രഹ്നാ ഫാത്തിമ പതിനെട്ടാം പടി ചവിട്ടാതിരിക്കാൻ പ്രതിഷേധിച്ച ശാന്തിമാർക്ക് ദേവസ്വം ബോർഡ് നൽകിയത് കാരണം കാണിക്കൽ നോട്ടീസ്; ആചാര സംരക്ഷണത്തിന് ശരണം വിളിച്ചവരെ പുറത്താക്കാൻ ശ്രമിച്ച വാസു വക്കീൽ പ്രസിഡന്റാകുമ്പോൾ അതേ സ്ഥലത്ത് വീണ്ടും മുദ്രാവാക്യം വിളി; അതീവ സുരക്ഷാ മേഖലയിൽ പൊലീസിന് സർവ്വാധിപത്യം നൽകാനാകില്ലെന്ന വിചിത്രവാദവുമായി പ്രതിഷേധിച്ചത് 'ദേവസ്വം ബോർഡിന്റെ' വിശ്വസ്തർ; ശബരിമലയിലെ പൊലീസ്-ദേവസ്വം ഭിന്നതയ്ക്ക് പിന്നിൽ ക്രിമിനലുകൾ
എസ് രാജീവ്
ശബരിമല : സോപാനത്തടക്കം പൊലീസിന്റെ സർവ്വാധിപത്യം എന്ന് ആരോപിച്ച് പ്രതിഷേധ സ്വരമുയർത്തി ദേവസ്വം ബോർഡ് ജീവനക്കാർ. പൊലീസിന്റെ നിയന്ത്രണം അതിരുകടന്നതോടെ പതിനെട്ടം പടിക്ക് താഴെ ഉപരോധം തീർത്ത് ജീവനക്കാരും തീർത്ഥാടകരും. ഞായറാഴ്ച രാത്രി 10 മണിയോടെയാണ് പൊലീസുകാർക്ക് നേരെയുള്ള ജീവനക്കാരുടെ പ്രതിഷേധം അണപൊട്ടിയത്. ശബരിമലയിൽ പ്രതിഷേധങ്ങൾ പാടില്ലെന്നാണ് വയ്പ്പ്. യുവതി പ്രവേശന വിവാദ സമയത്ത് പതിനെട്ടാപടിക്ക് മുമ്പിൽ പ്രതിഷേധിച്ച ശാന്തിമാർക്ക് ദേവസ്വം ബോർഡ് കാരണം കാണിക്കൽ നോട്ടീസ് നൽകിയിരുന്നു. അന്ന് ദേവസ്വം കമ്മീഷണറായിരുന്നു അഡ്വ വാസു. അദ്ദേഹം ദേവസ്വം ബോർഡ് പ്രസിഡന്റാകുമ്പോൾ ജീവനക്കാരും പ്രതിഷേധവുമായെത്തുന്നു. എന്നാൽ അവർക്കെതിരെ നടപടിയും എടുക്കുന്നില്ല. രഹ്നാഫാത്തിമ പൊലീസ് സംരക്ഷണയിൽ മല ചവിട്ടിയപ്പോഴായിരുന്നു ശാന്തിമാരുടെ പ്രതിഷേധം. ആചാര സംരക്ഷണത്തിന് വേണ്ടിയായിരുന്നു പ്രതിഷേധം.
