സോപനത്തിൽ പൂജാവിധികൾ നേരാം വണ്ണം നടക്കുന്നില്ല; ആചാരമനുസരിച്ച് ഒന്നും ചെയ്യാൻ കഴിയാത്തതിൽ തന്ത്രിയും ശാന്തിമാരും മനോവിഷമത്തിൽ; പുലയാചാരത്തെപ്പറ്റി പ്രചരിക്കുന്നത് തെറ്റായ കാര്യങ്ങൾ; ഹൈന്ദവആചാര പ്രകാരം പുല 12ദിവസം മാത്രം; ശബരിമലയിൽ ഒരു വർഷമെന്നൊക്കെ പറഞ്ഞത് കാനനക്ഷേത്രത്തിൽ പോയി വരുന്ന ബുദ്ധിമുട്ടോർത്തെന്ന് അക്കീരമൺ കാളിദാസ ഭട്ടതിരിപ്പാട്; യോഗക്ഷേമ സഭാ നേതാവിന്റെ വിശദീകരണം ചർച്ചയാക്കുന്നത് തന്ത്രിമാരുടെ മനസോ?
ശ്രീലാൽ വാസുദേവൻ
പത്തനംതിട്ട: യുവതീ പ്രവേശന വിവാദത്തെ തുടർന്നുള്ള വിവാദവും പൊലീസ് നടപടിയുമൊക്കെ കാരണം ശബരിമല സന്നിധാനത്ത് പൂജാവിധികൾ ശരിയായ രീതിയിൽ ചെയ്യാൻ കഴിയുന്നില്ലെന്ന ആരോപണവുമായി ശബരിമല കർമസമിതി വൈസ് ചെയർമാൻ അക്കീരമൺ കാളിദാസ ഭട്ടതിരിപ്പാട് രംഗത്ത്. പത്തനംതിട്ട പ്രസ് ക്ലബിൽ കർമ സമിതി വിളിച്ചു ചേർത്ത പത്രസമ്മേളനത്തിലാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്. യോഗക്ഷേമ സഭയുടെ പ്രസിഡന്റ് കൂടിയാണ് അക്കീരമൺ കാളിദാസ ഭട്ടതിരിപ്പാട്. ഈ സാഹചര്യത്തിലാണ് ബിഡിജെഎസ് നേതാവ് കൂടിയായ അക്കീരമൺ ഭട്ടതിരിപ്പാടിന്റെ പ്രസ്താവന എത്തുന്നത്.
ആചാരമനുസരിച്ച് പൂജ നടത്താൻ കഴിയാത്തതിൽ തന്ത്രിയും മേൽശാന്തിമാരും മനോവിഷമത്തിലാണ്. പരിഹാര ക്രിയകളും ശുദ്ധിക്രിയയുമൊന്നും വേണ്ട രീതിയിൽ നടത്താൻ കഴിയുന്നില്ല. പുജാവിധികൾ ആത്മാർഥമായി ചെയ്യാൻ അവർക്ക് കഴിയുന്നില്ല. ചെയ്യുമ്പോൾ ഭയമാണ്. അതാണ് ഞങ്ങളുടെ വിഷമം. പൊളിറ്റിക്കൽ ആയി ഇതിനെ കാണുന്നതിനൊപ്പം ഇങ്ങനെ ചില വിഷയങ്ങൾ അവിടെ ഉണ്ടെന്നുള്ളത് അറിയാതെ പോകരുത്. പുലയാചാരം ഒരു വർഷമെന്നൊക്കെ പറയുന്നത് ധാരണാപ്പിശക് കൊണ്ടാണ്. പണ്ടുകാലത്ത് ഒരു വർഷം എല്ലാ മാസവും ബലികർമങ്ങൾ നടത്തിപ്പോന്നിരുന്നു.
