ദർശനത്തിന് എത്തുമെന്ന് ഇതുവരെ പ്രതീക്ഷിച്ചത് അഞ്ച് ലക്ഷം; പൊലീസിന്റെ അനൗദ്യോഗിക കണക്കിൽ മലചവിട്ടിയത് ഒരു ലക്ഷത്തിൽ താഴെ ഭക്തരും; അപ്പം അരവണ വിൽപ്പന പകുതിയായി കുറഞ്ഞു; വരുമാനത്തിലും ഗണ്യമായ ഇടിവ്; സംഘപരിവാറിനെ പേടിച്ച് ശബരിമലയെ നഷ്ടക്കച്ചവടമാക്കി മാറ്റി പൊലീസ്; ഭക്തരുടെ കഷ്ടപ്പാടിൽ ദേവസ്വം ബോർഡിനും കടുത്ത നിരാശ
മറുനാടൻ മലയാളി ബ്യൂറോ
ശബരിമല: കൊച്ചി വിമാനത്താവളത്തിൽ തൃപ്തി ദേശായി എത്തിയത് ശബരിമല ദർശനത്തിനാണ്. അവരെ സന്നിധാനത്ത് എത്തിക്കാൻ പൊലീസ് സഹായമൊന്നും ചെയ്തില്ല. നിലയ്ക്കലിൽ എത്തിയാൽ കൊണ്ടു പോകാമെന്നാണ് തൃപ്തി ദേശായിയോട് അവർ പറഞ്ഞത്. യുവതി പ്രവേശനത്തിലെ പൊലീസ് നിലപാട് ഇരട്ടത്താപ്പാണെന്ന് ഏവരും പറയുന്നു. കാര്യങ്ങൾ ഇങ്ങനെയായിരിക്കെ തീർത്ഥാടകർക്കും പൊലീസ് നിയന്ത്രണം ഏർപ്പെടുത്തി. ഇതിനെതിരെ പ്രതിഷേധവുമായി സംഘപരിവാർ എത്തിയതോടെ സമാധാനത്തിന്റെ കാനനക്ഷേത്രമായ ശബരിമല കലാപാന്തരീക്ഷത്തിൽ മുഖരിതമായി. ആരും ശബരിമലയിലേക്ക് എത്താത്ത അവസ്ഥ. വൃശ്ചികമാസത്തിലെ ആദ്യ ഞായറാഴ്ച പോലും ആരും എത്തിയില്ല.
കച്ചവടമെല്ലാം കുറഞ്ഞു. ഡോളിക്കാർക്ക് പോലും ആരേയും കിട്ടാത്ത അവസ്ഥ. പൊലീസ് നിയന്ത്രണങ്ങൾ ശക്തമായതിനാൽ ആളുകൾ ഭീതിയിലാണ്. പമ്പയിൽ നിന്ന് മലകയറാൻ ഒന്നരമണിക്കൂർ വേണം. ഇങ്ങനെ മലകയറി ക്ഷീണിച്ച് എത്തുന്നവർ അവിടെ വിശ്രമിക്കുന്ന പതിവുണ്ട്. കുട്ടികളും പ്രായമായവരും വിരിവച്ച് കിടക്കാറുമുണ്ട്. ഇതെല്ലാം നിഷേധിച്ചതോടെ ചെറിയ ആരോഗ്യ പ്രശ്നങ്ങൾ ഉള്ളവർ പോലും ശബരിമലയിലേക്ക് വരുന്നില്ല. ഇതോടെ പ്രതിസന്ധി കൂടുകയാണ്. ശബരിമലയിലെ പ്രശ്നങ്ങൾ ദേവസ്വം ബോർഡിന്റെ വരുമാനത്തെയും ബാധിച്ചു. അപ്പം, അരവണ വിൽപ്പന കുത്തനെ കുറഞ്ഞു. ഇതോടെ, അപ്പം നിർമ്മാണം ദേവസ്വംബോർഡ് ഭാഗികമായി നിർത്തി. ശബരിമലയുടെ ചരിത്രത്തിൽ ആദ്യമായാണ് വിൽപ്പന കുറഞ്ഞതിനാൽ അപ്പം നിർമ്മാണം നിറുത്തുന്നത്.
