പുരപ്പുറത്തിരുന്ന് പഠിക്കുന്ന പെൺകുട്ടിക്ക് ഇനി മഴയും ഇടിമിന്നലുമൊന്നും പേടിക്കാതെ ഓൺലൈൻ പഠനം ഉഷാറാകാം; വീട്ടിൽ മൊബൈൽ നെറ്റ് വർക്ക് പ്രശ്നം വന്നതോടെ ഓട്ടിൻപുറത്തിരുന്ന് പഠിക്കുന്ന നമിതയുടെ ചിത്രം സോഷ്യൽ മീഡിയയിൽ വൈറലായതോടെ റേഞ്ചുമായി കമ്പനികൾ; കോട്ടയ്ക്കൽ സ്വദേശിനിയുടെ പടം തേടിപ്പിടിച്ച കഥ പറഞ്ഞ് ഫോട്ടോഗ്രാഫർ സക്കീർ ഹുസൈനും
മറുനാടൻ ഡെസ്ക്
മലപ്പുറം: ഓൺലൈൻ പഠനം പല കുട്ടികൾക്കും വെല്ലുവിളിയാണ്. സ്വന്തമായി മൊബൈലോ, ലാപ്ടോപ്പോ ഒക്കെ വേണമല്ലോ. കൃത്യമായി വൈദ്യുതി വേണം. മൊബൈൽ നെറ്റ് വർക്ക് ഉണ്ടാകണം. 4 ജി ഇല്ലെങ്കിൽ ഒച്ചിഴയുന്ന പോലെ ഇഴയുകയും ചെയ്യും. ഇങ്ങനെ വർക്ക് ഫ്രം ഹോം ഫോലെ സ്റ്റഡി ഫ്രം ഹോമിനും പ്രായോഗികപ്രശ്നങ്ങൾ ഏറെയാണ്. നെറ്റ് വർക്ക് സിഗ്നൽ കിട്ടാതെ പുരപ്പുറത്തിരുന്ന് പഠിക്കുന്ന പെൺകുട്ടിയുടെ ചിത്രം സാമൂഹിക മാധ്യമങ്ങളിൽ വൈറലായിരുന്നു. ദി ഹിന്ദു പത്രമാണ് ഇക്കാര്യം ആദ്യം റിപ്പോർട്ട് ചെയ്തത്. ഏതായാലും വാർത്ത വന്നതുകൊണ്ട് കോട്ടയ്ക്കൽ സ്വദേശി നമിത് നാരായണന് കോളായി. വീട്ടിൽ ഓൺലൈൻ പഠനത്തിന് സൗകര്യമില്ലാത്തതിന്റെ പേരിൽ ദേവിക എന്ന കുട്ടി ജീവനൊടുക്കിയ നാട്ടിൽ നമിതയുടെ പഠനോത്സാഹവും പുറപ്പുറത്തിരുന്ന് ആണെങ്കിലും പഠിക്കും എന്ന നിശ്ചയദാർഢ്യവും ഉന്മേഷം നൽകുമെന്ന കാര്യത്തിൽ സംശയമില്ല.
