ശബരിമല വിഷയം ആറിത്തണുത്ത് ഒരു സീറ്റു പോലും ലഭിക്കാത്ത നാണക്കേട് നേരിടാൻ തയ്യാറെടുക്കുന്ന സംഘ പരിവാറിന് ഊർജ്ജം കൊടുക്കാൻ പൊലീസിന്റെ ഭാഗത്ത് നിന്ന് ഉണ്ടായിക്കൊണ്ടിരിക്കുന്ന സഹായ- സഹകരണമാണ് ഇത്; താൻ ശബരിമലയിലേക്ക് പോകാൻ ഉദ്ദേശിച്ചിട്ടേ ഇല്ലെന്ന് ബിന്ദു അമ്മിണി; ഇടവമാസ പൂജയ്ക്ക് നട തുറന്ന ശബരിമലയിൽ വൻ ഭക്തജന തിരക്കും; ആചാര ലംഘനത്തിന് നവോത്ഥാന കൂട്ടായ്മക്കാർ എത്തുമെന്ന വിലയിരുത്തലിൽ ഒരുക്കിയിരിക്കുന്നത് വമ്പൻ സുരക്ഷ
മറുനാടൻ മലയാളി ബ്യൂറോ
ശബരിമല: ഇടവമാസ പൂജകൾക്കായി നടതുറന്ന ശബരിമലയിൽ യുവതികൾ ആചാര ലംഘനത്തിന് എത്തുമെന്ന അഭ്യൂഹങ്ങൾ അതിശക്തം. കഴിഞ്ഞ ദിവസം ബിന്ദു അമ്മണി റാന്നിയിൽ എത്തിയത് ഇതിന്റെ ഭാഗമാണെന്നാണ് സൂചന. ആരാച ലംഘനം തടയുന്നതിന് പരിവാറുകാരും സന്നിധാനത്തുണ്ട്. ഈ സാഹചര്യത്തിൽ യുവതി പ്രവേശനവുമായി ബന്ധപ്പെട്ട പ്രശ്നങ്ങളുടെ പശ്ചാത്തലത്തിൽ കർശന സുരക്ഷയാണ് സന്നിധാനത്ത് ഏർപ്പെടുത്തിയിരിക്കുന്നത്. കൂടുതൽ പൊലീസുകാർ സന്നിധാനത്ത് ഡ്യൂട്ടിയിലുണ്ട്. കഴിഞ്ഞ മാസം 15 പൊലീസുകാർ മാത്രമാണ് ഡ്യൂട്ടിയിൽ ഉണ്ടായിരുന്നത്. എന്നാൽ തിരഞ്ഞെടുപ്പ് കഴിഞ്ഞ സാഹചര്യത്തിൽ ആചാര ലംഘനവുമായി ബന്ധപ്പെട്ട ആശങ്കകൾ ഉള്ളതിനാൽ കൂടുതൽ പേരെ സുരക്ഷയ്ക്ക് നിയോഗിക്കുകയായിരുന്നു.
ഇടവമാസത്തിലെ ആദ്യ ദിവസം ആചാര ലംഘനമെന്ന ലക്ഷ്യത്തോടെ ആരും എത്തിയില്ല. പുലർച്ചെ അഞ്ചിന് നടതുറന്ന് ക്ഷേത്രനട തുറന്ന് നിർമ്മാല്യവും അഭിഷേകവും നടന്നു. തുടർന്ന് ഗണപതി ഹോമവും പതിവ് പൂജകളും നടന്നു. കേരളത്തിനകത്തും പുറത്തുനിന്നുമായി ആയിരക്കണക്കിന് ഭക്തരാണ് ശബരിമലയിലേക്ക് എത്തിച്ചേരുന്നത്. നല്ല തിരിക്കും ഉണ്ടായിരുന്നു. മെയ് 19 ന് ഹരിവരാസനം പാടി നടയടക്കുന്നതോടെ ഇടവമാസ പൂജകൾക്ക് സമാപനമാകും. അതുവരെ എല്ലാ ദിവസവും നെയ്യഭിഷേകം, കളകാഭിഷേകം, ഉദയാസ്തമന പൂജ, പടിപൂജ തുടങ്ങിയവ ഉണ്ടാകും. നിലവിലെ സാഹചര്യത്തിൽ നട അടയ്ക്കും വരെ അതിശക്തമായ സുരക്ഷ തുടരാനാണ് തീരുമാനം.
