രാഹുൽ ഈശ്വറെ ജയിലിൽ അടച്ചതും അയ്യപ്പഭക്തരെ തല്ലിചതച്ചതും ഇതര സംസ്ഥാനങ്ങളിലും ചൂടേറിയ വാർത്ത; പൊലീസ് ഭക്തർക്ക് നേരെ കല്ലെറിയുന്ന ദൃശ്യങ്ങൾ അടങ്ങിയ വാർത്തകൾ തമിഴ്നാട്ടിലും ആന്ധ്രയിലും കർണ്ണാടകയിലും സൃഷ്ടിച്ചത് വലിയ വികാരം; ശബരിമല പ്രക്ഷോഭം ദക്ഷിണേന്ത്യ മുഴുവനായി വളരുമെന്ന് റിപ്പോർട്ടുകൾ; സ്ത്രീകളുടെ വോട്ട് പ്രതീക്ഷിച്ചിറങ്ങി എല്ലാം കൈവിട്ടപ്പോൾ കരകയറാൻ വഴി തേടി സിപിഎം
മറുനാടൻ മലയാളി ബ്യൂറോ
കൊച്ചി: ശബരിമല പ്രക്ഷോഭം ദക്ഷിണേന്ത്യ മുഴുവൻ ചർച്ചയാവുകയാണ്. തുടർച്ചയായ മൂന്നാം ദിവസവും സ്ത്രീ പ്രവേശനം നടക്കാതെ വന്നതും ഭക്തരുടെ പ്രതിഷേധവുമെല്ലാം തന്നെയാണ് പ്രധാന വിഷയം. തന്ത്രിയും മേൽശാന്തിയും അടക്കം പ്രതിഷേധിക്കാനിറങ്ങിയതും വലിയ വാർത്തയായി. ഇതോടെ ഭക്തരുടെ വികാരം ആളിക്കത്തുകയാണ്. സ്ത്രീ പ്രവേശനത്തെ തന്ത്രി കുടുംബവും പന്തളം രാജകൊട്ടാരവും എതിർക്കുന്നതിന്റെ ആവേശം ആന്ധ്രയിലേയും കർണ്ണാകത്തിലേയും തമിഴ്നാട്ടിലേയും ഭക്തർ ഏറ്റെടുക്കുകയാണ്. ഇതിനൊപ്പം പൊലീസിന്റെ ഇടപെടലും ചർച്ചയാക്കുകയാണ് ഇതരസംസ്ഥാനത്തെ ഭക്തർ.
നിലയ്ക്കലിൽ പൊലീസ് നാമജപ പന്തൽ പൊളിച്ചതും തീർത്ഥാടകരെ പോലും ലാത്തി വീശി ഓടിച്ചതും ബൈക്കുകളോട് പോലും ക്രൂരത കാട്ടിയതുമെല്ലാം ചിത്രങ്ങൾ സഹിതം തമിഴ്നാട്ടിലും ആന്ധ്രയിലും കർണ്ണാടകയിലും പ്രചരിക്കുന്നു. സ്ത്രീകളെ പൊലീസ് വേഷത്തിൽ കൊണ്ടു പോയെന്ന പ്രചരണത്തിനും ഏറെ പ്രാധാന്യം കിട്ടി. രഹ്നാ ഫാത്തിമയും മേരി സ്വീറ്റിയുമെല്ലാമാണ് സന്നിധാനത്ത് എത്താൻ പമ്പയിൽ വരുന്നതെന്നും അവർക്ക് ഒരു വിശ്വാസവുമില്ലെന്നും ശബരിമല ഭക്തർ തിരിച്ചറിയുകയാണ്. ഈ വിവാദങ്ങൾ കേരളത്തിലും ഏറെ ചർച്ചയാണ്. ശബരില കയറാനെത്തുന്ന സ്ത്രീകളുടെ മതവും വിശ്വാസവുമെല്ലാം വലിയ ചർച്ചയായി മാറുന്നു. ഇതോടെ ഇടതുപക്ഷവും വെട്ടിലായി.
