നട തുറന്ന ശേഷം ഇന്നുവരെ സന്നിധാനത്ത് എത്താൻ ശ്രമിച്ചത് പത്ത് യുവതികൾ; ഇന്ന് എത്തിയവരും പരാജയപ്പെട്ടതോടെ സുപ്രീം കോടതി വിധി നടപ്പിലാക്കാനാകാതെ വലഞ്ഞ് സർക്കാർ; യുവതികൾ 18ാം പടി ചവിട്ടുന്നത് തടഞ്ഞത് നൂറുകണക്കിന് ഭക്തർ; പഠിച്ച അടവുകളെല്ലാം പ്രയോഗിച്ചട്ടും ഭക്തരോഷം മറികടക്കാനാകാതെ പൊലീസും; മണ്ഡലകാലത്ത് യുവതികളെത്തിയാൽ കാര്യങ്ങൾ കൈവിട്ട് പോയേക്കും; റിവ്യു ഹർജി നൽകാനൊരുങ്ങി അയ്യപ്പസേവ സംഘം; നിരോധനാജ്ഞ നിലനിൽക്കുന്ന ശബരിമലയിൽ നാളെ നടയടയ്ക്കും
മറുനാടൻ മലയാളി ബ്യൂറോ
തിരുവനന്തപുരം: ശബരിമലയിലെ യുവതി പ്രവേശനം സംബന്ധിച്ച് സുപ്രീം കോടതി വിധി വന്നതിന് ശേഷം ആദ്യമായ് തുറന്ന നട നാളെ അടയ്ക്കും. സുപ്രീം കോടതി വിധിയുടെ പശ്ചാത്തലത്തിൽ മൊത്തം പത്ത് യുവതികളാണ് മല കയറാൻ ശ്രമിച്ചത്. എന്നാൽ ഭക്തരുടെ പ്രതിഷേധവും നാമജപ സമരവും ഒക്കെ കാരണം ഇവരിൽ ആർക്കും തന്നെ സന്നിധാനത്തേക്ക് പ്രവേശിക്കാൻ കഴിഞ്ഞില്ല. തെലങ്കാന സ്വദേശി മാധവി, ന്യൂയോർക്ക് ടൈംസ് റിപ്പോർട്ടർ സുഹാസിനി രാജ്, രഹ്ന ഫാത്തിമ, മാധ്യമപ്രവർത്തക കവിത, തിരുവനന്തപുരം സ്വദേശിനി മേരി സ്വീറ്റി, ദളിത് നേതാവ് മഞ്ജു, ഇന്ന് മല കയറാൻ ശ്രമിച്ച ബാലമ്മ പിന്നീടെത്തിയ മൂന്ന് യുവതികൾ എന്നിവരാരും തന്നെ നടപന്തൽ കടന്നില്ല.
ശക്തമായ ഭക്ത പ്രതിഷേധം തന്നെയാണ് വലിയ സുരക്ഷ പൊലീസ് ഒരുക്കിയിട്ടും ഇവർക്ക് പ്രവേശിക്കാൻ കഴിയാത്തതിന്റെ കാരണം. കാര്യങ്ങൾ കൈവിട്ട് പോകും എന്ന ബോധ്യം വന്നപ്പോഴാണ് സർക്കാരും പൊലീസിനോട് വരുന്നവരോട് കാര്യങ്ങൾ പറഞ്ഞ് മനസ്സിലാക്കാൻ ശ്രമിക്കണം എന്ന സന്ദേശം നൽകിയത്. ആദ്യ രണ്ട് ദിവസങ്ങളും പൊലീസ് സുരക്ഷയൊരുക്കിയെങ്കിലും പിന്നീട് അങ്ങോട്ട് ആ താൽപര്യം പൊലീസിനും ഉണ്ടായില്ല. കോടതി വിധി നടപ്പിലാക്കുക എന്ന ബാധ്യതയുണ്ടെങ്കിലും അണപൊട്ടിയ ഭക്ത രോഷത്തിന് മുന്നിൽ അതൊന്നും വിലപ്പോയില്ല.
