ബിന്ദു അമ്മണിയെ സ്പ്രേ അടിച്ച ശീനാഥ് പത്മനാഭനെ ജയിലിൽ അടച്ച് കോടതി; രാത്രി വിമാനത്തിൽ തിരികെ പൂണയിൽ സുരക്ഷിതമായി ഇറങ്ങി തൃപ്തി ദേശായി; നിയമ പോരാട്ടത്തിന് ബിന്ദു അമ്മിണി; വിശ്വാസ സംരക്ഷണത്തിന് മുന്നിട്ടിറങ്ങിയ കടകംപള്ളിയും ദേശാഭിമാനിയും ഭൂമാതാ ബ്രിഗേഡ് സംഘത്തിന് പിന്നിൽ കാണുന്നത് പരിവാറുകാരെ; മന്ത്രി മന്ദിരത്തിലെ സുഖ ശീതളിമയിലിരുന്ന് നടത്തിയ ഫോൺ സംഭാഷണത്തിൽ ചുട്ടമറുപടിയുമായി ജനംടിവിയും: ശബിരമല ശാന്തമായി തുടരുമ്പോഴും വിവാദങ്ങൾക്ക് കുറവില്ല
മറുനാടൻ മലയാളി ബ്യൂറോ
കൊച്ചി: ശബരിമലയിൽ ദർശനം നടത്തണമെന്ന ആവശ്യവുമായി എത്തിയ ഭൂമാതാ ബ്രിഗേഡ് നേതാവ് തൃപ്തി ദേശായിയടക്കം ഏഴു വനിതകളെ പൊലീസ് തിരിച്ചയയ്ക്കുമ്പോൾ നൽകുന്നത് സർക്കാർ ഇത്തവണ വിശ്വാസ സംരക്ഷകർക്കൊപ്പമെന്ന സന്ദേശം. ചൊവ്വാഴ്ച രാവിലെ കൊച്ചി സിറ്റി പൊലീസ് കമ്മിഷണറുടെ ഓഫീസിലെത്തിയ ഇവർക്ക് സംരക്ഷണം നൽകില്ലെന്ന് പൊലീസ് വ്യക്തമാക്കുകയായിരുന്നു. ഇതോടെ ഇവർ മടങ്ങി. അങ്ങനെ ശബരിമലയിലെ സംഘർഷം ഒഴിഞ്ഞു. പക്ഷേ വിവാദങ്ങൾ തുടരുകയാണ്. യുവതി പ്രവേശനത്തിലെ സുപ്രീംകോടതി വിധി നിലവിലുണ്ടെന്ന കാര്യത്തിൽ വ്യക്തത വരുത്താൻ ബിന്ദു അമ്മിണി സുപ്രീംകോടതിയെ സമീപിക്കും. തൃപ്തി ദേശായിയും കോടതിയിൽ വിഷയം എത്തിക്കാനുള്ള ആലോചനകളിലാണ്.
തൃപ്തി ദേശായിയുടെ വരവിനു പിന്നിൽ കൃത്യമായ ആസൂത്രണമുണ്ടെന്ന് ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രൻ ആരോപിക്കുകയും ചെയ്തു. തീർത്ഥാടനകാലത്തെ സംഘർഷഭരിതമാക്കാനും ആക്ഷേപിക്കാനുമുള്ള പുറപ്പാടാണിത്. ഇതിന് സർക്കാർ കൂട്ടുനിൽക്കില്ല. 2019-ലെ വിധിയിൽ അവ്യക്തതയുണ്ടെന്നാണ് നിയമജ്ഞരുടെ അഭിപ്രായം. അതു മാറ്റാൻ നടപടി സ്വീകരിക്കും. തൃപ്തി ദേശായി ഉൾപ്പെടെ ആർക്കുവേണമെങ്കിലും കോടതിയെ സമീപിക്കാമെന്നും കടകംപള്ളി സുരേന്ദ്രൻ പറഞ്ഞു. എന്നാൽ ഞങ്ങൾ ആക്ടിവിസ്റ്റുകളല്ല, ഭഗവാനെ കാണാനാണ് എത്തിയത്. പൊലീസാണ് ഞങ്ങളെ തടഞ്ഞതെന്ന് തൃപ്തി ദേശായിയും കുറ്റപ്പെടുത്തുന്നു. വിഷയം സുപ്രീംകോടതിയുടെ ശ്രദ്ധയിൽ തൃപ്തി ദേശായി കൊണ്ടു വരുമെന്നാണ് സൂചന. ഇതിന്റെ ഭാഗമായാണ് ഇന്നലെ കൊച്ചിയിൽ എത്തിയതെന്നാണ് വിലയിരുത്തൽ. ഏതായാലും ഭക്തർക്കൊപ്പമാണെന്ന സന്ദേശം ഇതിലൂടെ വിശ്വാസികൾക്ക് സർക്കാർ നൽകി എന്നതാണ് വസ്തുത. കരുതലോടെ നിലപാട് എടുത്താണ് തൃപ്തിയേയും സംഘത്തേയും കേരളത്തിൽ നിന്ന് മടക്കിയത്.