വർഷങ്ങൾക്ക് മുൻപ് ഈ രീതിക്ക് മാറ്റം വന്നു. ഇപ്പോൾ പുലയാചാരം എന്നു പറയുന്നത് 12 ദിവസമാണ്. പിന്നെ ശബരിമലയിൽ ഒരു വർഷമെന്ന് പണ്ട് പറഞ്ഞിരുന്നത് അത് വനമേഖലയിൽ ആയിരുന്നതുകൊണ്ടു മാത്രമാണ്. അല്ലാതൊന്നുമില്ല. ഇപ്പോൾ ഒരു വിഷയം വന്നപ്പോൾ അത് തേടിപ്പിടിച്ച് വിവാദമാക്കിയതാണ്. ശരിക്കും ആചാര്യമതം അനുസരിച്ച് 12 ദിവസമാണ് പുല. മരുമക്കത്തായത്തിൽ 16 ദിവസമാണ് പുല. അതിന് ശേഷം ക്ഷേത്രത്തിൽ പോകുന്നതിന് ഒരു തടസവുമില്ല. ശബരിമല തന്ത്രി ഒരു വർഷം പുലയുണ്ടെന്ന് പറഞ്ഞ് ഒരു സത്യവാങ്മൂലം കൊടുത്തിട്ടുണ്ടോ എന്നത് സംബന്ധിച്ച് അറിയില്ലെന്നും അക്കീരമൺ പറഞ്ഞു.
അത് അദ്ദേഹത്തോട് ചോദിക്കണം. അങ്ങനൊരു നിർദ്ദേശം തന്ത്രിയുടെ ഭാഗത്ത് നിന്ന് ഉണ്ടാകണമെന്നില്ല എന്നും അക്കീരമൺ കൂട്ടിച്ചേർത്തു. ഇതിനോട് തന്ത്രമാർ എന്ത് നിലപാട് പരസ്യമായി എടുക്കുമെന്നതാണ് നിർണ്ണായകം. കണ്ഠരര് രാജീവര് ആണ് നിലവിൽ ശബരിമലയുടെ തന്ത്രി. മണ്ഡല പൂജ തുടങ്ങിയ ശേഷം മാധ്യമങ്ങളോട് കണ്ഠരര് രാജീവര് ഒന്നും പറഞ്ഞിട്ടുമില്ല. ഇതിനിടെയാണ് തന്ത്രിമാരുടെ വിശദീകരണമെന്ന തരത്തിൽ മാധ്യമങ്ങളെ അക്കീരമൺ കാണുന്നത്. പരിവാർ സംഘടനകളുമായി അടുത്തു നിൽക്കുന്ന വ്യക്തിയാണ് അക്കീരമൺ. അതുകൊണ്ട് തന്നെ വിഷയത്തിൽ തന്ത്രിമാരുടെ നിലപാട് നിർണ്ണായകമാകും.
ശബരിമല തീർത്ഥാടനത്തിലെ വിഷമതകൾ അകറ്റണമെന്നാവശ്യപ്പെട്ട് കേന്ദ്രമന്ത്രി പൊൻരാധാകൃഷ്ണന് നിവേദനം നൽകിയെന്ന് കർമസമിതി ജനറൽ കൺവീനർ എസ്ജെആർ കുമാർ, ഹിന്ദുഐക്യവേദി സംസ്ഥാന ജനറൽ സെക്രട്ടറി ഇഎസ് ബിജു എന്നിവർ പറഞ്ഞു. വലിയ പ്രതിസന്ധിയിലൂടെയാണ് ശബരിമല തീർത്ഥാടനം നീങ്ങുന്നത്. തീർത്തും ഭക്തരുടെ കുറവ് അനുഭവപ്പെടുന്നുണ്ട്. പലപ്പോഴും പതിനെട്ടാംപടി കയറാൻ പോലും ആളില്ലാത്ത അവസ്ഥയാണ്. വൃശ്ചികം ഒന്നു മുതൽ മൂന്ന് ദിവസത്തെ കണക്കിൽ ശബരിമലയിലെ നടവരുമാനത്തിൽ 7.27 കോടിയുടെ നഷ്ടമാണ് ഉണ്ടായത്.
