മെൻസസ് അശുദ്ധിയിൽ യുവതികൾക്ക് പ്രവേശനം സാധ്യമല്ലെന്ന് തന്ത്രിയുടെ സത്യവാങ്മൂലം; ഭരണഘടനാ ബെഞ്ചിലെ രണ്ടു ജഡ്ജിമാർ വിധിച്ചത് തന്ത്രിയുടെ വാദം ഭരണഘടനയുടെ ലംഘനമെന്ന്; യുവതീ പ്രവേശന വിധിക്ക് അടിസ്ഥാനമായത് തന്ത്രസമുച്ചയത്തിൽ പറയാത്ത കാര്യം തന്ത്രിയുടെ സത്യവാങ്മൂലത്തിൽ വന്നത്; വിശാല ബെഞ്ചിനു വിട്ടതോടെ വീണ്ടും സുപ്രീംകോടതിക്ക് മുൻപാകെ വരുന്നത് തന്ത്രിയുടെ തെറ്റായ സത്യവാങ്മൂലവും; വിഷയം ഉന്നയിക്കാൻ ശബരിമല കസ്റ്റം പ്രൊട്ടക്ഷൻ ഫോറം
എം മനോജ് കുമാർ
തിരുവനന്തപുരം: ശബരിമല യുവതി പ്രവേശനവിധിയുമായി ബന്ധപ്പെട്ട പ്രശ്നങ്ങൾ വിശാല ബെഞ്ചിനു വിട്ടത് സാധുവായ തീരുമാനമെന്ന് സുപ്രീം കോടതി വിധിച്ചതോടെ ശബരിമല യുവതീ പ്രവേശന വിഷയത്തിൽ ഒരിക്കൽ കൂടി തീ പാറുന്ന വാദമുഖങ്ങൾ സുപ്രീംകോടതിയിൽ നിന്നുയരും. ചീഫ് ജസ്റ്റിസ് എസ്.എ. ബോബ്ഡെ അധ്യക്ഷനായ ഒൻപതംഗ ബെഞ്ചാണു ഇന്നു രാവിലെ ഈ വിധി പറഞ്ഞത്. ഭരണഘടന പ്രകാരമുള്ള മത സ്വാതന്ത്ര്യത്തിന്റെ പരിധി, ധാർമികതയുടെ നിർവചനം, പ്രത്യേക മത വിഭാഗങ്ങളുടെ അവകാശങ്ങളും മൗലികാവകശങ്ങളും എങ്ങനെ ബന്ധപ്പെട്ടിരിക്കുന്നു, മതസ്വാതന്ത്ര്യവും പ്രത്യേക മത വിഭാഗങ്ങളുടെ സ്വാതന്ത്ര്യവും തമ്മിലുള്ള ബന്ധം, മതവിശ്വാസവുമായി ബന്ധപ്പെട്ട് പൊതുതാൽപര്യ ഹർജി നൽകുന്നത് ശരിയോ? തുടങ്ങിയ ഒട്ടുവളരെ കാര്യങ്ങളാണ് വിശാല ബെഞ്ച് പരിഗണിക്കുകയെങ്കിലും പ്രധാനവാദങ്ങളിൽ ഒരിക്കൽക്കൂടി ശബരിമല തന്ത്രി കണ്ഠരര് രാജീവര് സമർപ്പിച്ച സത്യവാങ്മൂലം കടന്നുവരും. 17 മുതൽ കേസിൽ തുടർച്ചയായി വാദം കേൾക്കും.
