋഷിരാജ് സിംഗും ഗതാഗത മന്ത്രിയും തെറ്റി. പക്ഷേ ജനകീയനായ ഗതാഗത കമ്മീഷണറെ സർക്കാരിന് സ്വന്തം ഇഷ്ടപ്രകാരം മാറ്റാൻ കഴിയുന്ന സാഹചര്യം ഇല്ലായിരുന്നു. അതുകൊണ്ട് തന്നെ കരുതലോടെ നീക്കം നടത്തി. അന്ന് രമേശ് ചെന്നിത്തലയായിരുന്നു ആഭ്യന്തര മന്ത്രി. പ്രതിച്ഛായ വർദ്ധനയ്ക്കായി എന്തും ചെയ്യുന്ന ആഭ്യന്തരമന്ത്രി. ഗതഗാത കമ്മീഷണറും തിരുവഞ്ചൂരും തമ്മിലെ പ്രശ്നത്തിൽ ആഭ്യന്തരമന്ത്രി ഇടപെട്ടു. മിടുക്കനായ ഋഷിരാജ് സിംഗിനെ പൊലീസിന് വേണമെന്ന തരത്തിൽ ചർച്ച നടത്തി. ഓപ്പറേഷൻ കുബേരയും നിർഭയയെന്ന സ്ത്രീ സുരക്ഷാ പദ്ധതിക്കും തലവനായി ഋഷിരാജ് സിംഗിനെ കിട്ടിയാൽ കൊള്ളമെന്ന പരോക്ഷ നിലപാട് എടുത്തു. ഇവിടെ ആഭ്യന്തര മന്ത്രിയെ ഋഷിരാജ് സിംഗും വിശ്വസിച്ചു.
പൊലീസിലേക്ക് മടങ്ങാൻ താൽപ്പര്യം കാണിച്ചാൽ ഉയർന്ന പദവി നൽകാമെന്ന് ആഭ്യന്തരമന്ത്രി തന്നെ ഋഷിരാജ് സിംഗിനോട് പറഞ്ഞു. കാക്കി ഉടുപ്പിടാനുള്ള ആഗ്രഹത്തിൽ ചതി തിരിച്ചറിയാതെ ഋഷിരാജ് സിങ് കത്ത് നൽകി. ഒരു ഉദ്യോഗസ്ഥനും ഇന്ന വകുപ്പ് വേണമെന്ന് കാട്ടി കത്ത് നൽകാനാകില്ല. അതു കൊണ്ട് തന്നെ പൊലീസിലേക്ക് മടങ്ങാനുള്ള താൽപ്പര്യ പ്രകടനം മാത്രമേ ഋഷിരാജ് സിംഗിനും ഉയർത്താനായുള്ളൂ. ഈ കത്ത് കിട്ടിയതോടെ ഋഷിരാജ് സിംഗിനെ ഗതാഗത കമ്മീഷണർ സ്ഥാനത്ത് നിന്ന് മാറ്റി. തീരുമാനം വിവാദമായപ്പോൾ മുഖ്യമന്ത്രിയും ഗതാഗത മന്ത്രിയും സർക്കാർ തീരുമാനം ന്യായീകരിച്ചു. ഋഷിരാജ് സിങ് കത്ത് നൽകിയതു കൊണ്ടാണ് ഗതാഗത വകുപ്പിൽ നിന്ന് മാറ്റിയതെന്ന ന്യായം പറഞ്ഞു. അങ്ങനെ രമേശ് ചെന്നിത്തലയുടെ അടുപ്പക്കാരനാകാൻ കൊതിച്ച് ഋഷിരാജ് സിങ് പൊലീസിൽ മടങ്ങിയത്തി.