കഴിഞ്ഞ സീസണിൽ 11,91,87,940 രൂപ ലഭിച്ച സ്ഥാനത്ത് ഇക്കുറിയത് 4,64,93,705 രൂപ. പ്രധാനപ്പെട്ട എല്ലാ വഴിപാട് ഇനങ്ങളിലും പ്രകടമായ കുറവാണുള്ളത്. കഴിഞ്ഞ സീസണിൽ ഇതേ ദിവസങ്ങളിൽ അരവണ വിറ്റുവരവിൽ 5.09 കോടി ലഭിച്ചപ്പോൾ 3.32 കോടിയുടെ നഷ്ടം വരുത്തി ഇക്കുറി 1.76 കോടിയായി കുറഞ്ഞു. അപ്പം വിൽപ്പനയിൽ 43.22 ലക്ഷത്തിന്റെയും അഭിഷേകത്തിലൂടെ 3.28 ലക്ഷത്തിന്റെയും കാണിക്കയിനത്തിൽ 1.29 കോടിയുടെയും മുറിവാടക ഇനത്തിൽ 23.28 ലക്ഷത്തിന്റെയും സംഭാവനയിനത്തിൽ 8.97 ലക്ഷത്തിന്റെയും കുറവാണുണ്ടായത്. ഓരോ വർഷവും ശരാശരി 10 ശതമാനത്തിലേറെ വർദ്ധനവ് ഉണ്ടാകുന്ന സ്ഥാനത്താണ് കടുത്ത നിയന്ത്രണങ്ങൾ കാരണം വരുമാനത്തിലെ ഈ നഷ്ടം.
സുപ്രീംകോടതിയുടെ യുവതി പ്രവേശന വിധിയാണ് എല്ലാത്തിനും കാരണം. ശബരിമല വിഷയം സംബന്ധിച്ച സാവകാശ ഹർജിയിൽ പ്രതീക്ഷയുണ്ടന്ന് ദേവസ്വം ബോർഡ് പ്രസിഡന്റ് എ.പത്മകുമാർ പറയുന്നു. 92 കോടി രൂപ നൽകിയെന്ന് അൽഫോൻസ് കണ്ണന്താനം പറഞ്ഞത് അവാസ്തവമാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. ശബരിമല വിഷയത്തിൽ സാവകാശ ഹർജി വൈകിപ്പിക്കാൻ ബോർഡ് ശ്രമിച്ചിട്ടില്ല. ശബരിമലയെ സംബന്ധിച്ച് എന്ത് പറഞ്ഞാലും നെഗറ്റീവായി എടുക്കരുത്. കേന്ദ്രസർക്കാർ നല്കിയ ഫണ്ടിനെക്കുറിച്ച് അൽഫോൻസ് കണ്ണന്താനം പറഞ്ഞത് വാസ്തവവിരുദ്ധമായ കാര്യമാണ്. 92 കോടിയല്ല ആറ് കോടി രൂപ മാത്രമാണ് ഫണ്ട് ലഭിച്ചത്. ശബരിമല വിഷയത്തിൽ ആരുമായും ചർച്ച നടത്താൻ തയ്യാറാണെന്നും എ പത്മകുമാർ പറഞ്ഞു.
അതിനിടെ മണ്ഡലകാലം ആരംഭിച്ചിട്ടും ദേവസ്വം ഭാരവാഹികൾ ശബരിമലയിലേക്ക് തിരിഞ്ഞുനോക്കുന്നില്ലെന്ന ആരോപണം ശക്തമായി. നടതുറന്ന ദിവസം വന്ന തൊഴുതിട്ടു പോയതാണ് എ പത്മകുമാറും ശങ്കർദാസും. മണ്ഡലകാലത്ത് ദേവസ്വം ബോർഡിന്റെ ഭാരവാഹികളാരെങ്കിലും സന്നിധാനത്ത് തങ്ങുന്നത് പതിവാണ്. ഈ പതിവാണ് ഇത്തവണ ലംഘിച്ചിരിക്കുന്നതെന്നും ആക്ഷേപം ഉയരുന്നുണ്ട്.