സന്നിധാനത്ത് ലക്ഷങ്ങളും കോടികളും നൽകി ഹോട്ടലും മറ്റും ലേലത്തിന് പിടിച്ച കച്ചവടക്കാരും പ്രതിസന്ധിയിലാണ്. അവർക്ക് മുടക്ക് മുതൽ പോലും കിട്ടില്ലെന്ന അവസ്ഥയാണുള്ളത്. സന്നിധാനത്ത് ആരും നിൽക്കുന്നില്ല. ഇതുകൊണ്ട് കച്ചവടവും ഇല്ല. ഇതിനൊപ്പം കെ എസ് ആർ ടി സിയെ പോലും പ്രതിസന്ധിയിലാക്കുന്ന തരത്തിലാണ് പൊലീസിന്റെ ഇടപെടൽ. തിരുവിതാകൂർ ദേവസ്വം ബോർഡും പെട്ട അവസ്ഥയിലാണ്. സർക്കാരിനോട് ഒന്നും പറഞ്ഞിട്ടും കാര്യമില്ല. വൻ തോതിൽ പ്രതിഷേധക്കാർ എത്തിയ ആട്ട ചിത്തിരയ്ക്ക് പോലും സന്നിധാനത്തെ നടവരുമാനം കൂടിയിരുന്നു. എന്നാൽ പൊലീസിനെ ഭയന്ന് ആരും എത്താതായതോടെ കാര്യങ്ങൾ കൈവിട്ടു പോയി. വാവര് നടയിലെ പ്രാർത്ഥന പോലും നിഷേധിക്കുകയാണ് ശബരിമലയിൽ. ഇതെല്ലാം പ്രതിഷേധത്തിന് ഇടനൽകുന്നു.
സാവകാശ ഹർജിയിൽ ദേവസ്വം ബോർഡ് വലിയ പ്രതീക്ഷയിലാണ്. ഈ ഹർജിയിൽ അനുകൂല തീരുമാനം ഉണ്ടായാൽ പ്രശ്നമെല്ലാം മാറുമെന്നും ഭക്തർ എത്തി തുടങ്ങുമെന്നുമാണ് വിലയിരുത്തൽ. എന്നാൽ സവകാശ ഹർജി സുപ്രീംകോടതി തള്ളിയാൽ സംഘർഷം തുടരും. ഇത് തിരുവിതാംകൂർ ദേവസ്വം ബോർഡിന് വലിയ തലവേദനയായി മാറും. ദേവസ്വം ബോർഡിന് കീഴിലുള്ള വരുമാനം ഏറെയുള്ള ക്ഷേത്രമാണ് ശബരിമല. ഇവിടുത്ത വരുമാനം ഉപയോഗിച്ചാണ് മറ്റ് ക്ഷേത്രങ്ങളിലെ നിത്യചെലവുകൾ പോലും ബോർഡ് നടത്തുന്നത്. അതുകൊണ്ട് തന്നെ വരുമാനം ഇടിയുന്നത് വലിയ പ്രതിസന്ധിയായി മാറും. പൊലീസിന്റെ നിയന്ത്രണത്തിൽ ദേവസ്വം ബോർഡിന് കടുത്ത നിരാശയുണ്ട്. എന്നാൽ സർക്കാരിനെ പേടിച്ച് ഇത് പുറത്തു കാട്ടുകയുമില്ല.
വലിയ കാണിക്ക ഇടാനാവത്ത അവസ്ഥയുമുണ്ട്. സന്നിധാനത്ത് ദർശനം കഴിഞ്ഞ് മടങ്ങുന്നവരിൽ ബഹുഭൂരിഭാഗവും വലിയ കാണിക്ക ഇടുന്നവരാണ്. വളരെ കുറവ് പേർ മാത്രമാണ് ദിവസവും എത്തുന്നത്. ഇതുവരെ വെറും ഒരു ലക്ഷം പേർ മാത്രമാണ് സന്നിധാനത്ത് എത്തിതെന്നാണ് പൊലീസിന്റെ പോലും കണക്ക്. ഇത് ദേവസം ബോർഡിനെ ഞെട്ടിച്ചിട്ടുണ്ട്. കഴിഞ്ഞവർഷം വൃശ്ചികമാസം ഒന്നാംതീയതി 1,32,000 ടിൻ അരവണയാണ് വിറ്റത്. ഇത്തവണയാകട്ടെ 82,000 ടിൻ മാത്രം. 50,000 ടിൻ കുറവ്. വരുമാനം 1.05 കോടിയിൽനിന്ന് 65.6 ലക്ഷംരൂപയായി കുറഞ്ഞു. നേർച്ചയിലും വഴിപാടിലുമെല്ലാം ഇത് ദൃശ്യമാണ്. ഇതോടെ പ്രതിസന്ധി രൂക്ഷമാകുമെന്ന് ദേവസ്വം ബോർഡ് കണക്ക് കൂട്ടുന്നു.
