കടം വാങ്ങിയ പണം കിട്ടാൻ പരാതിക്കാരൻ പിന്നാലെ നടക്കാൻ തുടങ്ങിയിട്ട് ഒന്നര കൊല്ലം; ചെത്തി നടക്കുന്ന ഓഡി ക്കാറിന്റെ ലോൺ അടക്കുന്നത് വരെ നിർത്തി വഞ്ചന; ചെക്ക് തിരിച്ച് വാങ്ങിയില്ല എന്ന ആരോപണവും വിശ്വാസ്യയോഗ്യമല്ല; ഉന്നത സ്വാധീനം ഉപയോഗിച്ച് പറ്റിക്കാൻ ശ്രമിച്ചപ്പോൾ രണ്ടും കൽപ്പിച്ച് രംഗത്തിറങ്ങി; കോടിയേരിയുടെ മൂത്തമകൻ സാമ്പത്തിക വഞ്ചനാക്കേസിൽ ആരോപണ വിധേയനായത് ഇങ്ങനെ
മറുനാടൻ മലയാളി ബ്യൂറോ
ദുബായ്: കോടിയേരി ബാലകൃഷ്ണൻ എന്ന നേതാവിന്റെ പേരും പെരുമയും ഉപയോഗിച്ച് മകൻ ബിനോയ് പലരിൽനിന്നും വൻതുക വാങ്ങി എന്ന ഗൾഫിലെ സ്പോൺസറുടെ പരാതിയിൽ വെട്ടിലാകുന്നത് ബിനോയ് കോടിയേരിയും അച്ചനും തന്നെ. സിപിഎമ്മിലെ സമ്മേളന കാലത്തുണ്ടായ വിവാദം കോടിയേരിക്ക് വലിയ തിരിച്ചടിയാണ്. അതിനിടെ ബിനോയ് കോടിയേരിക്കും ശ്രീജിത്തിനും നേരേ ഉയർന്നിരിക്കുന്ന പരാതികൾ പലിശയ്ക്ക് പണം നൽകുന്ന ദുബായിലെ കൊള്ളപ്പലിശ ഇടപാടിന്റെ തുടർച്ച. മലയാളിയായ രാഹുൽ കൃഷ്ണ മുഖേനയാണ് ഇരുവരും പണംവാങ്ങിയത്. കൊട്ടാരക്കര സ്വദേശിയാണ് രാഹുൽ കൃഷ്ണ.
ഒത്തുതീർപ്പുചർച്ചകൾ പരാജയപ്പെട്ടതിനാലാണ് പരാതിയുമായി ഡൽഹിയിലെത്തിയിരിക്കുന്നതെന്നാണ് കമ്പനിയുടെ സ്പോൺസറായ യു.എ.ഇ. പൗരന്റെ വിശദീകരണം. പണം വാങ്ങിയിട്ടുണ്ടെന്നും ബിനോയിയുമായി കേസ് നിലവിലുണ്ടെന്നും അദ്ദേഹം പറയുന്നു. അതേസമയം സമ്മർദം ചെലുത്തി പണം തിരിച്ചുപിടിക്കാനുള്ള ശ്രമമാണ് കമ്പനിയുടെ സ്പോൺസറായ അറബിപൗരനെ മുന്നിൽനിർത്തി പാർട്ണർ ആയിരുന്ന രാഹുൽ കൃഷ്ണ നടത്തുന്നതെന്ന് ഈ രംഗത്തുള്ളവർ വെളിപ്പെടുത്തുന്നു. ബാങ്കുകളിൽനിന്ന് ചെറിയ പലിശയ്ക്ക് ലഭിക്കുന്ന വായ്പയാണ് യു.എ.ഇ.യിൽ ചിലർ കൂടിയ പലിശയ്ക്ക് മറിച്ചുനൽകുന്നത്. യു.എ.ഇ യിലെ ബിസിനസ് രംഗത്ത് ഇതൊരു സാധാരണ ഏർപ്പാടുമാണ്. രാഹുൽ കൃഷ്ണ മുഖേന പണം വാങ്ങിയിട്ടുണ്ടെന്നും എന്നാൽ എല്ലാം ഒത്തുതീർന്നെന്നും ബിനോയിയുമായി ബന്ധപ്പെട്ടവർ പറയുന്നു.