Stories you may Like
- ശബരിമലയിൽ വേണ്ടത് മക്ക മോഡൽ വികസനമോ?
- ശബരിമലയുമായി ബന്ധപ്പെട്ട വിവാദ വീഡിയോ റീൽസായി പ്രചരിക്കുന്നു
- ശബരിമല മണ്ഡല മകരവിളക്ക് മഹോത്സവം; ഒരുക്കമെല്ലാം പൂർത്തിയായതായി ദേവസ്വംമന്ത്രി
- ശബരിമലയിൽ പതിനെട്ടാം പടികയറുന്നതിനിടെ തീർത്ഥാടകന് പൊലീസ് മർദനം
- ശബരിമല; സുരക്ഷിത തീർത്ഥാടനത്തിനായി വിപുലമായ ആരോഗ്യ സേവനങ്ങൾ: മന്ത്രി വീണാ ജോർജ്
- TODAY
- LAST WEEK
- LAST MONTH
- രജനിയെ തല്ലിയതുകണ്ട് മദ്യപാനം നിർത്തി; അടിക്കടി സിനിമകൾ ഹിറ്റായതോടെ അഹങ്കാരം തലക്ക് പിടിച്ചു; മണിരത്നത്തിന് ഗെറ്റൗട്ട് അടിച്ചത് വിനയായി; റഹ്മാൻ തരംഗത്തിൽ അപ്രസക്തൻ; ഇപ്പോൾ കോപ്പിറൈറ്റ് വിവാദത്തിൽ കോടതിയിൽനിന്നും തിരിച്ചടി; ഇളയരാജ വീണ്ടും വിവാദത്തിൽ
- പ്രകാശ് ജാവദേക്കർ തന്നെയും ഇ പി ജയരാജനെയും കണ്ടിരുന്നു; ഒരേ ഒരു സീറ്റിൽ വിട്ടുവീഴ്ച ചെയ്താൽ ലാവ്ലിൻ കേസും സ്വർണക്കടത്ത് കേസും സെറ്റിൽ ചെയ്യാം എന്ന്ഉറപ്പുകൊടുത്തു; പക്ഷേ ആ ഡീൽ നടക്കാത്തത് ഇക്കാരണം കൊണ്ട്; വെളിപ്പെടുത്തലുമായി ടി ജി നന്ദകുമാർ
- ബിജെപിയിൽ ചേരാൻ ചർച്ച നടത്തിയത് ഇ.പി ജയരാജൻ; മകന്റെ നമ്പറിലൂടെയാണ് ആദ്യം ബന്ധപ്പെട്ടത്; തൊണ്ണൂറ് ശതമാനം ചർച്ചകളും പൂർത്തിയായപ്പോൾ പിന്മാറി; എന്തുകൊണ്ട് പിന്മാറിയെന്നു ജയരാജൻ പറയട്ടെയെന്നും ശോഭ സുരേന്ദ്രൻ; തെളിവുകളും ഹാജരാക്കി ആരോപണം വോട്ടെടുപ്പിന്റെ തലേന്നാൾ
- ബിജെപിയിലേക്ക് പോകാൻ ചർച്ച നടത്തി സിപിഎം നേതാവ് ഇ പി ജയരാജനാണ്; ശോഭസുരേന്ദ്രൻ മുഖാന്തരം ചർച്ച നടന്നു; പാർട്ടിയിൽ നിന്ന് ഭീഷണി വപ്പോൾ ജയരാജൻ പിന്മാറി; ശോഭയും ഇ പിയും ചർച്ച നടത്തിയത് ഗൾഫിൽ വച്ചും; രാഷ്ട്രീയാരോപണം കടുപ്പിച്ച് കെ സുധാകരൻ; ഇപിയുടെ മറുപടി നിർണ്ണായകം