നേരത്തെ സോപാനത്ത് പുത്തൻപാലം രാജേഷിന്റെ കൂട്ടുപ്രതിയായ ആൾ ദേവസ്വം സെക്യൂരിറ്റിയായി ജോലി നോക്കിയിരുന്നു. ഇതിന് ശേഷം സെക്യൂരിറ്റിക്കാരനെ മോഷണത്തിനും പിടിച്ചു. അന്ന് മുതൽ തന്നെ പൊലീസും ദേവസ്വം ജീവനക്കാരും തമ്മിൽ പ്രശ്നം തുടങ്ങി. ഇതാണ് സന്നിധാനത്ത് പ്രതിഷേധമായി അണപൊട്ടിയത്. ഇന്നലെത്തെ പ്രതിഷേധത്തിന് പിന്നിലെ ചാലക ശക്തി ആനയറ അജീഷെന്ന പുത്തൻപാലം രാജേഷിന്റെ കൂട്ടുപ്രതിയാണെന്ന് പൊലീസ് തിരിച്ചറിയുന്നുണ്ട്. ദേവസ്വം ബോർഡിലെ ജീവനക്കാർക്ക് പൊലീസ് ക്ലിയറൻസ് നിർബന്ധമാക്കണമെന്ന നിർദ്ദേശം പൊലീസ് മുമ്പോട്ട് വച്ചിരുന്നു. ഇതും ദേവസ്വം ജീവനക്കാരെ പ്രകോപിപ്പിച്ചു. ഇതാണ് ശബരിമലയിലെ അസാധാരണ പ്രതിഷേധത്തിന് കാരണം. ദേവസ്വം ബോർഡ് പ്രസിഡന്റിന്റെ അനുമതിയോടെയാണ് പ്രതിഷേധമെന്നും സൂചനയുണ്ട്. പൊലീസിനെ പാഠം പഠിപ്പിക്കാനുള്ള തന്ത്രമാണ് ഇതിന് പിന്നിൽ.
ശബരിമലയിൽ യാതൊരു വിധ പ്രതിഷേധവും പാടില്ലെന്നാണ് പൊതുവേയുള്ള ധാരണ. വിശ്വാസികൾക്ക് ബുദ്ധിമുട്ടുണ്ടാകാതിരിക്കാനാണ് ഇത്. സുഗമമായ തീർത്ഥാടനത്തിന് വേണ്ടിയുള്ള തീരുമാനമാണ് ഇത്. ചിലപ്പോഴെല്ലാം കച്ചവടക്കാർ ഇത് ലംഘിക്കാറുണ്ട്. രഹ്നാ ഫാത്തിമയുടെ മല ചവിട്ടൽ വിവാദ സമയത്ത് ഭക്തരുടെ രോഷം കൂടി മനസ്സിലാക്കിയാണ് ശാന്തിക്കാർ പ്രതിഷേധത്തിന് ഇറങ്ങിയത്. അന്ന് പ്രതിഷേധിച്ച താൽകാലിക ജീവനക്കാരായിരുന്ന പല ശാന്തിമാർക്കും പിന്നീട് ജോലിയും നൽകിയില്ല. ഇതിനെ ആചാര സംരക്ഷണത്തിന്റെ ഭാഗമായി കണ്ട് ഭക്തരും പിന്തുണച്ചു. എന്നാൽ ജീവനക്കാരുടെ പ്രതിഷേധം സ്വന്താക്കാരെ പതിനെട്ടാം പടി വേഗത്തിൽ ചവിട്ടിപ്പിക്കുകയെന്ന ലക്ഷ്യത്തോടെയായിരുന്നു. ആരെ ആരാണ് പ്രത്യേക ഇടത്തിലൂടെ കയറ്റി വിടുന്നതെന്ന് പൊലീസിന് അറിയില്ല. അതുകൊണ്ടാണ് ഇത്തരക്കാർക്കെതിരെ പൊലീസ് നിരീക്ഷണം ഏർപ്പെടുത്തിയത്. ഇതാണ് ദേവസ്വം ജീവനക്കാരെ ചൊടിപ്പിച്ചതും.