അതിനിടെ തൃപ്തിയെ കൊണ്ടു വന്നതിന് പിന്നിലെ ഗൂഢാലോചനയിൽ ബിജെപിയേയും ആർ എസ് എസിനേയും കുറ്റപ്പെടുത്തുകയാണ് സിപിഎം പത്രമായ ദേശാഭിമാനി. ശബരിമലയിൽ കയറണമെന്ന ആവശ്യവുമായി തൃപ്തി ദേശായിക്കൊപ്പമെത്തിയ ബിന്ദു അമ്മിണിയുടെ മുഖത്ത് സംഘപരിവാർ നേതാവ് കുരുമുളകുസ്പ്രേ അടിച്ചു. ഹിന്ദു ഹെൽപ്ലൈൻ നേതാവ് ശ്രീനാഥ് പത്മനാഭനാണ് സ്പ്രേ അടിച്ചത്. ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസെടുത്ത ഇയാളെ പൊലീസ് അറസ്റ്റ് ചെയ്തു. മണ്ഡലകാലത്ത് വീണ്ടും സംഘർഷമുണ്ടാക്കാനുള്ള ഗൂഢലക്ഷ്യത്തോടെയാണ് തൃപ്തി പ്രശാന്ത് ദേശായി മറ്റ് ആറ് സ്ത്രീകൾക്കൊപ്പമെത്തിയത്. ശബരിമലയിലേക്ക് പോകാതെ ഇവർ കൊച്ചി സിറ്റി പൊലീസ് കമീഷണർ ഓഫീസിലാണെത്തിയത്. മുന്നറിയിപ്പില്ലാതെ എത്തിയ ഇവർക്കൊപ്പംതന്നെ ബിജെപി - ആർഎസ്എസ് പ്രവർത്തകരും പ്രതിഷേധവുമായെത്തിയത് ഗൂഢാലോചനയ്ക്ക് തെളിവായി എന്നാണ് ദേശാഭിമാനി വാർത്ത. കഴിഞ്ഞവർഷവും മണ്ഡലകാലത്ത് തൃപ്തി ശബരിമലയ്ക്കു പോകാൻ എത്തിയിരുന്നു. തൃപ്തി ദേശായിയും സംഘവും വിമാനമിറങ്ങിയതുമുതൽ ബിജെപി ചാനലായ ജനം ടിവി പ്രവർത്തകരും ഒപ്പമുണ്ടായിരുന്നുവെന്ന് കൂടി ദേശാഭിമാനി എഴുതുകയാണ്. അങ്ങനെ കടകംപള്ളിയുടെ ഗൂഢാലോചന വാദത്തിന് പുതിയ തലം നൽകുകയാണ് പാർട്ടി പത്രം.
