ഇക്കുറി ഭഗവാന് കാശ് വേണ്ട; പൂജാ വസ്തുക്കൾ മാത്രം മതി; സർക്കാരിനെ പ്രതിരോധത്തിലാക്കാൻ ഇക്കുറി ശബരിമല ആക്ഷൻ കൗൺസിൽ മുമ്പോട്ട് വയ്ക്കുന്ന പ്രധാന ആയുധം ഇതു തന്നെ; നിലയ്ക്കൽ മുതൽ പമ്പവരെ സ്ത്രീകളെ നിരത്തിയും യുവതികളെ തടയും; ഹിന്ദു സംഘടനകൾ ഉഷാറായതോടെ പമ്പയിൽ നിരോധനാജ്ഞ നടപ്പിലാക്കുന്നതിനെ കുറിച്ച് ആലോചിച്ച് സർക്കാർ; ശബരിമല ഭക്തർ കൂട്ടത്തോടെ എത്തുമെന്നതിനാൽ നിരോധനാജ്ഞ അപ്രായോഗികമെന്ന് വാദം; ശബരിമലയുടെ കാര്യത്തിൽ സർക്കാർ ഊരാക്കുടുക്കിലേക്ക്
മറുനാടൻ മലയാളി ബ്യൂറോ
നിലയ്ക്കൽ: നാമജപ പ്രാർത്ഥനാ പ്രതിഷേധങ്ങൾക്ക് അപ്പുറം പോവുകയാണ് ശബരിമല സ്ത്രീപ്രവേശന വിഷയത്തിൽ സുപ്രീംകോടതിവിധിക്ക് എതിരെയുള്ള പ്രതിഷേധം. വിശ്വാസം സംരക്ഷിക്കാൻ സ്ത്രീകളും രംഗത്ത് ഇറങ്ങുന്നതോടെ സർക്കാരും പ്രതിസന്ധിയിലാവുകയാണ്. സമരം ഏറ്റെടുക്കാൻ സംഘപരിവാർ തയ്യാറായതും പ്രതിഷേധത്തിന് പുതിയ തലം നൽകും. ആചാരസംരക്ഷണത്തിന് ദേവസ്വംബോർഡ് ഒപ്പംനിന്നില്ലെങ്കിൽ ബോർഡ് വക ക്ഷേത്രങ്ങളിൽ കാണിക്ക ഒഴിവാക്കി പ്രതിഷേധിക്കുന്നതടക്കമുള്ള കാര്യങ്ങളും ഹിന്ദു സംഘടനകളുടെ പരിഗണനയിലുണ്ട്. അങ്ങനെ വന്നാൽ വലിയ പ്രതിസന്ധിയിലേക്ക് തിരുവിതാംകൂർ ദേവസം ബോർഡ് വീഴും. ഇതും സർക്കാരിനെ ആശങ്കപ്പെടുത്തുന്നുണ്ട്.
നിലയ്ക്കൽ ഇടത്താവളത്തിന് മുന്നിൽ ആരംഭിച്ച കുടിൽകെട്ടി പ്രതിഷേധം തുടരുകയാണ് ക്ഷേത്രാചാര സംരക്ഷണ സമിതിയുടെ നേതൃത്വത്തിൽ വിവിധ ഹൈന്ദവസംഘടനകളുടെ കൂട്ടായ്മയിലാണ് സമരം. 12 വരെ ഇതേരീതിയിൽ നിലയ്ക്കലിൽ പ്രക്ഷോഭം തുടരും. കോടതിതീരുമാനം മനസ്സിലാക്കിയശേഷം അടുത്ത നടപടി സ്വീകരിക്കും. ഇതിനുശേഷം നിലയ്ക്കൽ ഇടത്താവളം മുഴുവൻ കുടിൽകെട്ടി സമരം വ്യാപിപ്പിക്കും. അയ്യപ്പസേവാസംഘം പ്രവർത്തകരുടെ പിന്തുണയും അറിയിച്ചിട്ടുണ്ട്. ഇത് വലിയ പ്രതിസന്ധിയായി മാറും. നിലയ്ക്കലിനെ ഇടത്താവളമാക്കി മാറ്റാനുള്ള സർക്കാരിന്റെ നീക്കത്തിനും ഇത് വലിയ തിരിച്ചടിയാകും. പ്രളയത്തിൽ പമ്പയിൽ അടിസ്ഥാന സൗകര്യങ്ങളെല്ലാം തകർന്നു. ഈ സാഹചര്യത്തിലാണ് നിലയ്ക്കലിലെ പ്രതിഷേധം പ്രതിസന്ധി രൂക്ഷമാക്കുക.
സ്ത്രീകളെ ശബരിമലയിൽ കയറുന്നതിൽ നിന്ന് തടയാനാണ് ഹിന്ദു സംഘടനകളുടെ തീരുമാനം. ശബരിമലയിലെത്തുന്ന യുവതികളെ ബോധവത്കരിക്കുക. മടങ്ങിപ്പോകാൻ അഭ്യർത്ഥിക്കുകയെന്നതാണ് ഇവരുടെ മനസ്സിലൂള്ള പ്രതിഷേധ രീതി. ദേവസ്വം ബോർഡ് നിലപാട് തിരുത്തുംവരെ സമ്മർദസമരം തുടരുകയാകും ലക്ഷ്യം. ഇതിനൊപ്പം പ്രചരണവും നടത്തും. ക്ഷേത്രങ്ങളിൽ പൂജാസാധനങ്ങൾമാത്രം സമർപ്പിക്കുക. കാണിക്കയിൽ പണം ഇടാതിരിക്കുക എന്നിവയാകും ഇത്. ഇതിനായി സംസ്ഥാനമാകെ ബോധവത്കരണം നടത്തും. വിശ്വാസികളോട് കൂറില്ലാത്ത ബോർഡിന് കാശ് കൊടുക്കേണ്ടതില്ലെന്നാകും ഇവരുടെ വിശദീകരണം. നിലയ്ക്കൽ സമരത്തിന് ശബരിമല ആചാരങ്ങളുമായി ബന്ധപ്പെട്ട മുഴുവൻകേന്ദ്രങ്ങളെയും എത്തിക്കുക എന്നതും ലക്ഷ്യമാണ്.
ഇതോടെ ഈ തീർത്ഥാടനകാലം സംഘർഷഭരിതമാകുമെന്ന് സർക്കാരിന് അറിയാം. നേരത്തെ പാർക്കിങ് ഫീസ് പിരിവുമായി ബന്ധപ്പെട്ട് യുവമോർച്ച ശബരിമലയിൽ പ്രതിഷേധം സംഘടിപ്പിച്ചിരുന്നു. അന്ന് വലിയ പ്രതിസന്ധിയിൽ പൊലീസ് എത്തി. ഇത്തവണ സ്ഥിതി ഗുരുതരമാകുമെന്നാണ് വിലയിരുത്തൽ. ഈ സാഹചര്യത്തിൽ പമ്പയിൽ നിരോധനാജ്ഞ പ്രഖ്യാപിക്കണമെന്ന ആവശ്യം പൊലീസിനുള്ളിലുണ്ട്. എന്നാൽ ഭക്തർ കൂട്ടമായെത്തുന്ന പമ്പയിൽ നിരോധനാജ്ഞ പ്രഖ്യാപിക്കുന്നത് കൂടുതൽ എതിർപ്പിലേക്ക് കാര്യങ്ങളെത്തിക്കുമെന്നാണ് മറ്റൊരു വാദം. ഇതോടെ ഈ വിഷയത്തിലും തീരുമാനമെടുക്കാൻ സർക്കാരിന് കഴിയാത്ത സ്ഥിതിയാണുള്ളത്.
രണ്ടാം നിലയ്ക്കൽ സമരമായി പ്രക്ഷോഭത്തെ മാറ്റാനാണ് പരിവാറിന്റെ ശ്രമം. ഇതിന്റെ നേതൃത്വത്തിലേക്ക് മിസോറാം ഗവർണ്ണർ കുമ്മനം രാജശേഖരനെ കൊണ്ടു വരണമെന്ന അഭിപ്രായം സജീവമായി നിലനിൽക്കുന്നുണ്ട്. ശബരിമല വിഷയവുമായി ബന്ധപ്പെട്ട സുപ്രീംകോടതി വിധി എതിരായതിനു കാരണം പിണറായി സർക്കാർ സമർപ്പിച്ച സത്യവാങ്മൂലം ആണെന്ന പ്രചരണവും പരിവാറുകാർ ശക്തമാക്കും. ശബരിമലയിൽ ഏതു പ്രായത്തിലുമുള്ള സ്ത്രീകളെ പ്രവേശിപ്പിക്കുന്നതിന് യാതൊരു വിവേചനവും ഇല്ലെന്നാണ് സത്യവാങ്മൂലം. സ്ത്രീകൾക്കോ സമൂഹത്തിലെ ഏതെങ്കിലുമൊരു വിഭാഗത്തിനോ എതിരെ ഏതെങ്കിലും തരത്തിലുള്ള വിവേചനം കാണിക്കുന്നതിന് സർക്കാർ എതിരാണ്. അതുകൊണ്ട് സ്ത്രീ പ്രവേശനത്തിന് സർക്കാർ എതിരല്ലെന്നും കോടതിയിൽ സർക്കാർ വ്യക്തമാക്കിയിരുന്നു.
മുൻകാലങ്ങളിലും സ്ത്രീകൾ ക്ഷേത്രം സന്ദർശിച്ചിട്ടുണ്ട് തിരുവിതാംകൂർ മഹാരാജാവ് ക്ഷേത്രം സന്ദർശിച്ചപ്പോൾ മഹാറാണി സന്ദർശിച്ചിരുന്നതായും ചൂണ്ടിക്കാണിച്ചു. അതിനാൽ ഹിന്ദുമത ആചാരത്തിലും ദൈവത്തിലും ക്ഷേത്ര ആരാധനയിലും വിശ്വസിക്കുന്നവരെ ശബരിമല ക്ഷേത്രത്തിൽ പ്രവേശിപ്പിക്കുന്നതിന് അനുവദിക്കണമെന്ന് സർക്കാർ വാദിച്ചുവെന്നാണ് ഹിന്ദു സംഘടനകളുടെ നിലപാട്. സ്ത്രീകൾ പ്രവേശിച്ചാൽ ക്രമസമാധാന പ്രശ്നവും നിയമവിരുദ്ധ പ്രവർത്തനങ്ങളും ഉണ്ടാകുമെങ്കിൽ സ്ത്രീകൾക്ക് പ്രത്യേക സന്ദർശന കാലം നിശ്ചയിക്കണം. എന്നാൽ ഇത്തരമൊരു പേടി സർക്കാരിനില്ലെന്ന കാര്യവും എടുത്തുപറഞ്ഞു. ആചാരങ്ങളിലെ മാറ്റം ശബരിമലയിൽ ഉണ്ടായിട്ടുണ്ട്.
എല്ലാ മലയാള മാസത്തിലും ആദ്യത്തെ അഞ്ചു ദിവസം പൂജ നടക്കുന്നുണ്ട്. ഈ കീഴ്വഴക്കം തുടങ്ങിയത് ജനത്തിരക്ക് കുറക്കാനാണ്. ആചാരപരമായ വിഷയമായതുകൊണ്ട് ആ രംഗത്തെ പ്രമുഖരുടെ കൂടി അഭിപ്രായം സ്വീകരിച്ചുകൊണ്ട് മാത്രമേ നടപടി സ്വീകരിക്കാവൂ. ഇക്കാര്യത്തിൽ കോടതി വിധി കാത്തിരിക്കുകയാണ്. ഒരു നിയമനിർമ്മാണവും സർക്കാർ നടപ്പിലാക്കില്ലെന്നും വിധി നടപ്പിലാക്കുമെന്നുമാണ് സർക്കാർ സത്യവാങ്മൂലത്തിൽ സമർപ്പിച്ചത്. ഇത് പരിഗണിച്ചാണ് സുപ്രീംകോടതി വിധി പുറപ്പെടുവിച്ചത്. റിവ്യൂ ഹർജി കൊടുക്കാൻ ദേവസം ബോർഡിനെ പോലും സർക്കാർ അനുവദിക്കില്ല. ഇതിന്റെ രാഷ്ട്രീയം വിശ്വാസികൾക്ക് എതിരാണെന്നും പറയുന്നു. അതുകൊണ്ടാണ് ദേവസ്വം ബോർഡ് അമ്പലങ്ങളിൽ കാണിക്ക ഇടരുതെന്ന പ്രചരണത്തിലേക്ക് കാര്യങ്ങളെത്തിക്കുന്നത്.
പത്തനംതിട്ടയിലാണ് ശക്തമായ പ്രതിഷേധം നടക്കുന്നത്. എൻ.എസ്.എസ്. കരയോഗയൂണിയനും വിവിധ ഹൈന്ദവസംഘടനകളും ചേർന്ന് അയ്യപ്പനാമജപഘോഷയാത്ര നടത്തും. 10-ന് രാവിലെ 10 മണിക്ക് പത്തനംതിട്ട കളക്ടറേറ്റ് പടിക്കൽ നിന്ന് തുടങ്ങി അബാൻവഴി പഴയസ്റ്റാൻഡിൽ സമാപിക്കും. അയ്യപ്പസേവാസംഘം, അയ്യപ്പസേവാസമാജം എന്നിവയും ഇതുമായി സഹകരിക്കും. എൻ.എസ്.എസ്. നേതാക്കൾക്കൊപ്പം പന്തളം കൊട്ടാരപ്രതിനിധി ശശികുമാരവർമ, തന്ത്രി കണ്ഠര് മോഹനര് എന്നിവരും പങ്കെടുക്കും.
അതിനിടെ: ശബരിമല സ്ത്രീപ്രവേശ വിഷയത്തിൽ പ്രശ്നങ്ങൾ അവസാനിപ്പിക്കാൻ പ്രധാനമന്ത്രി ഇടപെടണമെന്നാവശ്യപ്പെട്ട് കത്ത് നൽകിയെന്ന് ആന്റോ ആന്റണി എംപി. അറിയിച്ചു. സാഹചര്യം മറികടക്കാൻ ഓർഡിനൻസ് വേണം. പാർലമെന്റിൽ ഇത് നിയമമാക്കണം. ശബരിമല നട തുറക്കും മുമ്പ് വിഷയത്തിന് പരിഹാരം കാണണം. പ്രശ്നം പരിഹരിച്ചില്ലെങ്കിൽ അത് രാജ്യത്തിനുമുന്നിൽ നമ്മുടെ നാടിന് ദോഷമാകുമെന്നും എംപി പറയുന്നു.
- TODAY
- LAST WEEK
- LAST MONTH
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- ഞങ്ങളുടെ സ്ഥാനാർത്ഥിക്ക് വോട്ടു ചെയ്യല്ലേ! രാജസ്ഥാനിലെ ബൻസ്വാഡ-ദുംഗർപൂർ ലോക്സഭാ മണ്ഡലത്തിൽ വിചിത്ര അഭ്യർത്ഥനയുമായി കോൺഗ്രസ്; അപ്രതീക്ഷിതമായി ത്രികോണ മത്സരം വന്നതോടെ പാർട്ടിക്ക് നാണക്കേട്: പിന്നാമ്പുറ കഥ
- അമ്മയും മകളും തമ്മിൽ കണ്ടപ്പോൾ വികാരനിർഭര നിമിഷങ്ങൾ; അൽപനേരം ഒരുമിച്ച് ചെലവഴിക്കാൻ അനുമതി നൽകി സനയിലെ ജയിൽ അധികൃതർ; നിമിഷപ്രിയയെ കണ്ടതിന്റെ ആശ്വാസത്തിലും സന്തോഷത്തിലും പ്രേമകുമാരി; തൊടുപുഴയിലെ വീട്ടിൽ പ്രാർത്ഥനയോടെ നിമിഷയുടെ മകൾ
- സൗബിൻ സാഹിറിനെതിരെ മരട് പൊലീസ് ചുമത്തിയത് ഗൗരവതരമുള്ള വകുപ്പുകൾ; മരട് ഇൻസ്പെക്ടർ തയ്യാറാക്കിയ എഫ് ഐ ആറിലേത് അക്കൗണ്ട് വഴി പണം കൈമാറിയിട്ടും വഞ്ചിച്ചെന്ന ആരോപണം; ചുമത്തുന്നത് വഞ്ചനയും ക്രിമിനൽ ഗൂഢാലോചനയും; 'മഞ്ഞുമ്മൽ ബോയ്സ്' അറസ്റ്റിലാകാൻ സാധ്യത ഏറെ; ആ 47 കോടി തിരിച്ചു കൊടുക്കേണ്ടി വരും
- ഹിന്ദുക്കളുടെ സ്വത്ത് എടുത്ത് മുസ്ലീങ്ങൾക്ക് കൊടുക്കുമെന്ന് കോൺഗ്രസ് പ്രകടന പത്രികയിൽ ഉണ്ടോ? ജനങ്ങളുടെ സ്വത്തുക്കൾ കണ്ടുകെട്ടാനും സമ്പാദ്യം അപഹരിക്കാനും കോൺഗ്രസിന് പദ്ധതിയുണ്ടോ? പ്രധാനമന്ത്രി മോദിയും ബിജെപിയും നടത്തുന്ന പ്രചാരണത്തിന്റെ വസ്തുതയെന്ത്?
- സായ് സുദർശന്റെ ബാറ്റിങ് വെടിക്കെട്ട്; ഡേവിഡ് മില്ലറുടെ വീരോചിത പോരാട്ടം; ഫിനിഷർ റോളിൽ റാഷിദ് ഖാൻ; 'സിക്സ്' അവിശ്വസനീയമായി തടുത്തിട്ട സ്റ്റബ്സ്; അവസാന പന്തുവരെ പൊരുതി കീഴടങ്ങി ഗുജറാത്ത് ടൈറ്റൻസ്; ഡൽഹി ക്യാപിറ്റൽസിന്റെ ജയം നാല് റൺസിന്
- പിണറായിയുടെ പപ്പുമോൻ സൂചന; മോദിയുടെ മംഗല്യസൂത്ര; പി വി അൻവറിന്റെ ഡിഎൻഎ പരിശോധന; 'അളിയനെ' ആക്രമിച്ച് ബിജെപി; ഗണ്ടി കുടുംബം എന്ന് അധിക്ഷേപിച്ച് സൈബർ സഖാക്കളും; അമൂൽഗാന്ധി, ഡ്യൂപ്പിക്കേറ്റ് ഗാന്ധി...; അവസാന ലാപ്പിലും ചർച്ച നെഹ്റു കുടുംബം തന്നെ
- സുൽത്താൻ ബത്തേരിയിൽ 1500 ഓളം ഭക്ഷ്യ കിറ്റുകൾ പിടികൂടി; പ്ലാസ്റ്റിക് കവറുകളിൽ പഞ്ചസാരയും ബിസ്ക്കറ്റും ചായപ്പൊടിയും വെളിച്ചെണ്ണയും ഉൾപ്പെടെയുള്ള അവശ്യ വസ്തുക്കൾ; ആദിവാസി കോളനികളിൽ വിതരണത്തിന് തയ്യാറാക്കിയ കിറ്റുകളെന്ന് ആരോപണം; വോട്ടർമാരെ സ്വാധീനിക്കാൻ ശ്രമിക്കുന്നത് ബിജെപിയെന്ന് യുഡിഎഫും എൽഡിഎഫും; നിഷേധിച്ച് ബിജെപി
- കണ്ണൂരിൽ സുഹൃത്തിനെ കുത്തി പരുക്കേൽപ്പിച്ച യുവാവ് ജീവനൊടുക്കിയ നിലയിൽ; കടുംകൈ കാട്ടിയത് സുഹൃത്ത് മരിച്ചിരിക്കാമെന്ന ഭയത്തിൽ
- ഡ്രസ്സിങ് റൂമിലേക്ക് കാമറ തിരിച്ചു; ഐപിഎൽ കാമറാമാന് നേരെ വെള്ളക്കുപ്പി എറിയാനോങ്ങി ധോണി; കലിപ്പിന് കാരണം അന്വേഷിച്ച് ആരാധകർ
