വധേരയുടെ ഡിഎൽഎഫ് ബന്ധം പുറത്തുകൊണ്ടുവന്ന മാധ്യമപ്രവർത്തക; വധഭീഷണി നേരിട്ടപ്പോഴും കുലുങ്ങിയില്ല; എക്കണോമിക് ടൈംസ് - ബിജെപി ബന്ധത്തിന്റെ പേരിൽ ഒതുക്കിയപ്പോൾ പൊളിറ്റിക്കൽ എഡിറ്റർ സ്ഥാനം രാജിവെച്ച് 'ദ വയറിൽ'; അമിത്ഷായുടെ മകനെ കുരുക്കിയ റിപ്പോർട്ടുമായി രംഗത്തെത്തിയ റോഹിണി സിംഗിന്റെ കഥ
മറുനാടൻ ഡെസ്ക്ക്
ന്യൂഡൽഹി: രണ്ടാം യുപിഎ സർക്കാറിന്റെ ഭരണകാലം. ഡോ. മന്മോഹൻ സിങ് പ്രധാനമന്ത്രി ആണെങ്കിലും സൂപ്പർ പവറായി സോണിയ ഗാന്ധി കാര്യങ്ങൾ നിയന്ത്രിച്ചിരുന്ന കാലം. ഇതിനിടെയാണ് ഡിഎൽഎഫ് എന്ന കോർപ്പറേറ്റ് കമ്പനി അതിവേഗം വളർച്ചയുടെ പടവുകൾ ചവിട്ടിക്കയറിയത്. ഐപിഎൽ എന്ന ക്രിക്കറ്റ് മാമാങ്കത്തിന്റെ മുഖ്യ സ്പോൺസർമാരായി ഈ കമ്പനി മാറി. കള്ളപ്പണം വെളിപ്പിക്കൽ ബന്ധം വരെ ഐപിഎല്ലിന്റെ മറവിൽ ഉണ്ടായി. അന്ന് ഡിഎൽഎഫും സോണിയ ഗാന്ധിയുടെ മരുമകൻ റോബർട്ട് വധേരയും തമ്മിലുള്ള ബന്ധത്തെ കുറിച്ചുള്ള ഞെട്ടിക്കുന്ന റിപ്പോർട്ടുമായി രംഗത്തെത്തിയത് റോഹിണി സിങ് എന്ന മാധ്യമപ്രവർത്തകയായിരുന്നു. പതിവുപോലെ ഭരിക്കുന്ന കക്ഷിയുടെ പ്രമുഖനെ ബന്ധപ്പെടുത്തുന്ന റിപ്പോർട്ടുകൾ തൊടാൻ എല്ലാവരും ഭയന്നു. ഭീഷണികൾ ഇഷ്ടം പോലെ ഉണ്ടായപ്പോഴും കുലുങ്ങാതെ നിന്നു റോഹിണി. പിന്നീട് യുപിഎയുടെ തകർച്ചക്ക് തന്നെ ഇടയാക്കിയ വാർത്താ റിപ്പോർട്ടായി ഇത് മാറി. മറ്റ് മാധ്യമങ്ങളും ക്രമേണ ഈ വിഷയം ഏറ്റുപിടിച്ചു. ബിജെപി തന്നെ ആയുധമാക്കി.
ഇന്ന് മോദി സർക്കാർ സർവത്ര ശക്തരായി അധികാരത്തിലിരിക്കുന്നു. അടുത്ത തവണ മോദിക്ക് അധികാരം പിടിച്ചു നൽകാൻ വേണ്ടി പതിനെട്ട് അടവും പയറ്റി രംഗത്തെത്തിയിരിക്കയാണ് അദ്ദേഹത്തിന്റെ ഉറ്റചങ്ങാതി ബിജെപി ദേശീയ അധ്യക്ഷൻ അമിത് ഷാ. പാർട്ടിയിൽ തന്നെ എതിരാളികളില്ലാതെ മുന്നേറുന്ന അമിത് ഷായെ പ്രതിരോധത്തിലാക്കുന്ന റിപ്പോർട്ടുമായി കഴിഞ്ഞ ദിവസം 'ദി വയർ' എന്ന വെബ്സൈറ്റ് രംഗത്തെത്തി. അമിത് ഷായുടെ മകന്റെ സ്ഥാപനത്തിന്റെ വരുമാനം 16,000 ഇരട്ടി വർധിച്ചു എന്ന വാർത്തയാണ് പുറത്തുവിട്ടത്. ഈ റിപ്പോർട്ട് എഴുതിയതും എക്കണോമിക്സ് ടൈംസിന്റെ മുൻ പൊളിറ്റിക്കൽ എഡിറ്റർ കൂടിയായ റോഹിണി സിംഗായിരുന്നു.