ഈ ആരോപണത്തെ ജനം ടിവി പുച്ഛിച്ച് തള്ളുകയും ചെയ്തു. തൃപ്തി ദേശായിയും സംഘവും ശബരിമല ദർശനത്തിന് എത്തിയതിന് പിന്നിൽ ഗൂഢാലോചനയുണ്ടെന്ന് ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രൻ ആരോപിച്ചിരുന്നു. ഇക്കാര്യം ജനം ടിവി മാത്രം എങ്ങനെ അറിഞ്ഞുവെന്നും മന്ത്രി ചോദിച്ചിരുന്നു. വിമാനത്താവളത്തിൽ തൃപ്തി ദേശായി എത്തുമ്പോൾ ഒരു ടിവി ചാനൽ മാത്രമേ അവിടെ ഉണ്ടായിരുന്നുള്ളു. പൊലീസ് കമ്മീഷണർ ഓഫീസിൽ പോയപ്പോൾ അവിടെ ബിജെപിക്കാർ മാത്രമേ ഉണ്ടായിരുന്നുള്ളു. ഇതൊക്കെ വ്യക്തമായ ഗൂഢാലോചന നടന്നു എന്നതിന്റെ തെളിവുകളാണെന്ന് മന്ത്രി എ.കെ.ബാലനും ആരോപിച്ചിരുന്നു. ഇതിന് മറുപടിയുമായി എത്തിയിരിക്കുകയാണ് ജനം ടിവി ചീഫ് എഡിറ്റർ ജി.കെ.സുരേഷ് ബാബു. 'കടകംപള്ളി പറഞ്ഞത് ശരിയാണ് തൃപ്തി ദേശായി വീടിനു പുറത്തിറങ്ങിയാൽ അവിടെയുള്ള മലയാളികളായ ഭക്തർ ഞങ്ങളെ അറിയിക്കും. അത് ജനം ടി വിയോടുള്ള വിശ്വാസം കൊണ്ടാണ്. കൊച്ചിയിലേക്ക് വരാനായി പൂനൈ വിമാനത്താവളത്തിൽ തൃപ്തി എത്തിയപ്പോൾ തന്നെ സഹയാത്രികരാണ് അർദ്ധരാത്രിയിൽ ജനം ടി വി ചീഫ് എഡിറ്ററായ എന്നെ അറിയിച്ചത്. ഭക്തരുടെ വിശ്വാസത്തിനുവേണ്ടി ജീവൻ കൊടുത്തും ഞങ്ങളുണ്ടാകുമെന്ന് ഇന്ന് ഭാരതത്തിലെ മാത്രമല്ല, ലോകത്തെമ്പാടുമുള്ള അയ്യപ്പഭക്തർ വിശ്വസിക്കുന്നു. അതുകൊണ്ടുതന്നെ കടകംപള്ളിയുടെ വാക്കുകളെ കേരള സർക്കാരിന്റെ ഏറ്റവും വലിയ അംഗീകാരമായി ഞങ്ങൾ സ്വീകരിക്കുന്നു.':നവംബർ 22 ന് കൊച്ചിയിലേക്ക് തൃപ്തി ദേശായി ടിക്കറ്റ് എടുത്തിട്ടും ബിന്ദു അമ്മിണി തിങ്കളാഴ്ച തലസ്ഥാനത്തു വന്ന് എല്ലാവരെയും കണ്ടിട്ടും തൃപ്തി ദേശായി മുഖ്യമന്ത്രി പിണറായി വിജയനോട് നേരിട്ട് ടെലിഫോണിൽ സംസാരിച്ചിട്ടും ഇക്കാര്യം ദേവസ്വം മന്ത്രിയായ താങ്കൾ അറിഞ്ഞില്ല എന്നു പറയുമ്പോൾ അതേപടി വിഴുങ്ങാൻ വി എസ് അച്യുതാനന്ദൻ പണ്ട് പറഞ്ഞതുപോലെ അരിയാഹാരം കഴിക്കുന്ന ഞങ്ങൾക്ക് കഴിയില്ല. 'വെറുതെ ക്ഷോഭിച്ചിട്ടും വിഷമിച്ചിട്ടും കാര്യമില്ല. ഇക്കാര്യം ഇന്റലിജൻസ് പൊലീസ് റിപ്പോർട്ട് ചെയ്തില്ലെങ്കിൽ അവർക്കൊക്കെ നിർബ്ബന്ധിത പെൻഷൻ കൊടുക്കാനാണ് മന്ത്രിസഭാ യോഗത്തിൽ താങ്കൾ ശുപാർശ ചെയ്യേണ്ടത്.' കടകംപള്ളി സുരേന്ദ്രനെ കുറിച്ച് തന്നെ ജനം ടി വി കൊണ്ടുവന്ന വാർത്ത മറക്കരുത്. മന്ത്രിമന്ദിരത്തിലെ സുഖശീതളിമയിലിരുന്ന് നടത്തിയ ഫോൺ സംഭഷണത്തെ കുറിച്ചുള്ള യുവതിയുടെ വെളിപ്പെടുത്തലിന്റെ ഒരു ഭാഗം ഞങ്ങൾ പുറത്തു വിട്ടിരുന്നു. ഇനിയും വരാത്ത, മന്ത്രിയുടെ സംഭാഷണമടക്കമുള്ള ഭാഗം ബാക്കി എത്രയുണ്ടെന്ന് മന്ത്രിക്ക് നന്നായി അറിയാം. അതുകൊണ്ടു തന്നെ ഞങ്ങളുടെ മാധ്യമപ്രവർത്തനത്തിന്റെ സത്യസന്ധതയും ശക്തിയും മന്ത്രിക്ക് ബോദ്ധ്യമുണ്ടല്ലോ?സുരേഷ് ബാബു തന്റെ പോസ്റ്റിൽ ചോദിക്കുന്നു. അങ്ങനെ കടകംപള്ളിക്ക് ജനം ടിവി മറുപടിയും നൽകി.
