പത്തനംതിട്ടയിൽ മുഖ്യമന്ത്രി നടത്തിയത് അൽപ്പം പോലും വിട്ടു വീഴ്ചയ്ക്കില്ലെന്നുള്ള മുന്നറിയിപ്പ്; ദുരാചാരങ്ങളെ എടുത്ത് പറഞ്ഞും പന്തളം രാജകുടുംബത്തേയും തന്ത്രി കുടുംബത്തേയും വിരട്ടിയുമുള്ള പ്രസംഗം അവസാനിപ്പിക്കുന്നത് സമവായത്തിനുള്ള അവസാന സാധ്യതകൾ; ദേവസ്വം ബോർഡിന്റെ അഴകൊഴുമ്പൻ നിലപാടിനെതിരേയും കർശനമായ താക്കീത്; നിലപാട് കർശനമാക്കി യാതൊരു വിട്ടു വീഴ്ചയുമില്ലാത്ത നിലപാടുമായി മുമ്പോട്ട് പോകാൻ ഉറച്ച് പിണറായി വിജയൻ; ആകെ വിരണ്ട് ദേവസ്വം ബോർഡും പത്മകുമാറും
മറുനാടൻ മലയാളി ബ്യൂറോ
പത്തനംതിട്ട: നിലവാരവും നിലപാടുമില്ലാത്ത ദേവസ്വം ബോർഡ് പ്രസിഡന്റെന്ന് എ പത്മകുമാറിനെ ആദ്യം വിമർശിച്ചത് എസ് എൻ ഡി പി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശനാണ്. മുഖ്യമന്ത്രി പിണറായി വിജയന്റെ മനസ്സറിഞ്ഞായിരുന്നു ഈ കടന്നാക്രമണമെന്ന് വിലയിരുത്തലും അന്ന് സജീവമായി. ഇന്ന് ശബരിമല സ്ത്രീ പ്രവേശന വിഷയം പുതിയ തലത്തിലെത്തുകയാണ്. സർക്കാരിനെ സമ്മർദ്ദത്തിലൂടെ മനസ്സ് മാറ്റി ഒപ്പം നിർത്താനാണ് ഭക്തരുടെ ശ്രമം. സുപ്രീംകോടതിയിലെ റിട്ട് ഹർജിയിൽ സർക്കാർ അനുകൂല നിലപാട് എടുക്കുമെന്ന് വിശ്വാസികളും കരുതി. എന്നാൽ ശബരിമയിൽ ഏത് സ്ത്രീയായാലും പ്രവേശിച്ചേ മതിയാകൂവെന്ന നിലപാടിലാണ് മുഖ്യമന്ത്രി. ദേവസ്വം ബോർഡിനേയും പന്തളം രാജകുടുംബത്തേയും തന്ത്രമാരേയും എല്ലാം പിണറായി കടന്നാക്രമിക്കുന്നത് ഈ സാഹചര്യത്തിലാണ്. ഇതോടെ ശബരിമല സ്ത്രീ പ്രവേശന വിഷയത്തിൽ സമവായ സാധ്യതയും അടയുന്നു.
പിണറായി വിജയൻ പരസ്യമായി തള്ളിപ്പറഞ്ഞതോടെ തിരുവിതാംകൂർ ദേവസ്വം ബോർഡ് ഭരണസമിതി കടുത്ത സമ്മർദത്തിലുമായി. തുടർനടപടികളെക്കുറിച്ചു ബോർഡ് പ്രസിഡന്റ് എ. പത്മകുമാർ ഉൾപ്പെടെയുള്ളവർക്കു കൃത്യമായ ധാരണയില്ല. സർക്കാർ വിശ്വാസികൾക്കെതിരാണെന്ന തോന്നൽ ഉളവാക്കിയതിനു പിന്നിൽ ദേവസ്വം ബോർഡ് പ്രസിഡന്റിന്റെയും മറ്റും പക്വതയില്ലാത്ത നടപടികളാണെന്നാണു മുഖ്യമന്ത്രി കരുതുന്നത്. വിധി വന്നതിനു പിന്നാലെ മുഖ്യമന്ത്രിയുമായി നടത്തിയ ചർച്ചയ്ക്കു ശേഷം സുപ്രീം കോടതിയിൽ പുനഃപരിശോധനാഹർജി കൊടുക്കുമെന്നു പത്മകുമാർ പറഞ്ഞത് പിണറായിയെ ചൊടിപ്പിച്ചു. പിന്നീടു സ്ഥിതി റിപ്പോർട്ട് എന്ന നിലപാടിലേക്കു മാറി. ശബരിമലയിലെ പ്രതിഷേധങ്ങൾ ഉൾപ്പെടെ സംഭവങ്ങൾക്കു ശേഷം സർക്കാർ നിലപാടു മയപ്പെടുത്തുമെന്നാണു പ്രതീക്ഷിച്ചിരുന്നെങ്കിലും മുഖ്യമന്ത്രി അതിന് തയ്യാറല്ല. അതുകൊണ്ടാണ് ഇന്നലെ ദേവസ്വം ബോർഡ് യോഗം ചേർന്നെങ്കിലും ശബരിമല വിഷയത്തിൽ തീരുമാനമൊന്നുമുണ്ടാകാത്തത്. പത്തനംതിട്ടയിൽ പിണറായി വിജയന്റെ അടുപ്പക്കാരനായി അറിയപ്പെടുന്ന പത്മകുമാർ ദേവസ്വം ബോർഡ് പ്രസിഡന്റ് ആയതും ഈ അടുപ്പത്തിന്റെ കുരത്തിലാണ്. ശബരിമല വിഷയത്തിലൂടെ ഈ സമവാക്യം മാറുകയാണ്.
ഡൽഹിയിൽനിന്നുള്ള അഭിഭാഷകരുടെ നിയമോപദേശം വരുന്നതുവരെ കാത്തിരിക്കാനാണു ദേവസ്വം ബോർഡിന്റെ തീരുമാനം. ദേവസ്വം കമ്മിഷണറുടെ ഡൽഹി യാത്രയും അതിനു ശേഷമേ കാണൂ. ആചാരം സംരക്ഷിക്കുമെന്ന് ആവർത്തിച്ചു പ്രഖ്യാപിക്കുമ്പോഴും അത് എങ്ങനെ കോടതിയെ അറിയിക്കുമെന്നതാണു ബോർഡ് നേരിടുന്ന പ്രശ്നം. ഇതിനിടെയാണ് പത്തനംതിട്ടയിലെ പിണറായിയുടെ പ്രസംഗം. ഇതോടെ ദേവസ്വം ബോർഡും പ്രസിഡന്റ് പത്മകുമാറുടെ കടുത്ത സമ്മർദ്ദത്തിലായി. തൽസ്ഥിതി റിപ്പോർട്ട് പോലും കൊടുക്കാനാവാത്ത അവസ്ഥ. ശബരിമല യുവതീപ്രവേശ വിഷയത്തിൽ എൽഡിഎഫ് സംഘടിപ്പിച്ച രാഷ്ട്രീയ വിശദീകരണ യോഗത്തിൽ ദേവസ്വം ബോർഡ് പ്രസിഡന്റും സിപിഎം നേതാവുമായ എ. പത്മകുമാർ പങ്കെടുത്തില്ല. ദേവസ്വം ബോർഡിനെതിരെ മുഖ്യമന്ത്രി തുറന്നടിച്ച യോഗത്തിൽ പത്മകുമാറിന്റെ അസാന്നിധ്യം പ്രത്യേകം ശ്രദ്ധിക്കപ്പെട്ടു. സർക്കാരിന്റെ നിലപാടുകൾക്കു വിരുദ്ധമാണ് ദേവസ്വം ബോർഡ് എന്ന് യോഗത്തിൽ മുഖ്യമന്ത്രി തുറന്നടിച്ചിരുന്നു.
