പരിശോധനയുടേയും പീഡിപ്പിക്കലിന്റേയും തോത് കുറച്ചു; പ്രതിഷേധങ്ങളും കെട്ടടങ്ങുന്നു; എരുമേലിയിലെ നിരോധനാജ്ഞ പിൻവലിക്കുകയും ശബരിമലയിലേതിന് ഇളവ് നൽകുകയും ചെയ്തതോടെ ഭക്തരുടെ യാത്രയ്ക്ക് തടസങ്ങൾ നീങ്ങുന്നു; ഇരുകൂട്ടരും പിടിവാശി കളഞ്ഞതോടെ ഭക്തജന പ്രവാഹവും കൂടി; കെഎസ് ആർടിസിയുടെ കളക്ഷൻ ഇരട്ടിയായി; പൊലീസ് അയഞ്ഞതോടെ ശബരിമല സമാധാനത്തിലേക്ക് മടങ്ങുന്നത് ഇങ്ങനെ
മറുനാടൻ മലയാളി ബ്യൂറോ
സന്നിധാനം: മണ്ഡലപൂജയ്ക്ക് നട തുറന്നിട്ട് ആഴ്ച ഒന്നു കഴിഞ്ഞു. സാധാരണ ശബരിമലയിൽ എത്തുന്നതിന്റെ പകുതിയിൽ താഴെ ഭക്തർമാത്രമാണ് ഇതുവരെ സന്നിധാനത്ത് എത്തിയത്. ദേവസ്വം ബോർഡിന്റെ വരുമാനത്തേയും ബാധിച്ചു. സർക്കാരിന് വിവിധ കോണിൽ നിന്ന് വിമർശനം ഉയർന്നു. ഹൈക്കോടതി പോലും നിയന്ത്രണങ്ങളെ രൂക്ഷമായ ഭാഷയിൽ വിമർശിച്ചു. ഇതോടെ പൊലീസും നിയന്ത്രണങ്ങളിൽ അയവ് വരുത്തി. ഇതോടെ ശബരിമല സന്നിധാനം സമാധാനത്തിലേക്ക് നീങ്ങുകയാണ്. രാത്രിയിൽ ഉയരുന്ന പ്രതിഷേധ നാമജപത്തോടും സഹിഷ്ണതയോടെ പൊലീസ് പ്രതികരിക്കുന്നു. കണ്ടാലറിയാവുന്നവർക്കെതിരെ കേസെടുക്കുന്നുവെങ്കിലും മറ്റ് നിയമ നടപടികളൊന്നും ഇല്ല. അങ്ങനെ പതിയെ ശബരിമലയിലേക്ക് ഭക്തർ എത്തി തുടരുകയാണ്. ഇപ്പോഴും വലിയൊരു ഭക്തജന തിരക്കില്ലെങ്കിലും പതിയെ സ്ഥിതി മാറുമെന്നാണ് ഏവരുടേയും പ്രതീക്ഷ.
നിരോധനാജ്ഞയിലെ ഇളവാണ് പ്രതിസന്ധി ലഘൂകരിച്ചത്. കൂട്ടത്തോടെ മലകയറാനും നാമജപത്തിനും ഇപ്പോൾ സന്നിധാനത്ത് വിലക്കില്ല. വലിയ നടപ്പന്തലിൽ നിരോധനവും ഇല്ല. ഇതോടെ ബിജെപിയും പ്രതിഷേധങ്ങളിൽ നിന്ന് പതിയെ പിന്മാറുകയാണ്. നാമജപത്തിലേക്ക് മാത്രം പ്രതിഷേധം ഒതുക്കുകയാണ് അവർ. അതിനിടെ യുവതീപ്രവേശത്തിന്റെ പേരിൽ ശബരിമലയിലെ പ്രതിഷേധങ്ങളെ തുടർന്ന് എരുമേലിയിലും പരിസരത്തും പ്രഖ്യാപിച്ച നിരോധനാജ്ഞ പിൻവലിച്ചു. ശബരിമലയിലേക്കുള്ള തീർത്ഥാടക വാഹനങ്ങൾക്കും വിലക്കും നിരീക്ഷണങ്ങളും പരിശോധനയും കുറച്ചു. ഇതോടെ നിലയ്ക്കലിൽ ഭക്തർ ധാരളമായി എത്തി തുടങ്ങി. കെ എസ് ആർ ടി സിയും മെച്ചത്തിലേക്ക് എത്തുകയാണ്. കളക്ഷൻ ഇരട്ടിയാവുകയും ചെയ്തു. ഇതോടെ കെ എസ് ആർ ടി സിയുടെ നഷ്ടക്കണക്ക് കുറയാനും തുടങ്ങി.
