33ശതമാനം വനിതകളെ നിയമിക്കുമെന്ന് സർക്കാർ; സുപ്രീംകോടതി യുവതീ പ്രവേശനത്തിന് എതിരെ വിധിച്ചാൽ എന്ത് ചെയ്യുമെന്ന് സുപ്രീംകോടതി; ഗുരുവായൂർ, തിരുപ്പതി-പുട്ടപർത്തി മാതൃകയിൽ ശബരിമലയ്ക്ക് പ്രത്യേക ഭരണ സംവിധാനം ഉണ്ടാക്കാൻ നിർദ്ദേശിച്ച് കേസ് മാറ്റി; ദേവസ്വം ബോർഡിനേക്കാൾ നിയന്ത്രിക്കാൻ എളുപ്പമുള്ള ഭരണ സംവിധാനം ആലോചിച്ച് സർക്കാർ
മറുനാടൻ മലയാളി ബ്യൂറോ
ന്യൂഡൽഹി: ശബരിമലയ്ക്ക് മാത്രമായി പ്രത്യേക നിയമം വരുമെന്ന് ഉറപ്പായി. ഇക്കാര്യത്തിൽ കേന്ദ്ര ഇടപെടുന്നത് തടയാൻ സംസ്ഥാന സർക്കാർ തന്നെ ഇടപെടൽ നടത്തും. തിരുവിതാംകൂർദേവസ്വം ബോർഡിൽ നിന്ന് വിഭിന്നമായിരിക്കം പുതിയ ബോർഡ്. ഇക്കാര്യത്തിൽ നാലാഴ്ചയ്ക്കകം നിയമം കൊണ്ടുവരണമെന്ന് കോടതി സംസ്ഥാന സർക്കാരിനോട് ആവശ്യപ്പെട്ടു. ജസ്റ്റിസ് രമണയുടേതാണ് നിർദ്ദേശം. ഇത് പാലിക്കേണ്ടി വരുമെന്ന് സർക്കാർ തിരിച്ചറിഞ്ഞിട്ടുണ്ട്. ഇക്കാര്യത്തിൽ വിശദ നിയമോപദേശം സർക്കാർ തേടുകയും ചെയ്തു. ശബരിമല വികസനവുമായി ബന്ധപ്പെട്ടു സർക്കാരും ദേവസ്വം ബോർഡും ചെയ്ത പ്രവർത്തനങ്ങൾ ഇന്നലെ സുപ്രീം കോടതിയിൽ വേണ്ടവിധം ഉന്നയിക്കപ്പെട്ടില്ല എന്ന നിഗമനമാണു സർക്കാരിനുള്ളത്. നിയമവിദഗ്ധരുമായി ആലോചിച്ച ശേഷമായിരിക്കും സർക്കാരിന്റെ തുടർനടപടികൾ. 'കേരളത്തിൽ എന്താണ് നിയമസഭ ചേരാറില്ലേ? കേരളം പോലെ ഒരു സംസ്ഥാനത്തിനു പോലും സുപ്രീം കോടതി ഇടപെട്ടാലേ നിയമം കൊണ്ടുവരാനാകൂ എന്ന സ്ഥിതിയാണോ? 'എന്ന ചോദ്യമാണ് സുപ്രീംകോടതി ഉയർത്തിയത്. ശബരിമല മാത്രം മറ്റൊരു ഭരണസമിതിക്കു കീഴിലായാൽ, നിലവിൽ ദേവസ്വം ബോർഡിനു കീഴിലുള്ള 1,250 ക്ഷേത്രങ്ങൾ പ്രതിസന്ധിയിലാകുമെന്നു സംസ്ഥാന സർക്കാർ വിലയിരുത്തുന്നു. ശബരിമല വരുമാനത്തെ ആശ്രയിച്ചാണ് ഇവയുടെ പ്രവർത്തനം. ബോർഡിനു കീഴിലുള്ള 58 ക്ഷേത്രങ്ങൾ മാത്രമാണ് സ്വയംപര്യാപ്തം.