പ്രമുഖ പ്രവാസി വ്യവസായിക്ക് ഇന്ത്യയിൽനിന്ന് നേരത്തേ തൊഴിലാളികളെ എത്തിച്ചുകൊടുത്തിരുന്ന മലയാളിയുടെ ഉടമസ്ഥതയിലുള്ളതായിരുന്നു ജാസ് ടൂറിസം. ഇടപാടിൽ ക്രമക്കേടുകൾ ആരോപിക്കപ്പെട്ടതിനെത്തുടർന്ന് പ്രവാസി വ്യവസായി ഇവരുമായുള്ള ബന്ധം വിച്ഛേദിച്ചു. തുടർന്നാണ് മുൻ ഉടമയുടെ ബന്ധുവായ രാകുൽ സ്ഥാപനം ഏറ്റെടുത്തത്. അപ്പോഴും സ്പോൺസർ ഹസ്സൻ ഇസ്മയിൽ അബ്ദുള്ള അൽ മർസൂഖിയായിരുന്നു. യു.എ.ഇ. നിയമപ്രകാരം സ്ഥാപനത്തിൽ 51 ശതമാനം ഉടമസ്ഥാവകാശം സ്പോൺസർക്കാണ്. അതനുസരിച്ച് നിയമ നടപടികൾ സ്വീകരിക്കേണ്ടതും സ്പോൺസർ മുഖേനയാണ്. ഇതാണ് പരാതിയുമായി സ്പോൺസർതന്നെ ഡൽഹിയിലെത്താൻ കാരണവും.
2016 മുതൽ പണമിടപാടിനെച്ചൊല്ലി ജാസ് ടൂറിസം എൽഎൽസി കമ്പനിയുമായി ബിനോയിക്ക് പ്രശ്നങ്ങളുണ്ട്. ഒത്തുതീർപ്പിനുള്ള എല്ലാ സാധ്യതകളും ഇല്ലാതായതോടെയാണ് കമ്പനിയുടെ സ്പോൺസർ മുഖാന്തരം ദുബായ് കോടതിയിൽ സാമ്പത്തിക കുറ്റകൃത്യത്തിന് കേസ് നൽകിയത്. കേസ് കൊടുത്തിട്ടുണ്ടോ എന്ന ചോദ്യത്തിന് ഉണ്ടെന്നും കേസ് ഒത്തുതീർന്നിട്ടില്ലെന്നും മർസൂഖി പ്രതികരിച്ചു.
ബിനോയിക്ക് പണം നൽകാൻ മധ്യസ്ഥനായിരുന്ന ജാസ് ടൂറിസത്തിന്റെ മുൻ ഉടമ രാഹുൽ കൃഷ്ണ വിശദമായ പ്രതികരണങ്ങൾക്ക് തയാറായില്ല. ജാസ് കമ്പനിയുമായി തനിക്ക് ഇപ്പോൾ ബന്ധമില്ലെന്നും. ഇപ്പോഴത്തെ സാഹചര്യത്തിൽ കൂടുതൽ പറയാനില്ലെന്നും രാഹുൽ പറഞ്ഞു. രാഹുൽ ഉടമസ്ഥാവകാശം ഒഴിഞ്ഞെങ്കിലും അടുത്ത ബന്ധുക്കൾ തന്നെയാണ് കമ്പനിയുടെ ഉടമകൾ. കേസ് കോടതിക്ക് പുറത്ത് ഒത്തുതീർപ്പാക്കാനുള്ള ചർച്ചകൾക്കായി സ്പോൺസർ ഇന്ത്യയിലുണ്ട്. ഇത് നടന്നില്ലെങ്കിൽ കേന്ദ്രത്തെ സമീപിക്കാനും സ്പോൺസർ ശ്രമിക്കുമെന്നാണ് വിവരം.
രണ്ടും കൽപ്പിച്ച് സ്പോൺസർ, നിഷേധിച്ച് ബിനോയ്
തനിക്കെതിരെ ഉയർന്നിരിക്കുന്ന സാമ്പത്തിക തട്ടിപ്പു വിവാദം 2014ൽ ഒത്തുതീർപ്പാക്കിയ ഇടപാടിനെ ചൊല്ലിയാണെന്ന് ബിനോയ് കോടിയേരി പറയുന്നു. നിലവിൽ തനിക്കെതിരെ കേസൊന്നുമില്ല. ഇതിന്റെ രേഖകൾ ഉടൻതന്നെ ദുബായ് കോടതിയിൽ നൽകും. ആരോപണം രാഷ്ട്രീയ പ്രേരിതമാണോയെന്ന് ഇപ്പോൾ പ്രതികരിക്കുന്നില്ലെന്നും ബിനോയ് കൂട്ടിച്ചേർക്കുന്നു. എന്നാൽ സ്പോൺസർ ആരോപണത്തിൽ ഉറച്ചു നിൽക്കുകയാണ്.