ഇനി അനുരഞ്ജനമില്ല
ശബരിമല വിഷയത്തിൽ മുട്ടുമടക്കാനോ അനുരഞ്ജനത്തിനു മുൻകൈയെടുക്കാനോ മുഖ്യമന്ത്രി തയ്യാറല്ല. ഇതാണ് പത്തനംതിട്ടയിൽ പ്രഖ്യാപിക്കുന്നത്. ബന്ധപ്പെട്ടവരുമായി ചർച്ചയാകാമെന്ന മുൻസമീപനം സർക്കാരും മുഖ്യമന്ത്രിയും വേണ്ടെന്നു വച്ചിരിക്കുന്നു. ശബരിമല വിഷയത്തിൽ രണ്ട് യോഗമാണ് ഇടതുപക്ഷം നടത്തിയത്. തിരുവനന്തപുരത്തും പത്തനംതിട്ടയിലും. തുലാമാസ നട തുറക്കുന്നതിന് മുമ്പായിരുന്നു തിരുവനന്തപുരത്തെ യോഗം. ആന്ന് സുപ്രീംകോടതി വിധിയോടുള്ള പ്രതിബദ്ധത വ്യക്തമാക്കുമ്പോൾ തന്നെ ചർച്ചയ്ക്കുള്ള വാതിലും അദ്ദേഹം തുറന്നിട്ടിരുന്നു. എന്നാൽ ഇന്നലെ പത്തനംതിട്ടയിലെ പ്രസംഗത്തിൽ, എല്ലാം മാറ്റി. ഇനി സർക്കാർ ഒന്നും ചെയ്യില്ലെന്ന് പറഞ്ഞു. പന്തളം കൊട്ടാരത്തിനും താഴമൺ തന്ത്രി കുടുംബത്തിനും ശബരിമലയിലുള്ള അധികാരാവകാശങ്ങൾ തന്നെ ചോദ്യം ചെയ്തു.
തുലമാസ പൂജ സമയത്ത് ശബരിമലയിൽ യുവതികൾ വന്നാൽ ദർശനത്തിനു സുരക്ഷ ഒരുക്കണമെന്ന നിർദ്ദേശമാണു സർക്കാർ പൊലീസിനു നൽകിയത്. എന്നാൽ അങ്ങനെ സംഭവിച്ചാൽ നട അടയ്ക്കുമെന്ന തന്ത്രിയുടെ മുന്നറിയിപ്പ് ഒട്ടും പ്രതീക്ഷിച്ചില്ല. പരികർമികൾ തന്നെ സമരത്തിനിറങ്ങിയതോടെ യുവതീപ്രവേശം അസാധ്യമെന്നു തിരിച്ചറിഞ്ഞു. ഇതോടെയാണ് പിണറായി കടുത്ത നിലപാട് എടുത്തത്. വിധി വന്നയുടൻ തങ്ങളെയൊന്നും വിശ്വാസത്തിലെടുക്കാതെ നടപ്പാക്കുന്നതിലേക്കു സർക്കാർ നീങ്ങിയതാണു തന്ത്രികുടുംബത്തെയും കൊട്ടാരത്തെയും ചർച്ചയിൽ നിന്നകറ്റിയത്. പന്തളം കൊട്ടാരത്തെ പ്രതിനിധീകരിക്കുന്ന പി.ജി. ശശികുമാരവർമ നേരത്തെ പാലോളി മുഹമ്മദ്കുട്ടി മന്ത്രിയായിരുന്നപ്പോൾ അദ്ദേഹത്തിന്റെ സ്റ്റാഫിലുണ്ടായിരുന്നയാളാണ്. അദ്ദേഹത്തെ പോലും അനുരഞ്ജന വഴിയിൽ കൊണ്ടുവരാൻ സിപിഎം നേതാക്കൾക്കു കഴിഞ്ഞില്ല.
വിധിക്കെതിരെ സംസ്ഥാന സർക്കാർ പുനഃപരിശോധനാ ഹർജി നൽകില്ലെന്നു മുഖ്യമന്ത്രി പിണറായി വിജയൻ വ്യക്തമാക്കിയിട്ടുണ്ട്. പുനഃപരിശോധനാ ഹർജിയുമായി സുപ്രീംകോടതിയിൽ പോകാനുള്ള ദേവസ്വം ബോർഡ് നീക്കത്തെ മുഖ്യമന്ത്രി രൂക്ഷമായ ഭാഷയിൽ വിമർശിച്ചു. റിപ്പോർട്ടും കൊണ്ടുപോയാൽ തിരിച്ചു കിട്ടുന്നത് എന്തായിരിക്കുമെന്ന ബോധ്യം ഉണ്ടാവണം. ഏതാനും കൂട്ടരുടെ കോപ്രായം കണ്ടു നീങ്ങിയാൽ വലിയ ഭവിഷ്യത്തുണ്ടാകുമെന്നും മുഖ്യമന്ത്രി ദേവസ്വംബോർഡിനു മുന്നറിയിപ്പു നൽകി. ശബരിമല ദർശനത്തിനു വരുന്ന ഭക്തർക്കു സുരക്ഷയും ശാന്തിയും സൗകര്യവും സർക്കാർ നൽകും. ഇടതുമുന്നണി സംഘടിപ്പിച്ച രാഷ്ട്രീയ വിശദീകരണ യോഗത്തിലെ മുഖ്യമന്ത്രിയുടെ വാക്കുകൾ സർക്കാരിന്റെ നിലപാട് തന്നെയാണ് വിശദീകരിക്കുന്നത്.