- അമ്മയും മകളും തമ്മിൽ കണ്ടപ്പോൾ വികാരനിർഭര നിമിഷങ്ങൾ; അൽപനേരം ഒരുമിച്ച് ചെലവഴിക്കാൻ അനുമതി നൽകി സനയിലെ ജയിൽ അധികൃതർ; നിമിഷപ്രിയയെ കണ്ടതിന്റെ ആശ്വാസത്തിലും സന്തോഷത്തിലും പ്രേമകുമാരി; തൊടുപുഴയിലെ വീട്ടിൽ പ്രാർത്ഥനയോടെ നിമിഷയുടെ മകൾ
- വോട്ടെടുപ്പിന്റെ തലേന്നാൾ ഇടിത്തീയായി ആരോപണങ്ങൾ; വൈദേകം-നിരാമയ ബന്ധത്തിന്റെ ചൂടാറും മുമ്പേ കെ സുധാകരന്റെ തുറന്നടിക്കൽ ശരിവച്ച് ശോഭ സുരേന്ദ്രൻ; ഇപിയെ പിന്തുണയ്ക്കാൻ പരസ്യമായി രംഗത്ത് വരാതെ സിപിഎം ഉന്നത നേതാക്കൾ; കാസർകോഡ്, കണ്ണൂർ, വടകര മണ്ഡലങ്ങളിൽ വിവാദം ബാധിക്കുമോ എന്ന ആശങ്കയും; സിപിഎമ്മിനെ വെട്ടിലാക്കി എൽഡിഎഫ് കൺവീനർ
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- ആലത്തൂരിലെ ഇടത് സ്ഥാനാർത്ഥി കെ. രാധാകൃഷ്ണന്റെ അകമ്പടി വാഹനത്തിൽ നിന്ന് ആയുധം കണ്ടെത്തിയെന്ന് യു.ഡി.എഫ്; സി സി ടി വി ദൃശ്യങ്ങൾ പുറത്തുവിട്ടു; അക്രമം അഴിച്ചുവിടാനുള്ള ആസൂത്രിതമായ നീക്കത്തിന്റെ ഭാഗമെന്ന് രമ്യ ഹരിദാസ്; പ്രചാരണ ബോർഡുകൾ അഴിച്ചുമാറ്റാൻ ഉപയോഗിച്ച ആയുധങ്ങളാണെന്ന് സിപിഎം വിശദീകരണം
- പോളിങ് ഉദ്യോഗസ്ഥരുടെ നിയമന ഉത്തരവ് ചോർന്ന സംഭവം; കോന്നി താലൂക്ക് ഓഫീസിലെ എൽഡി ക്ലാർക്ക് യദുകൃഷ്ണനെ കലക്ടർ സസ്പെൻഡ് ചെയ്തു; പ്രിന്റ് അടിക്കാൻ കൊടുത്ത കോപ്പിയാണ് പുറത്തു പോയതെന്ന് വിശദീകരണം; ആന്റോയുടെ ആരോപണം ശരിയാകുമ്പോൾ
- കൈവിലങ്ങിട്ടാൽ മതിൽ കയറാനാകില്ലെന്ന് പറഞ്ഞ പ്രതി; മതിൽ കയറിയാൽ ചാടിയോടാനുള്ള സാധ്യത കണ്ടെത്തിയ അന്വേഷകൻ; മതിലിലേക്ക് കയറ്റും മുമ്പ് അവിടെ ഒരുക്കിയൽ 'പൊലീസ് മതിൽ'! ബീഹാറി റോബിൻഹുഡ് എന്തിനും മിടിക്കില്ലെന്ന് തിരിച്ചറിഞ്ഞ ബ്രില്ലിയൻസ്; രാജ്കുമാർ എന്തുകൊണ്ട് 'സേതുരാമയ്യർ' ആയി? ഈ വീഡിയോ കാണം