അഞ്ച് ലക്ഷം പേരെങ്കിലും സന്നിധാനത്ത് എത്തേണ്ട സമയം കഴിഞ്ഞു. ഇവിടെയാണ് പൊലീസ് പോലും അനൗദ്യോഗികമായി ഒരു ലക്ഷത്തിൽ താഴയേ ഭക്തരെത്തിയുള്ളൂവെന്ന് പ്രഖ്യാപിക്കുന്നത്. മൂന്നുലക്ഷം പാക്കറ്റ് അപ്പം കരുതലുള്ളതിനാലാണ് അപ്പത്തിന്റെ ഉത്പാദനം കുറച്ചത്. മൂന്ന് അപ്പംനിർമ്മാണ യൂണിറ്റുകളിൽ രണ്ടെണ്ണത്തിലെ നിർമ്മാണമാണ് നിർത്തിയത്. അപ്പം അധികകാലം കേടുകൂടാതെ സൂക്ഷിക്കാനാകാത്തതിനാൽ കൂടുതൽ നിർമ്മിക്കുന്നത് ബോർഡിന് വൻ നഷ്ടമുണ്ടാക്കും. സന്നിധാനത്ത് ആഴിക്ക് സമീപമുള്ള പ്രധാന കൗണ്ടറിലേക്ക് തീർത്ഥാടകർക്ക് എത്തുന്നതിന് തടസ്സമായുള്ള പൊലീസ് ബാരിക്കേഡാണ് ദേവസ്വം ബോർഡിന് വലിയ തലവേദനയാണ്.
ബാരിക്കേഡുവെച്ച് അടച്ചത് വിൽപ്പനയെ ബാധിച്ചതായി ദേവസ്വം അധികൃതർ പറഞ്ഞു. മാളികപ്പുറം ക്ഷേത്രത്തിന് സമീപമുള്ള കൗണ്ടറിലൂടെയാണ് കൂടുതൽ വിൽപ്പനയും നടന്നത്. ഓരോ വർഷവും വലിയ വർധനയാണ് കാണിക്കയുടെ കാര്യത്തിൽ ഉണ്ടാകാറുള്ളത്. ഇക്കുറി 2000 രൂപയുടെ നേരിയ വർധന ഉണ്ടായെന്നുമാത്രം പറയുന്നു. കണക്കുകൾ തത്കാലം ദേവസ്വം ബോർഡ് പുറത്തുവിടുന്നില്ല. കണക്ക് പുറത്തു വിടരുതെന്ന് ദേവസ്വം ബോർഡിലെ ഉദ്യോഗസ്ഥർക്ക് സർക്കാർ കർശന നിർദ്ദേശം നൽകിയിട്ടുണ്ട്.