വീടിനുള്ളിൽ നെറ്റ്വർക്ക് കുറവായതാണ് നമിത പുരപ്പുറത്ത് കയറ്റിയത്. കുറ്റിപ്പുറം കെഎംസിടി ആർട്സ് ആൻഡ് സയൻസ് കോളജിൽ ബിഎ മൂന്നാം വർഷ വിദ്യാർത്ഥിനിയാണ് നമിത. ജൂൺ ഒന്നിന് തന്നെ കോളജിലെ ക്ലാസുകൾ ഓൺലൈനായി തുടങ്ങിയിരുന്നു. എന്നാൽ മോശം നെറ്റ്വർക്ക് മൂലം ക്ലാസിൽ പങ്കെടുക്കാൻ സാധിച്ചില്ല. ക്ലാസുകൾ നഷ്ടപ്പെടാതിരിക്കാനാണ് പുരപ്പുറത്തേക്ക് കയറിയത്. നമിതയുടെ അച്ഛന്റെ നിർദ്ദേശപ്രകാരം സ്ഥിരമായി മാങ്ങാ പറിക്കാനും വാട്ടർ ടാങ്ക് ക്ലീൻ ചെയ്യാനും കയറുന്ന ഓട്ടിൻ പുറത്തു ഒന്ന് കയറി നോക്കാൻ പറഞ്ഞു . എന്നാൽ പഠിക്കാനായി ഇതാദ്യമാണ് കയറുന്നത്. താൻ പുരപ്പുറത്തിരുന്ന് പഠിക്കുന്ന ചിത്രം സഹോദരി നയനയാണ് വാട്സാപ്പിൽ സ്റ്റാറ്റസായി ഇട്ടത്. ഇതാണ് വൈറലായത്. പിന്നീട് ഇത് ഹിന്ദുപത്രം വാർത്ത ആകുകയായിരുന്നു. പത്രത്തിന്റെ ഫോട്ടോഗ്രാഫർ സക്കീർ ഹുസൈൻ ചിത്രം പോസ്റ്റ് ചെയ്തതോടെ ഫോൺ വിളികളുടെ പൂരമായി.
മലപ്പുറം കോട്ടക്കലാണ് സ്ഥലം. കുറച്ചു താഴ്ന്ന പ്രദേശത്താണ് വീട് സ്ഥിതി ചെയ്യുന്നത്. അതിനാൽ തന്നെ നെറ്റ്വർക്ക് പ്രശ്നങ്ങളുണ്ട്. വാർത്ത കണ്ട് പല ഇന്റർനെറ്റ് സേവനദാതാക്കളും വിളിച്ചിരുന്നു. ജിയോ ആണ് ആദ്യം സമീപിച്ചത്. മൂന്ന് മാസത്തെ സൗജന്യ അതിവേഗ കണക്ഷൻ അനുവദിച്ചു. ടെക്നീഷ്യന്മാരെത്തി എന്റെ ഫോണിൽ ഫുൾ റേഞ്ചുള്ള കണക്ഷൻ ലഭ്യമാക്കി. ഇത് ഉപയോഗിച്ച് ഇപ്പോൾ പഠനം തുടങ്ങിയിരിക്കുകയാണ്. ഇത് എന്റെ മാത്രം പ്രശ്നമല്ല, സമീപത്തുള്ള നിരവധി വിദ്യാർത്ഥികളുടെ സ്ഥിതിയും ഇതു തന്നെയാണെന്ന് നമിത പറയുന്നു.മഴ വന്നാൽ കുഴപ്പമില്ല... ഇടിമിന്നലുണ്ടെങ്കിലാണ് പ്രശ്നമെന്നും നമിത പറയുന്നു. പഠിക്കാൻ വളരെ താൽപര്യമുണ്ട്. പഠിച്ച് സിവിൽ സർവീസ് നേടുക എന്നതാണ് നമിതയുടെ സ്വപ്നം.
നമിതയുടെ അച്ഛൻ കെ സി നാരായണൻ കുട്ടി കോട്ടയ്ക്കൽ ആര്യ വൈദ്യശാലയിലെ ജീവനക്കാരനാണ്. മലപ്പുറം ജിഎംഎൽപി സ്കൂളിലെ അദ്ധ്യാപികയാണ് അമ്മ ജലജ. ഇരുമ്പ് ഏണി ഉപയോഗിച്ചാണ് നമിത മുകളിൽ കയറിയത്. കോട്ടയ്ക്കൽ പി എസ് വാരിയർ ആയുർവേദ കോളജിലെ നാലാം വർഷ ബിഎഎംഎസ് വിദ്യാർത്ഥിയാണ് ചേച്ചി നയന.