വലിയ നടപ്പന്തലിലടക്കം തിരക്ക് വർദ്ധിക്കുന്ന സാഹചര്യങ്ങളിൽ സ്പെഷ്യൽ പാസുമായി എത്തുന്നവർക്ക് പതിനെട്ടാം പടിയിലേക്കെത്താനായി വാവർ നടയ്ക്ക് സമീപത്ത് പ്രത്യേക കവാടമൊരുക്കിയിട്ടുണ്ട്. പൊലീസുകാർക്കും ദേവസ്വം ജീവനക്കാർക്കും ഒപ്പമെത്തുന്ന തീർത്ഥാടകരും ഈ കവാടം കാലങ്ങളായി ഉപയോഗിച്ചു പോന്നിരുന്നു. എന്നാൽ ഞായറാഴ്ച പുലർച്ചെ മുതൽ ദേവസ്വം ജീവനക്കാർക്കൊപ്പമെത്തിയവരെ കവാടം കടക്കാൻ പൊലീസ് അനുവദിക്കാതിരുന്നതാണ് പ്രതിഷേധത്തിന് വഴിതെളിച്ചത്. സന്നിധാനം പൊലീസ് സ്പെഷ്യൽ ഓഫീസറുടെ നിർദ്ദേശപ്രകാരമാണ് തടഞ്ഞതെന്നാണ് കവാടത്തിൽ ഡ്യൂട്ടി നോക്കുന്ന പൊലീസുകാരുടെ വാദം. എന്നാൽ നിർദ്ദേശം നിലനിൽക്കെത്തന്നെ തങ്ങൾക്ക് വേണ്ടപ്പെട്ടവരെ നിർബാധം കടത്തിവിട്ട പൊലീസിന്റെ പക്ഷപാത നടപടിയെ ചോദ്യം ചെയ്യുന്ന തരത്തിലാണ് ചില ദേവസ്വം ജീവനക്കാർ പ്രതിഷേധത്തിന് എത്തിയത്. ഇതേ തുടർന്ന് പ്രവേശന കവാടത്തിന് മുമ്പിൽ ദേവസ്വം ജീവനക്കാർ തടിച്ചു കൂടി. തീർത്ഥാടകർ കവാടത്തിന് മുന്നിൽ കുത്തിയിരുന്നു. രംഗം രൂക്ഷമായതോടെ കവാടം പൊലീസ് പൂർണമായും അടച്ചു. സമരക്കാർ കൂടുതലും പൊലീസ് നോട്ടമിട്ട വിവാദ നായകരാണ്.
പ്രതിഷേധത്തിനിടെ കവാടത്തിലൂടെ ഇരുമുടിയുമായെത്തിയ ചിലരെ പ്രവേശിപ്പിക്കാൻ ചില പൊലീസുകാർ നടത്തിയ നീക്കവും ജീവനക്കാർ തടഞ്ഞു. ഇതോടെ വാവർ നടയുടെ പരിസരം ഭക്തരാൽ തിങ്ങിനിറഞ്ഞു. തുടർന്ന് ഉന്നത പൊലീസ് ഉദ്യോഗസ്ഥരും ദേവസ്വം പ്രതിനിധികളും തമ്മിൽ നടത്തിയ ഒത്തുതീർപ്പിനൊടുവിൽ 11 മണിയോടെ കവാടം തുറക്കുകയായിരുന്നു. സോപാനത്ത് പ്രത്യേക ദർശനത്തിനായുള്ള ഭാഗവും പൊലീസ് കൈയടക്കുകയാണെന്ന ആരോപണവും ജീവനക്കാർ ഉയർത്തുന്നുണ്ട്. തിരുനടയിലെ പ്രധാന പൂജാ വേളകളിലെല്ലാം തന്നെ ശ്രീകോവിലും പരിസരവും പൊലീസുകാരും സ്വന്തക്കാരും കൈയടക്കുന്നതായ പരാതികൾ മുമ്പുതന്നെ ഉയർന്നിരുന്നു. എന്നാൽ ഈ മേഖലയുടെ നിയന്ത്രണം ദേവസ്വത്തിനാണ്. പൊലീസുകാരെ പോലും ഇങ്ങോട്ട് കയറ്റാറില്ല. ജീവനക്കാരിലെ ക്രിമിനലുകൾക്കെതിരെ പൊലീസ് റിപ്പോർട്ട് കൊടുത്തതാണ് ഇതിന് കാരണമെന്നാണ് ആക്ഷേപം.