ബിനോയ് ദുബായിൽ 13 കോടി രൂപയുടെ തട്ടിപ്പ് നടത്തിയത് ആഡംബര കാർ വാങ്ങുന്നതിനും ഗൾഫിൽ വിവിധ സ്ഥലങ്ങളിൽ ബിസിനസ് ആവശ്യങ്ങൾക്കുമായി. ബിനോയിക്കെതിരെ ദുബായിൽ ടൂറിസം മേഖലയിൽ പ്രവർത്തിക്കുന്ന കമ്പനിയാണ് പരാതി നൽകിയത്. ഒരു ഔഡി കാർ വാങ്ങുന്നതിന് 3,13,200 ദിർഹം (53.61 ലക്ഷം രൂപ) ഈടുവായ്പയും ഇന്ത്യ, യുഎഇ, സൗദി അറേബ്യ, നേപ്പാൾ എന്നിവിടങ്ങളിലെ ബിസിനസ് ആവശ്യങ്ങൾക്ക് 45 ലക്ഷം ദിർഹവും (7.7 കോടി രൂപ) നേതാവിന്റെ മകന് തങ്ങളുടെ അക്കൗണ്ടിൽനിന്നു ലഭ്യമാക്കിയെന്നാണ് ദുബായ് കമ്പനിയുടെ നിലപാട്.
ബിസിനസ് ആവശ്യത്തിനു വാങ്ങിയ പണം 2016 ജൂൺ ഒന്നിനു മുൻപ് തിരിച്ചുനൽകുമെന്ന് ഉറപ്പു നൽകിയിരുന്നു. കാർ വായ്പയുടെ തിരിച്ചടവ് ഇടയ്ക്കുവച്ചു നിർത്തി. അപ്പോൾ അടയ്ക്കാൻ ബാക്കിയുണ്ടായിരുന്നത് പലിശയ്ക്കു പുറമെ 2,09,704 ദിർഹമാണ് (36.06 ലക്ഷം രൂപ). ബാങ്ക് പലിശയും കോടതിച്ചെലവും ചേർത്താണ് മൊത്തം 13 കോടി രൂപയുടെ കണക്ക്. നേതാവിന്റെ മകൻ നൽകിയ ചെക്കുകൾ മടങ്ങുകയും ആൾ ദുബായ് വിടുകയും ചെയ്ത സാഹചര്യത്തിൽ ഇന്റർപോളിന്റെ സഹായം തേടാൻ ദുബായ് പബ്ലിക് പ്രോസിക്യൂട്ടർ നിർദ്ദേശം നൽകിയെന്നാണു കമ്പനി വൃത്തങ്ങൾ നൽകുന്ന സൂചന.
2015 മുതൽ 2017 വരെയുള്ള കാലഘട്ടത്തിൽ തന്റെ പങ്കാളി പലതവണ ബിനോയിയുമായി ബന്ധപ്പെടാൻ ശ്രമിച്ചെങ്കിലും സാധിച്ചില്ല. കൂടിക്കാഴ്ചകുള്ള എല്ലാ ശ്രമങ്ങളെയും അദ്ദേഹം നിരാകരിക്കുകയായിരുന്നു എന്നും പരാതിക്കാരൻ പറഞ്ഞു. തുടർന്ന് ബിനോയ് ഈടായി ചെക്ക് ബാങ്കിൽ നൽകിയെങ്കിലും അത് മടങ്ങുകയായിരുന്നു എന്നും ജാസ് ഗ്രൂപ്പ് അറിയിച്ചു. ബിനോയ് തന്നെ മനഃപൂർവ്വം വഞ്ചിക്കുകയായിരുന്നുവെന്നും അയാളെ നിയമത്തിന്റെ മുന്നിൽ കൊണ്ടുവരാൻ ഇന്റർപോളിന്റെ സഹായം നൽകണമെന്നും പരാതിയിൽ ആവശ്യുപ്പെട്ടിട്ടുണ്ട്.