സ്ത്രീകളുടെ വോട്ട് പ്രതീക്ഷിച്ചാണ് പുരോഗമന നിലപാടുമായി സിപിഎം എത്തിയത്. സ്ത്രീകളെ മലചവിട്ടാൻ അനുവദിക്കുമെന്നും പറഞ്ഞു. ഇത് സന്നിധാനത്തെ സമര മേഖലയാക്കി. ഇതെല്ലാം വിശ്വാസികളായ സ്ത്രീകളെ സ്വാധീനിച്ചു. അവർ ഇടത് സർക്കാരിനെതിരെ ചിന്തിക്കുന്നുണ്ടെന്ന യാഥാർത്ഥ്യം സിപിഎമ്മിനെ വെട്ടിലാക്കിയിട്ടുണ്ട്. ഇതരസംസ്ഥാനങ്ങളിൽ പോലും ഇതിന്റെ ചർച്ചകൾ എതിരായെന്നതും സിപിഎമ്മിനെ വെട്ടിലാക്കുന്നു. വിശ്വാസ സമൂഹം മുഴുവനായി എതിരായി എന്നതാണ് ശബരിമല വിവാദത്തിലൂടെ സിപിഎമ്മിന് സംഭവിച്ചതും. ദേശീയ തലത്തിൽ തന്നെ മാധ്യമങ്ങളിൽ നിറഞ്ഞു നിന്ന വ്യക്തിയാണ് രാഹുൽ ഈശ്വർ. ശബരിമല തന്ത്രി കുടുംബത്തിലെ അംഗമായ രാഹുലിനെ ജയിലിൽ അടച്ചതും ദേശീയ തലത്തിൽ വലിയ ചർച്ചയാണ്.
ശബരിമലയിൽ അക്രമാസക്തമായി രാഹുൽ ഇതുവരെ പ്രതിഷേധിച്ചിട്ടില്ല. വാക്കുകളിലൂടേയും ചാനൽ ചർച്ചയിലൂടേയുമായിരുന്നു ഇടപെടൽ. അത്തരത്തിലൊരു തന്ത്രികുടുംബാഗത്തെ ജയിലിൽ അടച്ചതാണ് ചർച്ചകൾക്ക് പുതിയ മാനം നൽകുന്നത്. ജയിലിന് മുന്നിൽ നിന്ന് രാഹുലിന്റെ ഭാര്യ ഇട്ട ലൈവും സോഷ്യൽ മീഡിയയിൽ വൈറലാണ്. ക്രിമിനലുകളെ വെറുതെ വിടുന്ന പൊലീസ് രാഹുലിനെ ജയിലിൽ അടച്ചുവെന്നതാണ് ചർച്ചാ വിഷയം. ഇതിനൊപ്പമാണ് നിലയ്ക്കലിലെ ബൈക്ക് തകർക്കലും പൊലീസിന്റെ കല്ലേറുമെല്ലാം ചർച്ചയാകുന്നതും.
ഇതോടെ ശബരിമലയിൽ കൈ പൊള്ളിയ നിലയിലേക്ക് സംസ്ഥാന സർക്കാരും സിപിഎമ്മും മാറുകയാണ്. സന്നിധാനത്തു നിന്നു ശ്രദ്ധ സുപ്രീം കോടതിയിലേക്കു വീണ്ടും മാറുന്നതുവരെ ഒരു പോംവഴി കാണുക എളുപ്പവുമല്ല. യുവതീപ്രവേശത്തിന് അനുകൂല നിലപാട് ആദ്യമേ എടുക്കുകയും വിധി വന്നതോടെ പിന്നോട്ടില്ലെന്നു പ്രഖ്യാപിക്കുകയും ചെയ്ത സർക്കാർ ഇപ്പോൾ വെട്ടിലാണ്. വിശ്വാസികൾക്കു മുന്നിൽ കോടതിയല്ല, സർക്കാരാണുള്ളത്.
