Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

ക്ഷേത്രത്തിലും സമുദായ പരിപാടിയിലും കണ്ട പരിചയം കൊങ്ങിണിക്കാരുടെ വിവാഹമായി; ആറു കൊല്ലത്തെ ദാമ്പത്യമെത്തിയപ്പോൾ നാമജപ പ്രതിഷേധത്തിൽ യുവാവിനെ ആദ്യമായി കണ്ടു; നടപ്പന്തലിലെ അക്രമം ഭർത്താവിനെ അഴിക്കുള്ളിൽ തളച്ചപ്പോൾ പൂത്തുലഞ്ഞത് പരപരുഷനുമായുള്ള ഗാഢബന്ധം; ചേട്ടൻ പുറത്തിറങ്ങിയപ്പോൾ അറിഞ്ഞത് ഭാര്യയുടെ സൗഹൃദത്തിലെ ചതിക്കുഴി; മട്ടാഞ്ചേരി ചെറളായി ഇപ്പോൾ ചർച്ച ചെയ്യുന്നത് ശബരിമല സുവർണ്ണാവസരമെന്ന പിള്ളയുടെ വാക്കുകൾ ശരിവയ്ക്കുന്ന പ്രണയകഥ

ക്ഷേത്രത്തിലും സമുദായ പരിപാടിയിലും കണ്ട പരിചയം കൊങ്ങിണിക്കാരുടെ വിവാഹമായി; ആറു കൊല്ലത്തെ ദാമ്പത്യമെത്തിയപ്പോൾ നാമജപ പ്രതിഷേധത്തിൽ യുവാവിനെ ആദ്യമായി കണ്ടു; നടപ്പന്തലിലെ അക്രമം ഭർത്താവിനെ അഴിക്കുള്ളിൽ തളച്ചപ്പോൾ പൂത്തുലഞ്ഞത് പരപരുഷനുമായുള്ള ഗാഢബന്ധം; ചേട്ടൻ പുറത്തിറങ്ങിയപ്പോൾ അറിഞ്ഞത് ഭാര്യയുടെ സൗഹൃദത്തിലെ ചതിക്കുഴി; മട്ടാഞ്ചേരി ചെറളായി ഇപ്പോൾ ചർച്ച ചെയ്യുന്നത് ശബരിമല സുവർണ്ണാവസരമെന്ന പിള്ളയുടെ വാക്കുകൾ ശരിവയ്ക്കുന്ന പ്രണയകഥ

എം മനോജ് കുമാർ

കൊച്ചി: ശബരിമല സമയത്ത് ശ്രീധരൻ പിള്ള പറഞ്ഞ സുവർണാവസരം മറ്റൊരു ബിജെപി പ്രവർത്തകൻ മുതലാക്കിയപ്പോൾ വെള്ളത്തിലായത് ആർഎസ്എസ് മുഖ്യശിക്ഷകന്റെ ജീവിതം. ശബരിമലസമയത്ത് ഒന്നിച്ച് പോരാടുകയും ജയിൽ വാസം വരിക്കുകയും ചെയ്ത ബിജെപി അനുഭാവി കിട്ടിയ അവസരം ഉപയോഗിച്ച് ഈ സമയത്ത് അടുപ്പത്തിലായ മുഖ്യശിക്ഷകന്റെ ഭാര്യയുമായി മുങ്ങി. മട്ടാഞ്ചേരിയിലെ ആർഎസ്എസ് ശാഖാ മുഖ്യശിക്ഷകിന്റെ ജീവിതമാണ് ശബരിമല സമരം തുലച്ചു കളഞ്ഞത്.