ഒറ്റയ്ക്ക് പുരപ്പുറത്തിരുന്ന് പഠിക്കുന്ന പെൺകുട്ടിയുടെ ചിത്രം താൻ എങ്ങനെ തേടിപ്പിടിച്ചുവെന്ന സക്കീർ ഹുസൈൻ തന്നെ ഫേസ്ബുക്ക് പോസ്റ്റിൽ വിശദീകരിക്കുന്നു.
പുരപ്പുറത്തൊരു പെൺകുട്ടി...
നെറ്റി ചുളിഞ്ഞു പോയിട്ടുണ്ട് ഈ ചിത്രം കണ്ടവർക്ക് ഇ ചിത്രത്തിനു പിന്നിൽ സംഭവിച്ചത് ഇതാണ്...
ഒരു കേടായ ടീവീ കാരണം ഇനി എനിക്ക് പഠിക്കാൻ കഴിയില്ല എന്ന് വിശ്വസിച്ചു സ്വയം ഇല്ലാതായ വിദ്യാർത്ഥിനി ഉള്ള അതെ നാട്ടിൽ തനിക്കു പഠിക്കാൻ സാധിക്കുന്ന ഏറ്റവും ചെറിയ സാധ്യത ഓട്ടിൻ പുറത്താണെങ്കിൽ ഞാൻ അവിടിരുന്നും പഠിക്കും എന്ന് തെളീച്ച നമിതയുടെ നിശ്ചയ ദാർഢ്യത്തിന്റെ കഥ പറയുന്ന ചിത്രമാണിത് കോറോണ സാഹചര്യത്തിൽ ജൂൺ 1 മുതൽ ആരംഭിച്ച ഓൺലൈൻ പഠനത്തിൽ നമിതയുടെ ഏറ്റവും വലിയ വെല്ലുവിളി മൊബൈൽ റേഞ്ച് ആയിരുന്നു താഴ്ന്ന പ്രദേശത്താണ് വീട് അതുകൊണ്ട് വീട്ടിലും പറമ്പിലും 2G ആണ് ഉള്ളത് വിവിധ കമ്പനികളുടെ സിമ്മുകൾ ഉണ്ടെങ്കിലും എല്ലാം ഇതാണ് അവസ്ഥ ഒടുക്കം നമിതയുടെ അച്ഛന്റെ നിർദ്ദേശപ്രകാരം സ്ഥിരമായി മാങ്ങാ പറിക്കാനും വാട്ടർ ടാങ്ക് ക്ലീൻ ചെയ്യാനും കയറുന്ന ഓട്ടിൻ പുറത്തു ഒന്ന് കയറി നോക്കാൻ പറഞ്ഞു നമിത അപ്രകാരം ഓട്ടിൻ പുറത്തെത്തി Airtel സിമ്മിന് 4G റേഞ്ച് കിട്ടുന്നുണ്ട് അങ്ങനെ ഒന്നാം ദിവസം പഠനം ഓട്ടിൻപുറത്തു തുടങ്ങി ജൂൺ 2 കോട്ടക്കൽ ഭാഗത്ത് നല്ല മഴയായിരുന്നു അന്നും നമിത പുരപ്പുറത്തു കുടയും ചൂടി മഴയത്തിരുന്നു പഠിച്ചു നമിതയുടെ ചേച്ചിയും എന്റെ സുഹൃത്തും കോട്ടക്കൽ ആയുർവേദ കോളേജിൽ BAMS വിദ്യാർത്ഥിയും ആയ Nayana Narayan ഓട്ടിൻ പുറത്തിരുന്നു പഠിക്കുന്ന അനിയത്തിയുടെ ചിത്രം തന്റെ വാട്സപ്പ് സ്റ്റാറ്റസ് ആക്കി വെക്കുന്നു.