നടപ്പന്തൽ വരെ രണ്ടു യുവതികളെ എത്തിക്കാൻ പൊലീസ് അകമ്പടി സേവിച്ചതിലെ അതൃപ്തി ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രൻ പ്രകടിപ്പിച്ചപ്പോൾ പാർട്ടി അദ്ദേഹത്തെ തിരുത്തി. സിപിഎമ്മിന്റെ ദൃഷ്ടിയിൽ മുഖ്യമന്ത്രി പിണറായി വിജയന്റ പൊലീസിൽനിന്നു വീഴ്ച ഉണ്ടായിട്ടില്ല. 'ആക്ടിവിസ്റ്റ്' എന്നു വിശേഷിപ്പിക്കുന്നവരാണു മലകയറി വന്നതെന്നു മനസിലായതോടെ അത്തരക്കാരെക്കുറിച്ചുള്ള മന്ത്രിയുടെ ഭിന്നാഭിപ്രായവും സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനു ഇഷ്ടപ്പെട്ടില്ല. പക്ഷേ, വിശ്വാസികളായ ആർക്കും ശബരിമലയിൽ പോകാനും പ്രാർത്ഥിക്കാനുമുള്ള അനുമതി നിഷേധിക്കരുതെന്നാണു സുപ്രീം കോടതി പറഞ്ഞത് എന്നതു പാർട്ടിക്കും സർക്കാരിനും മുന്നിലുണ്ടാകും.
ആക്ടിവിസ്റ്റുകളിലും വിശ്വാസികളുണ്ടാകാമല്ലോയെന്ന കോടിയേരിയുടെ വിശദീകരണത്തിലും പാർട്ടിയിലെ ചിന്താക്കുഴപ്പം വ്യക്തം. ഇന്നലെ മലയിലെത്തിയത് രഹ്നാ ഫാത്തിമയാണ്. രഹ്നയുടെ രാഷ്ട്രീയം എല്ലാവർക്കും അറിയാം. അവരെ പൊലീസ് മലയിലേക്ക് കൊണ്ടു പോയതും ഏറെ ചർച്ചയായിട്ടുണ്ട്. ഈ സാഹചര്യത്തിൽ സംഘപരിവാർ സംഘടകൾ സമരം ശക്തമാക്കും. യുവതീ പ്രവേശനത്തിൽ ആചാരാനുഷ്ഠാനങ്ങൾ പുനഃസ്ഥാപിച്ച് സമാധാനാന്തരീക്ഷം ഉണ്ടാകുന്നതുവരെ അയ്യപ്പ കർമ്മസമിതിയുടെ നേതൃത്വത്തിൽ പോരാട്ടം തുടരുമെന്ന് വിഎച്ച്പി സംസ്ഥാന അധ്യക്ഷനും ശബരിമല ധർമ്മസമിതി സംയോജക് എസ്.ജെ.ആർ കുമാർ അറിയിച്ചു. ഭക്തജനങ്ങളുടെ വികാരത്തെ മുറിവേൽപ്പിക്കുന്ന നടപടികളാണ് സർക്കാർ സ്വീകരിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
രഹ്ന ഫാത്തിമ എന്ന യുവതി ക്ഷേത്രത്തിൽ പ്രവേശിക്കാനൊരുങ്ങിയത് പൊലീസിന്റെ സഹായത്തോടെയാണ്. രഹ്നയുടെ പ്രവേശനത്തിലൂടെ നടന്നത് നിയമലംഘനമാണ്. തന്ത്രിമാരുടെയും പന്തളം രാജകൊട്ടാരത്തിലെ കുടുംബാംഗങ്ങളുടെയും കൃത്യമായ ഇടപെടലുകൾ കൊണ്ടാണ് താത്കാലിക പരിഹാരം കാണാൻ സാധിച്ചത്. ഇതിലൂടെ വിശ്വാസികളുടെ നെഞ്ചിലാണ് സർക്കാർ ചവിട്ടിയത്. ഭക്തരെ പ്രകോപിപ്പിക്കാനുള്ള നീക്കങ്ങൾ ചില മാധ്യമ പ്രവർത്തകരുടെ ഭാഗത്ത് നിന്നും ഉണ്ടായി അതിന്റെ ഫലമായിട്ടാണ് മാധ്യമപ്രവർത്തകർക്ക് പരിക്കേറ്റതെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. കന്നി അയപ്പന്മാർക്ക് പ്രവേശിക്കാൻ സാധിക്കാത്ത വിധത്തിലാണ് പൊലീസിന്റെ പെരുമാറ്റം. കോടതി ഈ വിഷയത്തിൽ വ്യക്തമായ തീരുമാനം എടുത്തെങ്കിൽ മാത്രമാണ് ഈ വിഷയത്തിന് പരിഹാരം കാണാൻ സാധിക്കുകയുള്ളു. അയ്യപ്പ കർമ്മസമിതിയുടെ നേതൃത്വത്തിൽ സംസ്ഥാനത്തെ വിവിധ ക്ഷേത്രങ്ങൾ കേന്ദ്രീകരിച്ച് അമ്മമാരുടെ നാമജപം നടക്കുകയാണ്. കൂടാതെ ജില്ലാ എസ്പി ഓഫീസിലേക്ക് മാർച്ചും നടത്തും. ഇതിലൂടെ വർഗ്ഗീയ ലഹള ഉണ്ടാക്കാനാണ് സർക്കാർ ശ്രമിക്കുന്നതെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
ശബരിമലയിൽ കരുതികൂട്ടിയുള്ള പ്രകോപനമായിരുന്നു നടന്നത്. അയ്യപ്പന്മാരുടെ വിശ്വാസത്തെ തോൽപ്പിക്കാൻ ചില മാധ്യമ പ്രവർത്തകർ ശ്രമിച്ചുവെന്ന് ഹിന്ദു ഐക്യവേദി സംസ്ഥാന അധ്യക്ഷയും ശബരിമല ധർമ്മസമിതി ചെയർപേഴ്സണുമായ കെ.പി. ശശികല ടീച്ചർ പറഞ്ഞു. മറ്റുള്ളവർ അഴിച്ച് വിടുന്ന അക്രമങ്ങൾക്ക് തങ്ങൾക്ക് ഉത്തരം നൽകാൻ ആകില്ലെന്നും അവർ വ്യക്തമാക്കി. നിരവധി സുപ്രീംകോടതി വിധികൾ സംസ്ഥാനത്ത് ഇനിയും നടപ്പിലാക്കാൻ ഉണ്ട്. കൂടാതെ നിയമലംഘനവും നടക്കുന്നുമുണ്ട്. എന്നാൽ ശബരിമല വിഷയത്തിൽ മാത്രം സാവകാശം നൽകാതെ എത്രയും പെട്ടെന്ന് വിധി നടപ്പിലാക്കാൻ സർക്കാർ കാണിക്കുന്ന തിടുക്കം എന്തിനാണെന്നും വിഎച്ച്പി ഉന്നയിച്ചു.
- TODAY
- LAST WEEK
- LAST MONTH
- രജനിയെ തല്ലിയതുകണ്ട് മദ്യപാനം നിർത്തി; അടിക്കടി സിനിമകൾ ഹിറ്റായതോടെ അഹങ്കാരം തലക്ക് പിടിച്ചു; മണിരത്നത്തിന് ഗെറ്റൗട്ട് അടിച്ചത് വിനയായി; റഹ്മാൻ തരംഗത്തിൽ അപ്രസക്തൻ; ഇപ്പോൾ കോപ്പിറൈറ്റ് വിവാദത്തിൽ കോടതിയിൽനിന്നും തിരിച്ചടി; ഇളയരാജ വീണ്ടും വിവാദത്തിൽ
- പ്രകാശ് ജാവദേക്കർ തന്നെയും ഇ പി ജയരാജനെയും കണ്ടിരുന്നു; ഒരേ ഒരു സീറ്റിൽ വിട്ടുവീഴ്ച ചെയ്താൽ ലാവ്ലിൻ കേസും സ്വർണക്കടത്ത് കേസും സെറ്റിൽ ചെയ്യാം എന്ന്ഉറപ്പുകൊടുത്തു; പക്ഷേ ആ ഡീൽ നടക്കാത്തത് ഇക്കാരണം കൊണ്ട്; വെളിപ്പെടുത്തലുമായി ടി ജി നന്ദകുമാർ