ശബരിമല പ്രശ്നത്തിൽ ജയിൽവാസം വരിച്ചതാണ് ഈ യുവാവും എന്നതിനാൽ ആർഎസ്എസും പ്രശ്നത്തിൽ ഇടപെടാൻ മടിച്ചു നിൽക്കുകയാണ്. ഭാര്യ മിസ്സിങ് ആണെന്ന് പൊലീസ് സ്റ്റേഷനിൽ പരാതി നൽകിയെങ്കിലും സ്വമനസ്സാലെയുള്ള ഇറങ്ങിപ്പോകാൻ ആയതിനാൽ പൊലീസും ഈ കാര്യത്തിൽ നിസ്സഹായരാണ്. കാമുകനുമായി പോയതിനു ശേഷം മുഖ്യശിക്ഷകിന്റെ ഭാര്യ കോടതിയിൽ ഹാജരായി. കാമുകന് ഒപ്പം പോകാനാണ് താത്പര്യം എന്ന് ഭാര്യ പറഞ്ഞതോടെ കോടതി കാമുകന് ഒപ്പം പോകാൻ അവരെ അനുവദിക്കുകയും ചെയ്തു. പക്ഷെ മട്ടാഞ്ചേരി ചെറളായി ചർച്ച ചെയ്യുന്ന പ്രേമകഥയായി ഒളിച്ചോട്ടം മാറിയിരിക്കുകയാണ്.

ശബരിമല പ്രശ്നത്തെ തുടർന്ന് ആരംഭിച്ച നാമജപപ്രക്ഷോഭസമയത്ത് മുഖ്യ ശിക്ഷകും ഭാര്യയും കാമുകനും ഈ പ്രക്ഷോഭത്തിൽ സജീവമായിരുന്നു. ഈ പ്രക്ഷോഭം മുതലാക്കിയാണ് ഇവർ കൂടുതൽ അടുത്തത്. ഈ അടുപ്പം ഒളിച്ചോട്ടത്തിൽ അവസാനിക്കുകയും ചെയ്തു. നാമജപപ്രക്ഷോഭത്തിലെ കൂട്ടാളിയെ വിശ്വസിച്ചതാണ് പരിവാറുകാരന് പറ്റിയ അബദ്ധം. പുതുതായി പരിവാറിൽ എത്തിയയാളെ ചിറകിനടിയിൽ വെച്ച് സംരക്ഷിക്കാൻ ശ്രമിച്ചപ്പോൾ ഭാര്യയെ അടിച്ചുമാറ്റി തന്റെ ജീവിതം കുളംതോണ്ടുമെന്നു അയാൾ സ്വപ്നത്തിൽ പോലും കരുതിയതുമില്ല. ശബരിമല പ്രശ്നത്തിൽ പന്തളത്ത് വെച്ച് അടി നടന്നപ്പോൾ കാമുകൻ
അറസ്റ്റിലായി ജയിലിലായി. പക്ഷെ ശബരിമല നടപ്പന്തലിൽ വെച്ച് അടി നടന്നപ്പോൾ അതിൽ മുഖ്യശിക്ഷകും അറസ്റ്റിലായി ജയിലിലായി. ഈ സമയം കാമുകൻ പുറത്തെത്തുകയും ചെയ്തു.