സുപ്രീംകോടതി നിലപാട് കടുപ്പിച്ചാൽ പുതിയ നിയമം കൊണ്ടു വരേണ്ടി വരും. ഈ ഘട്ടത്തിൽ സർക്കാരിന് പൂർണ്ണ നിയന്ത്രണമുള്ള സമിതിയെയാകും ചുമതല ഏൽപ്പിക്കുക. പന്തളം കൊട്ടാരത്തിനും തന്ത്രിമാർക്കും പ്രാതിനിധ്യം ഉണ്ടാകും. പന്തളം രാജകുടുംബാംഗം സമർപ്പിച്ച ഹർജിയിൽ വാദം കേൾക്കവേയാണ് ജസ്റ്റിസ് രമണയുടെ നിർദ്ദേശം എത്തിയത്. തിരുവിതാംകൂർ ദേവസ്വം ബോർഡിന് കീഴിലുള്ള എല്ലാക്ഷേത്രങ്ങളുടെയും ഭരണ നിർവഹണത്തിനായി പ്രത്യേക ബോർഡ് രൂപീകരിക്കാൻ സർക്കാർ തീരുമാനിച്ചിരുന്നു. ഇതിനെതിരെയാണ് പന്തളം രാജകുടുംബം കോടതിയെ സമീപിച്ചത്. തിരുവിതാംകൂർ- കൊച്ചി ഹിന്ദു ആരാധനാലയ നിയമം 2019 ന്റെ കരട് കോടതിയിൽ സർക്കാർ ഹാജരാക്കിയിരുന്നു. അതിൽ ഭരണ സമിതി അംഗങ്ങളായി സ്ത്രീകളെയും ഉൾപ്പെടുത്തുമെന്ന് വ്യവസ്ഥ ചെയ്തിരുന്നു. എന്നാൽ കേസ് ഇന്ന് രണ്ടുതവണ പരിഗണനയ്ക്ക് എടുത്തപ്പോഴും ഏഴംഗ ബെഞ്ച് വിധി എതിരായാൽ പിന്നെ എങ്ങനെ അവിടെ വനിതാ അംഗങ്ങൾക്ക് പ്രവേശിക്കാനാകുമെന്ന് ജസ്റ്റിസ് എൻ.വി. രമണ സർക്കാർ അഭിഭാഷകനോട് ചോദിച്ചു. വിഷയത്തിൽ സർക്കാരിന്റെ സീനിയർ അഭിഭാഷൻ ജയ്ദീപ് ഗുപ്തയെ വിളിച്ചുവരുത്തിയാണ് കോടതി രണ്ടാമത് കേസ് പരിഗണിച്ചത്. 50 വയസ് പൂർത്തിയായ വനിതകളെ മാത്രമെ ഭരണസമിതി അംഗങ്ങളാക്കാവൂ എന്ന് സർക്കാരിന് ശുപാർശ നൽകാമെന്ന് ജയ്ദിപ് ഗുപ്ത കോടതിയെ അറിയിച്ചു. ശബരിമലയ്ക്കായി പ്രത്യേക നിയമം കൊണ്ടുവരണമെന്ന് സർക്കാരിനോട് ആവശ്യപ്പെടാമെന്നും അദ്ദേഹം കോടതിയെ അറിയിച്ചു.