ശബരിമല തന്ത്രിക്കും താഴമൺ കുടുംബത്തിനുമെതിരെയും മുഖ്യമന്ത്രി ആഞ്ഞടിച്ചു. തന്ത്രിയുടെ കോന്തലയിൽ തൂക്കിയിട്ട താക്കോലിലാണ് ശബരിമലയുടെ അധികാരമെന്നു തെറ്റിദ്ധരിക്കരുത്. തന്ത്രിയുടെയോ പന്തളം കൊട്ടാരത്തിന്റെയോ സ്വത്തല്ല ശബരിമല. ദേവസ്വം ബോർഡിന്റേതാണ്. അതു മനസ്സിലാക്കി പെരുമാറണം. സാമൂഹിക പരിഷ്കരണത്തിന് എതിരെ യാഥാസ്ഥിതികർ എല്ലാക്കാലത്തും പ്രതിഷേധിച്ചിട്ടുണ്ട്. എന്നാൽ സുപ്രീംകോടതി വിധിയെ ദുർബലപ്പെടുത്തുന്ന ഒരു നടപടിക്കും സർക്കാർ തയാറല്ല. അങ്ങനെ ചെയ്താൽ നിയമവാഴ്ചയെ ദുർബലപ്പെടുത്തലാകുമതെന്നും പിണറായി പറഞ്ഞു. സന്നിധാനത്തിൽ ചില ക്രിമിനലുകൾ കഴിഞ്ഞ ദിവസങ്ങളിൽ തമ്പടിച്ചിരുന്നു. അവർക്കു കേന്ദ്രമാക്കാനുള്ള സ്ഥലമല്ല ശബരിമല. എല്ലാവർക്കും ദർശനത്തിന് പോകാവുന്ന കേന്ദ്രമാണു ശബരിമല. അതിനെ അങ്ങനെയല്ലാതാക്കാനുള്ള ബോധപൂർവ നീക്കമാണ് ആർഎസ്എസ് നടത്തുന്നതെന്നും മുഖ്യമന്ത്രി ആരോപിച്ചു.
വിശ്വാസമല്ല വലുത ഭരണഘടന
നെഷ്ഠിക ബ്രഹ്മചാരിയായ ദേവന്മാരുണ്ട്. ഇല്ല എന്നല്ല പറയുന്നത്. വിശ്വാസികൾക്കിടയിൽ അങ്ങനെയൊരു നിലയുണ്ട്. പൂജാരിയും ബ്രഹ്മചാരി ആയിരിക്കണം. വിവാഹം കഴിക്കാൻ പാടില്ല. എന്നാൽ ഇവിടുത്തെ തന്ത്രിയുടെ ബ്രഹ്മചര്യം എല്ലാവർക്കും അറിയാമല്ലോ. ഗൃഹസ്ഥാശ്രമത്തിന്റെ കാര്യമല്ല താൻ പറയുന്നത്. അതിനപ്പുറം കടന്ന് വ്യഭിചാരത്തിലേക്ക് പോയ സംഭവമല്ലേ എറണാകുളത്ത് നടന്നതെന്നും മുഖ്യമന്ത്രി ചോദിച്ചു. ലോകനാർകാവ് കടത്തനാട്ട് രാജാവ് എല്ലാവർക്കും തുറന്നുകൊടുത്തു. പട്ടികജാതി, പട്ടികവർഗക്കാർക്കും പിന്നാക്ക വിഭാഗക്കാർക്കും. അപ്പോൾ അടെയുള്ള ഇവിടുത്തെ തന്ത്രിയെപ്പോലെയുള്ളവർ ക്ഷേത്രം പൂട്ടി സ്ഥലംവിട്ടു. അയാൾ പോയ പോക്കിന് കടത്തനാട്ട് രാജാവ് വേറെ ആളെവച്ചു. ഇത്രയുമൊക്കെയേ തന്ത്രിക്ക് അധികാരമുള്ളൂ. തങ്ങളുടെ കോന്തലയിൽ കെട്ടുന്ന താക്കോലിലാണ് അധികാരം മുഴുവൻ കേന്ദ്രീകരിച്ചിട്ടുള്ളതെന്ന് തെറ്റിദ്ധരിക്കരുതെന്നും മുഖ്യമന്ത്രി പറഞ്ഞു.