ആദ്യ ദിനം നിലയ്ക്കലിൽ ഉണ്ടായ സംഘർഷം ഭക്തർ എത്തുന്ന വാഹനങ്ങൾ നിലയ്ക്കൽ മുതൽ പ്രക്ഷോഭകാരികൾ തടഞ്ഞ് പരിശോധിച്ചതിനാലായിരുന്നു. ഇതിന് ശേഷം നിലയ്ക്കൽ മുതൽ സന്നിധാനം വരെ രണ്ട് ദിവസത്തെ നിരോധനാജ്ഞ പ്രഖ്യാപിക്കുകയും പിന്നീട് കൂടുതൽ യുവതികൾ എത്തുന്നതനുസരിച്ച് പ്രതിഷേധവും കൂടുതൽ ഭക്തർ എത്തുകയും ചെയ്തതോടെ നട അടയ്ക്കുന്നത് വരെ 144 തുടരാൻ തീരുമാനിക്കുകയായിരുന്നു.ഇന്നും 50 തികയാത്ത സ്ത്രീ ശബരിമലയിലെത്തി. ബാലമ്മയെന്ന 47കാരിയാണ് അതീവ രഹസ്യമായി നടപ്പന്തലിലെത്തിയത്. നീലിമല കയറിയെത്തിയെ ഇവരെ നടപ്പന്തലിൽ ഭക്തർ തിരിച്ചറിഞ്ഞു. ഇതോടെ പ്രതിഷേധവും ശരണം വിളികളും തുടങ്ങി.
ഇതോടെ പൊലീസെത്തി ബാലമ്മയ്ക്ക് ചുറ്റും സംരക്ഷണ വലയം തീർത്തു. പ്രതിഷേധത്തിന്റെ ശക്തി കണ്ട ബാലമ്മ ബോധരഹിതയുമായി. സന്നിധാനം ആശുപത്രിയിലെത്തിച്ച് പ്രാഥമിക ചികിൽസ നൽകി ഇവരെ ആരോഗ്യ വകുപ്പിന്റെ ആംബുലൻസിൽ മലയിറക്കി. ഇതോടെ പതിനെട്ടാംപടി ചവിട്ടാനുള്ള ബാലമ്മയുടെ ആഗ്രഹവും നടക്കാതെ പോയി. സന്നിധാനത്ത് എത്തി അയ്യപ്പനെ തൊഴാൻ ആഗ്രഹിക്കുന്ന വിശ്വാസികളെ മുമ്പോട്ട് കൊണ്ടു പോകുമെന്ന പൊലീസിന്റെ വാദമാണ് ഇന്നും പ്രതിഷേധം പൊളിച്ചത്.
ആന്ധ്ര സ്വദേശിയായ യുവതി ശബരിമല ദർശനത്തിന് നടപ്പന്തൽ വരെ എത്തിയിരുന്നു. നടപ്പന്തലിൽ വെച്ച് സംശയം തോന്നിയ ചിലർ ഇവരെ തടഞ്ഞ് വെച്ച് തിരിച്ചറിയൽ രേഖ പരിശോധിക്കുകയായിരുന്നു. ആധാർ കാർഡ് പ്രകാരം ഇവർക്ക് 47 വയസ്സാണെന്ന് മനസിലാക്കിയതോടെ ഇവർ പ്രതിഷേധമുയർത്തി. ഇതോടെ പൊലീസെത്തി ഇവരെ സ്ഥലത്തു നിന്നും മാറ്റി. തുടർന്ന് ആംബുലൻസിൽ ഇവരെ പമ്പയിലേക്ക് തിരിച്ചയച്ചു. സ്ട്രച്ചെറിലാണ് ബാലമ്മയെ ഇവിടെ നിന്നു മാറ്റിയത്. ബാലമ്മ എന്നാണ് ഇവരുടെ പേരെന്നും ആന്ധ്ര സ്വദേശിയായാണ് ഇവരെന്നും പൊലീസ് അറിയിച്ചു. 52 വയസ്സെന്നു പറഞ്ഞാണ് നടപ്പന്തൽ വരെയെത്തിയതെന്നും പിന്നീട് സംശയം തോന്നി ആധാർ കാർഡ് പരിശോധിച്ചപ്പോളാണ് 47 വയസ്സാണെന്ന് മനസിലായതെന്നും ഇവരെ പരിശോധിച്ച ഭക്തർ പറഞ്ഞു.