വിഷയം പ്രതിപക്ഷ കക്ഷികൾ ആയുധമാക്കിയപ്പോഴും രാഹുൽ ഗാന്ധി ഒരു ട്വീറ്റിൽ കാര്യങ്ങൾ ഒതുക്കിയതിൽ നിന്നും കാര്യം വ്യക്തമാണ്. റോഹിണിയുടെ റിപ്പോർട്ടുകൾ രാഷ്ട്രീയക്കാർക്ക് അത്രയ്ക്ക് ദഹിക്കാറില്ലെന്ന് വ്യക്തം. അമിത് ഷായുടെ കമന്റെ അവിശ്വസനീയമായ സാമ്പത്തിക വളർച്ച എങ്ങനെയെന്ന മറുപടി പറയേണ്ട അവസ്ഥയിലാണ് ബിജെപി നേതൃത്വം ഇപ്പോൾ. വാർത്ത ചർച്ചയായതിന് പിന്നാലെ പ്രതികരണവുമായി രോഹിണി രംഗത്തെത്തിയിരിക്കുകയാണ്.
സത്യം പറയുകയാണ് തന്റെ തൊഴിലെന്നും താൻ വാർത്ത ചെയ്യുന്നത് ധീരയായതു കൊണ്ടല്ല, തന്റെ തൊഴിൽ മാധ്യമ പ്രവർത്തനമായതുകൊണ്ടാണെന്നായിരുന്നു രോഹിണിയുടെ പ്രതികരണം. ഫേസ്ബുക്കിലൂടെയായിരുന്നു രോഹിണി തന്റെ പ്രതികരണം അറിയിച്ചത്.
'മറ്റ് മാധ്യമ പ്രവർത്തകർ എന്തുചെയ്യണമെന്ന് സ്റ്റാറ്റസ് ഇടാൻ ഞാൻ ഉദ്ദേശിക്കുന്നില്ല, എനിക്കു വേണ്ടി മാത്രമേ എനിക്ക് സംസാരിക്കാൻ കഴിയൂ. എന്റെ പ്രഥമ ദൗത്യം സത്യം പറയുക എന്നാണ്. ഗവൺമെന്റിനെ ചോദ്യം ചെയ്യുക. എന്നാണ്.' രോഹിണി പറയുന്നു.
വാർത്ത പ്രസിദ്ധീകരിച്ചതിന് പിന്നാലെ തനിക്കുണ്ടായ അനുഭവങ്ങളെ കുറിച്ചും രോഹിണി പറയുന്നു. 2011 ൽ റോബർട്ട് വധേരായ്ക്ക് ഡി.എൽ.എഫുമായുള്ള ബന്ധത്തെ കുറിച്ചു വാർത്ത നൽകിയപ്പോൾ ഇന്നുണ്ടായ പോലുള്ള പ്രതികരണങ്ങൾ ഉണ്ടായതായി താൻ ഓർക്കുന്നില്ലെന്ന് രോഹിണി പറയുന്നു. മീറ്റിംഗുകളുടെ ലൊക്കേഷൻ ഇരുട്ടറകൾ പോലുള്ള കഫേകളിലേക്ക് മാറ്റുന്നതോ, വാട്സ് അപ്പ, ഫേസ്ടൈം ഓഡിയോ സന്ദേശങ്ങൾ മാത്രമേ ഇപ്പോൾ തരാൻ പറ്റൂ എന്നെന്നോ അന്ന് പറയില്ലായിരുന്നുവെന്നും രോഹിണി പറയുന്നു. സോഷ്യൽ മീഡിയയിലൂടെയുള്ള അപവാദ പ്രചരണവും ഇല്ലായിരുന്നുവെന്ന് അവർ പറയുന്നു.