ഭർത്താവ് അകത്തായപ്പോൾ കാമുകനുമായുള്ള ബന്ധം ഭാര്യ ദൃഡമാക്കി. പരിവാറുകാരൻ പുറത്തു വന്നപ്പോൾ കിട്ടിയ അവസരം വെച്ച് കാമുകൻ ഭാര്യയുമായി മുങ്ങുകയും ചെയ്തു. കഴിഞ്ഞ മാസം 14 ആം തീയതിയാണ് ഒളിച്ചോട്ടം. ഇപ്പോൾ ഭാര്യയും കാമുകനും എവിടെയുണ്ടെന്ന് ഇയാൾക്ക് അറിയുകയുമില്ല. തിരുവനന്തപുരത്ത് ശ്രീപത്മനാഭ സ്വാമി ക്ഷേത്രത്തിൽ എത്തിയപ്പോൾ കാമുകനും കാമുകിയും സെൽഫി പോസ്റ്റ് ചെയ്തിരുന്നു. ഇത് കണ്ടപ്പോഴാണ് അവർ തിരുവനന്തപുരത്ത് എത്തിയെന്നു ഞങ്ങൾ മനസിലാക്കുന്നത്-പരിവാറുകാരൻ മറുനാടൻ മലയാളിയോട് പറഞ്ഞു. രണ്ടു പേരും ഫ്രണ്ട് ഷിപ്പ് മാത്രമെന്ന് എന്നെ വിശ്വസിപ്പിച്ചു. ശബരിമല പ്രശ്നത്തിൽ ഒന്നിച്ച് നിന്നതല്ലേ എന്ന് വിചാരിച്ച് നിലനിന്ന സൗഹൃദം നിലനിർത്തുകയും ചെയ്തു. അവൻ അവൾക്ക് വേറെ മൊബൈൽ എടുത്തു കൊടുത്തിരുന്നു. അതും ഞാനറിഞ്ഞില്ല. എന്നെ ഒളിപ്പിച്ചായിരുന്നു ഈ സംഭാഷണങ്ങൾ. ഒരു സ്പെല്ലിങ് മിസ്റ്റെക്ക് മണത്തപ്പോൾ എന്നെ സംശയരോഗി എന്ന് അവൾ വിശേഷിപ്പിച്ചു. നീ സഞ്ചരിക്കുന്നത് റോങ്ങ് റൂട്ടിലാണ്. അതിനാനാലാണ് നിന്റെ മൊബൈൽ ഫോൺ ഞാൻ ചെക്ക് ചെയ്യുന്നത്. ഇങ്ങനെ പ്രശ്നം പുരോഗമിച്ചപ്പോൾ അവൾ ഒരിക്കൽ അവനെ വീട്ടിലേക്ക് വിളിച്ചു വരുത്തി. അപ്പോഴാണ് ഇവർ തമ്മിലുള്ള ആഴത്തിലുള്ള ബന്ധം എനിക്ക് മനസിലാകുന്നത്-ആയാൾ വിശദീകരിക്കുന്നത് ഇങ്ങനെയാണ്.

ഒരാഴ്ച കഴിഞ്ഞപ്പോൾ അവൻ എന്നോടു വലിയ ഡയലോഗ്. ഞങ്ങൾ ഇപ്പോൾ വഴിയാധാരമാണ്. നിന്നെ സഹായിക്കാൻ കുറേപ്പേരുണ്ട്. ഞാൻ ചോദിച്ചു. നീ എന്താണ് ഈ പറയുന്നത്. എന്റെ ഭാര്യയെക്കുറിച്ചാണ് നിന്റെ സംസാരം. അവൾ നിലവിൽ നിന്റെ ആരുമല്ല. പൊലീസിൽ പരാതി നൽകുമെന്ന് ഞാൻ പറഞ്ഞു. എന്നെ പൊലീസിനെക്കൊണ്ട് ബുദ്ധിമുട്ടിക്കാനാണോ എന്ന് ചോദിച്ച് അവൻ പിന്നെയും ഡയലോഗ്. കാര്യങ്ങൾ കുഴപ്പത്തിലേക്ക് ആണ് പോകുന്നത് എന്ന് മനസിലാക്കിയപ്പോൾ ഭാര്യയ്ക്കും ഞാൻ പ്രതീക്ഷ നൽകിയിരുന്നു. അവനെ നമുക്ക് അവഗണിക്കാം. അവൻ നിന്നെ എന്തെങ്കിലും ചെയ്ത് കളയും. ആസിഡോ മറ്റോ ഒഴിക്കും എന്നൊക്കെ ഞാൻ അവളോട് പറഞ്ഞിരുന്നു. പക്ഷെ അവൾ അവനെ ഭയപ്പെട്ടുകൊണ്ടിരുന്നു. എന്തിനാണ് എന്ന് എനിക്ക് മനസിലായില്ല. താത്പര്യം എടുത്തത് അവനല്ല അവളാണ് എന്ന് പറഞ്ഞു എന്റെ മുന്നിൽ അവനെ രക്ഷിക്കാനാണ് അവൾ ശ്രമിച്ചത്. രണ്ടുപേരും ഒന്നിച്ചപ്പോൾ വഴിയാധാരമായത് ഞാനും എന്റെ കുട്ടികളും. അവൻ കുഴപ്പക്കാരനാണ്. വന്ന വിവാഹം നിശ്ചയത്തിനു ശേഷം അലസിപ്പോയതാണ്. നാട്ടിൽ നിന്നൊന്നും അവനു പെണ്ണ് കിട്ടില്ല. അതിനാലാണ് എന്റെ ഭാര്യയെയും കൂട്ടി നാട് വിട്ടത്-പരാതിക്കാരൻ പറയുന്നത് ഇങ്ങനെയാണ്.