ഇതോടെ ശബരിമലയിലേക്ക് കയറണമെന്ന ആഗ്രഹത്തോടെ വന്ന മറ്റു സ്ത്രീകൾ തിരികെ പോകാനാണ് സാധ്യത. എന്നാൽ പമ്പയ്ക്ക് മുൻപുള്ള സ്ഥലങ്ങളിൽ മറ്റ് സ്ത്രീകൾ തീർത്ഥാടനത്തിനായി വന്നിട്ടുണ്ടോ എന്ന് വ്യക്തമല്ല. ഒരു പക്ഷേ പമ്പയിലെ പ്രതിഷേധം ശക്തമെന്ന തോന്നലുള്ളതിനാൽ സ്ഥിതി ശാന്തമായ ശേഷം സ്ത്രീകളായ ഭക്ഥരുടെ വരവ് പ്രതീക്ഷിക്കാം
ശബരിമലയിൽ പൊലീസിന്റെ പ്രതിരോധവും അവകാശവാദങ്ങളും പൊളിയുന്നു. ശബരിമല ദർശനത്തിന് യുവതികളെത്തിയാലും മലകയറ്റാനാവാത്ത സാഹചര്യത്തിലാണ് പമ്പയും സന്നിധാനവും. ഓരോ സ്ത്രീയേയും പരിശോധിച്ച ശേഷമാണ് കാനനപാതിയിലുള്ള ഭക്തർ കടത്തി വിടുന്നത്. ആചാരങ്ങൾ പാലിക്കാനുള്ള ഭക്തരുടെ ശ്രമത്തെ ബലപ്രയോഗത്തിലൂടെ നേരിടാൻ പൊലീസ് തയ്യാറല്ല. ഈ സാഹചര്യത്തിൽ ഞായറാഴ്ച രാവിലെ ശബരിമല ദർശനത്തിനെത്തിയ രണ്ട് യുവതികൾ ഭക്തരുടെ പ്രതിഷേധത്തെ തുടർന്ന് മടങ്ങി. ആന്ധ്രാ സ്വദേശികളായ വാസന്തിയും മറ്റൊരു സ്ത്രീയുമാണ് ദർശനത്തിന് എത്തിയത്.
ഭക്തർ ഇവരെ ചെളിക്കുഴിക്കു സമീപം തടയുകയും തിരിച്ചയക്കുകയുമായിരുന്നു. മുതിർന്ന സ്ത്രീകൾ ഉൾപ്പെടെയുള്ള സംഘത്തോടൊപ്പമാണ് ഇവരെത്തിയത്. പ്രായത്തെ കുറിച്ച് സംശയം തോന്നിയതിനെ തുടർന്ന് ഭക്തർ ഇവരോട് ആധാർ കാർഡ് ആവശ്യപ്പെടുകയായിരുന്നു. ഇത് പരിശോധിച്ചതോടെ അമ്പതുവയസ്സിൽ താഴെയാണെന്ന് മനസ്സിലാക്കുകയും തിരിച്ചയക്കുകയുമായിരുന്നു. യുവതികളുടെ പ്രവേശനത്തിന് എതിരെ ഭക്തർ വഴിയിൽ കിടന്നും ശരണം വിളിച്ചും പ്രതിഷേധം പ്രതിഷേധിച്ചു. തുടർന്ന് പൊലീസ് എത്തി യുവതികളെ പമ്പാ ഗാർഡ് റൂമിലേക്ക് മാറ്റി. സന്നിധാനത്ത് ഇനി സംഘർഷത്തിലേക്ക് നയിക്കുന്നതൊന്നും ചെയ്യേണ്ടതില്ലെന്നാണ് പൊലീസ് ഉന്നതർ നൽകിയ നിർദ്ദേശം.
സംസ്ഥാന സർക്കാരിന് വിഷയം തീരാ തലവേദനയായി മാറിയ അവസ്ഥയാണ്. ഇത് സംബന്ധിച്ച് പാർട്ടി സർക്കാരിനോട് സൂക്ഷിച്ച് ഇടപെടണമെന്ന് താക്കീതും നൽകി. പിന്നീട് മന്ത്രിമാരും പല അഭിപ്രായം പറഞ്ഞതും പ്രതിസന്ധിയുടെ ആക്കം കൂട്ടി.റിവ്യൂ ഹർജിക്ക് പോകില്ലെന്നും ഇപ്പോഴത്തെ സാഹചര്യത്തെ കുറിച്ച് കോടതിക്ക് റിപ്പോർട്ട് നൽകാനാണ് തീരുമാനമെന്നും ഗദേവസ്വം ബോർഡും അറിയിച്ചിട്ടുണ്ട്. എന്നാൽ റിവ്യു ഹർജിക്ക് പോകാനാണ് അയ്യപ്പ സേവ സംഘത്തിന്റെ തീരുമാനം.