മാധ്യമ പ്രവർത്തകരെ കീഴ്പ്പെടുത്താനുള്ള അധികാരമുള്ളവരുടെ മാർഗ്ഗമാണ് അപമാനിക്കലെന്നും രോഹിണി പോസ്റ്റിൽ കുറിക്കുന്നു. 'ഒരു പ്രശ്സതനായ ആൾ പറഞ്ഞത് ഞാൻ ഓർക്കുന്നു, ഒളിപ്പിച്ച് വെക്കുന്നതാണ് വാർത്ത മറ്റെല്ലാം പരസ്യങ്ങളാണ്, മറ്റുള്ളവരുടെ കാര്യമെനിക്ക് അറിയില്ല, പക്ഷെ ഞാൻ അതു തന്നെ ചെയ്തു കൊണ്ടിരിക്കും. അതിൽ നിന്നും ഞാൻ ഒരിക്കലും വ്യഥി ചലിക്കില്ല.' രോഹിണി പറയുന്നു.
തനിക്ക് ചുറ്റമുള്ള മാധ്യമ പ്രവർത്തനം ചെയ്യുന്നതിനേക്കാൾ മാധ്യമ പ്രവർത്തനം ഉപേക്ഷിക്കാനാണ് തനിക്ക് ഇഷ്ടമെന്നും അവർ വ്യക്തമാക്കുന്നു.
നേരത്തെ, നരേന്ദ്ര മോദി അധികാരത്തിലേറിയശേഷം അമിത് ഷായുടെ മകന്റെ കമ്പനിക്ക് 16,000 മടങ്ങ് വരുമാന വർധനയുണ്ടായെന്ന് ദ വയർ നേരത്തെ റിപ്പോർട്ട് ചെയ്തിരുന്നു. ബിജെപി അധ്യക്ഷൻ അമിത് ഷായുടെ മകൻ ജെയ് അമിത് ഷായുടെ കമ്പനി കഴിഞ്ഞ രണ്ടുവർഷത്തിനിടെ ലാഭം 16,000 ഇരട്ടിയാക്കി ഉയർത്തിയെന്ന വാർത്തയാണ് പുറത്തുവിട്ടത്. മോദി അധികാരമേൽക്കുകയും അമിത് ഷാ ബിജെപിയുടെ ദേശീയ അധ്യക്ഷനായി ചുമതലയേൽക്കുകയും ചെയ്തതിനു ശേഷം അമിത്ഷായുടെ മകൻ ജയ് അമിത് ഭായ് ഷായുടെ ഉടമസ്ഥയിലുള്ള കമ്പനിയുടെ ലാഭം 16,000 ഇരട്ടിയായി വർധിച്ചതായി റിപ്പോർട്ടിൽ പറയുന്നു. രജിസ്ട്രാർ ഓഫ് കമ്പനീസിൽ സമർപ്പിച്ച രേഖകൾ ഉദ്ധരിച്ചാണ് റിപ്പോർട്ട്. ജെയ് ഷായുടെ കമ്പനിയായ ഷാസ് ടെംമ്പിൾ എന്റർപ്രൈസ് പ്രൈവറ്റ് ലിമിറ്റഡ്, 2013-2014 സാമ്പത്തിക വർഷത്തിൽ കമ്പനി രജിസ്റ്റാർ ഓഫീസിൽ നൽകിയ വാർഷിക റിപ്പോർട്ടും അവിടെ സമർപ്പിച്ച ബാലൻസ് ഷീറ്റിലും നൽകിയ കണക്കുകൾ പ്രകാരം 6,23,01,724 രൂപയുടെ നഷ്ടത്തിലായിരുന്നു.