ഒരു വർഷത്തെ പ്രണയത്തിനു ചെറളായി നരസിംഹ ക്ഷേത്രത്തിൽ സാഫല്യം

2013 ജനുവരി 23 ന് ചെറളായി നരസിംഹക്ഷേത്രത്തിൽ നിന്നായിരുന്നു ഞങ്ങളുടെ വിവാഹം. അത് പ്രണയവിവാഹമായിരുന്നു. ഞങ്ങൾ കൊങ്ങിണി സമുദായക്കാരായിരുന്നു. അമ്പലത്തിലും സമൂഹത്തിന്റെ പരിപാടികളിലും ഒന്നിച്ചു കണ്ടപ്പോൾ കൂടുതൽ അടുത്തു. ഒരു വർഷത്തോളമാണ് ഞങ്ങൾ പ്രണയിച്ചു നടന്നത്. അവൾ അവളുടെ കുടുംബത്തിലെ ഒരൊറ്റ മകളാണ്. പക്ഷെ പ്രണയം വന്നപ്പോൾ രക്ഷിതാക്കൾ എതിർത്തില്ല. ഈ പ്രണയ സാഫല്യമായാണ് വിവാഹം വന്നണഞ്ഞതും. ആറു വർഷമാണ് ഞങ്ങൾ ഒരുമിച്ചു താമസിച്ചത്. അവൾക്ക് എച്ച്ഡിഎഫ്സി ബാങ്കിൽ ജോലി വാങ്ങിച്ചു കൊടുത്തത് വരെ ഞാനാണ്. ഏപ്രിൽ ആറാം തീയതി വരെ ഞങ്ങൾ ഒരുമിച്ച് സിനിമയ്ക്ക് വരെ പോയതാണ്. മോഹൻലാലിന്റെ ലൂസിഫർ സിനിമ കാണാൻ. പക്ഷെ അടുത്ത ഞായർ അവൾ കാമുകന്റെ കൂടെ ഇറങ്ങിപ്പോവുക തന്നെ ചെയ്തു.

ഇവളുടെ പരപുരുഷ ബന്ധം അറിഞ്ഞത് മുതൽ ഞങ്ങൾക്കിടയിൽ അസ്വാരസ്യം നിലനിന്നിരുന്നു. അവനെ വിളിച്ചു പറഞ്ഞപ്പോൾ അവൻ പറഞ്ഞത് നിന്റെ ഭാര്യയെ നീ സംശയിക്കുന്നത് ശരിയല്ലാ എന്നാണ്. ആരെങ്കിലും പറഞ്ഞത് കേട്ടിട്ട് നീ എന്തിനാണ് അവളുടെ സമാധാനം കെടുത്തുന്നത്. എന്ന് പറഞ്ഞു അവനും അവൾക്ക് താങ്ങായി നിന്നു. ഇതിനിടയ്ക്ക് സംഭവിക്കുന്നത് ഒന്നും ഞാൻ അറിഞ്ഞതുമില്ല. ഞാൻ എന്റെ ഭാര്യയെ വിശ്വസിച്ചു. ഭാര്യയും കാമുകനും കൂടി എന്നെയും കുട്ടികളെയും ചതിച്ചു. അവളുടെ വീട്ടിലേക്ക് ഒരു ദിവസം അവൻ വന്നിരുന്നു. അവനോട് ഇറങ്ങിപ്പോകാൻ ഞാൻ പറഞ്ഞു. അവൻ പറഞ്ഞത് അവള് വിളിച്ചിട്ടാണ് വന്നത് എന്നാണ്.