അതിനിടെ ശബരിമല കയറാൻ വീണ്ടും എത്തിയെന്ന പ്രചാരണങ്ങൾക്ക് മറുപടിയുമായി മണ്ഡലകാലത്ത് ശബരിമലയിൽ ദർശനം നടത്തിയ ബിന്ദു അമ്മിണി രംഗത്ത് എത്തി. ശബരിമല സന്നിധാനത്തേക്ക് ബിന്ദു അമ്മിണി എത്തിയെന്നും സുരക്ഷയൊരുക്കാൻ ബുദ്ധിമുട്ടാണെന്ന് പൊലീസ് അറിയിച്ചതിനാൽ മലകയറാതെ പോയെന്നുമായിരുന്നു പ്രചാരണം. ഈ വാർത്തകൾ പൂർണമായും തള്ളുകയാണ് ഫേസ്ബുക്കിലൂടെ ബിന്ദു അമ്മിണി. കേരളത്തിൽ കലാപം ഉണ്ടാക്കാൻ പൊലീസ് സ്പെഷ്യൽ ബ്രാഞ്ചിലുള്ളവർ ശ്രമിക്കുകയാണെന്ന് ബിന്ദു അമ്മിണി ആരോപിച്ചു. 'ശബരിമല വിഷയം ആറിത്തണുത്ത് ഒരു സീറ്റു പോലും ലഭിക്കാത്ത നാണക്കേട് നേരിടാൻ തയ്യാറെടുക്കുന്ന സംഘ പരിവാറിന് ഊർജം കൊടുക്കാൻ പൊലീസിന്റെ ഭാഗത്ത് നിന്ന് ഉണ്ടായിക്കൊണ്ടിരിക്കുന്ന സഹായ- സഹകരണമാണ് ഇപ്പോൾ കണ്ടു കൊണ്ടിരിക്കുന്നത്'- ബിന്ദു അമ്മിണി ആരോപിക്കുന്നു.
എറണാകുളത്ത് നിന്ന് പത്തനംതിട്ട റാന്നിയിലെക്കും അവിടെ നിന്ന് അമ്മ താമസിക്കുന്ന സ്ഥലത്തേക്കും പോകാൻ ആയിരുന്നു തീരുമാനിച്ചത്. 24 മണിക്കൂറും പൊലീസ് സുരക്ഷയിലാണ് ജീവിക്കുന്നത്. പൊലീസുകാരെ അറിയിക്കാതെ എവിടെയും പോകാനാകില്ല. റാന്നി പൊലീസുമായ് ബന്ധപ്പെട്ടാണ് ഇത്തരത്തിൽ തെറ്റായ വാർത്ത പ്രചരിപ്പിച്ചതെന്നും ബിന്ദു അമ്മിണി കുറിക്കുന്നു. ഇടവം ഒന്നാം തിയതി തന്നെയാണ് ബിന്ദു അമ്മിണി പത്തനംതിട്ടയിലെത്തിയത്. ഇതും ശബരിമല ദർശനത്തിനായി ബിന്ദു അമ്മിണി എത്തിയെന്ന പ്രചാരണത്തിന് ആക്കം കൂട്ടി.
ബിന്ദു അമ്മിണിയുടെ ഫേസ്ബുക്ക് കുറിപ്പിന്റെ പൂർണരൂപം
കേരളത്തിലെ സ്പെഷ്യൽ ബ്രാഞ്ച് കാർ കലാപം ഉണ്ടാക്കാൻ ശ്രമിക്കുന്നു.