- ബിജെപിയിൽ ചേരാൻ ചർച്ച നടത്തിയത് ഇ.പി ജയരാജൻ; മകന്റെ നമ്പറിലൂടെയാണ് ആദ്യം ബന്ധപ്പെട്ടത്; തൊണ്ണൂറ് ശതമാനം ചർച്ചകളും പൂർത്തിയായപ്പോൾ പിന്മാറി; എന്തുകൊണ്ട് പിന്മാറിയെന്നു ജയരാജൻ പറയട്ടെയെന്നും ശോഭ സുരേന്ദ്രൻ; തെളിവുകളും ഹാജരാക്കി ആരോപണം വോട്ടെടുപ്പിന്റെ തലേന്നാൾ
- വോട്ടെടുപ്പിന്റെ തലേന്നാൾ ഇടിത്തീയായി ആരോപണങ്ങൾ; കെ സുധാകരന്റെ തുറന്നടിക്കൽ ശരിവച്ച് ശോഭ സുരേന്ദ്രൻ; ഇപിയെ പിന്തുണയ്ക്കാൻ രംഗത്ത് വരാതെ സിപിഎം ഉന്നത നേതാക്കൾ; കാസർകോഡ്, കണ്ണൂർ, വടകര മണ്ഡലങ്ങളിൽ വിവാദം ബാധിക്കുമോ എന്ന ആശങ്കയും
- ബിജെപിയിലേക്ക് പോകാൻ ചർച്ച നടത്തി സിപിഎം നേതാവ് ഇ പി ജയരാജനാണ്; ശോഭസുരേന്ദ്രൻ മുഖാന്തരം ചർച്ച നടന്നു; പാർട്ടിയിൽ നിന്ന് ഭീഷണി വപ്പോൾ ജയരാജൻ പിന്മാറി; ശോഭയും ഇ പിയും ചർച്ച നടത്തിയത് ഗൾഫിൽ വച്ചും; രാഷ്ട്രീയാരോപണം കടുപ്പിച്ച് കെ സുധാകരൻ; ഇപിയുടെ മറുപടി നിർണ്ണായകം
- അമ്മയും മകളും തമ്മിൽ കണ്ടപ്പോൾ വികാരനിർഭര നിമിഷങ്ങൾ; അൽപനേരം ഒരുമിച്ച് ചെലവഴിക്കാൻ അനുമതി നൽകി സനയിലെ ജയിൽ അധികൃതർ; നിമിഷപ്രിയയെ കണ്ടതിന്റെ ആശ്വാസത്തിലും സന്തോഷത്തിലും പ്രേമകുമാരി; തൊടുപുഴയിലെ വീട്ടിൽ പ്രാർത്ഥനയോടെ നിമിഷയുടെ മകൾ
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- ആലത്തൂരിലെ ഇടത് സ്ഥാനാർത്ഥി കെ. രാധാകൃഷ്ണന്റെ അകമ്പടി വാഹനത്തിൽ നിന്ന് ആയുധം കണ്ടെത്തിയെന്ന് യു.ഡി.എഫ്; സി സി ടി വി ദൃശ്യങ്ങൾ പുറത്തുവിട്ടു; അക്രമം അഴിച്ചുവിടാനുള്ള ആസൂത്രിതമായ നീക്കത്തിന്റെ ഭാഗമെന്ന് രമ്യ ഹരിദാസ്; പ്രചാരണ ബോർഡുകൾ അഴിച്ചുമാറ്റാൻ ഉപയോഗിച്ച ആയുധങ്ങളാണെന്ന് സിപിഎം വിശദീകരണം
- കൈവിലങ്ങിട്ടാൽ മതിൽ കയറാനാകില്ലെന്ന് പറഞ്ഞ പ്രതി; മതിൽ കയറിയാൽ ചാടിയോടാനുള്ള സാധ്യത കണ്ടെത്തിയ അന്വേഷകൻ; മതിലിലേക്ക് കയറ്റും മുമ്പ് അവിടെ ഒരുക്കിയൽ 'പൊലീസ് മതിൽ'! ബീഹാറി റോബിൻഹുഡ് എന്തിനും മിടിക്കില്ലെന്ന് തിരിച്ചറിഞ്ഞ ബ്രില്ലിയൻസ്; രാജ്കുമാർ എന്തുകൊണ്ട് 'സേതുരാമയ്യർ' ആയി? ഈ വീഡിയോ കാണം
- പോളിങ് ഉദ്യോഗസ്ഥരുടെ നിയമന ഉത്തരവ് ചോർന്ന സംഭവം; കോന്നി താലൂക്ക് ഓഫീസിലെ എൽഡി ക്ലാർക്ക് യദുകൃഷ്ണനെ കലക്ടർ സസ്പെൻഡ് ചെയ്തു; പ്രിന്റ് അടിക്കാൻ കൊടുത്ത കോപ്പിയാണ് പുറത്തു പോയതെന്ന് വിശദീകരണം; ആന്റോയുടെ ആരോപണം ശരിയാകുമ്പോൾ