പൊലീസ് കമ്മിഷണറുടെ ഓഫീസിനു പുറത്തും നെടുമ്പാശ്ശേരി വിമാനത്താവളത്തിനു മുന്നിലും ശബരിമല കർമസമിതി പ്രവർത്തകരുടെ പ്രതിഷേധവും രാത്രി വൈകി തൃപ്തി ദേശായി പോകുംവരെ തുടർന്നുവെന്നതാണ് വസ്തുത. ചൊവ്വാഴ്ച രാത്രി 10.25-ന് നെടുമ്പാശ്ശേരിയിൽനിന്ന് ബെംഗളൂരു വഴിയുള്ള വിമാനത്തിലാണ് ഇവർ പുണെക്കു മടങ്ങിയത്. ഇതോടെയാണ് സംഘർഷങ്ങൾക്ക് അയവ് വന്നത്. നേരത്തെ ബിന്ദു അമ്മണിയുടെ മുഖത്ത് മുളക് പൊടി സ്േ്രപ അടിച്ച ഹിന്ദു ഹെൽപ് ലൈൻ നേതാവ് ശ്രീനാഥ് പത്മനാഭനെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. ഇയാളെ രാത്രിയോടെ റിമാൻഡ് ചെയ്ത് ജയിലിലേക്ക് മാറ്റി. തൃപ്തിയടക്കം ആറുപേർ പുണെയിൽനിന്നെത്തിയപ്പോൾ കഴിഞ്ഞ മണ്ഡലകാലത്ത് ശബരിമല ദർശനം നടത്തിയ ബിന്ദു അമ്മിണിയും ഇവരോടൊപ്പം ചേർന്നു. ഇവരെത്തിയതറിഞ്ഞ് വിശ്വാസികൾ കമ്മിഷണറുടെ ഓഫീസിനുമുന്നിൽ പ്രതിഷേധിച്ചു.
കമ്മിഷണറുടെ ഓഫീസിനു പുറത്തുവെച്ച് ബിന്ദു അമ്മിണിയുടെ മുഖത്ത് മുളകുലായനി സ്പ്രേചെയ്തത്. ഇതിന് പിന്നിൽ അഖിലേന്ത്യാ ഹിന്ദു പരിഷത്ത് പ്രവർത്തകൻ കണ്ണൂർ തളിപ്പറമ്പ് സ്വദേശി ശ്രീനാഥ് പത്മനാഭനാണെന്ന് തെളിയുന്ന ദൃശ്യങ്ങൾ പുറത്തു വന്നു. ഇതോടെ ഇയാളെ പൊലീസ് അറസ്റ്റുചെയ്തു. ഇയാൾക്കെതിരേ കഠിന ദേഹോപദ്രവം ഏൽപ്പിച്ച കുറ്റം ചുമത്തി കേസെടുത്തു. ബിന്ദുവിനെ ജനറൽ ആശുപത്രിയിലേക്കു മാറ്റി. മനീഷ തിലകർ, ഹരി ലക്ഷ്മിമായ, ജഗദ് ഗുരു ശങ്കരാചാര്യ ത്രികാൽ ഭവന്ദ സരസ്വതി മഹാരാജ് ഗായത്രി, ഝായ വിരോധർ, മീനാക്ഷി രാമചന്ദ്രർ ഷിന്ദേ എന്നിവരാണ് തൃപ്തിക്കൊപ്പം വന്നത്.