പക്ഷേ ഒന്നും നടന്നില്ല. പൊലീസിൽ സുപ്രധാന വകുപ്പുകളൊന്നും നൽകിയതുമില്ല. ഐഎഎസുകാരനായ പ്രശാന്താണ് പ്രൈവറ്റ് സെക്രട്ടറി, ഇനി ഓപ്പറേഷൻ കുബേരയ്ക്ക് ഋഷിരാജ് സിങ് കൂടി എത്തിയാൽ എല്ലാ കോൺഗ്രസുകാരും അകത്താകുമെന്ന് പോലും ചില ഐ ഗ്രൂപ്പുകാർ ചെന്നിത്തലയെ ഉപദേശിച്ചു. സ്ത്രീ സുരക്ഷയുടെ നിർഭയ നൽകിയാൽ ഖദർധാരികൾ പ്രശ്നമുണ്ടാക്കുമെന്ന് ചെന്നിത്തല തിരിച്ചറിഞ്ഞു. ഇതോടെ പൊലീസിൽ ഋഷിരാജ് സിംഗിന് പണിയില്ലാതായി. അപ്പോഴാണ് ആര്യാടൻ വീണ്ടും അവതരിപ്പിക്കുന്നത്. ഗതാഗത കമ്മീഷണറായിരിക്കെ ആര്യാടനുമായുള്ള നല്ല ബന്ധം ഋഷിരാജ് സിംഗിന് തുണയായി. വൈദ്യുത ബോർഡിൽ ചീഫ് വിജിലൻസ് ഓഫീസറായി സിങ്കമെത്തി. ഒന്നും സംഭവിക്കില്ലെന്നാണ് മുഖ്യമന്ത്രിയും സംഘവും കരുതിയത്. അതു തെറ്റി. മുത്തൂറ്റും അമൃതാനന്ദമയീ മഠവുമെല്ലാം സിങ്കത്തിന്റെ നോട്ടപ്പുള്ളികളായി. മുൻ മന്ത്രി ടിഎച്ച് മുസ്തഫയും വീട്ടിലെ മോഷണവും പിടിച്ചു. വൈദ്യുതി മോഷണം കലയാക്കാൻ കഴിയാത്ത സാഹചര്യത്തിലേക്ക് കാര്യങ്ങളെത്തി.
ഇതിനിടെയിൽ പ്രധാനമന്ത്രിയായി നരേന്ദ്ര മോദിയെത്തി. മോദിയുടെ ഗുഡ് ബുക്കിൽ ഋഷിരാജ് സിംഗുമുണ്ടായിരുന്നു. കേന്ദ്ര ഡെപ്യൂട്ടേഷനിൽ ഉയർന്ന പദവിയും വാഗ്ദാനം ചെയ്തു. ഡൽഹിയിൽ പോകാൻ ഋഷിരാജ് സിംഗും കരുക്കൾ നീക്കി. എന്നാൽ ആഭ്യന്തര വകുപ്പിന്റെ ചില ഇടപെടലുകൾ അപ്പോഴുമെത്തി. അങ്ങനെ ഡെപ്യൂട്ടേഷൻ മോഹവും പൊളിഞ്ഞു. ഇതോടെ വൈദ്യുത ബോർഡിന് വേണ്ടി കാര്യമായെന്തെങ്കിലും ചെയ്യാൻ തീരുമാനിച്ചു. അങ്ങനെയാണ് വൈദ്യുതി മോഷണത്തിനെതിരായ റെയ്ഡുകൾ ശക്തമാകുന്നത്. വൻകിടക്കാർ പോലും വലയിൽ കുരുങ്ങി. നൂറ് കോടി രൂപ വൈദ്യുത ബോർഡിന് അധികമായി കിട്ടി. ബോർഡ് ചെയർമാൻ ശിവശങ്കറും ഋഷിരാജ് സിംഗിന്റെ നീക്കങ്ങൾക്ക് കൈയടിയുമായി പ്രോൽസാഹനം നൽകി. ആര്യാടനും എതിർത്തില്ല. അങ്ങനെ വൈദ്യുത ബോർഡിൽ സിങ്കം ഹീറോയായി.
മുത്തൂറ്റിനെ തൊട്ടതോടെ കളിമാറി. മുഖ്യമന്ത്രി കലിച്ചു. ആര്യാടന് സിങ്കത്തെ കൈവിടേണ്ടി വന്നു. എന്നാൽ ചുമ്മാ മാറ്റിയാൽ ഉണ്ടാകുന്ന വിവദാം മുഖ്യമന്ത്രിക്ക് അറിയാമായിരുന്നു. അതുകൊണ്ട് തന്നെ ഐ ഗ്രൂപ്പ് നേതാവ് ചെന്നിത്തലയുടെ സഹായം തേടി. അങ്ങനെ പൊലീസിലേക്ക് മടങ്ങിയെത്താൻ താൽപ്പര്യമുണ്ടോ എന്ന ചോദ്യം ഋഷിരാജ് സിംഗിന് മുന്നിലെത്തി. ഡിജിപിയായി ടിപി സെൻകുമാർ എത്തിയ സാഹചര്യത്തിൽ ഋഷിരാജ് സിങ് പലതും മുന്നിൽ കണ്ടു. ഇനി എന്ത് പദവി തന്നാലും സമൂഹത്തിനായി എന്തെങ്കിലും ചെയ്യാൻ കാണുമെന്ന് കരുതി. ജനങ്ങളുമായി കാക്കി കുപ്പായത്തിൽ സംവദിക്കാൻ മോഹിച്ച ഋഷിരാജ് സിങ് ആഭ്യന്തര വകുപ്പിൽ നിന്നുള്ള ചോദ്യത്തിന് യെസ് പറഞ്ഞു. പൊലീസിലേക്ക് മടങ്ങിയെത്താമെന്ന് സമ്മതിച്ചു. അങ്ങനെ വൈദ്യുത ബോർഡിൽ നിന്ന് ഋഷിരാജ് സിംഗിനെ അദ്ദേഹത്തിന്റെ അഭിപ്രായം മാനിച്ച് മാറ്റാനുള്ള സാധ്യത സർക്കാർ ഒരുക്കിയെടുത്തു.