നിയന്ത്രണങ്ങളിൽ ഇളവുവന്നതോടെ വെള്ളിയാഴ്ച സന്നിധാനത്തേക്കുള്ള തീർത്ഥാടകരുടെ എണ്ണം കൂടി. വെള്ളിയാഴ്ച വൈകീട്ടുവരെ 41,220 തീർത്ഥാടകരാണെത്തിയത്. ഈ മണ്ഡലകാലത്ത് ഇത്രയധികം തീർത്ഥാടകർ എത്തുന്നത് ആദ്യമായാണ്. ഉച്ചകഴിഞ്ഞ് പമ്പയിലും പരിസരത്തും കനത്ത മഴ പെയ്തെങ്കിലും തിരക്കിനെ ബാധിച്ചില്ല. ശനിയാഴ്ചയും ഞയറാഴ്ചയും കൂടുതൽ തീർത്ഥാടകർ എത്തുമെന്നാണ് പ്രതീക്ഷ. കഴിഞ്ഞ ദിവസം മണിക്കൂറിൽ രണ്ടായിരത്തിനും 2200-നുമിടയിൽ തീർത്ഥാടകരാണ് മലകയറിയതെന്നാണ് പൊലീസ് കണക്ക്. വെർച്വൽ ക്യു വഴി ദർശനത്തിനെത്തുന്നവരുടെ എണ്ണവും കൂടി. അങ്ങനെ തീർത്ഥാടനം സാധാരണഗതിയിലേക്ക് വരികയാണ്.
ഇതോടെ കെ.എസ്.ആർ.ടി.സി. നിലയ്ക്കൽ-പമ്പ ചെയിൻ സർവീസുകളുടെ ട്രിപ്പുകൾ ഇരട്ടിയാക്കി. വെള്ളിയാഴ്ച വൈകീട്ടുവരെമാത്രം നിലയ്ക്കലിൽനിന്ന് പമ്പയിലേക്ക് കെ.എസ്.ആർ.ടി.സി. 530 സർവീസുകൾ നടത്തി. 12,49,234 രൂപയായിരുന്നു കളക്ഷൻ. ഇതിനുമുമ്പുള്ള ദിവസങ്ങളിൽ ശരാശരി ഏഴുലക്ഷം രൂപയായിരുന്നു കളക്ഷൻ. 140 ബസുകളാണ് നിലയ്ക്കൽ-പമ്പ ചെയിൻ സർവീസിനായി കെ.എസ്.ആർ.ടി.സി. എത്തിച്ചിട്ടുള്ളത്. രാത്രിയിലും സർവ്വീസ് നടക്കുന്നുണ്ട്. ഇതോടെ കെ എസ് ആർ ടി സി സർവ്വീസുമായി ബന്ധപ്പെട്ട പരാതികളും തീരുകയാണ്.
ദേവസ്വം ബോർഡിന് കടുത്ത ആഘാതം ഉണ്ടാക്കി ശബരിമലയുടെ അനുബന്ധ ക്ഷേത്രങ്ങളിലും കാണിക്കയിൽ വൻ കുറവ് ഉണ്ടായിരുന്നു. കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് ആദ്യ അഞ്ചു ദിനത്തിൽ എരുമേലിയിൽ കാണിക്ക ഇനത്തിൽ മൂന്നേകാൽ ലക്ഷം രൂപയുടെ കുറവാണു ഉണ്ടായിരിക്കുന്നത്. എരുമേലിയിലെ നിരോധനാജ്ഞയും, ഭക്തർക്ക് ഏർപ്പെടുത്തിയിരുന്ന നിയന്ത്രങ്ങളും, യുവതി പ്രവേശനത്തിലെ സർക്കാർ ദേവസ്വം ബോർഡ് നിലപാടുകളുമാണ് വരുമാന ചോർച്ചയ്ക്ക് കാരണം എന്ന് വിലയിരുത്തുന്നു.മണ്ഡലകാലം തുടങ്ങിയാൽ തീർത്ഥാടകരെ കൊണ്ട് നിബിഡമാണ് എരുമേലി. അണമുറിയാത്ത ഭക്ത ജന പ്രവാഹം. എന്നാൽ ഇപ്പോഴത്തെ അവസ്ഥ ഒന്ന് കാണുക. തീർത്ഥാടകരുടെ എണ്ണത്തിൽ വൻ കുറവാണ് ഉണ്ടായത്. ഇത് വരുമാനത്തെയും ബാധിച്ചു. ആദ്യത്തെ അഞ്ചു ദിവസം വെറും ഒന്നേ മുക്കാൽ ലക്ഷം രൂപയുടെ കാണിക്ക മാത്രം ആണ് വീണത്. ഇതെല്ലാം തിരിച്ചറിഞ്ഞാണ് എരുമേലിയിൽ നിരോധനാജ്ഞ പിൻവലിച്ചത്.