സുപ്രീംകോടതി വിധി ദുർബലപ്പെടുത്തുന്ന ഒരു നടപടിക്കും സന്നദ്ധമല്ലെന്ന് സർക്കാർ വ്യക്തമാക്കിക്കഴിഞ്ഞു. അങ്ങനെ ചെയ്യുന്നത് നിയമവാഴ്ചയെ ദുർബലപ്പെടുത്തുന്ന നീക്കമാണ്. പുനഃപരിശോധനാ ഹർജി നൽകി ദേവസ്വം ബോർഡ് വടികൊടുത്ത് അടി വാങ്ങരുത്. ശബരിമല നട അടയ്ക്കുന്നതും തുറക്കുന്നതും തന്ത്രിയുടെ അവകാശമല്ല. പൂജാരിയും ബ്രഹ്മചാരി ആയിരിക്കണമെന്നാണ് വ്യവസ്ഥ. എന്നാൽ, ഇവിടുത്തെ തന്ത്രിയുടെ ബ്രഹ്മചര്യം എല്ലാവർക്കും അറിയാമെന്നും മുഖ്യമന്ത്രി പരിഹസിച്ചു. സുപ്രീംകോടതി പ്രധാനമായും പരിശോധിച്ചത് ശബരിമലയിൽ സ്ത്രീ പ്രവേശനം തടയുന്ന നിലപാട് ഭരണഘടനയ്ക്ക് അനുസൃതമാണോയെന്നാണ്. ഭരണഘടന ഉയർത്തിപ്പിടിക്കുന്ന മൗലികാവകാശത്തിന് എതിരാണ് സ്ത്രീ പ്രവേശനം തടയുന്ന നടപടിയെന്ന് സുപ്രീംകോടതി വ്യക്തമാക്കി. സ്ത്രീയ്ക്കും പുരുഷനും പ്രായവ്യത്യാസമില്ലാതെ അവിടെപ്പോയി പ്രാർത്ഥിക്കാൻ അവകാശമുണ്ടെന്നാണ് സുപ്രീംകോടതി വ്യക്തമാക്കിയത്. ഇതിന് അതീവ പ്രാധാന്യമുണ്ട്.
സുപ്രീം കോടതി വിധിക്കെതിരെ ഓർഡിനൻസ് കൊണ്ടുവരണമെന്നും ഇക്കാര്യം നിയമസഭ ചേർന്ന് കേന്ദ്രസർക്കാരിനോട് ആവശ്യപ്പെടണമെന്നുമാണ് ചിലർ ആവശ്യപ്പെടുന്നത്. സർക്കാരും നിയമസഭയുമെല്ലാം ഭരണഘടനയുടെ സൃഷ്ടിയാണ്. ഭരണഘടന ഉയർത്തിപ്പിടിച്ചാണ് മന്ത്രിമാർ അടക്കമുള്ളവർ സത്യപ്രതിജ്ഞ ചെയ്യുന്നത്. അതിനാൽ ഭരണഘടനയെ മാനിക്കുന്ന നിലപാട് സ്വീകരിക്കുക എന്നത് ഏതുസർക്കാരും പാലിക്കേണ്ട കാര്യമാണ്.-മുഖ്യമന്ത്രി പറയുന്നു.