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- കൈവിലങ്ങിട്ടാൽ മതിൽ കയറാനാകില്ലെന്ന് പറഞ്ഞ പ്രതി; മതിൽ കയറിയാൽ ചാടിയോടാനുള്ള സാധ്യത കണ്ടെത്തിയ അന്വേഷകൻ; മതിലിലേക്ക് കയറ്റും മുമ്പ് അവിടെ ഒരുക്കിയൽ 'പൊലീസ് മതിൽ'! ബീഹാറി റോബിൻഹുഡ് എന്തിനും മിടിക്കില്ലെന്ന് തിരിച്ചറിഞ്ഞ ബ്രില്ലിയൻസ്; രാജ്കുമാർ എന്തുകൊണ്ട് 'സേതുരാമയ്യർ' ആയി? ഈ വീഡിയോ കാണം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- പൂരം നാളുകളിൽ വൻകിട ഹോട്ടലുകളിൽ പൊലീസ് സൗജന്യമായി മുറിയെടുത്തു; ഉന്നത ഉദ്യോഗസ്ഥരുടെ പേരുപറഞ്ഞ് ഓരോ ഹോട്ടലിലും രണ്ടും മൂന്നും മുറികൾ സൗജന്യമായി വാങ്ങി; പൂരത്തെ അറിയാവുന്ന ഉദ്യോഗസ്ഥരെ ഡ്യൂട്ടിയിലിൽ നിന്നും മാറ്റി; കമ്മീഷണറുടെ നിലപാടുകൾ സേനയ്ക്ക് കളങ്കമായി; തൃശൂർ പൂരത്തിൽ ഇന്റലിജൻസ് കണ്ടെത്തൽ ഇങ്ങനെ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- ഇന്ത്യയിൽ നിന്നും യുകെയിലേക്ക് കെയറർ വിസയിൽ തൊഴിലാളികൾ എത്തുന്നതിൽ ആശങ്കയുമായി ലോകാരോഗ്യ സംഘടന; കെയർ ഹോമുകളിൽ ഗുണനിലവാരമില്ലാത്ത സേവനത്തിനു സാധ്യതയെന്ന് ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റി മുന്നറിയിപ്പും; ഇന്ത്യക്കാർക്ക് വിസ നിഷേധിക്കാൻ മറ്റൊരു കാരണം കൂടി
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- ഇസ്രയേൽ ഇറാന് ശക്തമായ തിരിച്ചടി നൽകിയത് ഒരീച്ച പോലും അറിയാതെ; മിസൈലുകളും ഡ്രോണുകളും റഷ്യൻ നിർമ്മിത എസ്-300 സംവിധാനത്തെ തകർത്തു; ആക്രമണം ഇറാൻ വ്യോമ പ്രതിരോധ സംവിധാനത്തെ പൂർണമായി കബളിപ്പിച്ചുകൊണ്ട്; ആക്രമണം നടന്നയിടത്ത് പൊടി പൊലുമില്ല കണ്ടുപിടിക്കാൻ
- സൗബിൻ സാഹിറിനെതിരെ മരട് പൊലീസ് ചുമത്തിയത് ഗൗരവതരമുള്ള വകുപ്പുകൾ; മരട് ഇൻസ്പെക്ടർ തയ്യാറാക്കിയ എഫ് ഐ ആറിലേത് അക്കൗണ്ട് വഴി പണം കൈമാറിയിട്ടും വഞ്ചിച്ചെന്ന ആരോപണം; ചുമത്തുന്നത് വഞ്ചനയും ക്രിമിനൽ ഗൂഢാലോചനയും; 'മഞ്ഞുമ്മൽ ബോയ്സ്' അറസ്റ്റിലാകാൻ സാധ്യത ഏറെ; ആ 47 കോടി തിരിച്ചു കൊടുക്കേണ്ടി വരും
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