കഴിഞ്ഞ വർഷം ഇതു അഞ്ച് ലക്ഷത്തിനു മുകളിൽ ആയിരുന്നു. ആദ്യ ദിവസങ്ങളിൽ തന്നെ മൂന്നേകാൽ ലക്ഷത്തിന്റെ കുറവ്. ഭക്തർക്ക് വലിയ നിയന്ത്രണങ്ങളാണ് ശബരിമലയിലും അനുബന്ധ കേന്ദ്രങ്ങളിലും ഒരുക്കിയിരുന്നത്. കൂടാതെ എരുമേലിയിലും നിരോധനാജ്ഞ ഏർപ്പെടുത്തി. ഇതെല്ലാം വരുമാന കുറവിന് കാരണമായി. ശബരിമലയിലേത് പോലെ തന്നെ അപ്പം അരവണ കൗണ്ടറുകൾ എരുമേലിയിലും ആരംഭിച്ചെങ്കിലും കാര്യമായ വിൽപ്പന നടക്കുന്നില്ല. ശബരിമലയിലും വരുമാനത്തിൽ വലിയ കുറവ് രേഖപ്പെടുത്തി. ഇതോടെയാണ് നിയന്ത്രണങ്ങളിൽ അയവ് വരുത്താൻ ദേവസ്വം ബോർഡും സർക്കാരിൽ സമ്മർദ്ദം ചെലുത്തിയത്.
യുവതി ദർശനത്തിന് രണ്ട് ദിവസം
ശബരിമലയിൽ യുവതികൾക്കു ദർശനത്തിനു രണ്ടുദിവസം മാറ്റിവയ്ക്കാവുന്നതാണെന്നു സർക്കാർ ഹൈക്കോടതിയെ അറിയിച്ചു. ശബരിമലയിൽ പോകാൻ സംരക്ഷണം തേടിയെത്തിയ യുവതികളുടെ ഹർജി ഹൈക്കോടതി പരിഗണിക്കവേയാണു സ്റ്റേറ്റ് അറ്റോർണി നിലപാട് അറിയിച്ചത്. ഇതെത്ര പ്രയോഗികമാകുമെന്നു കോടതി ആരാഞ്ഞു. യുവതികൾക്കു പോകാനുള്ള ഭരണഘടന അവകാശം പോലെ തന്നെ സുരക്ഷയും പരിഗണന അർഹിക്കുന്ന വിഷയമാണെന്നു കോടതി ചൂണ്ടിക്കാട്ടി.
യുവതികൾക്കു പ്രവേശനത്തിന് എന്തു സൗകര്യം ഒരുക്കാൻ കഴിയുമെന്ന് അറിയിക്കാൻ സർക്കാരിനോട് ആവശ്യപ്പെട്ടു. 10 ദിവസം സമയം ചോദിച്ചെങ്കിലും ഒരാഴ്ചയ്ക്കകം മറുപടി നൽകാൻ ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ഡിവിഷൻ ബെഞ്ച് നിർദ്ദേശിച്ചു. ഒരു വിഭാഗത്തിന്റെ മൗലികാവകാശം സംരക്ഷിക്കാൻ ശ്രമിക്കുമ്പോൾ ഭൂരിപക്ഷത്തിന്റെ മൗലികാവകാശം നിഷേധിക്കപ്പെടരുതെന്നു ജന്തർ മന്തർ കേസിലെ വിധിയെ അടിസ്ഥാനപ്പെടുത്തി ഹൈക്കോടതി പറഞ്ഞു.