തൃപ്തിയും സംഘവും മടങ്ങാൻ തയ്യാറല്ലെന്നു കേട്ടതോടെ, ശബരിമല കർമസമിതി പ്രവർത്തകർ കമ്മിഷണറുടെ ഓഫീസിനുമുന്നിൽ വൈകീട്ട് നാമജപ പ്രതിഷേധം പുനരാരംഭിച്ചു. ചൊവ്വാഴ്ച രാത്രി 12.30-ന് പുണെയ്ക്കുള്ള വിമാനത്തിൽ മടങ്ങാൻ തയ്യാറാകാത്തതിനാൽ ഇവരെ അറസ്റ്റുചെയ്യണമെന്നാവശ്യപ്പെട്ടാണ് പ്രതിഷേധക്കാർ വീണ്ടുമെത്തിയത്.
- TODAY
- LAST WEEK
- LAST MONTH
- കള്ളനോട്ട് അച്ചടിച്ചത് എടിഎമ്മിലൂടെ മാറ്റിയെടുക്കാൻ; നിക്ഷേപിച്ച നോട്ടുകൾ മിഷിനുള്ളിലേക്ക് പോയപ്പോൾ അവർ തുള്ളിച്ചാടി; അമ്മയുടെ അക്കൗണ്ടിൽ പണം കാണിക്കാതെ വന്നപ്പോൾ ആശങ്കയും; പിന്നാലെ പൊലീസ് എത്തി ആ വിരുതന്മാരെ പൊക്കി; ആര്യാനാട്ടെ അറസ്റ്റിൽ തെളിയുന്നത് എടിഎമ്മിന്റെ മികവ്
- സംസ്ഥാന സർക്കാരിന് നാണക്കേടായി കെ എസ് ആർ ടിസി ബസിൽ സഹയാത്രികയുടെ മാറിടത്തിൽ കയറിപ്പിടിച്ച് അപമാനിച്ച് പൊതു മേഖലാ സ്ഥാപനത്തിന്റെ മാനേജിങ് ഡയറക്ടർ; ഡോ ആർ രാജീവിന് ജാമ്യം കിട്ടിത് മാത്രം ആശ്വാസമായി; ഏപ്രിൽ ഫൂൾ ദിനത്തിൽ നടന്ന ആരും അറിയാത്ത പീഡന വാർത്ത
- രാത്രിയിൽ മഠത്തിൽ വരവ് പഞ്ചവാദ്യം നടക്കുന്നതിനിടെ നടുവിലാൽ ഭാഗത്തു പൊലീസ് ബാരിക്കേഡ് വച്ച് എഴുന്നള്ളിപ്പ് തടഞ്ഞത് പ്രകോപനമായി; നടുവിലാലിലെ പൂരപ്പന്തലിന്റെ ലൈറ്റ് അണച്ചു തിരുവമ്പാടി ദേവസ്വം; ഇരുട്ടിന്റെ ഭംഗിയിൽ ഇത്തവണ പൂര വെടിക്കെട്ട് നടന്നില്ല; തൃശൂരിൽ നാടകീയതകൾ; പൂരത്തിലുണ്ടായത് ചരിത്രത്തിലെ ആദ്യ സംഭവം
- തൃശൂർ പൂരപ്രേമികൾക്ക് വേദനയുടേയും നിരാശയുടേയും വെടിക്കെട്ട്; ഏഴരയോടെ പാറമേക്കാവ് തിരി കൊളുത്തി; എട്ടു മണിയോടെ തിരുവമ്പാടിയുടെ വെടിക്കെട്ടിനും അവസാനം; പൂര പറമ്പിൽ പൊലീസ് രാജെന്ന് ദേശക്കാർ; രാത്രിയിലെ ആകാശ വിസ്മയം ഇത്തവണ നടന്നില്ല; തൃശൂർ പൂരത്തിൽ ഉണ്ടായതെല്ലാം സമാനതകളില്ലാത്ത വിവാദങ്ങൾ
- പാസ് നൽകിയ പൊലീസ് തന്നെ പ്രവേശനം നിഷേധിച്ചു; പാറമേക്കാവിലെ തിടമ്പേറ്റിയ ആനയ്ക്ക് വെള്ളം കൊടുക്കാൻ ശ്രമിച്ച പൂജാരിയേയും തടഞ്ഞു; പൂര എഴുന്നള്ളിപ്പിലേക്ക് വാഹനങ്ങളും എത്തി; പൂരത്തിന്റെ സൗഹൃദാന്തരീക്ഷത്തിന് കോട്ടം വരുത്തിയത് പൊലീസോ? നടുവിലാലിലെ ബാരിക്കേഡിൽ പ്രശ്നത്തുടക്കം