എന്നാൽ 2014ൽ മോദി അധികാരത്തിലെത്തിയ ആദ്യസാമ്പത്തികവർഷം 2014-2015 വാർഷിക റിപ്പോർട്ടിൽ പറയുന്നത് ഷാ കമ്പനിക്ക് ആ ഒരു വർഷം 18,728 രൂപ ലാഭം ലഭിച്ചുവെന്നാണ്. ആദ്യ വർഷം 18,728 രൂപ ലാഭമുണ്ടാക്കിയ കമ്പനി തൊട്ടടുത്തവർഷം പൂർത്തിയാക്കിയത് 80.5 കോടി ലാഭത്തിലാണെന്നും കണക്കുകൾ വ്യക്തമാക്കുന്നു. 2015-16 സാമ്പത്തിക വർഷത്തിൽ സമർപ്പിച്ച കണക്കുകൾ പ്രകാരമാണ് കമ്പനി 80.5 കോടിയുടെ ലാഭം നേടിയിരിക്കുന്നത്. ഇതോടെ വരും ദിവസങ്ങളിൽ ദേശീയ രാഷ്ട്രീയത്തിൽ വലിയ ചർച്ചയാകാവുന്ന വിഷയമായി ഇത് മാറിയിരിക്കുകയാണ്.
രാജ്യസഭ എംപിയും റിലയൻസ് ഉന്നത ഉദ്യോഗസ്ഥനുമായ പരിമാൾ നത്വാനിയുടെ മരുമകൻ രാജേഷ് കന്തവാലയുടെ ധനകാര്യസ്ഥാപനത്തിൽ നിന്നും 15.78 കോടി രൂപ വായ്പ എടുത്ത സമയത്താണ് ഷാ കമ്പനിക്ക് ഏറ്റവും വലിയ ലാഭമുണ്ടാക്കിയതെന്നും റിപ്പോർട്ട് വ്യക്തമാക്കുന്നു. ഒരു വർഷം കഴിഞ്ഞ് ഒക്ടോബർ 2016ൽ കമ്പനി വൻ നഷ്ടത്തിലാണെന്ന് കാണിച്ച് ജെയ് ഷാ കമ്പനി പൂട്ടുകയായിരുന്നു. 1.4 കോടി രൂപയുടെ നഷ്ടമാണ് ആ വർഷം കമ്പനിക്കുണ്ടായതെന്ന് വ്യക്തമാക്കിയാണ് കമ്പനി പൂട്ടിയത്. അമിത് ഷായുടെ മകൻ ജയ് ഷായും, ജിതേന്ദർ ഷായുമാണ് കമ്പനി ഡയറക്ടർമാർ.
ഒപ്പം അമിത് ഷായുടെ ഭാര്യ സോന ഷായ്ക്കും കമ്പനി ഓഹരിയിൽ ഉടമസ്ഥതയുണ്ട്. കമ്പനിയുടെ ആസാമാന്യമായ ഈ സാമ്പത്തിക വളർച്ചയുടെ വിശദാംശങ്ങൾ മനസിലാക്കുന്നതിനു വേണ്ടി ദ വയറിന്റെ റിപ്പോർട്ടർ ജെയ് ഷായെ ഫോണിൽ ബന്ധപ്പെട്ടിരുന്നു. എന്നാൽ യാത്രയിലായതിനാൽ ഷാ കൃത്യമായി മറുപടി നല്‍കിയില്ലെന്നും റിപ്പോർട്ടിൽ പറയുന്നു. അതേസമയം ആരോപണങ്ങൾ തള്ളിയ ജയ് ഷാ വ്യാജ വാർത്ത ഉന്നയിച്ച ദ വയർ മാധ്യമത്തിനെതിരെ മാനനഷ്ട കേസ് ഫയ ചെയ്തിട്ടുണ്ട്. അടിസ്ഥാനമില്ലാത്ത കാര്യങ്ങൾ ഉന്നയിച്ചത് തനിക്ക് മാനഹാനി ഉണ്ടാക്കിയതിനാൽ വാർത്ത എഴുതിയ ആൾ , എഡിറ്റർമാർ , ഉടമസ്ഥർ എന്നിവർക്കെതിരെയാണ് മാനനഷ്ട കേസ് നൽകിയത്.