തിരുവിതാംകൂർ ദേവസ്വം ബോർഡിൽ നിന്നു ശബരിമലയെ നീക്കുന്നത് ഒട്ടേറെ നിയമപ്രശ്നങ്ങൾക്കു വഴിവയ്കുമെന്നും ബോർഡിനു കീഴിലുള്ള മറ്റു ക്ഷേത്രങ്ങളുടെ നിലനിൽപ്പിനെ ബാധിക്കുമെന്നും സർക്കാരിനു ബോധ്യമുണ്ട്. തിരുവിതാംകൂർ മഹാരാജാവ് ഇന്ത്യൻ യൂണിയനുമായി ഉണ്ടാക്കിയ ഉടമ്പടിയുടെ ഭാഗമായാണു ശബരിമലയും പന്തളം രാജപ്രവിശ്യയും ഉൾപ്പെടുത്തി തിരുവിതാംകൂർ ദേവസ്വം ബോർഡ് രൂപം കൊണ്ടത്. ശബരിമല വികസനത്തിനായി ദേവസ്വം ബോർഡിനു കീഴിൽ ശബരിമല വികസന അഥോറിറ്റി രൂപീകരിക്കാൻ സർക്കാർ ആലോചിച്ചിട്ടുണ്ട്. ദേവസ്വം ബോർഡിനു കീഴിലുള്ള എല്ലാ ക്ഷേത്രങ്ങളുടെയും ഭരണ നിർവഹണത്തിനായി പ്രത്യേക ബോർഡും പരിഗണനയിലുണ്ട്. ശബരിമല ഇല്ലെങ്കിൽ തിരുവിതാംകൂർ ദേവസ്വം ബോർഡിന്റെ പ്രസക്തി തന്നെ കുറയും. മലബാറിലെ ക്ഷേത്രങ്ങളുടെ സാമ്പത്തിക പ്രതിസന്ധി പരിഹരിക്കാൻ ഗുരുവായൂരിനെ മലബാർ ദേവസ്വത്തിനു കീഴിലാക്കാൻ സർക്കാർ ശ്രമിക്കുന്നതിനിടയിലാണ് പുതിയ വെല്ലുവിളി. ഗുരുവായൂർ, തിരുപതി-പുട്ടപർത്തി മാതൃകയിൽ ശബരിമലയ്ക്ക് പ്രത്യേക ഭരണ സംവിധാനം ഉണ്ടാക്കാൻ നിർദ്ദേശിച്ചാണ് ഈ കേസ് സുപ്രീംകോടതി മാറ്റി വയ്ക്കുന്നത്.
ശബരിമല പ്രത്യേക നിയമവുമായി ബന്ധപ്പെട്ട പരാമർശങ്ങൾക്കിടെ കേരളത്തിനെതിരെ അതിശക്തമായ വിമർശനമാണ് ഇന്നലെ സുപ്രീം കോടതിയിൽ നിന്നുണ്ടായത്. ജസ്റ്റിസുമാരായ എൻ.വി. രമണ, ആർ. സുഭാഷ് റെഡ്ഡി, ബി ആർ. ഗവായ് എന്നിവരുൾപ്പെട്ട ബെഞ്ച് രണ്ടു ഘട്ടമായാണ് വാദം കേട്ടത്. കേസ് രണ്ടു മാസത്തേക്ക് മാറ്റിവയ്ക്കണം എന്നായിരുന്നു സംസ്ഥാന സർക്കാർ ആവശ്യപ്പെട്ടത്. പുതിയ തന്ത്രിയെക്കൂടി കക്ഷി ചേർക്കാൻ സമയം വേണമെന്നു ഹർജിക്കാരനായ രേവതി തിരുനാൾ രാമവർമയ്ക്കു വേണ്ടി ഹാജരായ കെ. രാധാകൃഷ്ണനും ആവശ്യപ്പെട്ടു. രണ്ടും കോടതി അംഗീകരിച്ചില്ല. കേസ് 100 വർഷം മാറ്റിവയ്ക്കണോ എന്ന് ജസ്റ്റിസ് രമണ ചോദിച്ചു. അതു കഴിഞ്ഞാലും കേരള സർക്കാർ നിയമം കൊണ്ടുവരില്ല എന്നും അദ്ദേഹം നിരീക്ഷിച്ചു. കോടതിയിൽ സമർപ്പിച്ച കരടുനിയമത്തിലെ 33% വനിതാസംവരണത്തെക്കുറിച്ചു കോടതി സംശയം പ്രകടിപ്പിച്ചപ്പോൾ, 50 വയസ്സിൽ കൂടുതലുള്ളവരെ മാത്രമേ ഭരണസമിതിയിൽ ഉൾപ്പെടുത്താവൂ എന്ന് സർക്കാരിനോട് പറയാമെന്ന് അഭിഭാഷകൻ അറിയിച്ചു. അപ്പോൾ ജസ്റ്റിസ് ബി.ആർ. ഗവായ് പറഞ്ഞു: 10 വയസ്സിൽ താഴെയുള്ളവരെയും ഉൾപ്പെടുത്താം. അങ്ങനെ വീണ്ടും കളിയാക്കൽ.