എന്റെ അമ്മ പത്തനംതിട്ടയിലാണ് താമസം. എനിക്ക് മെയ് മാസം കോളേജിൽ അവധി ആണ്. ഒരു പാട് കാലമായ് ഒരു യാത്ര ആഗ്രഹിക്കുന്നു. അതിനാൽ എന്റെ സുഹൃത്തുക്കളെ കാണാനായ് ഞാൻ ഒരു യാത്രയിലാണ്. തിരുവനന്തപുരം - പത്തനംതിട്ട - കോട്ടയം - ആലപ്പുഴ- തുടങ്ങിയ ജില്ലകളിലൂടെ കടന്നുപോയ്ക്കൊണ്ടിരിക്കുകയാണ് - ഇനിയും ചിലരെ കാണാനുണ്ട് - മറ്റ് പല ജില്ല കളിലൂടെ കടന്നു പോകാനുണ്ട്. 24 മണിക്കൂർ പൊലീസ് സംരക്ഷണം ഉള്ള എനിക്ക് പൊലീസ് അറിയാതെ ഒരിടത്തും പോകാനാവില്ല. ഒരു സ്റ്റേഷൻ പരിധിയിൽ നിന്നും മറ്റൊരു സ്റ്റേഷൻ പരിധിയിലെത്തുന്നതിന് മുൻപ് സ്പെഷ്യൽ ബ്രാഞ്ച് നോട് റിപ്പോർട്ട് ചെയ്യാറുണ്ട്. ഇന്നലെ ശാന്തി വനം സന്ദർശിക്കാൻ തീരുമാനിച്ചിരുന്നു. എന്നാൽ അവസാന നിമിഷം അത് മാറ്റി വച്ച് പത്തനംതിട്ടയിലേക്ക് വരാൻ തീരുമാനിച്ചു. എന്റെ കൂടെ 'പൊലീസ് ഉണ്ടെന്നിരിക്കെ എനിക്ക് അവരറിയാതെ എങ്ങനെ സന്നിധാനത്ത് എത്താൻ സാധിക്കും. ചുരുങ്ങിയത് എന്റെ കൂടെ ഉള്ളവരോട് എങ്കിലും ഞാൻ പോകാൻ ഉദ്ദേശിച്ചിട്ടുണ്ടെങ്കിൽ പറയേണ്ടി വരില്ലേ
റാന്നിയിൽ ഒരു സുഹൃത്തിന്റെ വീട്ടിൽ തങ്ങാൻ അവിടെ നിന്ന് പത്തനംതിട്ടയിൽ അമ്മയെ കാണാൻ പോകാനും ആയിരുന്നു തീരുമാനിച്ചിരുന്നത്. അത് പ്രകാരം കൂടെ വന്ന വനിതാ പൊലീസിന് അവിടെ നിന്ന് change കൊടുക്കാം എന്ന് പൊലീസിൽ തീരുമാനം ആവുകയും ചെയ്തു. എന്നാൽ ഉടൻ തന്നെ ജനം TV യുവതി ശബരിമലയിലേക്ക് പോകാൻ റാന്നി പൊലീസിന്റെ സഹായം തേടി എന്ന് എഴുതി കാണിച്ചു കൊണ്ടിരുന്നു. സ്വാഭാവികമായും റാന്നി പൊലീസുമായ് ബന്ധപ്പെട്ടാണ് ഇത്തരത്തിൽ തെറ്റായ വാർത്ത പ്രചരിപ്പിച്ചത് എന്ന് ഞാൻ കരുതുന്നു. ശബരിമല വിഷയം ആറിത്തണുത്ത് ഒരു സീറ്റു പോലും ലഭിക്കാത്ത നാണക്കേട് നേരിടാൻ തയ്യാറെടുക്കുന്ന സംഘ പരിവാറിന് ഊർജ്ജം കൊടുക്കാൻ പൊലീസിന്റെ ഭാഗത്ത് നിന്ന് ഉണ്ടായിക്കൊണ്ടിരിക്കുന്ന സഹായ- സഹകരണമാണ് ഇപ്പോൾ കണ്ടു കൊണ്ടിരിക്കുന്നത്.