ശബരിമല തന്ത്രി കൊടുത്ത സത്യവാങ്മൂലത്തിൽ തന്ത്ര സമുച്ചയത്തിൽ മെൻസസ് അശുദ്ധമാണെന്ന് വ്യക്തമാക്കിയിട്ടുണ്ട്. തന്ത്ര സമുച്ചയത്തിന്റെ അദ്ധ്യായം പത്തിൽ ഈ കാര്യം പരാമർശിച്ചിട്ടുണ്ട് എന്നാണ് സത്യവാങ്മൂലത്തിൽ പറഞ്ഞിരിക്കുന്നത്. യഥാർത്ഥത്തിൽ തന്ത്ര സമുച്ചയത്തിൽ മെൻസസ് അശുദ്ധമാണെന്ന് പറഞ്ഞിട്ടില്ല. പക്ഷെ തന്ത്രസമുച്ചയത്തിൽ മെൻസസ് പരാമർശിച്ചിട്ടുണ്ട് ഇത് കാരണമാണ് ശബരിമല യുവതീ പ്രവേശനം വിലക്കിയത് എന്ന തന്ത്രിയുടെ സത്യവാങ്മൂലമാണ് ഒരർത്ഥത്തിൽ ശബരിമലയിലെ യുവതീ പ്രവേശന വിധിയിലെക്ക് നയിച്ചത്. തന്ത്ര സമുച്ചയത്തിൽ മെൻസസ് അശുദ്ധിയാണെന്ന് പറഞ്ഞിട്ടുണ്ട് എന്ന് പറഞ്ഞാണ് ഭരണഘടനാ പരമായി മെൻസസ് അശുദ്ധിയല്ലെന്നു പറഞ്ഞു ഈക്വാലിറ്റിയുടെ അടിസ്ഥാനത്തിൽ ശബരിമലയിൽ സ്ത്രീ പ്രവേശനം സാധു എന്ന വിധി വന്നത് യുവതീ പ്രവേശനം അനുവദിച്ച അഞ്ചംഗ ഭരണഘടനാ ബെഞ്ചിന്റെ രണ്ടു ജഡ്ജിമാർ ശബരിമല തന്ത്രിയുടെ സത്യവാങ്മൂലം ആയുധമാക്കി.
ജഡ്ജ്മെന്റിന് അകത്ത് 25 ആം പാരഗ്രാഫിൽ ജസ്റ്റിസ് നരിമാൻ മെൻസസ് അശുദ്ധിയാണെന്നും അൺ ടച്ചബിലിറ്റിയാണെന്നും ഇത് ഭരണഘടനയ്ക്ക് എതിരാണെന്നും പറയുന്നു. പാരഗ്രാഫ് 83യിൽ ഇതേ കാര്യം ചന്ദ്രചൂഡും പറയുന്നു. യഥാർത്ഥത്തിൽ അഞ്ചംഗ ബെഞ്ചിൽ മൂന്നംഗ ബെഞ്ചും ഭരണഘടനയിലെ ഇക്വാലിറ്റി അനുസരിച്ചാണ് വിധിച്ചത്. പക്ഷെ രണ്ടു ജഡ്ജിമാർ മെൻസസ് അടിസ്ഥാനമാക്കിയാണ് വിധി പറഞ്ഞത്. മെൻസസ് അശുദ്ധമാണെന്ന് തന്ത്ര സമുച്ചയത്തിൽ പറയുന്നുണ്ടെന്ന് തന്ത്രി സത്യവാങ്മൂലത്തിൽ പറഞ്ഞതോടെ ഇത് ഭരണഘടനാ ബെഞ്ചിലെ ജഡ്ജിമാരുടെ ജഡ്ജ്മെന്റിൽ കടന്നു വരുകയും ചെയ്തു. മെൻസസ് ആയത് കാരണമാണ് ഈ സമയത്ത് ശബരിമല പ്രവേശനത്തിനു സ്ത്രീകൾക്ക് പ്രവേശനം അനുവദിക്കാത്തത്. ഇത് തന്ത്രി പറഞ്ഞു കഴിഞ്ഞു. ഇങ്ങനെ പറയാൻ പാടില്ല. ഇത് ഭരണഘടന അനുശാസിക്കുന്ന മൊറാലിറ്റിക്ക് എതിരാണ്. ഇതാണ് ജസ്റ്റിസ് നരിമാന്റെ കണ്ടെത്തൽ. ജസ്റ്റിസ് ചന്ദ്രചൂഡും ഇത് തന്നെ ചൂണ്ടിക്കാട്ടുകയും ചെയ്തു. ഇതോടെയാണ് തന്ത്രസമുച്ചയം സുപ്രീംകോടതിയിൽ കടന്നുവരുന്നത്.