ബിജെപി പ്രതിഷേധം തുടരും
ബിജെപി സംസ്ഥാന ജനറൽ സെക്രട്ടറി കെ.സുരേന്ദ്രന്റെ മോചനം ആവശ്യപ്പെട്ടു ഞായറാഴ്ച ക്ലിഫ് ഹൗസിലേക്കു മാർച്ച് നടത്തുമെന്നു സംസ്ഥാന പ്രസിഡന്റ് പി.എസ്.ശ്രീധരൻ പിള്ള പറഞ്ഞു. ശനിയാഴ്ച തൃശൂർ, കോഴിക്കോട് പൊലീസ് കമ്മിഷണർമാരുടെ ഓഫീസുകളിലേക്കു മാർച്ച് നടത്തും. മുഖ്യമന്ത്രിയുമായി പൊതുസംവാദത്തിനു തയാറാണ്. സുരേന്ദ്രന്റെ അറസ്റ്റിനെതിരെ നിയമനടപടി സ്വീകരിച്ചു മുന്നോട്ടു പോകുമെന്നും ശ്രീധരൻ പിള്ള വ്യക്തമാക്കി.
ശബരിമലയിൽ ചിത്തിര ആട്ടത്തിരുനാളിനുണ്ടായ അക്രമങ്ങളുടെ പേരിൽ കെ.സുരേന്ദ്രനെ 14 ദിവസത്തേക്കു റിമാൻഡ് ചെയ്തു. റാന്നി ഗ്രാമ ന്യായാലയ കോടതിയാണു കേസ് പരിഗണിച്ചത്. ചോദ്യം ചെയ്യണം എന്ന പൊലീസിന്റെ ആവശ്യവും ജയിൽ മാറ്റണമെന്ന സുരേന്ദ്രന്റെ ആവശ്യവും ശനിയാഴ്ച റാന്നി ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതി പരിഗണിക്കും.
- TODAY
- LAST WEEK
- LAST MONTH
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- അറസ്റ്റിലായാൽ താൻ മുൻപ് പിടികൂടി ജയിലിലാക്കിയ പ്രതികളോടൊപ്പം കഴിയേണ്ടി വരുമല്ലോ എന്ന ആശങ്ക സ്വയം ജീവനൊടുക്കലായി; സിഐയുടെ തൂങ്ങി മരണം അറസ്റ്റ് ഭയത്തിലോ? കൊച്ചിയിലെ സിഐ സൈജുവിന്റെ മരണകാരണം ഉറപ്പിക്കാൻ വിശദ അന്വേഷണം; സിസിടിവി പരിശോധനയ്ക്ക് പൊലീസ്
- കർത്തായിൽ നിന്നും ഇഡിക്ക് നിർണ്ണായക വിവരങ്ങൾ കിട്ടിയെന്ന് സൂചന; മാസപ്പടിയിലെ അന്വേഷണം അതിവേഗം നീങ്ങുമ്പോൾ വീണാ വിജയന്റെ ചോദ്യം ചെയ്യലും ഉടനുണ്ടാകുമെന്ന സൂചന ശക്തം; മുഖ്യമന്ത്രിയുടെ മകൾക്ക് നോട്ടീസ് ഉടൻ നൽകിയേക്കും; സിഎംആർഎല്ലിന്റെ വിഐപി ബന്ധങ്ങൾ കണ്ടെത്താൻ ഇഡി
- മദ്യലഹരിയിലായിരുന്നെന്നും ബോർഡ് നശിപ്പിച്ചത് പ്രത്യേക ഉദ്ദേശ്യത്തോടെയല്ലെന്നും വിദേശവനിത; ഫലസ്തീൻ അനുകൂല പോസ്റ്ററുകൾ നശിപ്പിച്ചത് ഓസ്ട്രേലിയൻ വംശജരായ രണ്ട് ജൂത വനിതകൾ; ഹോം സ്റ്റേ പൊലീസ് കാവൽ; ടൂറിസ്റ്റ് വിസയിൽ എത്തിയവരുടെ മടക്കം അനിശ്ചിതത്വത്തിലോ?
- കെ സുരേന്ദ്രനേക്കാൾ അഞ്ചിരട്ടിയിലേറെ ജനപിന്തുണയുള്ളത് സുരേഷ് ഗോപിക്ക്; വി ഡി സതീശനെക്കാർ പിന്തുണ ശശി തരൂരിന്; എം വി ഗോവിന്ദന് വോട്ട് വെറും 2 ശതമാനം; സംസ്ഥാന ഭരണം മോശമായിട്ടും പിണറായി കേരളത്തിന്റെ ജനപ്രിയ നേതാവ് ആവുന്നത് എങ്ങനെ?