ഇന്ന് പമ്പയിൽ നിന്ന് എന്റെ ഒരു മാധ്യമ സുഹൃത്ത് വിളിച്ചിട്ട് പമ്പയിലേക്ക് ഞാൻ വരുന്നതായി സ്പെഷ്യൽ ബ്രാഞ്ചിലെ ഒരു ഉദ്യോഗസ്ഥൻ പറഞ്ഞതായ് പറഞ്ഞു. ഇവർ ആരോടാണ് ശമ്പളം വാങ്ങുന്നത്. ആർക്കു വേണ്ടിയാണ് പ്രവർത്തിക്കുന്നത്. ഇന്നലെ രാത്രി മുഴുവൻ മല്ലപ്പള്ളിക്കടുത്തുള്ള പെരുമ്പട്ടി സ്റ്റേഷനിൽ ഞാൻ ഉണ്ടെന്ന് കരുതി നൂറിൽ പുറത്ത് സംഘ പരിവാർ കാർ സംഘടിച്ചിരുന്നു. ഇത്തരത്തിൽ കലാപത്തിന് നീക്കം നടക്കുന്ന തിന്റെ ഉത്തരവാദിത്വം പൊലീസിലെ ആർക്കെങ്കിലും ഉണ്ടെങ്കിൽ അവർക്കെതിരെ കർശന നടപടി എടുക്കണം. അവരെ അവരുടെ ഉത്തരവാദിത്വം ആരോടാണെന്ന് ബോധ്യപ്പെടുത്തിക്കൊടുക്കേണ്ടതുണ്ട്.
- TODAY
- LAST WEEK
- LAST MONTH
- രജനിയെ തല്ലിയതുകണ്ട് മദ്യപാനം നിർത്തി; അടിക്കടി സിനിമകൾ ഹിറ്റായതോടെ അഹങ്കാരം തലക്ക് പിടിച്ചു; മണിരത്നത്തിന് ഗെറ്റൗട്ട് അടിച്ചത് വിനയായി; റഹ്മാൻ തരംഗത്തിൽ അപ്രസക്തൻ; ഇപ്പോൾ കോപ്പിറൈറ്റ് വിവാദത്തിൽ കോടതിയിൽനിന്നും തിരിച്ചടി; ഇളയരാജ വീണ്ടും വിവാദത്തിൽ
- ബിജെപിയിലേക്ക് പോകാൻ ചർച്ച നടത്തി സിപിഎം നേതാവ് ഇ പി ജയരാജനാണ്; ശോഭസുരേന്ദ്രൻ മുഖാന്തരം ചർച്ച നടന്നു; പാർട്ടിയിൽ നിന്ന് ഭീഷണി വപ്പോൾ ജയരാജൻ പിന്മാറി; ശോഭയും ഇ പിയും ചർച്ച നടത്തിയത് ഗൾഫിൽ വച്ചും; രാഷ്ട്രീയാരോപണം കടുപ്പിച്ച് കെ സുധാകരൻ; ഇപിയുടെ മറുപടി നിർണ്ണായകം
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- ആലത്തൂരിലെ ഇടത് സ്ഥാനാർത്ഥി കെ. രാധാകൃഷ്ണന്റെ അകമ്പടി വാഹനത്തിൽ നിന്ന് ആയുധം കണ്ടെത്തിയെന്ന് യു.ഡി.എഫ്; സി സി ടി വി ദൃശ്യങ്ങൾ പുറത്തുവിട്ടു; അക്രമം അഴിച്ചുവിടാനുള്ള ആസൂത്രിതമായ നീക്കത്തിന്റെ ഭാഗമെന്ന് രമ്യ ഹരിദാസ്; പ്രചാരണ ബോർഡുകൾ അഴിച്ചുമാറ്റാൻ ഉപയോഗിച്ച ആയുധങ്ങളാണെന്ന് സിപിഎം വിശദീകരണം