- TODAY
- LAST WEEK
- LAST MONTH
- 'പക്ഷെ' കൾക്ക് ഇനി സ്ഥാനമില്ല; ജൂലായിൽ അനധികൃത അഭയാർത്ഥികളുമായുള്ള വിമാനം ബ്രിട്ടനിൽ നിന്നും റുവാണ്ടയിലേക്ക് പറന്നിരിക്കും; പാർലമെന്റിൽ റുവാണ്ട ബിൽ നിയമമാക്കി വീണ്ടും കരുത്ത് തെളിയിച്ച് ഇന്ത്യൻ വംശജനായ പ്രധാനമന്ത്രി ഋഷി സുനക്
- ബ്രിട്ടന്റെ ജയിലുകളിലെ പകുതിയിലേറെ വനിത ഗാർഡുമാരും ജയിൽ പുള്ളികളുമായി അവിഹിത ബന്ധം പുലർത്തുന്നവർ; പുരുഷ തടവുകാരായി ലൈംഗിക ബന്ധം പുലത്തിയതിന്റെ പേരിൽ കഴിഞ്ഞ വർഷം മാത്രം പുറത്താക്കിയത് 18 വനിതാ ജീവനക്കാരെ
- സൗബിൻ സാഹിറിനെതിരെ മരട് പൊലീസ് ചുമത്തിയത് ഗൗരവതരമുള്ള വകുപ്പുകൾ; മരട് ഇൻസ്പെക്ടർ തയ്യാറാക്കിയ എഫ് ഐ ആറിലേത് അക്കൗണ്ട് വഴി പണം കൈമാറിയിട്ടും വഞ്ചിച്ചെന്ന ആരോപണം; ചുമത്തുന്നത് വഞ്ചനയും ക്രിമിനൽ ഗൂഢാലോചനയും; 'മഞ്ഞുമ്മൽ ബോയ്സ്' അറസ്റ്റിലാകാൻ സാധ്യത ഏറെ; ആ 47 കോടി തിരിച്ചു കൊടുക്കേണ്ടി വരും
- ഡ്രസ്സിങ് റൂമിലേക്ക് കാമറ തിരിച്ചു; ഐപിഎൽ കാമറാമാന് നേരെ വെള്ളക്കുപ്പി എറിയാനോങ്ങി ധോണി; കലിപ്പിന് കാരണം അന്വേഷിച്ച് ആരാധകർ
- ന്യൂനപക്ഷങ്ങൾക്കെതിരേ വസ്തുതാവിരുദ്ധമായി പറയുന്നതെല്ലാം അപ്പാടെ വിശ്വസിച്ച് മതേതരത്വത്തെ തല്ലിക്കൊല്ലുന്ന ആൾക്കൂട്ടമല്ല ഇന്ത്യയിലെ ഭൂരിപക്ഷം; മോദി മുസ്ലിംകൾക്കെതിരെ നടത്തിയത് നിന്ദാപരമായ പ്രസംഗം; പ്രധാനമന്ത്രിയുടെ വിദ്വേഷ പ്രസംഗത്തിനെതിരെ ദീപിക മുഖപ്രസംഗം; ബിജെപിയുടെ വോട്ടു മോഹത്തിന് തിരിച്ചടിയോ ?
- ഹോളിവുഡ് പ്രൊഡക്ഷന്റെ ഓഡിഷനിൽ പങ്കെടുത്ത് ഫഹദ് ഫാസിൽ; അവർ എനിക്ക് അഭിനയിക്കാൻ ഒരു സീൻ തന്നു; ആ സീനിനു മുൻപോ അതിനു ശേഷമോ എന്താണെന്ന് അറിയില്ലെന്ന് ഫഹദ്
- കോവിഡ് വാക്സിൻ എടുത്തനാൾ മുതൽ മറ്റൊരാൾക്ക് കുത്തിവയ്പ്പ് നൽകണമെന്ന് ആഗ്രഹം; ചിന്നമ്മയെ കണ്ടതും റാന്നിയിൽ പോയി സിറിഞ്ച് വാങ്ങിയെത്തി ആഗ്രഹം നടത്തി; കോവിഡ് വാക്സിൻ എന്ന് തെറ്റിധരിപ്പിച്ച് വയോധികയ്ക്ക് കുത്തിവയ്പ് എടുത്തതിൽ ദുരൂഹത; ആ മൊഴി അവിശ്വസനീയം
- ചൊവ്വാഴ്ചയും കമ്മിഷണർ ഓഫീസിലെത്തി; ഉച്ചക്കു മുൻപായി ഓഫീസിലെത്തുകയും ഓൺലൈൻ മീറ്റിങ്ങിൽ പങ്കെടുക്കുകയും ചെയ്തു; ചില ഫയലുകൾ തീർപ്പാക്കിയശേഷം മടങ്ങി; പൂരപ്രേമികൾ നിരാശർ തന്നെ; തൃശൂരിലെ കമ്മീഷണർ അങ്കിത് അശോക് തന്നെ; മാറ്റുമെന്നത് പ്രഖ്യാപനം മാത്രമാകുമ്പോൾ