- വെടിക്കെട്ട് കമ്മറ്റിക്കാരെ പോലും മൈതാനത്ത് അനുവദിക്കാത്ത കമ്മീഷണർ; തിരുവമ്പാടിയുടെ പ്രതിഷേധത്തിന് പിന്നാലെ ദേശക്കാരും കമ്മീഷണറും തമ്മിൽ തർക്കം; നായ്ക്കനാലിൽ ലാത്തി വീശൽ; പൊലീസിനെതിരെ ഗോ ബാക്ക് വിളികൾ; രാത്രിയിലെ പൂരക്കാഴ്ചകൾ വഴിതെറ്റിയ 2024; മഠത്തിൽ വരവ് നിർത്തിയത് സർക്കാരിനും തിരിച്ചടി
- കരുവന്നൂരിൽ നിക്ഷേപകർക്ക് പണം തിരികെ നൽകാൻ എങ്ങനെ ഇടപെടാനാകുമെന്ന് താൻ നിയമോപദേശം തേടിയിട്ടുണ്ടെന്ന് പ്രധാനമന്ത്രി; തൃശൂർ വിജയത്തിന് 'കരുവന്നൂർ ഫോർമുല'; രാഹുലിനെ കടന്നാക്രമിക്കാൻ വയനാട്ടിലേക്കുള്ള ഒളിച്ചോട്ടം; കേരളത്തിൽ അക്കൗണ്ട് തുറക്കാൻ അജണ്ട സെറ്റ് ചെയ്ത് മോദി
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- തനിക്കു വന്ന അതേ അസുഖം തന്നെയാണ് കലാഭവൻ മണിക്കും വന്നത്; അസുഖമുണ്ട് എന്ന് അംഗീകരിക്കാൻ മണി തയാറായിരുന്നില്ല; സിനിമയിൽ നിന്ന് പുറത്താകുമോ എന്നു ഭയന്നു: സലിം കുമാർ പറയുന്നു
- രാത്രി വെടിക്കെട്ട് വേണ്ടെന്ന് വച്ചത് വേദനയിലാക്കിയത് പൂര പ്രേമികളെ; പൂരത്തിൽ അസാധാരണമാം വിധം പ്രതിസന്ധിയുണ്ടാക്കിയത് പൊലീസെന്ന് തിരുമ്പാടി ദേവസ്വം; അലങ്കാര പന്തലിലെ വെളിച്ചം തിരിച്ചെത്തിയിട്ടും ദേശക്കാർക്ക് ആവേശമില്ല; പൂരത്തിലെ 'രാത്രി വിസ്മയം' അട്ടിമറിച്ചത് പൊലീസോ?
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- വ്യാഴാഴ്ച പ്രാർത്ഥനയ്ക്ക് പോയിരുന്ന ജെസ്നയെ കാണാതായതും വ്യാഴാഴ്ച; ആരാധനാ സ്ഥലം കണ്ടെത്തിയെന്ന് അച്ഛൻ; രഹസ്യ സുഹൃത്തിന്റെ ഫോട്ടോയും കുടുംബം കണ്ടെത്തി! സിബിഐ സഞ്ചരിക്കാത്ത വഴികളിലൂടെ പോയ അച്ഛന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളോ? ജെസ്നയ്ക്ക് സംഭവിച്ചത് എന്ത്?
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- ഇനി യുദ്ധത്തിനില്ല, ആക്രമിച്ചാൽ തിരിച്ചടിക്കും, ആക്രമണ വിവരം അമേരിക്കയെ അറിയിച്ചിരുന്നു; ഇറാനെ ലക്ഷ്യം വച്ചാൽ അമേരിക്കയുടെ താവളങ്ങൾ ലക്ഷ്യമിടും; മിസൈൽ ആക്രമണത്തിനെതിരെ ലോകരാജ്യങ്ങൾ ഒരുമിച്ചതോടെ ഇറാൻ ആകെ പെട്ട അവസ്ഥയിൽ; ഇസ്രയേൽ തിരിച്ചടി എങ്ങനെയാകും എന്ന ആശങ്കയിൽ ലോകം
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്