- സംസ്കരിച്ച എണ്ണ ഇറക്കുമതിയിലുള്ള ലൂപ് ഹോൾ വഴി യുക്രെയിനെതിരെയുള്ള യുദ്ധത്തിൽ റഷ്യയെ ബ്രിട്ടൻ സഹായിക്കുന്നു എന്ന ഡാറ്റ പുറത്ത്; റഷ്യൻ എണ്ണ എത്തുന്നത് ഇന്ത്യയും ചൈനയും തുർക്കിയും വഴി; ഇന്ത്യയ്ക്കുണ്ടായത് വൻ നേട്ടം
- പോളിങ് ഉദ്യോഗസ്ഥരുടെ നിയമന ഉത്തരവ് ചോർന്ന സംഭവം; കോന്നി താലൂക്ക് ഓഫീസിലെ എൽഡി ക്ലാർക്ക് യദുകൃഷ്ണനെ കലക്ടർ സസ്പെൻഡ് ചെയ്തു; പ്രിന്റ് അടിക്കാൻ കൊടുത്ത കോപ്പിയാണ് പുറത്തു പോയതെന്ന് വിശദീകരണം; ആന്റോയുടെ ആരോപണം ശരിയാകുമ്പോൾ
- കുടുംബകലഹത്തെ തുടർന്ന് മക്കളെ പൂട്ടിയിട്ട ശേഷം ഭാര്യയെ പ്രവാസി വെട്ടിക്കൊന്നു തൂങ്ങി മരിച്ചു; സംഭവം വെൺമണി പുന്തലയിൽ
- ശരിയത്ത് നിയമപ്രകാരമുള്ള ബ്ലഡ് മണി കൊല്ലപ്പെട്ട തലാൽ അബ്ദുമഹ്ദിന്റെ കുടുംബം സ്വീകരിച്ചാൽ ശിക്ഷയിൽ ഇളവ് ലഭിക്കാൻ സാധ്യത; ജയിലിൽ മകളെ കണ്ട അമ്മ ഇനി ആ ചർച്ചകളിലേക്ക്; നിമിഷപ്രിയയുടെ മോചനം സാധ്യമായേക്കും; യെമനിൽ നിന്ന് വരുന്നത് ശുഭസൂചനകൾ
- അമ്മയും മകളും തമ്മിൽ കണ്ടപ്പോൾ വികാരനിർഭര നിമിഷങ്ങൾ; അൽപനേരം ഒരുമിച്ച് ചെലവഴിക്കാൻ അനുമതി നൽകി സനയിലെ ജയിൽ അധികൃതർ; നിമിഷപ്രിയയെ കണ്ടതിന്റെ ആശ്വാസത്തിലും സന്തോഷത്തിലും പ്രേമകുമാരി; തൊടുപുഴയിലെ വീട്ടിൽ പ്രാർത്ഥനയോടെ നിമിഷയുടെ മകൾ
- പ്രകാശ് ജാവദേക്കർ തന്നെയും ഇ പി ജയരാജനെയും കണ്ടിരുന്നു; ഒരേ ഒരു സീറ്റിൽ വിട്ടുവീഴ്ച ചെയ്താൽ ലാവ്ലിൻ കേസും സ്വർണക്കടത്ത് കേസും സെറ്റിൽ ചെയ്യാം എന്ന്ഉറപ്പുകൊടുത്തു; പക്ഷേ ആ ഡീൽ നടക്കാത്തത് ഇക്കാരണം കൊണ്ട്; വെളിപ്പെടുത്തലുമായി ടി ജി നന്ദകുമാർ