ശബരിമല കസ്റ്റം പ്രൊട്ടക്ഷൻ ഫോറം അഭിഭാഷകൻ അഡ്വക്കേറ്റ് വി.കെ.ബിജു തന്ത്ര സമുച്ചയത്തിൽ ഇങ്ങിനെ പറയുന്നില്ലെന്നു ചൂണ്ടിക്കാട്ടിയിരുന്നു. പത്താം അദ്ധ്യായം തന്നെ ഉദ്ധരിച്ചാണ് ഈ കാര്യം ചൂണ്ടിക്കാട്ടിയത്. പക്ഷെ തന്ത്രിയുടെ സത്യവാങ്മൂലം നിലനിന്നതിനാൽ ജഡ്ജിമാർ ഈ സത്യവാങ്മൂലം ഉദ്ധരിക്കുകയും ഇത് ഭരണഘടന അനുശാസിക്കുന്ന മൗലികാവകാശത്തിനും മൊറാലിറ്റിക്കും എതിരേയാണെന്ന് ചൂണ്ടിക്കാട്ടുകയും ചെയ്തു. തന്ത്രസമുച്ചയത്തിൽ ഇങ്ങനെ പറയുന്നില്ലെന്നു ഒരിക്കൽക്കൂടി സത്യവാങ്മൂലത്തിന്നെതിരെയുള്ള വാദവും വിശാലബെഞ്ചിനു മുൻപാകെ വരും. ശബരിമല കസ്റ്റം പ്രൊട്ടക്ഷൻ ഫോറവും ഭരണഘടനാ ബെഞ്ചിന്റെ വിധിക്ക് എതിരെ റിവ്യൂപെറ്റീഷൻ സുപ്രീംകോടതിയിൽ ഫയൽ ചെയ്തിട്ടുണ്ട് എന്നാണ് അറിയാൻ കഴിഞ്ഞത്. ഈ വസ്തുത ശബരിമല കസ്റ്റം പ്രൊട്ടക്ഷൻ ഫോറം ഒരിക്കൽക്കൂടി വിശാല ബെഞ്ചിനു മുൻപാകെ കൊണ്ടുവരും.
ശബരിമല തന്ത്രിയുടെ സത്യവാങ്മൂലത്തിൽ പിഴവ് വന്നു: വി.കെ.ബിജു
ശബരിമലയിലെ സ്ത്രീ പ്രവേശനത്തിൽ മെൻസസ് അല്ല വിഷയം, അശുദ്ധിയുടെ പ്രശ്നവുമല്ല. ഇത് രണ്ടും ഉയർത്തിക്കാട്ടിയാണ് ഇവിടെ സ്ത്രീപുരുഷ സമത്വം, നവോത്ഥാനം എന്നിവയൊക്കെ ഉയർത്തിക്കാട്ടി വനിതാ മതിൽ അടക്കം ഉയർന്നത്. മെൻസസ് എന്ന് പറഞ്ഞു വളച്ചൊടിച്ച് ചിത്രീകരിക്കുകയായിരുന്നു. തന്ത്ര സമുച്ചയത്തിൽ മെൻസസ് അശുദ്ധമാണെന്നു പറഞ്ഞിട്ടില്ല. നക്സലൈറ്റ്-മാവോയിസ്റ്റ് അടക്കമുള്ള ആളുകളാണ് മെൻസസ് ഒരു വിഷയമായി ഉയർത്തിക്കാട്ടിയത്. മെൻസസ് എന്ന് പറഞ്ഞു വളച്ചോടിച്ചതിനാലാണ് കേരളത്തിൽ വനിതാ മതിൽ അടക്കമുള്ളവ ഉയർന്നത്. നരിമാനും ചന്ദ്രചൂഡും മാത്രമാണ് മെൻസസ് എന്ന രീതിയിലുള്ള പരാമർശം വിധിയിൽ നടത്തിയത്. ദീപക് മിശ്ര, കൺവിൽക്കർ, ഇന്ദു മൽഹോത്രയും മാത്രമാണ് തുലത്യ അടിസ്ഥാനമാക്കി വിധിച്ചത്.