ദ ഹിന്ദുവിലെ എഡിറ്ററായിരുന്ന സിദ്ധാർത്ഥ് വരദരാജൻ നേതൃത്വം നൽകുന്ന ദ വയർ എന്ന ഓൺലൈൻ മാധ്യമത്തിനെതിരെയാണ് കേസ് നൽകിയത്. എക്കണോമിക്സ് ടൈംസിൽ നിന്നും രാജിവെച്ച ശേഷമാണ് റോഹിണി അടുത്തിടെ വയറിൽ ജോലി ചെയ്തു തുടങ്ങിയത്. ടൈംസ് ഓഫ് ഇന്ത്യ ഗ്രൂപ്പ് സംഘടിപ്പിച്ച എകണോമിക് ടൈംസ് ഗ്ലോബൽ ബിസിനസ് ഉച്ചകോടിയിൽ നിന്നും ബിജെപി നേതാക്കൾ വിട്ടു നിന്നതിന് പിന്നിൽ രാഷ്ട്രീയ തന്ത്രം ഉണ്ടായിരുന്നു. അതിൽ ഏറ്റവും പ്രധാനമായി ചൂണ്ടിക്കാട്ടപ്പെടുന്നത് കഴിഞ്ഞ ഉത്തർ പ്രദേശ് തെരഞ്ഞെടുപ്പിൽ ടൈംസ്, ഇകണോമിക് ടൈംസ് തുടങ്ങി ടൈംസ് ഗ്രൂപ്പിലെ പത്രങ്ങളുടെ റിപ്പോർട്ടിങ് എങ്ങനെയായിരുന്നു എന്നതും അതിൽ തന്നെ അഖിലേഷ് യാദവ് സർക്കാരിനോടുള്ള സമീപനവുമായിരുന്നു. ഈ സംഭവവുമായി ബന്ധപ്പെട്ട് പൊളിറ്റിക്കൽ എഡിറ്ററായിരുന്ന റോഹിണി സ്ഥാപനവുമായി ഉരസി രാജിവെക്കുകയായിരുന്നു. അതിന് ശേഷമാണ് റോഹിണി ഓൺലൈൻ മാധ്യമവുമായി ചേർന്നു പ്രവർത്തിച്ചത്.
- TODAY
- LAST WEEK
- LAST MONTH
- ബിജെപിയിലേക്ക് പോകാൻ ചർച്ച നടത്തി സിപിഎം നേതാവ് ഇ പി ജയരാജനാണ്; ശോഭസുരേന്ദ്രൻ മുഖാന്തരം ചർച്ച നടന്നു; പാർട്ടിയിൽ നിന്ന് ഭീഷണി വപ്പോൾ ജയരാജൻ പിന്മാറി; ശോഭയും ഇ പിയും ചർച്ച നടത്തിയത് ഗൾഫിൽ വച്ചും; രാഷ്ട്രീയാരോപണം കടുപ്പിച്ച് കെ സുധാകരൻ; ഇപിയുടെ മറുപടി നിർണ്ണായകം
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- ആലത്തൂരിലെ ഇടത് സ്ഥാനാർത്ഥി കെ. രാധാകൃഷ്ണന്റെ അകമ്പടി വാഹനത്തിൽ നിന്ന് ആയുധം കണ്ടെത്തിയെന്ന് യു.ഡി.എഫ്; സി സി ടി വി ദൃശ്യങ്ങൾ പുറത്തുവിട്ടു; അക്രമം അഴിച്ചുവിടാനുള്ള ആസൂത്രിതമായ നീക്കത്തിന്റെ ഭാഗമെന്ന് രമ്യ ഹരിദാസ്; പ്രചാരണ ബോർഡുകൾ അഴിച്ചുമാറ്റാൻ ഉപയോഗിച്ച ആയുധങ്ങളാണെന്ന് സിപിഎം വിശദീകരണം