ഈ ഘട്ടത്തിലാണ് അവൻ അവൾക്ക് വാങ്ങിക്കൊടുത്ത് മോബൈൽ ഞാൻ കയ്യോടെ പിടിക്കുന്നത്. 13000 രൂപയുടെ സെറ്റ് ആണ് അവൻ എന്റെ ഭാര്യയ്ക്ക് വാങ്ങി നൽകിയത്. അവനും ഞങ്ങളുടെ കൊങ്ങിണി സമുദായക്കാരനാണ്. ശബരിമല സമയത്ത് ആദ്യം അവനും പിന്നെ ഞാനും ജയിലിൽ കിടന്നു. ഈ സമയത്ത് അവനും ഞാനും തമ്മിൽ കൂടുതൽ അടുക്കുകയും ചെയ്തു. പക്ഷെ ഞാൻ ജയിലിലായ സമയത്ത് അതും അവൻ എന്റെ ഭാര്യയുമായി കൂടുതൽ അടുക്കാനുള്ള അവസരമാക്കുകയായിരുന്നു. പക്ഷെ അവളെയും കൂട്ടി അവൻ എവിടെയോ പോകുക തന്നെ ചെയ്തു. അവനുമായുള്ള ബന്ധം അവളുടെ അമ്മയ്ക്ക് അറിയാം. അവളുടെ അച്ഛൻ രണ്ടു വർഷം മുൻപ് മരിച്ചു.

മൊബൈൽ നൽകി വരാം എന്ന് പറഞ്ഞു വീട്ടിൽ നിന്നും ഇറങ്ങി

അവൾ കാമുകനൊപ്പം പോകുമ്പോൾ വീട്ടിൽ ഉണ്ടായിരുന്നത ്അവളുടെ 'അമ്മ മാത്രമാണ്. . അമ്മയോട് അവൾ പറഞ്ഞത് ഇതാണ്. ആ ബന്ധം അവസാനിപ്പിക്കുകയാണ്. അവൻ നൽകിയ മൊബൈൽ ഫോൺ തിരികെ നൽകുകയാണ്. എന്ന് പറഞ്ഞാണ് അവൾ ഇറങ്ങിയത്. പിന്നെ അവൾ വീട്ടിലേക്ക് വന്നില്ല. സമയം വൈകിയപ്പോൾ അവളുടെ അമ്മ എന്നെ വിളിച്ചു. അവൾ അവനെ കാണാൻ പോയി എന്ന് പറഞ്ഞു ഇറങ്ങി പിന്നെ വന്നിട്ടില്ല. നിന്റെ വീട്ടിലുണ്ടോ? അപ്പോഴാണ് സംഭവം ഞാൻ അറിയുന്നത്. അതോടെ ഞങ്ങൾ ഉറപ്പിച്ചു. അവൾ ഇറങ്ങിപ്പോയി എന്ന്. രാത്രി ഒൻപത് മണിയായപ്പോൾ ഫോൺ വന്നു. അവനാണ് വിളിച്ചത്. എന്നെയല്ല വിളിച്ചത്. അവളുടെ അമ്മയെയാണ് വിളിച്ചത്. ഞങ്ങൾ കുറച്ചു ദിവസം ഇവിടെനിന്നു മാറി നിൽക്കുകയാണ്. എന്നെ ആരെങ്കിലും ദേഹോപദ്രവം ചെയ്യുമോ എന്ന സംശയമുണ്ട്. അതുകൊണ്ട് ഞങ്ങൾ, അതായത് അവനും എന്റെ ഭാര്യയും നാലഞ്ചു ദിവസം മാറി നിൽക്കുകയാണ്. അതാണ് അവൻ അവളുടെ അമ്മയോട് പറഞ്ഞത്. അതോടെ ഫോൺ സ്വിച്ച് ഓഫ് ചെയ്തു. പക്ഷെ അവളുടെ അമ്മയെ അവൾ പിന്നെയും ഇടയ്ക്കിടയ്ക്ക് ബന്ധപ്പെടുന്നുണ്ട് എന്നാണ് ഞങ്ങൾ അറിഞ്ഞത്.