ക്ഷേത്രത്തിലെ പ്രധാന നേദ്യങ്ങളായ അരവണ, പാനകം തുടങ്ങിയ പ്രസാദങ്ങളും പൊലീസുകാർക്ക് മാത്രമാണ് ലഭ്യമാകുന്നതെന്ന പരാതിയും ശക്തമാണെന്ന് ദേവസ്വം ബോർഡ് ജീവനക്കാർ പറയുന്നു. എന്നാൽ ഇതെല്ലാം നിയന്ത്രിക്കുന്ന ദേവസ്വം ജീവനക്കാരാണ്. അയ്യനെ ഒരു നോക്ക് കാണാനായി കഠിന വ്രതമെടുത്ത് മല ചവിട്ടിയെത്തുന്ന തീർത്ഥാടകരാണ് ദർശനത്തിനായി മണിക്കൂറുകൾ കാത്തു നിന്ന് വലയുമ്പോഴാണ് ഇത്തരം വിവാദങ്ങൾ ഉണ്ടാകുന്നത്. ഇത്തരം പരാതിക്ക് പിന്നിൽ ദേവസ്വത്തിലെ ക്രിമിനലുകളാണെന്ന് പൊലീസ് തിരിച്ചറിയുന്നുണ്ട്. സോപാനത്ത് നിന്ന് പൊലീസ് കണ്ടെത്തിയ ക്രിമിനൽ കേസ് പ്രതിയായ അജീഷിനെ ദേവസ്വം ബോർഡ് പ്രസിഡന്റെ തന്റെ പേഴ്സണൽ സെക്യൂരിറ്റിക്കാരനായി നിയമിച്ചിരുന്നു. ഇതോടെ ഇയാൾക്ക് സ്വാധീനം കൂടി. ഇതാണ് പ്രശ്നങ്ങളുണ്ടാക്കുന്നതെന്നാണ് പൊലീസ് വിലയിരുത്തൽ.
പൊലീസിന്റെ മൂന്നാം ബാച്ചാണ് നിലവിൽ സന്നിധാനത്ത് ഡ്യൂട്ടിയിലുള്ളത്. മുമ്പ് ഡ്യൂട്ടിയിലുണ്ടായിരുന്ന രണ്ട് ബാച്ചുകളെ സംബന്ധിച്ചും കാര്യമായ പരാതികൾ ഒന്നും തന്നെ ഉയർന്നിരുന്നില്ല. എന്നാൽ മൂന്നാം ബാച്ച് ചുമതലയേറ്റ് ദിനങ്ങൾ പിന്നിടും മുമ്പ് തന്നെ തീർത്ഥാടകരെ കൈയേറ്റം ചെയ്യുന്നതടക്കമുള്ള പരാതികൾ വ്യാപകമായി ഉയർന്നിരുന്നു. പതിനെട്ടാം പടിക്ക് മുകളിൽ മൊബൈൽ ഫോണും കാമറയും ഉപയോഗിച്ചുള്ള ചിത്രം പകർത്തലിന് വിലക്കേർപ്പെടുത്തിയിട്ടുണ്ടെങ്കിലും സെൽഫിയെടുക്കലും വീഡിയോ പിടുത്തവും ദേവസ്വം സെക്യൂരിറ്റിക്കാർ നിർബാധം തുടരുകയാണെന്ന ആരോപണവും ഉയർന്നിരുന്നു
Stories you may Like
- പ്രൊജക്ട് ഡയറക്ടറെ പഞ്ചായത്ത് പ്രസിഡന്റിന്റെ മുറിയിൽ പൂട്ടിയിട്ട് ചെരുപ്പൂരി അടിച്ചു
- ശബരിമലയിൽ വേണ്ടത് മക്ക മോഡൽ വികസനമോ?