കേരള സർക്കാർ ഇന്നലെ സുപ്രീം കോടതിയിൽ സമർപ്പിച്ച തിരുവിതാംകൂർ കൊച്ചി ഹിന്ദു ആരാധനാലയ ബില്ലിന്റെ കരടിൽ ശബരിമലയ്ക്കായി ഒരു പ്രത്യേക അധ്യായമാണുള്ളത് (അധ്യായം നാല് എ). ഇതു പ്രകാരം ശബരിമലയ്ക്ക് 7 അംഗങ്ങളുള്ള വികസന അഥോറിറ്റി രൂപീകരിക്കണം. സർക്കാരിലെ സെക്രട്ടറി തലത്തിലുള്ളയാൾ ചെയർ പഴ്സനാകും. മറ്റ് അംഗങ്ങൾ ഇങ്ങനെ: തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡന്റ്, ദേവസ്വം കമ്മിഷണർ, പരിസ്ഥിതി എൻജിനീയറിങ് വിദഗ്ധൻ, സിവിൽ ചീഫ് എൻജിനീയർ, ഹിന്ദു ആചാരങ്ങളിലും ക്ഷേത്ര കാര്യങ്ങളിലും പ്രാവീണ്യമുള്ള പ്രമുഖ വ്യക്തി, ജില്ലാ മജിസ്ട്രേറ്റിൽ കുറയാത്ത പദവിയുള്ള മെംബർ സെക്രട്ടറി. ശബരിമലയെ ദേശീയ തീർത്ഥാടന കേന്ദ്രം എന്ന നിലയ്ക്ക് വികസിപ്പിക്കുന്നതിന്റെ ചുമതല അഥോറിറ്റിക്കായിരിക്കും. ഓഗസ്റ്റ് 27ന് കേസ് പരിഗണിച്ച സമയത്ത് ശബരിമലയ്ക്കായി പ്രത്യേക നിയമം കൊണ്ടുവരാമെന്ന് സർക്കാർ കോടതിയെ അറിയിച്ചിരുന്നു. പക്ഷെ മൂന്ന് മാസം കഴിഞ്ഞിട്ടും ഇതുമായി ബന്ധപ്പെട്ട് യാതൊരു നടപടിയും സർക്കാരിന്റെ ഭാഗത്തുനിന്നുണ്ടായിട്ടില്ലെന്നത് സുപ്രീംകോടതിയെ ചൊടിപ്പിച്ചിരുന്നു.
നാലാഴ്ചക്കകം ശബരിമലയ്ക്കായി പ്രത്യേക നിയമം കൊണ്ടുവരണമെന്നും കോടതി സർക്കാർ അഭിഭാഷകനെ അറിയിച്ചിട്ടുണ്ട്. കേസ് ഇനി ജനുവരി മൂന്നാം വാരം പരിഗണിക്കും. നിയമ നിർമ്മാണത്തിന് കൂടുതൽ സമയം വേണമെന്ന് അഭിഭാഷകൻ ആവശ്യപ്പെട്ടു. നിലവിൽ തീർത്ഥാടന കാലമാണ്. അത് കഴിഞ്ഞതിന് ശേഷം നിയമ നിർമ്മാണത്തിലേക്ക് കടക്കാമെന്നും സർക്കാർ അറിയിച്ചു. പക്ഷെ ഈ വാദം കോടതി അംഗീകരിച്ചില്ല. ഗുരുവായൂർ, തിരുപ്പതി, പുട്ടപർത്തി തുടങ്ങിയ ക്ഷേത്രങ്ങളുടെ മാതൃകയിൽ ശബരിമലയ്ക്കും പ്രത്യേക ദേവസ്വം ബോർഡ് രൂപവൽക്കരിക്കാവുന്നതാണെന്നും അതിനായി പ്രത്യേക നിയമം കൊണ്ടുവരണമെന്നും കേരള സർക്കാരിനോട് സുപ്രീംകോടതി നിർദ്ദേശിച്ചു. ഇതിന്റെ കരട് നാല് ആഴ്ചയ്ക്കകം സുപ്രീംകോടതിയിൽ സമർപ്പിക്കണം. കേസ് ഇനി ജനുവരി മൂന്നാം വാരം പരിഗണിക്കും. ഇതേ ഹർജി ഓഗസ്റ്റ് 27ന് ഇതേ ബെഞ്ചിൽ വന്നിരുന്നു. അന്ന് ശബരിമല ഉൾപ്പെടെ കേരളത്തിലെ ക്ഷേത്രങ്ങൾക്കായി പുതിയ നിയമം കൊണ്ടു വരുമെന്നു സംസ്ഥാന സർക്കാർ അറിയിച്ചു. അതിനുള്ള ഒരു നടപടിയും ഇതുവരെ കൈക്കൊണ്ടില്ലേ എന്നു കോടതി ചോദിച്ചു. തിരുവിതാംകൂർ കൊച്ചി ഹിന്ദു ആരാധനാലയ നിയമം (1958) ഭേദഗതി ബില്ലിന്റെ കരട്, സംസ്ഥാന സർക്കാരിന്റെ സ്റ്റാൻഡിങ് കോൺസൽ ജി. പ്രകാശ് കോടതിയിൽ സമർപ്പിച്ചു.
ഇത് എല്ലാ ക്ഷേത്രങ്ങൾക്കുമുള്ളതാണെങ്കിലും ശബരിമലയ്ക്കു മാത്രമായി ഒരധ്യായം (നാലാം ചാപ്റ്റർ) ഉണ്ടെന്ന് കോടതിയെ അറിയിച്ചു. അരക്കോടിയോളം ഭക്തർ എത്തുന്ന ശബരിമലയ്ക്കായി എന്തു കൊണ്ട് പ്രത്യേക നിയമം തയാറാക്കാൻ കേരള നിയമസഭയ്ക്ക് കഴിയില്ലെന്നു കോടതി ചോദിച്ചു.
- TODAY
- LAST WEEK
- LAST MONTH
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- ഞങ്ങളുടെ സ്ഥാനാർത്ഥിക്ക് വോട്ടു ചെയ്യല്ലേ! രാജസ്ഥാനിലെ ബൻസ്വാഡ-ദുംഗർപൂർ ലോക്സഭാ മണ്ഡലത്തിൽ വിചിത്ര അഭ്യർത്ഥനയുമായി കോൺഗ്രസ്; അപ്രതീക്ഷിതമായി ത്രികോണ മത്സരം വന്നതോടെ പാർട്ടിക്ക് നാണക്കേട്: പിന്നാമ്പുറ കഥ
- അമ്മയും മകളും തമ്മിൽ കണ്ടപ്പോൾ വികാരനിർഭര നിമിഷങ്ങൾ; അൽപനേരം ഒരുമിച്ച് ചെലവഴിക്കാൻ അനുമതി നൽകി സനയിലെ ജയിൽ അധികൃതർ; നിമിഷപ്രിയയെ കണ്ടതിന്റെ ആശ്വാസത്തിലും സന്തോഷത്തിലും പ്രേമകുമാരി; തൊടുപുഴയിലെ വീട്ടിൽ പ്രാർത്ഥനയോടെ നിമിഷയുടെ മകൾ
- ഹിന്ദുക്കളുടെ സ്വത്ത് എടുത്ത് മുസ്ലീങ്ങൾക്ക് കൊടുക്കുമെന്ന് കോൺഗ്രസ് പ്രകടന പത്രികയിൽ ഉണ്ടോ? ജനങ്ങളുടെ സ്വത്തുക്കൾ കണ്ടുകെട്ടാനും സമ്പാദ്യം അപഹരിക്കാനും കോൺഗ്രസിന് പദ്ധതിയുണ്ടോ? പ്രധാനമന്ത്രി മോദിയും ബിജെപിയും നടത്തുന്ന പ്രചാരണത്തിന്റെ വസ്തുതയെന്ത്?
- സൗബിൻ സാഹിറിനെതിരെ മരട് പൊലീസ് ചുമത്തിയത് ഗൗരവതരമുള്ള വകുപ്പുകൾ; മരട് ഇൻസ്പെക്ടർ തയ്യാറാക്കിയ എഫ് ഐ ആറിലേത് അക്കൗണ്ട് വഴി പണം കൈമാറിയിട്ടും വഞ്ചിച്ചെന്ന ആരോപണം; ചുമത്തുന്നത് വഞ്ചനയും ക്രിമിനൽ ഗൂഢാലോചനയും; 'മഞ്ഞുമ്മൽ ബോയ്സ്' അറസ്റ്റിലാകാൻ സാധ്യത ഏറെ; ആ 47 കോടി തിരിച്ചു കൊടുക്കേണ്ടി വരും
- സുൽത്താൻ ബത്തേരിയിൽ 1500 ഓളം ഭക്ഷ്യ കിറ്റുകൾ പിടികൂടി; പ്ലാസ്റ്റിക് കവറുകളിൽ പഞ്ചസാരയും ബിസ്ക്കറ്റും ചായപ്പൊടിയും വെളിച്ചെണ്ണയും ഉൾപ്പെടെയുള്ള അവശ്യ വസ്തുക്കൾ; ആദിവാസി കോളനികളിൽ വിതരണത്തിന് തയ്യാറാക്കിയ കിറ്റുകളെന്ന് ആരോപണം; വോട്ടർമാരെ സ്വാധീനിക്കാൻ ശ്രമിക്കുന്നത് ബിജെപിയെന്ന് യുഡിഎഫും എൽഡിഎഫും; നിഷേധിച്ച് ബിജെപി
- സായ് സുദർശന്റെ ബാറ്റിങ് വെടിക്കെട്ട്; ഡേവിഡ് മില്ലറുടെ വീരോചിത പോരാട്ടം; ഫിനിഷർ റോളിൽ റാഷിദ് ഖാൻ; 'സിക്സ്' അവിശ്വസനീയമായി തടുത്തിട്ട സ്റ്റബ്സ്; അവസാന പന്തുവരെ പൊരുതി കീഴടങ്ങി ഗുജറാത്ത് ടൈറ്റൻസ്; ഡൽഹി ക്യാപിറ്റൽസിന്റെ ജയം നാല് റൺസിന്
- പിണറായിയുടെ പപ്പുമോൻ സൂചന; മോദിയുടെ മംഗല്യസൂത്ര; പി വി അൻവറിന്റെ ഡിഎൻഎ പരിശോധന; 'അളിയനെ' ആക്രമിച്ച് ബിജെപി; ഗണ്ടി കുടുംബം എന്ന് അധിക്ഷേപിച്ച് സൈബർ സഖാക്കളും; അമൂൽഗാന്ധി, ഡ്യൂപ്പിക്കേറ്റ് ഗാന്ധി...; അവസാന ലാപ്പിലും ചർച്ച നെഹ്റു കുടുംബം തന്നെ
- കണ്ണൂരിൽ സുഹൃത്തിനെ കുത്തി പരുക്കേൽപ്പിച്ച യുവാവ് ജീവനൊടുക്കിയ നിലയിൽ; കടുംകൈ കാട്ടിയത് സുഹൃത്ത് മരിച്ചിരിക്കാമെന്ന ഭയത്തിൽ
- 'തോൾ ചേർന്ന് നിന്നോളൂ, സിപിഎം കാവലുണ്ട്'; ആന്റോയും പിഷാരടിയും ഫിറോസുമുള്ള ചിത്രവുമായി സൈബർ സഖാവിന്റെ ഫേസ്ബുക്ക് പോസ്റ്റ്; മനുഷ്യരാണ്, മതം ചികയല്ലേയെന്ന് ആന്റോ ജോസഫ്; നിങ്ങൾ 'സംരക്ഷിച്ച' ടി. പിയുടെ വടകരയിൽ നിന്നാണ് ചിത്രമെന്നും നിർമ്മാതാവിന്റെ മറുപടി