തന്ത്രി കൊടുത്ത സത്യവാങ്മൂലത്തിൽ തന്ത്ര സമുച്ചയത്തിൽ മെൻസസ് അശുദ്ധമാണെന്ന് വ്യക്തമാക്കിയിട്ടുണ്ട്. തന്ത്ര സമുച്ചയത്തിന്റെ അദ്ധ്യായം പത്തിലുണ്ട് എന്നാണ് സത്യവാങ്മൂലത്തിൽ പറഞ്ഞിരിക്കുന്നത്. ഇത്തരം ഒരു പരാമർശം തന്ത്ര സമുച്ചയത്തിലില്ല എന്ന രീതിയിൽ വാദം വന്നു. തന്ത്ര സമുച്ചയത്തിൽ ഈ രീതിയിലുള്ള ഒരു പരാമർശം ഇല്ലായെന്ന് ഞാൻ വാദിച്ചു. . തന്ത്രസമുച്ചയത്തിലെ പത്താം അദ്ധ്യായം ഉദ്ധരിച്ചുകൊണ്ടായിരുന്നു വാദങ്ങൾ. തന്ത്രിയുടെ സത്യവാങ്മൂലം വിധിയെ സ്വാധീനിക്കുകയും ചെയ്തിട്ടുണ്ട്. അടിസ്ഥാന വർഗമാണ് ശബരിമല പോകുന്നത്. 41 ദിവസം വ്രതം എടുത്താണ് പോകുന്നത്. അവിടെയിരിക്കുന്നത് ഒരു ദൈവമാണെന്ന് അംഗീകരിച്ചു കഴിഞ്ഞാൽ അദ്ദേഹത്തിനുള്ള റൈറ്റും അനുവദിക്കണം. ഡിപി എന്ന് പറയുന്നത് ജ്യൂസിക് പെർസൺ ആണ്. നീ വരേണ്ട ഇന്ന ആൾ വന്നാൽ മതി എന്ന് പറഞ്ഞാൽ അതാണ് നമ്മൾ റെസ്പെക്റ്റ് ചെയ്യേണ്ടത്. സയന്റിഫിക്കായ ഡിസൈൻ ചെയ്ത വിഷയത്തെ മെൻസസ് എന്ന് പറഞ്ഞു അടിച്ചു താഴ്ത്തലാണ് നടന്നത്.
ജഡ്ജ്മെന്റിന് അകത്ത് 25 ആം പാരഗ്രാഫിൽ ജസ്റ്റിസ് നരിമാൻ അശുദ്ധിയാണെന്നും അൺ ടച്ചബിലിറ്റിയാണെനും ഇത് ഭരണഘടനയ്ക്ക് എതിരാണെന്നും പറയുന്നു. പാരഗ്രാഫ് 83യിൽ ഇതേ കാര്യം ചന്ദ്രചൂഡും പറയുന്നു. യഥാർത്ഥത്തിൽ അഞ്ചംഗ ബെഞ്ചിൽ മൂന്നംഗ ബെഞ്ചും ഭരണഘടനയിലെ ഇക്വാലിറ്റി അനുസരിച്ചാണ് തീരുമാനിച്ചത്. പക്ഷെ രണ്ടു പേർ മെൻസസ് അടിസ്ഥാനമാക്കിയാണ് വിധി പറഞ്ഞത്. മെൻസസ് അശുദ്ധമാണെന്ന് തന്ത്രസമുച്ചയത്തിൽ പറഞ്ഞിട്ടില്ല. തന്ത്ര സമുച്ചയത്തിൽ മെൻസസ് അശുദ്ധിയാണെന്ന് പറഞ്ഞിട്ടുണ്ട് എന്ന് പറഞ്ഞാണ് ഭരണഘടനാ പരമായി മെൻസസ് അശുദ്ധിയല്ലെന്നു പറഞ്ഞു ഈക്വാലിറ്റിയുടെ അടിസ്ഥാനത്തിൽ സ്ത്രീയ്ക്കും പുരുഷനും തുല്യ അധികാരം എന്ന രീതിയിൽ യുവതീ പ്രവേശനത്തെ അനുകൂലിച്ച് വിധി വന്നത്. തന്ത്ര സമുച്ചയത്തിൽ ഇങ്ങിനെ പറഞ്ഞിട്ടില്ലെന്ന് പറഞ്ഞു തന്ത്ര സമുച്ചയത്തിന്റെ കൃഷ്ണൻ നമ്പൂതിരിപ്പാട് തന്നെ സർട്ടിഫൈ ചെയ്ത് നൽകിയിട്ടുണ്ട്. ശബരിമല തന്ത്രി മോഹനരുടെ മകൻ മഹേഷ് മോഹനരെ തന്ത്ര വിദ്യ പഠിപ്പിച്ച കൃഷ്ണൻ നമ്പൂതിരിപ്പാടാണ് ഇങ്ങിനെ സർട്ടിഫൈ ചെയ്ത് നൽകിയത്. തന്ത്ര സമുച്ചയവും മെൻസസും തമ്മിൽ ഒരു ബന്ധവുമില്ല. ഇതൊക്കെയാണ് കേരളത്തിൽ വനിതാ മതിൽ അടക്കമുള്ളവ നിരക്കാൻ ഇടയാക്കിയത്. കണ്ഠരരു രാജീവര് സമർപ്പിച്ച സത്യവാങ്മൂലമാണ് ശബരിമല യുവതീ പ്രവേശന വിധിക്ക് അടിസ്ഥാന കാരണമായത്. ഈ സത്യവാങ്മൂലത്തിൽ ഈക്വാലിറ്റി അടിസ്ഥാനമാക്കി വിധി വരുകയും ചെയ്തു. മെൻസസ് ആയത് കാരണമാണ് ഈ സമയത്ത് ശബരിമല പ്രവേശനത്തിനു സ്ത്രീകൾക്ക് പ്രവേശനം അനുവദിക്കാത്തത്. ഇത് തന്ത്രി പറഞ്ഞു കഴിഞ്ഞു. ഇങ്ങനെ പറയാൻ പാടില്ല. ഇത് ഭരണഘടന അനുശാസിക്കുന്ന മൊറാലിറ്റിക്ക് എതിരാണ്. ഇതാണ് ജസ്റ്റിസ് നരിമാന്റെ കണ്ടെത്തൽ. യഥാർത്ഥത്തിൽ തന്ത്രസമുച്ചയത്തിൽ അങ്ങനെ പറയുന്നില്ല. ഈ വാദങ്ങൾ ഒക്കെ വിശാല ബെഞ്ചിന്റെ മുന്നിൽ വീണ്ടും ഉയർന്നു വരും-ബിജു പറയുന്നു.
ശബരിമല യുവതി പ്രവേശവുമായി ബന്ധപ്പെട്ട നിയമപ്രശ്നങ്ങൾ വിശാല ബെഞ്ചിന് വിട്ടത് തെറ്റാണെന്ന ഫാലി എസ് നരിമാൻ വാദിച്ചിരുന്നു. ഈ വാദത്തെ സംസ്ഥാന സർക്കാർ പിന്തുണച്ചപ്പോൾ കേന്ദ്രം സുപ്രീം കോടതിയിൽ എതിർത്തിരുന്നു. വിശാലബെഞ്ചിന് വിട്ടതിനെ എതിർക്കുന്നവരുടെയും അനുകൂലിക്കുന്നവരുടെയും വാദങ്ങൾ വിശദമായി കേട്ടാണ് ഉത്തരവിനായി ഇന്നത്തേക്ക് മാറ്റിയത്. പുനഃപരിശോധന ഹർജിയിൽ ഉയരുന്ന നിയമപ്രശ്നങ്ങൾ വിശാല ബെഞ്ചിന് വിടാനാകുമോയെന്നതിനാണ് കോടതി ഉത്തരം നൽകേണ്ടത്. വിധിയിൽ പിഴവുണ്ടെന്ന് കണ്ടെത്തി പുനഃപരിശോധന ഹർജി അനുവദിച്ച ശേഷം കേസ് വിശാല ബെഞ്ചിന് വിടുന്നതിൽ തെറ്റില്ലെന്നും, പുനഃപരിശോധന ഹർജികൾ പരിഗണനയിൽ നിലനിർത്തി വിശാല ബെഞ്ചിന് വിട്ടത് തെറ്റാണെന്നമാണ് നരിമാൻ വാദിച്ചത്. സംസ്ഥാനസർക്കാർ ഇതിനെ പിന്തുണച്ചു. ഒമ്പതംഗ ബെഞ്ചിന്റെ തീർപ്പ് എന്തായാലും ശബരിമല പുനഃപരിശോധന ഹർജികൾ വീണ്ടും പരിഗണിക്കുമ്പോൾ ബാധകമാകും. നവംബർ 14 നാണ് ശബരിമല യുവതീപ്രവേശന വിധിക്കെതിരെയുള്ള പുനഃപരിശോധനാ ഹർജികളും റിട്ട് ഹർജികളും സുപ്രീം കോടതി തീരുമാനം പറയാതെ മാറ്റിവച്ചത്. യുവതീപ്രവേശം അനുവദിച്ച് 2018 സെപ്റ്റംബർ 28ന് ഭരണഘടനാ ബെഞ്ച് നൽകിയ വിധി സ്റ്റേ ചെയ്യുകയും ചെയ്തില്ല. വിരമിച്ച ചീഫ് ജസ്റ്റിസ് രഞ്ജൻ ഗൊഗോയ് അധ്യക്ഷനായ ബെഞ്ചാണ് കേസ് അന്ന് പരിഗണിച്ചത്.