സർക്കാർ നിലപാടിനെ കടുത്ത ഭാഷയിൽ വിമർശിക്കുകയാണ് പന്തളം രാജ കുടുംബവും തന്ത്രി കുടുംബവും. സർക്കാരിന് ദാഷ്ട്യമാണെന്നും ചർച്ച ചെയ്തിട്ടും കാര്യമില്ലെന്ന് അവർ പറയുമ്പോൾ ഇത് രാജ ഭരണമല്ലെന്നും നടയടയ്ക്കും എന്ന പറയാൻ നിങ്ങൾക്ക് കഴിയില്ലെന്നും വെറും ശമ്പളക്കാർ മാത്രമമാണ് തിരുമേനിയെന്നും മന്ത്രി എംഎം മണി പ്രസ്താവനയിൽ പറയുകയും ചെയ്തതോടെ കാര്യങ്ങൾ തുറന്ന പോരിലേക്ക് എത്തി. രാജകുടുംബത്തിന് ക്ഷേത്രത്തിൽ അവകാശമില്ലെന്ന് പറയാൻ കഴിയില്ലെന്ന് ശശി കുമാര വർമ പറഞ്ഞതോടെയാണ് മന്ത്രിയും രാജകുടുംബവും തമ്മിൽ തുറന്ന പോര് തുടങ്ങിയത്.
മണ്ഡലകാലത്ത് ശബരിമലയിൽ ക്രമസമാധാനം പരിപാലിക്കുന്നത് പേലീസ് സേനയെ സംബന്ധിച്ച് വലിയ വെല്ലുവിളായാണെന്ന് ഡി.ജി.പി ലോകനാഥ് ബഹ്റ. ഉന്നത പൊലീസ് ഉദ്യോഗസ്ഥരെയാണ് ശബരിമലയിൽ സുരക്ഷക്കായി നിയോഗിച്ചത്. എന്നാൽ എവിടെയാണ് പൊലീസിന് വീഴ്ച്ച പറ്റിയതെന്ന പരശോധിക്കമെന്നും നടയടച്ച ശേഷം പൊലീസിന്റെ നടപടികൾ വിലയിരുത്തുമെന്നും ബഹ്റ പ്രതികരിച്ചു. ശബരിമലയിലെ സുരക്ഷാ പ്രശ്നങ്ങളുടെ നിജസ്ഥിതി സുപ്രീംകോടതിയെ അറിയിക്കാനും പൊലീസ് തീരുമാനിച്ചതായാണ് സൂചന. മുഖ്യമന്ത്രി പിണറായി വിജയൻ കേരളത്തിൽ മടങ്ങിയെത്തിയാൽ കാര്യങ്ങൾ അദ്ദേഹത്തേയും ഡിജിപി ബോധ്യപ്പെടുത്തും.
ശബരിമല ദർശനത്തിനെത്തുന്ന സ്ത്രീകൾക്ക് സുരക്ഷയൊരുക്കുമെന്നാണ് പൊലീസ് ഇപ്പോഴും പരസ്യമായി പറയുന്നത്. എന്നാൽ യുവതികളെ കാര്യങ്ങൾ മനസ്സിലാക്കി തിരിച്ചയക്കണമെന്ന അനൗദ്യോഗിക സന്ദേശമാണ് പമ്പയിലുള്ള പൊലീസ് ഉദ്യോഗസ്ഥർക്ക് നൽകിയിരിക്കുന്നത്. പൊലീസിനെതിരെ വിശ്വാസികൾ സമരം ശക്തമാക്കിയ സാഹചര്യത്തിലാണ്. പൊലീസ് സ്റ്റേഷനുകളിലേക്ക് നാമജപ യാത്രകൾ തുടങ്ങിയതും പൊലീസിനെ വെട്ടിലാക്കിയിട്ടുണ്ട്. അതുകൊണ്ട് കൂടിയാണ് കരുതലോടെ നീങ്ങാൻ പൊലീസ് മേധാവി തീരുമാനിച്ചിരിക്കുന്നത്. ഗവർണ്ണർ പി സദാശിവത്തേയും കാര്യങ്ങൾ ധരിപ്പിക്കും.