പക്ഷേ തെറ്റിയത് ഋഷിരാജ് സിംഗിനായിരുന്നു. ഒരിക്കലും ചിന്തിക്കാത്ത പദവിയാണ് ആഭ്യന്തര വകുപ്പ് ഋഷിരാജ് സിംഗിന് നൽകിയത്. പൊലീസിലെ ട്രെയിനികളെ പരിശീലിപ്പിക്കുക. അവരുടെ കാര്യങ്ങൾ നോക്കുക. അച്ചടക്കമുള്ള ഭാവി പൊലീസിനെ വളർത്തിയെടുക്കുക. അങ്ങനെ പൊലീസ് ട്രെയിനിങിന്റെ എഡിജിപിയായി ഋഷിരാജ് സിങ് എത്തി. അതായത് പൊതു ജനവുമായി സംസാരിക്കുകയോ അവർക്ക് വേണ്ടി ഒന്നും ചെയ്യാനോ സാധ്യതയില്ലാത്ത പദവി കണ്ടെത്തി ആഭ്യന്തര വകുപ്പ് ഋഷിരാജ് സിംഗിന് നൽകി. മന്ത്രി രമേശ് ചെന്നിത്തലയുടെ അതിബുദ്ധിയാണ് ഋഷിരാജ് സിംഗിനെ മൂലയ്ക്കിരുത്തിയത്. അതുകൊണ്ടാണ് വകുപ്പ് മന്ത്രിയുമായി പ്രോട്ടോകോൾ ബന്ധം മതിയെന്ന് ഋഷിരാജ് സിങ് തീരുമാനിച്ചത്. ആവശ്യമില്ലാത്ത സ്നേഹ പ്രകടനം നടത്തിയിട്ടും കാര്യമില്ല. ആഭ്യന്തര മന്ത്രിയായി ചുമതലയേറ്റപ്പോൾ മന്ത്രിയുടെ വസതിയിലെത്തി സല്യൂട്ട് ചെയ്തതാണ്. എന്നിട്ടും ഗുണമൊന്നുമില്ല. അതുകൊണ്ട് മന്ത്രിയെ കണ്ടാൽ എഴുന്നേറ്റ് സമയം കളയണ്ടെന്ന് ഋഷിരാജ് സിങ് തീരുമാനിച്ചാൽ എന്താണ് തെറ്റെന്ന് അദ്ദേഹത്തിന്റെ അടുപ്പക്കാർ ചോദിക്കുന്നു.
ഋഷിരാജ് സിങ് എന്നാൽ സിങ്കമായിരിക്കാം. പക്ഷേ രമേശ് ചെന്നിത്തല മുറവിറ്റ സിംഹമാണ്. അതുകൊണ്ട് തന്നെ പണി ഋഷിരാജ് സിംഗിന് ഉറപ്പാണെന്ന് ആഭ്യന്തരമന്ത്രിയോട് അടുപ്പമുള്ളവർ പറയുന്നു.
Stories you may Like
- 2011ൽ ഉമ്മൻ ചാണ്ടി തനിക്ക് ഉപമുഖ്യമന്ത്രി പദവിയും റവന്യൂ മന്ത്രി സ്ഥാനവും വാഗ്ദാനം ചെയ്തിരുന്നു
- വീണ്ടും ചെന്നിത്തലയ്ക്ക് മുമ്പിൽ പിണറായി ക്ലീൻ ബൗൾഡ്!