- ബേലൂർ മഖ്ന വീണ്ടും മടങ്ങി; ഭീതി ഒഴിയാതെ മാനന്തവാടി
- കൊച്ചുകുട്ടൻ കൊലക്കേസ്; പ്രതികൾ കുറ്റം ചുമത്തലിന് ഹാജരാകാൻ കോടതി ഉത്തരവ്
- ആനയറ വേൾഡ് മാർക്കറ്റിലെ ജീവനക്കാരന്റെ കൊല; പ്രതിക്ക് 5 വർഷം കഠിന തടവ്
- TODAY
- LAST WEEK
- LAST MONTH
- രാത്രിയിൽ മഠത്തിൽ വരവ് പഞ്ചവാദ്യം നടക്കുന്നതിനിടെ നടുവിലാൽ ഭാഗത്തു പൊലീസ് ബാരിക്കേഡ് വച്ച് എഴുന്നള്ളിപ്പ് തടഞ്ഞത് പ്രകോപനമായി; നടുവിലാലിലെ പൂരപ്പന്തലിന്റെ ലൈറ്റ് അണച്ചു തിരുവമ്പാടി ദേവസ്വം; ഇരുട്ടിന്റെ ഭംഗിയിൽ ഇത്തവണ പൂര വെടിക്കെട്ട് നടന്നില്ല; തൃശൂരിൽ നാടകീയതകൾ; പൂരത്തിലുണ്ടായത് ചരിത്രത്തിലെ ആദ്യ സംഭവം
- വെടിക്കെട്ട് കമ്മറ്റിക്കാരെ പോലും മൈതാനത്ത് അനുവദിക്കാത്ത കമ്മീഷണർ; തിരുവമ്പാടിയുടെ പ്രതിഷേധത്തിന് പിന്നാലെ ദേശക്കാരും കമ്മീഷണറും തമ്മിൽ തർക്കം; നായ്ക്കനാലിൽ ലാത്തി വീശൽ; പൊലീസിനെതിരെ ഗോ ബാക്ക് വിളികൾ; രാത്രിയിലെ പൂരക്കാഴ്ചകൾ വഴിതെറ്റിയ 2024; മഠത്തിൽ വരവ് നിർത്തിയത് സർക്കാരിനും തിരിച്ചടി
- രാത്രി വെടിക്കെട്ട് വേണ്ടെന്ന് വച്ചത് വേദനയിലാക്കിയത് പൂര പ്രേമികളെ; പൂരത്തിൽ അസാധാരണമാം വിധം പ്രതിസന്ധിയുണ്ടാക്കിയത് പൊലീസെന്ന് തിരുമ്പാടി ദേവസ്വം; അലങ്കാര പന്തലിലെ വെളിച്ചം തിരിച്ചെത്തിയിട്ടും ദേശക്കാർക്ക് ആവേശമില്ല; പൂരത്തിലെ 'രാത്രി വിസ്മയം' അട്ടിമറിച്ചത് പൊലീസോ?
- ജെസ്നയുടെ രക്തം പുരണ്ട വസ്ത്രങ്ങൾ വീട്ടിൽനിന്ന് ശേഖരിച്ചത് ഡിവൈഎസ്പിയായിരുന്ന ചന്ദ്രശേഖരനും സിവിൽ പൊലീസ് ഓഫിസർ ലിജുവും; ആൻഡ്രോയിഡ് ഫോണിൽ നിന്നും മാച്ച നമ്പരുകൾ കണ്ടെത്തണം; ആ 60,000 രൂപയിലും അസ്വാഭാവികത; കൂടുതൽ വെളിപ്പെടുത്തലുമായി അച്ഛൻ; ജെസ്നാ കേസിൽ ദുരൂഹത മാറുന്നില്ല
- രാജ്യദ്രോഹ പ്രവർത്തന ആരോപണം; മലയാളി ഗവേഷക വിദ്യാർത്ഥിയെ സസ്പെൻഡ് ചെയ്ത് മുംബൈയിലെ ടാറ്റ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സോഷ്യൽ സയൻസസ്