ഇപ്പോൾ എന്റെ ഭാര്യയും കാമുകനും എവിടെയുണ്ടെന്ന് എനിക്ക് അറിയില്ല.ബംഗളൂരു, കോഴിക്കോട്, തിരുപ്പതി, തിരുവനന്തപുരം എന്നിവിടങ്ങളിൽ എല്ലാം ഇവർ എത്തിയതായതും സൂചനയുണ്ട്. കുട്ടികളെ അവൾ കരുതി കുട്ടികളെ ഞാൻ അവളുടെ വീട്ടിൽ വിടും എന്ന്. പക്ഷെ ഞാൻ എന്റെ വീട്ടിൽ തന്നെ നിർത്തി. അവരെ ഞാൻ നോക്കി വളർത്തും. അവൾക്ക് വേണ്ടെങ്കിലും എന്റെ കുട്ടികളെ എനിക്ക് വേണം. ഇപ്പോൾ അവൾക്ക് പേരുദോഷം വരും എന്നായപ്പോൾ കുട്ടികളെ വേണമെന്ന നിർബന്ധവുമായി അവൾ രംഗത്തുണ്ട്. പക്ഷെ നാട്ടിലേക്ക് അവൾക്ക് വരാൻ കഴിയാത്ത അവസ്ഥയാണ്. രണ്ടു വയസും മൂന്നു വയസും ഉള്ള കുട്ടികളാണ് ഞങ്ങൾക്കുള്ളത്. പിള്ളേരെ അവൾക്ക് വേണമെന്ന് പറഞ്ഞു അവളുടെ വക്കീൽ എന്നെ വിളിപ്പിച്ചു. വിവാഹമോചനത്തിനു അവൾ തയ്യാറാണ്. പക്ഷെ കുട്ടികളെ അവൾക്ക് വേണം.അതാണ് അവളുടെ ആവശ്യം. പക്ഷെ ഈ ആവശ്യത്തിന് ഞാൻ വഴങ്ങില്ല. കുട്ടികൾ എനിക്കൊപ്പം തന്നെ വേണം. കുട്ടികളെയും കൂട്ടി ഞാൻ കൊല്ലൂർ മൂകാംബികയിൽ പോയിരുന്നു. അത് അവൾക്ക് പിടിച്ചില്ല. ഫോട്ടോകൾ ഞാൻ ഫെയ്‌സ് ബുക്കിൽ പോസ്റ്റ് ചെയ്തു. അപ്പോൾ അവളുടെ ഭീഷണി സന്ദേശം എനിക്ക് ലഭിച്ചു. നിങ്ങൾക്ക് ഇനി അധികം ആയുസ്സില്ലാ എന്നാണ് അവൾ എനിക്ക് മെസ്സേജ് ചെയ്തത്. അവൾ പക്ഷെ ഇപ്പോൾ മട്ടാഞ്ചേരി ചെറളായി എത്തിയിട്ടില്ല. നാട്ടിൽ വരാൻ കഴിയാത്ത അവസ്ഥയിലാണ്-ഭാര്യയെ നഷ്ടമായ പരിവാറുകാരൻ പറയുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP