നിങ്ങളുടെ സർക്കാർ ഭരിക്കുന്ന ദേവസ്വം ബോർഡാണ് പന്തളം രാജാവിനെ ഇന്നലെ ഉപചാരപൂർവ്വം സ്വീകരിച്ച് ചുരിക നൽകിയത്; നിങ്ങളുടെ ദേവസ്വം ബോർഡിലെ ശമ്പളക്കാരനായ മേൽശാന്തിയാണ് ഇന്നലെ കാൽ കഴുകി സ്വീകരിച്ചത്; പന്തളം ശശി രാജാവ് എന്ന് പറഞ്ഞ് അധിക്ഷേപിക്കുന്ന മന്ത്രിമാർ അറിയാൻ
മറുനാടൻ മലയാളി ബ്യൂറോ
ശബരിമല: പന്തളം കൊട്ടാരപ്രതിനിധി ശശികുമാര വർമ കള്ളനും അവസരവാദിയും കാലു മാറ്റക്കാരനുമാണെന്നു മന്ത്രി ജി. സുധാകരൻ. ശബരിമല തന്ത്രി അതിഭൗതികവാദിയാണെന്നുമാണ് മന്ത്രി ജി സുധാകരൻ പറഞ്ഞിരുന്നത്. അതുകൊണ്ടാണ് എന്തു പ്രശ്നം വന്നാലും ജീവൻ കളഞ്ഞും അയ്യപ്പനെ സംരക്ഷിക്കും എന്നു പറയേണ്ടതിനു പകരം അമ്പലം പൂട്ടി സ്ഥലം വിടുമെന്നു പറഞ്ഞതെന്നും ജി. സുധാകരൻ പറഞ്ഞിരുന്നു. ഇങ്ങനെ മന്ത്രി കള്ളനെന്ന് വിളിച്ച പന്തളം രാജകൊട്ടാരത്തിന്റെ പ്രതിനിധിയെ ശബരിമലയിൽ തിരുവിതാംകൂർ ദേവസ്വം ബോർഡിന് തന്നെ സ്വീകരിക്കേണ്ടി വരുന്നു. ശബരിമലയിലെ ആചാരമാണ് ദേവസ്വം ബോർഡ് ചെയ്യുന്നത്. ശബരിമലയിൽ പന്തളം കൊട്ടാരത്തിന് എന്ത് അവകാശമെന്ന് ചോദിച്ച് കളിയാക്കുന്നവർക്കുള്ള മറുപടി കൂടിയാണ് ഈ ആചാരം. ഇത് ഇപ്പോഴും ദേവസ്വം ബോർഡിന് തുടരേണ്ടിയും വരുന്നു.
ശബരിമല ധർമ്മ ശാസ്താവിന്റെ പിതൃസ്ഥാനമാണ് പന്തളം കൊട്ടാരത്തിനുള്ളത്. ഈ വിശ്വാസം അംഗീകരിക്കുന്ന ആചാരമാണ് പന്തളം രാജപ്രതിനിധിയെ സ്വീകരിക്കൽ. വിശ്വാസത്തിന്റെ ഭാഗമായുള്ള ഈ ആചാരം മുറതെറ്റാതെ ചെയ്യുന്നവർ തന്നെ ശബരിമലയിലെ പന്തളം കൊട്ടാരത്തിന്റെ അവകാശത്തെ ചോദ്യം ചെയ്യുന്നു. യുവതി പ്രവേശന വിഷയത്തിൽ പന്തളം കൊട്ടാരത്തെ കളിയാക്കുന്നു. ഒരവകാശവും ശശി രാജാവിനില്ലെന്ന് പറഞ്ഞ് കളിയാക്കുന്നു. ഇത് ജനാധിപത്യ കാലമാണെന്ന് ഓർമ്മിപ്പിക്കുന്നു. ഇതെല്ലാം ചെയ്യുന്നവരുടെ പ്രതിനിധികളാണ് ദേവസ്വം ബോർഡ് ഭരിക്കുന്നത്. അപ്പോഴും ശബരിമലയിൽ പന്തളം കൊട്ടാര പ്രതിനിധിയുടെ കാൽ കഴുകി സ്വീകരിക്കേണ്ടിയും വരുന്നു. ഇതിൽ നിന്ന് തന്നെ ശബരിമലയിൽ പന്തളം കൊട്ടാരത്തിനുള്ള അവകാശവും വ്യക്തമാണ്.
ഈ തീർത്ഥാടനകാലത്തെ പ്രധാന ആചാരത്തിന്റെ ഭാഗമായി പന്തളം രാജപ്രതിനിധി പി. രാഘവവർമരാജ സന്നിധാനത്ത് എത്തി ദർശനം നടത്തി. ബുധനാഴ്ച വൈകുന്നേരം ശരംകുത്തിയിലെത്തിയ അദ്ദേഹത്തെ ദേവസ്വം പ്രതിനിധികൾ സ്വീകരിച്ചു. ആചാരപരമായ ചടങ്ങുകൾക്കുശേഷം പതിനെട്ടാംപടിക്ക് സമീപം എത്തിയപ്പോൾ അദ്ദേഹത്തെ മേൽശാന്തി വാസുദേവൻ നമ്പൂതിരി കാൽകഴുകി സ്വീകരിച്ചു. ദേവസ്വം ബോർഡിന്റെ ജീവനക്കാരനാണ് മേൽശാന്തി. മേൽശാന്തിക്ക് തന്നെ ഈ ചടങ്ങുകൾ ചെയ്യേണ്ടിയും വരുന്നു. ഇതിലൂടെ തന്നെ ശബരിമലയിലെ ആചാരങ്ങളിൽ പന്തളം കൊട്ടാരത്തിനുള്ള അവകാശം വ്യക്തമാണ്. ദേവസ്വം അധികാരികൾ ശരംകുത്തിയിൽ ഏൽപ്പിച്ച തിരുവാഭരണത്തിലെ ചുരികയുമായാണ് രാഘവവർമ്മ രാജ പതിനെട്ടാം പടിയും കയറിയത് പടികയറി. സോപാനത്ത് ചുരിക സമർപ്പിച്ച് തൊഴുതു. മേൽശാന്തി ഇത് അയ്യപ്പന്റെ വലതുഭാഗത്തുവെച്ചശേഷം പ്രസാദം നൽകി.
കള്ളൻരാജാവെന്ന് സുധാകരൻ കളിയാക്കിയ ശശികുമാര വർമ്മയാണ് പന്തളം കൊട്ടാരം നിർവാഹക സംഘം പ്രസിഡന്റ്. അദ്ദേഹത്തിന്റെ നേതൃത്വത്തിലാണ് ഇത്തവണയും കൊട്ടാരം പ്രതിനിധിയെ നിശ്ചയിച്ചത്. പരേതരായ മുണ്ടയ്ക്കൽ കൊട്ടാരത്തിൽ മംഗലത്തമ്പുരാട്ടിയുടെയും പനച്ചിക്കാട്ട് കിഴിപ്രം ഇല്ലത്ത് സി.ഡി. പുരുഷോത്തമൻ നമ്പൂതിരിയുടെയും മകനാണ് രാഘവവർമ്മ രാജ. വർഷങ്ങളായി രാജ പ്രതിനിധികളോടൊപ്പം ശബരിമലയ്ക്ക് പോയിട്ടുണ്ട്. പന്തളം കൊട്ടാരം നിർവാഹക സംഘം മുൻ സെക്രട്ടറിയും നിലവിൽ ഭരണസമിതി അംഗവുമാണ്. കേരള ക്ഷത്രിയ ക്ഷേമസഭ പന്തളം ശാഖാ പ്രസിഡന്റ്, പാലസ് വെൽഫെയർ സൊസൈറ്റി സെക്രട്ടറി, മഹാകവി പന്തളം കേരളവർമ സ്മാരക ഗ്രന്ഥശാല ഭരണസമിതിയംഗം, വലിയ കോയിക്കൽ ശ്രീധർമശാസ്താ ക്ഷേത്ര ഉപദേശക സമിതിയിൽ കൊട്ടാരം പ്രതിനിധി എന്നീ സ്ഥാനങ്ങളും വഹിക്കുന്നു. തിരുവാഭരണ പാത സംരക്ഷണ സമിതി, ശബരിമല ആചാര സംരക്ഷണ സമിതി എന്നിവയുടെ പ്രവർത്തനങ്ങളിലും സജീവമാണ്.
ഐആർപിസി കണ്ണൂർ ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ തളിപ്പറമ്പ് ബക്കളത്തു നടത്തിയ ശബരിമല ഇടത്താവളത്തിന്റെ സമാപന സമ്മേളനം ഉദ്ഘാടനം ചെയ്യുമ്പോഴാണ് പന്തളം കൊട്ടാരത്തെ സുധാകരൻ കളിയാക്കിയത്. ശശികുമാര വർമ്മയെ ആയിരുന്നു കടന്നാക്രമിച്ചത്. രാജപ്രതിനിധി എന്ന് അവകാശപ്പെടുന്ന ഇയാൾ പാർട്ടി അംഗവും എസ്എഫ്ഐ ഭാരവാഹിയായിരുന്നു. അങ്ങനെ ജോലിയും കിട്ടി. ഇപ്പോൾ കാലു മാറി. കള്ളനും മോഷണ സ്വഭാവവും ഉള്ള ആളാണ് ശശികുമാര വർമ. അതുകൊണ്ടാണ് തിരുവാഭരണം തിരിച്ച് കിട്ടുമോ എന്നു ചോദിക്കുന്നത്. നല്ല സാമ്പത്തികമാണ് തന്ത്രിക്ക് ലഭിക്കുന്നത്. അതു കൊണ്ടാണ് ശബരിമലയിൽ അള്ളി പിടിച്ച് ഇരിക്കുന്നതെന്നും മന്ത്രി സുധാകരൻ ആരോപിച്ചു. ഇങ്ങനെ കള്ളനെന്ന് മന്ത്രി കളിയാക്കിയ കുടുംബാഗത്തെയാണ് ഉപചാരപൂർവ്വം ദേവസ്വം ബോർഡ് തന്നെ സ്വീകരിക്കുന്നത്.
പതിനെട്ടാം പടിക്ക് താഴെയെത്തിയ രാജപ്രതിനിധിയെ മേൽശാന്തി പലകയിട്ട് കാൽ കഴുകി സ്വീകരിച്ചു. തുടർന്ന് രാജപ്രതിനിധി നാളികേരമുടച്ച് പടി കയറി ഉടവാൾ കൈമാറി അയ്യപ്പദർശനം നടത്തി. ശ്രീകോവിലിൽ കോടിമുണ്ടും കാണിക്കയും സമർപ്പിച്ചശേഷം കന്നിമൂല ഗണപതി യേയും നാഗരാജാവിനേയും തൊഴുത് മാളികപ്പുറത്തേയ്ക്കുപോയി. 20വരെ മാളികപ്പുറത്ത് താമസിക്കും. അയ്യപ്പന്റെ പിതൃതുല്യനായ രാജപ്രതിനിധിക്ക് മാത്രമാണ് 20ന് രാവിലെ ദർശനം. അതിനുശേഷം നടയടക്കും. ഇതാണ് ശബരിമലയിലെ ആചാരം. നട അടയ്ച്ച് മേൽശാന്തി താക്കോൽ കൈമാറുന്നതും രാജപ്രതിനിധിക്കാണ്.
- TODAY
- LAST WEEK
- LAST MONTH
- കള്ളനോട്ട് അച്ചടിച്ചത് എടിഎമ്മിലൂടെ മാറ്റിയെടുക്കാൻ; നിക്ഷേപിച്ച നോട്ടുകൾ മിഷിനുള്ളിലേക്ക് പോയപ്പോൾ അവർ തുള്ളിച്ചാടി; അമ്മയുടെ അക്കൗണ്ടിൽ പണം കാണിക്കാതെ വന്നപ്പോൾ ആശങ്കയും; പിന്നാലെ പൊലീസ് എത്തി ആ വിരുതന്മാരെ പൊക്കി; ആര്യാനാട്ടെ അറസ്റ്റിൽ തെളിയുന്നത് എടിഎമ്മിന്റെ മികവ്
- രാത്രിയിൽ മഠത്തിൽ വരവ് പഞ്ചവാദ്യം നടക്കുന്നതിനിടെ നടുവിലാൽ ഭാഗത്തു പൊലീസ് ബാരിക്കേഡ് വച്ച് എഴുന്നള്ളിപ്പ് തടഞ്ഞത് പ്രകോപനമായി; നടുവിലാലിലെ പൂരപ്പന്തലിന്റെ ലൈറ്റ് അണച്ചു തിരുവമ്പാടി ദേവസ്വം; ഇരുട്ടിന്റെ ഭംഗിയിൽ ഇത്തവണ പൂര വെടിക്കെട്ട് നടന്നില്ല; തൃശൂരിൽ നാടകീയതകൾ; പൂരത്തിലുണ്ടായത് ചരിത്രത്തിലെ ആദ്യ സംഭവം
- സംസ്ഥാന സർക്കാരിന് നാണക്കേടായി കെ എസ് ആർ ടിസി ബസിൽ സഹയാത്രികയുടെ മാറിടത്തിൽ കയറിപ്പിടിച്ച് അപമാനിച്ച് പൊതു മേഖലാ സ്ഥാപനത്തിന്റെ മാനേജിങ് ഡയറക്ടർ; ഡോ ആർ രാജീവിന് ജാമ്യം കിട്ടിത് മാത്രം ആശ്വാസമായി; ഏപ്രിൽ ഫൂൾ ദിനത്തിൽ നടന്ന ആരും അറിയാത്ത പീഡന വാർത്ത
- തൃശൂർ പൂരപ്രേമികൾക്ക് വേദനയുടേയും നിരാശയുടേയും വെടിക്കെട്ട്; ഏഴരയോടെ പാറമേക്കാവ് തിരി കൊളുത്തി; എട്ടു മണിയോടെ തിരുവമ്പാടിയുടെ വെടിക്കെട്ടിനും അവസാനം; പൂര പറമ്പിൽ പൊലീസ് രാജെന്ന് ദേശക്കാർ; രാത്രിയിലെ ആകാശ വിസ്മയം ഇത്തവണ നടന്നില്ല; തൃശൂർ പൂരത്തിൽ ഉണ്ടായതെല്ലാം സമാനതകളില്ലാത്ത വിവാദങ്ങൾ
- പാസ് നൽകിയ പൊലീസ് തന്നെ പ്രവേശനം നിഷേധിച്ചു; പാറമേക്കാവിലെ തിടമ്പേറ്റിയ ആനയ്ക്ക് വെള്ളം കൊടുക്കാൻ ശ്രമിച്ച പൂജാരിയേയും തടഞ്ഞു; പൂര എഴുന്നള്ളിപ്പിലേക്ക് വാഹനങ്ങളും എത്തി; പൂരത്തിന്റെ സൗഹൃദാന്തരീക്ഷത്തിന് കോട്ടം വരുത്തിയത് പൊലീസോ? നടുവിലാലിലെ ബാരിക്കേഡിൽ പ്രശ്നത്തുടക്കം
- വെടിക്കെട്ട് കമ്മറ്റിക്കാരെ പോലും മൈതാനത്ത് അനുവദിക്കാത്ത കമ്മീഷണർ; തിരുവമ്പാടിയുടെ പ്രതിഷേധത്തിന് പിന്നാലെ ദേശക്കാരും കമ്മീഷണറും തമ്മിൽ തർക്കം; നായ്ക്കനാലിൽ ലാത്തി വീശൽ; പൊലീസിനെതിരെ ഗോ ബാക്ക് വിളികൾ; രാത്രിയിലെ പൂരക്കാഴ്ചകൾ വഴിതെറ്റിയ 2024; മഠത്തിൽ വരവ് നിർത്തിയത് സർക്കാരിനും തിരിച്ചടി
- കരുവന്നൂരിൽ നിക്ഷേപകർക്ക് പണം തിരികെ നൽകാൻ എങ്ങനെ ഇടപെടാനാകുമെന്ന് താൻ നിയമോപദേശം തേടിയിട്ടുണ്ടെന്ന് പ്രധാനമന്ത്രി; തൃശൂർ വിജയത്തിന് 'കരുവന്നൂർ ഫോർമുല'; രാഹുലിനെ കടന്നാക്രമിക്കാൻ വയനാട്ടിലേക്കുള്ള ഒളിച്ചോട്ടം; കേരളത്തിൽ അക്കൗണ്ട് തുറക്കാൻ അജണ്ട സെറ്റ് ചെയ്ത് മോദി
- രാത്രി വെടിക്കെട്ട് വേണ്ടെന്ന് വച്ചത് വേദനയിലാക്കിയത് പൂര പ്രേമികളെ; പൂരത്തിൽ അസാധാരണമാം വിധം പ്രതിസന്ധിയുണ്ടാക്കിയത് പൊലീസെന്ന് തിരുമ്പാടി ദേവസ്വം; അലങ്കാര പന്തലിലെ വെളിച്ചം തിരിച്ചെത്തിയിട്ടും ദേശക്കാർക്ക് ആവേശമില്ല; പൂരത്തിലെ 'രാത്രി വിസ്മയം' അട്ടിമറിച്ചത് പൊലീസോ?
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- രാജ്യദ്രോഹ പ്രവർത്തന ആരോപണം; മലയാളി ഗവേഷക വിദ്യാർത്ഥിയെ സസ്പെൻഡ് ചെയ്ത് മുംബൈയിലെ ടാറ്റ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സോഷ്യൽ സയൻസസ്
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- വ്യാഴാഴ്ച പ്രാർത്ഥനയ്ക്ക് പോയിരുന്ന ജെസ്നയെ കാണാതായതും വ്യാഴാഴ്ച; ആരാധനാ സ്ഥലം കണ്ടെത്തിയെന്ന് അച്ഛൻ; രഹസ്യ സുഹൃത്തിന്റെ ഫോട്ടോയും കുടുംബം കണ്ടെത്തി! സിബിഐ സഞ്ചരിക്കാത്ത വഴികളിലൂടെ പോയ അച്ഛന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളോ? ജെസ്നയ്ക്ക് സംഭവിച്ചത് എന്ത്?
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- ഇനി യുദ്ധത്തിനില്ല, ആക്രമിച്ചാൽ തിരിച്ചടിക്കും, ആക്രമണ വിവരം അമേരിക്കയെ അറിയിച്ചിരുന്നു; ഇറാനെ ലക്ഷ്യം വച്ചാൽ അമേരിക്കയുടെ താവളങ്ങൾ ലക്ഷ്യമിടും; മിസൈൽ ആക്രമണത്തിനെതിരെ ലോകരാജ്യങ്ങൾ ഒരുമിച്ചതോടെ ഇറാൻ ആകെ പെട്ട അവസ്ഥയിൽ; ഇസ്രയേൽ തിരിച്ചടി എങ്ങനെയാകും എന്ന ആശങ്കയിൽ ലോകം
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