തങ്ങൾ നൽകിയതിനു പുറമേ അഞ്ചു ക്രിമിനൽ കേസുകൾകൂടി ദുബായിൽ ബിനോയ്ക്കെതിരെ ഉണ്ടെന്നും സദുദ്ദേശ്യത്തോടെയല്ല തങ്ങളിൽനിന്നു പണം വാങ്ങിയതെന്ന് ഇതിൽനിന്നു വ്യക്തമാണെന്നും കമ്പനി ആരോപിക്കുന്നു. ഇയാൾ ഒരു വർഷത്തിലേറെയായി ദുബായിൽനിന്നു വിട്ടുനിൽക്കുകയാണെന്നും കമ്പനി പരാതിയിൽ പറയുന്നു. എന്നാൽ ഇതെല്ലാം ബിനോയ് നിഷേധിക്കുകയാണ്.
ആരോപണം നിഷേധിച്ച് ശ്രീജിത്ത്
വ്യാജ ചെക്ക് നൽകി പത്തുകോടിരൂപ തട്ടിയെടുത്തെന്ന് രാഹുൽ കൃഷ്ണ തനിക്കെതിരേ ഉന്നയിച്ച ആരോപണങ്ങളിൽ സത്യമില്ലെന്ന് ചവറ എംഎൽഎ. വിജയൻപിള്ളയുടെ മകൻ ശ്രീജിത്ത്. ഇതുമായി ബന്ധപ്പെട്ട് മാവേലിക്കര കോടതിയിൽ രാഹുൽ കൃഷ്ണ തന്റെ പേരിൽ നൽകിയ സിവിൽ കേസ് നിലവിലുണ്ട്. അത്തരത്തിലൊരു ചെക്ക് കൊടുത്തിട്ടില്ലെന്നും ശ്രീജിത്ത്് പറഞ്ഞു.
രാഹുൽ കൃഷ്ണ മുഖേനയാണ് ബിനോയ് കോടിയേരിയെ പരിചയപ്പെട്ടത്. ഇരുവരുമായും സുഹൃദ് ബന്ധവും ഉണ്ടായിരുന്നു. എന്നാൽ ഇവരുമായി ഒരു തരത്തിലുള്ള സാമ്പത്തിക ഇടപാടുമില്ല. രാഷ്ട്രീയ നേതാവിന്റെ മകനായതിനാൽ ബ്ലാക് മെയിൽ ചെയ്യാൻ ശ്രമിക്കുകയാണെന്നും ശ്രീജിത്ത്് പറഞ്ഞു. അച്ഛൻ തിരഞ്ഞെടുപ്പിൽ മത്സരിക്കുന്ന സമയത്ത് മാവേലിക്കര കോടതിയിലെ കേസ് അവസാനിപ്പിക്കണമെന്നാവശ്യപ്പെട്ട് രാഹുൽ കൃഷ്ണ ബന്ധപ്പെട്ടിരുന്നു. ഭാവിയിൽ കേസ് ബുദ്ധിമുട്ടാവുമെന്നാണ് അയാൾ അന്ന് പറഞ്ഞത്. കേസ് നിയമപരമായി നേരിടുമെന്നും ശ്രീജിത്ത് പറഞ്ഞു.
സിപിഎമ്മിൽ ചർച്ച സജീവം
കോടിയേരിയുടെ മകനെതിരേയുള്ള പരാതി പുറത്തുവന്നതിന്റെ പേരിൽ സിപിഎമ്മിനുള്ളിൽ ഭിന്നത രൂക്ഷം. ബിജെപി.ക്കെതിരേ കോൺഗ്രസ് സഹകരണത്തിനു വാദിച്ച യെച്ചൂരിയുടെ രാഷ്ട്രീയസമീപനം കൊൽക്കത്തയിൽ നടന്ന കേന്ദ്രകമ്മിറ്റിയോഗം തള്ളിയിരുന്നു. വോട്ടെടുപ്പിൽ പാർട്ടി ജനറൽ സെക്രട്ടറി പരാജയപ്പെട്ടതിനുപിന്നിൽ കേരള ഘടകത്തിന്റെ ശക്തമായ നീക്കങ്ങളുമുണ്ടായി. അതുകൊണ്ട് തന്നെ യെച്ചുരിയാണ് പരാതി ചോർത്തിയതെന്ന ആരോപണം ശക്തമാണ്.