- TODAY
- LAST WEEK
- LAST MONTH
- രാത്രിയിൽ മഠത്തിൽ വരവ് പഞ്ചവാദ്യം നടക്കുന്നതിനിടെ നടുവിലാൽ ഭാഗത്തു പൊലീസ് ബാരിക്കേഡ് വച്ച് എഴുന്നള്ളിപ്പ് തടഞ്ഞത് പ്രകോപനമായി; നടുവിലാലിലെ പൂരപ്പന്തലിന്റെ ലൈറ്റ് അണച്ചു തിരുവമ്പാടി ദേവസ്വം; ഇരുട്ടിന്റെ ഭംഗിയിൽ ഇത്തവണ പൂര വെടിക്കെട്ട് നടന്നില്ല; തൃശൂരിൽ നാടകീയതകൾ; പൂരത്തിലുണ്ടായത് ചരിത്രത്തിലെ ആദ്യ സംഭവം
- തൃശൂർ പൂരപ്രേമികൾക്ക് വേദനയുടേയും നിരാശയുടേയും വെടിക്കെട്ട്; ഏഴരയോടെ പാറമേക്കാവ് തിരി കൊളുത്തി; എട്ടു മണിയോടെ തിരുവമ്പാടിയുടെ വെടിക്കെട്ടിനും അവസാനം; പൂര പറമ്പിൽ പൊലീസ് രാജെന്ന് ദേശക്കാർ; രാത്രിയിലെ ആകാശ വിസ്മയം ഇത്തവണ നടന്നില്ല; തൃശൂർ പൂരത്തിൽ ഉണ്ടായതെല്ലാം സമാനതകളില്ലാത്ത വിവാദങ്ങൾ
- കള്ളനോട്ട് അച്ചടിച്ചത് എടിഎമ്മിലൂടെ മാറ്റിയെടുക്കാൻ; നിക്ഷേപിച്ച നോട്ടുകൾ മിഷിനുള്ളിലേക്ക് പോയപ്പോൾ അവർ തുള്ളിച്ചാടി; അമ്മയുടെ അക്കൗണ്ടിൽ പണം കാണിക്കാതെ വന്നപ്പോൾ ആശങ്കയും; പിന്നാലെ പൊലീസ് എത്തി ആ വിരുതന്മാരെ പൊക്കി; ആര്യാനാട്ടെ അറസ്റ്റിൽ തെളിയുന്നത് എടിഎമ്മിന്റെ മികവ്
- വെടിക്കെട്ട് കമ്മറ്റിക്കാരെ പോലും മൈതാനത്ത് അനുവദിക്കാത്ത കമ്മീഷണർ; തിരുവമ്പാടിയുടെ പ്രതിഷേധത്തിന് പിന്നാലെ ദേശക്കാരും കമ്മീഷണറും തമ്മിൽ തർക്കം; നായ്ക്കനാലിൽ ലാത്തി വീശൽ; പൊലീസിനെതിരെ ഗോ ബാക്ക് വിളികൾ; രാത്രിയിലെ പൂരക്കാഴ്ചകൾ വഴിതെറ്റിയ 2024; മഠത്തിൽ വരവ് നിർത്തിയത് സർക്കാരിനും തിരിച്ചടി
- കരുവന്നൂരിൽ നിക്ഷേപകർക്ക് പണം തിരികെ നൽകാൻ എങ്ങനെ ഇടപെടാനാകുമെന്ന് താൻ നിയമോപദേശം തേടിയിട്ടുണ്ടെന്ന് പ്രധാനമന്ത്രി; തൃശൂർ വിജയത്തിന് 'കരുവന്നൂർ ഫോർമുല'; രാഹുലിനെ കടന്നാക്രമിക്കാൻ വയനാട്ടിലേക്കുള്ള ഒളിച്ചോട്ടം; കേരളത്തിൽ അക്കൗണ്ട് തുറക്കാൻ അജണ്ട സെറ്റ് ചെയ്ത് മോദി
- രാത്രി വെടിക്കെട്ട് വേണ്ടെന്ന് വച്ചത് വേദനയിലാക്കിയത് പൂര പ്രേമികളെ; പൂരത്തിൽ അസാധാരണമാം വിധം പ്രതിസന്ധിയുണ്ടാക്കിയത് പൊലീസെന്ന് തിരുമ്പാടി ദേവസ്വം; അലങ്കാര പന്തലിലെ വെളിച്ചം തിരിച്ചെത്തിയിട്ടും ദേശക്കാർക്ക് ആവേശമില്ല; പൂരത്തിലെ 'രാത്രി വിസ്മയം' അട്ടിമറിച്ചത് പൊലീസോ?