- TODAY
- LAST WEEK
- LAST MONTH
- 'പക്ഷെ' കൾക്ക് ഇനി സ്ഥാനമില്ല; ജൂലായിൽ അനധികൃത അഭയാർത്ഥികളുമായുള്ള വിമാനം ബ്രിട്ടനിൽ നിന്നും റുവാണ്ടയിലേക്ക് പറന്നിരിക്കും; പാർലമെന്റിൽ റുവാണ്ട ബിൽ നിയമമാക്കി വീണ്ടും കരുത്ത് തെളിയിച്ച് ഇന്ത്യൻ വംശജനായ പ്രധാനമന്ത്രി ഋഷി സുനക്
- ചൊവ്വാഴ്ചയും കമ്മിഷണർ ഓഫീസിലെത്തി; ഉച്ചക്കു മുൻപായി ഓഫീസിലെത്തുകയും ഓൺലൈൻ മീറ്റിങ്ങിൽ പങ്കെടുക്കുകയും ചെയ്തു; ചില ഫയലുകൾ തീർപ്പാക്കിയശേഷം മടങ്ങി; പൂരപ്രേമികൾ നിരാശർ തന്നെ; തൃശൂരിലെ കമ്മീഷണർ അങ്കിത് അശോക് തന്നെ; മാറ്റുമെന്നത് പ്രഖ്യാപനം മാത്രമാകുമ്പോൾ
- ശോഭ സുരേന്ദ്രൻ ആരോപിച്ചപോലെ അങ്ങനെ ഒരു ഉന്നതനെ സിപിഎമ്മിൽ നിന്ന് ബിജെപിയിൽ എത്തിക്കാൻ ശ്രമം നടത്തിയിട്ടില്ല; ആരോപണം അടിസ്ഥാന രഹിതമെന്ന് ദല്ലാൾ; കുഞ്ഞാലിക്കുട്ടിയും ശോഭയും കൂടിക്കാഴ്ച നടത്തി; ലക്ഷ്യമിട്ടത് ചെന്നിത്തലയേയും മുരളീധരനേയും; തിരിച്ചടിച്ച് നന്ദകുമാറും; ആ പേര് ശോഭ പറയുമോ?
- കോവിഡ് വാക്സിൻ എന്ന് തെറ്റിദ്ധരിപ്പിച്ച് വയോധികയ്ക്ക് കുത്തിവയ്പ്പ്; പത്തനംതിട്ട വലഞ്ചുഴി സ്വദേശിയായ 22കാരൻ പിടിയിൽ
- വീട്ടിൽ ആശാരിപ്പണിക്ക് എത്തി യുവതിയുടെ നമ്പർ കൈക്കലാക്കി; സൗഹൃദം സ്ഥാപിച്ച് പണം തട്ടിയ ശേഷം വീഡിയോ കോളിലൂടെ യുവതിയുടെ സ്വകാര്യ ദൃശ്യങ്ങൾ പകർത്തി: പണം തിരികെ ചോദിച്ചതോടെ അശ്ലീല വീഡിയോ പ്രചരിപ്പിച്ച പ്രതി അറസ്റ്റിൽ
- തെളിവുകളില്ല; സിസ്റ്റർ ജോസ് മരിയയെ തലയ്ക്കടിച്ച് കൊലപ്പെടുത്തിയ കേസ്; പ്രതി സതീശ് ബാബുവിനെ വെറുതെ വിട്ട് കോടതി
- കൈവിലങ്ങിട്ടാൽ മതിൽ കയറാനാകില്ലെന്ന് പറഞ്ഞ പ്രതി; മതിൽ കയറിയാൽ ചാടിയോടാനുള്ള സാധ്യത കണ്ടെത്തിയ അന്വേഷകൻ; മതിലിലേക്ക് കയറ്റും മുമ്പ് അവിടെ ഒരുക്കിയൽ 'പൊലീസ് മതിൽ'! ബീഹാറി റോബിൻഹുഡ് എന്തിനും മിടിക്കില്ലെന്ന് തിരിച്ചറിഞ്ഞ ബ്രില്ലിയൻസ്; രാജ്കുമാർ എന്തുകൊണ്ട് 'സേതുരാമയ്യർ' ആയി? ഈ വീഡിയോ കാണം