കേന്ദ്രനേതൃത്വത്തിനു നൽകിയ പരാതി എങ്ങനെ പുറത്തു വന്നുവെന്നാണ് പാർട്ടിക്കുള്ളിലെ ചോദ്യം. രണ്ടു വർഷമായിട്ടുള്ള ഒരു പ്രശ്നമായതിനാൽ ഇതുവരെ വിവരം പുറത്തുവിടാത്ത കമ്പനി പ്രതിനിധികൾ ഇപ്പോഴതു ചെയ്യാനിടയില്ലെന്നാണ് വാദം. അല്ലെങ്കിൽ, കേന്ദ്രനേതൃത്വത്തിൽനിന്ന് അനുകൂലമറുപടി ലഭിക്കാത്തതിനാൽ വിവരം പുറത്തുവിട്ട്, പാർട്ടിയെ സമ്മർദത്തിലാക്കി പണം വാങ്ങാനുള്ള തന്ത്രമാവാമെന്നും ചൂണ്ടിക്കാണിക്കപ്പെടുന്നു.
വാർത്തകൾ പുറത്തുവന്നതിന് പിന്നാലെ കോടിയേരി ബാലകൃഷ്ണനും മുഖ്യമന്ത്രി പിണറായി വിജയനും എ.കെ.ജി. സെന്ററിൽ കൂടിക്കാഴ്ച നടത്തി. പി.ബി. അംഗമായ എം.എ. ബേബിയും ഈ സമയം എ.കെ.ജി. സെന്ററിലുണ്ടായിരുന്നു.
Stories you may Like
- ഒക്ടോബറിലെ നഷ്ടം കോടിയേരി; പ്രിയ സഖാവിനെ കേരളം ഓർക്കുമ്പോൾ
- പരസ്യ പ്രതികരണത്തിൽ ബിനോയ് വിശ്വത്തിന് അതൃപ്തി; സിപിഐയിൽ പ്രശ്നം തുടങ്ങി
- സിപിഐയ്ക്ക് കൗൺസിൽ യോഗം നിർണ്ണായകം
- 'വിനോദിനീസ് കോടിയേരി ഫാമിലി കലക്ടീവ്' തയ്യാറെടുക്കുമ്പോൾ
- പ്രീജിത് രാജിന്റെ 'കോടിയേരി ഒരു ജീവചരിത്രം' പറയുന്നത് സഖാവിന്റെ രാഷ്ട്രീയ പോരാട്ടക്കഥ
- TODAY
- LAST WEEK
- LAST MONTH
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- ഇറാൻ പ്രകോപനത്തിന് തിരിച്ചടിയുമായി ഇസ്രയേൽ; ഇറാന്റെ വടക്കൻ നഗരമായ ഇസ്ഫഹാനിലെ വിമാനത്താവളത്തിന് മിസൈൽ ആക്രമണം നടത്തി ഇസ്രയേൽ; ആക്രമണത്തിന പിന്നാലെ ഇറാനിൽ വിമാന സർവീസുകൾ പൂർണായും നിർത്തിവെച്ചു; ഇസ്രയേൽ ആക്രമണം അമേരിക്കയെ അറിയിച്ച ശേഷം
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- നേരെ വെളുക്കും മുമ്പേ ഇരുട്ടിന്റെ മറവിൽ, ഇസ്രയേൽ ലക്ഷ്യമിട്ടത് ഇറാന്റെ ആണവ കേന്ദ്രത്തെയോ? തിരിച്ചടിച്ചത് തങ്ങൾക്ക് നേരേ ഡ്രോണുകളും മിസൈലുകളും തൊടുത്തുവിടുന്ന ഇസ്ഫഹൻ നഗരത്തിലെ സൈനിക കേന്ദ്രത്തെ ലാക്കാക്കി എന്നും സംശയം
- വെച്ചൂച്ചിറയിലെ സൗമ്യയുടെ ആത്മഹത്യ: ഭർത്താവ് സുനിൽ കുമാറിനെതിരേ വീണ്ടും കേസ്; കൂട്ടുകാരന്റെ ഭാര്യ നൽകിയ പരാതിയിൽ ഭർത്താവും സുനിൽകുമാറും പ്രതികൾ; നടന്നത് ഭാര്യമാരെ വച്ചു മാറാനുള്ള നീക്കം; കൂടുതൽ അറസ്റ്റുണ്ടാകും