- 'ക്ലിഫ് ഹൗസിൽ കുളിക്കുന്നത് പട്ടിയോ കുട്ടിയോ?' പരിഹസിച്ച് ചെന്നിത്തല
- ശരി തരൂരിനെ ഒതുക്കും, ഒഴിവാക്കും എന്നെല്ലാം പറഞ്ഞിട്ട് ഇപ്പോഴോ
- ഡുപ്പി സിങ്കം എന്ന മൂൻ 'സൂപ്പർ കോപ്പ്' തമിഴക രാഷ്ട്രീയത്തെ ഇളക്കി മറിക്കുമ്പോൾ
- TODAY
- LAST WEEK
- LAST MONTH
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- കാറിൽ മറ്റൊരാൾക്കൊപ്പം ഭാര്യയെ കണ്ടത് പ്രകോപനമായി; ചില്ല് തകർത്ത് യുവതിയെ കാറിൽനിന്ന് വലിച്ചിറക്കി ഭർത്താവിന്റെ ക്രൂരമർദനം; ബേസ് ബോൾ ബാറ്റ് ഉപയോഗിച്ച് തല്ലിച്ചതച്ചു; വീഡിയോ ദൃശ്യങ്ങൾ പുറത്ത്
- പെൻഷൻ ക്യൂവിൽ നിൽക്കെ മോൻസൺ മാവുങ്കലിന്റെ ഭാര്യ കുഴഞ്ഞ് വീണ് മരിച്ചു; മരണം ചേർത്തല ട്രഷറിയിൽ പെൻഷൻ വാങ്ങാൻ എത്തിയപ്പോൾ
- മരിച്ചയാളെ വീൽചെയറിൽ ഇരുത്തി ബാങ്കിലെത്തി വായ്പയെടുക്കാൻ ശ്രമം; വയോധികന്റെ കൈയിൽ പേന നൽകി രേഖകളിൽ ഒപ്പിടാൻ ആവശ്യപ്പെട്ടു; ബാങ്ക് ജീവനക്കാർക്ക് തോന്നിയ സംശയം നിർണായകമായി; യുവതി പിടിയിൽ
- വനിതാ ഡോക്ടറെ ബലാത്സംഗം ചെയ്ത കേസിൽ പ്രതിയായ മുൻ സിഐ തൂങ്ങിമരിച്ച നിലയിൽ; സൈജുവിനെ മരിച്ച നിലയിൽ കണ്ടെത്തിയത് എറണാകുളം അംബേദ്കർ സ്റ്റേഡിയം പരിസരത്തെ മരത്തിൽ; കേസിലെ മുൻകൂർ ജാമ്യം റദ്ദാക്കപ്പെട്ടതിന് പിന്നാലെ മരണം
- നരേന്ദ്ര മോദിയുടെ മൂന്നാം സർക്കാർ ഉറപ്പ്! എൻഡിഎ മുന്നണിക്ക് 400 സീറ്റ് ലഭിക്കില്ല, പരമാവധി 393 സീറ്റിൽ വരെ വിജയിക്കാം; ബിജെപി ഒറ്റയ്ക്ക് 343 സീറ്റിൽ വിജയിക്കും; ഹിന്ദി ഹൃദയഭൂമിയിലെ ക്ലീൻ സ്വീപ്പിനൊപ്പം ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളിൽ നില മെച്ചപ്പെടുത്തും; വീണ്ടും മോദീ ഭരണം പ്രവചിച്ച് ഇന്ത്യ ടിവി സർവേ
- കുടിയേറ്റ തൊഴിലാളികളുടെ കരുണയിൽ ബ്രിട്ടൻ; ബ്രിട്ടനിൽ ജനിച്ചവരേക്കാൾ വിദേശ രാജ്യങ്ങളിൽ നിന്നുള്ള തൊഴിലാളികളുടെ വർദ്ധന കൊണ്ട് മാത്രം ചെറിയ സാമ്പത്തിക വളർച്ചയെന്ന് ഐ. എം. എഫ്; ബ്രിട്ടന്റെ സാമ്പത്തിക വളർച്ച വെറും 0.5 ശതമാനമെന്നും പ്രവചനം
- ഇറാനെതിരേ തിരിച്ചടിക്കുമെന്ന് പ്രഖ്യാപിച്ചു ഇസ്രയേൽ സൈനിക മേധാവി; തിരിച്ചടി യുദ്ധവ്യാപനത്തിലേക്ക് മാറരുതെന്ന മുന്നറിയിപ്പമായി യുഎസ്; ഇസ്രയേൽ ആക്രമണം ഭയന്ന് ആണവനിലയങ്ങൾ അടച്ച് ഇറാൻ; തിരിച്ചടിക്കാൻ ഇറാൻ തിരഞ്ഞെടുക്കുക വ്യോമാക്രമണമോ അതോ രഹസ്യ ഓപ്പറേഷനോ?