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- പൂരം നാളുകളിൽ വൻകിട ഹോട്ടലുകളിൽ പൊലീസ് സൗജന്യമായി മുറിയെടുത്തു; ഉന്നത ഉദ്യോഗസ്ഥരുടെ പേരുപറഞ്ഞ് ഓരോ ഹോട്ടലിലും രണ്ടും മൂന്നും മുറികൾ സൗജന്യമായി വാങ്ങി; പൂരത്തെ അറിയാവുന്ന ഉദ്യോഗസ്ഥരെ ഡ്യൂട്ടിയിലിൽ നിന്നും മാറ്റി; കമ്മീഷണറുടെ നിലപാടുകൾ സേനയ്ക്ക് കളങ്കമായി; തൃശൂർ പൂരത്തിൽ ഇന്റലിജൻസ് കണ്ടെത്തൽ ഇങ്ങനെ
- കൈവിലങ്ങിട്ടാൽ മതിൽ കയറാനാകില്ലെന്ന് പറഞ്ഞ പ്രതി; മതിൽ കയറിയാൽ ചാടിയോടാനുള്ള സാധ്യത കണ്ടെത്തിയ അന്വേഷകൻ; മതിലിലേക്ക് കയറ്റും മുമ്പ് അവിടെ ഒരുക്കിയൽ 'പൊലീസ് മതിൽ'! ബീഹാറി റോബിൻഹുഡ് എന്തിനും മിടിക്കില്ലെന്ന് തിരിച്ചറിഞ്ഞ ബ്രില്ലിയൻസ്; രാജ്കുമാർ എന്തുകൊണ്ട് 'സേതുരാമയ്യർ' ആയി? ഈ വീഡിയോ കാണം
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- ഇന്ത്യയിൽ നിന്നും യുകെയിലേക്ക് കെയറർ വിസയിൽ തൊഴിലാളികൾ എത്തുന്നതിൽ ആശങ്കയുമായി ലോകാരോഗ്യ സംഘടന; കെയർ ഹോമുകളിൽ ഗുണനിലവാരമില്ലാത്ത സേവനത്തിനു സാധ്യതയെന്ന് ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റി മുന്നറിയിപ്പും; ഇന്ത്യക്കാർക്ക് വിസ നിഷേധിക്കാൻ മറ്റൊരു കാരണം കൂടി
- ഇസ്രയേൽ ഇറാന് ശക്തമായ തിരിച്ചടി നൽകിയത് ഒരീച്ച പോലും അറിയാതെ; മിസൈലുകളും ഡ്രോണുകളും റഷ്യൻ നിർമ്മിത എസ്-300 സംവിധാനത്തെ തകർത്തു; ആക്രമണം ഇറാൻ വ്യോമ പ്രതിരോധ സംവിധാനത്തെ പൂർണമായി കബളിപ്പിച്ചുകൊണ്ട്; ആക്രമണം നടന്നയിടത്ത് പൊടി പൊലുമില്ല കണ്ടുപിടിക്കാൻ
- സൗബിൻ സാഹിറിനെതിരെ മരട് പൊലീസ് ചുമത്തിയത് ഗൗരവതരമുള്ള വകുപ്പുകൾ; മരട് ഇൻസ്പെക്ടർ തയ്യാറാക്കിയ എഫ് ഐ ആറിലേത് അക്കൗണ്ട് വഴി പണം കൈമാറിയിട്ടും വഞ്ചിച്ചെന്ന ആരോപണം; ചുമത്തുന്നത് വഞ്ചനയും ക്രിമിനൽ ഗൂഢാലോചനയും; 'മഞ്ഞുമ്മൽ ബോയ്സ്' അറസ്റ്റിലാകാൻ സാധ്യത ഏറെ; ആ 47 കോടി തിരിച്ചു കൊടുക്കേണ്ടി വരും
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