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- പൂരം നാളുകളിൽ വൻകിട ഹോട്ടലുകളിൽ പൊലീസ് സൗജന്യമായി മുറിയെടുത്തു; ഉന്നത ഉദ്യോഗസ്ഥരുടെ പേരുപറഞ്ഞ് ഓരോ ഹോട്ടലിലും രണ്ടും മൂന്നും മുറികൾ സൗജന്യമായി വാങ്ങി; പൂരത്തെ അറിയാവുന്ന ഉദ്യോഗസ്ഥരെ ഡ്യൂട്ടിയിലിൽ നിന്നും മാറ്റി; കമ്മീഷണറുടെ നിലപാടുകൾ സേനയ്ക്ക് കളങ്കമായി; തൃശൂർ പൂരത്തിൽ ഇന്റലിജൻസ് കണ്ടെത്തൽ ഇങ്ങനെ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- കൈവിലങ്ങിട്ടാൽ മതിൽ കയറാനാകില്ലെന്ന് പറഞ്ഞ പ്രതി; മതിൽ കയറിയാൽ ചാടിയോടാനുള്ള സാധ്യത കണ്ടെത്തിയ അന്വേഷകൻ; മതിലിലേക്ക് കയറ്റും മുമ്പ് അവിടെ ഒരുക്കിയൽ 'പൊലീസ് മതിൽ'! ബീഹാറി റോബിൻഹുഡ് എന്തിനും മിടിക്കില്ലെന്ന് തിരിച്ചറിഞ്ഞ ബ്രില്ലിയൻസ്; രാജ്കുമാർ എന്തുകൊണ്ട് 'സേതുരാമയ്യർ' ആയി? ഈ വീഡിയോ കാണം
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- ഇസ്രയേൽ ഇറാന് ശക്തമായ തിരിച്ചടി നൽകിയത് ഒരീച്ച പോലും അറിയാതെ; മിസൈലുകളും ഡ്രോണുകളും റഷ്യൻ നിർമ്മിത എസ്-300 സംവിധാനത്തെ തകർത്തു; ആക്രമണം ഇറാൻ വ്യോമ പ്രതിരോധ സംവിധാനത്തെ പൂർണമായി കബളിപ്പിച്ചുകൊണ്ട്; ആക്രമണം നടന്നയിടത്ത് പൊടി പൊലുമില്ല കണ്ടുപിടിക്കാൻ
- ഇന്ത്യയിൽ നിന്നും യുകെയിലേക്ക് കെയറർ വിസയിൽ തൊഴിലാളികൾ എത്തുന്നതിൽ ആശങ്കയുമായി ലോകാരോഗ്യ സംഘടന; കെയർ ഹോമുകളിൽ ഗുണനിലവാരമില്ലാത്ത സേവനത്തിനു സാധ്യതയെന്ന് ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റി മുന്നറിയിപ്പും; ഇന്ത്യക്കാർക്ക് വിസ നിഷേധിക്കാൻ മറ്റൊരു കാരണം കൂടി
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- ഇറാൻ പ്രകോപനത്തിന് തിരിച്ചടിയുമായി ഇസ്രയേൽ; ഇറാന്റെ വടക്കൻ നഗരമായ ഇസ്ഫഹാനിലെ വിമാനത്താവളത്തിന് മിസൈൽ ആക്രമണം നടത്തി ഇസ്രയേൽ; ആക്രമണത്തിന പിന്നാലെ ഇറാനിൽ വിമാന സർവീസുകൾ പൂർണായും നിർത്തിവെച്ചു; ഇസ്രയേൽ ആക്രമണം അമേരിക്കയെ അറിയിച്ച ശേഷം
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്