- സഹോദരങ്ങളുടെ ഉടമസ്ഥതയിലുള്ള അസ്ഡ സൂപ്പർമാർക്കറ്റിന്റെ ഓഹരികൾ വിറ്റഴിക്കുന്നതിനുള്ള നീക്കവുമായി ഇളയ സഹോദരൻ സുബൈർ ഐസ്സ; മൂത്ത സഹോദരൻ മൊഹ്സീന്റെ മുൻ അക്കൗണ്ടന്റുമായുള്ള പ്രണയവും അസ്ഡയുടെ കടബാദ്ധ്യതകളും ഇന്ത്യൻ സഹോദരങ്ങളെ പരസ്പരം അകറ്റുമോ?
- രാജ്യദ്രോഹ പ്രവർത്തന ആരോപണം; മലയാളി ഗവേഷക വിദ്യാർത്ഥിയെ സസ്പെൻഡ് ചെയ്ത് മുംബൈയിലെ ടാറ്റ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സോഷ്യൽ സയൻസസ്
- പാസ് നൽകിയ പൊലീസ് തന്നെ പ്രവേശനം നിഷേധിച്ചു; പാറമേക്കാവിലെ തിടമ്പേറ്റിയ ആനയ്ക്ക് വെള്ളം കൊടുക്കാൻ ശ്രമിച്ച പൂജാരിയേയും തടഞ്ഞു; പൂര എഴുന്നള്ളിപ്പിലേക്ക് വാഹനങ്ങളും എത്തി; പൂരത്തിന്റെ സൗഹൃദാന്തരീക്ഷത്തിന് കോട്ടം വരുത്തിയത് പൊലീസോ? നടുവിലാലിലെ ബാരിക്കേഡിൽ പ്രശ്നത്തുടക്കം
- യാത്ര നിഷേധിച്ച് വിമാനക്കമ്പനി; കൊച്ചി വിമാനത്താവളത്തിൽ യാത്രക്കാരുടെ പ്രതിഷേധം
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- വ്യാഴാഴ്ച പ്രാർത്ഥനയ്ക്ക് പോയിരുന്ന ജെസ്നയെ കാണാതായതും വ്യാഴാഴ്ച; ആരാധനാ സ്ഥലം കണ്ടെത്തിയെന്ന് അച്ഛൻ; രഹസ്യ സുഹൃത്തിന്റെ ഫോട്ടോയും കുടുംബം കണ്ടെത്തി! സിബിഐ സഞ്ചരിക്കാത്ത വഴികളിലൂടെ പോയ അച്ഛന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളോ? ജെസ്നയ്ക്ക് സംഭവിച്ചത് എന്ത്?
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- ഇനി യുദ്ധത്തിനില്ല, ആക്രമിച്ചാൽ തിരിച്ചടിക്കും, ആക്രമണ വിവരം അമേരിക്കയെ അറിയിച്ചിരുന്നു; ഇറാനെ ലക്ഷ്യം വച്ചാൽ അമേരിക്കയുടെ താവളങ്ങൾ ലക്ഷ്യമിടും; മിസൈൽ ആക്രമണത്തിനെതിരെ ലോകരാജ്യങ്ങൾ ഒരുമിച്ചതോടെ ഇറാൻ ആകെ പെട്ട അവസ്ഥയിൽ; ഇസ്രയേൽ തിരിച്ചടി എങ്ങനെയാകും എന്ന ആശങ്കയിൽ ലോകം
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്