- സംസ്കരിച്ച എണ്ണ ഇറക്കുമതിയിലുള്ള ലൂപ് ഹോൾ വഴി യുക്രെയിനെതിരെയുള്ള യുദ്ധത്തിൽ റഷ്യയെ ബ്രിട്ടൻ സഹായിക്കുന്നു എന്ന ഡാറ്റ പുറത്ത്; റഷ്യൻ എണ്ണ എത്തുന്നത് ഇന്ത്യയും ചൈനയും തുർക്കിയും വഴി; ഇന്ത്യയ്ക്കുണ്ടായത് വൻ നേട്ടം
- രജനിയെ തല്ലിയതുകണ്ട് മദ്യപാനം നിർത്തി; അടിക്കടി സിനിമകൾ ഹിറ്റായതോടെ അഹങ്കാരം തലക്ക് പിടിച്ചു; മണിരത്നത്തിന് ഗെറ്റൗട്ട് അടിച്ചത് വിനയായി; റഹ്മാൻ തരംഗത്തിൽ അപ്രസക്തൻ; ഇപ്പോൾ കോപ്പിറൈറ്റ് വിവാദത്തിൽ കോടതിയിൽനിന്നും തിരിച്ചടി; ഇളയരാജ വീണ്ടും വിവാദത്തിൽ
- ശരിയത്ത് നിയമപ്രകാരമുള്ള ബ്ലഡ് മണി കൊല്ലപ്പെട്ട തലാൽ അബ്ദുമഹ്ദിന്റെ കുടുംബം സ്വീകരിച്ചാൽ ശിക്ഷയിൽ ഇളവ് ലഭിക്കാൻ സാധ്യത; ജയിലിൽ മകളെ കണ്ട അമ്മ ഇനി ആ ചർച്ചകളിലേക്ക്; നിമിഷപ്രിയയുടെ മോചനം സാധ്യമായേക്കും; യെമനിൽ നിന്ന് വരുന്നത് ശുഭസൂചനകൾ
- കുടുംബകലഹത്തെ തുടർന്ന് മക്കളെ പൂട്ടിയിട്ട ശേഷം ഭാര്യയെ പ്രവാസി വെട്ടിക്കൊന്നു തൂങ്ങി മരിച്ചു; സംഭവം വെൺമണി പുന്തലയിൽ
- പോളിങ് ഉദ്യോഗസ്ഥരുടെ നിയമന ഉത്തരവ് ചോർന്ന സംഭവം; കോന്നി താലൂക്ക് ഓഫീസിലെ എൽഡി ക്ലാർക്ക് യദുകൃഷ്ണനെ കലക്ടർ സസ്പെൻഡ് ചെയ്തു; പ്രിന്റ് അടിക്കാൻ കൊടുത്ത കോപ്പിയാണ് പുറത്തു പോയതെന്ന് വിശദീകരണം; ആന്റോയുടെ ആരോപണം ശരിയാകുമ്പോൾ
- അമ്മയും മകളും തമ്മിൽ കണ്ടപ്പോൾ വികാരനിർഭര നിമിഷങ്ങൾ; അൽപനേരം ഒരുമിച്ച് ചെലവഴിക്കാൻ അനുമതി നൽകി സനയിലെ ജയിൽ അധികൃതർ; നിമിഷപ്രിയയെ കണ്ടതിന്റെ ആശ്വാസത്തിലും സന്തോഷത്തിലും പ്രേമകുമാരി; തൊടുപുഴയിലെ വീട്ടിൽ പ്രാർത്ഥനയോടെ നിമിഷയുടെ മകൾ
- കെ എസ് എഫ് ഇ ഉദ്യോഗസ്ഥയ്ക്കെതിരെ പരാതിപ്പെട്ട റിട്ട പൊലീസ് ഉദ്യോഗസ്ഥനെ ക്രൂരമായി മർദ്ദിച്ച് സിപിഎം ബ്രാഞ്ച് സെക്രട്ടറിയും സുഹൃത്തും; നിസ്സാര വകുപ്പിൽ കേസൊതുക്കി പൊലീസും; ഡാനിയൽ വർഗ്ഗീസിന് നേരിട്ടത് സമാനതകളില്ലാത്ത മർദ്ദനം