ജൂൺ 2നു ഞാൻ ഈ സ്റ്റാറ്റസ് കാണുന്നു അപ്പോൾ തന്നെ നയനക്കു മെസ്സേജ് അയച്ചു 'യാരിവാൾ' എന്ന് സ്വന്തം അനിയത്തി എന്ന് റീപ്ലെ കിട്ടി ഉടനെ തന്നെ ആ സ്റ്റാറ്റസ് ഞാൻ സ്ക്രീൻ ഷോട്ട് എടുത്തു വെച്ചു., ഉടനെ നയനയെ ഫോൺ ചെയ്തു ആ വാട്സാപ്പ് സ്റ്റാറ്റസ് ഡിലീറ്റ് ചെയ്യാൻ ആവശ്യപ്പെടുന്നു എനിക്കതു വാർത്ത ചെയ്യണം എന്ന് കാര്യവും പറഞ്ഞു കൊടുത്തു തലേദിവസം നടന്ന വളാഞ്ചേരി സംഭവത്തിന്റെ പശ്ചാത്തലത്തിൽ ഓട്ടിൻ പുറത്തിരുന്നു പഠിക്കുന്ന നമിതക്കോ വീട്ടുകാർക്കോ അതു സമ്മതമല്ല നയനയെ കാര്യങ്ങൾ ബോധ്യപ്പെടുത്തി അനിയത്തി നയനയുടെ പഠിക്കാനുള്ള ആത്മാർത്ഥ പുറം ലോകം അറിയണം കേരളം വിദ്യാഭ്യാസത്തിൽ രാജ്യത്തു ഒന്നാം സ്ഥാനത്തു എത്താൻ കാരണം ഇതുപോലുള്ള നമിതമാർ ഓട്ടിൻ പുറത്തിരുന്നും പഠിക്കാൻ തയ്യാറായതുകൊണ്ടാണ് എന്ന് പറഞ്ഞു മനസ്സിലാക്കി കൊടുത്തു അവസാനം വാർത്ത കൊടുക്കാൻ സമ്മതം കിട്ടി ചിത്രമെടുക്കാൻ വീട്ടിലേക്കു വരാനുള്ള വഴിയും മറ്റും പറഞ്ഞു തന്നു രാവിലെ 8:30am മുതൽ ഉച്ചക്ക് 12:30 വരെ നമിത ഓൺലൈൻ പഠനവുമായി ഓട്ടിൻപുറത്തുണ്ടാവും ഞാനും റിപ്പോർട്ടർ Latheef Nahaസാറും കൂടി കോട്ടക്കൽ പുതുപ്പറമ്പ് ചെട്ടിയാർപടിയിൽ ഉള്ള നമിതയുടെ വീട്ടിലെത്തി അവിടെ അച്ഛൻ കോട്ടക്കൽ ആര്യവദ്യശാല ഉദ്യോഗസ്ഥനുമായ K C Narayan സാറുമായും ഈ പോസിറ്റീവ് വാർത്തയെ കുറിച്ചു ഒന്നുകൂടി പറഞ്ഞു ബോധ്യപ്പെടുത്തി ഞാൻ വീടിന്റെ ഓപ്പോസിറ്റായുള്ള കുന്നിൻ ചെരുവിൽ പോയി എന്റെ കയ്യിലെ 80-200ED ടെലി ലെൻസ് ഉപയോഗിച്ച് ഓട്ടിൻ പുറത്തു പഠിച്ചു കൊണ്ടിരിക്കുന്ന നമിതയുടെ ചിത്രങ്ങൾ പകർത്തുന്നു.