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- കൈവിലങ്ങിട്ടാൽ മതിൽ കയറാനാകില്ലെന്ന് പറഞ്ഞ പ്രതി; മതിൽ കയറിയാൽ ചാടിയോടാനുള്ള സാധ്യത കണ്ടെത്തിയ അന്വേഷകൻ; മതിലിലേക്ക് കയറ്റും മുമ്പ് അവിടെ ഒരുക്കിയൽ 'പൊലീസ് മതിൽ'! ബീഹാറി റോബിൻഹുഡ് എന്തിനും മിടിക്കില്ലെന്ന് തിരിച്ചറിഞ്ഞ ബ്രില്ലിയൻസ്; രാജ്കുമാർ എന്തുകൊണ്ട് 'സേതുരാമയ്യർ' ആയി? ഈ വീഡിയോ കാണം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- പൂരം നാളുകളിൽ വൻകിട ഹോട്ടലുകളിൽ പൊലീസ് സൗജന്യമായി മുറിയെടുത്തു; ഉന്നത ഉദ്യോഗസ്ഥരുടെ പേരുപറഞ്ഞ് ഓരോ ഹോട്ടലിലും രണ്ടും മൂന്നും മുറികൾ സൗജന്യമായി വാങ്ങി; പൂരത്തെ അറിയാവുന്ന ഉദ്യോഗസ്ഥരെ ഡ്യൂട്ടിയിലിൽ നിന്നും മാറ്റി; കമ്മീഷണറുടെ നിലപാടുകൾ സേനയ്ക്ക് കളങ്കമായി; തൃശൂർ പൂരത്തിൽ ഇന്റലിജൻസ് കണ്ടെത്തൽ ഇങ്ങനെ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- ഇന്ത്യയിൽ നിന്നും യുകെയിലേക്ക് കെയറർ വിസയിൽ തൊഴിലാളികൾ എത്തുന്നതിൽ ആശങ്കയുമായി ലോകാരോഗ്യ സംഘടന; കെയർ ഹോമുകളിൽ ഗുണനിലവാരമില്ലാത്ത സേവനത്തിനു സാധ്യതയെന്ന് ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റി മുന്നറിയിപ്പും; ഇന്ത്യക്കാർക്ക് വിസ നിഷേധിക്കാൻ മറ്റൊരു കാരണം കൂടി
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- ഇസ്രയേൽ ഇറാന് ശക്തമായ തിരിച്ചടി നൽകിയത് ഒരീച്ച പോലും അറിയാതെ; മിസൈലുകളും ഡ്രോണുകളും റഷ്യൻ നിർമ്മിത എസ്-300 സംവിധാനത്തെ തകർത്തു; ആക്രമണം ഇറാൻ വ്യോമ പ്രതിരോധ സംവിധാനത്തെ പൂർണമായി കബളിപ്പിച്ചുകൊണ്ട്; ആക്രമണം നടന്നയിടത്ത് പൊടി പൊലുമില്ല കണ്ടുപിടിക്കാൻ
- സൗബിൻ സാഹിറിനെതിരെ മരട് പൊലീസ് ചുമത്തിയത് ഗൗരവതരമുള്ള വകുപ്പുകൾ; മരട് ഇൻസ്പെക്ടർ തയ്യാറാക്കിയ എഫ് ഐ ആറിലേത് അക്കൗണ്ട് വഴി പണം കൈമാറിയിട്ടും വഞ്ചിച്ചെന്ന ആരോപണം; ചുമത്തുന്നത് വഞ്ചനയും ക്രിമിനൽ ഗൂഢാലോചനയും; 'മഞ്ഞുമ്മൽ ബോയ്സ്' അറസ്റ്റിലാകാൻ സാധ്യത ഏറെ; ആ 47 കോടി തിരിച്ചു കൊടുക്കേണ്ടി വരും
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