- TODAY
- LAST WEEK
- LAST MONTH
- സീതാമഡി ഗ്രാമത്തിന്റെ സ്വന്തം 'കായംകുളം കൊച്ചുണ്ണി'; ഗ്രാമത്തിലെ 7 ടാറിട്ട റോഡുകൾ ഇർഫാന്റെ വക; മോഷണത്തിന് പിടിക്കപ്പെട്ടാൽ ജാമ്യത്തിലിറങ്ങി വീണ്ടും മോഷണം പതിവുശൈലി; ലക്ഷ്യം വെക്കുന്നത് വിഐപികളെ മാത്രം; ഇർഫാൻ കേരളാ പൊലീസ് വലയിലായത് ഭാര്യയെ എംഎൽഎയെക്കാൻ തയ്യാറെടുക്കവേ
- മകളുടെ കൂടെ താമസിക്കാനെത്തിയ ശേഷം കൊച്ചുമകളെ പീഡിപ്പിച്ചു; സംഭവം പുറത്തറിയുന്നത് കുട്ടിയുടെ സ്വഭാവത്തിലെ മാറ്റം കണ്ട് മാതാവ് കൗൺസിലിങ് നൽകിയതോടെ: 72കാരന് ഇരുപത് വർഷം തടവും നാലു ലക്ഷം രൂപ പിഴയും
- രണ്ട് മക്കളുള്ള റോസമ്മയെ ഏറെനാൾ മുമ്പ് ഭർത്താവ് ഉപേക്ഷിച്ചു പോയത്; താമസിച്ചിരുന്നത് സഹോദരന്റെ ബെന്നിക്കൊപ്പം; ദല്ലാൾ മുഖാന്തിരം വിവാഹം ശരിയായത് മുതൽ ബെന്നി ഉടക്കിൽ; മെയ് ഒന്നിന് രണ്ടാം വിവാഹം നടക്കാനിരിക്കേ അരുംകൊല; നടുക്കത്തോടെ പൂങ്കാവ് ഗ്രാമം
- അഭിപ്രായ സർവേകളെയും കവച്ചുവെക്കുന്ന പ്രകടനം ഉണ്ടാകുമെന്ന പ്രതീക്ഷയിൽ എൽഡിഎഫ്; 20ൽ ഇരുപതും മോഹിച്ച് യുഡിഎഫും; ന്യൂനപക്ഷ വോട്ടുകളിൽ ഇരുമുന്നണികൾക്കും വലിയ പ്രതീക്ഷ; പ്രചാരണത്തിന്റെ അവസാന മണിക്കൂറുകളിലേക്ക് കേരളം; 13 സംസ്ഥാനങ്ങളിലെ 88 മണ്ഡലങ്ങളിൽ 26ന് ജനവിധി
- ജി കൃഷ്ണകുമാറിന്റെ കണ്ണിന് പരിക്കേറ്റ സംഭവത്തിൽ ബിജെപി പ്രവർത്തകൻ അറസ്റ്റിൽ; പിടിയിലായത് ബിജെപി കുണ്ടറ പഞ്ചായത്ത് സമിതി ജന.സെക്രട്ടറി സനൽ; സനലിന്റെ കൈ തട്ടിയാണ് അപകടം ഉണ്ടായതെന്ന് സൂചന; എൻഡിഎ സ്ഥാനാർത്ഥി പരാതി നൽകിയത് സിപിഎം പ്രവർത്തകർ ആക്രമിച്ചു എന്ന് ആരോപിച്ച്
- വെടിക്കെട്ട് സെഞ്ചുറിയുമായി യശസ്വി ജയ്സ്വാൾ; നായകന്റെ ഇന്നിങ്സുമായി സഞ്ജു; അഞ്ച് വിക്കറ്റെടുത്ത സന്ദീപ് ശർമയും; വീണ്ടും മുംബൈ ഇന്ത്യൻസിനെ കീഴടക്കി രാജസ്ഥാൻ റോയൽസ്; ഒൻപത് വിക്കറ്റ് ജയത്തോടെ പ്ലേ ഓഫിന് അരികെ
- പ്രധാനമന്ത്രിയുടെ വിവാദ പരാമർശം; നിരവധി പരാതികൾ ലഭിച്ചിട്ടും നടപടി എടുക്കാതെ തിരഞ്ഞെടുപ്പ് കമ്മീഷൻ; ജനകീയ വിഷയങ്ങൾ ചർച്ചയാകാതിരിക്കാനുള്ള വഴിതിരിച്ചുവിടലെന്ന് കണ്ട് കോൺഗ്രസ്; ഒരു പരിധിക്കപ്പുറം വിഷയം ഉയർത്തേണ്ടെന്ന നിലപാടിൽ നേതാക്കൾ