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- പൂരം നാളുകളിൽ വൻകിട ഹോട്ടലുകളിൽ പൊലീസ് സൗജന്യമായി മുറിയെടുത്തു; ഉന്നത ഉദ്യോഗസ്ഥരുടെ പേരുപറഞ്ഞ് ഓരോ ഹോട്ടലിലും രണ്ടും മൂന്നും മുറികൾ സൗജന്യമായി വാങ്ങി; പൂരത്തെ അറിയാവുന്ന ഉദ്യോഗസ്ഥരെ ഡ്യൂട്ടിയിലിൽ നിന്നും മാറ്റി; കമ്മീഷണറുടെ നിലപാടുകൾ സേനയ്ക്ക് കളങ്കമായി; തൃശൂർ പൂരത്തിൽ ഇന്റലിജൻസ് കണ്ടെത്തൽ ഇങ്ങനെ
- കൈവിലങ്ങിട്ടാൽ മതിൽ കയറാനാകില്ലെന്ന് പറഞ്ഞ പ്രതി; മതിൽ കയറിയാൽ ചാടിയോടാനുള്ള സാധ്യത കണ്ടെത്തിയ അന്വേഷകൻ; മതിലിലേക്ക് കയറ്റും മുമ്പ് അവിടെ ഒരുക്കിയൽ 'പൊലീസ് മതിൽ'! ബീഹാറി റോബിൻഹുഡ് എന്തിനും മിടിക്കില്ലെന്ന് തിരിച്ചറിഞ്ഞ ബ്രില്ലിയൻസ്; രാജ്കുമാർ എന്തുകൊണ്ട് 'സേതുരാമയ്യർ' ആയി? ഈ വീഡിയോ കാണം
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- ഇന്ത്യയിൽ നിന്നും യുകെയിലേക്ക് കെയറർ വിസയിൽ തൊഴിലാളികൾ എത്തുന്നതിൽ ആശങ്കയുമായി ലോകാരോഗ്യ സംഘടന; കെയർ ഹോമുകളിൽ ഗുണനിലവാരമില്ലാത്ത സേവനത്തിനു സാധ്യതയെന്ന് ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റി മുന്നറിയിപ്പും; ഇന്ത്യക്കാർക്ക് വിസ നിഷേധിക്കാൻ മറ്റൊരു കാരണം കൂടി
- ഇസ്രയേൽ ഇറാന് ശക്തമായ തിരിച്ചടി നൽകിയത് ഒരീച്ച പോലും അറിയാതെ; മിസൈലുകളും ഡ്രോണുകളും റഷ്യൻ നിർമ്മിത എസ്-300 സംവിധാനത്തെ തകർത്തു; ആക്രമണം ഇറാൻ വ്യോമ പ്രതിരോധ സംവിധാനത്തെ പൂർണമായി കബളിപ്പിച്ചുകൊണ്ട്; ആക്രമണം നടന്നയിടത്ത് പൊടി പൊലുമില്ല കണ്ടുപിടിക്കാൻ
- സൗബിൻ സാഹിറിനെതിരെ മരട് പൊലീസ് ചുമത്തിയത് ഗൗരവതരമുള്ള വകുപ്പുകൾ; മരട് ഇൻസ്പെക്ടർ തയ്യാറാക്കിയ എഫ് ഐ ആറിലേത് അക്കൗണ്ട് വഴി പണം കൈമാറിയിട്ടും വഞ്ചിച്ചെന്ന ആരോപണം; ചുമത്തുന്നത് വഞ്ചനയും ക്രിമിനൽ ഗൂഢാലോചനയും; 'മഞ്ഞുമ്മൽ ബോയ്സ്' അറസ്റ്റിലാകാൻ സാധ്യത ഏറെ; ആ 47 കോടി തിരിച്ചു കൊടുക്കേണ്ടി വരും
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