ആ വീട്ടുകാർ സ്നേഹത്തോടെ തന്ന മംഗോ ജ്യൂസും കഴിച്ചു തിരികെ ഓഫീസിൽ എത്രയും വേഗം ഡെസ്കിലേക്ക് ചിത്രങ്ങൾ അയച്ച് കൊടുക്കുന്നു പോസിറ്റീവ് റെസ്പോൺസ് അവിടെ നിന്നും നഹ സാറിന് ലഭിക്കുന്നു ജൂൺ 4 പുലർച്ചെ 12am വരെ ഹിന്ദു ഓൺലൈൻ അപ്ഡേഷന് കാത്തിരിക്കുന്നു ലിങ്ക് നഹസാർ അയച്ചു തന്നു അതിൽ വാർത്തയും ചിത്രവും പ്രസിദ്ദികരിച്ചിട്ടുണ്ട് അതു വായിച്ചു കിടന്നുറങ്ങി രാവിലെ #TheHindu ഒന്നാം പേജിൽ വാർത്ത റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നു തുടരെയുള്ള ഫോൺ വിളികൾ പോസിറ്റീവും നെഗറ്റീവും ആയ റെസ്പോൺസുകൾ പലർക്കും ഇതെങ്ങനെ അറിഞ്ഞു ഓട്ടിൻ പുറത്തിരിക്കുന്ന നേരം നിങ്ങൾ എങ്ങനെ അവിടെത്തി അങ്ങനെ ഒരുപാട് സംശയങ്ങൾ തെറ്റിദ്ധാരണ മൂലം സോഷ്യൽ മീഡിയയിൽ പലതരം പോസ്റ്റുകൾ വരുന്നു ചിലർ രാഷ്ട്രീയമാക്കുന്നു ട്വിസ്റ്റ് വരുന്നത് പിന്നെയാണ് #jioMobailnetwork കമ്പനിയുടെ കൊച്ചിയിൽ നിന്നും നഹസറിനെ വിളിച്ച് നമിതയുടെ അഡ്രസ്സും ഫോൺ നമ്പറും ചോദിക്കുന്നു 10 മണിക്ക് jio കമ്പനി സ്റ്റാഫ് നമിതയുടെ വീട്ടിൽ എത്തി റേഞ്ച് എത്തിക്കാനുള്ള നടപടികൾ എടുത്തു തുടങ്ങി അങ്ങനെ ആ വലിയ വീട്ടിലെ എല്ലാ സ്ഥലത്തും 4G സിഗ്നൽ എത്തി jio നമിതക്കു Sim കൈമാറുന്നു അവൾ സുരക്ഷിതമായി വീടിനുള്ളിലെ തന്റെ റൂമിൽ ഇരുന്നു ഓൺലൈനിൽ പഠനവും ആരംഭിച്ചു അപ്പോൾ ഞാനും നഹസാറും മറ്റൊരു വാർത്തക്ക് വേണ്ടി നിലമ്പൂര്‍ മുണ്ടേരി കാടിനകത്തു ഓൺലൈൻ എന്ന് പോലും കേൾക്കാത്ത ആദിവാസി കോളനി ലക്ഷ്യം വെച്ചുള്ള യാത്രയിൽ ആയിരുന്നു പിറ്റേ ദിവസം ജൂൺ 5നു നമിത സ്വന്തം വീടിനകത്ത് സുരക്ഷിതമായിരുന്നു ഓൺലൈനിൽ പഠിക്കുന്ന ചിത്രവും വാർത്തയും നൽകുകയും ചെയ്തു വാർത്തയുടെ ലിങ്കുകളും മറ്റു പത്ര കട്ടിങ്ങുകളും ഇതോടൊപ്പം ചേർക്കുന്നുണ്ട്
വീണ്ടും പറയുന്നു 'ആയിരം പേർക്കൊപ്പം പോയി നിൽക്കുന്നതിൽ അല്ല കാര്യം ഒറ്റയ്ക്കയവരെ ചേർത്തു നിർത്തുന്നതിലാണ് മഹത്വം'
- TODAY