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- പൂരം നാളുകളിൽ വൻകിട ഹോട്ടലുകളിൽ പൊലീസ് സൗജന്യമായി മുറിയെടുത്തു; ഉന്നത ഉദ്യോഗസ്ഥരുടെ പേരുപറഞ്ഞ് ഓരോ ഹോട്ടലിലും രണ്ടും മൂന്നും മുറികൾ സൗജന്യമായി വാങ്ങി; പൂരത്തെ അറിയാവുന്ന ഉദ്യോഗസ്ഥരെ ഡ്യൂട്ടിയിലിൽ നിന്നും മാറ്റി; കമ്മീഷണറുടെ നിലപാടുകൾ സേനയ്ക്ക് കളങ്കമായി; തൃശൂർ പൂരത്തിൽ ഇന്റലിജൻസ് കണ്ടെത്തൽ ഇങ്ങനെ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- കൈവിലങ്ങിട്ടാൽ മതിൽ കയറാനാകില്ലെന്ന് പറഞ്ഞ പ്രതി; മതിൽ കയറിയാൽ ചാടിയോടാനുള്ള സാധ്യത കണ്ടെത്തിയ അന്വേഷകൻ; മതിലിലേക്ക് കയറ്റും മുമ്പ് അവിടെ ഒരുക്കിയൽ 'പൊലീസ് മതിൽ'! ബീഹാറി റോബിൻഹുഡ് എന്തിനും മിടിക്കില്ലെന്ന് തിരിച്ചറിഞ്ഞ ബ്രില്ലിയൻസ്; രാജ്കുമാർ എന്തുകൊണ്ട് 'സേതുരാമയ്യർ' ആയി? ഈ വീഡിയോ കാണം
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- ഇസ്രയേൽ ഇറാന് ശക്തമായ തിരിച്ചടി നൽകിയത് ഒരീച്ച പോലും അറിയാതെ; മിസൈലുകളും ഡ്രോണുകളും റഷ്യൻ നിർമ്മിത എസ്-300 സംവിധാനത്തെ തകർത്തു; ആക്രമണം ഇറാൻ വ്യോമ പ്രതിരോധ സംവിധാനത്തെ പൂർണമായി കബളിപ്പിച്ചുകൊണ്ട്; ആക്രമണം നടന്നയിടത്ത് പൊടി പൊലുമില്ല കണ്ടുപിടിക്കാൻ
- ഇന്ത്യയിൽ നിന്നും യുകെയിലേക്ക് കെയറർ വിസയിൽ തൊഴിലാളികൾ എത്തുന്നതിൽ ആശങ്കയുമായി ലോകാരോഗ്യ സംഘടന; കെയർ ഹോമുകളിൽ ഗുണനിലവാരമില്ലാത്ത സേവനത്തിനു സാധ്യതയെന്ന് ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റി മുന്നറിയിപ്പും; ഇന്ത്യക്കാർക്ക് വിസ നിഷേധിക്കാൻ മറ്റൊരു കാരണം കൂടി
- ഇറാൻ പ്രകോപനത്തിന് തിരിച്ചടിയുമായി ഇസ്രയേൽ; ഇറാന്റെ വടക്കൻ നഗരമായ ഇസ്ഫഹാനിലെ വിമാനത്താവളത്തിന് മിസൈൽ ആക്രമണം നടത്തി ഇസ്രയേൽ; ആക്രമണത്തിന പിന്നാലെ ഇറാനിൽ വിമാന സർവീസുകൾ പൂർണായും നിർത്തിവെച്ചു; ഇസ്രയേൽ ആക്രമണം അമേരിക്കയെ അറിയിച്ച ശേഷം
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