- ഇറാനും ഇസ്രയേലും തമ്മിലുള്ള ടെൻഷൻ മുറുകുന്നതിനിടയിൽ 2024- ൽ മൂന്നാം ലോകമഹായുദ്ധം നടക്കുമെന്ന അന്ധ പ്രവാചകയുടെ പ്രവചനം ചർച്ചയാകുന്നു; 27 വർഷം മുൻപ് മരണപ്പെട്ട ബാബ വാംഗ എന്ന ബൾഗേറിയൻ പ്രവാചക വേൾഡ് ട്രേഡ് സെന്റർ ആക്രമണവും കോവിഡ് മഹാമാരിയും പ്രവചിച്ചു
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
- ക്ഷേമപെൻഷൻ യഥാസമയം കൊടുക്കാൻ കഴിഞ്ഞില്ലെങ്കിൽ തിരിച്ചടിയെന്ന് വിലയിരുത്തൽ; പണം കണ്ടെത്താൻ സഹകരണ ബാങ്കുകളിൽ നിന്ന് 2000 കോടി കടമെടുക്കാൻ സർക്കാർ; 9.1 ശതമാനം പലിശയിൽ കടമെടുപ്പ്; ഒന്ന വർഷത്തിനുള്ളിൽ സഹകരണ ബാങ്കുകളെ സമീപിക്കുന്നത് ഇത് മൂന്നാം വട്ടം
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- വ്യാഴാഴ്ച പ്രാർത്ഥനയ്ക്ക് പോയിരുന്ന ജെസ്നയെ കാണാതായതും വ്യാഴാഴ്ച; ആരാധനാ സ്ഥലം കണ്ടെത്തിയെന്ന് അച്ഛൻ; രഹസ്യ സുഹൃത്തിന്റെ ഫോട്ടോയും കുടുംബം കണ്ടെത്തി! സിബിഐ സഞ്ചരിക്കാത്ത വഴികളിലൂടെ പോയ അച്ഛന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളോ? ജെസ്നയ്ക്ക് സംഭവിച്ചത് എന്ത്?
- മലയാളി ക്വട്ടേഷൻ സംഘം യുകെയിലും; പ്രതി സ്ഥാനത്തു മലയാളി വിദ്യാർത്ഥി വിസക്കാർ; പ്രകോപനം റിക്രൂട്ട് മാഫിയക്കെതിരെ നടത്തിയ സോഷ്യൽ മീഡിയ പ്രതികരണം; ലീഡ്സിലെ മലയാളി പ്രമുഖനും സംശയ നിഴലിൽ; യുകെ മലയാളികൾക്കിടയിൽ ഇതാദ്യ സംഭവം; വിളിച്ചു വരുത്തിയുള്ള അക്രമത്തെ അപലപിച്ചു ലീഡ്സ് മലയാളി സമൂഹം
- ഇനി യുദ്ധത്തിനില്ല, ആക്രമിച്ചാൽ തിരിച്ചടിക്കും, ആക്രമണ വിവരം അമേരിക്കയെ അറിയിച്ചിരുന്നു; ഇറാനെ ലക്ഷ്യം വച്ചാൽ അമേരിക്കയുടെ താവളങ്ങൾ ലക്ഷ്യമിടും; മിസൈൽ ആക്രമണത്തിനെതിരെ ലോകരാജ്യങ്ങൾ ഒരുമിച്ചതോടെ ഇറാൻ ആകെ പെട്ട അവസ്ഥയിൽ; ഇസ്രയേൽ തിരിച്ചടി എങ്ങനെയാകും എന്ന ആശങ്കയിൽ ലോകം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- 'കത്തി താഴെയിടാൻ': ഉറച്ച ശബ്ദവുമായി നേർക്കുനേരെ നിന്ന വനിതാ പൊലീസ് ഓഫീസറെ ആക്രമിക്കാൻ കുതിച്ച് അക്രമി; അടുത്ത നിമിഷം നെഞ്ചിൽ തറച്ച ഒറ്റവെടിയുണ്ട കൊണ്ട് വകവരുത്തി; സിഡ്നി ഷോപ്പിങ് മാളിൽ അക്രമിയെ ഒറ്റയ്ക്ക് നേരിട്ട വനിതാ ഓഫീസറെ വാഴ്ത്തി സോഷ്യൽ മീഡിയ
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്