- LAST WEEK
- LAST MONTH
- 'ഒറ്റക്ക് വഴിവെട്ടി വന്നവനെ കളിയാക്കുന്നോടോ പട്ടികളെ'; കോക്കസ്, ബെൽറ്റ്, ഗ്രൂപ്പിസം, ഫേവറേറ്റിസം, നെപ്പോട്ടിസം'; അതിഥി താരമായി എത്തി അവധിക്കാലം തൂക്കി ഈ യുവനടൻ; ഗോഡ്ഫാദർമാർ ആരുമില്ലാതെ ഒറ്റക്ക് കയറിവന്നവൻ; 'വർഷങ്ങൾക്കുശേഷം' ന്യൂജൻ സൂപ്പർസ്റ്റാർ തിരിച്ചുവരുമ്പോൾ
- ജെസ്നയുടെ രക്തം പുരണ്ട വസ്ത്രങ്ങൾ വീട്ടിൽനിന്ന് ശേഖരിച്ചത് ഡിവൈഎസ്പിയായിരുന്ന ചന്ദ്രശേഖരനും സിവിൽ പൊലീസ് ഓഫിസർ ലിജുവും; ആൻഡ്രോയിഡ് ഫോണിൽ നിന്നും മാച്ച നമ്പരുകൾ കണ്ടെത്തണം; ആ 60,000 രൂപയിലും അസ്വാഭാവികത; കൂടുതൽ വെളിപ്പെടുത്തലുമായി അച്ഛൻ; ജെസ്നാ കേസിൽ ദുരൂഹത മാറുന്നില്ല
- ഷെയർ ചാറ്റിലൂടെ ഭാര്യമാരെ കാണിച്ച് ഇഷ്ടമായെങ്കിൽ 'ലൈംഗിക ബന്ധത്തിന്' അനുവാദം നൽകുന്നത് ആദ്യ മോഡൽ; 2021ൽ ആപ്പുമെത്തി; കായംകുളത്ത് നടത്തിയ 'പങ്കുവയ്ക്കൽ' ആദ്യ ഞെട്ടൽ; തൊടുപുഴയിൽ ഏഴു വയസ്സുകാരന്റെ കൊലയിലും ഭാര്യാ കച്ചവടം! വെച്ചൂച്ചിറയിലേത് 'ഗ്രാമീണ മോഡൽ'! വൈഫ് സ്വാപ്പിംഗിൽ കേരളം ഞെട്ടുമ്പോൾ
- എറണാകുളം-അങ്കമാലി അതിരൂപതയിൽ ജനാഭിമുഖമല്ലാത്ത മറ്റൊരു കുർബാന രീതിയും സാധ്യമല്ല; ഏകീകൃത കുർബാന ആവശ്യപ്പെടുന്നത് ഒറ്റപ്പെട്ട ചില വ്യക്തികൾ മാത്രം; ആരാധനക്രമ കാര്യങ്ങളിൽ കോടതികൾക്കു ഇടപെടാൻ പറ്റുകയില്ല; കേസുകളെ വൈദികർ ഭയപ്പെടുന്നില്ലെന്നും വൈദികയോഗം
- 'അപ്പുവിന്റെ അച്ഛനാണ് ഞാൻ'! വർഷങ്ങൾക്കു ശേഷം കുടജാദ്രിയുടെ മുകൾത്തട്ടിൽ മോഹൻലാൽ; യാത്രയ്ക്കിടെ കൊടുങ്കാട്ടിൽ വഴിതെറ്റി; അറിഞ്ഞ ലാലേട്ടനെക്കാൾ എത്ര വലുതാണ് അറിയപ്പെടാത്ത ലാലേട്ടൻ; തിരക്കഥാകൃത്തായ രാമാനന്ദിന്റെ കുറിപ്പ്
- ഷർട്ടും അടിവസ്ത്രവും മാത്രം ധരിച്ച് അവശനായി ഓടി വരുന്നത് കണ്ട് ഞെട്ടി; കാൽക്കലേക്ക് വീണ യുവാവിന്റെ മുഖത്തും ശരീരത്തിലും ചോര; വായും മുഖവും ആസിഡ് ഒഴിച്ച് പൊള്ളിച്ച നിലയിൽ; മണിമല പൊന്തൻപുഴ വനത്തിൽ വച്ച് വധശ്രമത്തിൽ നിന്ന് ഓടി രക്ഷപ്പെട്ട യുവാവിന് രക്ഷകരായി തിരഞ്ഞെടുപ്പ് നിരീക്ഷക സംഘം