- ഷെയർ ചാറ്റിലൂടെ ഭാര്യമാരെ കാണിച്ച് ഇഷ്ടമായെങ്കിൽ 'ലൈംഗിക ബന്ധത്തിന്' അനുവാദം നൽകുന്നത് ആദ്യ മോഡൽ; 2021ൽ ആപ്പുമെത്തി; കായംകുളത്ത് നടത്തിയ 'പങ്കുവയ്ക്കൽ' ആദ്യ ഞെട്ടൽ; തൊടുപുഴയിൽ ഏഴു വയസ്സുകാരന്റെ കൊലയിലും ഭാര്യാ കച്ചവടം! വെച്ചൂച്ചിറയിലേത് 'ഗ്രാമീണ മോഡൽ'! വൈഫ് സ്വാപ്പിംഗിൽ കേരളം ഞെട്ടുമ്പോൾ
- പ്രമുഖ യൂടൂബർ സ്വാതി കെട്ടിടത്തിൽ നിന്ന് ചാടി ജീവനൊടുക്കി; സംഭവസമയം മുറിയിൽ ഉണ്ടായിരുന്ന സുഹൃത്തിനെ ചോദ്യം ചെയ്തു പൊലീസ്; ആത്മഹത്യയ്ക്ക് പിന്നിലെ കാരണം തേടി അന്വഷണം; സ്വാതി ഗോദര വ്ളോഗിങ് തുടങ്ങിയത് യുപിഎസ്സി പരീക്ഷാ പരിശീലനത്തിന് ഡൽഹിയിൽ എത്തിയ ശേഷം
- 'ഒറ്റക്ക് വഴിവെട്ടി വന്നവനെ കളിയാക്കുന്നോടോ പട്ടികളെ'; കോക്കസ്, ബെൽറ്റ്, ഗ്രൂപ്പിസം, ഫേവറേറ്റിസം, നെപ്പോട്ടിസം'; അതിഥി താരമായി എത്തി അവധിക്കാലം തൂക്കി ഈ യുവനടൻ; ഗോഡ്ഫാദർമാർ ആരുമില്ലാതെ ഒറ്റക്ക് കയറിവന്നവൻ; 'വർഷങ്ങൾക്കുശേഷം' ന്യൂജൻ സൂപ്പർസ്റ്റാർ തിരിച്ചുവരുമ്പോൾ
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- വീട്ടിലെ വോട്ടിൽ ബാഹ്യ ഇടപെടൽ; കാസർകോട് മണ്ഡലത്തിലെ കല്യാശ്ശേരിയിൽ 92കാരിക്ക് വേണ്ടി വോട്ടു ചെയ്തത് സിപിഎം നേതാവ്; സിപിഎം ബൂത്ത് ഏജന്റായ ഗണേശൻ വോട്ടു ചെയ്തതിൽ പരാതി: പോളിങ് ഉദ്യോഗസ്ഥരെ സസ്പെന്റ് ചെയ്തു വരാണാധികാരി
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
- ക്ഷേമപെൻഷൻ യഥാസമയം കൊടുക്കാൻ കഴിഞ്ഞില്ലെങ്കിൽ തിരിച്ചടിയെന്ന് വിലയിരുത്തൽ; പണം കണ്ടെത്താൻ സഹകരണ ബാങ്കുകളിൽ നിന്ന് 2000 കോടി കടമെടുക്കാൻ സർക്കാർ; 9.1 ശതമാനം പലിശയിൽ കടമെടുപ്പ്; ഒന്ന വർഷത്തിനുള്ളിൽ സഹകരണ ബാങ്കുകളെ സമീപിക്കുന്നത് ഇത് മൂന്നാം വട്ടം
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- വ്യാഴാഴ്ച പ്രാർത്ഥനയ്ക്ക് പോയിരുന്ന ജെസ്നയെ കാണാതായതും വ്യാഴാഴ്ച; ആരാധനാ സ്ഥലം കണ്ടെത്തിയെന്ന് അച്ഛൻ; രഹസ്യ സുഹൃത്തിന്റെ ഫോട്ടോയും കുടുംബം കണ്ടെത്തി! സിബിഐ സഞ്ചരിക്കാത്ത വഴികളിലൂടെ പോയ അച്ഛന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളോ? ജെസ്നയ്ക്ക് സംഭവിച്ചത് എന്ത്?
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്