- വർഷത്തിൽ 12 ദിവസം മദ്യവിൽപ്പന ഇല്ലാതാകുന്നത് ടൂറിസത്തെ ബാധിക്കുമെന്ന് വിലയിരുത്തൽ; എല്ലാമാസവും ഒന്നിനുള്ള ഡ്രൈ ഡേ പിൻവലിച്ചേക്കും; ബാർ മുതലാളിമാർക്ക് കോളടിക്കും വിധം ബിവറേജസ് ഔട്ട് ലെറ്റുകളും ലേലം ചെയ്യും; കാരുണ്യക്കാർക്ക് കഷ്ടകാലം വന്നേക്കും; വരുമാന ചർച്ചകൾ ഇങ്ങനെ
- മലയാള സിനിമയിൽ വീണ്ടും താരമംഗല്യം! നടൻ ദീപക് പറമ്പോലും നടി അപർണ ദാസും വിവാഹിതരായി; താലികെട്ട് ഗുരുവായൂർ ക്ഷേത്രനടയിൽ; ചടങ്ങിൽ പങ്കെടുത്ത് അടുത്ത സുഹൃത്തുക്കൾ
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- പൂരം നാളുകളിൽ വൻകിട ഹോട്ടലുകളിൽ പൊലീസ് സൗജന്യമായി മുറിയെടുത്തു; ഉന്നത ഉദ്യോഗസ്ഥരുടെ പേരുപറഞ്ഞ് ഓരോ ഹോട്ടലിലും രണ്ടും മൂന്നും മുറികൾ സൗജന്യമായി വാങ്ങി; പൂരത്തെ അറിയാവുന്ന ഉദ്യോഗസ്ഥരെ ഡ്യൂട്ടിയിലിൽ നിന്നും മാറ്റി; കമ്മീഷണറുടെ നിലപാടുകൾ സേനയ്ക്ക് കളങ്കമായി; തൃശൂർ പൂരത്തിൽ ഇന്റലിജൻസ് കണ്ടെത്തൽ ഇങ്ങനെ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- ഇസ്രയേൽ ഇറാന് ശക്തമായ തിരിച്ചടി നൽകിയത് ഒരീച്ച പോലും അറിയാതെ; മിസൈലുകളും ഡ്രോണുകളും റഷ്യൻ നിർമ്മിത എസ്-300 സംവിധാനത്തെ തകർത്തു; ആക്രമണം ഇറാൻ വ്യോമ പ്രതിരോധ സംവിധാനത്തെ പൂർണമായി കബളിപ്പിച്ചുകൊണ്ട്; ആക്രമണം നടന്നയിടത്ത് പൊടി പൊലുമില്ല കണ്ടുപിടിക്കാൻ
- ഇന്ത്യയിൽ നിന്നും യുകെയിലേക്ക് കെയറർ വിസയിൽ തൊഴിലാളികൾ എത്തുന്നതിൽ ആശങ്കയുമായി ലോകാരോഗ്യ സംഘടന; കെയർ ഹോമുകളിൽ ഗുണനിലവാരമില്ലാത്ത സേവനത്തിനു സാധ്യതയെന്ന് ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റി മുന്നറിയിപ്പും; ഇന്ത്യക്കാർക്ക് വിസ നിഷേധിക്കാൻ മറ്റൊരു കാരണം കൂടി
- ഇറാൻ പ്രകോപനത്തിന് തിരിച്ചടിയുമായി ഇസ്രയേൽ; ഇറാന്റെ വടക്കൻ നഗരമായ ഇസ്ഫഹാനിലെ വിമാനത്താവളത്തിന് മിസൈൽ ആക്രമണം നടത്തി ഇസ്രയേൽ; ആക്രമണത്തിന പിന്നാലെ ഇറാനിൽ വിമാന സർവീസുകൾ പൂർണായും നിർത്തിവെച്ചു; ഇസ്രയേൽ ആക്രമണം അമേരിക്കയെ അറിയിച്ച ശേഷം
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