- മതംവിട്ട സ്ത്രീകൾ സധൈര്യം സംസാരിക്കുന്നു; ഒപ്പം മുതിന്ന യുക്തിവാദികളെ ആദരിക്കലും; മതരഹിതരുടെ കുടുംബ സംഗമത്തിനൊരുങ്ങി കോഴിക്കോട്
- വർക്കലക്കാരൻ ഐടി എൻജിനീയർക്ക് വധു കസാഖ്സ്ഥാനിൽ നിന്ന്: വിവാഹം നടന്നത് ശിവഗിരിയിൽ: മൂന്നു വർഷം നീണ്ട പ്രണയത്തിന് സാഫല്യം; വധുവിന്റെ അച്ഛനും അമ്മയും അനുഗ്രഹം ചൊരിഞ്ഞത് ഓൺലൈനിൽ തൽസമയം
- പാനൂരിലേക്ക് ബോംബു നിർമ്മാണത്തിനായി വടകരയിൽ നിന്നും രഹസ്യ ഇടനാഴി; പ്രതികളിൽ നിന്നും പൊലിസിന് ലഭിച്ചത് നിർണായക മൊഴി; ഓലപടക്കങ്ങളും ഗുണ്ടുകളും നിർമ്മിച്ചു നൽകുന്ന സംഘത്തിലേക്കും അന്വേഷണം; എല്ലാത്തിനും കാരണം തൊഴിൽ നഷ്ടപ്പെട്ട രാഷ്ട്രീയ ക്രിമിനലുകളോ?
- സഹകരണബാങ്കുകളിലെ എൽഡിഎഫ് കള്ളവോട്ട് സംഘം തയാർ എന്ന് ആക്ഷേപം; കോന്നി എംഎൽഎയുടെ നേതൃത്വത്തിൽ രഹസ്യയോഗം; പത്തനംതിട്ടയിൽ ഗുരുതര ആരോപണം ഉന്നയിച്ച് പഴകുളം മധു: പരാജയം ഉറപ്പിച്ച യു.ഡി.എഫ് കെട്ടുകഥകൾ മെനയുന്നുവെന്ന് എൽ.ഡി.എഫും
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- വ്യാഴാഴ്ച പ്രാർത്ഥനയ്ക്ക് പോയിരുന്ന ജെസ്നയെ കാണാതായതും വ്യാഴാഴ്ച; ആരാധനാ സ്ഥലം കണ്ടെത്തിയെന്ന് അച്ഛൻ; രഹസ്യ സുഹൃത്തിന്റെ ഫോട്ടോയും കുടുംബം കണ്ടെത്തി! സിബിഐ സഞ്ചരിക്കാത്ത വഴികളിലൂടെ പോയ അച്ഛന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളോ? ജെസ്നയ്ക്ക് സംഭവിച്ചത് എന്ത്?
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- ഇനി യുദ്ധത്തിനില്ല, ആക്രമിച്ചാൽ തിരിച്ചടിക്കും, ആക്രമണ വിവരം അമേരിക്കയെ അറിയിച്ചിരുന്നു; ഇറാനെ ലക്ഷ്യം വച്ചാൽ അമേരിക്കയുടെ താവളങ്ങൾ ലക്ഷ്യമിടും; മിസൈൽ ആക്രമണത്തിനെതിരെ ലോകരാജ്യങ്ങൾ ഒരുമിച്ചതോടെ ഇറാൻ ആകെ പെട്ട അവസ്ഥയിൽ; ഇസ്രയേൽ തിരിച്ചടി എങ്ങനെയാകും എന്ന ആശങ്കയിൽ ലോകം
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