- ജയലിനുള്ളിൽ കിടക്കുമ്പോഴും നിസാം കള്ളപ്പണ ഇടപാട് നടത്തിയോ? ബിനാമി ഇടപാടുണ്ടെന്ന ബിസിനസ്സ് പങ്കാളിയുടെ പരാതിയിൽ പുഴക്കരയിലെ വീടുകളിൽ ആദായ നികുതി റെയ്ഡ്; നിർണ്ണായക വിവരങ്ങൾ കിട്ടിയെന്നും സൂചന; ചന്ദ്രബോസ് വധക്കേസ് പ്രതിക്കെതിരെ ഇഡി അന്വേഷണത്തിനും സാധ്യത
- ജോലിക്കുള്ള ഇന്റർവ്യൂ കാർഡ് കൈമാറാൻ വൈകി; അന്ധനായ യുവാവിന് ജോലി പോയെന്ന് പരാതി; പോസ്റ്റ് ഓഫിസ് പടിക്കൽ ഭിക്ഷ യാചിച്ചു ലിന്റോ
- നിർമ്മാണം തുടങ്ങിയിട്ട് എട്ടു വർഷം; തെലങ്കാനയിൽ 49 കോടി മുടക്കി നിർമ്മിക്കുന്ന പാലം തകർന്നു വീണു: അപകടം ഉണ്ടായത് ബസ് പാലത്തിന് അടിയിലൂടെ കടന്നുപോയതിന് തൊട്ടുപിന്നാലെ
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- പൂരം നാളുകളിൽ വൻകിട ഹോട്ടലുകളിൽ പൊലീസ് സൗജന്യമായി മുറിയെടുത്തു; ഉന്നത ഉദ്യോഗസ്ഥരുടെ പേരുപറഞ്ഞ് ഓരോ ഹോട്ടലിലും രണ്ടും മൂന്നും മുറികൾ സൗജന്യമായി വാങ്ങി; പൂരത്തെ അറിയാവുന്ന ഉദ്യോഗസ്ഥരെ ഡ്യൂട്ടിയിലിൽ നിന്നും മാറ്റി; കമ്മീഷണറുടെ നിലപാടുകൾ സേനയ്ക്ക് കളങ്കമായി; തൃശൂർ പൂരത്തിൽ ഇന്റലിജൻസ് കണ്ടെത്തൽ ഇങ്ങനെ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- ഇസ്രയേൽ ഇറാന് ശക്തമായ തിരിച്ചടി നൽകിയത് ഒരീച്ച പോലും അറിയാതെ; മിസൈലുകളും ഡ്രോണുകളും റഷ്യൻ നിർമ്മിത എസ്-300 സംവിധാനത്തെ തകർത്തു; ആക്രമണം ഇറാൻ വ്യോമ പ്രതിരോധ സംവിധാനത്തെ പൂർണമായി കബളിപ്പിച്ചുകൊണ്ട്; ആക്രമണം നടന്നയിടത്ത് പൊടി പൊലുമില്ല കണ്ടുപിടിക്കാൻ
- ഇറാൻ പ്രകോപനത്തിന് തിരിച്ചടിയുമായി ഇസ്രയേൽ; ഇറാന്റെ വടക്കൻ നഗരമായ ഇസ്ഫഹാനിലെ വിമാനത്താവളത്തിന് മിസൈൽ ആക്രമണം നടത്തി ഇസ്രയേൽ; ആക്രമണത്തിന പിന്നാലെ ഇറാനിൽ വിമാന സർവീസുകൾ പൂർണായും നിർത്തിവെച്ചു; ഇസ്രയേൽ ആക്രമണം അമേരിക്കയെ അറിയിച്ച ശേഷം
- സംസ്ഥാന സർക്കാരിന് നാണക്കേടായി കെ എസ് ആർ ടിസി ബസിൽ സഹയാത്രികയുടെ മാറിടത്തിൽ കയറിപ്പിടിച്ച് അപമാനിച്ച് പൊതു മേഖലാ സ്ഥാപനത്തിന്റെ മാനേജിങ് ഡയറക്ടർ; ഡോ ആർ രാജീവിന് ജാമ്യം കിട്ടിത് മാത്രം ആശ്വാസമായി; ഏപ്രിൽ ഫൂൾ ദിനത്തിൽ നടന്ന ആരും അറിയാത്ത പീഡന വാർത്ത
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്