- പിണറായിസത്തിന്റെ അന്ത്യം? സംസ്ഥാന ഭരണത്തിനെതിരെ ജനവികാരം ശക്തം; എൽഡിഎഫ് സർക്കാർ മോശമെന്ന് 41 ശതമാനം; പ്രതിപക്ഷത്തിന്റെ പ്രകടനവും ശരാശരി; കഴിഞ്ഞ തവണത്തെ പ്രതികൂല തരംഗം ഇല്ലാഞ്ഞിട്ടും ഇടതുമുന്നണി മങ്ങുന്നത് ഇതുകൊണ്ടെന്ന് മറുനാടൻ സർവേ
- ഞാൻ ചുംബന സമരത്തിൽ പങ്കെടുത്തതിന്റെ പേരിൽ ഇവളുടെ പ്രണയം പൊട്ടി; പ്രണയിക്കുന്ന ആൾ പൊളിറ്റിക്കൽ ആകണമെന്ന് മാത്രമാണ് മക്കൾക്ക് നൽകിയ ഉപദേശം
- എൽ നിനോ പിൻവാങ്ങി; പസഫിക് സമുദ്രം തണുത്തു: ഇനി ലാ നിനോയ്ക്ക് സാധ്യത
- സാംസൺ ആൻഡ് സൺസ് ബിൽഡേഴ്സ് ഫ്ളാറ്റ് തട്ടിപ്പ് കേസ്; പ്രതികളുടെ മുൻകൂർ ജാമ്യം തള്ളി സുപ്രീംകോടതി; ജോൺ ജേക്കബും നടി ധന്യാ മേരി വർഗീസും അടക്കമുള്ള പ്രതികൾ 15 ദിവസത്തിനകം കീഴടങ്ങണമെന്ന് കോടതി നിർദ്ദേശം; വിചാരണാ കോടതിയിൽ സ്ഥിര ജാമ്യത്തിന് അപേക്ഷ നൽകാമെന്ന് കോടതി
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
- ക്ഷേമപെൻഷൻ യഥാസമയം കൊടുക്കാൻ കഴിഞ്ഞില്ലെങ്കിൽ തിരിച്ചടിയെന്ന് വിലയിരുത്തൽ; പണം കണ്ടെത്താൻ സഹകരണ ബാങ്കുകളിൽ നിന്ന് 2000 കോടി കടമെടുക്കാൻ സർക്കാർ; 9.1 ശതമാനം പലിശയിൽ കടമെടുപ്പ്; ഒന്ന വർഷത്തിനുള്ളിൽ സഹകരണ ബാങ്കുകളെ സമീപിക്കുന്നത് ഇത് മൂന്നാം വട്ടം
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- വ്യാഴാഴ്ച പ്രാർത്ഥനയ്ക്ക് പോയിരുന്ന ജെസ്നയെ കാണാതായതും വ്യാഴാഴ്ച; ആരാധനാ സ്ഥലം കണ്ടെത്തിയെന്ന് അച്ഛൻ; രഹസ്യ സുഹൃത്തിന്റെ ഫോട്ടോയും കുടുംബം കണ്ടെത്തി! സിബിഐ സഞ്ചരിക്കാത്ത വഴികളിലൂടെ പോയ അച്ഛന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളോ? ജെസ്നയ്ക്ക് സംഭവിച്ചത് എന്ത്?
- മലയാളി ക്വട്ടേഷൻ സംഘം യുകെയിലും; പ്രതി സ്ഥാനത്തു മലയാളി വിദ്യാർത്ഥി വിസക്കാർ; പ്രകോപനം റിക്രൂട്ട് മാഫിയക്കെതിരെ നടത്തിയ സോഷ്യൽ മീഡിയ പ്രതികരണം; ലീഡ്സിലെ മലയാളി പ്രമുഖനും സംശയ നിഴലിൽ; യുകെ മലയാളികൾക്കിടയിൽ ഇതാദ്യ സംഭവം; വിളിച്ചു വരുത്തിയുള്ള അക്രമത്തെ അപലപിച്ചു ലീഡ്സ് മലയാളി സമൂഹം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- ഇനി യുദ്ധത്തിനില്ല, ആക്രമിച്ചാൽ തിരിച്ചടിക്കും, ആക്രമണ വിവരം അമേരിക്കയെ അറിയിച്ചിരുന്നു; ഇറാനെ ലക്ഷ്യം വച്ചാൽ അമേരിക്കയുടെ താവളങ്ങൾ ലക്ഷ്യമിടും; മിസൈൽ ആക്രമണത്തിനെതിരെ ലോകരാജ്യങ്ങൾ ഒരുമിച്ചതോടെ ഇറാൻ ആകെ പെട്ട അവസ്ഥയിൽ; ഇസ്രയേൽ തിരിച്ചടി എങ്ങനെയാകും എന്ന ആശങ്കയിൽ ലോകം
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