- 'തലക്ക് പകരം കാലാണ് ആദ്യം വന്നത്; എന്നിട്ടും കയ്യിൽ നിന്ന് സോപ്പ് വഴുതി വീഴുന്ന പോലെ കുട്ടി മുഴുവനായും പുറത്തേക്ക് ചാടി': വീട്ടിൽ പ്രസവിച്ചതിന്റെ അനുഭവം പറഞ്ഞ് യുവതിയുടെ കുറിപ്പ്; സ്കാനിങ്ങും മരുന്നുകളും ആവശ്യമില്ല; ആധുനിക വൈദ്യത്തിനെതിരെ ഇസ്ലാമിക് അക്യൂപങ്ചറുകാർ
- ബാങ്ക് ലോക്കർ മുറിയിൽ വിഷവാതകം; സ്വർണം വയ്ക്കാൻ ലോക്കർ മുറിയിൽ പ്രവേശിച്ച മൂന്ന് ജീവനക്കാരികൾ അബോധാവസ്ഥയിൽ ആശുപത്രിയിൽ; കാർബൺ മൊണോക്സൈഡ് വാതകത്തിന്റെ സാന്നിധ്യം സംശയിക്കുന്നതായി പൊലീസ്
- തെങ്ങമത്ത് കെട്ടിട ഉടമയെയും ഭർത്താവിനെയും ഭർതൃപിതാവിനെയും മർദിച്ചതിന് നാല് സിപിഎം നേതാക്കൾക്കെതിരേ കേസ്; കടമുറിയിൽ സുക്ഷിച്ചിരുന്ന 1.72 ലക്ഷം രൂപ ഉടമയും ബന്ധുക്കളും ചേർന്ന് മോഷ്ടിച്ചുവെന്ന് സിപിഎം നേതാക്കളുടെ പരാതി; ക്രൂരമർദനമേറ്റ ഉടമയും ബന്ധുക്കളും കേസിൽ പ്രതിയായേക്കും
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- പൂരം നാളുകളിൽ വൻകിട ഹോട്ടലുകളിൽ പൊലീസ് സൗജന്യമായി മുറിയെടുത്തു; ഉന്നത ഉദ്യോഗസ്ഥരുടെ പേരുപറഞ്ഞ് ഓരോ ഹോട്ടലിലും രണ്ടും മൂന്നും മുറികൾ സൗജന്യമായി വാങ്ങി; പൂരത്തെ അറിയാവുന്ന ഉദ്യോഗസ്ഥരെ ഡ്യൂട്ടിയിലിൽ നിന്നും മാറ്റി; കമ്മീഷണറുടെ നിലപാടുകൾ സേനയ്ക്ക് കളങ്കമായി; തൃശൂർ പൂരത്തിൽ ഇന്റലിജൻസ് കണ്ടെത്തൽ ഇങ്ങനെ
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- സ്വന്തം വിവാഹത്തിന് അടിച്ചു പിമ്പിരിയായി എത്തി വരൻ; കാൽ നിലത്ത് ഉറയ്ക്കാത്ത വരെ കാറിൽ നിന്നും ഇറക്കിയത് ബന്ധുക്കൾ; വിവാഹം നടത്താനെത്തിയ വൈദികനോടും മോശം പെരുമാറ്റം; പൊലീസിനോടും തട്ടിക്കയറി വിദേശത്തു നിന്നെത്തിയ വരൻ: കല്ല്യാണത്തിൽ നിന്നും പിന്മാറി വധു
- ഇസ്രയേൽ ഇറാന് ശക്തമായ തിരിച്ചടി നൽകിയത് ഒരീച്ച പോലും അറിയാതെ; മിസൈലുകളും ഡ്രോണുകളും റഷ്യൻ നിർമ്മിത എസ്-300 സംവിധാനത്തെ തകർത്തു; ആക്രമണം ഇറാൻ വ്യോമ പ്രതിരോധ സംവിധാനത്തെ പൂർണമായി കബളിപ്പിച്ചുകൊണ്ട്; ആക്രമണം നടന്നയിടത്ത് പൊടി പൊലുമില്ല കണ്ടുപിടിക്കാൻ
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്