- 'ഒറ്റക്ക് വഴിവെട്ടി വന്നവനെ കളിയാക്കുന്നോടോ പട്ടികളെ'; കോക്കസ്, ബെൽറ്റ്, ഗ്രൂപ്പിസം, ഫേവറേറ്റിസം, നെപ്പോട്ടിസം'; അതിഥി താരമായി എത്തി അവധിക്കാലം തൂക്കി ഈ യുവനടൻ; ഗോഡ്ഫാദർമാർ ആരുമില്ലാതെ ഒറ്റക്ക് കയറിവന്നവൻ; 'വർഷങ്ങൾക്കുശേഷം' ന്യൂജൻ സൂപ്പർസ്റ്റാർ തിരിച്ചുവരുമ്പോൾ
- പ്രായപൂർത്തിയാവാത്ത സഹോദരിമാരെ ബന്ധുവീട്ടിൽനിന്നു കടത്തിക്കൊണ്ടുപോയി; ബെംഗളൂരുവിലെത്തിച്ച് മദ്യം നൽകി പീഡിപ്പിച്ചു: രണ്ട് യുവാക്കൾ അറസ്റ്റിൽ
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- കരുവന്നൂരിൽ നിക്ഷേപകർക്ക് പണം തിരികെ നൽകാൻ എങ്ങനെ ഇടപെടാനാകുമെന്ന് താൻ നിയമോപദേശം തേടിയിട്ടുണ്ടെന്ന് പ്രധാനമന്ത്രി; തൃശൂർ വിജയത്തിന് 'കരുവന്നൂർ ഫോർമുല'; രാഹുലിനെ കടന്നാക്രമിക്കാൻ വയനാട്ടിലേക്കുള്ള ഒളിച്ചോട്ടം; കേരളത്തിൽ അക്കൗണ്ട് തുറക്കാൻ അജണ്ട സെറ്റ് ചെയ്ത് മോദി
- ഷെയർ ചാറ്റിലൂടെ ഭാര്യമാരെ കാണിച്ച് ഇഷ്ടമായെങ്കിൽ 'ലൈംഗിക ബന്ധത്തിന്' അനുവാദം നൽകുന്നത് ആദ്യ മോഡൽ; 2021ൽ ആപ്പുമെത്തി; കായംകുളത്ത് നടത്തിയ 'പങ്കുവയ്ക്കൽ' ആദ്യ ഞെട്ടൽ; തൊടുപുഴയിൽ ഏഴു വയസ്സുകാരന്റെ കൊലയിലും ഭാര്യാ കച്ചവടം! വെച്ചൂച്ചിറയിലേത് 'ഗ്രാമീണ മോഡൽ'! വൈഫ് സ്വാപ്പിംഗിൽ കേരളം ഞെട്ടുമ്പോൾ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- വ്യാഴാഴ്ച പ്രാർത്ഥനയ്ക്ക് പോയിരുന്ന ജെസ്നയെ കാണാതായതും വ്യാഴാഴ്ച; ആരാധനാ സ്ഥലം കണ്ടെത്തിയെന്ന് അച്ഛൻ; രഹസ്യ സുഹൃത്തിന്റെ ഫോട്ടോയും കുടുംബം കണ്ടെത്തി! സിബിഐ സഞ്ചരിക്കാത്ത വഴികളിലൂടെ പോയ അച്ഛന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളോ? ജെസ്നയ്ക്ക് സംഭവിച്ചത് എന്ത്?
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- ഇനി യുദ്ധത്തിനില്ല, ആക്രമിച്ചാൽ തിരിച്ചടിക്കും, ആക്രമണ വിവരം അമേരിക്കയെ അറിയിച്ചിരുന്നു; ഇറാനെ ലക്ഷ്യം വച്ചാൽ അമേരിക്കയുടെ താവളങ്ങൾ ലക്ഷ്യമിടും; മിസൈൽ ആക്രമണത്തിനെതിരെ ലോകരാജ്യങ്ങൾ ഒരുമിച്ചതോടെ ഇറാൻ ആകെ പെട്ട അവസ്ഥയിൽ; ഇസ്രയേൽ തിരിച്ചടി എങ്ങനെയാകും എന്ന ആശങ്കയിൽ ലോകം
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്